Skip to content

ഞാനും പ്രസ്ഥാനവും

che guvera story

ഒരു പക്ഷെ ഈ കഥ എന്റെ ജീവിതം തന്നെയാണ്. ഞാനെന്ന വ്യക്തിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്ന കഥ. എന്റെ കഥ

തൊണ്ണൂറുകളിലെ ഒരു നിയമസഭ ഇലക്ഷൻ സമയം. അമ്മയും അച്ഛനും അച്ഛമ്മയും (അച്ഛന്റെ അമ്മ ) അച്ഛന്റെ അനിയന്മാരും എല്ലാം അടങ്ങുന്ന കൂട്ടുകുടംബ വ്യവസ്ഥയിൽ നിന്നും അച്ഛനും അമ്മയും ചേച്ചിയും ഞാനും അടങ്ങുന്ന അണുകുടുംബവസ്ഥയിലേക്കു മാറിയ സമയം.

വീട് മാറിയെങ്കിലും അച്ഛനും അമ്മയ്ക്കും വോട്ട് ഇപ്പോളും മാറ്റിയിരുന്നില്ല.. അങ്ങനെ അച്ഛനും അമ്മയ്ക്കും ഒപ്പം ഞാനും ചേച്ചിയും പെരിഞ്ഞനം എന്ന ഞങ്ങളുടെ നാട്ടിലേക്ക്. അന്ന് ഞാനെന്ന കുട്ടികുറുമ്പിനു കുറെ കുറുമ്പുകൾ ഉണ്ടായിരുന്നു.

ഒരു സാധാരണ കുടുംബം ആയതുകൊണ്ടുതന്നെ ബസിലാണ് യാത്ര, അവിടെ തുടങ്ങുന്നു എന്റെ കുറുമ്പുകൾ. എനിക്ക് തിരക്കുള്ള ബസിൽ കയറാൻ പേടിയാണ്. അങ്ങനെ കയറിയാൽ ശ്വാസം മുട്ടും എന്നായിരുന്നു എന്റെ വിശദീകരണം.

തിരക്കുള്ള ബസിൽ കയറിയിട്ട് കരഞ്ഞു ബഹളം ഉണ്ടാക്കി അമ്മയെക്കൊണ്ട് വഴിയിൽ ബസ് നിർത്തിച്ചു ഇറങ്ങി പോന്ന സംഭവങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. ഇന്നത്തെ പോലെ അല്ലലോ അന്ന്, അന്നത്തെ ബസുകളിൽ സൂചികുത്താൻ സ്ഥലം കിട്ടാൻ വളരെ പാടാണ്.

വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രമുള്ള ഒരു കാലം.

ആ സമയത്താണ് എന്റെ ഈ വാശികൾ. ഓരോ ബസ് വരുമ്പോളും തിരക്കാണെന്നു പറഞ്ഞു മാറിനിൽക്കും അങ്ങനെ ഒരു വിധത്തിൽ എന്റെ വാശികൾ എല്ലാം മറികടന്നു ഞങ്ങൾ ബസിൽ കയറി അവിടെ എത്തി.

ബസ് ഇറങ്ങിയപ്പോൾ തുടങ്ങി എന്റെ അടുത്ത കുറുമ്പ്, ഇത് ഒരു പ്രേത്യേകതരം കുറുമ്പ് ആണ് വീട്ടിൽ നിന്ന് ഇറങ്ങി ഏതെങ്കിലും കട കാണുമ്പോൾ ഉള്ള കുറുമ്പ് വെള്ള ദാഹം ഞാൻ ഇന്നും ആലോചിക്കും അതൊരു സത്യമായ ദാഹമായിരുന്നോ എന്ന്.

സത്യത്തിൽ മിട്ടായിയോട് ഉള്ള ഒരു പ്രണയം, മറ്റൊരു പ്രണയം സോഡാവെള്ളത്തിനോട് ആയിരുന്നു അതും ഇന്ന് കാണുന്ന സോഡായല്ല ഒരു ഇളം പച്ചനിറത്തിൽ ഉള്ള കുപ്പിയിൽ ഗോട്ടിയുള്ള സോഡാ അതും കുപ്പിയിലെ വെള്ളത്തിനോടുള്ള പ്രണയമല്ല ആ കുപ്പിയോടും അതിലുള്ള ഗോട്ടിയോടുമുള്ള പ്രണയം.

