Skip to content

നീയില്ലാനേരം

  • by
malayalam short love story

“ഏട്ടാ ഞാൻ മരിച്ചുപോയാൽ ഏട്ടൻ കരയുമോ???? ”

അവളുടെ ചോദ്യമെന്നെ പതിവിലേറെ കുപിതനാക്കി….

“ഒന്ന് എണീറ്റ് പോയെടി എന്റെ അടുത്തുന്ന്.. അവളുടെ ഒരു പുന്നാരം പറച്ചിൽ…പലതവണ പറഞ്ഞിട്ടുള്ളതാ.. ഇമ്മാതിരി വർത്തമാനം വേണ്ടന്ന്… നിനക്ക് പ്രേമിക്കുന്ന കാലം മുതൽക്കേ ഉള്ളതാ ഒരു മരിക്കൽ.. വയസ് പത്തുഅമ്പതു  കഴിഞ്ഞിട്ടും ഈ ചോദ്യം നിർത്താറായില്ല… ”

“നല്ല രസം നിങ്ങള് ചൂടാവുന്നത് കാണാൻ… ”
അതും പറഞ്ഞവൾ ഒരു ചിരി…

“ചിരിക്കേണ്ട മേലാൽ പുന്നാരം പറഞ്ഞാൽ ഇനിയെന്റെ അഞ്ചുവിരൽ പതിയും… ഇതുവരെ  കിട്ടിയിട്ടിലല്ലോ ???
ഇനി ഈ വയസ് കാലത്താവാം നിനക്ക് കിട്ടുക… ”

“അയ്യടാ ഞാൻ അങ്ങനെ പെട്ടന്ന് മരിക്കില്ല… നിങ്ങള് വയസായി കഴിഞ്ഞാൽ ഞാൻ വേണ്ടേ നോക്കാൻ… നിങ്ങളെ നോക്കിട്ടെ  ഞാൻ പോവുള്ളു.. ”

ഉണ്ണി നീ എന്ത് നിൽപ്പാ ഇത്… ആ ചിതയുടെ അരികിൽ നിന്നുങ്ങു വാ..  ഈറനോടെ ഇങ്ങനെ നിൽക്കാൻ പാടില്ല.. പോയി ഈറൻ മാറൂ…

വല്യമാമയുടെ വിളി കേട്ടാണ് ചിന്തകളിൽ നിന്നും ഉണർന്നത്..

നിങ്ങളെ വിട്ടു എനിക്ക് പോവാൻ കഴിയില്ല.. വയസ് കാലത്ത് നിങ്ങളെ നോക്കിയിട്ടെ ഞാൻ പോവൂ..
ഇന്നലെയും കൂടിയിതു പറഞ്ഞവളാ.. ഇന്ന്
എരിഞ്ഞില്ലാതെയാവുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല..

ഒരുവിധം  നടന്നു  ഞാൻ കുളിമുറിയിൽ കയറി..  ഈറൻ മാറാൻ നേരം  കണ്ടത് അഴയിൽ അവളുടെ സാരിയും ബ്ലൗസും.. അവളുടെ മണം അവിടെയെല്ലാം തിങ്ങി നിൽക്കുന്നത് പോലെ തോന്നി…ആ സാരിയും ചേർത്ത് പിടിച്ചു  ഞാനാ  ഷവറിനടിയിൽ നിന്നു..  ആ വെള്ളത്തിനൊഴിക്കിൽ എന്റെ കണ്ണീരും ഒഴുകിയിരുന്നു… എത്രയോ നേരം അങ്ങനെ നിന്നറിയില്ല..

“എത്രനേരമാ ഈ ഏട്ടന്റെ കുളി..ഒന്നര മണിക്കൂറോളം  ആയി കേറിയിട്ട്… ഇത്ര നേരം കുളിക്കുനത്കൊണ്ടാ ഈ തുമ്മൽ വിട്ടു മാറാത്തെ… ”

എന്നും കുളിക്കാൻ കേറിയാൽ ഈ ഡയലോഗ്  പതിവാ.. വെറുതെ ശുണ്ഠി പിടിപ്പിക്കാൻ ഞാനും പറയുമായിരുന്നു…

“പിന്നെ നിന്റെ പോലത്തെ കാക്ക കുളിയല്ല ഞാൻ കുളിക്കാ…”

അതിനുമറുപടിയായി കൈയ്യിലൊരു നുള്ള് ആയിരിന്നു അവൾ തരിക..

ഒരുവിധം കുളിച്ചു ഞാൻ,  ഡ്രസ്സ്‌ എടുക്കാൻ അലമാര തുറക്കാൻ നേരം കണ്ടത് ആ ചില്ലിൽ ഒട്ടിച്ചു വെച്ച അവളുടെ പൊട്ടുകളിൽ ആയിരുന്നു…
നിറഞ്ഞു വന്ന കണ്ണുകൾ തുളുമ്പും മുൻപേ ഞാനതിൽ നിന്നും കണ്ണെടുത്തു.. അലമാര തുറന്നു ആദ്യം കൈയിൽ കിട്ടിയ മുണ്ടും ടീഷർട്ടും ഇട്ട് ആ ജനലിനരികെ വന്നു.. ഇപ്പോഴും  ചിത ആളി കത്തുന്നുണ്ടായിരുന്നു….
അവിടെയിവിടെയായി തിങ്ങി നിന്നിരുന്ന ആൾക്കൂട്ടങ്ങൾ കുറഞ്ഞു വരുന്നപോലെ തോന്നി…

