“എന്നെ തേച്ചിട്ടു പോയ ഹരിയേട്ടന്റെ തലയിൽ ഇടിത്തീ വീഴണേ എന്റെ ഭഗവതി..
അല്ലെങ്കിൽ വേണ്ട പാവം ഹരിയേട്ടനെ പറഞ്ഞിട്ട് കാര്യമില്ല എല്ലാത്തിനും കാരണം ആ ചൊവ്വയാണ്..
അതിന് വല്ല കാര്യവും ഉണ്ടോ വിളിക്കാതെ എന്റെ ജാതകത്തിൽ വലിഞ്ഞു കേറി വന്നെന്റെ വിവാഹം മുടക്കാൻ..
എന്നാലും എന്റെ ദേവി നിത്യവും നിന്നെ വിളിച്ചു പ്രാത്ഥിക്കുന്ന എനിക്ക് ഈ ഗതി വന്നല്ലോ..
ദേവിയാണെങ്കിലും കുറച്ചൊക്കെ മനുഷ്യത്വം ആവമായിരുന്നു കേട്ടോ….
“ശ്രീ എന്തൊക്കെയാണെടി ദേവിയുടെ തിരുനടയിൽ നിന്ന് നീ വിളിച്ചു പറയുന്നത്….
“ഞാൻ എന്റെ അവസ്ഥ ദേവിയോട് പറഞ്ഞതാണ് മോളെ അല്ലാതെ എന്ത് ചെയ്യാനാണ് എന്നും പറഞ്ഞു ശ്രീലക്ഷ്മി അവിടെ നിന്നും നടന്നു..
“അല്ലെടി നിന്റെ ഹരിയേട്ടൻ ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് പറഞ്ഞത്..
“എന്റെ ജാതകപ്രകാരം രണ്ടാം വിവാഹമേ എനിക്ക് വാഴു എന്ന് കേട്ടപ്പോളെ അങ്ങേര് കാലുമാറി..
“അല്ലെടി അങ്ങേര് നല്ല പഠിപ്പും ജോലിയുമൊക്ക ഉള്ള ആളല്ലേ പോരാത്തതിന് പുരോഗമനവാദിയും ആയിരുന്നല്ലോ പിന്നെന്തു പറ്റി..
“തട്ടി പോവുമെന്ന് തോന്നുമ്പോൾ പിന്നെന്തു പുരോഗമനം..
ദുഷ്ടൻ നമുക്ക് പിരിയാം അച്ഛനും അമ്മയ്ക്കും എതിരായി ഞാൻ ഒന്നും ചെയ്യില്ല എന്നും പറഞ്ഞു മുങ്ങി..
“ബെസ്റ്റ് പ്രണയം ബെസ്റ്റ് കാമുകൻ..കുട്ടിക്കാലം തൊട്ടു നീ പ്രേമിച്ചു നടന്നത് ഇത് പോലൊരു പേടിത്തൊണ്ടൻ മുറച്ചെറുക്കനെ ആയിപോയല്ലോടി..
“എന്റെ പൊന്നു മീനു നീ ഒന്ന് നിർത്ത് ഞാൻ അതൊക്കെ മറക്കാൻ ശ്രമിക്കുവാണ്..
“മ്മം നിന്റെ സങ്കടം കണ്ടു പറഞ്ഞു പോയതാടി.. ശെരിയെന്നാൽ ഞാൻ പോവുന്നു നാളെ കാണാം എന്നും പറഞ്ഞു അമ്പലത്തിൽ നിന്നും ഇറങ്ങിയ പാടെ നീതു നടന്നു..
പഴയ ഓർമ്മകളിലേക്ക് ചേക്കേറിയ മനസ്സുമായി ഞാൻ തറവാട്ടിലേക്ക് നടന്നു…..
