Skip to content

ദി ഓപ്പറേറ്റർ | THE OPERATOR

(1 customer review)




Novel details

4.2/5 - (89 votes)

സമയം രാത്രി 11 മണി
ആലോചനയിലാണ്ടിരിക്കുകയാണ് താനെന്ന ബോധം അവൾക്ക് വന്നനിമിഷം, അതിന്റെ ബാക്കിപത്രമായി വളരെ പതിയെ തലമുടിയിഴകളിലെ ഈർപ്പം തോർത്തി കളഞ്ഞുകൊണ്ടിരിക്കുകയാണ് താനെന്നത്, കണ്ണുകളുടെയും മുന്നിലെ മിററിന്റെയും സഹായത്താൽ അവൾ മനസ്സിലാക്കി. അടുത്തനിമിഷം അവൾ തന്റെ പ്രഫഷന് ചേർന്നവിധം മുടിയാകെ കെട്ടിവെച്ച് താൻ ധരിച്ചിരിക്കുന്ന ഒ.ടി. ഗൗൺ ആകെയൊന്ന് നോക്കി -കുളിച്ചുവന്നയുടൻ അണിഞ്ഞതായതിനാൽ അവളാകെ അവയോടൊപ്പം വിയർത്തുതുടങ്ങിയിരുന്നു. ഒരുനിമിഷംകൊണ്ട്, ശ്വാസമൊന്ന് വലിച്ചു നിശ്വസിച്ച് അവൾ ഉറച്ചുനിന്നു. ശേഷം തിരിഞ്ഞതോടെ തന്റെ വർക്ക്മേറ്റ് ആയ ഡോക്ടർ ആരാധന കൃഷ്ണൻ പുതച്ചുമൂടിക്കിടന്നുറങ്ങുന്നത് കണ്ടതോടെ അവിടേക്ക് നീങ്ങി ബെഡ്‌ഡിൽ അലക്ഷ്യമായി കിടന്നുപോന്നിരുന്ന ആരാധനയുടെ മൈബൈൽ അവൾ കൈയിലെടുത്തു. സ്ക്രീൻ ഓൺ ആക്കിയപ്പോൾ വളരെ നേരമായി ഏതോ ഒരു ‘അനുപേഷ്’ ന്റെ തുടർച്ചയായ മെസ്സേജുകൾ മറുപടി ലഭിക്കാതെ വിഷമിച്ചുകിടക്കുന്നത് അവൾ കണ്ടു. സ്ക്രീൻ ബാക്ക് ആക്കി ഓഫ് ചെയ്യുന്നതിനിടയിൽ ആരാധനയെ അവളൊന്നുകൂടി നോക്കിയശേഷം തലയുടെ വശത്ത് ഭദ്രമായി മൊബൈൽ വെച്ചു.
അത്യാവശ്യം എല്ലാ സൗകര്യങ്ങളും നിറഞ്ഞ തങ്ങളുടെ റൂം പുറത്തുനിന്നും മെല്ലെ ലോക്ക്ചെയ്ത് നഗ്നമായ പാദങ്ങളുടെ സഹായത്തോടെ, അവൾ ഇടംവലം തന്റെ കണ്ണുകൾ പായിച്ച് ഇരുട്ടിലൂടെ നടന്നു. ഈ അപ്പാർട്മെന്റിൽ സ്റ്റേ ചെയ്യുന്ന ഡോക്ടർമാരുടെ ഡ്യൂട്ടി നേരത്തേ കഴിഞ്ഞിരുന്നതിനാൽ ആകെ ഇരുട്ടിലാണ്ടു കിടന്നിരുന്നു. രണ്ടാംനിലയിൽനിന്നും സ്റ്റെപ്പുകൾ മന്ദം-മന്ദം താഴേക്കിറങ്ങുന്നതിനിടയിൽ വലത്തുപോക്കറ്റിൽ ഫോൺ ഉണ്ടെന്ന് ഉറപ്പുവരുത്തിയശേഷം അവൾ ഇടതുപോക്കറ്റില്നിന്നും രണ്ടുമൂന്നു വലിയ കറൻസിനോട്ടുകൾ കയ്യിൽ ചുരുട്ടിയെടുത്തുപിടിച്ചു. സ്റ്റെപ്പുകൾ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും സെക്യൂരിറ്റി, ചെയറിൽ ആടിയിരിക്കുന്നത് നേരിയ നിലാവെളിച്ചത്തിൽ കാണാമെന്നായി. അല്പം