Skip to content

കീമോവാര്‍ഡ്

chemoward

സ്ട്രെച്ചര്‍  ഒരു സീല്‍ക്കാര ശബ്ദത്തോടെ ആശുപത്രി വരാന്തയിലൂടെ ഉരുണ്ടു .

അറ്റണ്ടര്‍ നേരെ കീമോവാര്‍ഡ് ലക്ഷ്യമാക്കി സ്ട്രേട്ചേര്‍  തള്ളി അവരെ പിടിച്ച് കിടക്കയില്‍ കിടക്കാന്‍ സഹായിച്ചു.  അവരുടെ പേര് സൈനബ , പ്രായം 63 . കണ്ണൂരാന് അവരുടെ സ്വദേശം . അറ്റണ്ടര്‍ ചോദിച്ചു  “അമ്മയുടെ കൂടെ ആരും വന്നില്ലേ “ എന്നു ?  തന്റെ മകന്‍ വന്നിട്ടുണ്ട് എന്നു അവര്‍ മറുപടി പറഞ്ഞു . ഞാന്‍ ശരി എന്നു പറഞ്ഞു വേറെ രോഗിയെ തേടി അവിടുന്നു ഗ്രൌണ്ട് ഫ്ലോര്‍ ലക്ഷ്യമാക്കി സ്ട്രെച്ചര്‍ തള്ളി .

സൈനബ ക്കു നാല് വര്ഷം മുന്‍പ് ഗര്‍ഭപാത്രം നീക്കം ചെയ്തതാണ്.  അന്ന് ഡോക്ടര്‍ പറഞ്ഞു അമ്മക്ക് വേറെ കുഴപ്പം ഒന്നും  ഇല്ല. വേറെ ശരീര ഭാഗങ്ങിലേക്ക് ഒന്നും പടരില്ല. എന്നാലും ഒന്നു ഒരു ഗ്യ്നെക് ഒങ്കോ സര്‍ജനെ ഒന്നു കണ്ട് അണ്ഡാശയം നീക്കം ചെയ്യണോ എന്നു ഒരു അഭിപ്രായം എടുക്കുന്നത് നന്നായിരിക്കും എന്നു പറഞ്ഞു. പക്ഷേ അവര്‍ അത് അത്ര കാര്യമാക്കിയില്ല.

കാന്‍സര്‍ പിന്നേയും തലപൊക്കി രോഗി അറിയാതെ , ഒരു ബുദ്ധിമുട്ടും അറിയിക്കാതെ . ഓവരിയന്‍ കാന്‍സര്‍ എന്നു ഇതിനെ വിളിക്കാം .

മകന്‍ സലീം കണ്ണൂരിലുള്ള ഒരു പ്രൈവറ്റ് ഫിര്‍മില്‍ അക്കൌണ്ടന്‍റ് ആണ്.

വിവാഹം കഴിഞ്ഞു ഒരു കുട്ടിയുണ്ട് . പള്ളിയും സമുദായവും മറ്റുള്ള സമുദായിക പ്രവര്‍ത്തനങ്ങള്‍ ഒക്കെ ആയി ആള്‍ക്ക് വളരെ തിരക്കാണ്.

നിര്‍ദ്ധനരായ യത്തീം കുട്ടികള്‍ക്ക്  ഭക്ഷണം  , മരുന്ന് , വിവിധ ഫണ്‍ഡ് റൈസിങ് പ്രോഗ്രാമുകള്‍ ഒക്കെ നടത്തുക അങ്ങനെ പോകുന്നു അയാളുടെ കാര്യങ്ങള്‍.

ആശുപത്രി കൌണ്ടേരില്‍ പണം അടച്ചു  സലീം ഉമ്മയുടെ അടുത്തേക്ക് നടന്നു . കീമോ തുടങ്ങുന്നതിന് മുന്പ് ഉമ്മക്ക് പ്രാതല്‍ കൊടുക്കണം എന്ന വിചാരം അയാളുടെ നടത്തത്തിന് വേഗം കൂട്ടി .  ഉമ്മ പ്രാതല്‍ കഴിച്ചു .

അന്ന് അവര്‍ വളരെ കുറച്ചേ കഴിച്ചുള്ളൂ , സലീമിന്റെ നിര്‍ബന്ധത്തിനു വഴങ്ങി അവര്‍ കുറച്ചുകൂടി കഴിച്ചു. ഉമ്മ പതുക്കെ മയക്കത്തിലാണ്ടു .

