എടി കന്താരി താഴെ ഇറങ്ങടി
ങേ ഇതാരാണപ്പാ എന്നെ എടി കന്താരിയെന്നൊക്കെ വിളിക്കാൻ ഇപ്പോ ഇവിടെ എന്നോർത്ത് മാവിൻ്റെ മുകളിൽ നിന്ന് താഴെക്ക് നോക്കിയ ശ്രി പാർവ്വതി സന്തോഷാധിക്യത്താൽ ഉറക്കെ വിളിച്ചു
കിച്ചുവേട്ടാ —–
താഴെ വന്നിട്ടാകാം സന്തോഷ പ്രകടനമൊക്കെ പതുക്കെ ഇറങ്ങി വാ
കിച്ചുവേട്ടൻ ഇത് എപ്പോ എത്തി എന്താ വരുന്ന കാര്യം എന്നെ വിളിച്ച് പറയാതെയിരുന്നത്. ഇന്നലേ കൂടി ഞാൻ ചോദിച്ചതല്ലേ എന്നാണ് നാട്ടിലേക്ക് വരിക എന്ന്.
എൻ്റെ ശ്രി കുട്ടി ആദ്യം നീ താഴെ ഇറങ്ങ് എന്നിട്ട് ശ്വാസം വിട്ടിട്ട് ഓരോന്നായി ചോദിക്ക് എല്ലാറ്റിനും മറുപടി പറയാം.
കിച്ചുവേട്ടാ ദാ കിടക്കുന്ന മാങ്ങ നല്ലപോലെ വിളഞ്ഞതാ അത് പറിച്ച് തരോ എന്നാൽ ഞാൻ ഇറങ്ങി വരാം
പിന്നെ ഞാൻ ഈ നേരത്ത് മാവേൽ കയറാൻ പോകുവല്ലേ നീ അവിടെ ഇരുന്ന് വിളഞ്ഞ മാങ്ങയും പറിച്ച് തിന്ന് സവധാനം ഇറങ്ങി വന്നാ മതി ഞാൻ പോണു്
കിച്ചുവേട്ടാ പോകല്ലേ ഞാൻ ഇറങ്ങി വരുവാ എനിക്ക് വേണ്ട മാങ്ങ
അങ്ങനെ വഴിക്ക് വാ
മാവിൽ നിന്ന് അള്ളി പിടിച്ച് ഇറങ്ങി വരുന്ന ശ്രിയെ ഇമവെട്ടാതെ കിച്ചു നോക്കിയിരുന്നു
ഇവൾക്ക് വേണ്ടി എത്ര തവണ ഈ മാവിൽ വലിഞ്ഞ് കേറിയിട്ടുണ്ട്. അന്നൊക്കെ മാങ്ങവേണം കിച്ചുവേട്ടാ എന്ന് ശ്രി കുട്ടി പറയും മുൻപേ മാവിൽ കയറി ശ്രി കുട്ടി ചൂണ്ടിക്കാട്ടുന്ന എല്ലാ മാങ്ങയും പറിച്ച് കൊടുക്കും ഇതും കണ്ടു വരുന്ന വല്യമ്മാവൻ്റെ അടിമുഴുവൻ ഞാനേറ്റു വാങ്ങുമ്പോഴും കരയാറില്ല. കാരണം മാങ്ങ കൈയിൽ കിട്ടുമ്പോൾ ശ്രി കുട്ടിയുടെ ചുണ്ടിൽ വിരിയുന്ന ചിരി
കിച്ചുവേട്ടാ സ്വപ്നം കാണുകയാണോ എന്നും ചോദിച്ച് കണ്ണിൽ കുത്താൻ വന്നപ്പോ ആണ് സ്വപ്ന ലോകത്ത് നിന്ന് വിടവാങ്ങിയത്.
ആ നീ ഇറങ്ങി വന്നോ
ഞാൻ എത്ര നേരമായി ഇങ്ങനെ മുന്നിൽ നിൽക്കുന്നു.
ഞാൻ നമ്മുടെ കുട്ടികാലം വെറുതെ ഓർത്തു പോയി . വല്യമ്മാവൻ്റെ അടിയുടെ പാട് ഇന്നും തുടയിൽ ഉണ്ട്.
നേരാണോ കിച്ചുവേട്ടാ കാണിച്ചേ ഞാനൊന്ന് കാണട്ടേ.
ഒന്നുപോയെടി എന്നും പറഞ്ഞ് ചെവിയിൽ പിടിച്ച് തിരുമ്മി കൊണ്ട് അവളെ വലിച്ച് തൻ്റെ നെഞ്ചോട് ചേർത്തു കിഷൻ ആ നേരം.
ദേ അച്ഛൻ വരുന്നു.