മുൻപെപ്പോഴോ കത്തിയെരിഞ്ഞുതീർന്ന സിഗരറ്റിന്റെ ഗന്ധം അവിടമാകെ പാറിനടക്കുന്നുണ്ടായിരുന്നു. കൈയ്യിൽ ചുരുട്ടിപ്പിടിച്ചിരുന്ന കറൻസികൾ അവൾ അയാൾക്കുനേരെ നീട്ടിയപ്പോൾ, കൈവിരലുകൾ ടേബിളിലെന്നവണ്ണം ഇരിക്കുന്ന മദ്യക്കുപ്പിയിൽ തട്ടി. പതിവുപോലെയെന്നപോലെ ആ ശബ്ദവും ചുരുണ്ടുകിടക്കുന്ന കറൻസികളും, മദ്യലഹരിയിലും അയാളെ പുളകംകൊള്ളിച്ചു.
അയാൾ വെപ്രാളംകാണിച്ച് ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചതോടെ, ചുരുട്ടിയ കറൻസികൾ അവൾ ടേബിളിലേക്കിട്ട് മുന്നിലെ വിശാലമായ മൈതാനത്തിലേക്കിറങ്ങി നടന്നു. നേരിയ നിലാവെളിച്ചത്തിനൊപ്പം അവിടമാകെ നനുത്ത തണുപ്പ് വിഹരിച്ചുതുടങ്ങിയിരുന്നു. എന്നിരിക്കിലും, തോറ്റുകൊടുക്കുവാൻ തയ്യാറല്ലെന്നമട്ടിൽ അവളുടെ ശരീരം പതുക്കെ നനഞ്ഞുകൊണ്ടിരുന്നു, വേഗത്തിൽ നടക്കുന്നതിനൊപ്പം.
മൈതാനത്തിന്റെ കവാടവാതിൽ പൂട്ടിയിരിക്കുകയാണ്. അതിന് വലതുവശത്തായിമാറി ചെറിയൊരു അഴുക്കുചാലുണ്ട്. കുറച്ചുദിവസങ്ങളിലായി മഴപെയ്യാത്തതിനാൽ അവിടമാകെ വറ്റിവരണ്ടുണങ്ങി കിടക്കുകയായിരുന്നു. അവൾ ഒരുവിധം, ഒരാൾക്കുമാത്രം കഷ്ടിച്ച് സഞ്ചരിക്കാവുന്ന ആ ചാലിലേക്ക് ഇറങ്ങിനടന്നു. ചുറ്റും ഉയർന്നുനിൽക്കുന്ന ഇരുഭിത്തികളിലും ശരീരം ഉരയ്ക്കപ്പെട്ടുംമറ്റും അവൾ വേഗത്തിൽത്തന്നെ നീങ്ങിക്കൊണ്ടിരുന്നു. അതിന്റെ അവസാനം കുറുകെയൊരു ചെറിയ റോഡും അവൾക്കുമുന്നിലായി ചെറിയൊരു ഗേറ്റുമായിരുന്നു. അല്പം ബുദ്ധിമുട്ടി അവളാ ഗേറ്റ് വലിഞ്ഞുകയറി റോഡിലിറങ്ങിയശേഷം ഇരുവശങ്ങളിലേക്കും കണ്ണുകൾ ഓടിച്ചു. നിലാവെളിച്ചത്തെ അപ്പാടെ കാർമേഘങ്ങൾ മൂടിത്തുടങ്ങിയിരുന്നു. പരന്നുകിടക്കുന്ന ഇരുട്ടിനൊപ്പം വിജനമായിരുന്നു ആ പ്രദേശമാകെ.
റോഡിന്റെ അരികുപറ്റി അവൾ, വന്നവഴിയിൽനിന്നും വലത്തേക്ക് നടന്നു. വേഗത്തിലുള്ള നടത്തത്തിനിടയിൽ അവളുടെ പോക്കറ്റില്നിന്നും, സൈലന്റിലായിരുന്ന ഫോണിന്റെ സ്ക്രീൻ ഇടയ്ക്കിടെ മിന്നിത്തെളിഞ്ഞുകൊണ്ടിരുന്നു. അധികസമയം തികയുന്നതിനുമുന്പേ സാമാന്യം വലുപ്പംചെന്നൊരു ഗേറ്റിനുമുന്നിൽ അവൾ എത്തി. ഗേറ്റിനു ഇരുവശത്തേക്കും വലിയ ചുറ്റുമതിൽ നീണ്ടുകിടക്കുന്നു. ഗേറ്റിനു മുന്നിലൂടെ ഇടത്തേക്ക് നീണ്ടുപോയിരുന്ന, അവൾ വന്ന ചെറിയ റോഡിൽ ആ വളവിനു ഇടതുഭാഗംമുതൽ മുന്നോട്ടു മരങ്ങൾ തിങ്ങിനിൽക്കുന്നൊരു സ്ഥലമായിരുന്നു.