സലീം ഉമ്മ ഒന്നു മയങ്ങിക്കോട്ടെ എന്നു വിചാരിച്ചു വെറുതെ മൊബൈയിലില്‍ വെറുതെ കുത്തിക്കൊണ്ടിരുന്നു .

സിസ്റ്റര്‍ ബ്ലഡ് എടുക്കാന്‍ വന്നു .  ഉമ്മ ഉറക്കച്ചടവോടെ തന്റെ കയ്യ് നീട്ടികൊടുത്തു , സിസ്റ്റര്‍ ബ്ലഡ് എടുത്തു തിരിച്ചു നടന്നു റിസല്‍റ്റ് ഒന്നര മണിക്കൂര്‍ കഴിഞ്ഞു വന്നു വാങ്ങിക്കണം എന്നു പറഞ്ഞു . സലീം തലയാട്ടി .

ഒന്നര മണിക്കൂര്‍ ഒരു സമയം തന്നെ യാണ്. സമയം ഇപ്പോ 10 മണി അയതേയുള്ളൂ അപ്പോ 11.30 മണി കഴിഞ്ഞു ചെന്നാല്‍ മതിയെന്ന് ഉമ്മ സലീമിനോടു പറഞ്ഞു. സലീം ഒന്നു മൂളി പിന്നേയും മൊബൈല്‍ നോക്കി കൊണ്ടിരുന്നു.

ഉമ്മ പിന്നേയും കണ്ണടച്ച് കിടന്നു കൊണ്ട് ഓരോന്ന് ആലോചിച്ചു തന്റെ ഭര്‍ത്താവ്  റഹ്മാനെ , ഉപ്പ അടുത്തു  ഉണ്ടായിരുന്നെങ്ങില്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു .

തന്റെ വിഡിത്തങ്ങള്‍ കണ്ടു കളിയാക്കി കൊല്ലുമായിരുന്നു . പരിഹസിക്കുമെങ്ങിലും താന്‍ അത് രസിച്ചിരുന്നു .

ഒരു നെടുവീര്‍പ്പോടെ അവര്‍ തിരിഞ്ഞു കിടന്നു സലീം എന്തു പറ്റിയെന്ന് ചോദിച്ചു . ഒന്നുമില്ല എന്നു   മനസ്സില്‍ പറഞ്ഞു അല്ലെങ്ങിലും നിനക്കു എന്തു മസ്സിലാകാനാ ഞാനും എന്റെ കെട്ടിയോനുമായുള്ള കെമിസ്ട്രി ഒക്കെ .

കാന്‍സര്‍ ത്തന്നെയാണ് അദ്ദേഹത്തെയും എന്നില്‍ നിന്നകറ്റിയത് . പങ്ക്രെയസിലായിരുന്നു അര്ബുദം ആദ്യം മുള പൊട്ടിയത് പിന്നെ അത് വളര്‍ന്ന് 4 സി‌എം വലിപ്പമുള്ള ഒരു മുഴ (ട്യൂമര്‍) ആയി മാറി . ലിവറിനെയും , വൃക്കകളെയും തകര്‍ത്ത് അവന്‍ മുന്നേറി . അവസാനം ഹെപ്പറ്റിക് ആന്ഡ് റെനാല്‍ കോമയിലായിരുന്നു മരണവും.

അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതായും പിന്നെ നിലക്കുന്നതായും താന്‍ നെഞ്ചില്‍ സ്പര്‍ശിച്ചു അറിഞ്ഞു .

സൈനബ പിന്നേയും ആത്മഗതം എന്നോണം പറഞ്ഞു തനിക്ക് മരണത്തെ ഭയം ഇല്ല . തന്റെ അസുഖത്തിനു സ്റ്റേജ് 4 എന്ന ഒരു വിശേഷണം കൂടിയുണ്ട് എന്നത് ഡോക്ടര്‍ പറഞ്ഞത് താന്‍ കേട്ടതാണ് .

മരിച്ചാല്‍ തനിക്ക് തന്റെ കെട്ടിയോന്റെ അടുത്തു യാതൊരു പാസ്സ്പോര്‍ടും വിസയും ഇല്ലാതെ മറ്റുള്ള ഒരു സമ്മതത്തിനും കാത്തു  നില്‍ക്കത്തെ തന്നെ എത്തി ചേരാമെന്നുള്ള വിശ്വാസം അവരുടെ മനസ്സിന് കൂടുതല്‍ കരുത്തേകി ..

