Skip to content

Happy Women’s Day

happy womens day story

ഹാപ്പി വിമൻസ് ഡെ

 

അലാറം അടികുനതിൻ്റെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കം ഉണർന്നത്. വീണ്ടും ഒരു പ്രവർത്തന വാരം തുടങ്ങുകയായി. ക്ലോക്കിലേക് നോക്കിയപ്പോൾ സമയം 3.30 മണി.

 

‘ഓ ഇന്ന് വിമൻസ് ഡെ ആണല്ലോ. കോളേജിൽ ഇന്ന് പരിപാടികൾ ഉണ്ട്. എല്ലാത്തിൻ്റെയും ചുക്കാൻ പിടിക്കുന്നത് അവിടത്തെ പെണ്ണ്പട ആണ്, അതുകൊണ്ട് ഇന്ന് നേരത്തെ ഇറങ്ങണം.’

 

മുഖം കഴുകി ടോയ്‌ലറ്റിൽ കയറി പ്രഭാത കർമങ്ങൾക്ക് ശേഷം അവൾ അടുക്കളയിലേക്ക് കയറി. ചായ തിളപ്പിക്കാൻ ഉളള പാത്രം സ്റ്റൗവിൽ വെച്ചതിനു ശേഷം അരി കഴുകാനായി വെള്ളത്തിൽ ഇട്ടു. അപ്പോഴേക്കും ചായയ്ക്ക് ഉള്ള പാൽ തിളച്ചു. പഞ്ചസാരയും തെയ്ലയും ഇട്ടു ചായ അരിച്ചു ഗ്ലാസില്ലേക് ഒഴിച്ചു ക്ലോക്കിലേക് നോക്കി, സമയം 4.00. അരി കലത്തിൽ വെച്ചിട്ട് അടുപ്പിലേക്ക് വെച്ചു. എന്നിട്ട് രാവിലത്തെ ദോശക്ക് ഉള്ള ചമന്തി വെക്കാൻ വേണ്ടി തേങ്ങ ചിരവാൻ തുടങ്ങി. തേങ്ങ ചിരവി ക്ലോക്കിലേക് നോക്കി സമയം 4.45. അവൾ മുറിയിലേക്ക് ചെന്നു ഭർത്താവിനെ വിളിച്ചു. ചേട്ടനു ഓഫീസ് ഉണ്ട്, കൊറോണ അയത് കൊണ്ട് മോൻ സ്കൂളിൽ പോകണ്ട, ഓൺലൈൻ ക്ലാസ്സ് ആണ്, അതുകൊണ്ട് അവൻ ഉറങ്ങട്ടെ എന്ന് കരുതി. വീണ്ടും അടുക്കളയിലേക്കു വന്നു, ചമന്തിക്ക് ഉള്ള തേങ്ങ മിക്സിയിൽ ഇട്ട് അരച്ചു, എന്നിട്ട് കടുകും ഉള്ളിയും എണ്ണയിൽ ഇട്ട് വഴറ്റി അതിലേക്ക് ഇട്ടു.

 

ഹാവൂ ചമന്തി റെഡി’

 

ക്ലോക്കിലേക് നോക്കി, സമയം 5.30. അരി വെന്തോ എന്ന് നോക്കി,

 

ഇല്ല ഒരു 30 മിനിറ്റ് കുടെ ഇരികണം ‘

 

ഊണിനുള്ളള പച്ചക്കറി എടുത്ത് അരിഞ്ഞ് വെച്ചു. അപ്പോഴേക്കും സമയം 6.00.

