Skip to content

മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും

malayalam family story

പുല്ലാനിക്കടവ്  നെൽപാടവും, പുഴയും, പച്ചപ്പും അങ്ങനെ പ്രകൃതിയുടെ എല്ലാ മനോഹാര്യതയും നിറഞ്ഞു നിൽക്കുന്ന ഒരു കൊച്ചു ഗ്രാമം.

ഇവിടെ ഉള്ളവരുടെ പ്രധാന വരുമാനമാർഗം

കൃഷിയാണ്.  കൃഷികാർക്ക് വേണ്ടത്ര പരിഗണന

കിട്ടാത്തതുകൊണ്ട്  അവർ തികച്ചും ബുദ്ധിമുട്ട്

അനുഭവിക്കേണ്ടിവന്നു. ആയതിനാൽ കൃഷി ചെയ്തു മാത്രം ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലായി.

ആ ഗ്രാമത്തെ കുറച്ചു പേർ കൃഷി പണി കഴിഞ്ഞിട്ടുള്ള സമയം  പട്ടണത്തിൽ പോയി എന്തെങ്കിലും ജോലിയൊക്കെ ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.

ആ ഗ്രാമത്തിലെ ഒരു കർഷക കുടുംബമാണ് ജോയ് പാപ്പാൻന്റേതു. ഭാര്യ ലീലാമ്മ, മകൾ ടെസ     എൽ എൽ ബി ക്കു പട്ടണത്തിൽ നിന്ന് പഠിക്കുവാണ്, മകൻ ടിജോ പുല്ലാനിക്കടവ് സർക്കാർ സ്കൂളിൽ 9- ക്ലാസിൽ പഠിക്കുവാണ്.

ഇനി കുറച്ചു സമയത്തേക്കു ഇവരൊക്കെ ഏതെല്ലാം സാഹചര്യങ്ങളിൽ കൂടിയാണ് കടന്നു  പോകുന്നതെന്ന് നമുക്ക് നോക്കി കാണാം.

പുലർച്ചെ ലീലാമ്മേ… നീ തിരക്കിലാണലോ ജോയ് ചോദിച്ചു.

മനുഷ്യാ ഇന്നല്ലേ മോളു ഹോസ്റ്റലിൽ പോകുന്നത് അവൾക്കു എന്തെങ്കിലും ഒക്കെ കൊണ്ട് പോകാൻ ഉണ്ടാക്കി കൊടുക്കണ്ടേ.

മോളു നാളെ പോകുമെന്നായിരുന്നല്ലോ പറഞ്ഞിരുന്നതു  ജോയ് ചോദിച്ചു.

അതു അവൾക്കു ഏതാണ്ടൊക്കെ പഠിക്കാനുള്ളതുകൊണ്ടു നേരത്തെ പോകണം എന്ന് പറഞ്ഞു.

ജോയ് ഓ… എന്നാലും എന്നോടവൾ ഇന്നലെ ഒന്നും പറഞ്ഞില്ലല്ലോ ലീലാമ്മേ?

എന്നോട് രാത്രി കിടക്കാൻ സമയത്താ അവൾ പറഞ്ഞത്.

ഓ.. ഓ.. ജോയ് മൂളി.

എന്തു പറ്റി ജോയ്ചയോ നിങ്ങളുടെ മുഖത്തു ഒരു വിഷമം അവൾ അടുത്ത മാസം ഇങ്ങ് വരുമല്ലോ.

അതല്ല ലീലാമ്മേ മോൾക്ക് കോളേജ് ഫീസ്, ഹോസ്റ്റൽ ഫീസ്, ചെലവ് കാശ് എല്ലാം വേണ്ടേ ഞാൻ കൂട്ടിയാൽ കുടില്ലെടോ…

ആ നേരം കുറച്ചു കൂടി വെളുക്കട്ടെ… രാമന്റെ കൈയിൽ നിന്നും കുറച്ചു രൂപ കടം വാങ്ങാം… പട്ടണത്തിൽ ജോലിക്കു പോകുമ്പോൾ തിരികെ കൊടുക്കാം.

ജോയിച്ചായ നിങ്ങൾ ഇങ്ങനെ ഇരുട്ടി വെളുക്കെ കഷ്ടപ്പെടുന്നകാണുബോൾ  സഹിക്കുന്നില്ല.

