Skip to content

എന്നെ എന്ത് വേണേലും ചെയ്തോളു..ന്റെ

malayalam cherukatha

“എനിക്കിഷ്ട്ടല്ല അയാളെ.. നെറ്റത്തൊരു ചന്ദനക്കുറി തൊട്ടെന്നുവെച്ച് വല്യ മഹാൻ ഒന്നുമാവാൻ പോണില്ല ആരും. ആ മുഖത്തുണ്ട് കള്ള ലക്ഷണം”

“ന്താ മോളെ ഈ പറയണേ.. നിന്റെ അച്ഛനായ എനിക്കും നിന്റെ അമ്മയ്ക്കും പ്രായമായി. ജോലിക്കൊന്നും പോവാനും വയ്യ. നിന്നെ ദൈവങ്ങൾ ഞങ്ങൾക്ക് നേരംവൈകിയാണ് തന്നത്. നമ്മുടെ കഷ്ടപ്പാടും വിഷമങ്ങളും കണ്ടിട്ടാണ് സോമൻ നിന്നെ കെട്ടിക്കോളാo എന്ന് പറഞ്ഞുവന്നത്. ഇനിയിപ്പോ മോൾ തടസ്സം പറഞ്ഞാൽ അത് ഞങ്ങൾക്ക് വിഷമമാകും”

ഹേമ ഒന്നും മിണ്ടാതെ നിന്നു. ഒരുകണക്കിന് അച്ഛൻ പറഞ്ഞത് ശരിയാ. എത്ര കാലമെന്നുവെച്ചിട്ടാ പ്രായമേറിവരുന്ന ഇവരെന്നെ സംരക്ഷിക്കുന്നെ. ഇവരെ ബാധ്യതകളിൽ നിന്നും മോചിപ്പിക്കേണ്ട സമയമായി തുടങ്ങിയിരിക്കുന്നു. അവർക്ക് സന്തോഷം കിട്ടുന്ന കാര്യമാണേൽ ഇത് നടക്കട്ടെ.

കുറച്ചുനാൾക്ക്ശേഷം സോമന്റെയും ഹേമയുടെയും വിവാഹം കഴിഞ്ഞു. ഹേമയെയും കൊണ്ട് സോമൻ പടിയിറങ്ങുന്നത് അച്ഛനും അമ്മയും നോക്കിനിന്നു. റെയിൽവേ സ്റ്റേഷന്റെ അടുത്താണ് സോമന്റെ വീട്. പ്രായമുള്ള ‘അമ്മ മാത്രം. വീട്ടിൽ ചെന്ന് കുറച്ചുനാൾ ഹേമക്കു ബുദ്ധിമുട്ടായത് തുടരെയുള്ള ട്രെയിന്റെ ശബ്ദം. പതിയെ അത് ശീലമായി.

ഹേമ മനസ്സിൽ കണ്ടപോലെ സംഭവിച്ചു. സോമന്റെ തനിനിറം കാണിക്കാൻ തുടങ്ങി. മദ്യപാനം. കുറച്ചല്ല ഒരുപാട്. കൂടാതെ കൈത്തരിപ്പ് മാറ്റാൻ ഹേമയെ തല്ലൽ. എല്ലാം കൊണ്ട് ഹേമ തന്റെ മാതാപിതാക്കളെ ശപിച്ചു. കുറച്ചുനാൾക്കു ശേഷം പരിഭവവും ബുദ്ധിമുട്ടുകളും ഉണ്ടാക്കാതെ ഹേമയുടെ മാതാപിതാക്കൾ യാത്രയായി.

സോമനുമായുള്ള ജീവിതത്തിന്റെ കയ്‌പേറിയ ദിനങ്ങൾ കാണിക്കാൻ വേണ്ടി അവർക്കു ദൈവം കൊടുത്തത് മൂന്ന് പെൺകുട്ടികൾ. അപ്പോഴേക്കും ഹേമക്കു ആകെ തുണയുണ്ടായിരുന്ന സോമന്റെ അമ്മയും യാത്രയായി. ഇപ്പോൾ സോമന് എല്ലാംകൊണ്ടും എളുപ്പമായി. അല്ലെങ്കിൽ ഹേമയെ തല്ലുമ്പോൾ ഇടയ്ക്കു വന്നു നിന്നിരുന്നത് ആ അമ്മയാണ്. ഇപ്പോൾ ആ തടസ്സവും മാറിക്കിട്ടി.

