Skip to content

നിൻ നിഴലായ്




Novel details

4.3/5 - (152 votes)

”  ഓം  ഭുർ   ഭുവ:  സ്വ  :

  തത്   സവിതുർ   വരേണ്യം

  ഭർഗോ   ദേവസ്യ   ധീമഹീ  

 ധീയോ   യോ  ന : പ്രചോദയാത്   “

പൂജാമുറിയിൽ   നിന്നും   ഉയർന്നുകേട്ട   ഗായത്രി   മന്ത്രധ്വനികളാണ്    ബാലചന്ദ്രമേനോനെ    ഉണർത്തിയത്.

ഇതാണ്   ശ്രീമംഗലം.   ഹൈകോടതി   സീനിയർ  അഡ്വക്കേറ്റ്   ബാലചന്ദ്രമേനോന്റെ   വീട്.   മേനോനും  ഭാര്യ   ശ്രീജയും  മക്കളായ  അഭിജിത്തും  അപർണയും  മേനോന്റെ   അമ്മയായ   കാർത്യായനിയുമാണ്   ശ്രീമംഗലത്തെ  അന്തേവാസികൾ.  മേനോന്റെ  ഭാര്യ   ശ്രീജ   അധ്യാപികയും   മകൻ  അഭിജിത്തെന്ന  അഭി   എഞ്ചിനീയറും   ഇളയ  മകളായ    അപർണ  എന്ന  അപ്പു   MBBS  രണ്ടാം   വർഷ  വിദ്യാർത്ഥിനിയുമാണ്.

എണീറ്റശേഷം   കിടക്കയിൽ   തന്നെ   അല്പനേരം   ഇരുന്നിട്ട്   മേനോൻ   പതിയെ   എണീറ്റ്   ബാത്‌റൂമിലേക്ക്   നടന്നു.   മുഖം   കഴുകി   പതിയെ   താഴേക്ക്   വരുമ്പോൾ   പത്രം   പൂമുഖത്ത്   തന്നെ  ഉണ്ടായിരുന്നു. 

”  ദാ   ബാലേട്ടാ   ചായ    “

പൂമുഖത്തെ   കസേരയിലേക്കിരുന്ന്   പത്രം   നിവർത്താനൊരുങ്ങവേ   പിന്നിൽ   നിന്നും   ശ്രീജ   പറഞ്ഞു.  മേനോൻ   തിരിഞ്ഞുനോക്കുമ്പോൾ   ആവി   പാറുന്ന   ചായയുമായി   ചുണ്ടിൽ    നിറഞ്ഞ   പുഞ്ചിരിയുമായി   ശ്രീജ   നിൽക്കുന്നുണ്ടായിരുന്നു. അവർ   കുളി   കഴിഞ്ഞ്   ഈറൻമുടിയിൽ   ഒരു   തോർത്ത്‌  കെട്ടി  നെറ്റിയിൽ   ഭസ്മക്കുറിയും   നെറുകയിൽ   സിന്ദൂരവും   അണിഞ്ഞിരുന്നു.  ശ്രീജയിൽ   നിന്നും   ചായ   കയ്യിലേക്ക്   വാങ്ങുമ്പോൾ   മേനോനും   ഒന്ന്   പുഞ്ചിരിച്ചു.

”    വിധി   പത്രത്തിൽ   വന്നിട്ടുണ്ടോ   ബാലേട്ടാ  ???  “

അരഭിത്തിയിലേക്ക്   ഇരുന്നുകൊണ്ട്   ശ്രീജ   ചോദിച്ചു.  അതിന്   മറുപടി   പറയാതെ   ബാലചന്ദ്രമേനോൻ   ധൃതിയിൽ   പത്രം   നിവർത്തി.  അതിന്റെ   ആദ്യപേജിന്റെ   തലക്കെട്ടിൽ   മേനോന്റെ   കണ്ണുകൾ   ഉടക്കി    നിന്നു.

