അടുക്കളയിൽ പോകുന്ന വഴി ഞാൻ കുട്ടികളെ വിളിച്ചു മേശപ്പുറത്തു കൊണ്ടിരുത്തി. അടുക്കളയിൽ പോയി അവർക്ക് ഭക്ഷണവും ചായയും കൊണ്ടു വന്നു .രണ്ടു പേർക്കും വാരി കൊടുത്തു.
പുറത്തു അച്ഛന്റെ വാ കേൾക്കാമായിരുന്നു.ഇടയ്ക്ക് ആരോ വന്നു കീ ഹോൾഡറിൽ കിടന്ന ഗേറ്റിന്റെ കീ എടുക്കുന്ന ശബ്ദം കേട്ടു.
കുട്ടികൾക്ക് കൊടുത്തു അവരെ കൈ കഴുകിച്ചു ടീവി കാണാൻ പറഞ്ഞു വിട്ടു.മനസിൽ ഒരു ചിന്തയും ഉണ്ടായിരുന്നില്ല .ഒന്നും ആലോചിച്ചില്ല .പണി ഒക്കെ ഇരട്ടി സ്പീഡിൽ നടക്കുന്നുണ്ടായിരുന്നു.ഓരോ പണിയും കഴിഞ്ഞിട്ട് ഞാൻ തന്നെ അത്ഭുതത്തോടെ നോക്കി ഇത്ര പെട്ടെന്ന് തീർന്നോ എന്നു.
കുറച്ചു കൂടി കഴിഞ്ഞപ്പോൾ അമ്മ അടുക്കളയിലേക്ക് വന്നു.
“”കഴിക്കാൻ എടുത്തോ മോളെ?””
“”ഇല്ലമ്മേ എടുക്കട്ടെ കുട്ടികൾ കഴിച്ചു””
“”എടുത്തു വയ്ക്ക് ഞാൻ അച്ഛനെയും മോനെയും വിളിക്കാം””
രാവിലെ കഴിക്കാനുള്ള വെള്ളഅപ്പവും വെജിറ്റബിൾ കറിയും കാസറോളിലേക്ക് മാറ്റി, മേശപ്പുറത്തു കൊണ്ടു വച്ചു.
കുറച്ചു കഴിഞ്ഞു അമ്മ വന്നു ചായ എടുക്കാൻ പറഞ്ഞു. ഞാൻ ഫ്ലാസ്കിൽ നിന്നും കപ്പിലേക്ക് ചായ പകർന്നു അതുമായി മേശക്ക് അരികിലേക്ക് പോയി. അച്ഛനും വൈശാഖും കാപ്പി കഴിക്കുന്നുണ്ട്.അമ്മ അടുത്തു ഒരു കസേരയിൽ ഇരുപ്പുണ്ട്.ആരും ഒന്നും മിണ്ടുന്നില്ല ഞാൻ ചായ രണ്ടു പേരുടെയും അടുത്തു കൊണ്ടു വച്ചു.അമ്മയുടെ ചായ കയ്യിൽ കൊടുത്തു.
വൈശാഖ് കഴിക്കാതെ വെറുതെ നുള്ളിപറുക്കി ഇരിക്കുകയാണ്.രണ്ടു പേർക്കും എന്നെ അഭിമുഖീകരിക്കാൻ ബുദ്ധിമുട്ട് ഉള്ളതു പോലെ തോന്നി.
ഞാൻ അടുക്കളയിലേക്ക് പൊന്നു ബാക്കി ഉള്ള പണികൾ കൂടി ചെയ്തു തീർക്കാൻ .ഞായറാഴ്ച ആയതു കൊണ്ട് സാധാരണ മീനോ ഇറച്ചിയോ വൈശാഖ് വാങ്ങി വരും അതാണ് പതിവ്.ഇന്ന് ഇനി പോകുമൊന്നു അറിയില്ല.
കുറച്ചു കഴിഞ്ഞു കഴിച്ചു കഴിഞ്ഞ പ്ലേറ്റുമായി അമ്മ അടുക്കളയിലേക്ക് വന്നു അതു കഴുകി വയ്ക്കുന്ന കൂട്ടത്തിൽ എന്നോട് പറഞ്ഞു
“””വാവയ്ക്ക് ആറു മാസം പ്രായം ഉള്ളപ്പോൾ ഇറങ്ങി പോയതാണ് അവൾ . അവളുടെ മുറ ചെറുക്കന്റെ കൂടെ.ചെറുപ്പം മുതലേ അടുപ്പം ഉണ്ടായിയുന്നു അവർ തമ്മിൽ.അവനൊരു തല്ലി പോളി ആയതു കൊണ്ട് മാധവൻ അന്നേ അതു എതിർത്തു.””
