പഴഞ്ചൊല്ലുകൾ ഭാഷയ്ക്ക് ഒരു അലങ്കാരമാണെന്നുള്ളത് സർവ്വസമ്മതമാണല്ലൊ. ഈ അലങ്കാരം പ്രായേണ എല്ലാ ഭാഷകൾക്കും ഉണ്ടു്. എങ്കിലും പഴഞ്ചൊല്ലുകൾക്കാവശ്യമായ “ചുരുക്കം, ചാതുര്യം, ചാർത്ഥം” നോക്കിയാൽ മലയാളപഴഞ്ചൊല്ലുകൾ ഇതരഭാഷകളിലെ പഴഞ്ചൊല്ലുകളേക്കാൾ വിശേഷമാണെന്നു നിഷ്പക്ഷവാദികളായ എല്ലാവരും സമ്മതിയ്ക്കാതിരിക്കയില്ല. ഇംഗ്ലീഷിൽ അനവധി പഴഞ്ചൊല്ലുകൾ ഉണ്ടെങ്കിലും മലയാളത്തിലെ ചില പഴഞ്ചൊല്ലുകൾ പോലെ ചാതുര്യവും അർത്ഥപുഷ്ടിയുമുള്ള പഴഞ്ചൊല്ലുകൾ ചുരുക്കമാണ്.
മലയാളം പഴഞ്ചൊല്ലുകൾ
| 1 | അകത്തു രോമം പുറത്തു കത്തി |
| 2 | അകത്തെ അഴകു മുഖത്തറിയാം |
| 3 | അകലത്തെ ബന്ധുവിനേക്കാൾ അരികത്തെ ശത്രു നല്ലത് |
| 4 | അകലെയുള്ള പത്തിനേക്കാൾ നന്ന്, അടുത്തുള്ള ഒന്ന് |
| 5 | അകിടു ചെത്തിയാൽ പാലു കിട്ടുമോ ? |
| 6 | അങ്കോം കാണാം താളി൦ ഒടിക്കാം. |
| 7 | അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല |
| 8 | അച്ച നോക്കിയേ കൂച്ചു കെട്ടാവു |
| 9 | അച്ചാണിയില്ലാതെ തേർ മുച്ചാൺ ഓടുകയില്ല |
| 10 | അച്ചി കടിച്ചതേ കൊച്ചു കുടിക്കൂ |
| 11 | അച്ചി തുള്ളിയ കട കൂട്ടിയും തുള്ളും |
| 12 | അച്ചിക്കു കൊഞ്ചുപക്ഷം, നായർക്ക് ഇഞ്ചി പക്ഷം |
| 13 | അച്ചിക്ക് ഇഞ്ചി പക്ഷം ,നായർക്ക് കൊഞ്ച് പക്ഷം |
| 14 | അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ |
| 15 | അജ്ഞത അനുഗ്രഹമാകുന്നിടത്തു ബുദ്ധിമാൻ മണ്ടനാകും |
| 16 | അഞ്ചഞ്ചുപലം ഒന്നഞ്ചുപലം |
| 17 | അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും |
| 18 | അഞ്ചാമത്തെ പെണ്ണ് ആരവാരത്തോടെ |
| 19 | അഞ്ചാമത്തെ പെണ്ണ് കെഞ്ചിയാലും കിട്ടില്ല |
| 20 | അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക് |
| 21 | അഞ്ചിലേ പിഞ്ചിലേ കൊഞ്ചാതെ |
| 22 | അഞ്ചു വിരലും ഒരുപോലയോ? |
| 23 | അഞ്ചോണം പിന്ചോണം |
| 24 | അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും |
| 25 | അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും |
| 26 | അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്. |
| 27 | അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.[പാഠഭേദം] |
| 28 | അടക്കമില്ലാത്ത തത്ത അടുപ്പിൽ |
| 29 | അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ |
| 30 | അടി തെറ്റിയാൽ ആനയും വീഴും |
| 31 | അടികൊണ്ടാലും മോതിരമിട്ട കൈകൊണ്ടു വേണം |
| 32 | അടിക്കടി; വടി മിച്ചം |
| 33 | അടിച്ചതിന്മേൽ അടിച്ചാൽ അമ്മിയും പറക്കും |
| 34 | അടിതെറ്റിയാൽ ആനയും വീഴും |
| 35 | അടീക്കെടക്കണ നാല് വറ്റിനും മേണ്ടി അഞ്ചെടങ്ങാഴി വെള്ളം കുടിച്ചു |
| 36 | അടുക്കള പിണക്കം അടക്കി വയ്ക്കണം |
| 37 | അടുക്കളപ്പെണ്ണിനു അഴകു വേണമോ? |
| 38 | അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ് |
| 39 | അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം |
| 40 | അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ? |
| 41 | അണ്ടിയോട് അടുത്താലേ മാങ്ങയുടെ പുളി അറിയൂ |
| 42 | അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ? |
| 43 | അണ്ണാൻ കുഞ്ഞിനും തന്നാലായത് |
| 44 | അണ്ണാൻ മൂത്താലും മരം കേറ്റം മറക്കുമോ |
| 45 | അതിമോഹം ചക്രം ചവിട്ടിക്കും |
| 46 | അത്തം പത്തിനു പൊന്നോണം |
| 47 | അത്തം പത്തോണം [പാഠഭേദം] |
| 48 | അത്തം വെളുത്താൽ ഓണം കറുക്കും |
| 49 | അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി |
| 50 | അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ |
| 51 | അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ |
| 52 | അത്തവർഷം അതിശക്തം |
| 53 | അത്തവെള്ളം പിത്തവെള്ളം |
| 54 | അദ്ധ്വാനമില്ലാതെ നേട്ടമില്ല |
| 55 | അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ |
| 56 | അനുഭവം ഗുരു |
| 57 | അന്നമിട്ടിടത്തു കന്നം വയ്ക്കരുത് |
| 58 | അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം |
| 59 | അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ? |
| 60 | അമരത്തടത്തിൽ തവള കരയണം |
| 61 | അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും |
| 62 | അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല |
| 63 | അമ്മയും മകളും പെണ്ണു തന്നെ |
| 64 | അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല |
| 65 | അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട് |
| 66 | അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന |
| 67 | അമ്മായി ഉടച്ചത് മൺച്ചട്ടി ,മരുമകൾ ഉടച്ചത് പൊൻച്ചട്ടി |
