Skip to content

ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്.

corona fiction story

ശവക്കോട്ടയിലെ ആത്മാവ്
——————————————–
രണ്ട് മാസായിട്ട് എന്നെ കാണാൻ  ആരും ഇപ്പോൾ വരുന്നില്ലല്ലോ..  എന്തായാലും ഒന്ന് പുറത്തിറങ്ങിട്ട് വരാം..

എന്നെ കാണാതെ ഒരു മിനുട്ട് പോലും ജീവിക്കില്ല..  എന്നൊക്കെ വീരവാചകം മുഴക്കിയിരുന്ന കക്ഷി ഭാര്യയെയും കാണാനില്ലലോ..  മരിച്ചിട്ട് മൂന്ന് മാസമാവുമ്പോഴേക്കും നമ്മളൊക്കെ മറന്നോ..  ഹം ഒന്ന് പോയി നോക്കാം..

അല്ലാ തൊട്ടപ്പുറത്ത് കല്ലറയിലേക്ക് ഒരു ശവം ഇറക്കുന്നുന്നുണ്ടല്ലോ..  ഇതെന്താ  ഒരു ശവടപ്പിന് ആകെ നാല് പേരോ..  അതും ഇതെന്താ ഇവരൊക്കെ അനുഗ്രഹജീവി പോലെ നീലകുപ്പായം ഒക്കെ ഇട്ടിട്ടുണ്ടല്ലോ..

സൂക്ഷിച്ച് നോക്കിയപ്പോൾ,  അയ്യോ ഇത് പൊറുത്തുർ തറവാട്ടിലെ ജയ്ക്കബ് ചേട്ടനല്ലേ മരിച്ചിരിക്കുന്നത്..  പാവങ്ങളുടെ സ്‌ഥലമെല്ലാം കുറഞ്ഞ വിലക്ക് വാങ്ങി, നാടും മുഴുവൻ വാങ്ങി കൂട്ടി,  വീമ്പു പറഞ്ഞ് നടക്കുന്ന  പൊറുത്തുർ തറവാട്ടിലെ ഏറ്റവും ഇളയ കാരണവർ ആണ് ഈ ജയ്ക്കബ്.. ഈ ജയ്‌ക്കബിന്റെ ശവസംസ്‌കാരം ആണോ സ്വന്തം ഭാര്യ പോലും കാണാൻ ഇല്ലാതെ അനാഥപ്രേതം പോലെ സംസ്കരിക്കുന്നത്.  ഹോ എനിക്ക്  വിശ്വസിക്കാൻ വയ്യ..

ആ കല്ലറയുടെ അപ്പുറത്ത് അവരുടെ തന്നെ  മൂത്ത കാരണവരുടെ സംസ്ക്കാരത്തിന് താനും ഉണ്ടായിരുന്നു.  നാട് മുഴുവൻ വിളംബരം മുഴക്കി മെത്രാനച്ചനെയും വിളിച്ച് പതിനായിരം ആളുകൾക്ക് ഭക്ഷണവും കൊടുത്ത്,  10 ലക്ഷത്തിന്റെ കല്ലറയും വാങ്ങി പ്രൗഢിയോടെ നടത്തിയ ആ സംസ്കാരം മറക്കാനേ പറ്റുന്നില്ല.

ഹും രണ്ട് കല്ലറകളും മാറി മാറി നോക്കി ഒന്നും മനസിലാകാതെ മെല്ലെ ശവക്കോട്ടയിൽ നിന്ന് പള്ളിയിലേക്ക് വിട്ടു.  കുർബാനയുടെ സമയമാണ് ഒന്ന് പ്രാർത്ഥിച്ചിട്ട് പുറത്തേക്ക് ഇറങ്ങാമെന്ന് വിചാരിച്ചു.

ഇതെന്താ അച്ഛനും ശ്രുശ്രുഷിയും മാത്രം ഇരുന്ന് കുർബാന ചെല്ലുന്നുവോ..  ഹോ.. എ സി യും വെച്ച് 10 കോടിക്ക്  പണിത ഈ മണിമാളികയിൽ ആരും വരുന്നില്ലേ..  എന്റെ പള്ളി 10 കോടിക്ക് പണിതതാണെന്ന് പറഞ്ഞ് വീമ്പിളക്കിയവരെയും കാണാനില്ലല്ലോ..  ചെട്ടിക്കര തറവാട്ടുക്കാർ സ്പോൺസർ ഇറക്കിയ 10 ലക്ഷത്തിന്റെ ബെഞ്ചുകളൊക്കെ കാലിയാണല്ലോ കർത്താവേ..  ഇവർക്കൊക്കെ നിന്നെ വേണ്ടാതായോ കർത്താവേ..  എന്തു പറ്റി എല്ലാർക്കും..