 

അരി വെന്തു കാണും ‘

 

കലം തുറന്നു നോക്കി, എന്നിട്ട് ചോറു ഉറ്റാൻ വെച്ചു. തോരൻ വെക്കാൻ പാത്രം എടുത്ത്, കഴുകി അടുപ്പിൽ വെച്ചു. അടുപ്പ് കത്തിച്ച്, എണ്ണ ഒഴിച്ച്, കടുക് വറുത്ത് സവാള വഴറ്റി അരിഞ്ഞു വെച്ചിരിക്കുന്ന ക്യാബേജ് ഇട്ട് ഇളക്കി, വേവാൻ തുടങ്ങിയപ്പോ ഇതിരി ഉപ്പും കുടെ ഇട്ടു. ആവി പറന്നു, വെന്ത ക്യാബേജ് തോരൻ്റെ വാസന മുകിലെയ്ക് അടിച്ചപ്പോൾ സ്റ്റൗ ഓഫ് ആക്കി. ക്യാബേജ് വേവുന്നതിൻ്റെ കുടെ സൈടിൽ മീൻകറി വെക്കാൻ ഉള്ള ചട്ടി എടുത്ത് അടുപ്പത്ത് വെച്ചിരുന്നു. അതിലേക്ക് എണ്ണ ഒഴിച്ച് കടുകും ഉള്ളിയും വഴറ്റി, അരപ്പ് ഇട്ടു വെള്ളം ഒഴിച്ച്, അരിഞ്ഞു വെച്ച മീൻ അതിലേക്കിട്ടൂ. എന്നിട്ട് അടപ് കൊണ്ട് മൂടി, ക്ലോക്കിലേക് നോക്കിയപ്പോ സമയം 6.30 അയി. മുറിയിലേക്ക് ചെന്നു ചേട്ടൻ എഴുനേറ്റു കാണുമോ എന്ന് നോക്കി.

 

ഇല്ല

 

ഒന്നുകൂടി വിളിച്ച്, പല്ലു തെപികൻ കുത്തി എഴുനെല്പിച്ച് വിട്ടു. തിരികെ വന്നു അടച്ച് വെച്ചിരുന്ന ചായ നോക്കിയപ്പോ ആറി ഇരിക്കുന്നു.

 

ശോ ഇനി ഒന്നുകൂടെ തിലപികണം.’

 

അങ്ങിനെ വീണ്ടും ചയ ഇട്ടു, അതിനോടൊപ്പം 2ദോശയും ചുട്ടു, ടേബിളിൽ കൊണ്ട് വെച്ച്.

 

പല്ല് തേച്ച് വന്ന ഉടനെ ചായയും, പ്രാതലും കിട്ടിയിലേൽ ചേട്ടൻ ചൂടാകും.’

 

അങ്ങിനെ ചേട്ടന് പ്രാതൽ കൊടുത്തിട്ട് മോനെ വിളിച്ച് എഴുനെല്പിച്ച് പല്ല് തെല്പിച്ച് എന്നിട്ട് അവനുള്ള പാലും, ദോശയും കൊടുത്ത്. അതിനോടൊപ്പം തനികുള്ളതും അകത്താക്കി. എല്ലാം കഴിഞ്ഞ് പാത്രം ഒക്കെ കഴുകി വെച്ചപോഴേക്കും സമയം 7 അയി. 8.30 കോളേജിൽ എത്തണം. അങ്ങിനെ ചേട്ടന് ഉള്ള ഷർട്ടും, തനിക്കുള്ള സാരിയും ഇസ്തിരി ഇട്ട ശേഷം, കുളിക്കാൻ കയറി. കുളി കഴിഞ്ഞ് വന്നപ്പോഴേക്കും 7.15. തൻ്റെ കുളി കഴിഞ്ഞ ഉടനെ ചേട്ടൻ കുളിക്കാൻ കയറി. ചേട്ടൻ ഇരങ്ങിയപോഴയിക്കും അവൾ സാരി ഉടുക്കാൻ തുടങ്ങിയിരുന്നു. അങ്ങിനെ രണ്ടു പേരും കുടെ ഉരുങ്ങി ഇറങ്ങിയപ്പഴേക്കും 7.35 അയി. മോനെയും ഉരുക്കി, വീടും പൂട്ടി, മോനെ അമ്മയുടെ അടുത്ത് ആക്കിയിട്ടു അവർ പുറപെട്ടു. ചേട്ടൻ അവളെ ബസ്സ് സ്റ്റോപ്പിൽ അകിയ ശേഷം ഓഫീസിലേക്ക് പോയി. ഒരു ബസ്സ് വന്നു, അകത്തേക്ക് കയറുന്ന വഴു കണ്ടക്ടറുടെ ചുഴിഞ്ഞുള്ള നോട്ടം,