| 68 | അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല |
| 69 | അരക്കാതം നടക്കണം |
| 70 | അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കില്ലുക്കാൻ മോഹം |
| 71 | അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ് |
| 72 | അരിയെത്ര? പയര്‍ അഞ്ഞാഴി. |
| 73 | അരിയെറിഞ്ഞാൽ ആയിരം കാക്ക |
| 74 | അരുതാത്തതു ചെയ്തവൻ കേൾക്കാത്തതു കേൾക്കും |
| 75 | അലസന്റെ തലച്ചോറ് പിശാചിന്റെ പണിശാല |
| 76 | അല്പജ്ഞാനം ആളേക്കൊല്ലും |
| 77 | അല്പലാഭം, പെരുംചേതം |
| 78 | അല്പസംസാരം അതിബുദ്ധി |
| 79 | അല്ലലുള്ള പുലയിയേ ചുള്ളിയുള്ള കാടറിയൂ |
| 80 | അവശ്യം സൃഷ്ടിയുടെ മാതാവാണ് |
| 81 | അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം |
| 82 | അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും |
| 83 | അശ്വതിയിലിട്ട വിത്തും; അച്ഛൻ വളർത്തിയ മക്കളും; ഭരണിയിലിട്ട മാങ്ങയും പിഴയ്ക്കില്ല |
| 84 | അഹംഭാവം അധ:പതനത്തിന്റെ നാന്ദി |
| 85 | അളമുട്ടിയാൽ ചേരയും കടിക്കും |
| 86 | അഴകുള്ള ചക്കയിൽ ചുളയില്ല |
| 87 | അറയ്ക്കും |
| 88 | അറിയാത്ത പിള്ളക്ക് ചൊറിയുമ്പോള്‍ അറിയും. |
| 89 | അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും. |
| 90 | അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല |
| 91 | ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ |
| 92 | ആടറിയുമോ അങ്ങാടി വാണിഭം |
| 93 | ആടറിയുമോ അങ്ങാടി വാണിഭം? |
| 94 | ആടറിയുമോ അങ്ങാടിവാണിഭം |
| 95 | ആടിനറിയുമോ അങ്ങാടി വാണിഭം |
| 96 | ആടു കിടന്നിടത്ത് പൂട പോലുമില്ല |
| 97 | ആദ്യം ചെല്ലുന്നവന് അപ്പം |
| 98 | ആന കൊടുത്താലും ആശ കൊടുക്കരുത് |
| 99 | ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ |
| 100 | ആന മെലിഞ്ഞാലും ആലയിൽ കെട്ടരുത്. |
| 101 | ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ |
| 102 | ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ? |
| 103 | ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല |
| 104 | ആന വായിൽ അമ്പഴങ്ങ |
| 105 | ആനയെ ആട്ടാൻ ഈർക്കിലോ |
| 106 | ആപത്തിനു പാപമില്ല |
| 107 | ആപത്ത് പറ്റത്തോടെ |
| 108 | ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം |
| 109 | ആരിയൻ വിതച്ചാ നവര കൊയ്യാമോ |
| 110 | ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ |
| 111 | ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ് |
| 112 | ആലുംകായ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ് പുണ്ണ് |
| 113 | ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന് |
| 114 | ആശാരീടെ കൊഴപ്പോം ഒണ്ട്; തടീടെ വളവും ഒണ്ട്.. |
| 115 | ആളുകൂടിയാല്‍ പാമ്പ് ചാകില്ല |
| 116 | ആളുകൂടിയാൽ പാമ്പ് ചാവില്ല |
| 117 | ആളേറിയാൽ അടുക്കള അലങ്കോലം |
| 118 | ആള് കൂടിയാൽ പാമ്പ് ചാവില്ല |
| 119 | ആഴത്തിൽ ഉഴുതു അകലത്തിൽ നടണം |
| 120 | ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക |
| 121 | ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ |
| 122 | ആഴമുള്ള വെള്ളത്തിൽ ഓളമില്ല |
| 123 | ആറോണം അരിവാളും വള്ളിയും |
| 124 | ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ |
| 125 | ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല |
| 126 | ഇതിലും വല്ല്യ പെരുന്നാളുവന്നിട്ട് വാപ്പ പള്ളീപോയില്ല പിന്ന ഈ വെള്ള്യാഴ്ച |
| 127 | ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത് |
| 128 | ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും |
| 129 | ഇരുണ്ട വെള്ളത്തിൽ ചേരും |
| 130 | ഇരുന്നിട്ടേ കാൽ നീട്ടാവൂ |
| 131 | ഇരുന്നീട്ട് വേണം കാൽ നീട്ടാൻ |
| 132 | ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും ഇലയ്ക്ക്തന്നെയാ ദോഷം |
| 133 | ഇല്ലം മുടക്കി ചാത്തം ഊട്ടരുത് |
| 134 | ഇല്ലത്തു പെൺപെറ്റപോലെ |
| 135 | ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ |
| 136 | ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം |
| 137 | ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ? |
| 138 | ഈ കട്ടിൽ കണ്ട് പനിക്കേണ്ട |
| 139 | ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും |
| 140 | ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ |
| 141 | ഈരിനെ കൊല്ലാൻ പേൻ കൂലി വേണോ? |
| 142 | ഈളം കന്നിനു ഭയമറിഞ്ഞുകൂട |
| 143 | ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു |
| 144 | ഉച്ചക്കുളി ഊതാരക്കളി |
| 145 | ഉടമയുടെ കണ്ണ് ഒന്നാംതരം വളം. |
| 146 | ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണം |
| 147 | ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി |
| 148 | ഉണ്ട് കൊഴുത്താല്‍ ഞണ്ട് അളയിലിരിക്കുമോ? |
| 149 | ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം |
| 150 | ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ |
| 151 | ഉരുളുന്ന കല്ലിൽ പുരളുമോ പായൽ |
| 152 | ഉള്ളതുകൊണ്ടു ഓണം പോലെ |
| 153 | ഉള്ളത് ഉള്ളപോലെ |
| 154 | ഉഴവിൽ തന്നെ കള തീർക്കണം |
| 155 | ഉഴിഞ്ഞെറിയാന്‍ നെല്ലുമരിയുമുണ്ടെങ്കില്‍, ഒഴിച്ചു കളയാന്‍ ബാധയുമുണ്ട് |
| 156 | ഉറങ്ങുന്ന സിംഹവക്ത്രഥ്റ്റിൽ ഇറങ്ങുന്നില്ല വാരണം |
| 157 | ഉറുമ്പു ഓണം കരുതും പോലെ |
| 158 | ഊടും പാവും പോലെ |
| 159 | ഊരെല്ലാം ഉറ്റവർ; ഒരു വായ ചോറില്ല |
| 160 | ഋണത്താൽ മൈത്രി കെട്ടിടും |
| 161 | എങ്ങനെ വീണാലും മൂക്കുമ്മേലെ |
| 162 | എരിതീയിലേക്ക് എണ്ണ ഒഴിക്കരുത് |
| 163 | എലിയെ പിടിക്കുന്ന പൂച്ച കലവുമുടയ്ക്കും |
| 164 | എലിയെ പേടിച്ച് ഇല്ലം ചുടുക |
| 165 | എലിയെകൊല്ലാൻ ഇല്ലം ചുടരുത് |
| 166 | എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും |
| 167 | എള്ളിന് ഉഴവ് ഏഴരച്ചാൽ |
| 168 | എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ |
| 169 | എള്ളുണങ്ങുന്നതെണ്ണയ്ക്ക്, കുറുഞ്ചാത്തനുണങ്ങുന്നതോ? |
| 170 | ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും |
| 171 | ഏട്ടിലങ്ങനെ പയറ്റിലിങ്ങനെ |
| 172 | ഏട്ടിലെ പശു പുല്ല് തിന്നുമോ? |
| 173 | ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം |
| 174 | ഏറ്റച്ചിത്രം ഓട്ടപാത്രം |
| 175 | ഐകമത്യം മഹാബലം |
| 176 | ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം |
| 177 | ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു |
| 178 | ഒരരിശത്തിനു കിണറ്റില്‍ ചാടിയാല്‍ എഴരിശത്തിനു കേറാന്‍ മേലാ |
| 179 | ഒരു കള്ളം മറ്റൊന്നിലേക്ക് |
| 180 | ഒരു കോഴി കൂകിയാൽ നേരം പുലരില്ല |
| 181 | ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല |
| 182 | ഒരു വെടിക്കു രണ്ടു പക്ഷി |
| 183 | ഒരേറ്റത്തിനൊരിറക്കം |
| 184 | ഓടുന്ന കാളയെ ആടുന്ന കമ്പേൽ |
| 185 | ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ |
| 186 | ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര |
| 187 | ഓണം കേറാമൂല |
| 188 | ഓണം പോലെയാണോ തിരുവാതിര? |
| 189 | ഓണം മുഴക്കോലുപോലെ |
| 190 | ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി |
| 191 | ഓണം വരാനൊരു മൂലം വേണം |
| 192 | ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം |
| 193 | ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം? |
| 194 | ഓണത്തിനല്ലയൊ ഓണപ്പുടവ |
| 195 | ഓണത്തേക്കാൾ വലിയ വാവില്ല |
| 196 | ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ |
| 197 | ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി |
| 198 | ഔചിത്യമില്ലാത്ത നായരേ, അത്താഴമുണ്ണാൻ വരികെടോ |
| 199 | കക്കാൻ സൗകര്യം ഉണ്ടെന്നു കരുതി വെളുക്കുവോളം കക്കരുത് |
| 200 | കടം കാതറുക്കും. |
| 201 | കടം കാലന് തുല്യം. |
| 202 | കടം കൊടുത്താലിടയും കൊടുക്കണം. |
| 203 | കടം കൊടുത്ത് പട്ടിണി കിടക്കരുത്. |
| 204 | കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’ |
| 205 | കടം വീടിയാൽ ധനം. |
| 206 | കടംകൊണ്ട് കടം കൊടുക്കരുത്. |
| 207 | കടംകൊണ്ട് കളിച്ചാൽ കുളിക്കും. |
| 208 | കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല. |
| 209 | കടംകൊള്ളുന്നത് പത്തായക്കാരനോട്. |
| 210 | കടന്നിൽകൂട്ടിൽ കല്ലിടരുത്. |
| 211 | കടന്നു കാൺമോൻ കവി. |
| 212 | കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ? |
| 213 | കടമപകടം, സ്നേഹത്തിന് വികടം. |
| 214 | കടമാണെങ്കിൽ കമ്മാളനാന രണ്ട്. |
| 215 | കടമില്ലാത്ത കഞ്ഞി ഉത്തമം. |
| 216 | കടമൊരു ധനമല്ല. |
| 217 | കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു. |
| 218 | കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്. |
| 219 | കടമ്പ് ഉടമ്പോടുചേരണം. |
| 220 | കടമ്പ് പൂത്തത് പോലെ. |
| 221 | കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ. |
| 222 | കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും. |
| 223 | കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി? |
