Skip to content

താലി – ഒരു പ്രതികാരത്തിന്റെ കഥ | പാർട്ട്‌ 37

താലി കഥ

കസേരയിൽ നിന്നെഴുന്നേറ്റതും തിരികെ കാറിനടുത്തേക്ക് നടന്നതുമെല്ലാം ഒരു യന്ത്രം കണക്കേ.,കാറിന്റെ AC യുടെ തണുപ്പിലിരിക്കുമ്പോയും ഞാൻ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു…

ആരാണത്.,സ്റ്റേഷനിലെ അഡ്രസിൽ വന്ന ഊമകത്താണ് അവനെ കുടുക്കിയെതെന്നാണ് ആ S I പറഞ്ഞു നിർത്തിയത്.,അങ്ങനെയെങ്കിൽ അതാരായിരിക്കും എഴുതി അയച്ചിട്ടുണ്ടാവുക,.അമ്മച്ചിയോ അപ്പച്ചനോ ആയിരിക്കുമോ,ആവില്ല അങ്ങനെയെങ്കിൽ ഒരു സൂചനയെങ്കിലും എനിക്ക് മുൻപേ നൽകുമായിരുന്നു,.പിന്നെങ്ങനെ ഇതെല്ലാം.. അതൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നുണ്ട്..ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.,അവന്റെ ചതിയിൽ മാനം പകരം നൽകേണ്ടി വന്ന ഒരുപാട് പെൺജന്മങ്ങളുണ്ടല്ലോ,അതിലാരെങ്കിലുമാവാം,.അതാരാണെന്ന് കണ്ടുപിടിക്കാൻ എനിക്ക് മുൻപിൽ വഴികളില്ലാത്തതിനാൽ അതൊരു ദൈവനിശ്ചയമായി കണക്ക് കൂട്ടികൊണ്ട് തത്കാലം എന്റെ ചിന്തകൾക്ക് ഞാൻ കടിഞ്ഞാണിട്ടു.,

തിരികെ ഹോസ്പിറ്റലിൽ വന്നിറങ്ങി കല്യാണിയമ്മയുടെ അടുത്തേക്ക് നടക്കുമ്പോയും ഒരുപാട് ചോദ്യങ്ങളെന്നേ അലട്ടിയിരുന്നു.,ഇനിയെന്താണ് സംഭവിക്കാൻ പോവുന്നത്.,സ്വത്തിന്റെ പകുതിക്കായി കേസും കൊണ്ട് നടക്കുന്ന അമ്മാവന് ഇതൊരു മുതൽകൂട്ടാവും.,എല്ലാം ഒറ്റയ്ക്കിരുന്നു നിയന്ത്രിച്ചിരുന്ന മാർക്കോ ജാമ്യം പോലും കിട്ടാത്ത കുറ്റത്തിന് സെല്ലിൽ,പിന്നെയുള്ളത് അവന്റെ ചേട്ടനായ ഹരിയേട്ടനാണ്,അയാൾ ഭാര്യയായ ലക്ഷ്മിചേച്ചിയുടെ സാരിതുമ്പിൽ കടിച്ചുതൂങ്ങിനടക്കുന്ന ഒരാളാണെന്ന് ആ വീട്ടിലേക്ക് വന്നുകയറിയ അന്ന് മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയതാണ്,അയാളോടുള്ള ലക്ഷ്മി ചേച്ചിയുടെ പെരുമാറ്റം നേരിൽ കണ്ടു പലപ്പോഴും അത് ശെരിയാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്.,ഓരോന്നു ആലോചിച്ചു I C U വിന്റെ മുൻപിലെത്തിയതറിഞ്ഞില്ല.,

ഞാൻ ചെല്ലുമ്പോയേക്കും സ്ട്രെച്ചറിൽ ഗ്ളൂക്കോസും ഇട്ട്കൊണ്ട് കല്യാണിയമ്മയെ റൂമിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു ലക്ഷ്മി ചേച്ചിയും നേഴ്സുമാരും..അവരുടെ ഒപ്പം നേരെ റൂമിലേക്ക്.,അമ്മയെ താങ്ങി ബെഡിൽ കിടത്തിയതും ഞാൻ തലയുടെ ഭാഗത്തായി വന്നിരുന്നു.,വാതിൽ തുറന്ന് കയറി വന്ന ഹരിയേട്ടൻ ലക്ഷ്മിചേച്ചിയേയും വിളിച്ചു പുറത്തേക്ക് പോകുന്നത് കണ്ടിരുന്നു..

