Skip to content

ശ്രുതി – 56

ശ്രുതി Malayalam Novel

ദിനങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു . അങ്ങനെയിരിക്കെ ഒരു പുലർകാല വേളയിൽ കൃഷ്ണദാസിന്റെ വീടിനു മുന്നിൽ ഒരു കാർ വന്നു നിന്നു . അതിൽ നിന്ന് ഇറങ്ങിയ ആൾ നേരെ ആ വീടിനുള്ളിലേക്ക് പ്രവേശിച്ചു .

കൃഷ്ണദാസിന്റെ കുടുംബം വളരെ സന്തോഷത്തോടെ തന്നെ അവരുടെ അതിഥിയെ വരവേറ്റു . അത് മറ്റാരുമായിരുന്നില്ല ഹരിനാരായണൻ ആയിരുന്നു . ശ്രുതിയുടെ ഹരി മാമ . രാധാമണി ഹരിക്കുള്ള ചായ എടുക്കാനായി അടുക്കളയിലേക്ക് പോയി . കൃഷ്ണദാസ് ചാരുപടിയിൽ വന്നിരുന്നു .

” എന്തൊക്കെയാ ഹരി വിശേഷങ്ങൾ ? ”

” എനിക്ക് പ്രത്യേകിച്ച് എന്ത് വിശേഷം ? എന്തൊക്കെയാ ഇവിടത്തെ വിശേഷങ്ങൾ , കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നു . ”

” ഹാ ഇവിടെയും എല്ലാവരും നന്നായിരിക്കുന്നു . ശ്രുതി മോളെ കുറിച്ച് വല്ല വിവരവും ”

” എനിക്ക് പ്രത്യേകിച്ച് ഒരു വിവരവും കിട്ടിയില്ല , നിങ്ങൾക്ക് അവളെ കുറിച്ച് വല്ലതും കിട്ടിയാൽ എന്നോട് പറയണേ ”

ഹരി വളരെയധികം നിരാശയോടെ കൃഷ്ണദാസിന് മറുപടി നൽകി . അപ്പോഴാണ് അവിടേക്ക് സ്വാതി വന്നത് . ഹരിയുടെ മുഖത്തുള്ള വിഷമം കണ്ടപ്പോൾ ശ്രുതി തന്നെ ഫോൺ ചെയ്ത് കാര്യം ഹരിയോട് പറയാൻ തന്നെ അവൾ തീരുമാനിച്ചു .

” ഹരി മാമ പേടിക്കേണ്ട , ശ്രുതിക്ക് ഒരു കുഴപ്പവുമില്ല . അവൾ സുഖമായി തന്നെ ഇരിക്കുന്നുണ്ട് . ”

സ്വാതി അത്രയും പറഞ്ഞപ്പോഴേക്കും കൃഷ്ണദാസും ഹരിയും അവളുടെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി .

” നിനക്കറിയോ ശ്രുതി എവിടെയാണെന്ന് ? ”

ചാരുപടിയിൽ നിന്നെഴുന്നേറ്റ് കൊണ്ട് കൃഷ്ണദാസ് സ്വാതിയോട് ചോദിച്ചു . അവൾ തല കുനിച്ചു കൊണ്ട് അതേയെന്ന് മൂളി .

” എന്നിട്ടാണോ ഇത്രയും കാലം ഞങ്ങൾ ടെൻഷനടിച്ച് നടക്കുമ്പോൾ നീ ഒരക്ഷരം മിണ്ടാതിരുന്നത് ”

” അല്ല അച്ഛാ ഞാൻ ഈ അടുത്ത കാലത്താണ് ശ്രുതി എവിടെ ആണെന്ന് അറിഞ്ഞത് . ”

സ്വാതിയുടെ സംസാരം കേട്ട് ഹരി വളരെ ശാന്തതയോടെ അവളോട് സംസാരിക്കാൻ തുടങ്ങി .