| 224 | കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല. |
| 225 | കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ? |
| 226 | കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക. |
| 227 | കടലിലെ മീനിന് മുക്കോനിട്ട പേര്. |
| 228 | കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല. |
| 229 | കടലിൽ കൊണ്ടുപോയി കായം കലക്കരുത്. |
| 230 | കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ. |
| 231 | കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ. |
| 232 | കടലിൽ പോയ സൂചി കിട്ടുമോ? |
| 233 | കടലും കടന്ന് ജയിച്ച് വന്നവൻ കൈതോട്ടിൽ മുങ്ങി മരിച്ചു |
| 234 | കടലും കടലാടിയും പോലെ. |
| 235 | കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു. |
| 236 | കടല് കുന്നാകും കുന്ന് കടലാകും. |
| 237 | കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല. |
| 238 | കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ? |
| 239 | കടൽ പെരുകിയാൽ കര പെരുകുമോ? |
| 240 | കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും. |
| 241 | കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ |
| 242 | കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട. |
| 243 | കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും. |
| 244 | കടംവാങ്ങി നെയ്യുകൂട്ടരുത്. |
| 245 | കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം. |
| 246 | കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം. |
| 247 | കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്. |
| 248 | കടിക്കാനുമില്ല കാരാനുമില്ല. |
| 249 | കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം. |
| 250 | കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത? |
| 251 | കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്. |
| 252 | കടുവയുടെ കയ്യിൽ കുടൽ കഴുകാൻ കൊടുക്കുക. |
| 253 | കണ്ടം വിറ്റു കാളയെ വാങ്ങുമോ |
| 254 | കണ്ടൻ തടിക്ക് മുണ്ടൻ തടി |
| 255 | കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും |
| 256 | കതിരിൽ വളം വച്ചിട്ടു കാര്യമില്ല! |
| 257 | കത്തുന്ന പുരയ്ക്കു ഊരുന്ന കഴുക്കോല്‍ ലാഭം |
| 258 | കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ |
| 259 | കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും |
| 260 | കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്) |
| 261 | കന്നില്ലാത്തവന് കണ്ണില്ല |
| 262 | കയ്യനങ്ങാതെ വായനങ്ങില്ല |
| 263 | കയ്യിനു മുട്ടില്ലാത്തവൻ തട്ടില്ലാത്തവന്റെ കുറ്റം പറയരുത് |
| 264 | കരയുന്ന കുഞ്ഞിനേ പാലുള്ളൂ |
| 265 | കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ |
| 266 | കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു |
| 267 | കർക്കടകത്തിൽ പത്തില കഴിക്കണം |
| 268 | കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു് |
| 269 | കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം |
| 270 | കല്ലാടും മുറ്റത്ത് നെല്ലാടില്ല |
| 271 | കളപറിക്കാത്ത വയലിൽ വിള കാണില്ല |
| 272 | കളപറിച്ചാൽ കളം നിറയും |
| 273 | കളരി കണ്ടിട്ടില്ലെങ്കിലും ഗുരുക്കള്‍ എന്ന് ഭാവം |
| 274 | കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് |
| 275 | കള്ളൻ പറഞ്ഞ നേരും പൊളി |
| 276 | കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി |
| 277 | കാക്ക കുളിച്ചാൽ കൊക്കാകുമോ |
| 278 | കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും . |
| 279 | കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് |
| 280 | കാട്ടുകോഴിക്കെന്തു ശങ്ക്രാന്തി |
| 281 | കാണം വിറ്റും ഓണമുണ്ണണം |
| 282 | കാർത്തിക കഴിഞ്ഞാൽ മഴയില്ല |
| 283 | കാലം നോക്കി കൃഷി |
| 284 | കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം |
| 285 | കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്) |
| 286 | കാറ്ററിയാതെ തുപ്പിയാല്‍ ചെകിടറിയാതെ അടി കിട്ടും |
| 287 | കാറ്റുള്ളപ്പോൾ തൂറ്റണം |
| 288 | കാറ്റുള്ളപ്പോൾ പാറ്റണം |
| 289 | കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും |
| 290 | കുടിക്കുന്ന വെള്ളത്തില്‍ കാല് കഴുകരുത് |
| 291 | കുതിരയില്ലാത്ത നാട്ടില്‍ കഴുത തമ്പുരാന്‍ |
| 292 | കുന്തം കൊടുക്കുകയുമില്ല, താനൊട്ടു കുത്തുകയുമില്ല |
| 293 | കുന്തക്കാരന്‍റെ കുത്തും കുരുത്തം കെട്ടവന്‍റെ വരവും |
