Skip to content

അന്ന് പെയ്യ്ത മഴയിൽ – 2

അന്ന് പെയ്യ്ത മഴയിൽ

അവൾ ഫോൺ കൈയിൽ വെച്ച് സ്തബ്ധ ആയി നിന്നു ആരായിരിക്കും വിളിച്ചത് പരിചയം ഉള്ള ശബ്ദം അല്ല ഏതേലും ഞരമ്പ് രോഗികൾ ആയിരിക്കും,
പക്ഷെ തന്റെ നമ്പർ എങ്ങനെ കിട്ടി അധികം ആർക്കും താൻ നമ്പർ കൊടുത്തിട്ടില്ല അടുത്ത സുഹൃതുകളും അധികം ഇല്ല ആകെ ഉള്ള സുഹൃത്ത് സ്നേഹ ആണ് അവൾ ആർക്കും നമ്പർ കൊടുക്കില്ല പിന്നെ ആരുടെ കൈയിൽ ആണ് തന്റെ നമ്പർ ഉള്ളത് അവൾ ആലോചിച്ചു പക്ഷെ ഓർമ്മ കിട്ടിയില്ല പിന്നെ ഫോൺ ഒന്നും വന്നില്ല അവൾ വല്യമ്മച്ചിയെ കെട്ടിപിടിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്കു വഴുതി വീണു

രാവിലെ വല്യമ്മച്ചിയുടെ പ്രാർത്ഥന കേട്ടാണ് ജെനി ഉണർന്നത്
അവൾ രാത്രിൽ വന്ന ഫോൺകോളിനെ കുറിച്ച് ചിന്തിച്ചു,
ചിന്തകളെ ഉണർത്തികൊണ്ട് തേരൈസ്സ്യാമ്മ പറഞ്ഞു.
“ഞായറാഴ്ച്ച ആയിട്ട് പള്ളിയിൽ പോകാൻ ഒരുങ്ങുന്നില്ലേ കൊച്ചേ നീ”
ഞാൻ രണ്ടാമത്തെ കുർബാനക്ക് പോകാനാ വല്യമ്മച്ചി ”
“എങ്കിൽ പോയി പല്ലുതേച്ചു കുളിക്കാൻ നോക്ക്”
“ഉം ”
അവൾ അലസമായി മൂളി
എഴുനേറ്റു അടുക്കളയിൽ ചെന്നു
മേരി കാപ്പി ഇട്ട് അടുപ്പിൽ വെച്ചിട്ടുണ്ട്
അവൾ ഗ്ലാസ്സിലേക്ക് കാപ്പി പകർത്തി കുടിച്ചു
“മോളെ ഞാൻ ഇറങ്ങുവാ കുർബാന തുടങ്ങാറായി നീ അമ്മച്ചിടെ കൂടെ അല്ലേ വരുന്നത്? ”
“അമ്മച്ചി പൊക്കോ ഞാനും വല്ല്യമ്മച്ചയും കൂടി വന്നോളാം”
മേരി എന്നും ആദ്യത്തെ കുർബാനക്ക് ആണ് പോകുന്നത്
ജെനിയും ത്രേസ്സ്യാമ്മയും രണ്ടാമത്തെ കുർബാനക്ക്
ജോജിയും ജീനയും മൂന്നാമത്തെ കുര്ബാനക്കും
ജെനി തന്റെ ഒരു വെള്ള ചുരിദാർ എടുത്തു തേച്ചു വെച്ചു അതിനുശേഷം പോയി കുളിച്ചു വന്നു
മാവെടുത്തു ചപ്പാത്തി ഉണ്ടാക്കി ഉരുളക്കിഴങ്ങു മസാല ഉണ്ടാക്കി മേരി വെച്ചിട്ടുണ്ട്
അവൾ തനിക്കും മേരിക്കും ജോജികും ഉള്ള ചപ്പാത്തി ഉണ്ടാക്കി വെച്ചു
വല്യമ്മച്ചി പഴകഞ്ഞി മാത്രേ കുടിക്കു അത് വർഷങ്ങൾ ആയുള്ള ശീലമാണ്‌
അവൾ ജോജിയെ വിളിച്ചു കാപ്പി കൊടുത്തു
അവൾ റെഡി ആകാൻ പോയി
അവൾ റെഡി ആയി വന്നപ്പോഴേക്കും വല്യമ്മച്ചി ചട്ടയും മുണ്ടും നേര്യതും ഒക്കെ ഇട്ട് കറക്റ്റ് അച്ചായതി ആയിട്ട് ഇരിപ്പുണ്ട്
” വെല്ലു ഇന്ന് ചുന്ദരി ആയല്ലോ” ചപ്പാത്തി പ്ളേറ്റിൽ എടുത്ത് വെച്ചുകൊണ്ട് അവൾ പറഞ്ഞു
“ആയ കാലത്ത് ഞാൻ സുന്ദരി ആരുന്നേടി അതല്ലേ നിന്റെ വല്യപ്പച്ചൻ പിടിച്ചപിടിയാൽ കൊണ്ടുവന്നത്”
അവർ ഓർമകളിൽ മുഴുകി
” പറഞ്ഞപോലെ നിങ്ങൾ ലവ് ബിർഡ്‌സ് ആരുന്നല്ലോ ”
“ഹൃദയസരസിലെ പ്രണയപുഷ്പമേ ”
അവൾ കളിയാക്കി പാടി
“പോടീ കൊച്ചേ” അവർ ചിരിച്ചു
“അയ്യടാ ഒരു നാണം കണ്ടില്ലേ ”
ചോദ്യം ജോജിയുടെ ആരുന്നു
“ഒന്ന് പോ പിള്ളേരെ”
വാടി കൊച്ചേ വേഗം
“എടാ ഞങ്ങൾ പോയിട്ട് വരാം ”
ജെനി ജോജിയോട് പറഞ്ഞു
“വയലിൽ ക്ലാസ്സ്‌ കഴിഞ്ഞു അല്ലേ ചേച്ചി വേരു”
“അതേടാ നീ പള്ളി കഴിയുമ്പോൾ അങ്ങോട്ട് വരണേ വല്യമ്മച്ചിയെ കൊണ്ടുവരാൻ ”