” കൃഷ്ണ , ഇനി അവളെ വഴക്കു പറയണ്ട , മോള് പറ ശ്രുതി എവിടെയാ ? ”

” അത് പിന്നെ ഹരി മാമേ , അവളുടെ ഏട്ടന്റെ വീട്ടിലാ ”

” ഏട്ടനോ ? ഏത് ഏട്ടൻ ? ”

” കിച്ചു ഏട്ടൻ . അവളുടെ അച്ഛന്റെ ജേഷ്ഠന്റെ മകൻ കാശിനാഥ് ”

സ്വാതി പറഞ്ഞത് കേട്ടപ്പോൾ ഹരിയുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി . ഒരായിരം ചോദ്യങ്ങൾ ഒരുമിച്ച് അയാളുടെ മനസ്സിലേക്ക് കടന്നുവന്നു . അയാൾ കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ അവിടെനിന്നും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി . കാർ ഡ്രൈവ് ചെയ്തു കൊണ്ടിരിക്കുമ്പോഴും അയാളുടെ ചിന്ത മുഴുവൻ ‘ശ്രുതി എങ്ങനെ അവിടെ എത്തി ‘ എന്നതായിരുന്നു . ഉടനെതന്നെ ശ്രുതിയെ കണ്ട് സംസാരിക്കണം എന്നയാൾ മനസ്സുകൊണ്ട് ഉറപ്പിച്ചു കാറ്റിന്റെ വേഗത കൂട്ടി .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ശ്രുതി ഇപ്പോൾ അവളുടെ അച്ഛന്റെ തറവാട്ടിൽ നിന്നാണ് കോളേജിൽ പോകാറ് . അവളിപ്പോൾ തേർഡ് ഇയർ ആണ് . കഴിഞ്ഞ എക്സാം എല്ലാം നല്ല മാർക്കോടെ തന്നെ അവൾ പാസ്സ് ആയതിനാൽ അച്ഛന്റെ വീട്ടുകാരെല്ലാം അവളെ ഡോക്ടറെ എന്നാണ് വിളിക്കാറ് . അതിരാവിലെ തന്നെ കിച്ചുവിന്റെ കൂടെയാണ് അവൾ കോളേജിലേക്ക് പോകാനായി ഇറങ്ങിയത് . കാറിൽ കയറിയതിനു ശേഷം അവൾ ചുമ്മാ പുറത്തേക്ക് നോക്കിയിരുന്നു . ഇടയ്ക്കിടയ്ക്ക് കിച്ചുവിന്റെ ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ അവനെ ഒന്നു നോക്കി . അവന്റെ മുഖത്ത് ഒരു ചെറു മന്ദസ്മിതം വിരിയുന്നുണ്ടായിരുന്നു . അപ്പോൾ അവൾക്ക് അഭിയെ ആണ് ഓർമ്മ വന്നത് . താൻ ഓരോ തവണ അവനോട് സംസാരിക്കുമ്പോഴും അവന്റെ മുഖത്ത് മിന്നി മറഞ്ഞിരുന്ന ഭാവങ്ങൾ അതുതന്നെയാണ് താൻ ഇപ്പോൾ കിച്ചുവിലും കണ്ടത് . അപ്പോൾ തന്നെ അവൾ അവളുടെ ചിന്തകൾക്ക് കടിഞ്ഞാണിട്ടു കൊണ്ട് മിഴികൾ വീണ്ടും പുറത്തേക്ക് പായിച്ചു .