അങ്ങനെ ഈ വാശികൾ എല്ലാം കഴിഞ്ഞു ഞങ്ങൾ തറവാട്ടിൽ എത്തി. തറവാട് എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം എന്ന് വേണമെങ്കിൽ പറയാം. ഓലകൊണ്ട് മേഞ്ഞ ചെറിയ കോലഴിയും ഒരു കൊച്ചു അടുക്കള രണ്ടു മുറികൾ ഒരു മെയിൻ ഹാൾ ഇത്രയും അടങ്ങിയ അതിസുന്ദരമായ വീട്..

എന്റെ സ്വർഗം ആ വീട് എനിക്ക് സ്വർഗമാവാൻ വേറെ ഒരുപാട് കാരണങ്ങൾ കൂടിയുണ്ട് എന്റെ കളികൂട്ടുക്കാരൻ, കൂടപ്പിറപ്പുകൾ, പാപ്പന്മാർ(ചെറിയച്ഛന്മാർ ) മേമന്മാർ അതിൽ എല്ലാം ഉപരി എന്റെ അച്ഛമ്മ.. ഒരുപക്ഷെ എന്റെ അച്ഛനെക്കാളും അമ്മയെക്കാളും എനിക്കിഷ്ടം അച്ഛമ്മയോട് ആയിരുന്നു.

അങ്ങനെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചു ഞങ്ങൾ ഒരുമിച്ചു വോട്ട് ചെയുന്ന സ്കൂളിലേക്ക്. അച്ഛമ്മയുടെ കൈയും പിടിച്ചാണ് എന്റെ നടത്തം. വഴിയിൽ അങ്ങോളം ഇങ്ങോളം കുറെ നിറത്തിൽ ഉള്ള കൊടികളും തോരണങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്നു.

ഞാൻ എന്ന കൊച്ചു കുട്ടിക്ക് അന്നൊന്നും അതിനെ കുറിച്ചുള്ള ബോധ്യം വന്നിട്ടില്ല എന്ന് തന്നെ പറയാം.. അന്നൊന്നും ചെറുപ്പത്തിലേ രാഷ്ട്രീയം കുത്തിവെക്കുന്ന രീതിയില്ല എന്ന് വേണം പറയാൻ.

അച്ഛമ്മ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ്‌ക്കാരി ആയിരുന്നു അച്ഛമ്മ മാത്രമല്ല കുടുംബം മൊത്തം അങ്ങനെ തന്നെയാണ്. അച്ഛമ്മ എന്ന കമ്മ്യൂണിസ്റ്റ്‌ക്കാരിയെ അറിയണമെങ്കിൽ അമ്മ പറഞ്ഞു തന്ന ഒരു കുട്ടികഥ തന്നെ ധാരാളം.

പണ്ട് ഒരിക്കൽ വോട്ട്(സഖാക്കൾ തന്നെ) ചോദിക്കാനായി വന്നപ്പോൾ ഉള്ള അച്ഛമ്മയുടെ മറുപടി നീയൊന്നും പറഞ്ഞിട്ടല്ല ഞാൻ കമ്മ്യൂണിസ്റ്റ്‌ ആയത് നീയൊന്നും പറഞ്ഞിട്ട് വേണ്ട എനിക്ക് വോട്ട് ചെയ്യാൻ അതിൽ ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരിയുടെ വീര്യം വേണ്ടോളം ഉണ്ട്..

ആ വാക്കുകൾ തന്നെയാണ് ഇപ്പോളും എന്റെ അച്ഛനും അമ്മയും എല്ലാം തുടർന്നു പോകുന്നതും.

അങ്ങനെ നടന്നു നടന്നു ഞങ്ങൾ വോട്ടിംഗ് കേന്ദ്രത്തിൽ എത്തി സ്മാരകം സ്കൂൾ അതായിരുന്നു സ്ഥലം. സ്കൂളിന്റെ അടുത്തെത്തിയപ്പോൾ കുറച്ചു ചേട്ടന്മാർ വന്നു അച്ഛമ്മയോട് സംസാരിച്ചു.