മക്കൾ വലുതായി. ഇത്രയൊക്കെ സഹിച്ചും ഹേമ ജീവിച്ചത് ഈ മൂന്ന് പൈതങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു. ചില സമയങ്ങളിൽ സോമൻ മൃഗമാവാറുണ്ട്. അപ്പോഴൊക്കെ മക്കളെ ഉപദ്രവിക്കാൻ പുറപ്പെടുന്നതിൽ ഹേമ ഓടിച്ചെന്നു മക്കള് നെഞ്ചോടടുക്കി പിടിക്കും.
“എന്നെ എന്ത് വേണേലും ചെയ്തോളു..ന്റെ കുട്ട്യോളെ വെറുതെ വിട്ടോളു”

മൂത്ത മകൾ പത്തിൽ പഠിക്കുന്നു. ബാക്കിയുള്ള രണ്ടുപേർ ഏഴിലും അഞ്ചിലും ആയി പഠിക്കുന്നു. സ്കൂൾ വിട്ടുവരുന്ന അവർ പലപ്പോഴായി കണ്ടിരുന്നത് മദ്യപിച്ചു ഉടുതുണിപോലും ഇല്ലാതെ ഉമ്മറത്തു ഛർദിച്ചു കിടക്കുന്ന സ്വന്തം തന്തയെയാണ്. ഏത് മക്കളും വെറുത്തുപോകുന്ന കാഴ്ച.

വീടിനടുത്തുള്ള ഒരു ചേട്ടന്മാരും അമ്മയോട് സംസാരിക്കാൻ പാടില്ല. അയാളുമായി ബന്ധം ഉണ്ടെന്നു പറഞ്ഞു അച്ഛൻ അമ്മയെ തല്ലുകയും ഒന്നുമറിയാത്ത മറ്റുള്ളവരെ തെറി പറയുകയും ചെയ്യും. സംശയരോഗം.

ഇന്ന് സ്‌കൂളിൽ പോകുമ്പോഴും പാൽകാരനോട് സംസാരിച്ചു എന്നുചോല്ലി വഴക്കു കണ്ടിട്ടാണ് മക്കൾ സ്‌കൂളിൽ പോയത്. തിരിച്ചു വന്നപ്പോൾ തലയിലൂടെ രക്തം വാർന്നു കിടക്കുന്ന അമ്മയെയാണ് കണ്ടത്. അമ്മയുടെ ശ്വാസം നിന്നിരുന്നു. വെട്ടുകത്തിയുമായി അകത്തെ കട്ടിലിൽ ഇരിക്കുന്ന അച്ഛനെന്ന മൃഗത്തെ കണ്ടപ്പോൾ അനിയത്തിമാരെയും കൊണ്ട് അവൾ മുറ്റത്തോട്ടിറങ്ങിയോടി. നാട്ടുകാർ അറിഞ്ഞു. പോലീസ് വന്നു. അച്ഛനെ കൊണ്ടുപോയി.

പിന്നെ ആ വീട്ടിൽ ആ മൂന്നു പെൺകുട്ടികൾ മാത്രം. പലപ്പോഴായി അവൾക്കു തോന്നി അമ്മയുടെ നിഴൽ ആ വീടിന്റെ പലയിടങ്ങളിലും തന്നെയും അനിയത്തികളെയും നോക്കി നിൽക്കുന്നുണ്ടെന്ന്.

അനിയത്തിമാരുടെ വയറു നിറക്കാൻ അവൾ ഇറങ്ങി തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ വെള്ളവും കടലയും പലഹാരങ്ങളും വിൽക്കുന്ന കടയിലെ ഒരു കച്ചവടക്കാരിയായി. രാവും പകലുമില്ലാതെ ഒരു പെൺകുട്ടിയെ തനിച്ചു കിട്ടിയാൽ പിച്ചി ചീന്തുന്ന മനുഷ്യ മൃഗങ്ങൾക്കിടയിലൂടെ അവൾ നടന്നു ജോലി ചെയ്തു. പലപ്പോഴായി അവൾ തിരിഞ്ഞുനോക്കി. തന്നെ അതിക്രമിക്കാൻ ആരെങ്കിലും വരുന്നുണ്ടോ എന്ന്. ഇല്ല കഴുകന്മാർ അവളെ നോക്കി നിൽക്കുന്നു.. അടുത്ത് വരാൻ ഭയന്ന്.. അവളുടെ പുറകെയുള്ള രണ്ടാമത്തെ നിഴലിനെ ഭയന്ന്. അവളുടെ അമ്മയെന്ന നിഴലിനെ ഭയന്ന്.

രചന

വിപിൻ‌ദാസ് അയിരൂർ

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “എന്നെ എന്ത് വേണേലും ചെയ്തോളു..ന്റെ”

Leave a Reply

Don`t copy text!