കല്യാണിയമ്മയിതു വരെ കണ്ണുതുറന്നിട്ടില്ല.,എങ്ങനെ കണ്ണ് തുറക്കാനാണ് ഈ കാലമത്രയും അനുഭവിച്ചു പോന്നിരുന്ന ആഡംബരജീവിതത്തിന് താൽക്കാലികമായൊരു അറുതി വന്നിരിക്കുകയാണ്.,കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടിവരുന്ന ഒരു രാജ്ഞിയെപ്പോലെ എല്ലാം കണ്ടുകൊണ്ട് തളർന്നുള്ള കിടത്തമാണത്..എങ്കിലും ഈയൊരു വീഴ്ചയിൽ എനിക്കുമില്ലേ പങ്ക്.,കുറ്റബോധം അലട്ടാൻ തുടങ്ങിയതും ഞാൻ എഴുന്നേറ്റ് റൂമിന്റെ ജനൽ തുറന്നിട്ട്‌ പുറത്തേക്കും നോക്കിയിരിക്കുന്ന സമയം..

പുറകിൽ നിന്നും ഒരു മൂളൽ കേൾകാം,ഒരു അനക്കവും..തിരിഞ്ഞു നോക്കിയ ഞാൻ കണ്ടത് ഒരു കൈ ഉയർത്തിപ്പിടിച്ച് എന്നെമാടി വിളിക്കുന്ന കല്യാണിയമ്മയെ..അവർക്ക് ബോധം വന്നിരിക്കുന്നു.,ഓടി അവരുടെ അടുത്ത് വന്നിരുന്നു..എന്നോടെന്തൊക്കെയോ പറയാനുള്ള വെപ്രാളത്തിലാണ്.,നാവ് അനങ്ങുന്നുണ്ടന്നെല്ലാതെ ശബ്ദം പുറത്തേക്ക് കേൾക്കുന്നില്ല..ലക്ഷ്മിചേച്ചിയെ പുറത്തെങ്ങും കാണാത്തതിനാൽ അവരെ തനിച്ചാക്കി ഞാൻ ഡോക്ടറുടെ റൂമിലേക്കോടി..

ബോധം വന്നിട്ടുണ്ടെന്നു അറിയിച്ചതോടെ ഒരു കൂട്ടം യന്ത്രങ്ങളും നേഴ്സുമാരെയും കൊണ്ട് ഡോക്ടർ നേരെ അമ്മയുടെ റൂമിലേക്ക് കയറി എന്നോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു..ഞാൻ റൂം വിട്ട് പുറത്തിറങ്ങിങ്ങിയതും ഒരു നഴ്സ് വന്നു ‘കുറച്ച് പരിശോധന ബാക്കിയുണ്ടെന്നും കുറച്ച് നേരം കാത്തിരിക്കണ’മെന്നും പറഞ്ഞുകൊണ്ട് വാതിൽ ലോക്ക് ചെയ്തു..

ഓരോന്നു ആലോചിച്ചു പുറത്തേ ഈ കസേരയിലിരിക്കാൻ തുടങ്ങിയിട്ട് സമയം ഒരുപാടായിരിക്കുന്നു.,ഹരിയേട്ടനും ലക്ഷ്മിചേച്ചിയും നേരത്തേ ആ പോക്ക് പോയതാണ്,എവിടേക്കാണെന്നറിയില്ല,..

നന്നായി വിശക്കുന്നുണ്ട്,.സമയം അഞ്ചുമണിയായിരിക്കുന്നു,രാവിലെ നാസ്ത കഴിച്ചുകൊണ്ട് ഇങ്ങോട്ടേക്കിറങ്ങിയതാണ്.,കയ്യിൽ കാശുണ്ട്, കാന്റീനിൽ പോയാൽ ഒരു ചായയെങ്കിലും കിട്ടാതിരിക്കില്ല,പക്ഷെ ഡോക്ടറെങ്ങാനും ആ സമയത്ത് പുറത്തിറങ്ങിയാൽ ഇവിടാരുമില്ലെങ്കിൽ അതും പ്രശ്നമാകുമെന്ന് മനസ്സിലാക്കിയതോടെ വിശപ്പ് കടിച്ചുപിടിച്ചു വയറിൽ തടവി ഞാൻ കസേരയിലിരുന്നു.,മുന്നിലുള്ള കസേരയിൽ തലവെച്ചു കിടക്കുന്നതിനിടയിൽ എപ്പോയോ ഒന്ന് മയങ്ങിപോയിരുന്നു..ചുമലിൽ ആരുടെയോ കൈസ്പർശം അറിഞ്ഞതും ഞെട്ടികൊണ്ടു ഞാൻ കണ്ണുതുറന്നു..മുന്നിൽ വന്നു നില്കുന്നത് ഡോക്ടറാണ്..,

“ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കാനുള്ള മനസ്സ് കാണിക്കണം.,പെട്ടന്നുള്ള ഒരു ഷോക്കായതിനാൽ തലച്ചോറിലേ ന്യുറോണുകൾക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്,പെട്ടന്നുള്ള കുഴഞ്ഞുവീഴ്ചയിൽ സംഭവിച്ചതുമാകാം..ഞാൻ പറഞ്ഞു വരുന്നത് രോഗിക്ക് സംസാരശേഷി നഷ്ടപെട്ടിട്ടുണ്ട്,.മാനസികമായുള്ള തകരാറുകളൊന്നും കാണുന്നില്ലങ്കിലും അല്പം കോംമ്പ്ലീക്കേറ്റടാണ് കാര്യങ്ങൾ,.പതിയെ നല്ല ചികിത്സയിലൂടെ സംസാരശേഷി തിരികെ കൊണ്ടുവരാൻ കഴിയുമോ എന്നും സംശയമാണ്.,എങ്കിലും ഞങ്ങളെകൊണ്ട് കഴിയും വിധം ശ്രമിക്കുന്നുണ്ട്,ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്..”

അയാൾ നടന്നു നീങ്ങി.,എന്തൊക്കെയാണ് സംഭവിക്കുന്നതെന്നറിയാതെ പകച്ചു നിൽക്കാനേ എനിക്കപ്പോൾ സാധിച്ചിരുന്നൊള്ളൂ..

മാർക്കോ പോലീസിന്റെ മർദനമേറ്റ് സെല്ലിൽ കിടക്കുകയാണ്.,അവനത് അർഹിക്കുന്നുണ്ട്.അല്ല ആ ശിക്ഷയും അവന്റെ ചെയ്തിക്ക് മുൻപിൽ നിസ്സാരമായ ശിക്ഷയാണ്,.എങ്കിലും ദൈവമായി കണ്ടറിഞ്ഞു നൽകിയതാണെന്നോർക്കുമ്പോ സന്തോഷമൊക്കെ തോന്നുന്നുണ്ടെങ്കിലും കല്യാണിയമ്മയുടെ കാര്യമാലോചിച്ചു ഇരിപ്പുറക്കുന്നില്ല.,ഇനിയെന്താണ് ഞാൻ ചെയ്തു തീർക്കേണ്ടത്..

“സുമേ നീയൊന്ന് ഇങ്ങു വന്നേ ടി..”

പുറകിൽ നിന്നും ലക്ഷ്മിചേച്ചിയുടെ ശബ്ദം കേട്ടുകൊണ്ടാണ് ഞാൻ കസേരയിൽനിന്നെഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നത്.,അടുത്തെത്തിയതും സൈഡിലേ റൂമിലേക്ക് ഒന്ന് എത്തിനോക്കി ലക്ഷ്മി ചേച്ചി ചിരിക്കാൻ തുടങ്ങി..

“നീയാ റൂമിലേക്ക് ചെല്ല്.,ഹരിയേട്ടന് നിന്നോടെന്തോ പറയാനുണ്ടെന്ന്..,”

“എന്ത് പറയാൻ.,നിങ്ങളവിടേക്ക് പോയതാ ഡോക്ടർ വന്നിപ്പോ അമ്മയെ പരിശോധിച്ച് ഇറങ്ങിയൊള്ളു.,”

“അതൊക്കെ പിന്നേ പറയാം സുമേ,ഞാൻ അമ്മയുടെ അടുത്തുണ്ടാവും നീ ഹരിയേട്ടന് പറയാനുള്ളത് എന്താന്ന് വെച്ചാ അത് സൂക്ഷിച്ചുകേട്ടിട്ട് അങ്ങോട്ടേക്ക് വാ.,കേട്ടല്ലോ..”