“വരാം ചേച്ചി ”

പതുകെ പള്ളിയിലോട്ട് നടന്നപ്പോൾ ആണ് പോൾ സാറിന്റെ കാർ വന്നത്
അവർക്ക് നേരെ കാർ നിർത്തി
“കേറൂ ജെനിമോളെ പള്ളിയിലേക്കു അല്ലേ ”
പോളിന്റെ ഭാര്യ ജാൻസി ആരുന്നു ആ പറഞ്ഞത്
“അയ്യോ കുറച്ചല്ലേ ഉള്ളു ഞങ്ങൾ നടന്നോളാം”
“കേറൂ കൊച്ചേ” പോൾ പറഞ്ഞു
പിന്നെ ജെനി മറുത്തൊന്നും പറഞ്ഞില്ല
അവൾ പിൻസീറ്റിൽ ജാൻസിയോടൊപ്പം കയറി ഒപ്പം തേരൈസ്സ്യാമ്മയും
മുൻസീറ്റിൽ ഇരുന്ന് തന്നെ പ്രണയാർദ്രമായി നോക്കുന്ന ആൽബിയെ അവൾ കണ്ടില്ല
തന്റെ മമ്മിക്ക് അവളെ ഒരുപാട് ഇഷ്ട്ടം ആണ്
പപ്പക്കും ഇഷ്ട്ടമാണ്
നല്ല സ്വഭാവം ഉള്ള കൊച്ചാണെന്ന് എപ്പഴും പറയും അതുകൊണ്ട് തനിക്ക് ഒരിക്കലും ജെനിയുടെ കാര്യത്തിൽ വല്ല്യ പ്രേയാസം വരില്ല
ഇനി അവളുടെ മനസ്സ് അറിയാൻ വൈകി കൂടാ അവൻ മനസ്സിൽ ഉറപ്പിച്ചു
കണ്ണാടിയിലൂടെ ജെനിയുടെ മുഖം നോക്കി കൊണ്ടിരുന്ന ആൽബി പള്ളി എത്തിയത് പോലും അറിഞ്ഞില്ല.
പള്ളിമണി അവനെ ഓർമകളിൽ നിന്ന് ഉണർത്തി