| 294 | കുപ്പയില്‍ കളഞ്ഞാലും, അളന്നു കളയണം. |
| 295 | കുംഭത്തിൽ കുടമുരുളും |
| 296 | കുംഭത്തിൽ കുടമെടുത്തു നന |
| 297 | കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം |
| 298 | കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല് |
| 299 | കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം |
| 300 | കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള |
| 301 | കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും |
| 302 | കുരക്കുന്ന പട്ടി കടിക്കില്ല |
| 303 | കുരങ്ങൻറെ കയ്യിലെ പൂമാല പോലെ |
| 304 | കുലതൊടാറായപ്പോൾ തളപറ്റു |
| 305 | കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ |
| 306 | കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ |
| 307 | കൂര വിതച്ചാൽ പൊക്കാളിയാവില്ല |
| 308 | കൃഷി വർഷം പോലെ |
| 309 | കെടാന്‍ പോകുന്ന തിരി ആളിക്കത്തും |
| 310 | കൈ വിട്ട കല്ലും, വായ് വിട്ട വാക്കും |
| 311 | കൈയിലെ കാശ്, വായിലെ ദോശ |
| 312 | കൊക്കെത്ര കുളം കണ്ടതാ |
| 313 | കൊക്ക് നിറഞ്ഞാലും കൊക്ക് നിറുത്തില്ല |
| 314 | കൊച്ചമ്മേടെ കറി കൊള്ളാം, പക്ഷേ എന്‍റെ പാത്രത്തില്‍ വിളമ്പണ്ട |
| 315 | കൊഞ്ച് ചാടിയാല്‍ മുട്ടോളം..പിന്നെയും ചാടിയാല്‍ ചട്ടിയില്‍ |
| 316 | കൊണ്ടോടത്തും ഉണ്ടോടത്തും ഇരിക്കരുത് |
| 317 | കൊതിയൻ ഇലയ്ക്ക് പോയി എനിയ്ക്ക് താഴെ വെളമ്പിയേര് |
| 318 | കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി |
| 319 | കോണകത്തിനു എന്തിനാ കസവ് |
| 320 | കോരിയ കിണറ്റിലേ വെള്ളമൂറൂ |
| 321 | ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം |
| 322 | ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം |
| 323 | ഗതികെട്ടാൽ പുലി പുല്ലും തിന്നും |
| 324 | ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും |
| 325 | ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല |
| 326 | ചക്കരവാക്കു കൊണ്ട് വയറുനിറയില്ല |
| 327 | ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട |
| 328 | ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ |
| 329 | ചാഞ്ഞ മരത്തിൽ ഓടിക്കയറാം |
| 330 | ചാത്തപ്പനെത്ത് മഅശറ |
| 331 | ചിന്ത ചിത വിരിക്കും |
| 332 | ചിരട്ടയിൽ വെള്ളം, എറുമ്പിനു സമുദ്രം |
| 333 | ചുക്കില്ലാത്ത കഷായമില്ല |
| 334 | ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം |
| 335 | ചുമ്മാ ചവച്ചോണ്ടിരിക്കുന്ന മുത്തശി അവലു കിട്ടിയാൽ വിടുമോ ? |
| 336 | ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ |
| 337 | ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും |
| 338 | ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി |
| 339 | ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല് |
| 340 | ചെർമ്മം വയനാട്ടീ പോയ പോലെ |
| 341 | ചെറിയ പാമ്പായാലും വലിയ വടി കൊണ്ട് തല്ലേണം |
| 342 | ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം |
| 343 | ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം |
| 344 | ചേറ്റില്‍ പുതഞ്ഞ ആനയെ വേണമെങ്കില്‍ കാക്കയും കൊത്തും |
| 345 | ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം) |
| 346 | ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല |
| 347 | ചോതികഴിഞ്ഞാൽ ചോദ്യമില്ല |
| 348 | ജാത്യാലുള്ളത് തൂത്താൽ പോകില്ല |
| 349 | ജ്ഞാനി എവിടെയും ജ്ഞാനി, രാജാവ് സ്വരാജ്യത്ത് മാത്രം രാജാവ് |
| 350 | ഞാനും മുതലേച്ചനും കൂടി പോത്തിനെപ്പിടിച്ചു എന്ന് തവളച്ചാര് പറഞ്ഞത് പോലെ |
| 351 | ഞാൻ ഞാനല്ലാതായാല്പിന്നെ നായയാണു |
| 352 | ഞാറായാൽ ചോറായി |
| 353 | ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു |
| 354 | ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് . |
| 355 | തട്ടാനേ തങ്കത്തിന്‍റെ മാറ്ററിയൂ |
| 356 | തനിക്ക് താനും പുരയ്ക്കു തൂണും |
| 357 | തനിപ്പൊന്നിനു തീപ്പേടിയില്ല |
| 358 | തൻ വീട്ടിൽ താൻ രാജാവ് |
| 359 | തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം |
| 360 | തല പോയ തെങ്ങിനെന്ത് കാറ്റും പെശറും |
| 361 | താങ്ങാനാളുണ്ടെങ്കില്‍ തളര്‍ച്ച കൂടും |
| 362 | താങ്ങിയാല്‍ തലയില്‍ കയറും, ഓങ്ങിയാല്‍ തല താഴ്ത്തും |
| 363 | താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും |
| 364 | താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും |
| 365 | തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും |
| 366 | തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം |
| 367 | തിരിഞ്ഞു കളിയും മാടിക്കെട്ടും |
| 368 | തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ |
| 369 | തിരുവാതിരയിൽ തിരിമുറിയാതെ (മഴ) |
| 370 | തിരുവോണം തിരുതകൃതി |
| 371 | തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു് |
| 372 | തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി |
| 373 | തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി |
| 374 | തീയിൽ കുരുത്തത് വെയിലത്ത് വാടുമോ ? |
| 375 | തീയില്ലാതെ പുക ഉണ്ടാവില്ല |
| 376 | തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം |
| 377 | തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം |
| 378 | തേക്കുതടിക്കും തെമ്മടിക്കും എവിടെയും കിടക്കാം |
| 379 | തേവുന്നവൻ തന്നെ തിരിക്കണം |
| 380 | തൊഴുതുണ്ണരുത്, ഉഴുതുണ്ണുക |
| 381 | തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത് |
| 382 | തോൽവി വിജയത്തിന്റെ നാന്ദി |
| 383 | ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത് |
| 384 | ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ |
| 385 | ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ |
| 386 | നഖം നനയാതെ നത്തെടുക്കുക |
| 387 | നഞ്ചെന്നിനാ നന്നാഴി |
| 388 | നടുക്കടലിലും നായ നക്കിയേ കുടിക്കൂ |
| 389 | നട്ടാലേ നേട്ടമുള്ളൂ |
| 390 | നത്ത് നാട് വിട്ടാൽ, ആ കണ്ടത്തിൽ അല്ലെങ്കിൽ ഈ കണ്ടത്തിൽ! |
| 391 | നല്ല കുതിര നടന്ന് പെടുക്കും |
| 392 | നല്ല തെങ്ങിനു നാല്പതു മടൽ |
| 393 | നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും |
| 394 | നവര വിതച്ചാൽ തുവര കായ്ക്കുമോ |
| 395 | നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും |
| 396 | നാഥനില്ലാക്കളി വട്ടക്കളി |
| 397 | നായ നടന്നിട്ട് ഒരു കാര്യോമില്ല; നായയ്ക്ക് ഇരിക്കാൻ ഒട്ട് നേരോമില്ല |
| 398 | നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും |
| 399 | നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം |
| 400 | നാരീശാപം ഇളക്കിക്കൂട |
| 401 | നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും |
| 402 | നാലോണം നക്കിയും തുടച്ചും |
| 403 | നാല് പണം വരുമ്പോള്‍ നാലരപ്പണം ചെലവാക്കരുത് |
| 404 | നിത്യഭ്യാസി ആനയെ എടുക്കും |
| 405 | നിറകുടം തുളുമ്പുകയില്ല |
| 406 | നീതിമാൻ പനപോലെ തഴയ്ക്കും |
| 407 | നീരില്ലെങ്കിൽ മീനില്ല |
| 408 | നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ |
| 409 | നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട |
| 410 | നുണയ്ക്ക് കാലില്ല |
| 411 | നോക്കാത്ത രാജാവിനെ തൊഴാന്‍ പോകരുത്" |
| 412 | പക്ഷിക്ക് കൂടും വേണം, കാടും വേണം |
| 413 | പഞ്ചപാണ്ഡവര്‍ കട്ടില്‍ക്കാല് പോലെ മൂന്ന് പേര് |
| 414 | പടുമുളയ്ക്ക് വളം വേണ്ട |
| 415 | പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ? |
| 416 | പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കത്തുമില്ല |
| 417 | പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം |
| 418 | പട്ടിക്ക് എല്ല് ഇഷ്ട്ടം ആയിട്ടല്ല , ഇറച്ചി ആരെങ്കിലും കൊടുക്കണ്ടേ |
| 419 | പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല |
| 420 | പണത്തിനു മീതെ പരുന്തും പറക്കില്ല |
| 421 | പതിരില്ലാത്ത കതിരില്ല |
| 422 | പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത് |
| 423 | പത്ത് പണമുള്ളവനും പത്ത് ചൊറിയുള്ളവനും ഉറക്കമില്ല |
| 424 | പയ്യെത്തിന്നാൽ പനയും തിന്നാം |
| 425 | പലർചേർന്നാൽ പലവിധം |
| 426 | പല്ലില്ലെന്നു വെച്ച് അണ്ണാക്ക് വരെ കയ്യിടരുത് |
| 427 | പശു കറുത്താലും പാലു കറുക്കുമോ? |
| 428 | പശു കിഴടായാലും പാലിൻറെ രുചിയറിയുമോ |
| 429 | പശു തിന്നാല്‍ പുല്ലും പാല് |
| 430 | പള്ളിയിലിരുന്നാൽ പള്ളേല് പോകൂല |
| 431 | പള്ളീ പോയി പറഞ്ഞാമതി |
| 432 | പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം |
| 433 | പഴകും തോറും പാലും പുളിക്കും |
| 434 | പാണനു് ആന മൂധേവി |
| 435 | പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല |
| 436 | പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു് |
| 437 | പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം |
| 438 | പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ |
| 439 | പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി |
| 440 | പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ |
| 441 | പുണർതത്തിൽ പുകഞ്ഞ മഴയാണ് |
| 442 | പുത്തനച്ചി പുരപ്പുറം തൂക്കും |
| 443 | പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം |
| 444 | പൂച്ചയില്ലാത്തിടത്തു എലി വെളിച്ചപ്പാട് |
| 445 | പൂച്ചയ്ക്കാര് മണികെട്ടും |
| 446 | പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം |
| 447 | പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു |
| 448 | പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും |
| 449 | പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും |
| 450 | പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ. |
| 451 | പെൺകാര്യം വൻകാര്യം |
| 452 | പെൺചിത്തിര പൊൻചിത്തിര |
| 453 | പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി |
| 454 | പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി |
| 455 | പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു |
| 456 | പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം |
| 457 | പെണ്ണിനു പെൺ തന്നെ സ്ത്രീധനം |
| 458 | പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും |
| 459 | പെണ്ണും കെട്ടി കണ്ണും പൊട്ടി |
| 460 | പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി |
| 461 | പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല |
| 462 | പെൺപട പടയല്ല്ല,മൺചിറ ചിറയല്ല |
| 463 | പെൺപിറന്ന വീടു പോലെ |
| 464 | പെൺബുദ്ധി പിൻബുദ്ധി |
| 465 | പെറ്റവൾക്കറിയാം പിള്ളവരുത്തം |
| 466 | പേറെടുക്കാൻ പോയ അച്ചി ഇരട്ട പെറ്റു |
| 467 | പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ? |
| 468 | പൊന്നാരം വിളഞ്ഞാൽ കതിരാവില്ല |
| 469 | പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട |
| 470 | പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത് |
| 471 | പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും |
| 472 | പോത്തിനെത്ര ഏത്തവാഴയറിയാം? |
| 473 | പോത്തിനെന്തു ഏത്തവാഴ ?? |
| 474 | ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ |
| 475 | ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം..? |
| 476 | ഭദ്രകാളിയെ പിശാചു പിടിച്ചു |
| 477 | ഭരണിയിലിട്ട വിത്തും ഭരണിയിലിട്ട നെല്ലിക്കയും കേമം |
| 478 | മകം പിറന്ന മങ്ക |
| 479 | മകയിരത്തിൽ മഴ മതിമറയും |
| 480 | മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും |
| 481 | മകരമഴ മലയാളം മുടിക്കുന്നത് |
| 482 | മടി കുടി കെടുത്തും |
| 483 | മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം |
| 484 | മണ്ണറിഞ്ഞു വിത്തു് |
| 485 | മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി |
| 486 | മണ്ണും പെണ്ണും നന്നാക്കുന്ന പോലെ |
| 487 | മണ്ണു വിറ്റു പൊന്നു വാങ്ങരുതു് |
| 488 | മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല |
| 489 | മനോവ്യാധിക്കു മരുന്നില്ല |
| 490 | മരത്തിന് കായ ഭാരമോ |
| 491 | മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും |
| 492 | മരമറിഞ്ഞ് കൊടിയിടണം |
| 493 | മരിക്കാറായ മന്നനെ അധികാരവും മറക്കും |
| 494 | മല എലിയേ പെറ്റു |
| 495 | മറ്റുള്ളോർക്കേ ഉപകരിക്കൂ |
| 496 | മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ? |
| 497 | മാണിക്യക്കല്ല് കുപ്പയില്‍ കിടന്നാലും മാണിക്യക്കല്ല് തന്നെ |
| 498 | മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത് |
| 499 | മിണ്ടാപ്പൂച്ച കലമുടക്കും |
| 500 | മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു |
| 501 | മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം. |
| 502 | മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല |
| 503 | മീനിനെ കാണും വരെ പൊന്മാന്‍ സന്യാസി |
| 504 | മുഖം മനസ്സിന്റെ കണ്ണാടി |
| 505 | മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല |
| 506 | മുടന്തനും മുയലിനെ പിടിച്ചെന്നു വരാം |
| 507 | മുടിഞ്ഞ കാലത്ത് ഒടഞ്ഞ ചട്ടിയ്ക്ക് ഒമ്പതു കിഴുത്ത! അഥവാ ഇടിവെട്ടിയവനെ പാമ്പു കടിച്ചു |
| 508 | മുടിഞ്ഞു,ഞാനും മുടിഞ്ഞു |
| 509 | മുടിയാൻകാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും |
| 510 | മുണ്ടകൻ മുങ്ങണം |
| 511 | മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട |
| 512 | മുതിരയ്ക്ക് മൂന്നു മഴ |