പള്ളിയിൽ നിന്നറങ്ങി,  തൊട്ടപ്പുറത്തുള്ള തിരക്കുള്ള അമ്പലത്തിലും മുസ്ലിം പള്ളിയിലും നോക്കിയപ്പോൾ,  ഒക്കെ ഇത് തന്നെയാണ്  അവസ്ഥ..  ഒരാളെയും കാണാനില്ല..  അല്ലാ ഈ മനുഷ്യമാരൊക്കെ ഞാൻ ഒന്ന് മരിക്കുമ്പോഴേക്കും നന്നായോ..

അതല്ലാ എന്തോ ഉണ്ട്.. റോഡിലൊന്നും ആരെയും കാണാനില്ല.  ഒന്നോ രണ്ടോ വണ്ടികൾ അങ്ങിങ്ങായി പോകുന്നുണ്ട് എന്നെ ഉള്ളു.

പള്ളിയുടെ അടുത്താണ് എന്റെ വീട്.. എന്നിട്ടും ആരും എന്റെ അടുത്തേക്ക് വരാനില്ല എന്ന് ഓർത്താണ് സങ്കടം വരുന്നത്. ചിലപ്പോൾ പള്ളിലേക്ക് പോലും വരാൻ കഴിയാതെ വീട്ടിൽ ഇരുന്ന് കരയുകയായിരിക്കും. നോക്കി നോക്കാം..

വീട്ടിന്റെ ഗേറ്റിന്റെ അവിടെ എത്തിയപ്പോഴേ കുർബാനയുടെ ശബ്ദം.. ഹേ പള്ളിയിൽ ആരും വരാത്തതുകൊണ്ട് അച്ഛൻ കുർബാന വീട്ടിൽ ആക്കിയോ.. ഹാളിൽ ചെന്നപ്പോൾ അപ്പനും അമ്മയും ദേണ്ടാ ടിവി യും നോക്കി മുട്ട് കുത്തി കൈ കൂപ്പിനിൽക്കുന്നു. ഇവർക്കൊക്കെ എന്താ വട്ടായോ. ഹോ ടിവിയിൽ അവർ കുർബാന കാണുകയാണ്.. ഹോ ഇത്ര വേഗം എല്ലാം ഹൈടെക് ആയോ.. ഈ ബോധം പണ്ടേ ഉണ്ടായെങ്കിൽ വല്യ മണിമാളിക പോലത്തെ ആരാധനാലയങ്ങൾ ഉണ്ടാക്കി കാശ് കളയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.

തൊട്ടടുത്ത് സോഫയിൽ ന്യൂസ്‌ പേപ്പർ കിടക്കുന്നുണ്ട്. ചുമ്മാ ഒന്ന് ഹെഡിങ് വായിച്ചു. “തങ്ങൾക്കുള്ള മാസ്ക് ജർമനി തട്ടിയെടുത്തെന്ന് അമേരിക്ക” ഹോ അമേരിക്കയുടെ തട്ടിയെടുത്തെന്നോ..കൊള്ളാം.. അല്ലാ മാസ്‌കോ.. ഏയ് വെല്ല മിസൈലിന്റെ പേരാകും…

അല്ലാ എന്റെ മക്കൾ രണ്ടണ്ണം എവിടെ.. എന്റെ പുറത്ത് കിടന്നല്ലാതെ ഉറങ്ങാത്ത ആൾക്കാരാ.. റൂമിൽ ചെന്നപ്പോൾ രണ്ടെണ്ണം പോത്ത് പോലെ കിടന്നുറങ്ങാ.. ഹും..

ഭാര്യ ഞാൻ പോയത് കൊണ്ട് വിഷമിച്ചിരിക്കാകും എന്നോർത്ത് അടുക്കളയിൽ ചെന്നപ്പോൾ അവൾ യൂട്യൂബും നോക്കി ബിരിയാണി ഉണ്ടാക്കുന്ന തിരക്കിൽ ആണ്.

