Skip to content

ജീവിതവഴിയിൽ കാലിടറാതെ

  • by
jeevitha vazhiyil kalidarathe

ജീവിതവഴിയിൽ കാലിടറാതെ
“””””””””””””””””””””””'””””””””””””””””””””””

നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ നരകവാരിധി നടുവിൽ ഞാൻ…
നരകത്തിൽനിന്നു കരകേറ്റീടേണം തിരുവൈക്കം വാഴും ശിവശംഭോ

വിവേകും അനിയൻ വിനുവും ഉമ്മറത്തിരുന്ന് സന്ധ്യാനാമം ജപിക്കുകയാണ്.തൊട്ടപ്പുറത്ത് മരം കൊണ്ട് തട്ടിക്കൂട്ടിയ ഒരു ബെഞ്ചിൽ അവരുടെ അച്ഛൻ വിനയചന്ദ്രനും അവർ വായിക്കുന്നത് കേട്ടുകൊണ്ടിരുന്നു.

അതൊരു ഓലമേഞ്ഞ പുരയായിരുന്നു. മണ്ണ് കൊണ്ട് മെഴുകിയ നിലത്തിൽ പായ വിരിച്ചാണ് അവർ കിടന്നത്.അപ്പോഴും ആ ഓലപ്പുരയുടെ അകത്തളത്തിൽ ഒരു ഭാഗം അവർ പൂജാമുറിക്കായ് മാറ്റി വെച്ചിരുന്നു.അവിടെ അവർ ദിവസവും വിളക്ക് വെച്ച് പ്രാർഥിച്ചു.

അന്നും പതിവ് പോലെ വിളക്ക് വെച്ച് സന്ധ്യാനാമം ചൊല്ലുകയായിരുന്നു.പെട്ടെന്നാണ് വിനയചന്ദ്രൻ
അത് ശ്രദ്ധിച്ചത്,അകത്ത് പൂജാമുറിയിൽ വെളിച്ചം കൂടിക്കൂടി വരുന്നു.എണീറ്റ് നോക്കിയപ്പോഴാണ് കണ്ടത് നിലവിളക്ക് മറിഞ്ഞു തീ ഓലയിലേക്ക് പടർന്നിരിക്കുന്നു.എലിശല്യമുണ്ടായിരുന്നു ആ വീട്ടിൽ.അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വിവേകിൻ്റെ അമ്മ സുജാതയും ശബ്ദം കേട്ട് പുറത്തേക്ക് വന്നു. അടുത്തുള്ള വീട്ടുകാരും ഓടിക്കൂടി.എല്ലാവരും തീയണയക്കാൻ ശ്രമം തുടങ്ങി.വിനയചന്ദ്രൻ കത്തിത്തുടങ്ങിയ ഓലകൾ കുറെ വലിച്ച് താഴെയിട്ടു.എല്ലാവരും കൂടി പെട്ടെന്ന് തന്നെ തീയണച്ചു.വിനയൻ്റെ കയ്യിലെല്ലാം ചെറുതായി പൊള്ളലേറ്റു.അയാൾ വേഗം മുറ്റത്തെ തെങ്ങിൻചോട്ടിലെ ചെളിയിൽ കെെ പൂഴ്ത്തിവെച്ചു.തീയണഞ്ഞതോടെ അടുത്തുള്ളവർ അവരുടെ വീട്ടിലേക്ക് പോയി.

വിനയചന്ദ്രൻ വേഗം തന്നെ പുറകു വശത്തു വെച്ചിരുന്ന മെടഞ്ഞ ഓലകൾ എടുത്ത് പുരയിൽ കത്തിപ്പോയ ഓലകൾക്കെല്ലാം പകരം വെച്ചു.

പേടിച്ച് വിറച്ചു വിവേകും വിനുവും ആ രാത്രി ഉറങ്ങാൻ കിടന്നു.കുറച്ച് സമയം കഴിഞ്ഞതും നല്ല കാറ്റോടു കൂടിയ മഴ പെയ്യാൻ തുടങ്ങി,പേടിപ്പിക്കുന്ന ശബ്ദത്തോടെ ഇടി മുഴക്കവും.വിവേകും വിനുവും പേടിച്ച് അച്ഛനേയും അമ്മയെയും കെട്ടിപ്പിടിച്ച് കിടന്നു.ക്രമേണ മഴയുടെ ശക്തി കുടിക്കൂടി വന്നു.ആ ഓലപ്പുരയിൽ പലയിടത്തും വെള്ളം ഇറ്റിറ്റു വീണു കൊണ്ടിരുന്നു.മണ്ണുകൊണ്ട് മെഴുകിയ ആ നിലം കുതിർന്നിരുന്നു അൽപ്പനേരം കഴിയുമ്പോഴേക്കും.ആ കാറ്റും മഴയും ആ ഓലപ്പുരക്ക് താങ്ങാൻ കഴിയുമൊ എന്നത് സംശയമായിരുന്നു.

ഇരുട്ട് നിറഞ്ഞ ഇടവഴികളിലൂടെ നനഞ്ഞു കൊണ്ട് വിനയചന്ദ്രനും കുടുംബവും രാഘവേട്ടൻ്റെ വാതിലിൽ ചെന്ന് മുട്ടി.

” രാഘവേട്ടാ രാഘവേട്ടാ ”

വിനയചന്ദ്രൻ വിളിച്ചു.

