Skip to content

എന്റെ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണം..

നന്മനിറഞ്ഞവൾ

നാട്ടിൽ നിന്ന് അച്ഛന്റെ കോൾ വന്നതിന് ശേഷം മനസ്സിന് വല്ലാത്ത ഭയം….

ഒരാഴ്ച്ചക്കുള്ളിൽ ലീവ് എടുത്ത് നാട്ടിലേയ്ക്കു എത്താൻ അച്ഛൻ കല്പ്പിച്ചിരിക്കുന്നത്…

എത്ര ചോദിച്ചിട്ടും അമ്മയും, അച്ഛനും കാര്യം പറയുന്നില്ല…

ചിലപ്പോൾ കാണാനുള്ള കൊതി കൊണ്ട് ആയിരിക്കും രണ്ടര വർഷമായി ലാസ്റ്റായി നാട്ടിൽ പോയിട്ട്…

ലാസ്റ്റ് ഏട്ടന്റെ വിവാഹത്തിന് നാട്ടിൽ പോയതാണ്… കൂട്ടുക്കാരുമൊത്ത് കട്ടനടിച്ച് നല്ല ആഘോഷമായിരുന്നു ചെന്ന ഒരാഴ്ച്ച പിന്നെ കല്ല്യാണതിരക്കായി..

ഒന്ന് വിശ്രമിക്കാൻ കഴിയാത്ത തിരക്കായിരുന്നു…

ഞാൻ കുറച്ചു കറുത്തിട്ടാണങ്കിലും ഏട്ടൻ നല്ല വെള്ളുത്ത സുന്ദരനാണുട്ടോ.. അതു കൊണ്ട് ഇച്ചിരി അസൂയ എനിയ്ക്കും ഇല്ലാതില്ല പുള്ളിയോട്…

പുള്ളിക്കാരൻ അത്രയങ്ങു സംസാരിക്കില്ലങ്കിലും..
മിണ്ടാപൂച്ച കലമുടയ്ക്കുന്ന സ്വഭാവമായിരുന്നു അത് പറയാൻ കാരണവും ഉണ്ട്…

വീട്ടിലും നാട്ടിലും നുമ്മ നോട്ട പുള്ളിയാണ് പക്ഷേ ഏട്ടൻ നല്ലപിള്ളയും..

ഈ നല്ലപിള്ളയുടെ കല്ല്യാണം എങ്ങനെയായിരുന്നന്നോ സ്വന്തം വീട്ടുകാരെ പോലും അറിയ്ക്കാതെ രജിസ്റ്റർ ഓഫിസിൽ നിന്നായിരുന്നു..

കൂടെ പഠിച്ച പെണ്ണിനോടുള്ള ദിവ്യാനുരാഗം..

അതിനപ്പുറം കോമഡി
വീട്ടുക്കാരോടുള്ള ഭയം..

അത്യാവിശ്യം റിയൽ എസ്റ്റേറ്റ് ബിസിനസുള്ള തോമസു ചേട്ടൻ ഒരു വസ്തുവിന്റെ ആധാരത്തിനായി രജിസ്റ്റർ ഓഫിസിൽ പോയപ്പോൾ അതാ ആ ചുമരിൽ ഏട്ടൻ പല്ലിളിച്ചു നില്ക്കുന്നു, കൂട്ടിന് ഒരു പെണ്ണും…

തേമസ് ചേട്ടൻ ഒരു റേഡിയോമാഗോ ആയതു കൊണ്ട് അത് നിമിഷ നേരംകൊണ്ട് നാട്ടിലെങ്ങും പട്ടായി..

അച്ഛന്റെ ചെവിയിലും എത്താൻ നിമിഷങ്ങൾ വേണ്ടി വന്നില്ല…

അച്ഛന്റെ കലിപ്പിനു മുന്നിൽ എട്ടനു പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല..

പക്ഷേ കെട്ടിയ പെണ്ണിനെ ഉപേക്ഷിക്കാൻ ഏട്ടനു കഴിയുമായിരുന്നില്ല..

അച്ഛന്റെ കലിപ്പു തണുപ്പിയ്ക്കാൻ അമ്മയ്ക്കു കഴിഞ്ഞു..