കുർബാനയിൽ ഉടനീളം അവന്റെ മനസ്സിൽ അവളുടെ മുഖം ആരുന്നു
പള്ളി കഴിഞ്ഞു അവൾ അപ്പച്ചന്റെ കല്ലറയിൽ പോയി പ്രാർത്ഥിച്ചു വന്നപ്പോൾ ആൽബി കാത്തുനില്പുണ്ടാരുന്നു
ആൽബിയെ നോക്കി പുഞ്ചിരിച്ചു അവൾ നടന്നു നീങ്ങി
“ജെനി !”അവൻ വിളിച്ചു
അവൾ നിന്ന് തിരിഞ്ഞു നോക്കി
“എനിക്ക് ഒരു കാര്യം ജെനിയോട് പറയാൻ ഉണ്ട്”
“എന്താ ആൽബിചേട്ടാ ”
“എനിക്ക് അധികം മുഖവര ഇട്ട് സംസാരിക്കാൻ അറിയില്ല കാര്യം ഡയറക്റ്റ് ആയി പറയാം എനിക്ക് തന്നെ ഒരുപാട് ഇഷ്ട്ടമാണ് മിന്നുകെട്ടി കൂടെ കൂട്ടാൻ ആഗ്രഹം ഉണ്ട് ”
ആൽബിയുടെ വാക്കുകൾ കൊള്ളിയാൻ പോലെ അവളുടെ ഹൃദയത്തിൽ മിന്നി
എന്താണ് ആൽബി ചേട്ടൻ പറഞ്ഞത് കുട്ടികാലം മുതൽ അറിയാവുന്ന ആളാണ് ആൽബി ചേട്ടൻ സൺ‌ഡേസ്കൂളിൽ തന്റെ സീനിയർ ആരുന്നു എങ്കിലും താനുമായി വലിയ പ്രായവ്യത്യസം ഇല്ല പിന്നെ തന്റെ മുതലാളിയുടെ മകൻ ആയത് കൊണ്ടാണ് ആൽബി ചേട്ടൻ എന്ന് വിളിച്ചത്
“ജെനി ഒന്നും പറഞ്ഞില്ല പതുകെ ആലോചിച്ചു പറഞ്ഞാൽ മതി ”
ആൽബി നടന്നു
ആൽബി ചേട്ടാ, എനിക്ക് ആലോചിക്കാൻ ഒന്നുമില്ല എനിക്ക് താല്പര്യമില്ല, അത് ചേട്ടനെ ഇഷ്ട്ടം അല്ലാത്തോണ്ടല്ല എന്റെ കുറവുകൾ എനിക്ക് ബോധ്യം ഉള്ളത് കൊണ്ടാ”
“എന്റെ വീട്ടിൽ സമ്മതിക്കില്ല എന്ന് ഓർത്തണോ ”
“അല്ല ആൽബി ചേട്ടനെ പോലെ ഉള്ള ഒരാൾക്കു എന്നെ പോലെ ഉള്ള ഒരാളല്ല വേണ്ടത്
പിന്നെ പോൾ സർ അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തെ കുറിച്ച് ഒരുപാട് പ്രേതീക്ഷകൾ ഉണ്ടാരിക്കും
അദ്ദേഹത്തോട് ഒരിക്കലും ഞാൻ നന്ദികേട് കാണിക്കില്ല ”
അവൾ നടന്നകന്നു
അവന്റെ കണ്ണിൽ നിരാശ തെളിഞ്ഞു
ആ മറുപടി അവൻ പ്രതീക്ഷിച്ചതല്ലരുന്നു