 

ഹൊ ഇവനൊന്നും വേറെ ഒരു തൊഴിലുമില്ലെ, ടിക്കറ്റ് കൊടുക്കാൻ ആണെങ്കിൽ കൊടുത്തിട്ട് പോയാൽ പോരെ, പെണ്ണുങ്ങളുടെ ചോര കുടിക്കുന്ന എന്തിനാ. പോരാത്തതിന് ഒരു വളിച്ച ചിരിയും, കണ്ടാലും മതി ‘

 

അങ്ങിനെ കൻഡക്ടറുടെ ചോര കുടിയുടെ അമർഷം, തൻ്റെ, പല്ലുകളുടെ ഇടയിൽ കടിച്ച് പിടിച്ച് ഒത്തുകികൊണ്ട് അവൾ കോളജിലേക്ക് ഉള്ള യാത്ര തുടർന്നു. കോളേജ് സ്റ്റോപ്പിൽ എത്തി, അവിടെ ഇറങ്ങിയപോ 8.15 അയി. ഒരു 10 മിൻ നടക്കാൻ ഉണ്ട്. നേരത്തെ അയത് കൊണ്ട് ഓട്ടോ ഒന്നും കാണുന്നുമില്ല. അങ്ങിനെ നടക്കാം എന്ന് വെച്ചു. വഴിയിൽ അവിടെയും ഇവിടെയും കുറച്ചുപേർ നിൽക്കുന്നുണ്ട്.

 

വായിന്നോകികൾ ഇവിടേം നിൽക്കുന്നുണ്ട് ‘

 

അവൾ മനസ്സിൽ ആലോചിച്ചു. അവരുടെ കഴുകൻ കണ്ണുകളുടെ കുത്തേറ്റ് കൊണ്ട് അവൾ നടന്നു നീങ്ങി. കോളേജിൽ എത്തി, എല്ലാവരും എത്തിയിട്ടില്ല, കുട്ടികളും അധ്യാപകരും ഒക്കെ എത്തുന്നതെ ഉള്ളൂ. അങ്ങിനെ നേരെ സ്റ്റാഫ് റൂമിലക്ക് ചെന്നൂ. എവിടെ ആരും എത്തിയിട്ടില്ല. ചെന്നു മുഖം കഴുകി. എന്നീട്ട് ടൈം ടേബിൾ ഒന്ന് നോക്കി.

 

ഓ, ഇന്ന് 1സ്റ്റ് hr ഉണ്ടല്ലോ, അതുകഴിഞ്ഞ് വേണം ഉച്ചകുള്ള പരിപാടിയുടെ ഒരുക്കം തുടങ്ങാൻ ‘

 