ഞാൻ പോയാൽ വീട് ആകെ ശൂന്യമാകുമെന്ന് വിചാരിച്ച ഞാൻ മണ്ടൻ. ആരും എന്നെ ഒന്ന് ഓർക്കുന്നു പോലുമില്ല ഞാൻ ആകെ സങ്കടപ്പെട്ട് പുറത്തേക്ക് വന്നു.

പുറത്തേക്ക് വന്നപ്പോൾ ദേ റോഡിൽ എന്തോ ഒരു തല്ല് നടക്കുന്നു..  അല്ലാ പോലീസ് മാമന്മാരൊക്കെ കൂടി ഒരാളെ വട്ടം പിടിച്ച് തല്ലുന്നുണ്ടല്ലോ.

ഹാവു ഒരു ബഹളം എങ്കിലും കണ്ടപ്പോഴാണ് നമ്മുടെ നാട് ഒന്ന് പണ്ടത്തെ പോലത്തെ നാടായി തോന്നിയത് .  ഒരു തല്ലും ഒന്ന് കാണാഞ്ഞപ്പോൾ ഇവരൊക്കെ നന്നായി പോയോ എന്ന് സംശയിച്ചു.

അല്ലാ അപ്പുറത്ത് ആ ചുവപ്പ് ബെൻസ് കാറല്ലേ കിടക്കുന്നെ..  അപ്പോൾ ഈ തല്ലുന്നത് നമ്മുടെ എഞ്ചിനീയർ ജോസെഫിനെയോ..  അയ്യോ ആരും ചോദിക്കാനും പറയാനൊന്നുല്ലേ..  ഒന്ന് പോയി നോക്കട്ടെ..

“നിനക്കൊക്കെ ഈ കൊറോണയുടെ സമയത്ത് തന്നെ നിന്റെ അപ്പനെയും അമ്മയെയും കാണാൻ പോണോ.. ”

അല്ലാ ഇത് ജോസഫ് തന്നെ അല്ലേ.. അപ്പൻ  വയ്യാതെ ഐ സി യു വിൽ കിടന്നിട്ട് പോലും ജോലിക്കാര്യം പറഞ്ഞ് തിരിഞ്ഞ് നോക്കാതിരുന്ന ജോസഫ് അപ്പനെ കാണാനാ പോകുന്നെ എന്നോ..  ഇവൻ എപ്പോഴാ നന്നായെ..  അല്ലാ നന്നായെങ്കിൽ നല്ലതല്ലേ..

എന്തിനാ അതും പറഞ്ഞ് പോലീസ് അവനെ വളഞ്ഞ് നിന്ന് തല്ലുന്നേ..  ഹോ എന്ത് തല്ലാണോ കർത്താവേ.. പാവം.. എനിക്ക് ഒന്നും മനസിലാവണില്ലല്ലോ..

തൊട്ടപ്പുറത്ത് മരുന്ന് വാങ്ങാൻ വന്ന ഒരു ബൈക്ക്ക്കാരനെ വേറെ പോലീസ്ക്കാരൻ ഇരുന്നു തല്ലുന്നു..

അല്ലാ എല്ലാവരും കൊറോണ എന്നൊക്ക പറയുണ്ടായിരുന്നുല്ലോ.. കൊറോണയോ അതെന്താ സംഭവം.. വെല്ല ഹർത്താൽ ആകും. നമ്മുടെ നാട്ടിൽ ഹർത്താൽ ഇല്ലാത്ത മാസമില്ലല്ലോ..

ഹർത്താലിന് ഇങ്ങനെ നിന്ന് തല്ലൊ..അയ്യോ ഇനി ഭാര്യയെ കാണാൻ ഇറങ്ങിയ എന്നെയും അവർ  തല്ലൊ.. അല്ലാ അതിന് ഞാൻ ആത്മാവല്ലേ.. ഏയ്  എന്നെ അവർ കാണില്ലല്ലോ..  ഇനി ഇപ്പോൾ കാണുമോ.. പോലീസ് ജോസഫിനെ തല്ലുന്ന അടുത്ത പടെ ശബ്ദത്തോടെ ഞാനും ഓടി. ശവക്കോട്ടയിലേക്ക്..

ഈ നാടിനു കാര്യമായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..

രചന: മരിയ ഫ്രജി

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!