റോഡിനും മരങ്ങൾക്കുമിടയിൽ ആരുടേയും ശ്രദ്ധ പെട്ടെന്ന് ലഭിക്കാത്തവിധത്തിൽ ഒരു കറുത്ത ‘താർ’ കിടന്നിരുന്നു. നിമിത്തമെന്നപോലെ അത് ശ്രദ്ദിക്കാതെ അവൾ വലത്തേക്ക്, വലിയ മതിലിനോടുചേർന്നു വേഗം നടന്നു. കുറച്ചു മുൻപോട്ടു ചെന്നപ്പോഴേക്കും മതിലിനൊരു ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന ഭാഗം കാണാമെന്നായി. അവൾ മെല്ലെ അതുവഴി അകത്തേക്ക് പ്രവേശിച്ചു. ചുറ്റും കണ്ണുകളോടിച്ചു മുന്നിൽക്കാണുന്ന പാർക്കിങ് ബേസ്‌മെന്റിലേക്ക് അവൾ വേഗം നടന്ന് അതിന്റെ മധ്യഭാഗത്തെത്തി. ചുറ്റും ആകെ ഇരുട്ടാണ്, എന്തൊക്കെയോ കൂടിച്ചേർന്നെന്നപോലെ മുന്നോട്ടുപോകുവാനുള്ള വെളിച്ചമായി അവളെ നയിച്ചുവരികയായിരുന്നു.
സംശയംതോന്നിയകണക്കെ ഒരുവേള അവിടെ നിന്നുപോയ അവൾ ചുറ്റും നോക്കിക്കൊണ്ട് തന്റെ ഫോൺ കൈയ്യിലെടുത്തു. ശേഷം, കഴിഞ്ഞ ദിവസം പകൽ ഒരുസമയം ഇതുവഴി വന്നും-പോയും വഴി മനസ്സിലാക്കിയതിന്റെ തെളിവായി സൂക്ഷിച്ചിരുന്ന ഗൂഗിൾമാപ് സ്ക്രീന്ഷോട്ട് എടുത്ത് അവൾ നോക്കി. മുന്നോട്ടുള്ള വഴി അതിൽനിന്നും ഉറപ്പിച്ചപ്പോഴേക്കും അവൾ തനിക്കു പിന്നിൽനിന്നും ബൂട്ടിന്റെ ശബ്ദം കേട്ടു, അത് അവളിലേക്ക് അടുത്തുവരുന്നതായി. ഇരുട്ടെങ്കിലും, ഇത്രയുംനേരം നിശബ്ദത നൽകിയ ധൈര്യം അവൾക്കൊരു ഞെട്ടൽ സമ്മാനിച്ചു ഓടിയൊളിച്ചപ്പോൾ, അടുത്തനിമിഷം അവൾ തിരിഞ്ഞുനോക്കി. അപ്പോഴേക്കും ശരവേഗത്തിൽ ആ ബൂട്ടുകളുടെ ഉടമ അവളുടെ മുന്നിലെത്തിയിരുന്നു. ഇരുട്ടിൽ ആ വ്യക്തിയുടെ അവ്യക്തമായ മുഖം അവളുടെ തലച്ചോറിലേക്ക് എത്തിയതും അയാളുടെ വലതുകരം അവളുടെ കരണത്ത് ആഞ്ഞുപതിച്ചു. ആ നിമിഷംതന്നെ ഫോൺ നിലത്തുവീഴ്ത്തി ബോധരഹിതയായി അവൾ വീണു. ഫോൺ എടുത്ത് തന്റെ കറുത്ത ജാക്കറ്റിലേക്കിട്ട്, ലാഘവത്തോടെ അവളെ സ്വന്തം തോളിലെടുത്തിട്ടശേഷം ഇരുട്ടിനെ ഭേദിച്ചു വന്നവഴി തിരികെ നടന്നുതുടങ്ങി അയാൾ. ബൂട്ടിന്റെ ശബ്ദം ബേസ്മെന്റിലാകെ ഭീതിപരത്തുംവിധം ഉയർന്നു നിന്നു.