പറഞ്ഞു കൊണ്ട് അമ്മ എന്നെ നോക്കി ഞാൻ മിണ്ടാതെ അമ്മ പറയുന്നത് കേട്ടു നിന്നു അമ്മ പിന്നെയും പറഞ്ഞു തുടങ്ങി
അവൾക്ക് ഒരു കുറവും ഇല്ലാതെ ഞങ്ങൾ നോക്കിയതാ എന്നിട്ടും പാലുകുടി മാറാത്ത ആ കൈകുഞ്ഞിനെയും ഇട്ടിട്ടു അവൾ ഇറങ്ങി പോയി. എന്റെ മോന്റെ സന്തോഷം ഉള്ള മുഖം കാണുന്നത് പിന്നെ നിന്നെകണ്ട ശേഷം ആയിരുന്നു.അതുവരെ ആരോടും ഒന്നും പറയാതെ എല്ലാം ഉള്ളിൽ കൊണ്ടു നടന്നു അവൻ .ഒരു പെണ്കുഞ്ഞു ആയതിന്റെ പേരിൽ ആണ് അവനെ നിർബന്ധിച്ചത് രണ്ടാമത് ഒരു വിവാഹത്തിന്.മോള് വലുതാകുമ്പോൾ എല്ലാം അവനെ കൊണ്ടു ചെയ്യാൻ പറ്റില്ല അതിനു ഒരമ്മ വേണം എന്നൊക്കെ ഒരുപാട് പറഞ്ഞു. ചെറിയ പ്രായത്തിൽ ആകുമ്പോൾ മോൾക്കും അതു ഒരു പ്രശനം ആകില്ലല്ലോ. അങ്ങനെ ഒരുപാട് പറഞ്ഞതിന് ശേഷം ആണ് അവൻ സമ്മതിച്ചത്.””
“””എവിടെ പെണ്ണ് കാണാൻ പോയാലും ഇഷ്ടമാകാത്തത്തിന് ഒരു കാരണവും കൊണ്ടു വരും.പക്ഷെ മോളുടെ ആലോചന അവൻ അങ്ങോട്ട് പറയുവായിരുന്നു.മോളുടെ ആലോചന നടന്നില്ലെങ്കിൽ പിന്നെ വേണ്ട എന്നു വരെ പറഞ്ഞു.എന്റെ മോൻ ആദ്യമായി ഞങ്ങളോട് വാശി പിടിച്ചു പറഞ്ഞതു അതായിരുന്നു. മോളെ ഞങ്ങൾക്ക് അറിയമായിരുന്നത് കൊണ്ടു അവന്റെ ആഗ്രഹത്തിന് വേണ്ടി മനസുരുകി ഭഗവാനെ വിളിച്ചു””
അമ്മ എന്റെ അടുത്തേക്ക് നീങ്ങി വന്നു എന്റെ കൈ അമ്മയുടെ കൈക്കുള്ളിൽ എടുത്തു പിടിച്ചു കൊണ്ട് പറഞ്ഞു “”അവൻ മനപൂർവം പറയാതിരുന്നത് അല്ല. അന്ന് മുതൽ ഈ വീട്ടിൽ ഉള്ളവരും അവളുടെ അച്ഛനും അമ്മയും ഉൾപ്പെടെ എല്ലാവരും അവൾ മരിച്ചു എന്നു കരുതി ജീവിക്കുന്നവർ ആണ്.അതിന്റെ പേരിൽ നിങ്ങൾ തമ്മിൽ ഒരു ഇഷ്ട്ടക്കേട് ഉണ്ടാകരുത്. എന്റെ മോൻ അവൾ ഉള്ളപ്പോൾ പോലും ഇതുപോലെ സന്തോഷിച് കഴിഞ്ഞിട്ടില്ല.എന്റെ മോളുടെ കൂടെ ഉള്ളപ്പോഴാ അവൻ ജീവിക്കുന്നു എന്നു പോലും ഞങ്ങൾക്ക് തോന്നിയത്.അതുകൊണ്ടു മോൾ ഇത് അമ്മയുടെ അപേക്ഷ ആയി കാണണം””
അമ്മയുടെ കണ്ണുകളിൽ ഈറൻ അണിഞ്ഞു.ഞാൻ അമ്മയുടെ കൈ മുറുകെ പിടിച്ചു ഇല്ലമ്മേ ‘അമ്മ വിഷമിക്കണ്ട””
അതും പറഞ്ഞു ഞാൻ ജോലി തുടങ്ങി ഇടക്ക് അമ്മയോട് പറഞ്ഞു
“”കറി വയ്ക്കാനുള്ളത് വാങ്ങാൻ പറ വൈശാഖിനോട്.””
