Skip to content

അപ്പൂപ്പനും സർപ്പപത്തിയും

aksharathalukal-malayalam-stories

എൻെറ അപ്പുപ്പൻ വർഗ്ഗീസ് മാപ്പിളയെ ഞാൻ കണ്ടിട്ടില്ല.എൻെറ അപ്പനും അമ്മയും കല്യാണം കഴിക്കും മുൻപ് അങ്ങേര് മരിച്ചു പോയി.പിന്നെ അങ്ങേരെ കുറിച്ച് ഈ നാട്ടിലെ പഴമക്കാർ പറഞ്ഞ് കേട്ട അറിവേ എനിക്കുള്ളൂ.പുള്ളിക്കാര൯ ഒരു നല്ല കർഷകനായിരുന്നു.നെല്ലും പിന്നെ പാടത്തിൻെറ വര൩ിൽ ചേ൩്,ചേന,കപ്പ ഇത്യാദി കിഴങ്ങ് വർഗ്ഗങ്ങൾ ഒക്കെയാണ് അങ്ങേരുടെ കൃഷി.കൂടാതെ നാട്ടിലെ പറ൩ുകളിൽ തൂ൩ാപണിയും ഉണ്ടായിരുന്നു.തൂ൩ാപണിക്ക് പോകുന്നത് അങ്ങേരുടെ ബ്രദേഴ്സും ആയിട്ടാണ്.അതിൽ ഞാൻ ജനിച്ച് കഴിഞ്ഞ് ജീവിച്ചിരുന്ന ഏക കഷിയാണ് അപ്പുപ്പൻെറ ഏറ്റവും ഇളയ അനിയൻ കരിമന്ത്രയിലെ തോമാച്ചൻ കൊച്ചാപ്പൻ.അന്ന് എനിക്ക് ഏകദേശം പത്തുവയസുണ്ട്.ഞാൻ ടൂഷനു പോകുന്നത് കരിമന്ത്രയിലാണ്.കോച്ചാപ്പൻെറ മകൻ പാപ്പച്ചൻ ചിറ്റപ്പൻെറ മകൾ ടിൻറു ചേച്ചിയാണ് എൻെറ അധ്യാപിക.ടിൻറു ചേച്ചി വരാൻ താമസിച്ചാൽ ഞാൻ കൊച്ചാപ്പനുമായി വർത്തമാനം പറഞ്ഞ് ഇരിക്കും.അങ്ങനെ ഒരു ദിവസം കൊച്ചാപ്പൻ എന്നോടു പറഞ്ഞു നിൻെറ വീടിൻെറ അപ്പുറത്തെ പാറശ്ശേരി സർപ്പക്ഷേത്രം ഉണ്ടാകാൻ കാരണം നിൻെറ അപ്പൂപ്പനാണ്.ഞാൻ ചോദിച്ചു അതെങ്ങനെ.അപ്പോൾ കൊച്ചാപ്പൻ ഒരു കഥ പറഞ്ഞു.

പണ്ട് തെക്ക് ഒരിടത്ത് അപ്പൂപ്പനും ബ്രദേഴ്സും കൂടി തൂ൩ാപണിക്ക് പോയി.ഇവര് തെങ്ങിൻ ചോട് കിളച്ചപ്പോൾ ഒരു സർപ്പവിഗ്രഹത്തിൻെറ പത്തികിട്ടി.അന്നൊക്കെ തു൩ാപണിക്കാർക്ക് കാശു കൂടാതെ കള്ള് കൊടുക്കും.കള്ള് കുടിച്ച് പി൩ിരിയായ അപ്പൂപ്പനും ബ്രദേഴ്സിനും തോന്നി സർപ്പപത്തി കൊണ്ടുപോകണം എന്ന്.അപ്പൂപ്പൻ സർപ്പപത്തി തലയിൽവച്ചു ബാക്കി ടീമെല്ലാം അതിൻെറ പുറകെ പാട്ടും തുള്ളലുമായി അക൩ടി സേവിച്ചു.അങ്ങനെ ജാഥ എൻെറ വീടിൻെറ തെക്ക് വശത്ത് എത്തിയപ്പോൾ അവിടെ ഉള്ള ഒരു കുളത്തിലേക്ക് അപ്പൂപ്പൻ വിഗ്രഹം വലിച്ചെറിഞ്ഞു.എന്നിട്ട് പറഞ്ഞു “ഇത് ഇച്ചിരിചോത്തിക്ക് ഇരിക്കട്ടെ”.എന്നിട്ട് പുള്ളി പുള്ളീടെ പാട്ടിന് പോയി.
പക്ഷേ ആ വിഗ്രഹത്തിൻെറ വിധി മറ്റൊന്നായിരുന്നു.ഇച്ചിരി എന്നു പേരുള്ള ഈഴവ സമുദായത്തിൽപ്പെട്ട ഒരു സ്ത്രീയും അവരുടെ മകൻ കൃഷ്ണനും ആയിരുന്നു അവിടെ താമസിച്ചിരുന്നത്.അവര് കുളം വെട്ടിയപ്പോൾ സർപ്പവിഗ്രഹം ലഭിച്ചു.അതിനെ തുടർന്ന് അവർ അത് പ്രതിഷ്ടിച്ച് ആരാധന തുടങ്ങി.ഇന്ന് അത് പാറശ്ശേരി പരദേവതാക്ഷേത്രമായി മാറി.കൊച്ചാപ്പൻ ഇതു പറഞ്ഞ് ഒന്നു ചിരിച്ചു.
ഇതിനെ കുറിച്ച് ചില ജോതിഷൻമാർ പറയുന്നത് ബാലശ്ശേരി എന്ന സ്ഥലത്ത് പൂജയില്ലാതെ ക്ഷയിച്ചു കിടന്ന ഒരു അ൩ലത്തിലെ വിഗ്രഹമാണ് അത്.അത് ഇവിടെ കൊണ്ടുവന്ന് പൂജിച്ചപ്പോൾ ആ ദേവചൈതന്യം ഇവിടെ കുടികൊണ്ടു എന്നാണ്.എന്തായാലും ആ സർപ്പപത്തിക്ക് അവിടെ കിടന്ന് മണ്ണടിയാൻ അല്ലായിരുന്നു യോഗം.അതു കൊണ്ടായിരിക്കാം അപ്പൂപ്പന് അങ്ങനെ തോന്നിയത്.ദൈവം പ്രവർത്തിക്കുന്നത് മനസ്സിലാണല്ലോ?.
4.4/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!