Skip to content

ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?

aksharathalukal-malayalam-stories

Dr പോളിന് വല്ലാത്ത മടുപ്പ് തോന്നി. കാര്‍ഡിയാക് ICU വിലെ പന്ത്രണ്ടു ബെഡിലും രോഗികളുണ്ടെന്ന് മാത്രമല്ല എല്ലാം ക്രിട്ടിക്കൽ കേസുകള്‍. നാലു പേര്‍ വെന്‍റിലേട്ടറില്‍. രാത്രിയില്‍ മൂന്നു ഡെത്ത് ഉണ്ടായിരുന്നു. ഇനി ഇന്ന് Duty കഴിയുന്നതിന് മുമ്പ് എത്ര പേരുടെ കൂടി Certify ചെയ്യേണ്ടി വരുമെന്നു അറിയില്ല.

ഒരു ബംഗാളി പയ്യന്‍റെ കാര്യമാണ് ഏറ്റവും കഷ്ടം. ഇരുപതു വയസ്സേ ഉള്ളൂ. Myocarditis ആണ്. ഹൃദയത്തിന്‍റെ ഇടിപ്പ് പേരിനു ഉണ്ടെന്ന് മാത്രം. ഇടിപ്പിന്‍റെ ശക്തി വളരെ കുറവ്. BP നിലനിര്‍ത്താനുള്ള മരുന്നുകള്‍ ഒന്നിന് പിറകെ ഒന്നായി പ്രവര്‍ത്തനരഹിതമായി കൊണ്ടിരിക്കുന്നു.

യൂണിറ്റ് റൌണ്ട്സിനിടയില്‍ അവനെ വിശദമായി പരിശോധിച്ചതിന് ശേഷം Unit ചീഫ് പതിഞ്ഞ സ്വരത്തില്‍ ആത്മഗതം പറഞ്ഞു, ” He has a very grave Prognosis ”. ICU റൌണ്ട്സ് കഴിഞ്ഞു രോഗികളുടെ കൂട്ടിരിപ്പ്കാരോട് രോഗവിവരങ്ങള്‍ Chief തന്നെ പറയുന്ന പതിവുണ്ട്.

അവസാനമായി വന്നത് ആ പയ്യന്‍റെ ചേട്ടനാണ്. സാര്‍ പറഞ്ഞത് മുഴുവന്‍ അയാള്‍ കൂപ്പുകൈകളോടെ നിന്നു കേട്ടു.

ഇനി ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നു കൂടി സാര്‍ കൂട്ടിച്ചേര്‍ത്തു. അയാളുടെ കണ്ണുകള്‍ കലങ്ങി. ഒന്നും മിണ്ടാതെ അയാള്‍ ICU വില്‍ നിന്നു ഇറങ്ങി പോയി.

പനിയായിട്ടാണ് അവനെ Medical College ഇല്‍ കൊണ്ടുവരുന്നത്. ഹ്രദയത്തെ ബാധിക്കുന്ന ഒരു തരം വൈറല്‍ അണുബാധയാണ്. പെട്ടന്നു വഷളായി. History എടുത്തപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഇവര്‍ കുടുംബമായി ഇവിടെ വന്നിട്ട് കുറെ വര്‍ഷങ്ങളായി.

അതുകൊണ്ടു തന്നെ മലയാളം നന്നായി അറിയാം. തുടക്കം മുതലേ ഈ ചേട്ടനാണ് കൂടെ. രാത്രിയും പകലും. എന്തെങ്കിലും ടെസ്റ്റിന് Blood ലാബിലേക്ക് അയാളുടെ കൈയ്യില്‍ കൊടുത്തു വിട്ടാല്‍ അയാള്‍ അതും കൊണ്ട് ഓടും.

അവിടെ അതുകൊടുതെല്‍പ്പിച്ച് Result ആവുന്ന സമയം മനസ്സിലാക്കി അയാള്‍ തിരിച്ചു പടവുകള്‍ ധൃതിയില്‍ കേറി ICU വിന്‍റെ വാതിലിന് മുന്‍പില്‍ കാത്തു നില്‍ക്കും. പറയാതെ തന്നെ Result വാങ്ങി സിസ്റ്ററുടെ കയ്യില്‍ ഏല്‍പ്പിക്കും. എപ്പോഴും തൊഴുകൈയാണ്. അവന്‍റെ വസ്ത്രം മാറ്റാനും ദേഹം തുടക്കാനും എല്ലാത്തിനും അയാളാണ്.