“”ശരിയാണല്ലോ, ഇതിനിടക്ക് അതു മറന്നു പോയി ഞാൻ പോയി അവനോടു പറയാം മോള് ഭക്ഷണം കഴിക്ക്””
അതും പറഞ്ഞു അമ്മ പോയി.
ബാക്കി പണി ഒക്കെ ഏകദേശം ഒതുക്കി ഞാൻ ഹാളിലേക്ക് വന്നു അവിടെ ആരെയും കണ്ടില്ല.ഞാൻ പതുക്കെ മുകളിലേക്ക് പോയി മുഷിഞ്ഞു കിടന്ന തുണി ഒക്കെ ബക്കറ്റിൽ വെള്ളത്തിൽ സോപ്പ് ഇട്ടു വച്ചു.ബാത്റൂമിൽ നിന്നു വെളിയിൽ വന്നപ്പോൾ വൈശാഖ് റൂമിൽ ഉണ്ട്.
പുറത്തേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.
ഞാൻ വാതിലിനു നേർക്ക് നടന്നു.
“”ഗൗരി”””……..
തിരിഞ്ഞു നോക്കാതെ ഞാൻ നിന്നു
“”എനിക്ക് നിന്നോട് സംസാരിക്കണം ….””
ഞാൻ തിരിഞ്ഞു നിന്നു വൈശാഖിനോട് ചോദിച്ചു “”എന്താ വൈശാഖിന് പറയാൻ ഉള്ളതു “””
വൈശാഖ് എന്റെ മുഖത്തേക്ക് ഇമ വെട്ടാതെ നോക്കി നിന്നതു അല്ലാതെ ഒന്നും മിണ്ടിയില്ല.
“എനിക്ക് താഴെ പണി ഉണ്ട് അതും പറഞ്ഞു ഞാൻ താഴേക്ക് നടന്നു”
കുറച്ചു കഴിഞ്ഞു വൈശാഖ് ബൈക്കു എടുത്തു ഗേറ്റ് കടന്നു പോകുന്നത് ഞാൻ കണ്ടു.പാവം ഒരുപാട് സങ്കടം ഉണ്ട്.അതു പോലെ എനിക്കും ഉണ്ട്.ആശ്വാസവാക്ക് കൊണ്ടു ഒന്നും എന്റെ ഉള്ളിലെ മുറിവ് ഉണക്കാൻ പറ്റില്ല.
കുറച് കഴിഞ്ഞപ്പോൾ മുറ്റത്തു സംസാരം കേട്ടു .അച്ഛൻ ആരോടോ വർത്തമാനം പറയുന്നു .ഞാൻ ഹാളിന്റെ അറ്റത്തു ചെന്നു നോക്കി വെളിയിൽ വാവയുടെ അച്ഛച്ചൻ നിൽക്കുന്നു.രാവിലത്തെ സംഭവം അറിഞ്ഞിട്ടു വന്നതായിരിക്കും.രണ്ടു പേരും സമാധാനത്തോടെ ആയിരുന്നു വർത്തമാനം പറഞ്ഞിരുന്നത്.എന്നാലും രണ്ടാളുടെയും മുഖത്തു ദേഷ്യം തെളിഞ്ഞു കാണാമായിരുന്നു.
കുറച്ചു കഴിഞ്ഞു വൈശാഖ് വന്നു. വൈശാഖ് എന്നെ വിളിച്ചു ഞാൻ ചെന്നപ്പോൾ കയ്യിൽ ഇരുന്ന പാക്കറ്റ് എന്നെ ഏല്പിച്ചു
“”വാവയെ ഒന്നു ഒരുക്കി വിട് ഞങ്ങൾക്ക് ഒരിടം വരെ പോകണം””
“”എവിടെ?””