ഓ അത് സാരമില്ല നമ്മുടെ മക്കൾക്കു വേണ്ടിയല്ലേ. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. നീ പോയി പിള്ളേരെ വിളിച്ചുണർത്തു ടിജോക്ക്‌ സ്കൂളിൽ പോകണ്ടേ.  ഞാൻ രാമനെ കണ്ടിട്ടുവരാം.

എവിടെക്കാ ജോയെ രാവിലെ… ആ ഉണ്ണിത്താൻ സാറെ … ഞാൻ നമ്മടെ രാമന്റെ വീടുവരെ.

നിന്നെ രണ്ടു ദിവസമായിട്ടു പറമ്പിലെ പണിക്ക്കാണുന്നില്ലല്ലോ.

അത് സാറേ എന്റെ മോളു വന്നിട്ടുണ്ട്

അതാ.   ഓ അതാണല്ലേ… അവളുടെ പഠിത്തം കഴിയാറായോ ജോയെ?

ഇത് അവസാനവർഷമാണ്.

ആ…നീ ഇന്ന് പണിക്കുവരുമോ?

നാളെ വരാം സാറെ  ഇന്ന് മോളെ ഹോസ്റ്റലിൽ കൊണ്ടാക്കണം. അത് കഴിഞ്ഞ് പട്ടണത്തിലെ പണികഴിഞ്ഞു വരുമ്പോൾ വെളുപ്പിന് രണ്ടു മണിയാകും.

എന്നാൽ നാളെ കാണാം ജോയെ..

ശരി സാറേ…

രാമൻ എവിടെയാ സുഗന്ധിയെ?

ഇതാരാ ജോയ് ചേട്ടനോ.. രാമേട്ടൻ കുളിക്കുവാ… ജോയ് ചേട്ടൻ കയറി ഇരിക്ക്. വീട്ടിലെല്ലാവർക്കും സുഖമാണോ ജോയ് ചേട്ടാ?  മോള് ഹോസ്റ്റലിൽ പോയോ?

എല്ലാവർക്കും സുഖം. മോള് ഇന്ന് പോകും

. ആ… ജോയ് ചേട്ടൻ ഇരിക്ക് ഞാൻ ചായ എടുകാം.

അയ്യോ ഒന്നും വേണ്ട സുഗന്ധി ഞാൻ ഇപ്പോൾ ഇറങ്ങും. പിള്ളേരെണിറ്റില്ലേ?

ഇല്ല ജോയ് ചേട്ടാ സമയം ആകുന്നതല്ലേ ഉള്ളൂ.

ആ ജോയോ എന്താ രാവിലെ? വൈകിട്ട് പട്ടണത്തിൽ ജോലിക്കു വരുമല്ലോ അല്ലെ?

അത് രാമാ ഞാൻ ഇപ്പോൾ വന്നത് ഇന്ന് മോള് കോളേജിൽ തിരിച്ചു പോകും ഫീസ് അടക്കാൻ എന്റെ കൈയിൽ ഉള്ള കാശ് തികയില്ല. ഒരു അയ്യായിരം രൂപയുടെ കുറവുണ്ട് നിന്റെ കൈയിലുടെങ്കിൽ വാങ്ങാം എന്ന് വിചാരിച്ച വന്നത്.

എന്റെ ശമ്പളത്തിൽ നിന്ന് നീ പിടിച്ചോ. അതെ ജോയെ അയ്യായിരം രൂപ എന്റെടുത്ത് ഇല്ല.. മൂവ്വായിരം രൂപ ഇപ്പോൾ തരാം.. ബാക്കി  വൈകിട്ട് തരാം പോരെ?

മതി രാമാ… ഉള്ളതു കൊടുത്തു മോളെ കൊണ്ടാക്കാം.. ബാക്കി നാളെ പട്ടണത്തിൽ പോകുമ്പോൾ അവളെ ഏല്പിക്കാം.

മോളെ ഹോസ്റ്റലിൽ ആക്കിയിട്ടു വൈകിട്ടു ഞാൻ കടയിൽ പണിക്കുവരാം.രാമാ ഞാൻ ഇറങ്ങട്ടെ സുഗന്ധിയോട്  പറഞ്ഞേക്കണേ. ഇനിനിന്നാൽ മോളെ കൊണ്ടുവിടാൻ താമസിക്കും.

ഹാവു… നടന്നു ക്ഷിണിച്ചു..

ലീലാമ്മേ കുറച്ചു വെള്ളം എടുത്തേ.

ആ…മോനെ.. പല്ല് തേക്കുവാന്നോ? പെട്ടെന്നാവട്ടെ സ്കൂളിൽ പോകണ്ടേ..

ശെരി അപ്പാ… മോനെ നിന്റെ ചേച്ചി എഴുന്നേറ്റില്ലേ? ചേച്ചി ഹോസ്റ്റലിൽ പോയല്ലോ അപ്പാ.

എന്ത് മോള് പോയോ.. ഞാൻ കൊണ്ട് വിടാമെന്നല്ലേ പറഞ്ഞിരുന്നതു.

എടീ ലീലാമ്മേ… നീ ഇതെവിടെ?

ജോയിച്ചായ ഇതാ വെള്ളം…

അതവിടെവയ്ക്ക്. മോള് പോയോ?

അവള് ഇപ്പോൾ ഇറങ്ങിയതെ ഉള്ളു..

ജോയിച്ചായൻ വരും വഴി കണ്ടില്ലേ?

ഇല്ല ഞാൻ ആ തേവര കലിംഗ് വഴിയാ വന്നത്. നീ പറഞ്ഞില്ലേ മോളോട് ഞാൻ കൊണ്ടാക്കാംമെന്ന്?

ഞാൻ പറഞ്ഞു.. അവൾക്ക് കുറെ പഠിക്കാനുണ്ടെന്ന് പറഞ്ഞാ പോയതു.

ഫീസ് കൊടുത്തില്ലല്ലോ മോൾക്ക് .

ജോയിച്ചായൻ ഇന്ന് പട്ടണത്തിൽ പോകുമ്പോൾ കൊടുത്താൽ മതി എന്നവൾ പറഞ്ഞു.

കൊച്ചു വല്ലതും കഴിച്ചിട്ടാണോ പോയതു?

അവൾ കഴിച്ചു. ഈ ജോയിച്ചായന്റെ ഒരു കാര്യം. ലോകത്ത് വേറെ ആർക്കും മക്കളില്ലല്ലോ.

എ… എന്ത്.. എന്താ പറഞ്ഞെ.. നീ ആ അലമാരയിൽ വച്ചേക്കുന്ന കാശ് എടുത്തേ..

ഞാൻ കവലവരെ പോയി നോക്കാം ചിലപ്പോൾ അവൾ ബസ് കയറിഇല്ലെങ്കിലോ?

അപ്പാ എന്റെ ട്യൂഷൻ ഫീസ് ഇന്ന് കൊടുക്കാനുണ്ടോ?

മോനെ നാളെ കൊടുത്താൽ പോരെ? ഇന്ന് ചേച്ചിയുടെ ഫീസ് കൊടുക്കാൻ തന്നെ ഒത്തിരി കാശ് വേണം.

നാളെ മതി അപ്പാ… ദേ… അപ്പന്റെ ചെരുപ്പ് പൊട്ടി ഇരിക്കുന്നു… അപ്പ കണ്ടില്ലെ?

ഉം.

നിന്റെ അപ്പ അതൊന്നും കാണില്ല.

ആ ഇങ്ങ് താ.. നീ എണ്ണി നോക്കിയോ?  ഞാൻ നോക്കിയില്ല ജോയിച്ചായ.

ആ.. നീ ഈ ചെരുപ്പ് തച്ചു വച്ചേക്കു ഞാൻ കവലവരെ പോയി നോക്കി ഇട്ടു വരാം.

വെള്ളം കുടിച്ചിട്ട് പോ.. ജോയിച്ചായ…

അതു വന്നിട്ട് കുടിക്കാമെടി..

ജോയ് കവലയിൽ എത്തിയെങ്കിലും ബസ് പുറപ്പെട്ടു.

ബസിന്റെ പുറകെ… മോളെ, മോളെ എന്ന് വിളിച്ചു ജോയ് ഓടി…

ജോയുടെ വിളി മകൾ കേട്ടില്ല..

ഒടുവിൽ ക്ഷിണിച്ചു അവശനായ  ജോയ് ആ ബസ് തന്റെ കണ്ണ് മുന്നിൽ നിന്നും മറയുന്നതു വരെ നോക്കിനിന്നു.

4.1/5 - (16 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!