ഈ ജോലിയൊക്കെ തല്‍ക്കാലം കുടുംബത്തിലെ വേറെ ആരെയെങ്കിലും ഏല്‍പ്പിച്ചു കുറച്ചു നേരം വിശ്രമിച്ചു കൂടെ എന്നു ഡോ പോള്‍ ഒരിക്കല്‍ അയാളോട് ചോദിച്ചതാണ്. കൈകൂപ്പി ഒന്നു മന്ദഹസിക്കുക മാത്രമായിരുന്നു മറുപടി.

പക്ഷേ ബെഡില്‍ അവന്‍റെ കിടപ്പ് കണ്ടപ്പോള്‍ ആയാല്‍ക്കിനി അധികം നേരം ഇവിടെ കൂട്ടിരിപ്പുകാരനായി നിക്കേണ്ടി വരില്ലെന്ന് തോന്നി. മതിയായി ഡോ പോളിന്. ചുറ്റിലും എന്തൊരു മൂകതയാണ്. കാതടപ്പിക്കുന്ന മൂകത. ഒരല്‍പ്പനേരതെക്കെങ്കിലും ഇതില്‍ നിന്നു മാറി നില്‍ക്കണമെന്ന് തോന്നി.

ഡോ പോള്‍ പതുക്കെ ICU വിന്‍റെ വാതില്‍ തുറന്നു പുറത്തേക്കിറങ്ങി. പ്രതീക്ഷിച്ച പോലെ തന്നെ അയാള്‍ വാതില്‍ക്കല്‍ അല്‍പ്പം മാറി കാത്തുനില്‍പ്പുണ്ടായിരുന്നു. അയാള്‍ എന്തോ പറയാന്‍ എന്നോണം ഡോക്ടറിന്‍റെ അടുത്തേക്ക് വന്നു.

” ഭടാ സാബ് പറഞ്ഞല്ലോ ഇനി ഭഗവാന് മാത്രമേ അവനെ രക്ഷിക്കാന്‍ പറ്റൂ എന്ന്. ”

ഡോ പോള്‍ അക്ഷമനായി. ഇതെല്ലാം ഇനി എത്ര പ്രാവശ്യം ഇയാളോട് പറയണം.

മനസ്സിലെ അസഹിഷ്ണുത വാക്കുകളാകുന്നതിന് മുമ്പേ അയാള്‍ പറഞ്ഞു, ” അവന് വേണ്ടി ഭഗവാനോട് പ്രാര്‍ത്തിക്കാമോ സേട്ടാ…? ” . അയാള്‍ കരഞ്ഞു കൊണ്ട് മതിലില്‍ ചാരി നിന്നു. ഡോ പോള്‍ ഒരു നിമിഷം മരവിച്ചു പോയി. ഉള്ളില്‍ എന്തെല്ലാമോ കിടന്നു പുകയാന്‍ തുടങ്ങി. ഒന്നു പ്രാര്‍ത്തിക്കാമോ …?

ഒരു കാലത്ത് ഡോ പോള്‍ കണ്ടു മുട്ടുന്നവരോടെല്ലാം അവസാനം പറഞ്ഞിരുന്ന വാചകമാണ്,

” എന്നെയും അവളെയും കുഞ്ഞുങ്ങളെയും പ്രാര്‍ത്തനയില്‍ ഓര്‍ക്കേണമേ…”

ആ കാലത്തു പോയ പള്ളികളില്‍ ധ്യാന കേന്ദ്രങ്ങളില്‍ കണ്ടുമുട്ടിയ സിസ്റ്റെര്‍സിനോട് ബന്ധുക്കളോട് പരിചയക്കാരോട് എല്ലാവരോടും ഒരു സഹായം പോലെ യാചിച്ചിരുന്ന കാര്യം. ഏകദേശം ഒന്നരവര്‍ഷകാലത്തോളം. എല്ലാ ശ്രമങ്ങളും വിപലമാകുന്നത് വരെ. അവള്‍ ഡോ പോളിനെ വിട്ടു പോകുന്ന ദിവസം വരെ.

