Skip to content

വെളിപാട്

malayalam katha

പ്രായത്തിൽ കവിഞ്ഞ നര, കണ്ണുകൾ മാത്രം ദൃശ്യമാവുന്ന തരത്തിൽ നിറഞ്ഞ താടി, ശോഷിച്ച ശരീരം……..

മുഷിഞ്ഞ വസ്ത്രങ്ങൾ, നിസ്സംഗ ഭാവം, അസ്വസ്ഥമായ ചലനങ്ങൾ……..കണ്ണുകൾക്ക് അസാമാന്യ തീഷ്ണത……

ഇയാൾ ആരാണ്?

എവിടേയോ പരിചയമുള്ള മുഖം. ഓര്മ വരുന്നില്ല.

ഒന്നുറപ്പാ. അയാൾക്കെന്തോ തകരാറുണ്ട്, തലയ്ക്ക്.

എവിടെയെല്ലാമോ അയാളെ ഞാൻ കണ്ടതായി ഓർക്കുന്നു.

കടത്തിണ്ണയിൽ….ബാർ പരിസരങ്ങളിൽ…ആൾക്കൂട്ടത്തിൽ ……എവിടെയെല്ലാമോ…

കാണുമ്പോഴെല്ലാം അയാൾക്കെന്തോ എന്നോട് പറയാനുള്ളപോലെ ഒരു തോന്നൽ. ഞാൻ മനപ്പൂർവ്വം ഒഴിഞ്ഞു മാറും. എന്നെ ഭയപ്പെടുത്തുന്ന എന്തോ ഒന്ന് അയാളിലുണ്ട്.

ഇതിപ്പോ പറയാൻ കാരണം ഇന്നലെ ഞാനയാളുടെ മുൻപിൽ അകപ്പെട്ടു. ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല.

വായനശാലയിൽ പോയി മടങ്ങി വരുന്നവഴി ഒരു സിഗരറ്റു വാങ്ങാൻ കടയിൽ കയറിയതാണ്. സിഗരറ്റു കത്തിച്ചു തിരിഞ്ഞതും, അയാൾ തൊട്ടു മുൻപിൽ. ജ്വലിക്കുന്ന കണ്ണുകൾ ഇമചിമ്മാതെ എന്നെ ഭയപ്പെടുത്തി. വിയർപ്പിന്റെ,  മുഷിഞ്ഞ വസ്ത്രത്തിന്റെ മടുപ്പിക്കുന്ന ഗന്ധം  എന്നെ ശ്വാസം മുട്ടിച്ചു. എനിയ്ക്കു അനങ്ങാൻ കഴിഞ്ഞില്ല.

എന്റെ ചുണ്ടിൽ നിന്നും മെലിഞ്ഞു നീണ്ട വിരലുകൾ  കൊണ്ട് അയാൾ സിഗരെറ്റെടുത്ത് അൽപ്പം പിന്നിലേക്ക്‌ മാറി നിന്ന് എന്നെ നിരീക്ഷിക്കാൻ തുടങ്ങി.

എന്തുചെയ്യണമെന്നറിയാതെ ഞാൻ പകച്ചു നിൽപ്പാണ്. സ്വതവേ എനിയ്ക്കു ഭ്രാന്തുള്ളവരെ പേടിയാണ്. നിന്നനില്പിൽ ഞാൻ വിയർത്തു കുളിച്ചു. കയ്യിലുള്ള പുസ്തകം താഴെ വീഴുമെന്നായി. സിഗരറ്റിൽ നിന്നും ഒരു കവിൾ പുക പോലും എടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഒന്ന് വലിച്ചിരുന്നെങ്കിൽ ഒരു സ്വസ്ഥത കിട്ടിയേനെ.

ഇപ്പോൾ അയാളുടെ നോട്ടം കയ്യിലിരിക്കുന്ന പുസ്തകത്തിലാണ്.

‘’തത്ത്വമസി’’ ………അയാൾ പറഞ്ഞു.

പുസ്തകത്തിന്റെ ടൈറ്റിൽ പുറത്തു കാണാൻ പാകത്തിനല്ല ഞാൻ പിടിച്ചിട്ടുള്ളത്. എന്നിട്ടും അയാൾ എങ്ങനെ…..

”ഞാൻ” ആരെന്ന അന്വേഷണത്തിലാവും…..’ അയാൾ വികൃതമായി ചിരിച്ചുകൊണ്ട് തുടർന്നു,

‘ഞാൻ അർത്ഥമാക്കിയത്, “താൻ” എന്ന ‘’ഞാൻ’’. അതാണല്ലോ ഈ കിത്താബിലുള്ളത്. താനായാലും, ഞാനായാലും ഒക്കെ ഒന്നാണെടോ. തനിക്കു താനാരാണെന്നറിയാൻ പണ്ടെങ്ങോ ആരോ കോറി വരച്ചതിൽ തപ്പിത്തടയണമെന്നാണെങ്കിൽ ….കഷ്ടം…കഷ്ടം’.

അയാൾ മടിയിൽ നിന്നും ഒരു കുപ്പി എടുത്തു കോർക്ക് ഊരി വായിലേക്ക് കമഴ്ത്തി.

ഒരു കയ്യിൽ കുപ്പിയും മറു കയ്യിൽ ഞാൻ കത്തിച്ച സിഗററ്റുമായി അയാൾ തുടർന്നു.

‘മാറാല കെട്ടിയ ഈ തത്ത്വശാസ്ത്രങ്ങൾ ഇനിയും കെട്ടിപ്പിടിച്ചു നടക്കാനോ?  മോക്ഷമാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ എന്നെ പിന്തുടരാം’.

കയ്യിലെ മദ്യക്കുപ്പി ഉയർത്തിപ്പിടിച്ചു അയാൾ ഉറക്കെ ചൊല്ലി-

‘മൂകം കരോതി വാചാലം

പംഗും ലംഘയതെ ഗിരിം

യത്കൃപാ തമഹം വന്ദേ

പരമാനന്ദ ഗോൽകൊണ്ടം’

അപ്പോഴാണ് അയാളുടെ ബ്രാൻഡ് ‘GOLCONDA’ ആണെന്ന് പിടികിട്ടിയത്.

മദ്യപിച്ചു വെളിവ് കെട്ടതാണോ? അതോ കൂടുതൽ വെളിവ് വന്നതോ? എന്ത് ഭ്രാന്താണെങ്കിലും ഇങ്ങനെയൊക്കെ വിളമ്പാമോ? ….ന്നാലും ഇത് മുഴുവൻ വിവരക്കേടായി എനിയ്ക്കു തോന്നിയില്ല. നമ്മുടെ വിശ്വാസത്തിനെതിരാവുമ്പോൾ നമുക്ക് പിടിക്കില്ല, അത്രയേ ഉള്ളു.

വിവരം കൂടിയാലും അപകടാ…നമ്മൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാവണ്ടേ? അങ്ങിനെ വരുമ്പോൾ, ഭ്രാന്തനെന്നോ, തലതെറിച്ചവനെന്നോ ഒക്കെ ആളുകൾ വിളിക്കും.

അതാണ് എനിക്കും പറ്റിയത്. വിവരവും ബുദ്ധിയും അൽപ്പം കൂടിപ്പോയി. പല വഴിയും പോയിനോക്കി. മണിച്ചിത്രത്താഴിലെ ഡോക്ടർ സണ്ണിയെപ്പോലെ ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെയെല്ലാം ഞാൻ അലഞ്ഞു , ഒരു ഭ്രാന്തനെപ്പോലെ.

എന്തിനാ?

അൽപ്പം ബുദ്ധി കുറയ്ക്കാൻ.

ഒരു  രക്ഷയുമില്ല. അങ്ങിനെയാണ് ഈ വൈദ്യരുടെ നിർദ്ദേശപ്രകാരം ധാര തുടങ്ങിയത്. അല്ലാതെ നിങ്ങൾ വിചാരിക്കുന്നപോലെ ………

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!