നേരം 11.30 മണി, സലീം റിപോര്‍ട്ട് വാങ്ങിക്കുവാന്‍ ലാബിലേക്ക് പോയി .

സൈനബ മകനെ കാത്തുകിടന്നു ഓരോന്ന് ആലോചിച്ചു , അവന് ഇപ്പൊ നല്ല ഉത്തരാദിത്വം വന്നിരിക്കുന്നു, തന്റെ സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ചു തനിക്ക് വേണ്ടി ഓടി നടക്കുന്നു . അസുഘം ഡയഗനോസ് ചെയ്തപ്പോ തൊട്ട് അവന് വല്ലാത്ത ഒരു ആധിയാണ് . ഇപ്പൊ കൂടുതല്‍ സമയം എന്റെയടുത്ത് ചിലവഴിക്കുന്നു. അധികം സംസാരം ഇല്ല .

സലീം വന്നു , വരുന്ന വഴിക്കു സിസ്റ്റെരെ കണ്ടു പേര് വിളിക്കം  എന്നു പറഞ്ഞു . റിപോര്‍ട്ട് കാണിക്കണം എന്നു സലീം പറഞ്ഞു.  സലീം വേഗം ഉമ്മയുടെ അടുത്തേക്ക് നടന്നു.  റെസുല്‍റ്റിനെ പറ്റി താന്‍ ചോദിക്കും മുന്പ്

അവന്‍ പറഞ്ഞു കുഴപ്പമൊന്നുമില്ല എന്നാലും ഡോക്ടര്‍ പറയട്ടെ. സിസ്റ്റര്‍ പേര് വിളിക്കാം എന്നു പറഞ്ഞു. ഉമ്മക്ക് വേണ്ടി വീല്‍ചെയര്‍ പറഞ്ഞു , വീല്‍ചെയര്‍  പത്തു മിനിറ്റിനകം വന്നു.

കാത്തുനില്‍പ്പ് ഒരു ബുദ്ധിമുട്ട് തന്നെയാണ് , രോഗപീഡ അനുഭവിക്കുന്ന പലരെയും ഞാന്‍ അവിടെ കണ്ടു. ചെറിയ കുട്ടികള്‍, തൊട്ട് പലപല പ്രായത്തിലുള്ളവരെയും അവിടെ ഉണ്ടായിരുന്നു.  എല്ലാവരുടെയും മുഘത്ത് ഒരു സ്ഥായിയായ വിഷാദം കലര്‍ന്ന ഒരു നിര്‍വ്വികാരത ഒരു നിഴല്‍ പോലെ പ്രതിഫലിച്ചിരുന്നു.  ചിലര്‍ വളരെ ജിജ്ഞാസ ഉള്ളവരാണ് . അടുത്ത ട്രീറ്റ്മെന്‍റ് എങ്ങനെയായിരിക്കും എന്നുള്ള ചിന്തയും, ഡോക്ടര്‍ ഇനി എന്തു പറയും എന്നതും പറ്റിയുള്ള ചിന്തകള്‍ അവിടെയെങ്ങും അവരെയെല്ലവരെയും മൂകരാക്കിയിരുന്നു. കാന്‍സര്‍ എന്ന അസുരന്റെ സന്തതികള്‍ എന്നു വിശേഷണമാവാം .

തന്റെ ഊഴമായി , ഡോക്ടര്‍ പറഞ്ഞു അടുത്തപ്രവശ്യം കീമോവിന് വരുമ്പോ ചില ടെസ്റ്റുകള്‍ ചെയ്തിട്ട് വരാന്‍ പറഞ്ഞു .  ഇപ്പോഴത്തെ കീമോവിനുള്ള മരുന്നും കുറിച്ചു തന്നു. കാലിന് ഭയങ്കര മരവിപ്പ് ഉണ്ട് എന്നു ഡോക്ടോരോടു പറഞ്ഞു അത് കീമോ മരുന്നിന്റെ സൈഡ് എഫെക്ട് ആണ് എന്നും പറഞ്ഞു.