വയലിൻ ക്ലാസ്സ്‌ കഴിഞ്ഞു തിരികെ വീട്ടിലേക്കു നടക്കുമ്പോൾ മുഴുവൻ അവളുടെ മനസ്സിൽ ആൽബി പറഞ്ഞ കാര്യങ്ങൾ ആരുന്നു ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ട് പോലും താൻ അവനെ തെറ്റായി കണ്ടിട്ടില്ല എന്നിട്ടും എന്താരിക്കും ഇങ്ങനെ ആൽബി ചിന്തിച്ചത്
വല്യമ്മച്ചി പറയാറുണ്ട് പെണ്പിള്ളേര്ക് താല്പര്യം ഉണ്ടെന്നു തോന്നിയാല് മാത്രമേ ആണ്പിള്ളേര് എന്തേലും പറയു എന്ന്
പ്രണയം വിവാഹം ഇതൊന്നും താൻ ഇതുവരെ ചിന്തിച്ചിട്ട് പോലുമില്ല
പഠിക്കുന്ന കാലത്ത് ഒരുപാട് പ്രണയാഭ്യർത്ഥനകൾ ഒക്കെ വന്നിട്ടുണ്ട് അത് എല്ലാം താൻ നിരസിച്ചു
ഇതിനൊന്നും തനിക് സമയം ഇല്ല എന്നതും ഒരു സത്യം ആണ്
എന്നെങ്കിലും ജീവിതത്തിൽ ഒരാൾ വേരുവാണെങ്കിൽ അത് തന്നെ പോലെ കഷ്ടപ്പാടുകൾ സഹിച്ച ഒരാൾ ആയിരിക്കണം അങ്ങനെ ഉള്ള ഒരാൾക്കു മാത്രമേ തന്റെ കുടുംബത്തെ സ്വന്തമായി കാണാൻ പറ്റൂ
ഓർമകൾക്ക് വിരാമം ഇട്ടോണ്ട് അവളുടെ ഫോൺ ബെല്ലടിച്ചു
ഡിസ്പ്ലേയിൽ കണ്ട നമ്പർ കണ്ട് അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു
കഴിഞ്ഞ ദിവസം രാത്രി വിളിച്ച നമ്പർ
എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു അവൾ നിന്നു
ഡിസ്പ്ലേയിൽ കണ്ട നമ്പർ കണ്ട് അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു
കഴിഞ്ഞ ദിവസം രാത്രി വിളിച്ച നമ്പർ
എടുക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു അവൾ നിന്നു
ഒറ്റ ബെൽ അടിച്ചു ഫോൺ നിന്നു
അവൾ കുറെ നേരം കൂടെ നിന്നു കാൾ വന്നില്ല
അവൾ വീട്ടിലേക്കു നടന്നു
ജെനി വീട്ടിൽ ചെല്ലുപ്പോൾ മേരി വഴിയിൽ കാത്തുനില്പുണ്ടാരുന്നു
“എന്താണ് മോളെ താമസിച്ചേ ”
“ക്ലാസ്സ്‌ കഴിയാൻ താമസിച്ചു അമ്മേ ”
വീട്ടിൽ ചെന്ന് എല്ലാരും ഊണ് കഴിക്കാൻ ഇരുന്നു
കപ്പയും ബീഫും ആരുന്നു
അത് ഞായറാഴ്ചകളിൽ പതിവ് ആണ്
ഇപ്പോൾ അതിന്റെ ഫണ്ട്‌ ഏറ്റെടുത്തിരിക്കുന്നത് ജോജി ആണ്
ഏല്ലാരും ഒരുമിച്ച് ഇരുന്ന് കഴിച്ചു
കഴിച്ചശേഷം ജെനി ഉറങ്ങാനായി പോയി
ഞായർ ആഴ്ച പതിവുള്ളത് ആണ് ഈ ഉച്ചയുറക്കം
ഉറങ്ങാൻ കിടന്നപ്പോൾ ഫോൺ ബെല്ലടിച്ചു നോക്കിയപ്പോൾ ആ നമ്പർ ആണേ
അവൾ രണ്ടും കല്പിച്ചു ഫോൺ എടുത്തു
“ഹലോ ”
“ഹായ് ഇദ്ദേഹത്തെ ഒന്ന് ഫോണിൽ കിട്ടാൻ എന്ത് പാട”
“താനാരാ? “”
“അത് ഞാൻ ഇന്നലെ പറഞ്ഞില്ലേ നിന്റെ മാപ്പിള ആണെന്ന്”
“ദേ ഫോണിൽ വിളിച്ചു അനാവശ്യo പറയരുത്”
“എന്ത് അനാവശ്യo മാപ്പിള എന്ന് പറഞ്ഞതാണോ
അത് ഒരു പവിത്രമായ വാക്കല്ലേ കുട്ടി”
“ഇയാൾ ആര എന്റെ നമ്പർ എവിടുന്നു കിട്ടി എന്തിനാ എന്നെ ഇങ്ങനെ വിളിച്ചു ശല്യപ്പെടുത്തുന്നത്”