സമയം പകൽ 11 മണി
അരാമി മെല്ലെ തന്റെ കണ്ണുകൾ തുറന്നു. അപ്പോഴേക്കും ഡ്യൂട്ടിക്ക് പോകുവാൻ റെഡി ആയി ആരാധന, ഒരു ചെയറിൽ ഇരുന്ന് തന്റെ സുഹത്ത്-കം-റൂം മേറ്റിനെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തലയ്ക്കും മുഖത്തിനുമാകെ ഒരു പിരുപിരിപ്പ് അനുഭവപ്പെടുന്നത് തിരിച്ചറിഞ്ഞ അരാമിയോടായി ആരാധന സമ്മർദ്ദംകലർന്ന ആകാംഷയോടെ ചോദിച്ചു;
“ഇതെന്താ… നിന്റെ മുഖം ഇരിക്കുന്നത് കണ്ടോ!?
എന്താ…
എന്താ ഞാൻ ചോദിക്കുക, പറയുക…”
ഇവിടെവെച്ചു, തന്റെ ബെഡ്‌ഡിൽ കിടക്കെത്തന്നെ അരാമി ചോദിച്ചു;
“ഞാനെങ്ങനെയാ ഇവിടെ തിരിച്ചെത്തിയത്!?
എന്താ സംഭവിച്ചത്!?”
മുഖമൊന്നു ഉള്ളിലേക്ക്‌വലിച്ച് ആരാധന ഉടനെ ചോദിച്ചു;
“അതിന് നീ എവിടെക്കാ പോയത്…
എനിക്കറിയാമോ നീ എവിടേക്കാ പോയതെന്ന്,,
മുഖത്ത് നല്ലൊരെണ്ണം കിട്ടിയതിന്റെ എല്ലാ ലക്ഷണവും ഉണ്ട്!”
ഒന്ന് നിർത്തിയശേഷം, അല്പം ഭാവമാറ്റംവരുത്തി അവൾ താഴ്മയോടെ ചോദിച്ചു;
“എന്താടീ പറ്റിയത്… പറ”
മുഖത്തേറ്റ പ്രഹരത്തിന്റെ തളർച്ചപേറിയെന്നപോലെ അരാമി ചോദിച്ചു;
“ഞാനെങ്ങനെ ഇവിടെത്തിയെന്ന് ഒന്ന് പറ..”
ആരാധന താനിരിക്കുന്ന ചെയറോടെ, അരാമിയിലേക്ക് അല്പംകൂടി അടുത്തിരുന്നശേഷം മെല്ലെ പറഞ്ഞു;
“എനിക്കും ഒന്നും പിടികിട്ടുന്നില്ല, നീയിപ്പോളിവിടെ ഉണ്ടെന്നുള്ളതുകൊണ്ട്
എന്റെ സമനില ശരിയാണെന്ന് ഞാനുറപ്പിക്കുന്നു.
ഇന്നലെ രാത്രി ഞാൻ നല്ല ഉറക്കത്തിലായിരുന്നു,
ഡോറിൽ സാമാന്യം വലിയ തട്ടുകേട്ട് എഴുന്നേൽക്കേണ്ടിവന്നു എനിക്ക്.
നല്ല ക്ഷീണം ഉണ്ടായിരുന്നതിനാൽ നിന്നെ അപ്പോൾ മറന്നു ഞാൻ.
ധൃതിയിൽ ഡോർ തുറന്നപ്പോഴേക്കും നീയതാ ഡോറിനുമുന്നിൽ കിടക്കുന്നു!
ഞാൻ നോക്കിയപ്പോൾ ബോധമില്ലായിരുന്നു.
ഞാൻ അവിടെയാകെയൊന്ന് നോക്കിയിട്ടും ആരേയും കണ്ടുമില്ല,
പിന്നെ, ഇരുട്ടായിരുന്നല്ലോ!”
അരാമി അല്പം ജീവൻവെച്ചതുപോലെ ഇടയ്ക്കുകയറി;