“”പോലീസ് സ്റ്റേഷനിൽ””
ഞാൻ വൈശാഖിനെ നോക്കി നിലത്തേക്ക് നോക്കി നിൽക്കുന്നു
“”മോള് ഇതൊന്നും കാര്യമാക്കണ്ട എനിക്ക് ഒരു മകൾ ഉണ്ടായി അവളെ കൊണ്ടുള്ള വ്യാധി ആണ് കഴിഞ്ഞ അഞ്ചു വർഷമായി ഞങ്ങൾ അനുഭവിക്കുന്നത്.എന്നുകരുതി എല്ലാം അവളുടെ ഇഷ്ട്ടം പോലെ നടക്കാൻ പറ്റില്ലല്ലോ. ഞങ്ങൾ പോയിട്ടു വരാം മോള് വിഷമിക്കണ്ട”” വാവയുടെ അച്ഛച്ചൻ എന്നെ നോക്കി പറഞ്ഞു.
ഞാൻ അകത്തേക്ക് പോയ് കൈയിലിരുന്ന പാക്കറ്റ് അമ്മയെ ഏല്പിച്ചു.വാവയെ വിളിച്ചു മുറിയിൽ കൊണ്ടു പോയ് കൈയും മുഖവും കഴുകി തുടച്ചു.മുടി ചീകി കെട്ടി .ഒരു ഉടുപ്പും മാറി ഇട്ടു കൊടുത്തു.
വൈശാഖ് മുകളിലേക്ക് കയറി പോകുന്നത് കണ്ടു.ഞാൻ വാവയെ കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ മുകളിലേക്ക് ചെന്നു.വൈശാഖ് അലമാരയിൽ ഉള്ള ഫയൽ ഒക്കെ തപ്പി പറക്കുന്നുണ്ട്.
“”ഞാനും വരുന്നു “”
തല തിരിച്ചു എന്നെ നോക്കി വൈശാഖ് ചോദിച്ചു “”എവിടേക്ക്?””
“”എവിടേക്ക് ആയാലും മോളെ കൊണ്ടു പോകുന്നത് എവിടെയോ അവിടെ””
“”ഗൗരി അതു പോലീസ് സ്റ്റേഷൻ ആണ് അങ്ങനെ പോകാൻ പറ്റുന്ന സ്ഥലമല്ല””
“”മോളെ കൊണ്ടു പോയത് ഞാനും വരും””
“”മോളെ കൊണ്ട് ചെല്ലാൻ പറഞ്ഞതു കൊണ്ടു ആണ് കൊണ്ടു പോകുന്നത്””
“”അപ്പോൾ ഞാനും വരും കുഞ്ഞിനെ കൊണ്ടു പോകുന്നിടത്തു അവളുടെ അമ്മയ്ക്ക് വരാലോ “”
വൈശാഖ് എന്നെ സൂക്ഷിച്ചു നോക്കി മറുപടി ഒന്നും പറഞ്ഞില്ല.അതു കൊണ്ടു ഞാൻ പെട്ടെന്ന് റെഡി ആയി താഴേക്ക് പോയി.
അമ്മയോട് ഉണ്ണിയെ നോക്കാൻ ഏല്പിച്ചു.
കുറച്ചു കഴിഞ്ഞു വൈശാഖ് താഴേക്ക് വന്നു.ഞാൻ വാവയുടെ കൈയും പിടിച്ചു വൈശാഖിന്റെ പുറകെ പോയി.
വൈശാഖ് കാർ എടുത്തു .എന്നെ കണ്ടു വൈശാഖിന്റെ അച്ഛൻ ചോദിച്ചു “”മോളും കൂടെ വരുന്നുണ്ടോ?””
“”ഉണ്ട് അച്ഛാ വാവയെ തനിച്ചു വിടില്ല “”
“”അതു നന്നായി മോള് വാ “”
കാർ വന്നപ്പോൾ അച്ഛൻ എന്റെ കൂടെ പുറകിൽ കയറി.
കുറച്ചു നേരത്തെ യാത്രയ്ക്ക് ശേഷം വണ്ടി പോലീസ് സ്റ്റേഷന്റെ ഗേറ്റ് കടന്നു.
എല്ലാവരും വണ്ടിയിൽ നിന്നു ഇറങ്ങി.സ്റ്റേഷന് അകത്തേക്ക് പോയ് ചെന്നു കയറുന്ന വാതിലിനു നേർക്ക് ഒരു പോലീസ്കാരൻ ഇരുപ്പുണ്ടായിരുന്നു.വൈശാഖ് ചെന്നു അയാളോട് സംസാരിച്ചു.അയാൾ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു മടങ്ങി വന്നു.