”  നീതിദേവത   കണ്ണുതുറന്നു  ”   എന്ന   തലക്കെട്ടിന്   താഴെയുള്ള   അക്ഷരങ്ങളിലൂടെ   അയാളുടെ   കണ്ണുകൾ   അതിവേഗത്തിൽ   ചലിച്ചു.

”  നീണ്ട   ഏഴുവർഷത്തേ   കാത്തിരുപ്പിനൊടുവിൽ   സഹപാഠികളാൽ   ക്രൂരമായി   ബലാൽസങ്കം   ചെയ്യപ്പെട്ട   കോളേജ്   വിദ്യാർത്ഥിനി  സമീരയ്ക്ക്   നീതി   ലഭിച്ചു.  2012  ഫെബ്രുവരി   3 നായിരുന്നു   കേസിനാസ്പദമായ   സംഭവം   നടന്നത്.  സംഭവത്തിൽ   പിടിയിലായ   ഒന്നും   രണ്ടും   പ്രതികളായ  ശ്രീജിത്ത്   ( 26 ),  ആദർശ്   ( 27 )  എന്നിവരെ   സെക്ഷൻ   376  പ്രകാരം  ഏഴുവർഷം   കഠിനതടവിന്   വിധിച്ചു.  “

വായിച്ചുനിർത്തുമ്പോൾ   മേനോനിൽ   നിന്നും   ഒരു   ദീർഘനിശ്വാസമുയർന്നു.

”  എത്രയോ   കാലം  ജീവിതമുള്ള   രണ്ട്   കുട്ടികളാ  സ്ഥിരബുദ്ധി   നഷ്ടപ്പെട്ടാൽ   എന്താ   ചെയ്യുക.  ഇതിന്റെയൊക്കെ   വീട്ടുകാരുടെ   കാര്യമാണ്   കഷ്ടം.  “

പത്രത്തിൽ   കൊടുത്തിട്ടുള്ള   പ്രതികളായ   ചെറുപ്പക്കാരുടെ   ചിത്രം   നോക്കിക്കോണ്ട്   ശ്രീജ   പതിയെ   പറഞ്ഞു.

”  അപ്പൊ   ആ   പെൺകുട്ടിയോഡോ ???   അതിന്റെ   കാര്യം   താൻ   ചിന്തിച്ചോ ??   നമുക്കും   ഉള്ളതല്ലേ    ഒരു   മോള്.   അവൾക്കാണ്   ഈ   വിധി   വന്നതെങ്കിൽ   നമ്മള്   സഹിക്കുമോ ???  കോടതിയിൽ    ഈ  കേസ്   വാദിക്കുമ്പോൾ   എന്റെ   മുന്നിൽ   നമ്മുടെ   അപ്പുവിന്റെ   മുഖമായിരുന്നു. “

വിദൂരതയിലേക്ക്   നോക്കിയിരുന്ന്   മേനോൻ   പറഞ്ഞുനിർത്തി.  അപ്പോൾ   ശ്രീജയും   എന്തൊക്കെയോ   ആലോചനകളിലായിരുന്നു.  മൂന്ന്   മാസങ്ങൾക്ക്   ശേഷം   ശ്രീമംഗലത്തേ   ഒരു   ദിവസം.

”  എങ്ങോട്ടാന്റപ്പൂ   നീയീ   നാലുകാലും   പറിച്ചോടണത് ???  “

കാലത്തേ   മുകളിലേക്കുള്ള  പടികൾ   ഓടിക്കയറുന്ന  അവളെ   നോക്കി   പൂജാമുറിയിലേക്ക്   നടക്കുന്നതിനിടയിൽ   മുത്തശ്ശി   ചോദിച്ചു.

”  ഒന്നുല്ല  മുത്തശ്ശി   നേരം   പോയി  ഇനി  ബസ്സിലങ്ങെത്തുമ്പോഴേക്കും   ക്ലാസ്സ്‌   തുടങ്ങും.  അതോണ്ട്  അഭിയേട്ടനോടൊന്ന്  കൊണ്ടുവിടാൻ  പറയട്ടെ  “

ഓട്ടത്തിനിടയിൽ   വിളിച്ചുപറഞ്ഞുകൊണ്ട്   അവൾ   മുകളിലേക്ക്   ഓടി. 