ഡോക്ടര്‍ തിരിഞ്ഞു ICU വിന്‍റെ വാതിലിലേക്ക് നോക്കി. എന്തുകൊണ്ടോ അത് തുറക്കാന്‍ പോകുകയാണെന്ന് തോന്നി. വാതില്‍ തുറന്നത് ഉള്ളില്‍ നിന്നു ഡ്യൂട്ടി സിസ്റ്ററായിരുന്നു…

” ഡോ പോള്‍…ആ പേഷ്യന്‍റ് Sinking ആണ്. ഒന്നു വേഗം വരൂ…”

ഡോക്ടർ അയാളുടെ മുഖത്തേക്ക് നോക്കി. അയാള്‍ കൂപ്പുകൈയ്യോടെ എഴുന്നേറ്റ് നിന്നു. ഡോ പോള്‍ പതുക്കെ ICU വാതില്‍ തള്ളി തുറന്നു അകത്തേക്ക് കയറി.

നീറോ ചക്രവര്‍ത്തിയുടെ ക്രൂരതയ്ക്ക് മുന്നില്‍ മതപീഡനത്തിന്‍റെ മൂര്‍ധന്യതക്ക് മുന്‍പില്‍ മനം മടുത്തു ഒരിക്കല്‍ പത്രൊസ് ശ്ലീഹാ റോം വിട്ടു ഇറങ്ങിയതാണ്. കവാടത്തില്‍ വെച്ചു ഒരാള്‍ തിരിച്ചു റോമിലേക്ക് കയറുന്നത് കണ്ടു. അത് ക്രിസ്തുവാണെന്ന് മനസിലാക്കിയ പത്രൊസ് അവിടത്തോട് ചോദിച്ചു…

” Quovadis Domine..?” (എങ്ങോട്ട് പോകുന്നു കര്‍ത്താവേ…)

”റോമിലെ തന്‍റെ കഷ്ടപ്പെടുന്ന ഒരു ജനതയുണ്ട്…അവരുടെ അടുത്തേക്ക്.”

ആ മറുപടിയിലെ ശക്തി പത്രൊസിനെ തിരിച്ചു നടത്തിച്ചു. വിട്ടുവീഴ്ചകില്ലാത്ത പുതിയ നിലപാടുകളിലേക്ക്. അത് അവസാനിക്കുന്നത് തന്‍റെ മരണിത്തിലാണെങ്കില്‍ പോലും.

ജീവിതത്തില്‍ ഒരുവനെ 180 ഡിഗ്രീയില്‍ തിരിച്ചു നിര്‍ത്തുന്ന ചില അനുഭവങ്ങളുണ്ട്. അത് ഒരു വാക്കാവാം ഒരു പ്രവര്‍ത്തിയാകാം ഒരു വ്യക്തിയാകാം.

അത് അവന്‍റെ ജീവിതത്തെ കീഴ്മേല്‍ മറിക്കും. ഒരു പുതു ജന്മം. എല്ലാ അര്‍ഥത്തിലും ഒരു മാമോദീസ. അന്നായിരുന്നു ഡോക്ടര്‍ പോളിന്‍റെ മാമോദീസ. രണ്ടു ദിവസം മുമ്പ് ചേട്ടനും പൂര്‍ണ ആരോഗ്യവാനായി അനിയനും കൂടി ഡോക്ടര്‍ പോളിനെ കാണാന്‍ OP യില്‍ വന്നിരുന്നു. വഴി മദ്ധ്യേ Unit ചീഫിനെ കണ്ടപ്പോള്‍ രണ്ടു പേരും തൊഴ്കൈകളോടെ പ്രണമിച്ചു. പുഞ്ചിരിച്ചു കൊണ്ട് അവരുടെ കൈകള്‍ രണ്ടും തന്‍റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ച് ചീഫ് പറഞ്ഞു

” ചെല്ലൂ…നിങ്ങള്‍ക്ക് കാണേണ്ട ഡോ പോള്‍ OP ക്കു അകത്തുണ്ട്. ”

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒന്നു പ്രാർത്ഥിക്കാമോ സേട്ടാ…?”

Leave a Reply

Don`t copy text!