എത്ര പരീക്ഷണമുണ്ടെന്നാകിലും
ഇഷ്ടമായി തുടരുമീ വേദിയിലിപ്പഴുമിരു –
കൈകലുയർത്തി ഞാൻ നിൽപ്പുവതെങ്കിലും
എന്നോർമയിൽ എന്നുമേ ദുഃഖദിനങ്ങൾ മാത്രം
തേടിയെത്തുമാ വിളിയൊന്ന് കേൾകുവാനു –
റങ്ങാത്തിരിപ്പു ഞാനെങ്കിലും എന്നുമേ
തഴുകി ഉണർത്തുമെൻ മാനസ ഗീതത്തി –
ലോഴുകി എത്തുവതമാശയത്തിൻ വിളി മാത്രം
വിരിഞ്ഞ് തുടങ്ങിയ സ്വപ്നപൂക്കളിലെപ്പോഴോ
പ്രാണിയെ കണ്ടോടിയ നാളുകളോർപ്പു ഞാനി –
ന്നെരിഞ്ഞു തുടങ്ങിയ ഭൂമിയിലൊരു പുഴുവിനെ
തേടി നടപ്പു അതിവിശപ്പടക്കുവാൻ മാത്രം
പണ്ട് നോറ്റിരുന്നോരാ നോമ്പ് കാലം വന്നണ –
യുവാൻ കാത്തിരുന്നതോർപ്പു ഞാനെന്നുമേ
നോമ്പ് കാലമായി മാറിയ പെരു കൂട്ടങ്ങൾക്കിടയി –
ലായിക്കഴിപ്പതോ ഏറെനാളായിട്ടോരിക്കൽ മാത്രം
പല ജന്മമായി ജനിച്ച് ഞാനറിയുവാനിടവനൊരാ
ചെറു ദുരിതങ്ങളീ കുഞ്ഞു ജന്മത്തിലിപ്പഴേ അറിഞ്ഞു
ഞ്ഞാനിഴഞ് തുടങ്ങിയോരെൻ ജീവിത ഇടനാഴി –
കേറിയാലൊരു മുഴം നീളം മാത്രം
ഏറെ നാളായിട്ടുലകിലെങ്ങുമെ ഇടയാകുമീ
തിന്മയാം ബലിതർപ്പണങ്ങൾക്കറുതി വരുത്തു –
വാനിടയാവിലെന്നാകിലോ നൽകുവാനൊരുക്ക –
മാണീ ബാക്കിയുള്ളോരൻ കുഞ്ഞു ജീവൻ മാത്രം
എന്നുമേ താങ്ങി നടപ്പുവനായി ചിലർ നൽകി –
യോരി ജീവിത ശേഷിപ്പിൻ പാന പാത്രം ഞാ –
നെന്നുമെ ഏന്തി നില്കുമീ നിങ്ങൾക്കരികിലായി
നൽകുവിൻ ദീനാനുകമ്പതൻ നന്മ മാത്രം
ഇറ്റിറ്റ് വീഴുമെൻ കണ്ണുനീർ തുള്ളിയിലുറ്റ് നോക്കൂ –
വതെന്തിനായി എന്നുമേ ദാഹമകറ്റുവാനായെങ്കിലും
ദുഖത്തിൻ വിളനിളമായോരെൻ മിഴികളിൽ ഇന്നെപ്പോഴും
ഒഴിയാത്തൊരാ കൊടിയ വരൾച്ച മാത്രം
ആരുമേ ഇല്ലാതാകുമീ വേളയിലോടി ഒളിക്കുവാൻ
വെമ്പുന്ന നേരവും ആരെയോ കൂട്ടിനായി തേടി
നടപ്പൂ ഞാനെങ്കിലും പറന്നങ്ങെത്തുവതോ
പൈശാചികമാം ഇരുണ്ട കഴുകൻ മാത്രം
അറിയാതൊന്നുറങ്ങി തുടങ്ങിയന്നേരത്തമ്മതൻ
താരാട്ടു കേൾകുവാൻ കൊതിച്ചു ഞാൻ കണ്ണൊന്ന –
ടച്ചങ്ങിരികുമാ നേരത്തലയടിച്ചുയരുവതൊരിക്കലു –
മൊഴിയാതോരാ ദുഖസാഗരതിനിരമ്പൽ മാത്രം
എരിഞ്ഞ് തുടങ്ങിയോരെൻ കൂട്ടിനിടയിലായറ്റ് വീഴുമാ
ചിറകുകൾ കൂട്ടി ചേർത്ത് ഞാൻ ഞെട്ടിയുനർന്നങ്ങി –
ല്ലാതാകുമെൻ പകൽ സ്വപ്നങ്ങളിൽ വിരിയുവതോ –
ർമയിൽ അമ്മനൽകിയോരോമൽ പുഞ്ചിരി മാത്രം
ബാക്കിയാകീടുവതെന്നെ മാത്രമായെന്തിനെന്നോർത്തു
ഞാൻ തരിച്ചങ്ങിരിക്കവേ കൗതുകം പൂണ്ടൊരെൻ കഥ
കേൾക്കുവാൻ കൊതിച്ചങ്ങിരികുമനേകർക്ക് നൽകുവാനെ –
ന്നുമേ ബാക്കിയുള്ളോരെൻ മനോ നിർവികാരം മാത്രം
എന്തിനെന്നില്ലാതിങ്ങനെ തീർക്കുമീ ഉലകിലെങ്ങുമേ
മനുഷ്യരാശിയിൽ ജനിച്ചവർ ഒരുനാളൊരു ചെറുകീടമായി
ജനിക്കുവാനിടയാകവേ വേദിയിലപ്പോഴും മനുഷ്യനായി
തുടരുമീ ഞാൻ നൽകും അവർക്കൊരു പച്ചില തുമ്പ് മാത്രം
അത്രയും നന്മ ഞാൻ കാട്ടുവതെന്തിനായെന്നിൽ തത്തി –
കളിക്കുമാ ഓർമകളിപ്പോഴും ആർക്കുമേ ഉണ്ടാകാതിരി –
ക്കണമൂഴിയിൽ ജനിക്കുമാ കീടവുമറിയാതിരിക്കുമോ
വിശപ്പടക്കുവാൻ മതിയാകുമേ ഒരു പച്ചില തുമ്പ് മാത്രം!!!!!!
എന്റെ മഴവില്ല് എന്ന് കവിതാസമാഹാരത്തിൽ നിന്ന്
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission