Skip to content

പൊതിച്ചോർ

malayalam story

ഓഫീസിൽ നിന്നും ജോലിയും കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് ഭാര്യ സ്മിതയുടെ ഫോൺ വന്നത്…. അരുണേട്ടാ വരുമ്പോൾ കുറച്ചു പച്ചക്കറിയും കൊണ്ടുവരനെ പിന്നെ കൊച്ചിന് കൊടുക്കാനുള്ള പാലും കഴിഞ്ഞുകുന്നു അതും.. മറക്കല്ലെട്ടോ നേരത്തെ വരണേ എന്നും പറഞ്ഞു അവൾ ഫോൺ കട്ട്‌ ആക്കി…. ജോലിയിൽ നിന്നുള്ള ടെൻഷൻ ഒക്കെ ഒന്ന് ഇറക്കിവെച്ചു എത്രയും പെട്ടന്ന് വീട് പിടിക്കാം എന്ന് കരുതി ഇറങ്ങുമ്പോൾ ആണ് അവളുടെ ഫോൺ വരുന്നത് എന്നും… ഏതെങ്കിലും ഒക്കെ സാധങ്ങൾ വാങ്ങിക്കാൻ ഉണ്ടാകും അവൾക്കു…. ഇനി അത് മറന്നു എങ്ങാനും ചെന്നാലോ പിന്നെ അവിടെ യുദ്ധം ആയിരിക്കും….. ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ അല്ലാത്തത് കൊണ്ട് അവൾ പറഞ്ഞത് വാങ്ങിയിട്ടേ വീട്ടിൽ ചെല്ലാറുള്ളു… ഇങ്ങനെ ഓരോന്ന് ആലോചിച്ചു ഡ്രൈവ് ചെയ്തപ്പോളെക്കും മാർക്കറ്റ് എത്തിയിരുന്നു…
കുറച്ചു പച്ചക്കറി വാങ്ങി.. പൊന്നുവിന് കഴിക്കാൻ എന്തെങ്കിലും ഫ്രൂട്സ് വാങ്ങിക്കാം എന്നും കരുതി ഫ്രൂട്സ് സ്റ്റാളിന്റെ അടുത്ത് എത്തിയപ്പോൾ ആണ്… പിറകിൽ ഒരാൾ തട്ടിക്കൊണ്ടു അതും ഒരു സ്ത്രീ.. ഹേയ് അരുൺ യു റിമെംബെർ മി.. എന്ന് ചോദിച്ചത്… ഇത് ഏത് ശവം എന്ന് മനസ്സിൽ പറഞ്ഞോകൊണ്ട് അവളുടെ മുഖത്തേക് നോക്കി നിൽക്കുകയല്ലാതെ എനിക്ക് ആളെ മനസ്സിലായില്ല… എന്റെ നോട്ടം കണ്ടിട്ടാവണം അവൾ വീണ്ടും പറഞ്ഞു.. ഹേയ് കമോൺ മാൻ.. നിനക്ക് എന്നെ മനസ്സിലായില്ല… പണ്ട് പ്രേമിച്ച സകല പെണ്ണുങ്ങളുടെ മുഖവും മനസ്സിൽ ഓർത്തെങ്കിലും ഇങ്ങനെ ഒരു കോലം അതിൽ ഒന്നും ഇല്ലായിരുന്നു… അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ അവളുടെ മുഖത്തേക് തന്നെ നോക്കി ഇരുന്നപ്പോൾ ആണ് അവൾ പറഞ്ഞത്… അയാം പൊതിച്ചോർ ടാ … ഈശ്വരാ ഈ കുരിശൊ.. അതും ഈ ദുബായിൽ.. എന്ന് ആലോചിച്ചപ്പോളേക്കും അവളുടെ അടുത്ത ചോദ്യം… നീ ഇവിടെ ആണോ… ഞാൻ ഫാമിലിയുമായി 4 വർഷം ആയി ഇവിടെ ആണ്.. നിനക്കു ഇപ്പോളും ഒരു മാറ്റവും ഇല്ലല്ലേ എന്ന് അവളുടെ മുഖത്തു നോക്കി ഒന്ന് കളിയാക്കി കമന്റടിക്കുകയും ചെയ്തു… മാറിയാൽ പിന്നെ അനുരാധയെ കാണാൻ ഒരു കോലവും ഉണ്ടാവില്ല എന്ന് അവളും. നീ എങ്ങനെ ഇവിടെ എത്തി എന്ന് ചോദിച്ചപ്പോൾ ഞാനും ഹസും ഇപ്പോൾ ഇവിടെ ആണ്. ഹസ് ഖലീഫ ഹോസ്പിറ്റലിൽ ഡോക്ടർ ആണ് . ഞാനും അവിടെ തന്നെ… നീ വിളിക്ക് എന്നും പറഞ്ഞു അവൾ നമ്പറും തന്നു ഇത്തിരി തിരക്കുണ്ട് പിന്നെ കാണാം എന്നും പറഞ്ഞു അവൾ പോയപ്പോളേക്കും എന്റെ മനസ്സ് ആ പഴയ 10. ബി ക്ലാസ്സിൽ എത്തിയിരുന്നു…..
വീട്ടിലേക്കു തിരിച്ചു പോരുമ്പോൾ മുഴുവനും അവളെ കുറിച്ചായിരുന്നു ചിന്ത ഒരു പാട് വർഷങ്ങൾക്കു ശേഷം ആണ് അവളെ ഒന്ന് കാണുന്നത്…
വീട് എത്തി വാങ്ങിയ സാധങ്ങൾ ഭാര്യയെ ഏൽപ്പിച്ചു ഒരു ചായയും പറഞ്ഞു ഞാൻ ഡ്രസ്സ്‌ എല്ലാം ഒന്ന് മാറിയപ്പോളേക്കും ഭാര്യ ചായയും ആയി എത്തി… ഇന്ന് എന്താ പതിവില്ലാതെ ഒരു ചായ .. എനിക്ക് എന്താ ചായ കുടിച്ചൂടേ എന്ന് തിരിച്ചും കാച്ചി…. ഇന്ന് പതിവില്ലാതെ ഒരു സന്തോഷം മുഖത്തു ഉണ്ടല്ലോ… സാലറി നേരത്തെ കിട്ടിയോ.. എന്നാ നമുക്ക് ഷോപ്പിങ്ങിന് പോകണം എന്ന് അവൾ പറഞ്ഞപ്പോൾ ഒന്ന് പോയെ മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു ഇരിക്കുമ്പോൾ ആണ്….. ഒന്ന് സുഗിപ്പിച്ചതല്ലേ കണ്ണാ… എനിക്ക് അടുക്കളയിൽ കുറച്ചു ജോലി ഉണ്ട് മോൻ ചായയും കുടിച്ചു ഇവിടെ ഇരുന്നൂട്ടോ എന്നും പറഞ്ഞു അവൾ പോകനൊരുങ്ങിയപ്പോൾ.. ഏത് നേരത്താണാവോ എന്ന് മനസ്സിൽ പറഞ്ഞതെ ഉള്ളു അപ്പോളേക്കും അവളുടെ മറുപടി ഏട്ടൻ എന്തെങ്കിലും പറഞ്ഞോ എന്ന് … ഒന്നുല്ല പൊന്നുവോ എന്ന് ഞാൻ പറഞ്ഞപ്പോളേക്കും അവൾ അടുക്കളയിൽ എത്തിയിരുന്നു
ചായയുമായി സോഫയിൽ ഇരുന്നു എന്റെ ചിന്തകളെ ഞാൻ വീണ്ടും ആ പഴയ കലാലയ മുറ്റത്തേക്ക് കൊണ്ടുപോയി… 10: ബി . ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസങ്ങൾ. ഞങ്ങൾ 3 പേര് ആയിരുന്നു ഞാൻ സജിത്തും അനുരാധയും… ഞാനും സജിത്തും കളിക്കൂട്ടുകാർ ആണ് … ഒരുമിച്ചു കളിച്ചു ഒരുമിച്ചു പഠിച്ചു അവസാനം അവൻ സ്റ്റേറ്റിൽ പോയി ഒരു മദാമ്മയേയും കെട്ടി അവിടെ തന്നെ അങ്ങ് കൂടി… വല്ലപ്പോളും ഒരു മെയിൽ അല്ലങ്കിൽ ഒരു കാൾ അതിൽ ഒതുങ്ങി അവനും ഇപ്പൊ കുറെ ആയിട്ടു അതും ഇല്ല… അനുരാധ 7 ക്ലാസ്സ്‌ മുതൽ ഞങ്ങളുടെ കൂടെ ഉണ്ടെങ്കിലും ഞങ്ങളുടെ മുഖ്യ ശത്രുക്കളിൽ ഒന്നാം സ്ഥാനം അവൾക്കു ആയിരുന്നു… ക്ലാസ്സിലെ പഠിപ്പിയും ക്ലാസ്സ്‌ ലീഡറും അവൾ ആയിരുന്നത് കൊണ്ട് അവളുടെ പേരിൽ മുടങ്ങാതെ ഒരു അടി എന്നും ഞങ്ങൾക്ക് കിട്ടിയിരുന്നു …. പത്താം ക്ലാസ്സിൽ എത്തിയപ്പോൾ ആണ് അതിനു ഒരു മാറ്റം വന്നത് . അന്ന് മുതൽ ആണ് അവളും ഞങ്ങളിൽ ഒരാൾ ആയതു. ഒരു ദിവസം ഉച്ച സമയത്തു ഞാനും സജിത്തും പതിവ് പോലെ ബെഞ്ചിൽ ചോറ് കഴിക്കാൻ ഇരുന്നു… പത്താം ക്ലാസ്സ്‌ ആയതു കൊണ്ട് തന്നെ ആൺകുട്ടികൾ മിക്കവാറും ചോറ് കൊണ്ടുവരില്ലായിരുന്നു . കുറച്ചു പേര് മാത്രം ആണ് എന്നും ചോറ് കൊണ്ടുവരുന്നത്… അത് കൊണ്ട് തന്നെ ഈരണ്ടു പേര് ഇരുന്നാണ് ചോറ് കഴിച്ചത്…
ചോറ്റു പാത്രം തുറന്നപ്പോൾ സജിത്തിന്റെ പത്രത്തിൽ ചോറും ആ ചോറിലേക്കു തന്നെ കുറച്ചു വെള്ളവും ഒഴിച്ചിരിക്കുന്നു.. ഇത് എന്താടാ ഇങ്ങനെ എന്ന് ചോദിച്ചപ്പോളേക്കും അവൻ കലങ്ങിയ കണ്ണുമായി പറഞ്ഞു അമ്മക്ക് സുഖമില്ല അപ്പൊ കൂട്ടാൻ ഒന്നും ഉണ്ടാക്കിയിട്ടുണ്ടാവില്ല എന്ന്… എന്റെ ചോറ്റു പത്രം അവനു നേരെ നീക്കികൊണ്ട് പറഞ്ഞു നമുക്ക് ഇതിൽ നിന്നും കഴിക്കാം അത് മാറ്റി വെക്കാം എന്ന്. അതൊന്നൊന്നും വേണ്ട ഞങ്ങൾ വീട്ടിൽ ഇടയ്ക്കു ഇങ്ങനെ കഴിക്കാറുണ്ടെന്നു പറഞ്ഞപ്പോൾ എനിക്കും സങ്കടം കരച്ചിലോളം എത്തിയിരുന്നു… എന്റെ പത്രത്തിൽ നിന്നും ഞങ്ങൾ കഴിച്ചു തുടങ്ങിയപ്പോളേക്കും ഞങ്ങൾക്കിടയിൽ ഒരു മൗനം ഉടലെടുത്തിരുന്നു.. പെട്ടന്ന് ഞാൻ അനുരാധേ കുറച്ചു കൂട്ടാൻ തരുമോ എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിലെ എല്ലാ കണ്ണുകളും ഞങ്ങൾക്ക് നേരെ ആയിരുന്നു… ഞങ്ങളെ പോലും അമ്പരപ്പിച്ചു കൊണ്ടായിരുന്നു തെല്ലും മടി കൂടാതെ അവൾ ഞങ്ങളുടെ അടുത്ത് വന്നിരുന്നത്…..