“”നിങ്ങളോട് അകത്തേക്ക് ചെല്ലാൻ പറഞ്ഞു””
പോലീസ്കാരൻ എന്റെ നേരേ തിരിഞ്ഞു വൈശാഖിനോട് ചോദിച്ചു “”ഇവർ ആരാ?”‘
“”എന്റെ ഭാര്യയും മകളും””
“”നിങ്ങൾ പോയ് സംസാരിച്ചിട്ടു വരൂ ഇവരെ ആവിശ്യം ഉള്ളപ്പോൾ കയറ്റി വിട്ടാൽ പോരെ”?
“”മതി”””
“ശരി നിങ്ങൾ അകത്തേക്ക് ചെല്ലു””
വൈശാഖ് പോയ് കഴിഞ്ഞു പൊലീസികാരൻ എന്നെ നോക്കി പറഞ്ഞു.അപ്പുറത്തേക്ക് ഇരിക്കാം മാഡം അവിശ്യമുണ്ടെങ്കിൽ വിളിപ്പിക്കും
അതും പറഞ്ഞു അദ്ദേഹം മറുവശത്ത് കിടന്ന ഇരിപ്പിടം ചൂണ്ടി കാട്ടി തന്നു.
ഞാൻ മോളേയും കൊണ്ടു അവിടെ ചെന്നിരുന്നു.
കുറച്ചു കഴിഞ്ഞു രാവിലെ കണ്ട സ്ത്രീയും ഒരു യുവാവും അകത്തേക്ക് പോകുന്നത് കണ്ടു.
അവർ പോയി കഴിഞ്ഞു ഏകദേശം പത്തിരുപത് മിനിറ്റ് കഴിഞ്ഞു നേരത്തെ കണ്ട പൊലീസികാരൻ ഞങ്ങളെ അകത്തു വിളിക്കുന്നു എന്നും പറഞ്ഞു കൂട്ടി കൊണ്ടുപോയി.
അകത്തു കയറിയപ്പോൾ നല്ല ചുറുചുറുക്കുള്ള ഒരു പോലീസ് കാരൻ ഞങ്ങളെ നോക്കി ചിരിച്ചു അകത്തേക്ക് ഷെണിച്ചു.
അദ്ദേഹം ഇരിക്കുന്നതിന്റെ ഒരു വശത്തു വൈശാഖ് നിൽക്കുന്നു മറു വശത്തു വാവയുടെ അമ്മയും ആ ചെറുപ്പക്കാരനും.അച്ചന്മാർ കസേരയിൽ ഇരുന്നു.
അദ്ദേഹം എന്നെ നോക്കി ചോദിച്ചു “”എന്താ പേര്?””
“”ഗൗരി ..ഗൗരി ലക്ഷ്മി””.
“”എവിടെ വർക് ചെയുന്നു ?”‘
“”ഫെഡറൽ ബാങ്കിൽ””
“”ഈ ഒരു മോളെ ഉള്ളോ?””
“”അല്ല ഒരു മോൻ കൂടി ഉണ്ട്””
അദ്ദേഹം വവയോട് ചോദിച്ചു
“”മോളുടെ പേരെന്താ””?
“”വാവ””
“”സ്കൂളിലും വാവ ആണോ ??”
“”അല്ല. “” വസിട്ട””!@
“”അദ്ദേഹം ആകാംക്ഷയോടെ എന്റെ മുഖത്തു നോക്കി
“”വസിഷ്ട”” ഞാൻ പറഞ്ഞു
അതുപോട്ടെ മോളുടെ അമ്മയുടെ പേരെന്താ?””
“”ഗൗരി””
“”മോൾക്ക് ഗൗരി അമ്മയെ ഒത്തിരി ഇഷ്ടമാണോ?””
“”ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്””
“”മോൾക്ക് ഈ നിൽക്കുന്ന ആന്റിയെ തരട്ടെ അമ്മ ആയിട്ട്?”””
“”വാവ തല തിരിച്ചു സുപ്രിയയെ നോക്കി””മുഖത്തെ ഞെട്ടൽ മറച്ചു വയ്ക്കാൻ ശ്രമിച്ചു എങ്കിലും അത് ഒരു പരാജയം ആയി പോയി എന്ന് അദ്ദേഹത്തിന്റെ മുഖത്തു നിന്നും വയ്ക്തമായി
“”എനിക്ക് വേണ്ട എനിക്ക് എന്റെ അമ്മയെ മതി “”അതും പറഞ്ഞു അവൾ എന്നെ ചുറ്റി പിടിച്ചു.