മറുപടി പറയാൻ തുടങ്ങുമ്പോയേക്കും ലക്ഷ്മി ചേച്ചി നടന്നുനീങ്ങിയിരുന്നു.,എന്തായിരിക്കും ഇതിനുമാത്രം ഹരിയേട്ടന് എന്നോട് പറയാനുള്ളത്.,അതും അമ്മയീ സ്ഥിതിയിലിങ്ങനെ കിടക്കുമ്പോ.,ഉള്ളിൽ അല്പം പേടിയോടെ ആണെങ്കിലും ആകാംക്ഷയോടെ ഞാൻ അടുത്തുള്ള റൂമിലേക്ക് നടന്നു.,ഹരിയേട്ടൻ പുറം തിരിഞ്ഞു നിൽപ്പാണ്..

“ഞാൻ ജയനെക്കാൾ മൂന്ന് വയസ്സിനു മൂത്തതാണ്.,അവൻ ജനിച്ചത് മുതൽ അച്ഛന്റെയും അമ്മയുടെയും സ്നേഹത്തിന് മുൻപിലും, കിട്ടിപോന്നിരുന്ന പരിഗണനയ്ക്ക് മുൻപിലും ഞാൻ രണ്ടാമനായിത്തുടങ്ങി..,അല്ല അവൻ എല്ലാത്തിലും ഒന്നാമനാവാൻ തുടങ്ങിയെന്ന് വേണം പറയാൻ..എന്നും അവന്റെ ഇഷ്ടങ്ങൾക്കും വാശികൾക്കും മാത്രമേ വീട്ടിൽ വിലയുണ്ടായിരുന്നൊള്ളൂ.. എന്നെ സ്നേഹിക്കാനും, എന്റെ ചെറിയ ആഗ്രഹങ്ങൾ കേൾക്കാനോ അത് നിറവേറ്റി തരാനോ അച്ഛനും അമ്മയും മുന്നോട്ട് വന്നിരുന്നില്ല.,ഞാനവരുടെ മകൻ തന്നെയല്ലേന്ന് ഞാൻ പോലും ഇടയ്ക്ക് എന്നോട് തന്നെ ചോദിക്കാറുണ്ടായിരുന്നു..രണ്ടാമതൊരു മകൻ പിറന്നതിൽ പിന്നേ ആദ്യമകനെ മറന്നുപോയ ആ അച്ഛനോടും അമ്മയോടും വെറുപ്പായിരുന്നെനിക്ക്.,അതിലേറെ വെറുപ്പായിരുന്നു ജയനോട്..അവൻ കാരണമാണ് എനിക്കച്ഛന്റെ സ്നേഹം നഷ്ടപെട്ടത്,ഞാൻ എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസകഥാപാത്രമായി മാറിയത്..എല്ലാം ഉള്ളിലൊതുക്കി സഹിച്ചും ക്ഷമിച്ചും ജീവിക്കായിരുന്നു ഇത്രനാൾ..അതിന്റെ ഇടയിലാ അച്ഛന്റെ മരണം,അവനെ തലയിൽ വെച്ച് കൊണ്ടുനടന്നിരുന്ന അയാളു പോയതോടെ ഇനിയവന്റെ നെഗളിപ്പ് മാറുമെന്ന് വിചാരിച്ചിരുന്ന എനിക്ക് തെറ്റി.,ഉള്ള സ്വത്തുക്കളെല്ലാം അവന്റെ പേരിൽ എഴുതിവെച്ചിട്ടാണ് അയാളു മരിച്ചതെന്ന് പിന്നീടാണ് അറിയുന്നത്.,ജ്വല്ലറി,തിയേറ്റർ,ഷോപ്പിംഗ് കോംപ്ലക്സ് എന്തിന് ഇത്രകാലം ഞാൻ പൊന്നുപോലെ സൂക്ഷിച്ചു കൊണ്ടു നടന്നിരുന്ന ടെക്സ്റ്റയിൽസുപോലും അവന്റെ പേരിലാണ് എന്നറിഞ്ഞതോടെ ഞാനാകെ തകർന്നുപോയിരുന്നു.,എന്റെ പേരിൽ ആകെയുള്ളത് തറവാടിന് പിന്നിലെ ഒരേക്കർ ഭൂമി,അതും അമ്മ പണ്ട് എഴുതിതന്നത്..ആർക്ക് വേണമത്..”

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞ ശേഷം മുഖം എന്നിലേക്ക് തിരിച്ചുകൊണ്ട് ഹരിയേട്ടൻ തുടർന്നു..

