Skip to content

ബാങ്കിൽ വന്ന സ്ത്രീ

aksharathalukal-malayalam-stories

(ശടെന്ന് പറയും മുന്നേ നിങ്ങൾക്കിത് വായിച്ച് തീർക്കാം )

 

വളരെ തിരക്കുപിടിച്ച സമയത്തായിരുന്നു ആ സ്ത്രീ തപ്പിയും തടഞ്ഞും ബാങ്കിലേക്ക് എത്തിപ്പെട്ടത് .

നിറം മങ്ങിയ സാരിയാണ് വേഷം .കയ്യിൽ ഒരു പഴയ സഞ്ചിയുമുണ്ട് .നരക്കാൻ ഒരിറ്റ്പോലും ബാക്കിയില്ലാത്ത മുടിയും വാരിക്കെട്ടി ആ സ്ത്രീ കൗണ്ടറിനു മുന്നിലേക്ക് പിച്ചും പെയ്യും പറഞ്ഞുകൊണ്ട് ചെന്നു .

വിഷു വരുവല്ലേ ..പേരകുട്യോൾക്ക് തുണി വാങ്ങികൊടുക്കണം ,കുട്യോൾക്ക് കൈനീട്ടം കൊടുക്കണം ..മുറിയിലെ ഫാൻ കേടായതുകൊണ്ട് പുതിയതൊന്ന് വാങ്ങിക്കണം ..ഇതിനെല്ലാമായി പെൻഷൻ കിട്ടിയ തുകയിൽ മിച്ചം പിടിച്ചത് എടുക്കണം .അതിനുള്ള വരവായിരുന്നു ആ സ്ത്രീയുടേത് .

കൗണ്ടറിൽ ഇരിക്കുന്ന പുതുതായി ജോയിൻ ചെയ്ത ബാങ്ക് ജീവനക്കാരൻ അമ്മയ്ക്ക് എന്താ വേണ്ടേ എന്ന് ചോദിച്ചിട്ടും ആ സ്ത്രീ അയാളുടെ കണ്ണിൽ തന്നെ നോക്കി നിന്നു .

അധികം താമസിയാതെ തന്നെ ആ സ്ത്രീക്ക് കേൾവികുറവുണ്ടെന്ന് അയാൾക്ക് മനസ്സിലായി .

പിന്നെ ഉച്ഛതിലുള്ള ചോദ്യങ്ങളായി .

“അക്കൗണ്ടിലുള്ള മുഴുവൻ കാശും വേണം ..”

ആ സ്ത്രീ ആ ചെറുപ്പക്കാരന്റെ കണ്ണിൽ തന്നെ നോക്കി പറഞ്ഞു .

ബാങ്ക് ജീവനക്കാരൻ രണ്ടുമൂന്നു വട്ടം ഉറക്കെ പാസ്സ്ബുക്ക് ചോദിച്ചപ്പോഴാണ് ആ സ്ത്രീ അത് കേട്ടതും തന്റെ സഞ്ചിയിൽനിന്നും പാസ്സ്‌ബുക്ക് എടുത്തു കൊടുത്തതും .

അയാൾ സൂക്ഷ്മതയോടെ അക്കൗണ്ട് പരിശോധിച്ചപ്പോൾ അതിൽ ആ സ്ത്രീ ആവശ്യപ്പെടുന്നത്ര കാശില്ല എന്ന് മനസ്സിലായി .

വളരെ കഷ്ടപ്പെട്ട് അയാളത് ആ സ്ത്രീയോട് പറഞ്ഞൊപ്പിച്ചു .

അത് മനസ്സിലാക്കിയപ്പോഴേക്കും ആ സ്ത്രീ ഞെട്ടിപ്പോയി .

“അതിന്റകത്ത് കാശുണ്ട് ..ഞാനെടുത്തിട്ടില്ല .”

വെപ്രാളവും സങ്കടവും കൊണ്ട് ആ സ്ത്രീ ഉറക്കെ പറഞ്ഞു .

“ഇല്ല അമ്മേ ..അതിൽ ഇത്രേം കാശില്ല ..അയ്യായിരത്തി ഇരുനൂറ് രൂപമാത്രമേ ഇപ്പോൾ ഉള്ളൂ …”

 

അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു .

“അതിൽ കാശുണ്ട് …ഞാനെടുത്തിട്ടില്ല ..അതെവിടെപ്പോകാനാ …”

ആ സ്ത്രീ അതുറപ്പിച്ച് പറഞ്ഞുകൊണ്ട് തന്നെയിരുന്നു .