അപർണ   മുകളിൽ   അഭിജിത്തിന്റെ   മുറിയിലെത്തുമ്പോൾ   അവൻ   ഉറക്കമുണർന്നിട്ടുണ്ടായിരുന്നില്ല. 

”  അഭിയേട്ടാ   ഒന്നെണീക്ക്    വേഗം.  “

ബെഡിൽ  അവനരികിലേക്കിരുന്ന്  ഉറങ്ങിക്കിടക്കുന്ന  അവനെ  തട്ടി   വിളിച്ചുകൊണ്ട്   അവൾ  പറഞ്ഞു. 

”  എന്താടീ   രാവിലെ   മനുഷ്യനെ  കിടന്നുറങ്ങാനും   സമ്മതിക്കില്ലേ  ???  “

ഉറക്കം   നഷ്ടപ്പെട്ടതിന്റെ   ദേഷ്യത്തോടെ   അവൻ   ചോദിച്ചു. 

”  സമയം  പോയേട്ടാ   എന്റെ   പൊന്നേട്ടനല്ലേ   എന്നെയൊന്ന്  കോളേജിൽ   കൊണ്ടുവിട്  പ്ലീസ്…. “

അവനെ   നോക്കി  അവൾ   കൊഞ്ചി.

” നീയൊന്നെണീറ്റ്   പോയേ   എനിക്കൊന്നും   വയ്യ  “

അവൻ   വീണ്ടും  കിടക്കാൻ   ഭാവിച്ചുകൊണ്ട്  പറഞ്ഞു. 

”  അതേ  ഏട്ടാ   ഞാൻ   പറയാൻ   മറന്നു   എന്റെ   കൂട്ടുകാരി   അഞ്ജലിയില്ലേ   ഇന്നലെ   ഏട്ടനെ   തിരക്കിയിരുന്നു.  ഏട്ടനൊരു   ചുള്ളനാണെന്നാ  അവൾ   പറയുന്നത്  “

അപർണ   പെട്ടന്ന്   പറഞ്ഞു.

”  ആഹാ   അവളങ്ങനെ   പറഞ്ഞോ   എന്നാ   ഞാനും   വരാം  കോളേജിലോട്ട്   അവളെയൊന്ന്   കാണുവേം   ചെയ്യാല്ലോ  “

”  അതുശരിയാ   എന്നാ   ഏട്ടൻ  വേഗം   റെഡിയാവ്   പോകാം  “

അവന്റെ   പറച്ചിൽ   കേട്ട്   സന്തോഷത്തോടെ   അവൾ   പറഞ്ഞു.

”  അപ്പൊ   ശരി   പൊന്നുമോൾ   പൊക്കോ  ഞാൻ   കുറച്ചൂടെ   ഉറങ്ങട്ടെ  “

പറഞ്ഞിട്ട്   അവളെ   നോക്കി   പല്ലിളിച്ചുകാണിച്ചിട്ട്   അവൻ  വീണ്ടും   പുതപ്പ്   വലിച്ച്  തലവഴി   മൂടിക്കൊണ്ട്   വീണ്ടും   ബെഡിലേക്ക്   മറിഞ്ഞു.

” അപ്പൊ   വരാമെന്ന്   പറഞ്ഞതോ ???  “

”  അത്   നീയെന്നെയൊന്ന്   സുഖിപ്പിച്ചു  പകരം   ഞാനും   നിന്നെയൊന്ന്   സുഖിപ്പിച്ചു   അത്രേയുള്ളൂ  “

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

4.3/5 - (152 votes)

 

Title: Read Online Malayalam Novel Nin Nizhalayi written by Sreekutty

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Reviews

There are no reviews yet.

Be the first to review “നിൻ നിഴലായ്”

Your email address will not be published. Required fields are marked *

Don`t copy text!