അച്ഛനെ ഒരുവിതം കാര്യങ്ങൾ പറഞ്ഞു അമ്മ മനസ്സിലാക്കി..

ലാസ്റ്റ് അച്ഛൻ ഒരു കണ്ടീഷൻ വച്ചു വിവാഹം നാലാളിറിഞ്ഞു കുടുംബക്ഷേത്രത്തിൽ വച്ച് നടത്തണമെന്ന്…

അതിന് ഏട്ടനും സമ്മതമായിരുന്നു…

അങ്ങനെ നാട്ടുനടപ്പനുസ്സരിച്ച് അമ്മയും അച്ഛനും പെണ്ണു ചോദിക്കാൻ ചെന്നു അച്ഛനെയും അമ്മയേയും ആട്ടിയിറക്കി വിട്ടു..

പക്ഷേ ആ ആട്ടിയിറക്കലിൽ അവർക്കൊപ്പം ഒരാൾ കൂടി ആ വീട്ടിൽ നിന്ന് പടിയിറങ്ങി വന്നു അത് എന്റെ ഏട്ടന്റെ ഭാര്യ, എന്റെ ഏട്ടത്തിയമ്മ…

നാട്ടിലെ ഈ പുകിലുകൾ അമ്മ ഫോണിൽ പറയുമ്പോൾ മനസ്സിൽ ഒത്തിരിവട്ടം ചിരിച്ചു നല്ലപിള്ളയുടെ കൈയിൽ ഇരിപ്പു എല്ലാവരും കണ്ടതിൽ…

അങ്ങനെ നാടറിഞ്ഞു ഏട്ടന്റെ വിവാഹം നടത്തി..

കുടുംബക്ഷേത്രത്തിൽ വച്ചുള്ള വിവാഹത്തിന് ശേഷം ഏട്ടന്റെ കൈ പിടിച്ചു വീട്ടിലെയ്ക്കു വന്നപ്പോൾ ഏട്ടന്റെ സെലക്ഷൻ നൂറുവട്ടം ശരിയാണന്ന് ഏട്ടത്തിയുടെ സൗന്ദര്യ കണ്ടപ്പോൾ മനസ്സിലായി..

സ്വഭാവത്തിൽ ഇനി ദേവതയണോ, രക്ഷസ്സിയാണോ എന്നൊരു ഭയവും മനസ്സിൽ ഉണ്ടായിരുന്നു..

കാരണം അഞ്ചാറു കട്ട തേപ്പുകൾ കിട്ടിയതുകൊണ്ടാവണം .. ഒരു വിവാഹമെന്ന സ്വപ്നം എനിയ്ക്കു മുന്നിൽ ഇല്ലായിരുന്നു.. നമ്മുടെ സ്വപ്നം കട്ടനും നാട്ടിലെ കൂട്ടുക്കാരും അമ്മയും, അച്ഛനും, എട്ടനൊക്കെ ആയിരുന്നു..

ഇനി ലീവിനു വരുമ്പോൾ പച്ച വെള്ളം കിട്ടണമെങ്കിൽ ഏടത്തിയമ്മ കനിയണം..

വന്നു ഒരാഴ്ച്ച ഏടത്തിയമ്മ ഒരു വീട്ടിലെ എല്ലാ ഉത്തരവാദിത്ത്വവും കണ്ടറിഞ്ഞ് ചെയ്യ്തു..

അപ്പോൾ മനസ്സിൽ ഓടിയെത്തിയത് ഒരു പഴഞ്ചൊല്ലായിരുന്നു പുത്തനച്ചി പുരപുറം തുടയ്ക്കുമെന്ന്….

അമ്മയുടെയും, ആച്ഛന്റെയും, ഏട്ടന്റെയും മുഖത്ത് സന്തോഷങ്ങൾ വിടരാൻ തുടങ്ങി..

അല്ലങ്കിലും എല്ലാവരും സന്തോഷിക്കുന്നത് മേലെ ഇരിക്കുന്ന മൂപ്പർക്കു അത്ര പിടിയ്ക്കില്ല..