അപ്പോഴേക്കും ബാങ്കിലെ എല്ലാ ജീവനക്കാരുടെയും ശ്രദ്ധ ആ സ്ത്രീയുടെ നേർക്കായിമാറി .

വലിയൊരു ചോദ്യചിഹ്നം എല്ലാവരുടെയും മനസ്സിൽ പ്രത്യക്ഷപ്പെട്ടു .

ബാങ്ക്ജീവനക്കാരൻ ആ സ്ത്രീയുടെ പാസ്‌ബുക് വാങ്ങി പതിപ്പിച്ചു .

അയാൾ ട്രാൻസാക്ഷൻസ് എടുത്ത് സൂക്ഷിച്ചു പരിശോധിക്കാൻ തുടങ്ങി .

ശരിയാണ് ..’അമ്മ പറഞ്ഞതുപോലെ അതിൽ മുപ്പത്തിനായിരത്തി ഇരുനൂറ് രൂപയുണ്ടായിരുന്നു ഇന്നലെവരെ .

പക്ഷെ ഇന്ന് രാവിലെ തന്നെ അതിൽ നിന്നും ഇരുപത്തായ്യായിരം രൂപ എടുത്തിട്ടുണ്ട് .

അയാളത് മനസ്സിലാക്കിയശേഷം ആ സ്ത്രീയോട് ഉറക്കെ പറഞ്ഞു .

ആ സ്ത്രീയുടെ മുഖത്ത് ദേഷ്യം വരാൻ അധികം നേരം വേണ്ടിവന്നില്ല .

“ഞാനെടുത്തിട്ടില്ല കാശ് ”

അവർ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു.

” കാസറഗോഡ് ജില്ലയിലെ പടന്നക്കാട് അമ്മയുടെ ആരെങ്കിലും താമസിക്കുന്നുണ്ടോ ?”

പാസ്സ്‌ബുക്കിലെ വിവവരങ്ങൾ നോക്കിയ ശേഷം ബാങ്ക് ഉദ്യോഗസ്ഥൻ അമ്മയോട് ചോദിച്ചു .

“ഉവ്വ് ..എന്റെ ഇളയമോളും കുടുംബവും അവിടെയാ ഇപ്പോൾ താമസിക്കുന്നത് …”

കാര്യമെന്താ എന്ന് മനസ്സിലാക്കാതെ ആ സ്ത്രീ അയാളുടെ കണ്ണുകളിൽ ജിഞാസയോടെ നോക്കി പറഞ്ഞു .

“പടന്നക്കാട് എന്ന സ്ഥലത്തുനിന്നാണ് കാശെടുത്തിട്ടുള്ളത് …

അമ്മയുടെ എടിഎം കാർഡ് അമ്മയുടെ കയ്യിലുണ്ടോ ..”

ആ ജിജ്ഞാസയ്ക്ക് അന്ത്യയാമമിട്ടുകൊണ്ട് അയാൾ മറുപടി നൽകി .

വളരെ തിടുക്കപ്പെട്ട് ‘ഉണ്ട് ‘എന്ന് മറുപടി പറയുമ്പോൾ തന്നെ ആ സ്ത്രീ തന്റെ സഞ്ചിയിൽ അത് തപ്പുവായിരുന്നു .

“അമ്മാ ..അത് നിങ്ങളുടെ സഞ്ചിയിലില്ല ..അത് നിങ്ങളുടെ മോളുടെ കയ്യിലാ ..മോളാണ് അവിടെനിന്നും കാശെടുത്തത് …”

ആ സ്ത്രീ അപ്പോഴും അത് ശ്രദ്ധിക്കാതെ സഞ്ചിയിൽ തപ്പിക്കൊണ്ട് തന്നെയിരുന്നു .

കണ്ണുനീർ കൊണ്ട് കലങ്ങിയിരുന്നു ആ സ്ത്രീയുടെ മിഴികൾ .

“എന്റെ കയ്യിലില്ല സാറേ …അവൾ എടുത്തോട്ട് …കൊണ്ട് പൊയ്‌ക്കോട്ടു ..സാരമില്ല ..എനിക്ക് വേണ്ട കാശൊന്നും ..”

 

ആ സ്ത്രീ ഉറക്കെ വിങ്ങിപ്പൊട്ടി കരയാൻ തുടങ്ങിയിരുന്നു .

തന്റെ പെൻഷൻ കാശിൽനിന്നൊക്കെ ഇപ്പോഴും മക്കൾ ചോദിക്കാതെ തന്നെ അവർക്ക് കാശ് കൊടുക്കുന്നുണ്ട് .