“താൻ ചോദിച്ച മൂന്നു ചോദ്യത്തിനും ഒറ്റ മറുപടി ഉള്ളു ””ഇഷ്ടം ഉള്ളതു കൊണ്ട് “”
ജെനി ഒരു നിമിഷം മിണ്ടാനാകാതെ നിന്നു
ഞാൻ കുറേ നാളായി തന്നെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു ആരാധകനാ
കറക്റ്റ് ആയി പറഞ്ഞാൽ ഒരു പത്തുവർഷം ആയി കാണും
നടുക്കത്തോടെ ജെനി നിന്നു
10 വർഷമായി തന്നെ മനസ്സിൽ കൊണ്ട് ഒരാൾ നടക്കുന്നു എന്നോ അതും താനറിയാതെ
ജെനി വാക്കുകൾക്കായി പരതി
“തനിക് വട്ടാണോ ഇനി മേലാൽ എന്റെ ഫോണിൽ വിളിച്ചേക്കരുത്”
അത് എങ്ങനെ ഒക്കെയോ പറഞ്ഞു ജെനി ഫോൺ ഓഫ്‌ ആക്കി പുറകെ
സ്വച്ച് ഓഫും
പിന്നെ അവൾക് ഉറങ്ങാൻ കഴിഞ്ഞില്ല
ആരായിരിക്കും അത് അവൾ ഓർത്തു
ഇനി ആൽബി ആണോ
അല്ല ഫോണിലെ പുരുഷശബ്ദം കുറച്ചു പക്വത ഉള്ളതാണ് മാത്രമല്ല 10 വർഷമായി ആൽബി തന്നെ സ്നേഹിക്കാൻ ഒരു വഴിയും ഇല്ല
ആ സമയത്ത് അവൻ തന്നെ കുറിച്ച് ചിന്തിച്ചിട്ടു കൂടെ ഇല്ല
പിന്നെ ആരായിരിക്കും അവൾക് ഭ്രാന്ത് പിടിക്കും പോലെ തോന്നി
പിറ്റേന്ന് ട്യൂഷൻ ഇല്ലാരുന്നു
അതുകൊണ്ട് നേരെത്തെ അവൾ കടയിൽ എത്തി
ലഞ്ച് ബ്രേക്കിൽ ബാങ്കിൽ പോയി ജീനക്ക് പൈസ ഇട്ടു കൊടുക്കണം
ജെനി ഷോപ്പിൽ ചെന്നപ്പോൾ കൗണ്ടറിൽ ആൽബി ഉണ്ട്
തലേന്നത്തെ സംഭവങ്ങൾ മനസ്സിൽ ഉള്ളത് കൊണ്ട് അവൾ അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല
തന്റെ ഭാഗത്തു നിന്ന് നോട്ടത്തിൽ പോലും ഒരു തെറ്റ് ഉണ്ടാകരുത് അവൾ മനസ്സിൽ ഓർത്തു
പക്ഷെ ആൽബിയുടെ മനസിനെ അത് നൊമ്പരപ്പെടുത്തി
ജെനിയെ കണ്ടു സ്നേഹ അങ്ങോട്ട്‌ ചെന്നു
“ഇന്ന് എന്താടീ നേരത്തെ? ”
“ഇന്ന് ട്യൂഷൻ ഇല്ലാരുന്നു ഡി ”
“നിനക്ക് എന്താ ഒരു മൂഡോഫ്?
“എയ് ഒന്നുല്ല
നീ എന്റെ നമ്പർ ആർക്കേലും കൊടുത്തിട്ടുണ്ടോ? ”
“ആർക്ക് കൊടുക്കാൻ? ”
അവൾ എല്ലാം സ്നേഹയോട് വിശദീകരിച്ചു പറഞ്ഞു
“എടി ആൽബി സർ ആരിക്കും ”
എംപ്ലോയീസ് രജിസ്റ്ററിൽ നിന്ന് നമ്പർ കിട്ടിയതാരികും
“അത് ആൽബിയുടെ ശബ്ദം അല്ല ”
“ഇന്നത്തെ കാലത്ത് ശബ്ദം മാറ്റി സംസാരിക്കാൻ പറ്റുന്ന ആപ്പ് ഒക്കെ ഉണ്ട്
നീ ഈ പഴയ ഫോൺ കൊണ്ട് നടക്കുന്നുണ്ടാറിയാതെ”
“അല്ലടീ ആൽബി അല്ല”
അവൾ ദൃഡമായി പറഞ്ഞു
“എത്ര ദിവസമായി അയാൾ വിളിക്കാൻ തുടഗിയിട്ട് ”
“രണ്ട്”
“അപ്പോൾ ഈ അടുത്ത സമയത്ത് നീ ആർക്കേലും നമ്പർ കൊടുത്തൊന്ന് ഓർത്തു നോക്ക് “?
ശെരിയാ സ്നേഹ പറഞ്ഞ വഴിക്ക് താൻ ചിന്തിച്ചില്ല
അവൾ തലപുകഞ്ഞു ആലോചിച്ചു താൻ അടുത്തകാലത്ത് ആർക്കേലും നമ്പർ കൊടുത്തിട്ടുണ്ടോ
ഒടുവിൽ ആ സംഭവം അവൾക് ഓർമ വന്നു
(തുടരും )

Click Here to read full parts of the novel

3.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!