“ഉണ്ണി… രേവതിയുടെ മാലയും വളയും ദാ ഈ ടേബിളിൽ വച്ചിട്ടുണ്ട്.. ”

അമ്മായിയായിരുന്നു  അത് പറഞ്ഞത്… ഒരു നോട്ടമേ എനിക്കാ മലയിലേക്കും മോതിരത്തിലേക്കും നോക്കാൻ കഴിഞ്ഞൊള്ളു…

31 വർഷം മുൻപ് ഞാനവൾക്ക് അണിയിച്ചവയായിരുന്നു അത്… അവയെന്നെ നോക്കി ചിരിക്കുന്നുവോ അറിയില്ല…. മുപ്പത്തൊന്നു വർഷം നിഴലുപോലെ ഉണ്ടായിരുന്നവൾ എന്നെ  തനിച്ചാക്കി പോയല്ലോ എന്നോർത്തപ്പോൾ നെഞ്ച് പിളരുന്ന പോലെ തോന്നി..

എല്ലാവരുടെയും  ദാമ്പത്യം പോലെ ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹവും കരുതലും നിറഞ്ഞതായിരുന്നു ഞങ്ങളുടേതും… കുട്ടികളില്ല എന്നൊരു കുറവ് മാത്രമേ ഉണ്ടായിരുന്നുള്ളു…
ഒരിക്കൽ അവൾ ചോദിച്ചിരുന്നു
“എന്നെ കല്യാണം കഴിക്കണ്ടാന്നു തോന്നിയിട്ടുണ്ടോ ഉണ്ണിയേട്ടാ….??  അതുകൊണ്ടല്ലേ  കുട്ടികൾ ഇല്ലാത്തത് എന്നവൾ  വിതുമ്പിക്കൊണ്ട്
ചോദിച്ചപ്പോൾ  ”

അവളെ ചേർത്തുപിടിച്ചു  ഞാൻ പറഞ്ഞത് ഓർക്കുന്നു

“എന്റെ മകളും ഭാര്യയും അമ്മയും എല്ലാം നീയാ… പിന്നെ  ഞാനെന്തിന് വിഷമിക്കണം ”

അന്ന് ഒരുപാട് നേരം അവളെന്നെ കെട്ടിപ്പിച്ചു കരഞ്ഞത് ഓർമ വന്നു….

ജനലിനരികിൽ നിന്നും ബെഡിൽ വന്നുകിടന്നു…. അവളില്ലാതെ ഞാനീ വീട്ടിൽ എങ്ങനെ…. നിക്ക് അറിയില്ല… അവളുടെ തലയിണ ചേർത്ത് പിടിച്ചു തിരഞ്ഞു കിടന്നപ്പോൾ  കല്യാണ ഫോട്ടോ മേശയിൽ…. നീ എന്തിനാ എന്നെ വിട്ടുപോയെ എന്നൊരു നൂറുവട്ടം ഞാനാ ഫോട്ടോയിലേക്ക് നോക്കി ചോദിച്ചു…. അവൾ കാണുന്നുണ്ടോ എന്നെ…????  എന്റെ അടുത്തുണ്ടോ…????  എനിക്ക് അറിയില്ല… മരിച്ചവരെ നമുക്ക് കാണാൻ കഴിയില്ലലോ… അവളെ കുറിച്ചുള്ള ചിന്തകളിൽ എനിക്ക് പൊള്ളുന്ന പോലെ തോന്നി…  പണ്ടൊരിക്കൽ മഴ നനഞ്ഞു വന്നപ്പോൾ കണ്ണുപൊട്ടുന്ന വഴക്ക് പറഞ്ഞശേഷം  കുഞ്ഞിക്കുട്ടികളെ പോലെ  ചേർത്തുപിടിച്ചു തലതോർത്തി തന്നതും.. വാക്ക് തെറ്റിച്ചു കള്ളുകുടിച്ചതിന് പിണങ്ങിയതും ഇന്നലെ കഴിഞ്ഞപ്പോലെ തോന്നി.. നല്ല കാലത്തൊന്നും അവളെ നന്നായൊന്നു സ്നേഹിക്കാൻ കഴിഞ്ഞില്ല..ജോലിയുടെ നൂലാമാലയിൽ നിന്നും ഊരി  സ്വസ്ഥമായൊന്നു  സ്നേഹിച്ചു തുടങ്ങിയപ്പോൾ അവളെന്നെ ഒറ്റക്കാക്കി പോയല്ലോ…. ആ കുറ്റബോധം എന്നെ പൊള്ളിച്ചു…

” ഉണ്ണി…. ഇങ്ങനെ കിടക്കാതെ വന്നു ആ ചായ കുടിച്ചേ…. ”
ചേച്ചിയെല്ലേ ആ വിളിച്ചത്….. അതെ ചേച്ചിയുടെ ഏങ്ങലടികൾ നിന്നിരുന്നു… സമയം കൂടും തോറും അവൾ മരിച്ചു എന്നാ യഥാർത്ഥത്തിലേക്ക്  ചേച്ചിയും എത്തി കഴിഞ്ഞിരുന്നു…..

എന്നിട്ടും എന്തേ  എനിക്ക് പറ്റുന്നില്ല…
എല്ലായിടത്തും  എല്ലാത്തിലും അവളെ മാത്രമേ എനിക്ക് കാണാൻ സാധിക്കുന്നുള്ളൂ… അവളുടെ ഓർമകളുടെ ഒപ്പം എന്റെ കണ്ണുനീരും വന്നുകൊണ്ടിരുന്നു

3.9/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!