എന്നോട് വിശേഷങ്ങൾ ചോദിച്ചു എന്നിട്ട് എന്റെ ഡ്രെസ്സിൽ ഒരു ഫോട്ടോ സൂചികൊണ്ട് കുത്തി വെച്ച്. ഞാൻ ഫോട്ടോ നോക്കി അതിൽ എനിക്ക് മനസിലാകുന്ന ഒരേ ഒരു കാര്യം ചുവപ്പ് നിറം മാത്രമായിരിക്കും, കറുത്ത താടിയും തലയിൽ തൊപ്പിയും തൊപ്പിയിൽ ഒരു നക്ഷത്രവും എല്ലാം ആയി ഒരു മനുഷ്യൻ പിന്നെ ഒരു ചിഹ്നം.

അതെന്താണ് എന്നറിയുന്നത് അച്ഛമ്മ പറയുമ്പോൾ ആണ്.അച്ഛമ്മ എന്നോട് പറഞ്ഞു ഇത് നമ്മുടെ ചിഹ്നമാണ് “അരിവാൾ ചുറ്റിക നക്ഷത്രം “. മനസ്സിൽ അന്ന് പതിഞ്ഞ ചിഹ്‌നം. അപ്പോളും ഒരു സംശയം ബാക്കി ഈ കറുത്ത മനുഷ്യൻ അതാരാ?

അദ്ദേഹത്തെ കുറിച്ചറിയാൻ പിന്നെയും ഒരുപാട് സമയം എടുത്തു.

വർഷങ്ങൾ കഴിഞ്ഞു ഞാനും വളർന്നു. മനസ്സിൽ പതിഞ്ഞ ആ ചിഹ്നം ഞാൻ വരച്ചു തുടങ്ങി. ഒരുപാട് കൂട്ടുക്കാർ ഉണ്ടെങ്കിലും ഈ ചിഹ്നത്തെ സ്നേഹിക്കുന്ന ഒരു കൂട്ടുകാരനെ ഉണ്ടായിരുന്നുള്ളു. മറ്റുക്കൂട്ടുക്കാർ മതിലിൽ അവരുടെ രാഷ്ട്രീയ ചിഹ്നങ്ങൾ തീർക്കുമ്പോൾ ഞങ്ങളും ഞങ്ങളുടെ ചിഹ്‌നം വരച്ചു വെക്കും, ചേട്ടന്മാരുടെ കൂടെ പോസ്റ്ററുകൾ പതിക്കാൻ പോകുക. ഇത്രേം ഒക്കെ ആണ് അന്നത്തെ രാഷ്ട്രീയ വിജ്ഞാനം.

ഒരിക്കൽ ഞങ്ങൾ രണ്ടുപേരും വീടിനടുത്തെ അമ്പലത്തിൽ ഇരിക്കുമ്പോൾ കുറെ നിറത്തിൽ ഉള്ള ചരടുകളുമായ് കുറച്ചു ചേട്ടന്മാർ വന്നു (പരിചിത മുഖങ്ങൾ കൂട്ടുക്കാർ തന്നെ )

ആ ദിവസത്തിനു പ്രേത്യേകതയുടെ അത്രേ രക്ഷാബന്ധനം ആണ് പോലും. അന്ന് അതിന്റെ അർത്ഥം അറിയില്ലായിരുന്നു. ഒരുപാട് നിറത്തിലുള്ള ചരടുകൾ കണ്ടപ്പോൾ ഞങ്ങളും കെട്ടി രാഖി.

വീട്ടിൽ ചെന്നപ്പോൾ അതിന് കിട്ടാത്ത ചീത്തയും തല്ലുമില്ല. എല്ലാം കഴിഞ്ഞു അച്ഛൻ വിളിച്ചു പറഞ്ഞു തന്നു രക്ഷാബന്ധൻ എന്താണെന്നു പെങ്ങൾ ആണ് രക്ഷാബന്ധനം എന്ന പേരിൽ ചരട് കെട്ടേണ്ടത് അത്‌ സാഹോദര്യ ബന്ധത്തിന്റെ രക്ഷവലയം ആണെന്നും.

അപ്പോൾ അവിടെ നടന്നത്??

കുറെ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് ഒരു ചേട്ടൻ എല്ലാവരുടെ കയ്യിലും ഒരു ചരടും കെട്ടി ഇന്ന് എനിക്ക് അതിന്റെ പേര് കൃത്യമായി അറിയാം രാഷ്ട്രീയ ബന്ധനം.