———————————————————
മാനം തൊടാൻ കൊതി പൂണ്ടു നിൽക്കുന്ന കുന്നുകളും മലകളും പച്ച പുതച്ചു നിൽക്കുന്ന വയലുകളും വയലുകൾക്ക് കാവലെന്നോണം കരിമ്പന കൂട്ടങ്ങളും കരയെ തഴുകി കടന്നു പോവുന്ന ചെറുതോണി പുഴയും ചേർന്ന അതിമനോഹരമായ നീലിമംഗലം ദേശത്തെ പ്രശസ്തമായ ആലത്തൂർ തറവാട്ടിലെ ശ്രീധരന്റെയും കുമാരിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ശ്രീലക്ഷ്മി.. ഡിഗ്രി ഫൈനൽ ഇയർ എക്സാം എഴുതി നിൽക്കുന്നു..
രണ്ടാമത്തേത് ശ്രീക്കുട്ടി.. ഡിഗ്രി ഫസ്റ്റ് ഇയർ ആണ്..
ശ്രീലക്ഷ്മിയുടെ അമ്മാവനായ രാഘവന്റെയും ഭാനുമതിയുടെയും ഏക മകനാണ് ഹരി ..
കുട്ടിക്കാലം തൊട്ടു ഞാൻ ഹരിയേട്ടന്റെയും ഹരിയേട്ടൻ എന്റെയും ആണെന്ന് എല്ലാവരും വാക്കാൽ പറഞ്ഞു ഉറപ്പിച്ചിരുന്നതിനാൽ ഞങ്ങളുടെ പ്രണയത്തിന് തടസ്സങ്ങൾ ഒന്നുമില്ല എന്ന് സന്തോഷിച്ചു ഇരിക്കുമ്പോൾ ആണ് വില്ലൻ വേഷം അണിഞ്ഞു എന്റെ ജാതകത്തിലേക്കു ചൊവ്വ കടന്നെത്തിയത്..
ഹരിയേട്ടന്റെ സ്വന്ത മാവുന്നതും സ്വപ്നം കണ്ടു ഡിഗ്രി ഫൈനൽ ഇയർ എക്സാം എഴുതി കൂട്ടുകാരോടും കല്യാണക്കാര്യം പറഞ്ഞു നാട്ടിലെത്തിയ എന്നെ കാത്തിരുന്ന ദുരന്തവാർത്ത വന്നത് രാമപ്പണിക്കരുടെ നാവിൽ നിന്നായിരുന്നു..
“ഈ ജാതകങ്ങൾ തമ്മിൽ ചേരില്ല..
മാത്രമല്ല ഈ ജാതകക്കാരിക്ക് രണ്ടാം വിവാഹമേ വാഴു എന്ന് ആവണി പലകയിൽ കവടി നിരത്തി കൊണ്ട് രാമപണിക്കർ പ്രവചിച്ചു..
“എന്താ പണിക്കരെ ഈ പറയുന്നത് താൻ ശെരിക്കും ഒന്നൂടി നോക്കിക്കേ എന്നൊരാധിയോടെ എന്റെ അച്ഛൻ ശ്രീധരൻ ചോദിച്ചു..
“ശ്രീധരാ കവടി നിരത്തി കണ്ടത് തന്നെയാണ് ഞാൻ പറഞ്ഞത്.. ഇനി വീണ്ടും നോക്കേണ്ട കാര്യമില്ല..
അറിയാമല്ലോ ഞാൻ പറഞ്ഞത് ഇന്നേവരെ തെറ്റിയിട്ടില്ല എന്ന്..
“എന്നാലും രാമപണിക്കരെ എന്റെ ഒരു സമാധാനത്തിന് ഒന്നൂടി നോക്കിക്കൂടെ..
“ഇനി എത്രവട്ടം നോക്കിയാലും ഇതിൽ നിന്നും അണുവിട മാറില്ല..
മാത്രമല്ല ഇതിനൊട്ടു പരിഹാരവും പലകയിൽ തെളിയുന്നില്ല
എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് എന്നും പറഞ്ഞു കൊണ്ട് രാമപണിക്കർ എഴുന്നേറ്റു ദക്ഷിണയും വാങ്ങി യാത്ര തിരിച്ചു….
Sayana –
Enthina agane cheyyunne