Skip to content

മനസമ്മതവേളയിൽ അവൾ പറഞ്ഞു “സമ്മതമല്ല “

സമ്മതമല്ല

5 വർഷത്തോളം നെഞ്ചിൽ കൊണ്ടു നടന്നവളുടെ കട്ട തേപ്പു സഹിക്കാൻ കഴിയാതെയാണ് പ്രവാസ ലോകത്തേയ്ക്കു ഒളിച്ചോടിയത് മൂന്നു വർഷത്തോളം ഈ പ്രവാസ ലോകത്ത് ഏകാന്തതയെ ഇഷ്ട്ടപ്പെട്ടു വരുമ്പോഴാണ് അമ്മയുടെ നിരന്തര ശല്യം സഹിക്കാൻ കഴിയാതെ വിവാഹത്തിന് സമ്മതിക്കുന്നത്…
പെണ്ണിന്റെ ഫോട്ടോ അനിയൻ അയച്ചു തന്നു.. അവൻ എന്നെ പെണ്ണുകെട്ടിക്കാൻ ആന്മാർത്ഥമായ കഷ്ട്ടപാടിലാണ് ഞാൻ ഇങ്ങനെ പുര നിറഞ്ഞു നിന്നാൽ അവന്റെ കാര്യം കട്ടപുക എന്നു തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കണം…

പെണ്ണിന്റെ ഫോട്ടോ എനിക്ക് ഇഷ്ട്ടമായി.. അങ്ങനെ അമ്മയും അപ്പയും അനിയനും പെണ്ണു വീട്ടിൽ പോയി അത് അങ്ങ് ഉറപ്പിച്ചു….

ഇടയ്ക്കു വിളിക്കുമെങ്കിലും ഓവർ സംസാരിക്കാൻ അവൾക്കു താത്പര്യം ഇല്ലായിരുന്നു…

അങ്ങനെ വിവാഹത്തിന് 3 മാസത്തെ ലീവ് എടുത്ത് നീണ്ട മൂന്നു വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലോട്ട് യാത്രയായി

മന:സമ്മതത്തിന്റെ, ചരക്കൊടുക്കിലിന്റെ തിരക്കുകൾ ആയിരുന്നു വന്ന ആദ്യ ആഴ്ച്ച…

വിവാഹദിനം ഫ്രണ്ട്സിന്റെ കളർഫുള്ളിൽ സിനിമ സ്റ്റൈലിൽ ഞാൻ പള്ളിയിലെയ്ക്കു യാത്രയായി ജീവിത സഖിയായി വരുന്നവളുടെ കൈ പിടിച്ചു അൽത്താരയ്ക്കു മുന്നിലെയ്ക്കു നടന്നു നീങ്ങി…
വീഡിയോയും ഫോട്ടോകളും ഞങ്ങളുടെ ചലനങ്ങൾ ഒപ്പിയെടുക്കാൻ മത്സരിച്ചു

പ്രാർത്ഥനകൾ ആരംഭിച്ചു .. തിരുസഭയുടെ കലപ്പന അനുസരിച്ച് മെറിനെ ഭാര്യയായി സ്വീകരിക്കാൻ സമ്മതമാണോന്ന് അച്ചൻ ചോദിച്ചപ്പോൾ യാതൊരു മടിയും ഇല്ലാതെ ഞാൻ പറഞ്ഞു സമ്മതമെന്ന്… ഇതെ ചോദ്യം അവളോട് ചോദിച്ചപ്പോൾ ആദ്യം പറയാൻ മടിച്ചവൾ ഒടുവിൽ പറഞ്ഞു സമ്മതമല്ലന്ന്…

നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി വലിയ ജനവിഭാഗത്തിന് മുന്നിൽ അപമാനിക്കപ്പെട്ടതിന്റെ തളർച്ച..

താലിചാർത്തണ്ട മഹനീയ നിമിഷം പെൺവീട്ടുകാരെ അസഭ്യം വിളിക്കുന്ന വേദിയായി മാറി…

അമ്മ മാറോടു കൈയടിച്ച് അവളെ ശപിച്ചു.. അപ്പയും, അമ്മാവന്മാരും ,അനിയനും അവളുടെ അച്ചനെ കൈയേറ്റം ചെയ്യാൻ പാഞ്ഞടുത്തു അത് ഒരുപരുതി വരെ തടയാൻ കഴിഞ്ഞു..