നേരം 2 മണിയോട് അടുത്തു കീമോ തുടങ്ങിയപ്പോ , ഇനി  ഒരു നാലര മണിക്കൂര്‍ ഒരേ കിടപ്പു തന്നെ . സലീം അടുത്തു തന്നെയുണ്ട് . ഭക്ഷണവും വെള്ളവും കഴിക്കാന്‍ സിസ്റ്റര്‍ പറഞ്ഞു.  സലീം വേഗം പാര്‍സല്‍ വാങ്ങിച്ചു കൊണ്ടുവന്നു കൊടുത്തു. ഉമ്മ കഴിക്കുന്നതും നോക്കി അവന്‍ അടുത്തിരിന്നു . സിസ്റ്റര്‍ അവനോടു കഴിച്ചിട്ടു വരാന്‍ പറഞ്ഞു, അതുവരെ ഉമ്മയെ ഞങ്ങള്‍ നോക്കികൊള്ളാം എന്നു പറഞ്ഞു.

ഒരു ജാള്യതയോടെ അവന്‍ ഹോസ്പിറ്റല്‍ കാന്‍റ്റീന്‍ ലക്ഷ്യമാക്കി നടന്നു.

പടച്ചോന്‍ എന്തിന് ദുനിയാവില്‍ ഈ അര്‍ബുദം എന്ന മഹാമാരി മനുഷ്യനു കൊടുത്തു , അവന് പടച്ചോനോട് ദേഷ്യം തോന്നി . തന്റെ ഉമ്മയെ പോലെ എത്ര പേരാണ് ഈ അസൂഘത്തോട് മല്ലടിച്ചു ജീവിക്കുന്നതു . ദിനംപ്രതി കാന്‍സര്‍ ബാധിച്ചവര്‍ കൂടി കൂടി വരുന്നു . ഈ രോഗം ഒരുപാട് പേരുടെ പ്രതീക്ഷയും , കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയും തകര്‍ക്കുന്നു.

സലീം ഒരു ചായയും പഴംപൊരിയും കഴിച്ചു തിരിച്ചു കീമോവാര്‍ഡ് ലക്ഷ്യമാക്കി നടന്നു . നാലര മണിക്കൂര്‍ എന്തുപ്പെട്ടെന്നാണ് കടന്നു പോയത്. ഉമ്മ താന്‍ പുറത്തായിരുന്ന സമയം നോക്കി അടുത്തുള്ള മറ്റ് രോഗികളായി ഓരോ വിഷയം സംസാരിച്ച് കിടക്കുകയാണ്.  അതില്‍ ഒരു മധ്യവയസ്കയായ സ്ത്രീ ഉമ്മയോട് ചോദിച്ചു കൂടെയുള്ളത് മകനാണോ എന്നു . ഉമ്മ തലയാട്ടി പറഞ്ഞു അതേ പേര് സലീം .  ആ സ്ത്രീ എന്നെ സ്നേഹവായ്പ്പോടെ നോക്കി പുഞ്ചിരിച്ചു .

ഉമ്മ അവരോടു ചോദിച്ചു കൂടെ ആരും വന്നില്ലേ എന്നു , ഒരു നിശബ്ദതായിരുന്നു അവിടമാകെ അവര്‍ ആ ചോദ്യം കേട്ടില്ലെന്ന് നടിച്ചു .

അവരുടെ പേര് ആയിഷ എന്നാണ് . അവര്‍ അവരുടെ കഥ ചിരുക്കി പറഞ്ഞു മകന്‍ ഒരു ബൈക്ക് ആക്സിഡെന്‍റില്‍ കൊല്ലപ്പെട്ടു എന്നതും മറ്റും. തന്റെ ഒരു അയല്‍വാസിയാണ് കൂടെ വന്നിരിക്കുന്നെത്തന്നും പറഞ്ഞു. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി വേറെ കല്യാണം കഴിച്ചു എന്നും പറഞ്ഞു.

ഉമ്മക്കു ആയിഷയുടെ കദന കഥ കേട്ടപ്പോള്‍ വിഷമമായി.

വിഷമിക്കേണ്ട എന്നും പടച്ചോന്‍ നിങ്ങള്‍ക്ക് എപ്പോളും തുണയാവട്ടെ എന്നു പറഞ്ഞു.

അന്നത്തെ കീമോ കഴിഞ്ഞു , സലീം കീമോ റൂമിന്റെ വാടക അടച്ചു, മണിക്കൂറിനു നൂറു രൂപയാണ്. ഞങ്ങള്‍ ബ്ലഡ് കൌണ്ട് കൂടാനുള്ള ഇഞ്ജെക്ക്ഷന്‍ വാങ്ങി ഐസുബാഗില്‍ വെച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു.  ഉമ്മ സലീമിനോടു പറഞ്ഞു നീ കീമോവാര്‍ഡില്‍ പോയി ആയിഷയെ കൂട്ടികൊണ്ട് വരണം കാരണം നമ്മള്‍ ഇറങ്ങിയപ്പോള്‍ ആ പാവം സ്ത്രീ ഒറ്റയ്ക്ക് അവിടെ കിടക്കുകയാണ്. സിസ്റ്റര്‍ ചോദിച്ചു എന്താ വീട്ടില്‍ പോകണ്ടെ എന്നു ? അവര്‍ തല ചുറ്റുന്നു എന്നു കള്ളം പറഞ്ഞു (അപ്പോ കുറച്ചു നേരം കൂടി അവിടെ കിടക്കാമല്ലോ. )

സലീം തന്റെ ഉമ്മ സൈനബയെ കാറില്‍ ഇരുത്തി കീമോവാര്‍ഡ് ലക്ഷ്യമാക്കി നടന്നു .  ഉമ്മ പറഞ്ഞത് വളരെ ശരിയായിരുന്നു . ആ പാവം സ്ത്രീ ആരെയോ കാത്തു സങ്കടത്തോടെ കീമോവാര്‍ഡിന്റെ പുറത്തു ഇരിക്കുകയായിരുന്നു. സിസ്റ്റെര്‍മാരെല്ലാം അവരുടെ ഡ്യൂട്ടി കഴിഞ്ഞു പോയി തുടങ്ങി .

അയല്‍വാസി കൂടെ വന്നിട്ടുണ്ട് എന്നത് അവര്‍ നുണ പറഞ്ഞതായിരുന്നു .

ഞാന്‍ അവരെ അടുത്തെത്തി പോകാം എന്നു പറഞ്ഞു , ഒരു നിസ്സഹതായതയോടെ അവര്‍ എന്നെ നോക്കി , പിന്നെ എന്റെ കൈ പിടിച്ച് അവര്‍ പതുക്കെ എണീറ്റ് എന്റെ കൂടെ നടന്നു .

എന്നെ ഒരു നിമിഷം അവരുടെ മകനായി സങ്കല്‍പ്പിച്ചു കാണണം .  അവരുടെ മരുന്ന് കുറിപ്പടി നോക്കി എഴുതിയ മരുന്നും വാങ്ങിച്ചു ഞാന്‍ അവരെ എന്റെ ഉമ്മയെ പോലെ വീല്‍ചെയറില്‍ ഇരുത്തി തള്ളി എന്റെ വണ്ടി ലക്ഷ്യമാക്കി നടന്നു.

ആ സാധു സ്ത്രീയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത്  ഞാന്‍ കണ്ടു , അത് ചിലപ്പോ തനിക്ക് ഒരു മകനെ കിട്ടിയതിലുള്ള സന്തോഷം കൊണ്ടായിരിക്കാം അല്ലെങ്കില്‍ ആരും ഇല്ലാത്ത തനിക്ക് പടച്ചോന്‍ ഒരു കൈത്താങ് തന്നു തനിക്ക് തുണയായി വന്നു എന്നു കരുതുന്നതും കൊണ്ടാകാം .

ഞാന്‍ കാറില്‍ അവരെ ഇരുത്തി ഞങ്ങള്‍ ഹോസ്പിറ്റല്‍ വിട്ടു, കുറച്ചു നേരത്തേക്ക്  കാറില്‍ ആകെ ഒരു നിശബ്ദതയായിരുന്നു, ഉമ്മ അവരെ ചേര്‍ത്ത് പിടിച്ചിരുത്തി , അവര്‍ അപ്പോളും നിശബ്ദമായി കരുയുകയായിരുന്നു .

ഉച്ചക്ക് എനിക്കു പടച്ചോനോട് ദേഷ്യമാണ് തോന്നിയതെങ്കിലും ഇപ്പൊ തനിക്ക് ഒരു ഉമ്മയെ കൂടി കിട്ടിയല്ലോ എന്ന സന്തോഷം മനസ്സിനു ആകെ ഒരു കുളിര്‍മയേകി .

പടച്ചോന്‍ കാരുണ്യവാന്‍ തന്നെ എന്നു തോന്നി.

കാര്‍ വീട് ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു …………….

 

ശുഭം

മനു പൊന്തെങ്കണ്ടത്ത്

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!