അന്നത്തോടെ അവളും ഞങ്ങളിൽ ഒരാളായി. ഒരു വലിയ തറവാട്ടിൽ ഉള്ള കുട്ടി ആയിരുന്നത് കൊണ്ട് ഒത്തിരി വിഭവങ്ങൾ ഉണ്ടായിരുന്നു അവൾക്കു ചോറിന്റെ കൂടെ കഴിക്കാൻ അതിൽ ഞങ്ങൾ കയ്യിട്ടു വാരിയപ്പോളും പരിഭവം ഒന്നും ഇല്ലാതെ ഞങ്ങളോട് മുഴുവനും കഴിക്കാൻ പറഞ്ഞപ്പോൾ തന്നെ അവളോട്‌ ഉള്ള ദേഷ്യം മുഴുവനും പോയിരുന്നു… ഞങ്ങൾ ആർത്തിയോടെ അതൊക്കെ കഴിക്കുന്നത് കണ്ടു അവൾ ആശ്ചര്യത്തോടെ ഞങ്ങളുടെ മുഖത്തേക് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ സജിത്ത് ആണ് അവളോട്‌ ചോദിച്ചത് എന്താ ഇങ്ങനെ നോക്കുന്നത് എന്ന്.. അതിനു അവൾ പറഞ്ഞ മറുപടി.. അമ്മ പറയുന്നത് വളരെ ശരിയാണ്.. വിശക്കുന്നവർക്കേ ഭക്ഷണത്തിന്റെ വില അറിയൂ എന്ന്…
ആ അമ്മയുടെ പുണ്യം ചെയ്ത മോൾ ആയതു കൊണ്ടാവാം പിന്നീടുള്ള ദിവസങ്ങളിൽ അവൾ ചോറ്റുപാത്രത്തിൽ ആയിരുന്നില്ല ചോറ് കൊണ്ട് വന്നിരുന്നത്.. വാഴ ഇല വെട്ടി പൊതിച്ചോർ ആക്കി ആണ് കൊണ്ടുവരാർ അതിൽ ഞങ്ങൾക്ക് 3 പേർക്ക് കഴിക്കാനുള്ള വിഭവങ്ങളും ഉണ്ടായിരുന്നു….. അവരുടെ വീട്ടിൽ കപ്പ പറിക്കുമ്പോളും പച്ചക്കറികൾ വിളവ് എടുക്കുമ്പോളും ഞങ്ങൾക്ക് രണ്ടുപേർക്കും പ്രതേകം തന്നയക്കുമായിരുന്നു അവളുടെ അമ്മ…..
പത്താം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ അവൾ റാങ്കോടു കൂടി പാസ്സായി നല്ല ഒരു കോളേജിൽ അഡ്മിഷൻ കിട്ടി.. പിന്നീട് അവളെ കൂടുതൽ കാണാൻ പറ്റിയില്ലെങ്കിലും ഇടക്ക് വീട്ടിലേക്കു വരാറുള്ള പച്ചക്കറികൾ മുടങ്ങിയില്ലായിരുന്നു… അവളുടെ അമ്മയുടെ മരണം വരെ….. പിന്നീട് അവർ താമസം മാറിപോയതിൽ പിന്നെ അവളെ കാണുന്നത് ഇന്നാണ്.. ഇടക്കൊക്കെ പൊതിച്ചോറെ എന്നും വിളിച്ചു കളിയാക്കിയിരുന്നെങ്കിലും ഞാനും സജിത്തും ഇന്ന് ഈ നിലയിൽ എത്താൻ കാരണം അവളും അവളുടെ അമ്മയുമാണ്… നല്ല ഒരു നിലയിൽ അതും ഒരു ഡോക്ടർ ആയി തന്നെ അവളെ കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം തോന്നിയിരുന്നു…. ഇങ്ങനെ ഓർമകളെ ഒരുപാട് ചീകി എടുത്തു കൊണ്ടിരിക്കുമ്പോൾ ആണ് ഭാര്യ ഇത് എന്തൊരു ഇരിപ്പാണ് മനുഷ്യ ചായ ഒക്കെ തണുത്തു പോയല്ലോ എന്നും പറഞ്ഞു എന്റെ ആ പഴയ ഓർമകൾക്ക് വിരാമം ഇടുവിപ്പിച്ചത്…….
ശുഭം….
രചന: Nuhman

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!