 

വീട്ടിൽ ഒറ്റയ്ക്കാണ് ഇപ്പോഴും .. വളരെ ചെറിയ സൗകര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത് പോലും .

ഫാൻ ചീത്തയായിട്ട് നാളുകളേറെ ആയി . ചൂട് സഹിക്കാനാവാതെ നിലത്താ കിടക്കുന്നതുപോലും ..

ആഹ്….ഇനി എത്ര നാളാ ഭൂമിയിൽ …അതുവരെ ഇങ്ങനോക്കെപോകട്ടെ .

ആ സ്ത്രീ പിറുപിറുത്തു .

 

വേദനയുടെ തിര ആ സ്ത്രീയുടെ ഉള്ളിൽ അലയടിക്കുന്നുണ്ടായിരുന്നു .

അവരുടെ വാക്കുകകൾ ബാങ്കിൽ നിന്നവരുടെ ഹൃദയത്തിൽ ആണിയടിക്കുന്ന പോലെയായിരുന്നു അനുഭവപ്പെട്ടത് .

ചിലരുടെ മിഴികൾ ഈറനണിയിപ്പിച്ചു .

ബാക്കിയുള്ള കാശ് മതിയെന്നു പറഞ ശേഷം അവർ ബാങ്ക് ജീവനക്കാരന്റെ മുഖത്തു ദയനീയമായി നോക്കി .

 

ബാങ്കിലെ ഒന്നുരണ്ട് ജീവനക്കാർ ഒത്തുകൂടി ആ സ്ത്രീയെ ആശ്വസിപ്പിച്ചു .

അവർ പാസ്സ് ബുക്ക് തിരികെ വാങ്ങുകയും ബാക്കിയുണ്ടായിരുന്ന കാശുമായി അവർ ബാങ്കിൽ നിന്നിറങ്ങുകയും ചെയ്തു .

 

“എന്നെ പഠിപ്പിച്ച ടീച്ചറാ ആ പോകുന്നത് ..പാവം …”

അവരുടെ നീറി നീറിയുള്ള നടത്തം ബാങ്കിലുള്ള എല്ലാവരും നിസ്സഹായതയോടെ നോക്കി നിൽക്കുന്നേരം ഒരാൾ പതിയെ പറഞ്ഞു .

ഈ വിഷുവിന് ആഗ്രഹിച്ചപോലൊന്നും ചെയ്യാൻ പറ്റിയില്ല .

ഉള്ള കാശിനു കുട്യോൾക്കും പേരകുട്യോൾക്കും എന്തേലുമൊക്കെ നൽകണം .

അതുമാത്രമായിരുന്നു അപ്പോഴും ആ സ്ത്രീയുടെ മനസ്സിൽ .

വീടെത്തിയശേഷം തന്റെ സഞ്ചിയിൽനിന്നും പാസ്സ് ബുക്കെടുത്തു അലമാരയിൽ വെയ്ക്കാൻ നേരം ആ സ്ത്രീയുടെ കണ്ണിലെന്തോ തടഞ്ഞു .

 

പാസ്സ്‌ബുക്കിനിടയിൽ എന്താ …..

തിടുക്കത്തോടെ ആ പാസ്സ്‌ബുക് തുറന്നു .

 

നടുവിലായി രണ്ടായിരത്തിന്റെ 3 നോട്ട് .

കൂടെ ഒരു കുറിപ്പും .

തപ്പിത്തടഞ്ഞു അത് വായിച്ചപ്പോൾ ആ സ്ത്രീയുടെ മുഖത്തു വല്ലാത്തൊരു സന്തോഷം അനുഭവപ്പെട്ടു .

ഒരുതരം ആശ്വാസവും ഒപ്പം ആനന്ദക്കണ്ണുനീരും .

“അമ്മയ്ക്ക് ഞങ്ങളുടെ വക ഒരു കുഞ്ഞു വിഷുകൈനീട്ടമാണിത് ..

അമ്മ ഇനിമുതൽ ചൂടത്ത് കിടന്നുറങ്ങേണ്ട .

പിന്നെ അമ്മയുടെ അനുവാദമില്ലാതെ ഞങ്ങളൊരു കാര്യംകൂടി ചെയ്തു .ഞങ്ങൾ ആ എടിഎം ബ്ലോക്ക് ചെയ്തു ….”.

 

ശുഭം .

 

(based on a real story )

ആർ ജെ സജിൻ കാട്ടാക്കട

ഫോൺ :9562011610

4.9/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “ബാങ്കിൽ വന്ന സ്ത്രീ”

Leave a Reply

Don`t copy text!