| 513 | മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല |
| 514 | മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം |
| 515 | മുൻവിള പൊൻവിള |
| 516 | മുമ്പേ ചിരിക്കും പിമ്പേ അറക്കും |
| 517 | മുഷിഞ്ഞ വസ്ത്രത്തിനുള്ളിലും ബുദ്ധിമാന്മാര്‍ ജീവിക്കുന്നു |
| 518 | മുളയിലറിയാം വിള |
| 519 | മുളയിലേ നുള്ളണമെന്നല്ലേ |
| 520 | മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം |
| 521 | മുള്ളു നട്ടവൻ സൂക്ഷിക്കണം |
| 522 | മൂക്കിനു താഴെ പുരികം കുരുത്തപ്പോള്‍ കണ്ണ് വായിലായിപ്പോയി |
| 523 | മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് |
| 524 | മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം |
| 525 | മൂന്നു കൂട്ടരെക്കൊണ്ടും യാതൊരു പ്രയോജനവുമില്ല |
| 526 | മൂന്നോണം മുക്കീം മൂളീം |
| 527 | മേടം തെറ്റിയാൽ മോടൻ തെറ്റി |
| 528 | മേപ്പൊരയില്ലാത്തോനെന്ത് തീപ്പൊരി? |
| 529 | മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും |
| 530 | മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ.. |
| 531 | മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു]] |
| 532 | മൗനം പാതി സമ്മതം |
| 533 | യക്ഷി പിടി വിട്ടാലും പൂജാരി പിടി വിടുകയില്ല |
| 534 | യഥാര്‍ത്ഥ വാദി ബഹുജനവിരോധി |
| 535 | യുവത്വം ഉന്മത്വം |
| 536 | രണ്ടു വഞ്ചിയിൽ കാലിടരുത് |
| 537 | രണ്ടോണം ഞണ്ടും ഞവണീം |
| 538 | രാവിലത്തെ മാര്‍ജ്ജാരനാണ് പകലത്തെ പൂച്ച |
| 539 | ലോകര്‍ക്കെല്ലാം ഭ്രാന്ത് പിടിച്ചപ്പോള്‍ അവര്‍ എന്നെപ്പിടിച്ചു ചങ്ങലക്കിട്ടു |
| 540 | വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ |
| 541 | വയലു വറ്റി കക്ക വാരാനിരുന്നാലോ |
| 542 | വയറാണ്, ചോറാണ് ദൈവം |
| 543 | വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം |
| 544 | വർഷം പോലെ കൃഷി |
| 545 | വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക |
| 546 | വളമേറിയാൽ കൂമ്പടയ്ക്കും |
| 547 | വള്ളം മുക്കും മുന്‍പേ വെള്ളത്തിന്‍റെ ആഴമറിയണം |
| 548 | വള്ളക്കൂലി കൊടുത്തിട്ട് കര വഴി നടക്കണോ? |
| 549 | വറചട്ടീന്ന് തീയിലോട്ട് |
| 550 | വായ ചക്കര, കൈ കൊക്കര |
| 551 | വായില്‍ തേന്‍ ഉള്ള ഈച്ചക്ക് വാലില്‍ മുള്ളുണ്ട് |
| 552 | വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല |
| 553 | വിഡ്ഢിക്ക് വളരാൻ വളം വേണോ |
| 554 | വിതച്ചതു കൊയ്യും |
| 555 | വിത്താഴം ചെന്നാൽ പത്തായം നിറയും |
| 556 | വിത്തിനൊത്ത വിള |
| 557 | വിത്തുഗുണം പത്തുഗുണം |
| 558 | വിത്തുവിറ്റുണ്ണരുത് |
| 559 | വിത്തുള്ളടത്തു പേരു |
| 560 | വിത്തെടുത്തുണ്ണരുതു് |
| 561 | വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല |
| 562 | വിരലു വീങ്ങിയാൽ ഉരലാകുമോ? |
| 563 | വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട |
| 564 | വിളഞ്ഞാൽ കതിർ വളയും |
| 565 | വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു് |
| 566 | വിളയുന്ന വിത്തു മുളയിലറിയാം |
| 567 | വീക്ക് ഭർത്താവിന് പോക്ക് ഭാര്യ |
| 568 | വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ |
| 569 | വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത് |
| 570 | വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല. |
| 571 | വെട്ടൊന്ന്, മുറി രണ്ട് |
| 572 | വെട്ടോന്ന്, തുണ്ടു രണ്ട് |
| 573 | വെപ്പിന്റെ ഗുണം തീറ്റയിലറിയാം |
| 574 | വെള്ളത്തിനെ കുറിച്ച് അച്ചിക്ക് ഇഞ്ചി പക്ഷം ,നായർക്ക് കൊഞ്ച് പക്ഷം |
| 575 | വെള്ളിയായിച്ചയും വലിയപെരുന്നാൾ ഒപ്പം വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല |
| 576 | വേരറ്റ മരവും നീരറ്റ നദിയും പേരറ്റ മനുഷ്യന് തുല്യം |
| 577 | വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം |
| 578 | വേരു വെട്ടിക്കളഞ്ഞു കൊമ്പു് നനയ്ക്കുന്ന പൊലെ |
| 579 | വേലക്കള്ളിക്കു പിള്ളസാക്ഷി |
| 580 | വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം |
| 581 | വേലിതന്നെ വിളവുതിന്നുക |
| 582 | വ്യാധിക്ക് മരുന്നുണ്ട്, ആധിക്ക് മരുന്നില്ല |
| 583 | ശ്രമം കൊണ്ട് ശ്രീരാമനാകാം |
| 584 | സത്യം വസ്ത്രം ധരിച്ചു പുറത്തിറങ്ങുമ്പോഴേക്കും നുണ നാട് ചുറ്റിക്കറങ്ങി തിരിച്ചു വീട്ടിലെത്തും |
| 585 | സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം |
| 586 | സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും |
Also Read: Onam Quiz 2021 in Malayalam [29 Questions & Answers]
Source: Wikipedia