ഓ പിന്നെ നാല് ചുവരിനുള്ളിൽ അനങ്ങാൻ പോലും പരസഹായം ഇല്ലാതെ കിടക്കുന്ന നിൻ്റെ അച്ഛനെ ആര് പേടിക്കുന്നു
പേടിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നല്ലോ
അതെ ഞാനും എൻ്റെ അമ്മയും നിൻ്റെ അച്ഛനെ പേടിച്ച് വിറച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എൻ്റെ അമ്മയുടെ കണ്ണീരിൻ്റെ ഫലമാണ് ഇന്ന് നിൻ്റെ അച്ഛൻ അനുഭവിക്കുന്നത്.
അതൊക്കെ കഴിഞ്ഞില്ലേ കിച്ചുവേട്ടാ പഴയതെല്ലാം മറക്കണം .എന്നിട്ട് എൻ്റെ അച്ഛനോട് ചോദിക്കണം ശ്രി പാർവ്വതിയെ തരുമോന്ന്.
ഞാൻ ചോദിക്കുമ്പോഴേക്കും ഇതാ കൊണ്ടു പൊയ്ക്കോ എന്നും പറഞ്ഞ് അനുഗ്രഹിച്ച് നിൻ്റെ അച്ഛൻ നിന്നെ എനിക്ക് തരുമെന്ന് പ്രതീക്ഷിക്കണ്ട. ഒന്നുകിൽ അങ്ങേര് ഇഹലോകവാസം വെടിയണം അല്ലെങ്കിൽ നീ എൻ്റെ കൂടെ ഇറങ്ങിവരണം
അച്ഛൻ സമ്മതിക്കും കിച്ചുവേട്ടാ എനിക്ക് ഉറപ്പുണ്ട്.
എൻ്റെ അമ്മ അന്യജാതിക്കാരനൊപ്പം ഇറങ്ങി പോയതിൻ്റെ ക്ഷീണവും പകയും അങ്ങേർക്ക് ഇതുവരെ മാറിയിട്ടില്ല.
എൻ്റെ അമ്മ അന്യജാതിയിൽപ്പെട്ട ഒരാളെ പ്രണയിച്ചു എന്നൊരു തെറ്റെ ചെയ്തൊള്ളു. അവരെ സമാധാനാമായി ജീവിക്കാൻ പോലും നിൻ്റെ അച്ഛൻ സമ്മതിച്ചില്ല. എൻ്റെ അച്ഛൻ മരിച്ചപ്പോ ഞാൻ എൻ്റെ അമ്മയുടെ വയറ്റിൽ ജീവൻ്റെ തുടിപ്പായി മാറിയിരുന്നു
എൻ്റെ അച്ഛൻ എങ്ങനാ മരിച്ചേ എന്നു പോലും അറിയില്ല ഇനി നിൻ്റെ അച്ഛൻ വണ്ടി ഇടിപ്പിച്ച് കൊന്നതാണോ എന്നു പോലും എനിക്ക് ഇപ്പോ സംശയം ഉണ്ട്. അമ്മ ഗർഭിണിയാണന്ന് അറിഞ്ഞ് അമ്മക്ക് വേണ്ടി പച്ചമാങ്ങയും വാങ്ങി വരുന്ന വഴിയാണ് ആ വഴി വന്ന ഏതോ വണ്ടി അച്ഛനെ ഇടിച്ച് തെറിപ്പിച്ച് പോയത്. അച്ഛൻ്റെ മരണശേഷം തറവാട്ടിലേക്ക് കൂട്ടികൊണ്ടു വന്ന് എൻ്റെ അമ്മയെ ചായ്പിലാക്കി .ഗർഭിണിയായ അമ്മയെ കുഞ്ഞിനെ നശിപ്പിച്ച് കളയാൻ വേണ്ടി എന്തെല്ലാം ചെയ്തു അതിൽ നിന്നെല്ലാം എൻ്റെ അമ്മ എന്നെ രക്ഷിച്ചു. അതിൻ്റെ വാശിക്ക് നിൻ്റെ അച്ഛൻ എൻ്റെ അമ്മയെ ഒരിടമയെ പോലെ പണി എടുപ്പിച്ചു. എൻ്റെ അമ്മ അതെല്ലാം സഹിച്ചത് ഈ എനിക്ക് വേണ്ടിയാണ്. പുറം ലോകവുമായി ഒരു ബന്ധവും ഇല്ലാതെ എൻ്റെ അമ്മ ഇവിടെ കഴിഞ്ഞത് 18 വർഷമാണ് ആ ചായ്പിനുള്ളിൽ എന്നേയും ചേർത്ത് പിടിച്ച് കരയുന്ന എൻ്റെ അമ്മയുടെ മുഖം ഇന്നും എൻ്റെ മുന്നിൽ തെളിഞ്ഞ് നിൽക്കുന്നുണ്ട്. അന്നൊക്കെ എൻ്റെ മനസ്സിന് തെളിച്ചമായത് പുഞ്ചിരിച്ച് നിൻ്റെ മുഖമാണ്. നിന്നെ ചിരിപ്പിക്കാൻ വേണ്ടി ഞാൻ എന്തു ചെയ്താലും നിൻ്റെ അച്ഛൻ്റെ കണ്ണിൽ അതു തെറ്റായിരിക്കും….
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.