” സുധിയേട്ടാ സുധിയേട്ടാ ”

വിവേകും വിനുവും അച്ഛൻ്റെ കൂടെ സുധിയെ വിളിച്ചു.രാഘവേട്ടൻ്റെ മോനായിരുന്നു സുധീഷ്.

സുധിയും രാഘവേട്ടനും വേഗം വാതിൽ തുറന്നു അവരെയെല്ലാം അകത്തേക്ക് കയറ്റി. രാഘവേട്ടൻ്റെ ഭാര്യ കൗസല്യേടത്തി സുജാതയ്ക്ക് മാറാൻ വസ്ത്രം കൊടുത്തു.സുധി തൻ്റെ ഷർട്ടുകൾ ആ കുഞ്ഞനുജന്മാർക്ക് കൊടുത്തു.ആ നീളം കൂടിയ ഷർട്ടുകളിട്ട് അവർ രണ്ടു പേരും സുധിയോട് ചേർന്നിരുന്നു.ഓട് മേഞ്ഞിരിക്കുന്ന സുധിയേട്ടൻ്റെ വീട് അവർക്ക് അതൊരു കൗതുകമായിരുന്നു.ആ രാത്രിയിൽ രാഘവേട്ടനും കുടുംബത്തിനും ചെയ്യാൻ കഴിയുമായിരുന്നത് അവർ ചെയ്തു.പുറത്തപ്പോഴും മഴ തകൃതിയായ് പെയ്യുന്നുണ്ടായിരുന്നു.

വിനയചന്ദ്രന് ഉറങ്ങാൻ കഴിഞ്ഞില്ല.അയാൾ വരാന്തയിൽ രാഘവേട്ടന് സമീപത്തായ് ഒരു കസേരയിൽ ഇരുന്നു. അയാൾ തൻ്റെ ഓർമകളിലേക്ക് അറിയാതെ സഞ്ചരിക്കുകയായിരുന്നു.ദുരിതം നിറഞ്ഞ ബാല്യകാലം,കൂടെപ്പിറപ്പുകളെയെല്ലാം ഒരു നിലയിലെത്തിക്കാൻ അയാൾ സഞ്ചരിച്ച വഴികൾ,ചെയ്ത തൊഴിലുകൾ… മുഴുവൻ അധ്വാനവും കുടുംബത്തിന് വേണ്ടി നൽകി.ജീവിക്കാൻ വളരെയധികം കഷ്ടപ്പെട്ടു.ഒടുവിൽ കടം കൊണ്ട് നാട്ടിലും വീട്ടിലും നിൽക്കാൻ പറ്റാത്ത അവസ്ഥയായി.എങ്കിലും മനോധൈര്യം കെെവിടാതെ അയാൾ അതിനെയെല്ലാം മറികടന്നു.ഒടുവിൽ മിച്ചമുണ്ടായാരുന്ന സമ്പാദ്യം ഉപയോഗിച്ച് അയാൾ തട്ടിക്കൂട്ടിയ ആ ഓലപ്പുരയാണ് അവിടെ കാറ്റിലും മഴയത്തും ആടിയുലയുന്നത്.പിന്നെ അയാൾക്കെങ്ങനെ ഉറങ്ങാനാവും.

രാത്രിയുടെ അന്ത്യയാമങ്ങൾ പിന്നിട്ടപ്പോൾ മഴയുടെ തോത് കുറഞ്ഞു.വിനയചന്ദ്രൻ രാഘവേട്ടനോട് പറഞ്ഞു തൻ്റെ ഓലപ്പുരയിലേക്ക് നടന്നു.ഇരുണ്ട ഇടവഴിയിലൂടെ അയാൾ നടന്നു.

ഓലപ്പുരയുടെ അടുക്കളഭാഗം ചെരിഞ്ഞിട്ടുണ്ട്.വിനയചന്ദ്രൻ മുൻവശത്തെ ആ ബെഞ്ചിലിരുന്ന് നേരം വെളുപ്പിച്ചു.

സുജാതയും മക്കളും രാവിലെ വരുമ്പോൾ വിനയചന്ദ്രൻ ഓലപ്പുരയുടെ ഇളക്കിപ്പോയ ഭാഗങ്ങൾ ശരിയാക്കുന്ന തിരക്കിലായിരുന്നു.അവിടെ കിടന്നു മരക്കോലുകളും ഓലകളെടുത്ത് വിവേകും വിനുവും അച്ഛനെ സഹായിക്കാൻ പിറകെ കൂടി.

അന്ന് വെെകുന്നേരം പതിവുപോലെ വിവേകും വിനുവും സന്ധ്യാനാമം ചൊല്ലാനിരുന്നു.

യളുപ്പമായുള്ള വഴിയെക്കാണുമ്പോൾ
ഇടയ്ക്കിടെയാറുപടിയുണ്ട്
പടിയാറും കടന്നവിടെച്ചെല്ലുമ്പോൾ
ശിവനെക്കാണാകും ശിവശംഭോ!

അതെ, ആ കുടുംബം വീണ്ടും ജീവിച്ചു തുടങ്ങുന്നു,പരീക്ഷണങ്ങളെ അതിജീവിച്ചുകൊണ്ട്, ജീവിതവഴിയിൽ കാലിടറാതെ…..

ശുഭം…..

സ്നേഹപൂർവ്വം…..

A K R

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!