ഏട്ടനും, ഏട്ടത്തിയും വിരുന്നിനു മാമന്റെ വീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ഏട്ടന്റെ ബൈക്കിൽ അമിത വേഗതയിൽ വന്ന ബസ്സ് ഇടിയ്ക്കുകയുണ്ടായി..

ഏട്ടൻ അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടു.. ഏട്ടത്തിസാരമായ പരുക്കുകളോടെ ചികത്സയിലും..

ഒരു വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുമ്പ് എന്റെ വീടിന്റെ ഉമ്മറപടിയിൽ ഏട്ടന്റെ ശരീരം കൊണ്ടുവന്നു വയ്ക്കുമ്പോൾ അത് കാണാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞിരുന്നില്ല..

ജീവശവംപ്പോലെ ഏട്ടത്തി ഏട്ടന്റെ മുഖത്തേയ്ക്കു നോക്കിയിരിക്കുന്നു..

ആരും കാണാതെ ഞാനും എന്റെ സങ്കടങ്ങൾ കരഞ്ഞു തീർത്തു..

ഏട്ടന്റെ മരണവിവരം അറിഞ്ഞിട്ടു പോലും ഏട്ടത്തിയുടെ വീട്ടുക്കാർ വന്നില്ല വിവാഹത്തിന് വരാത്തവരെ ഇവിടെയും പ്രതീക്ഷിണ്ടല്ലോ..

ചsങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങൾ വല്ലാതെ ഒറ്റപ്പെട്ടു പോയപോലെ ആരും പരസ്പരം സംസാരിക്കുന്നില്ല..

ഏട്ടത്തിയാണങ്കിൽ ഏട്ടന്റെ തുണി നെഞ്ചിൽ പിടിച്ചു കട്ടിലിൽ ഇരിക്കുന്നു..

ഇതെല്ലാം കണ്ടപ്പോൾ മനസ്സിന് താങ്ങാൻ കഴിയുന്നില്ല ഒടുവിൽ കൂട്ടുകാരെ വിളിച്ച് കട്ടനടിക്കാൻ പോയി..

കട്ടൻ വായിലോട്ട് ഒഴിക്കാൻ കഴിയുന്നില്ല ഏട്ടന്റെ മുഖമാണ് മനസ്സിൽ..

വീട്ടിൽ
സങ്കടങ്ങൾ പുകപടലങ്ങൾപോലെ മൂടി… ആരും പരസ്പരം സംസാരിക്കില്ല..

അങ്ങനെ എന്റെ അവധി കഴിയാനായി കമ്പനിയിൽ നിന്ന് വിളി വന്നപ്പോൾ ഇനി പോവാതിരിക്കാൻ ആവില്ല എന്ന് ഞാൻ അച്ഛനോട് പറഞ്ഞു..

അമ്മയും ഏട്ടത്തിയും എനിക്കുള്ള അച്ചാറും, പലഹാരങ്ങളും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു..

എന്റെ സമ്മതത്തിന് കാത്തു നില്ക്കാതെ എന്റെ തുണികൾ മടക്കി പെട്ടിയിൽ ആക്കിയതും ഏട്ടത്തിയമ്മയാണ്..

പക്ഷേ ഇന്നുവരെ എന്നോട് നന്നായി സംസാരിച്ചിട്ടില്ല അവർ…

സന്തേഷം ആഗ്രഹിച്ച് വന്ന് സങ്കടങ്ങളായാണ് ഞാൻ യാത്രയായത്..

ഇടയ്ക്കു വീട്ടിൽ വിളിയ്ക്കുമ്പോൾ അച്ഛനും, അമ്മയ്ക്കും നൂറു നാവാണ് എട്ടത്തിയെ പറ്റിയുള്ളത്..

ഒരു പെൺകുട്ടി ഇല്ലാതിരുന്നതു കോണ്ടാവണം ഏടത്തി ഇന്ന് അച്ഛന്റെയും അമ്മയുടെയും പുന്നാരമോളായി മാറിയിരിക്കുന്നത്..