അങ്ങനെ പോകുമ്പോൾ അച്ഛൻ എനിക്ക് ഒരു ബനിയൻ വാങ്ങി തന്നു. അവിടെ വീണ്ടും പണ്ട് മനസ്സിൽ പതിഞ്ഞ ആ മുഖം. അന്ന് പക്ഷെ എനിക്ക് ആ മനുഷ്യന്റെ പേര് അറിയാം “ചെഖുവരെ”
ചെ എന്ന് എല്ലാവരും സംബോധന ചെയുന്ന വിപ്ലവ നക്ഷത്രം. പക്ഷെ അന്നും എനിക്ക് കൂടുതൽ അദ്ദേഹത്തെ കുറിച്ചറിയില്ലായിരുന്നു.

ആ ബനിയൻ ഇട്ടത് മുതൽ എനിക്ക് കുറച്ചൊക്കെ അദ്ദേഹത്തെ മനസിലാകാൻ തുടങ്ങി. അദേഹത്തിന്റെ ഫോട്ടോ ഉള്ള ബനിയൻ ഇട്ടതിന്റെ പേരിൽ ഞാൻ ഒരുപാട് ചോദ്യം ചെയ്യപ്പെട്ടു. ഒരിക്കൽ വീട്ടുകാർക്കൊപ്പം യാത്ര പോയിവരുമ്പോൾ ഈ ബനിയൻ നിമിത്തം എന്നെ തല്ലാൻ വരുന്ന ഒരു അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ എത്തി.

അന്ന് ഞാൻ മനസിലാക്കി ആ മനുഷ്യനിൽ എന്തോ വലിയ ശരിയുണ്ടെന്ന്. അതുകൊണ്ട് ആണല്ലോ പലരും ആ മുഖത്തെ ഇത്രയധികം ഭയക്കുന്നതും.

വർഷങ്ങൾ കടന്നു പോയ്‌ ഞാൻ എന്റെ പ്ലസ് ടു പഠനം പൂർത്തിയാക്കി എഞ്ചിനീയറിംഗ് ബിരുദ പഠനത്തിലേക്ക് കടന്ന സമയം.. നാട്ടിൽ രാഷ്ട്രീയ കോലാഹലങ്ങൾ കൊമ്പ് കുത്തി നിൽക്കുന്ന കാലം.

ഞാൻ അന്ന് ആദ്യമായി നാട്ടിലെ യുവജന പ്രസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. ഒരു പക്ഷെ എന്റെ ജീവിതത്തെ ഒരുപാട് മാറ്റിയെടുത്ത തീരുമാനം.

പാർട്ടി ക്ലാസ്സുകളും യോഗങ്ങളും എനിക്ക് തന്ന അറിവും ആതമവിശ്വാസവും ചെറുതല്ല. എല്ലാം കൊണ്ടും ഞാൻ എന്റെ ആശയങ്ങളോട് ചേർന്ന് നിന്ന കാലം.

ഒരുപാട് ആളെ കൂട്ടി പ്രസ്ഥാനം വലുതാക്കാൻ കഴിഞ്ഞില്ലെങ്കിലും കുറച്ചു പേരിലെങ്കിലും പാർട്ടി എന്താണെന്ന് മനസിലാക്കി കൊടുക്കാൻ ഞാൻ എന്ന സഖാവിനു കഴിഞ്ഞിരിക്കണം. അന്ന് ഏറ്റവും കൂടുതൽ സന്തോഷിച്ചിരുന്നത് സഖാവ് എന്ന ആ വിളി കേൾക്കുമ്പോൾ ആണ്.

അങ്ങനെ ഇരിക്കുമ്പോഴാണ് ആ ദിവസം ഞങ്ങൾക്ക് ആവേശം ഇത്തിരി കൂടി പോയ ദിവസം. രാഷ്ട്രിയമായ ചില തർക്കങ്ങൾ നടക്കുന്നത് കൊണ്ടു തന്നെ വലിയ ആവേശവും മനസിലുണ്ട് അന്ന്.

തെറ്റ് സംഭവിച്ചിരിക്കുന്നു ഞാൻ എന്ന കമ്മ്യൂണിസ്റ്റ്‌ക്കാരന് ആദ്യമായി സംഭവിച്ച പിഴ. കൊടിയിലും ബാനറുകളും അല്ല പാർട്ടിയും ആശയങ്ങളും ആണ് എന്ന് മനസിലാക്കി തിരുത്തണ്ട സംഭവം ആയിരുന്നു.. അവിടെ എനിക്ക് ആദ്യമായ് ഒരുപാട് പഴി കേൾക്കേണ്ടി വന്നു. തളർന്നു പോയ ദിനങ്ങൾ.

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!