പുറത്തെ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ് അമ്പലത്തിൽ നിന്നും തൊഴുത് ഇറങ്ങുന്ന ശ്രീലക്ഷ്മിയേയും ശ്രീനിവാസനെയും അവൾ കണ്ടത് . വഴിയിൽ പലയിടങ്ങളിൽ വച്ചായി ശ്രീമംഗലം തറവാട്ടുകാരെ കാണുന്നത് പതിവായിരുന്നു എങ്കിലും അന്നത്തെ ആ സംഭവത്തിനു ശേഷം അഭിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല എന്ന് അവൾ ഓർത്തു . കോളേജിൽ എത്തിയതിനുശേഷം കിച്ചുനോട് യാത്ര പറഞ്ഞു അവൾ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് തനിക്കെതിരെ നടന്നുവരുന്ന പ്രിൻസിപ്പലെ അവൾ കണ്ടത് . ശ്രുതിയെ കണ്ടപ്പോൾ അഭിയുടെ അവൾക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു . അവിടെ വീട്ടിൽ നിന്നും വീട് മാറിയെങ്കിലും കോളേജിലെ പ്രിൻസിപ്പലിന് തന്നോടുള്ള മനോഭാവത്തിൽ ഒരു മാറ്റവും ഇല്ല എന്ന് അവൾ ഓർത്തു .

അന്നത്തെ ആ സംഭവത്തിനു ശേഷം പഠനത്തിലേക്ക് മാത്രമായി അവളുടെ ശ്രദ്ധ . പ്രാക്ടിക്കൽ ക്ലാസിൽ ടെസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അറ്റൻഡർ ലാബിലേക്ക് കയറിവന്നത് .

” ശ്രുതിക്കൊരു വിസിറ്റർ ഉണ്ട് ”

തനിക്ക് ഇപ്പൊ ആരാണാവോ വിസിറ്റർ . ശ്രുതി സംശയത്തോടെ അയാളുടെ പിറകെ ചെന്നു . വിസിറ്റേഴ്സ് റൂമിന് പുറത്ത് ഫോണിലേക്ക് നോക്കി തനിക്ക് വേണ്ടി കാത്തു നിൽക്കുന്ന ആളെ കണ്ട മാത്രയിൽത്തന്നെ അവൾ വേഗം അയാളുടെ അടുത്തേക്ക് ചെന്നു .

” ഹരിമാമേ ”

” ആ അപ്പോൾ നിനക്ക് എന്നെ ഓർമ്മയുണ്ടോ ? ”

” അതെന്താ ഹരി മാമ അങ്ങനെ ചോദിച്ചത് ? ”

” ഞാൻ എന്തുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്ന് നിനക്ക് മനസ്സിലായില്ലേ ”

” ഉവ്വ് മനസ്സിലായി ”

” ശ്രുതി നിനക്ക് എല്ലാം കുട്ടിക്കളി ആണോ ? ”

” എന്താ ഇപ്പൊ ഹരി മാമയുടെ പ്രശ്നം ? ”

” നീ ഇത്രയും കാലം എവിടെയായിരുന്നു ? എന്തുകൊണ്ട് എന്നെ കോൺടാക്ട് ചെയ്തില്ല ? ”

” റിലാക്സ് ഹരി മാമ , ആരെയും കോൺടാക്ട് ചെയ്യാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ . ”

” ഓഹോ അതുകൊണ്ടാണോ നീ ഇപ്പോൾ നിന്റെ അച്ഛന്റെ തറവാട്ടിലേക്ക് പോയത് ”

” അതിനിപ്പോൾ എന്താ , സത്യം പറഞ്ഞാൽ ഞാൻ അവിടെത്തന്നെ വളരേണ്ട കുട്ടിയല്ലേ , ചില സാഹചര്യങ്ങൾ കാരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് പറിച്ചുനടപ്പെടേണ്ടി വന്നു എന്ന് മാത്രം ”

ശ്രുതിയിൽ ഉണ്ടായ മാറ്റം അയാളെ തെല്ലൊന്ന് ഭയപ്പെടുത്തി .

” ശ്രുതി നീ എന്തൊക്കെയാ പറയുന്നത് , നീ ഇപ്പോൾ താമസിക്കുന്നത് നിന്റെ ശത്രുക്കളുടെ കൂടെയാണ് ”

” എന്ന് എനിക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല ”

” ശ്രുതി അത് നിന്റെ അച്ഛന്റെ വീട്ടുകാരാണ് , നീ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന വിശ്വനാഥൻ വർമയുടെ വീട്ടുകാർ . ”

” ചെമ്പകശ്ശേരി എന്റെ തറവാടാണ് . അവിടെയുള്ളവർ എന്റെ രക്ത ബന്ധം തന്നെയാണ് . അവരൊക്കെ എന്റെ ശത്രുക്കളാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല . ഹരിമാമക്ക് വേറെ ഒന്നും പറയാനില്ലെങ്കിൽ ഞാൻ പൊയ്ക്കോട്ടേ , എനിക്ക് ക്ലാസ്സ് ഉണ്ട് . ”

” ഓക്കേ ”

ശ്രുതിയുടെ സംസാരം കേട്ട് അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു നിൽക്കുകയാണ് ഹരിനാരായണൻ . ഇത്രയും കാലം താൻ ബ്രെയിൻ വാഷ് ചെയ്തു വെച്ചിരുന്ന ശ്രുതി അല്ല ഇതെന്ന് അയാൾക്ക് തോന്നി . അവളുടെ സ്വഭാവം ആകെ മാറിയിരിക്കുന്നു . അവൾ ഒരിക്കലും അവളുടെ അച്ഛന്റെ കുടുംബവും ആയി ഒന്നിക്കാൻ പാടില്ല . അത് വിശ്വനാഥ് ലേക്കുള്ള അവളുടെ ദൂരം കുറയ്ക്കും . അതിനു ഞാൻ ഒരിക്കലും അനുവദിക്കില്ല . എന്ത് ചെയ്യണം എന്ന് എനിക്ക് നന്നായി അറിയാം . വരാന്തയിലൂടെ നടന്നകലുന്ന ശ്രുതിയെ നോക്കി അയാൾ നിഗൂഢമായി ചിരിച്ചു .

* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ദിനങ്ങൾ നീങ്ങുന്നത് അനുസരിച്ച് അഭിയുടെ മൗനവും നീണ്ടു പോയിരുന്നു . അവൻ പഴയപോലെ ആരോടും സംസാരിക്കാതെയായി എന്തെങ്കിലും ഒരു പ്രോഗ്രാം വരുമ്പോൾ എല്ലാവരും ഒത്തു കൂടുമ്പോൾ അവൻ മാത്രം അതിൽ നിന്നെല്ലാം ഒഴിഞ്ഞു പോകാൻ തുടങ്ങി. അഭിയുടെ ഇത്തരം മാറ്റങ്ങൾ എല്ലാവരെയും വളരെയധികം വിഷമിപ്പിച്ചു . അങ്ങനെയിരിക്കെയാണ് ശ്രീനിവാസിന്റെയും ശ്രീലക്ഷ്മിയുടെയും ഇരുപതാം വിവാഹ വാർഷികം കെങ്കേമം ആയി ആഘോഷിക്കാൻ അവിടെയുള്ളവർ തീരുമാനിച്ചത് .

ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ഒരു പാർട്ടി നടത്താനുള്ള പ്ലാനിങ്ങിൽ ആണ് ശ്രീമംഗലം തറവാട്ടുകാർ . എന്നാൽ അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുകയാണ് അഭി . മനസ്സ് നിയന്ത്രണം വിട്ടു പോകും എന്ന് തോന്നിയതിനാൽ അവൻ അവന്റെ ശ്രദ്ധ മുഴുവൻ ബിസിനസിലേക്ക് തിരിച്ചു . ഓഫീസ് വിട്ടാൽ വീട് വിട്ടാൽ ഓഫീസ് അത് മാത്രമായി ചുരുങ്ങി അവന്റെ ലോകം . മുത്തശ്ശൻ ഉൾപ്പെടെ എല്ലാവരുടെ മനസ്സിലും അഭി ഒരു നോവായി തന്നെ നിന്നു .