രണ്ടര വർഷത്തിന് ശേഷം നാട്ടിലോട്ടു പോകുമ്പോൾ ലാസ്റ്റ് പോയതിന്റെ സങ്കടങ്ങളും ,ഭയവും മനസ്സിൽ നിന്ന് വിട്ടൊഴിഞ്ഞില്ല…

എന്നെ നാട്ടിൽ കൂട്ടാൻ അച്ഛൻ വന്നു.വീട്ടിലേയ്ക്കു പോയ വഴി അച്ഛനോട് നൂറുവട്ടം കാര്യം തിരക്കി അച്ഛൻ ഒന്നും എന്നോട് പറഞ്ഞില്ല..

വീട്ടിൽ ചെന്നു കയറിയപ്പോൾ അമ്മയ്ക്കൊപ്പം എട്ടത്തിയും എന്നെ സ്വീകരിച്ചു കുടിയ്ക്കാൻ വെള്ളം തന്നു വയറു നിറച്ചു ഭക്ഷണം തന്നു പക്ഷേ സംസാരിക്കാൻ മാത്രം മടിയായിരുന്നു

വൈകുന്നേരം ഏട്ടന്റെ തുളസ്സി തറയിൽ വിളക്കു വച്ച് പ്രാർത്ഥിച്ചതിന് ശേഷം..

അച്ഛൻ എന്നോട് കാര്യം പറഞ്ഞു അത് ഒരർത്ഥത്തിലും എനിയ്ക്കു അംഗികരിക്കാൻ കഴിയുന്നത് ആയിരുന്നില്ല..

ഏട്ടന്റെ ഭാര്യയെ എന്റെ ഏട്ടത്തിയമ്മയെ ഞാൻ വിവാഹം കഴിക്കണം..

അച്ഛൻ എന്ത് ഭ്രാന്താണ് പറയുന്നത്.. നാട്ടുകാർ അറിഞ്ഞാൽ എന്തു വിചാരിക്കും.. അച്ഛൻ ഈ പറഞ്ഞത് ശരിയല്ല..

മോനെ നാട്ടുക്കാരെ തൃപ്ത്തിപ്പെടുത്തി നമ്മുക്ക് ഒന്നും നേടാൻ കഴിയില്ല.. നമ്മുടെ വീട്ടിൽ പട്ടണിയായാൽ ഈ നാട്ടുക്കാർ തിന്നാൻ തരുമോ? ഇല്ലല്ലോ ?നമ്മുടെ വീട്ടിൽ
പട്ടണിയാണന്ന് നാടു മുഴുവൻ പാട്ടാകും പക്ഷേ അതിന്റെ ഗുണം നമ്മുക്ക് കിട്ടില്ല…

മോനെ അവൾ നമ്മുടെ ഭാഗ്യമാണ്..

ഓ അതു കൊണ്ടാകും എട്ടൻ കെട്ടി രണ്ടാഴ്ച്ച തികയും മുമ്പ് മരിച്ചത്..

ശരിയാണ് നീ ഇപ്പോൾ ചിന്തിച്ചതുപ്പോലെ ഞാനും ചിന്തിച്ചിരുന്നു..

അവൾ അറിയാതെ ഞാനും അമ്മയും അവളുടെ ജാതകം നോക്കി ആ ജാതകത്തിൽ ഒന്നും ഒരു പ്രശ്നവും ഇല്ലായിരുന്നു..

പിന്നെ ഞാൻ പറഞ്ഞ ഭാഗ്യം അത് അവൾ ഈ രണ്ടര വർഷംകൊണ്ട് ഞങ്ങൾക്കു കാണിച്ചു തന്നു..

നീ പോയതിന് ശേഷം അമ്മയ്ക്കു സുഖമില്ലാതായി രണ്ടു മാസത്തോളം തളർന്ന അവസ്ഥയിൽ കിടന്നു..

അന്ന് ഒരു മരുമോൾ നോക്കുന്നപ്പോലെയല്ല സ്വന്തം മകൾ നോക്കുന്നപ്പോലെയാണ് അവൾ അമ്മയെ നോക്കിയത്..

എന്നിട്ട് ഇതൊന്നും നിങ്ങൾ എന്നോട് പറഞ്ഞില്ല..

നിന്നോട് പറയണ്ട എന്നവൾ പറഞ്ഞു ഈ സങ്കടം കൂടി നിനക്കു താങ്ങാൻ കഴിയില്ലന്ന് അവൾക്ക് അറിയായിരുന്നു..