ഞാൻ അവളെ പൊക്കി എടുത്തു ഉമ്മ വച്ചു അവളും തിരിച്ചു ഉമ്മ തന്നു അപ്പോഴേക്കും പെയ്തിറങ്ങിയ കണ്ണീർ അവൾ കൈ വച്ചു തുടച്ചു മാറ്റി.
അതുവരെ സൗമ്യമായി പറഞ്ഞ അദ്ദേഹം പരുഷമായി സുപ്രിയയെ നോക്കി പറഞ്ഞു
“”കണ്ടല്ലോ നീ നാല് കൊല്ലം മുൻപ് വേണ്ടാന്നു പറഞ്ഞു ബന്ധം മുറിച്ചു പോയ കുഞ്ഞു. അവൾക്ക് ഒരു അമ്മ ഉണ്ട് അതിലും നല്ലൊരു അമ്മയെ ഇനി അവൾക്ക് കൊടുക്കാൻ പറ്റില്ല. നീ ഇപ്പോൾ വന്ന ഉദ്ദേശം നിന്റെ അച്ഛൻ പറഞ്ഞപോലെ എല്ലാം മോളുടെ പേരിൽ എഴുതി വച്ചിരിക്കുന്നത് മോളേയും കൊണ്ടുപോയാൽ കിട്ടും എന്ന പ്രതീക്ഷയിൽ ആയിരിക്കും അതു നടക്കില്ല.നിയമപരമായി ബന്ധം വേര്പെടുത്തിയ നിനക്കു അന്ന് തന്നെ കുഞ്ഞിൽ ഒരു അവകാശവും ഇല്ലന്ന് നീ തന്നെ സമ്മതിച്ചിട്ടുണ്ട്.അതുകൊണ്ടു ഇതുപോലെ ഉള്ള നാടകവും കൊണ്ടു ഇവിടെ കണ്ടു പോകരുത്. കെട്ടോ””
“”അടുത്തു നിന്ന ചെറുപ്പക്കാരനോട് പറഞ്ഞു “”നിന്നോടും കൂടി ആണ് പറഞ്ഞതു.കേട്ട്യോളെ നാടകത്തിനു വിട്ടു നീ സമ്പാദിക്കണ്ട. അധ്വാനിച്ചു കഴിക്ക് കെട്ടോടാ……..”
ഇനി പോകാം ഇതിന്റെ പേരിൽ ഇനി ഒരു കൂടി കാഴ്ച്ച ഉണ്ടാകരുത്.
ഇത്രയും പറഞ്ഞു കഴിഞ്ഞു എല്ലാവരും ഏഴുനേറ്റു. ഒരു വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ ആയിരുന്നു.കണ്ണുകൾ വീർത്തപോലെ ഇരിക്കുന്നു. അലങ്കോല പെട്ട മുടി.അലസതയോടെ ഉള്ള വസ്ത്രധാരണം മൊത്തത്തിൽ നല്ല ഒരു സാഹചര്യത്തിൽ അല്ല ജീവിതം എന്നു മനസിലാക്കാൻ കഴിയുമായിരുന്നു.””
എല്ലാവരും പുറത്തേക്ക് ഇറങ്ങി.എസ്.ഐ വൈശാഖിന് കൈ കൊടുത്തു സൗഹൃദത്തോടെ പിരിഞ്ഞു ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ചു.അദ്ദേഹവും ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു വാവയ്ക്ക് ടാറ്റ പറഞ്ഞു .അവളും കൈ വീശി യാത്ര പറഞ്ഞു.
ഞങ്ങൾ മുറ്റത്തേക്ക് വന്നപ്പോഴേക്കും അവർ രണ്ടു പേരും ബൈക്കിൽ കയറി പോയിരുന്നു.ഞങ്ങൾ കറിനടുത്തേക്ക് നടന്നപ്പോൾ ഒരു പോലീസ് ജീപ്പ് അകത്തേക്ക് കടന്നു വന്നു ഒതുക്കി നിർത്തി അതിൽ നിന്നും മൂന്ന് നാല് പോലീസ് കാർ ഇറങ്ങുന്നത് കണ്ടു ഞാൻ കറിനടുത്തേക്ക് വീണ്ടും നടക്കാൻ തിരിഞ്ഞപ്പോൾ പുറകിൽ നിന്നും വിളി വന്നു
“”ഗൗരി……””
ഞാൻ തിരിഞ്ഞു നോക്കി പോലീസ് യൂണിഫോമിൽ ദേവന് ഞങ്ങളെ നോക്കി നില്കുന്നു
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission