Skip to content

ഉമ്മ – സ്നേഹത്തിന്റെ പര്യായം

  • by
mothers-day-story

😘ഉമ്മ – സ്നേഹത്തിന്റെ പര്യായം😘

📝 റിച്ചൂസ്

ഒരു വെള്ളിയാഴ്ച്ച…
സമയം വെളുപ്പിന് 3.30.
കോരിച്ചൊരിയുന്ന മഴയുടെ കുളിരിൽ പുതച്ച് മൂടി എല്ലാരും സുഖനിദ്രയിലാണ്.

അത്താഴത്തിന് ഉമ്മ  വിളിക്കുന്നതാ പതിവ്. അതും നാലുമണിയാകുമ്പോ എല്ലാം  ടേബിളിൽ കൊണ്ട് വന്ന്  വച്ചിട്ടുണ്ടാകും. എടുത്ത്  കഴിച്ചാ  മതി. ഉമ്മ എന്നും  മൂന്നുമണിക്ക് നീക്കും. മഴയുടെ കുളിരിൽ അലാം  ഓഫാക്കി ഒന്നൂടെ  കണ്ണടക്കാമെന്ന് വെച്ചാ അത്താഴം   മുടങ്ങും. അതോർത്ത്  ചാടി  പിടഞ്ഞെണീറ്റ് ഉറക്കച്ചടവുള്ള കണ്ണുകൾ ഒന്ന്  തിരുമ്പി അലംകോലമായ മുടി  വാരി  കെട്ടി നീറ്റ് ഓടും. അടുക്കളയിലേക്ക് .
ഉപ്പ  ആണേ  കൂർക്കം  വലിച്ചുറങ്ങാവും അപ്പഴും. അത്തഴമാണേലും  ഉള്ളത്  കഴിക്കാ എന്ന ശീലം  ആ  വീട്ടിലില്ലാ.. എല്ലാർക്കും  ഒരോരോ  ഇഷ്ട്ടങ്ങളാ.. ഉപ്പാക്ക് ചോറ്  ഇഷ്ടല്ലാ.. അപ്പോം  കറീം വേണം. ഇക്കാക്ക്  കഞ്ഞി .വീട്ടിലെ  ഒരേയൊരു  പെൺതരി  ഷാഹിക്കാണേ ചോറും  കറിയും  കൂട്ടാനും  നിർബന്ധം.. എല്ലാം  ഈ  ഉമ്മ  തന്നെ  ഇണ്ടാക്കണ്ടേ…ഇനി എത്ര  കഷ്ടപ്പാട്  സഹിച്ചാണ്  അതുണ്ടാക്കിയത്  എന്ന്  പോലും  ഓർക്കാതെ  അതിനും  കുറ്റവും  കുറവും  കാണും…. ഉപ്പ്  കൂടുതൽ…  അല്ലേ  എരി കുറവ്.. ആ  ഉമ്മയുടെ  കണ്ണീർ  വീണിട്ടാകുമോ  കഞ്ഞിക്കിത്ര  ഉപ്പ് ??…അത് മാത്രല്ലാ കുഞ്ഞിമോന് അര നോമ്പാണങ്കിലും അവനും എല്ലാരേം പോലെ അത്താഴത്തിന് നീക്കണം..അവന്റെ കുറുമ്പും വാശിയും എല്ലാം കഴിഞ്ഞ്  ഉമ്മ കഴിക്കാന്‍ ഒരുങ്ങുമ്പോഴേക്കും ബാങ്ക് കൊടുത്തിട്ടുമുണ്ടാകും .
നോമ്പ്  തുറന്ന്  കഴിഞ്ഞാ എല്ലാരും  അവരുടെ  പാട്ടിനങ്ങട്  പോകും. പാത്രം  ഒന്ന്  എടുത്ത്  വെക്കാൻ  പോലും  ആരേം  കിട്ടില്ലാ.. തറാവീഹ്  കഴിഞ്ഞ്  എല്ലാരും  മുറ്റത്  സ്വറ  പറഞ്ഞിരിക്കുമ്പോ  ഉമ്മാനെ  ആരും  ക്ഷണിക്കാറില്ല. എല്ലാം  കഴിഞ്ഞ്  കിടക്കുമ്പഴേക്ക് 12 ആവും.  പിന്നെ  മൂന്നു  മണിക്ക്  നീക്കണ  ഉമ്മാനെ  സമ്മതിക്കണം  ല്ലേ.
മുൻപ്  ഒരീസം  ഉമ്മ  നീക്കാൻ  വൈകി. എണീറ്റത്  നാലുമണിക്കാ. അന്ന്  ഇക്കാക്ക  പറയാത്ത  ഒന്നുല്ലാ. എന്നിട്ടും  രണ്ട്  കൈകൾ  നാല്  കൈകളാക്കി    ഉമ്മ  എല്ലാരേം വയറ്  നിറച്ചു. അന്ന് ഉമ്മ  വല്ലതും  കഴിച്ചോന്ന് ആരും  ചോദിച്ചില്ല. ഒരുപക്ഷെ  ആ  ചോദ്യമൊന്ന്  കേൾക്കാൻ    ഉമ്മ  കൊതിച്ചിട്ടുണ്ടാകില്ലേ..?. ആ  ഒരു  ചോദ്യം  മതിയായിരുന്നു അവരുടെ  വയറു  നിറക്കാൻ. അത്താഴം  കഴിഞ്ഞാൽ  എല്ലാരും  കിടക്കും. അപ്പഴും  അടുക്കളപ്പുറത്ത് ചോരുന്ന ചിമ്മിനിയിൽ കത്താത്ത  അടുപ്പിലേക്  ഊതി  ഊതി മൊത്തം  പൊക ശ്വസിച്ച് ആസ്മ  മിച്ചം  വെച്ച  പാതി  ജീവൻ  നിലനിർത്താൻ ചുമ  കൈവതും അടക്കി  പിടിച്ച് മുരളുന്ന  ആ  ജീവനോടെ

” ഉമ്മച്ചീ  സൂക്കേട്  അധികായോ… വാ  കിടക്കാം..  പണിയൊക്കെ  രാവിലെ  നോക്കാം..”

എന്ന  ആശ്വാസ  വാക്ക്  ആരും  പറയാറില്ലാ. മറിച്ച്

”  തള്ളേ  ഒന്ന്  പതുക്കെ  ചുമക്ക്. മനുഷ്യനിവിടെ  ഉറങ്ങണം.”

എന്ന  പഴി  മാത്രം .എങ്കിലും ഉമ്മ   ആരോടും  ഒരു  പരാതിയും  പരിഭവവും  പറഞ്ഞിട്ടില്ല..മക്കൾ  തരുന്ന  സ്നേഹത്തിന്   ഉമ്മ  ഇതുവരെ  കണക്കും  പറഞ്ഞിട്ടില്ല.  പെരുന്നാൾക്ക് മക്കൾക്ക്‌ എല്ലാം  പുത്തനുടുപ്പ്  മേടിച്ചാൽ തനിക്കില്ലേന്  ചോയ്ക്കുമ്പോ

” കരിയും  പുകയും  കൊള്ളുന്ന  നിനക്കെന്തിനാടീ  പുതിയത് . ഒള്ളത്  ഒക്കെ  പോരെ .”

എന്ന  ഉപ്പേടെ  വാക്കുകൾക്ക് മറുപടിയായി    ഉമ്മ  ഒന്ന്  പുഞ്ചിരിക്കും. പക്ഷെ  ആ   പുഞ്ചിരിക്ക്  പിറകിലെ  കനലെരിയുന്ന  മനസ്സ് ആരും  കണ്ടില്ലാ…കാണാന്‍ ശ്രമിച്ചില്ലാ… എങ്കിലും  അഞ്ചു  വഖ്ത് നിസ്കാരത്തിലും   ഉമ്മ  പടച്ചോനോട് ഈറൻ  മിഴികളോടെ  ദുആ  ആകുന്നത്  ഒന്ന്  മാത്രം.

” എന്റെ  മക്കൾക്കും  അവരുടെ  ഉപ്പാക്കും  ഒന്നും  വരുത്തരുതെ ” ന്ന്..

സമയം  4.00കഴിഞ്ഞിരിക്കുന്നു. എന്തോ  ഇന്ന്  വാച്ചിന്ന്  വേഗത  കൂടിയ  പോലെ. മഴ  കുറവുണ്ട്. ചാറുന്നേ  ഒള്ളു . മഴയുടെ  ഗാംഭീര്യം കുറഞ്ഞത്  കൊണ്ടാകാം മൂന്ന് മണിക്ക് വെച്ച  അലാറം  നിർത്താതെ  അടിച്ചിട്ടും ആരും കേൾക്കാനത്. ഇപ്പഴും  അത്  തുടരുകയാണ്. ചാറ്റലായത്  കൊണ്ട്  ചെവിയുടെ  പാലം  പൊട്ടുന്ന  പോലെ. ഉപ്പ  ഞെട്ടി  ഉണർന്നു. സമയം  നോക്കിയപ്പോ 4.15… 4.35 നാണു  ബാങ്ക്..

“പടച്ചോനെ.. ഇന്നത്തെ  അത്താഴം പോയല്ലോ .”

ഉപ്പയുടെ  ശബ്ദം  കേട്ട് ഇക്കാക്കയും  ഷാഹിയും  കുഞ്ഞി  മോനും ഒക്കെ  എണീറ്റു. വാച്ചിൽ  നോക്കി  ഇക്കാക്ക  എന്തൊക്കെയോ  പുലമ്പുന്നുണ്ട്..

“ഈ  തള്ളേനേം  കൊണ്ട്  തോറ്റു. ഇന്നിനി  എങ്ങനെ  നോമ്പ്  നോക്കും”

ഷാഹി  അടുക്കളയിൽ  കേറി  നോക്കി.  അങ്ങനെ  ആദ്യമായി ഷാഹി  അടുക്കളേ കേറി.. ഈ  വീട്ടിൽ  ഇങ്ങനെ  ഒരു  ഏരിയ  ഉള്ള  കാര്യം  അവൾക്കറിയ  പോലുമില്ല.. ഇല്ലാ… അവിടെ  എങ്ങും  ഉമ്മ  ഇല്ലാ. ഭക്ഷണം  ആണേ  ഉണ്ടാക്കി  വെച്ചിട്ടുമില്ലാ. ഷാഹി  ഉമ്മച്ചി  കിടക്കുന്ന  റൂമിൽ  ചെന്ന്  നോക്കി.

“ഇക്കാക്ക .. ഉപ്പാ… ഉമ്മ  ഇവിടെ  ഇണ്ട്”

“ആാ  ..ഇതാപ്പോ  നന്നായെ..  നമ്മളെ  പട്ടിണിക്കിട്ടെച്ച് ഒള്ള്  സുഖായി  ഉറങ്ങാ..”

” ഉമ്മച്ചീ  എണീക്ക് .. സമയായി  .”

എല്ലാരും  മാറി  മാറി  വിളിച്ചു. ഉമ്മ  മാത്രം  വിളി  കേട്ടില്ലാ. വിളി  കേൾക്കാത്ത  ലോകത്തേക്ക് ഉമ്മ  പോയ്കഴിഞ്ഞിരുന്നു. ഉമ്മച്ചീ  എന്ന സ്നേഹത്തോടെയുള്ള  വിളി  കേൾക്കാൻ  കൊതിച്ച  ആ  കാതുകൾ  ഇനി  ഒന്നും  കേൾക്കില്ല..

പുറത്ത്  മഴ  തകൃതിയായി  പെയ്യുകയായിരുന്നു. ഒരുപക്ഷെ  ഉമ്മയുടെ  വേർപാടിൽ  മറ്റാരേക്കാളും  ദുഃഖിക്കുന്നത് എന്നും  എപ്പഴും  കൂടെ നിന്ന  മഴ  ആകാം..

♥♥♥

ജീവിതത്തിൽ എത്ര  വലിയ  തിരക്കുണ്ടങ്കിലും കുറച്ചു  സമയം  നിങ്ങടെ  ഉമ്മാക്ക്  വേണ്ടി  മാറ്റി  വെക്കണം. ഉമ്മാ  എന്നൊന്ന് നിറഞ്ഞ  മനസ്സോടെ വിളിച്ചാൽ  മതിയാകും  അവരുടെ  മുഖം  പ്രസന്നമാകാൻ. അതുമതി  നിങ്ങൾക്  പടച്ചോന്റെ  അനുഗ്രഹം  കിട്ടാൻ .ഒരു  പകരക്കാർക്കും പകരം  നൽകാൻ  കഴിയാത്ത  സ്നേഹവും  കരുതലുമാണ്  ഉമ്മ .ഒരു  ചെറുകാര്യത്തിന്ന്  പോലും  അവരോട്  ദേഷ്യപെടുന്ന മക്കളാണ്  നമ്മൾ  പലരും. നിങ്ങൾ  ഒന്നോർക്കുക. അവരുടെ  ലോകം  നമ്മൾ  മാത്രമാണ്. ഒരു  ആയുഷ്കാലം  മുഴുവനും  നമ്മുക്ക്  വേണ്ടിയാണ്  അവർ  ജീവിച്ചു  തീർക്കുന്നത്. അത്  മനസ്സിലാക്കി  ആ  കണ്ണുകൾ  നിറക്കാതെ  നോക്കുക…

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!