ഈ വീട്ടിലും പറമ്പിലും അവൾ ഓടി നടക്കാത്ത സ്ഥലങ്ങളില്ല..

ഏതു പ്രതിസന്ധിയിലും ഇന്ന് ഞങ്ങൾക്കു ധൈര്യം തരുന്നത് അവളാണ്..

നമ്മുടെ വീടിന്റെ ഐശ്വര്യമാണ് ഇന്നവൾ

ഈ അച്ഛൻ ഒന്നും വെറുതെ പറയില്ലന്ന് മോനറിയാലോ..

മോനെ നമ്മുടെ ഭാഗ്യമാണവൾ..

ഞങ്ങൾക്കു അവളെ വേണം ..

ഞങ്ങളുടെ മരണശേഷവും ഈ വീടിന്റെ വിളക്കായി അവൾ വേണം..

ജീവിതത്തിന്റെ സുഖങ്ങൾ അനുഭവിക്കാത്ത അവൾക്കു ഞങ്ങളുടെ മരണശേഷം ചിലപ്പോൾ ഒറ്റപ്പെടൽ താങ്ങാൻ കഴിഞ്ഞന്നു വരില്ല….

എന്നാലും അച്ഛാ എനിയ്ക്കു സമ്മതമാണങ്കിലും അവർക്കു സമ്മതമാകണ്ടേ

അത് ഞാനും അമ്മയും പറഞ്ഞു സമ്മതിപിച്ചു..

ആദ്യം കുറെ എതിർത്തു..

ഏട്ടന്റെ ഈ തുളസ്സി തറയിൽ വന്ന് ഒത്തിരി കരഞ്ഞു പാവം..

ഞാനും അമ്മയും പറഞ്ഞാൽ അവൾക്കു
നിഷേധിക്കാൻ കഴിയില്ലായിരുന്നു..

അച്ഛാ എനിയ്ക്കും സമ്മതമാണ് പക്ഷേ

ഞാൻ അവളെ താലികെട്ടുന്നുണ്ടങ്കിൽ അത് എന്റെ ഏട്ടന്റെ ഈ തുളസ്സി തറയെ സാക്ഷി നിർത്തിയാവും..

ഏട്ടന്റെ തുളസ്സി തറയിൽ നിന്ന് അവളെ താലികെട്ടി എന്റെ പെണ്ണായി കൂട്ടുമ്പോൾ അച്ഛനും അമ്മയ്ക്കും മുമ്പ് ഞങ്ങൾ അനുഗ്രഹം വാങ്ങിയത് എട്ടന്റെ ആയിരുന്നു. എട്ടിന്റെ പാദങ്ങൾ ലയിച്ച ആ തുളസ്സി തറയിൽ തൊട്ടു
എട്ടനോട് മനസ്സുകൾ സംസാരിച്ചു..

ഇന്നലെവരെ ജീവിതത്തിൽ
ഒരു നിയന്ത്രണവും ഇല്ലാത്ത തെമ്മാടിയായിരുന്നു ഞാൻ ഇന്നു മുതൽ നിന്റെ പെണ്ണിനെ എന്റെ കൈ പിടിച്ചു ചേർക്കുമ്പോൾ ഞാൻ നീ തന്നെ ആകുവാണ് എല്ലാവരുടെയും നല്ലപിള്ള..
നിന്റെ നന്മ നിറഞ്ഞവളെ എന്റെ കൂടെ ചേർക്കുമ്പോൾ ഞാൻ ഇന്നലെ വരെ ചെയ്യ്ത പാവങ്ങൾ ഇനിയുള്ള ജീവിതം കൊണ്ട് മാറ്റിയെഴുത്തട്ടെ

അവളുടെയും എന്റെയും കണ്ണുനീർ തുള്ളികൾ ആ തുളസ്സി തറയിൽ പതിഞ്ഞു..

ഈ കണ്ണുനീർ തുള്ളികൾ ഇനി പുഞ്ചിരിയുടെ വസന്തങ്ങൾക്കു വഴിമാറട്ടെ..

✍ജോസ്ബിൻ കുര്യാക്കോസ്

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!