അങ്ങനെ ശ്രീമംഗലം തറവാട്ടിൽ ആ സുദിനം വന്നെത്തി . ഇന്നാണ് ആ ദിനം , ശ്രീനിവാസന്റെയും ശ്രീ ലക്ഷ്മിയുടെയും വിവാഹ വാർഷികം . ശ്രീ മംഗലത്ത് ഉള്ളവർ എല്ലാവരും ആഘോഷത്തിമിർപ്പിൽ ആയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ കൂട്ടത്തിൽ അരവിന്ദും സുപ്രീയയും അഞ്ജലിയും ഉണ്ടായിരുന്നു . അവരെ കണ്ടതോടെ അഭിയുടെ മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു . അവൻ കോപത്തോടെ അകത്തേക്ക് കയറിപ്പോയി . എന്നാൽ ഒരു കൂസലുമില്ലാതെ നിൽക്കുകയാണ് സുപ്രീയ . അപ്പോഴാണ് ജാനകിയുടെ ശബ്ദം അവിടെ മുഴങ്ങിയത് .

” ഹലോ എവെരി വൺ ഇന്നത്തെ ഈ ദിവസം നമ്മളെല്ലാവരും ഏറ്റവും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അവർക്കാണ് , അവരാണ് ഇന്നത്തെ ബ്രൈഡ് . ലെറ്റസ് വെൽക്കം ദി ലവ്ലി കപ്പിൾസ് മിസ്റ്റർ & മിസ്സിസ് ശ്രീനിവാസ് . ”

ജാനകി പറഞ്ഞു നിർത്തിയപ്പോൾ കൈകൾ കോർത്ത് പിടിച്ചു കൊണ്ട് മുകളിൽ നിന്നും സ്റ്റേയർസ് ഇറങ്ങി വരുന്ന ശ്രീനിവാസന്നിലേക്കും ശ്രീലക്ഷ്മിലേക്കും എല്ലാവരുടെയും കണ്ണുകൾ നീങ്ങി . അവർ എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഒരുമിച്ച് താഴേക്ക് വന്നു . അവിടെ മേശപ്പുറത്ത് അലങ്കരിച്ച വെച്ചിരിക്കുന്ന റെഡ് വെൽവെറ്റ് കേക്ക് അവരൊരുമിച്ച് കട്ട് ചെയ്ത് പരസ്പരം കൈമാറി . നിറഞ്ഞ കരഘോഷത്തോടെ തന്നെ എല്ലാവരും അവരെ സ്വീകരിച്ചു .

സന്ധ്യ മയങ്ങിയതോടെ പാർട്ടി ഏകദേശം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഡാൻസിലും പാട്ടിലും മാത്രമായിരുന്നു . അപ്പോഴാണ് അവിടെ ക്ഷണിക്കപ്പെടാത്ത ഒരു അതിഥി കൂടി വന്നെത്തിയത് . ആ അതിഥി നേരെ പാർട്ടി നടക്കുന്ന ഹാളിലേക്ക് പ്രവേശിച്ചു . സന്തോഷത്തിൽ നിറത്തിൽ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ശ്രീ മംഗലത്തെ അംഗങ്ങളെ ഓരോരുത്തരെയായി ആ അതിഥി വീക്ഷിച്ചു കൊണ്ടിരുന്നു .

അപ്പോഴാണ് ഫോൺ കോൾ വന്നു മുകളിലേക്ക് കയറിപ്പോകുന്ന രാജഗോപാലൻ അയാളുടെ ശ്രദ്ധയിൽ പെട്ടത് . ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷം അയാൾ രാജഗോപാലന് പിറകെ മുകളിലേക്ക് പോയി .

( തുടരും )

ശ്രുതി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!