അങ്ങിനെ എല്ലാ അധ്യാപകരും എത്തി. രാവിലെ ഉള്ള പ്രാർത്ഥന ഗാനവും, പ്രാർത്ഥനയും കഴിഞ്ഞു, എല്ലാ അധ്യാപകരും ക്ലാസ്സുകളിലെക്ക്. 1സ്റ്റ് hr കുട്ടികളുമായുള്ള യുദ്ധം കഴിഞ്ഞ് തിരിച്ചെത്തി. ഒന്നുകൂടി മുഖം കഴുകി നേരെ താഴേയ്ക്ക് ചെന്നൂ. അവിടെ പ്രോഗ്രാം കമ്മിറ്റിയിൽ ഉള്ള അധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പലിൻ്റെ മുറിയിൽ ഇരിപുണ്ട്. നേരെ അങ്ങോട്ടേക്ക് വെച്ച് പിടിച്ചു. അങ്ങിനെ പ്രിൻസിപ്പൽ ആയിട്ടുള്ള മീറ്റിംഗ് കഴിഞ്ഞു, പരിപാടികൾക്ക് വേണ്ടി ഉള്ള ഓട്ടം തുടങ്ങി. എല്ലാം റെഡി ആയി വന്നപ്പോഴേക്കും 12.45, ഊണ് കഴിക്കാൻ ഉള്ള നേരം ആയി, 1.30 പരിപാടി തുടങ്ങണം. അങ്ങിനെ സ്റ്റാഫ് റൂമിലേക്ക് വെച്ച് പിടിച്ച്, എന്തൊക്കെയോ വാരി കൂട്ടി കഴിച്ച് എന്ന് വരുത്തി, താഴേക്ക് ചെന്ന്. ഓഡിറ്റോറിയം തുറന്ന് കിടിപ്പുണ്ട്. പരിപാടി അവതരിപ്പിക്കാൻ ഉള്ള കുട്ടികളും പ്രോഗ്രാം കമ്മിറ്റിയിലെ 2 അധ്യാപകരും അവിടെ നിൽകുനുണ്ട്. തനിക്കും, താര ടീച്ചർക്കും ആണ്, സ്റ്റേജ് ഡ്യൂട്ടി ഉള്ളത്. ടീച്ചർ അവിടെ നൽകുന്നുണ്ട്. അങ്ങിനെ അവിടേയ്ക്ക് ചെന്നു. പരിപാടിയുടെ മുഖ്യാഥിതി എത്താൻ കുറച്ച് വൈകിയതിനാൽ പരിപാടി ആരംഭിക്കാൻ വൈകി. അങ്ങിനെ മുഖ്യാഥിതി എത്തി, പരിപാടികൾ തുടങ്ങിയപ്പോഴേക്കും, 2 മണി ആയി. അങ്ങിനെ ഔദ്യോഗിക പരിപാടികൾ ആരംഭിച്ചു. സ്ത്രീയുടെ ഉന്നമനത്തെ പറ്റിയും, സ്ത്രീ അനുഭവിക്കുന്ന സഹനത്തിനും, ത്യാഗങ്ങൾക്കും, കഷ്ടപ്പാടുകൾക്കൂം ഒക്കെ അവളെ അനുമോദിച്ചു കൊണ്ട്, അവൾ ചെയ്ത എല്ലാ പുണ്യ പ്രവർത്തികൾക്കും നന്ദി പറഞ്ഞുകൊണ്ട്, മുഖ്യാഥിതി തൻ്റെ പ്രസംഗം അവസാനിപ്പിച്ചു. തുടർന്ന്, സ്ത്രീ അനുഭവിക്കുന്ന എല്ലാ യാധനകളും ചൂണ്ടി കാണിച്ചു കൊണ്ട്, കാഴ്ചക്കാരൻ്റെ കണ്ണുകളെ ഈറൻ അണിയിപ്പിക്കൂന്ന! അവളുടെ എല്ലാ ഉത്തരവാദിത്വങ്ങളും അവളാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നും, പുരുഷൻ ഒരിക്കലും അത് കഴിയില്ല എന്ന് പറഞ്ഞുകൊണ്ട്, സ്ത്രീയുടെ ആത്മവീര്യം ഉണർത്താൻ വേണ്ടി തയ്യാറാക്കിയ, ഒരു വീഡിയോ അവതരിപ്പിച്ചു. എല്ലാവരും കൈ അടിച്ചു, തുടർന്നുള്ള കുട്ടികളുടെയും, അധ്യാപകരുടെയും കലാപരിപാടികൾക്ക് ഒടുവിൽ, 3.30-യോട് കുടി വിമൻസ് ഡേ പരിപാടികൾ അവസാനിച്ചു.

 

പരിപാടികൾക്ക് ശേഷം ഒരു ചെറിയ മീറ്റിംഗ് ഉണ്ടായിരുന്നു. അത് കഴിഞ്ഞപ്പോഴേക്കും, 4.15 അയി. അങ്ങിനെ എല്ലാം ഒതുക്കി, വീണ്ടും അവൾ , വഴിയിലും, ബസ്സിലും ഉള്ള കഴുകൻ കണ്ണുകളുടെ മർദ്ദനമേറ്റ് വാങ്ങിക്കൊണ്ട് തിരികെ വീട്ടിൽ എത്തി. വരുന്ന വഴി അമ്മയുടെ അടുത്ത് നിന്നും മകനെയും കൂട്ടി കൊണ്ടാണ് അവൽ വീട്ടിലേക്ക് വന്നത്. അവനെ കുളിപ്പിച്ച്, പാൽ കൊടുത്ത ശേഷം, അവളും, ഒന്ന് മുഖവും കൈയും കാലും ഒക്കെ കഴുകിയ ശേഷം, ചായ കുടിക്കാൻ ഇരുന്നു. ചായ കുടികവെ നാളത്തേക്ക് ഉള്ള ജോലികൾ എന്തൊക്കെ ആണ് എന്ന് അവൾ ഓർത്തെടുത്തു.

 

3 hr ക്ലാസ് ഉണ്ട്, അതിനു തയ്യാർ എടുക്കണം, ഇന്നത്തെ പരിപാടിയുടെ റിപ്പോർട്ട് സബ്മിറ്റ് ചെയ്യണം, കുട്ടികൾ ഓൺലൈൻ അയകുന്ന assignement ഒക്കെ വിലയിരുത്തണം. അടുത്ത മാസം എക്സാം തുടങ്ങാൻ ഇരിക്കുന്ന ബാച്ചിൻ്റെ ഇൻ്റേണൽ മാർക്ക് ഇടണം ‘

 

ചായ കുടിച്ച്, മോനെ പഠിക്കാൻ ഇരുത്തിയ ശേഷം അവൾ തൻ്റെ ജോലികൾ തുടങ്ങി. ഒരു 6.30 അയപോഴേകും ഭർത്താവ് ജോലി കഴിഞ്ഞ് എത്തി. ചേട്ടൻ ഫ്രഷ് ആയി വരുമ്പോഴേക്കും, അവൾ കാപ്പി ഇട്ടു കൊണ്ട് വന്നിരുന്നു. എന്നിട്ട് തൻ്റെ ജോലി തുടർന്നു. ഒരു 7.30 വരെ അത് തുടർന്നു, എന്നിട്ട് രാത്രിയിലേയ്ക്ക് ഉള്ള അഹാരം തയ്യാറാക്കാൻ ആയി അവൾ അടുക്കളയിലേക്ക് പോയി.

 

ചപ്പാത്തി ആണ്, അതിനു എന്തെങ്കിലും കറി ഉണ്ടാകണം, അല്ലെങ്കിൽ അച്ഛനും കഴിക്കില്ല മോനും കഴിക്കില്ല. ‘

 