ഞാൻ പറഞ്ഞു എനിക്ക് അവളോട് സംസാരിക്കണം
ആദ്യം നിഷേധിച്ചങ്കിലും ഒടുവിൽ എന്നോട് സംസാരിക്കാൻ അവൾ തയ്യാറായി…

എന്താണ് മെറിൻ നിനക്കു എന്നെ ഇഷ്ട്ടമായില്ലേ
എന്റെ കുറവുകൾ മുഴുവൻ ഞാൻ നിന്നോട് തുറന്നു പറഞ്ഞില്ലേ

എത്ര തവണ നിന്നെ ഞാൻ വിളിച്ചു.. ഒരു തവണപ്പോലും നീ പറഞ്ഞോ നിന്റെ മനസ്സ് തുറന്നോ?

എന്തിന് മന:സമ്മതത്തിന് നിനക്കു പറഞ്ഞു കൂടായിരുന്നോ?

ചേട്ടായിയുടെ സങ്കടങ്ങൾ മുഴുവൻ ചേട്ടായി എന്നോട് പറഞ്ഞു എന്റെ സങ്കടങ്ങളും വേദനകളും ആരും കണ്ടില്ല / മനസ്സിലാക്കാൻ ശ്രമിച്ചില്ല ചേട്ടായി പറഞ്ഞില്ലേ അഞ്ചു വർഷം പ്രണയിച്ച പെണ്ണു ചതിച്ചു പോയപ്പോൾ മരിക്കാൻവരെ ചിന്തിച്ചിട്ടുണ്ടന്ന്.. എന്തിന് പ്രവാസത്തേയ്ക്കു ഒളിച്ചോടിയതുവരെ അതല്ലേ?

നിങ്ങൾ പ്രണയിച്ചതുപ്പോലെ 5 വർഷമൊന്നും ഞാനും മനുവും പ്രണയിച്ചില്ലങ്കിലും 2 വർഷത്തോളം ഞങ്ങൾ പരസ്പരം മനസ്സിലാക്കി കുറവുകളും പോരായ്മ്മകളും തിരിച്ചറിഞ്ഞു സ്നേഹിച്ചു.. അവന് വിദേശത്തു ജോലി ലഭിച്ചപ്പോൾ അവൻ എന്റെ വീട്ടിൽ വന്നു പെണ്ണു ചോദിച്ചു അന്ന് അവനോട് സമ്മതം പറഞ്ഞവർ.. അവനെക്കാൾ സമ്പത്തുള്ള ചേട്ടായിയുടെ ആലോചന വന്നപ്പോൾ ഞങ്ങളുടെ സ്നേഹ ബന്ധങ്ങൾ മറന്നുപോയി.. ചേട്ടായി ഫോൺ വിളിക്കുമ്പോൾ കാവൽ എന്നപ്പോലെ അച്ചൻ കൂടെയുണ്ടാകും കല്യാണം ഉറപ്പിച്ച നാൾ മുതൽ സ്വാകാര്യമായി ഉപയോഗിക്കാൻ എനിക്കു ഫോൺ ലഭിച്ചിട്ടില്ല..

ചേട്ടായി പറ ഞാൻ അവനെ ചതിക്കണോ ?
അവനെ ചതിച്ചു അവന്റെ കണ്ണുനീരും വാങ്ങി നമ്മൾ ജീവിച്ചാൽ ആ ജീവിതത്തിന് അർത്ഥമുണ്ടോ ചേട്ടായി?
ഈ പണത്തിനും അപ്പുറമല്ലേ ഹൃദയബന്ധങ്ങൾ
എന്നോട് പൊറുക്കു ചേട്ടായി…

സാരമില്ല മോളെ എല്ലാം എനിക്കു മനസ്സിലാകും മോൾ ഇന്ന് എടുത്ത തീരുമാനം നൂറു ശതമാനം ശരിയാണ് പ്രാണൻ നല്കിയവരുടെ കണ്ണുനീർ വീഴ്ത്തി നമ്മൾ തുടങ്ങുന്ന ജീവിതങ്ങൾ ശാശ്വതമല്ല…

നിങ്ങൾ നന്നായി ജീവിക്കു..
കണ്ണുനനഞ്ഞു നടന്നു നീങ്ങുമ്പോൾ വല്ലാത്ത നഷ്ട്ടബോധം തോന്നി
സ്നേഹം എന്താണന്ന് മനസ്സിലാക്കിയവളെ സ്വന്തമാക്കാൻ കഴിയാത്തതിൽ…

രചന:  ജോസ്‌ബിൻ കുര്യാക്കോസ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!