“മംഗലം തറവാട്ടിലെ മൂത്തപുത്രൻ ഹരിനാഥനെന്ന ഞാൻ ഒന്നിനും കൊള്ളാത്ത, ഒന്നും സൂക്ഷിക്കാനറിയാത്ത ഒരു പാഴ്ജന്മമാണെന്ന് ഈ ലോകമറിഞ്ഞാൽ ഞാനിങ്ങനെ ഒരാണായി ജീവിക്കുന്നതിൽ എന്തർത്ഥമാണുള്ളത്..അന്നും ഇന്നും ഒരു വെപ്പാട്ടിയുടെ വിലയായിരുന്നെനിക്ക്,അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ഒരു മൺപ്പാവ..ഇനിയും അവരുടെയൊക്കെ അടിമയായി ജീവിക്കാൻ ഉദേശമില്ലെനിക്ക്.,അതൊന്ന് കൊണ്ട് മാത്രമാണ് അമ്മാവനെ കൂട്ട് പിടിച്ചു ആരും അറിയാതെ സ്വത്തിന്റെ പകുതിക്ക് വേണ്ടിയുള്ള ഒരു നാടകം എന്റെ ബുദ്ധിയിലൂടെ ഉണ്ടാക്കിയെടുത്തത്..കിട്ടുന്നതിൽ കാൽ ഭാഗം അമ്മാവന് നൽകാമെന്ന വാക്കാലെ ഞങ്ങൾ തമ്മിലുള്ള ഒരു കരാറിന്റെ അവസാനത്തിലാണ് നീയും ഞാനും അമ്മയും വന്നുനിൽക്കുന്നത്,.ഇനി നിനക്കും ഞാനൊരു ഓഫർ നൽകാം,അമ്മയെ ഇവിടുള്ളോരു വൃദ്ധസദനത്തിൽ കൊണ്ട് ചെന്നാക്കാം.,മാസാമാസം ഒരു കുറവുമില്ലാതെ കഴിഞ്ഞുപോകാനുള്ള പൈസ ഞാൻ ഭിക്ഷയായി നൽകിക്കോളാം അതെന്റെ മര്യാദയൊന്നുകൊണ്ട് മാത്രം..നീ ഒന്നും കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല,എല്ലാം കണ്ടിട്ടും ഒന്നും കാണാത്തത്പോലെ മറ്റുള്ളവർക്ക് മുൻപിൽ അഭിനയിക്കുന്നതിന് നിനക്കെത്ര വേണമെന്ന് പറയാം..”

ചുണ്ടിൽ വെച്ച സിഗരറ്റിലേക്ക് തീ പകരുന്നതിനിടയിൽ ഹരിയേട്ടൻ എന്നെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു.,ആരെയും പേടിപ്പെടുത്തുന്ന തീക്ഷണതയോടെ അയാളുടെ കണ്ണുകൾ ജ്വലിക്കുന്നുണ്ടായിരുന്നു… മുഖത്ത് ഞാൻ കണ്ടിരുന്നു,ആ പേടിപ്പെടുത്തുന്ന പുഞ്ചിരി..

തൊണ്ടയിലെ വെള്ളമെല്ലാം വറ്റിയത് പോലെ,എന്ത് മറുപടി പറയണമെന്നറിയാതെ നിസ്സഹയായി നിൽക്കുന്ന സമയത്ത് വായിലുള്ള പുക ഊതിവിട്ടുകൊണ്ട് ഹരിയേട്ടൻ എന്റെയരികിലേക്ക് നടന്നടുത്തു..,

“ഒന്നും മറച്ചു പിടിക്കാൻ ശ്രമിക്കേണ്ടതില്ല സുമേ.,നിന്റെ ഭൂതകാലം നന്നായറിയാമെനിക്ക്.,നീയാരായിരുന്നെന്നും, എന്തായിരുന്നെന്നും ജയന്റെ ഭാര്യയായി നീയെന്തിനാണ് വീട്ടിലേക്ക് വന്നുകയറിതുമെല്ലാം…എല്ലാം കാണുന്നവൻ ഹരിനാഥൻ,എല്ലാം അറിയുന്നവൻ ഹരിനാഥൻ…”

കയ്യിലുള്ള സിഗരറ്റ് നിലത്തിട്ട് ചവിട്ടിയരച്ചുകൊണ്ട് ഒരു അട്ടഹാസത്തോടെ ഹരിയേട്ടനത് പറഞ്ഞു ചിരിക്കുമ്പോൾ എന്ത്ചെയ്യണമെന്നറിയാതെ മരവിച്ചിരിപ്പായിരുന്നു ഞാനാ സമയം..

*(തുടരും…..)*

 

താലി മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

2.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!