അങ്ങിനെ എല്ലാം റെഡി അയപോഴേകും സമയം 8.15. എല്ലാവരും ഒരുമിച്ച് ഇരൂന്ന് അഹാരം കഴിച്ച്, അച്ഛനും മോനും ടിവിയുടെ മുന്നിൽ ഇരിപ്പായി. പാത്രം എല്ലാം കഴുകി കഴിഞ്ഞു വന്നു, സമയം 9.15. കുറച്ച് നേരം ടിവി യുടെ മുന്നിൽ ഇരുന്ന ശേഷം അവൾ വീണ്ടും കോളജ്ലേക് ഉള്ള പണികൾ തുടങ്ങി. ഇടയ്ക്ക്, മോനെ ഉറക്കാൻ കിടത്തിയ ശേഷം വീണ്ടും ജോലിയിലേക്ക്. ജോലി എല്ലാം ഒതുക്കി, അവളുടെ നടൂ ഒന്ന് നിവർത്താൻ നേരം, ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം, 11 മണി. അങ്ങിനെ എല്ലാം എടുത്ത് ഒതുക്കി വെച്ച ശേഷം അവൾ മുറിയിലേക്ക് ചെന്നു, ചേട്ടനും മോനും ഉറക്കം ആയി. അവരെ നോക്കി ഒരു ചെറു മന്ദഹാസ്തോടെ അവൾ ടോയ്‌ലറ്റ്ലെയ്ക്ക് കടന്നു. കണ്ണാടിയുടെ മുന്നിൽ ഒരു നിമിഷം അവൾ തന്നെ തന്നെ ഒന്ന് നോക്കി. രാവിലെ മുതൽ ഉണ്ടായ എല്ലാ സംഭവങ്ങളും അവളുടെ മനസ്സിലൂടെ കടന്നു പോയി:

 

നേരം പുലരുന്നതിന് മുന്നേ തുടങ്ങിയ ദിനചര്യകൾ, കോളേജിൽ പോകും വഴി ഏറ്റു വാങ്ങിയ കഴുകൻ കണ്ണുകളുടെ മർദ്ദനങ്ങൾ, സ്ത്രീ അബല അല്ല എന്ന് വാധിച്ചുകൊണ്ടുള്ള ആൺ, പെൺ സുഹൃത്തുക്കളുടെ സ്റ്റാറ്റസ്കൾ, അവളുടെ ഉന്നമനത്തിനായി മുറവിളി കൂട്ടുന്ന ഫേസ്ബുക് പോസ്റ്റുകൾ, പുരുഷ മേധാവിതവത്തിൻ്റെ ഒരു “excuse” എന്നോണം അവളുടെ കഷ്ടപ്പാടുകളും, സഹനശക്തിയും, ത്യാഗങ്ങളും ഒക്കെ വാഴ്ത്തി സ്തുതിച്ചു കൊണ്ടുള്ള വീഡിയോ, ഓഡിയോ മെസ്സേജുകൾ, സ്ത്രീക്ക് വേണ്ടി, സ്തീകളാൽ തന്നെ സങ്കടിപിക്കപെടുന്ന വിമൻസ് ഡെ പരിപാടികൾ, സ്ത്രീയ്ക്ക് ആത്മവീര്യം പകരുന്ന പ്രസംഗങ്ങൾ, മറ്റു കലാ കായിക പരിപാടികൾ. എല്ലാത്തിനും ഒടുവിൽ തിരികെ വീട്ടിൽ വന്നു കയറുമ്പോൾ, എല്ലാം വീണ്ടും പഴയ പടി.’

തൻ്റെ കഷ്ടപടുകളെ അനുമോദിക്കുന്ന, ഒരു യജമാനൻ എന്നതിൽ ഉപരി, തനിക്ക് ഒരു താങ്ങായി, തൻ്റെ കഷ്ടതകളിൽ ഒരു തണലായി, എല്ലുമുറിയെ പണി എടുത്ത് തളരുമ്പോൾ ഒരു കൂട്ടായ് കുടെ നൽകാൻ, സഹായിക്കാൻ, ആശ്വസിപ്പിക്കാൻ, ഒരാൾ കുടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്തുകൊണ്ട് അവൾ തൻ്റെ പ്രതിബിംബത്തിലെയ്ക്ക് നോക്കി. അവളുടെ കണ്ണുകൾ ഈറൻ അണിഞ്ഞു. കൈക്കുമ്പിളിൽ വെള്ളം നിറച്ച് മുഖം കഴുകിയ ശേഷം ഒരു ചെറു മന്ദഹാസം മുഖത്ത് വരുത്തിക്കൊണ്ട് അവൾ സ്വയം പറഞ്ഞു

 

‘ഹാപ്പി വിമൻസ് ഡെ’

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!