“എന്നിട്ട്!?”
ആരാധന തുടർന്നു;
“ഈ ഹോസ്റ്റലിൽ എന്താ നടക്കാത്തത്…
ഒരുവിധം നിന്നെ ഞാൻ വലിച്ചുവന്നു ബെഡ്‌ഡിലിട്ടു.
അപ്പോഴാ ഞാൻ ശ്രദ്ദിച്ചത്, നിന്റെ വലത്തേ കയ്യിൽ
ചെറിയൊരു ടാഗ് കെട്ടിയിരുന്നത്, പിന്നെ പോക്കറ്റിലായി ഫോണും!
‘ഷി നീഡ്‌സ് റസ്റ്റ്’ എന്നാ ടാഗിൽ എഴുതിയിരുന്നു.”
ഇതോടൊപ്പം, അരാമിയുടെ തലയ്ക്കൽ മാറ്റിവെച്ചിരുന്ന ആ ടാഗ് ആരാധന എടുത്തുകാട്ടി. നന്നായി അതൊന്ന് ശ്രദ്ദിച്ചശേഷം പ്രത്യേകിച്ചൊരു താല്പര്യമില്ലായ്മ കലർത്തിയ ഭാവവ്യത്യാസവുംപേറി അരാമി അത് മാറ്റി ബെഡ്‌ഡിൽ വെച്ചു.
അല്പം കുനിഞ്ഞു, ഇരുകൈപ്പത്തികളും പിണച്ച്, നീണ്ടിരുന്ന് ആരാധന ചോദിച്ചു;
“പറ.. എന്ത് കുരുത്തക്കേട് ഒപ്പിക്കാനാ പുറപ്പെട്ടത് ഇന്നലെ,,
അല്ല.. നമ്മടെ ഭാവി എനിക്ക് ഊഹിച്ചാൽ മതിയല്ലോ!
ജോലിക്ക് കേറിയില്ല, അപ്പോഴേക്കും ഒരുമാസം സസ്‌പെൻഷൻ..
വട്ടിയെന്ന വിളിപ്പേരും.
പോട്ടെ, പറ.. കൂട്ടുകാരിയായിപ്പോയില്ലേ..”
കിടന്നകിടപ്പിൽത്തന്നെ കണ്ണുകൾ മുകളിലേക്കാക്കി അരാമി പറഞ്ഞു;
“ഞാൻ ഡോക്ടർ അനുപം ശർമ്മയെ തേടിപ്പോയതാ.”
ഒന്നു ഞെട്ടിയകൂടെ ആരാധന ചോദിച്ചു;
“ഹേ… എന്തിന്!”
അരാമി ഭാവഭേദമന്യേ തുടർന്നു;
“എനിക്കവനോടൊത്ത് ഒരു നൈറ്റ് ചിലവഴിക്കാൻ, ബെഡ്‌ഡിൽ!”
ഇതുകേട്ട് ആരാധന, ഉച്ചയാകുവാൻ പോകുന്ന ആ നേരം, കാറ്റുപോയ ബലൂൺപോലെയായി. ഒന്നുരണ്ടുനിമിഷം സ്തംഭിച്ചിരുന്നശേഷം അവൾ ചോദിച്ചു;
“എടീ,, എന്താ നിന്നെ ഞാൻ വിളിക്കേണ്ടത്..,

 

മുഴുവൻ ഭാഗങ്ങളും വായിക്കുക

 

4.2/5 - (89 votes)

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 review for ദി ഓപ്പറേറ്റർ | THE OPERATOR

  1. navya sabu

    nice novel and very exstng

Add a review

Your email address will not be published. Required fields are marked *

Don`t copy text!