Skip to content

മെഹർബ്ബാൻ

aksharathalukal-malayalam-kathakal

മെഹർബ്ബാൻ

“എന്ത് മഴയാണിത് ഒന്ന് തോർന്നിരുന്നെങ്കിൽ. നിന്നിരുന്ന ഇടുങ്ങിയ ബസ് സ്റ്റോപ്പിൽ നിന്ന് ആരോ പിറുപിറുത്തു. കൂട്ടത്തിൽ പലരും മഴയെ പ്രാകുന്നുണ്ട്. എനിക്ക് മാത്രം അതിനായില്ല. മഴയുടെ തോഴിയെ തേടിയുള്ള യാത്രയല്ലേ. പിന്നെ മഴ പെയ്യാതിരിക്കോ. ഇനിയും പെയ്യും കൂടുതൽ ശക്തിയിൽ തന്നെ. അത്രമേൽ പ്രിയപ്പെട്ടതാണ് അവളും മഴയും തമ്മിലുള്ള ആത്മബന്ധം. ആരോ ഉറക്കെ വിളിച്ചു പറയുന്നുണ്ട് അതാ മെഹർബ്ബാനിലേക്കുള്ള ബസ്സ് വരുന്നുണ്ട്.

ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് ഇപ്പുറം ഓർമകളെ തേടിയുള്ള യാത്രയിലേക്ക് ഞാൻ കാലെടുത്തു വെച്ചു. ജനാലയ്ക്ക് അരികിലേക്കുള്ള സീറ്റിലേക്ക് ഞാൻ കണ്ണോടിച്ചു ഒന്നും തന്നെ കാലിയായിരുന്നില്ല. കാത്തിരുന്നു ആളുകൾ ഒഴിയും വരെ. കണ്ടക്റ്ററുടെ ആർപ്പുവിളി തുടങ്ങി.. ടിക്കെറ്റ്… ടിക്കെറ്റ്.. എവിടേക്ക? ഒരു മെഹർബ്ബാൻ. എവിടെ താഴ്വരയിലേക്കാണോ… അവിടേക്ക് ബസ്സ് പോകില്ല. മെഹർബാനിൽ ഇറങ്ങിയിട്ട് നടന്നു പോകണം. അതറിയാം. കണ്ടക്ടർക്ക് ഒരു പുഞ്ചിരി നൽകികൊണ്ട് മറുപടി പറഞ്ഞു.

ഓരോ സ്റ്റോപ്പ്‌ കഴിയും തോറും ആളുകൾ ഒഴിയാൻ തുടങ്ങിയിരിക്കുന്നു.ഞാൻ ആഗ്രഹിച്ച ജനാലയ്ക്ക് അരികിലുള്ള സീറ്റ് എനിക്ക് സ്വന്തമായി.

കാടും മേടും വയലും കുന്നുകളും പുഴയെല്ലാം നിറഞ്ഞ വഴികളാണ് മെഹർബ്ബാനിന്റെ പ്രതേയ്കത. ദൈവം അനുഗ്രഹിച്ച നാട്. അവൾക്ക് ഏറ്റവും പ്രിയമുള്ളിടം. വർഷങ്ങൾക്ക് മുമ്പ് ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായ ഞങ്ങളുടെ ഹൃദയമെന്ന് വിശേഷിപ്പിക്കുന്ന ഇടം. കണ്ണുകൾ അടഞ്ഞു വരുന്നു ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുകയാണ്.

“ഡാ പൊട്ടാ ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.

അതെയോ?എന്താ കണ്ടത്?

അതോ? ഞാനും നീയും മാത്രം. ഒരു ബൈക്കിലു ഇങ്ങനെ യാത്ര ചെയ്യുകയാണ്.

ആഹാ എങ്ങോട്ടേക്ക?

വയലും.. പുഴയും.. പിന്നൊരു വലിയ കുന്നും. അവിടെ നമ്മൾ രണ്ടാളും മാത്രം. നമ്മൾ ആകുന്നിന്റെ മുകളിലേക്ക് നടക്കുകയാണ്… ഞാനത് കണ്ടപ്പോൾ എത്ര സന്തോഷിച്ചെന്ന് അറിയോ നിനക്ക്. നിന്റെ കൂടെ ഞാനൊരുപാട് ഹാപ്പിയാട. അങ്ങനൊരിടം ഈ ലോകത്തിന്റെ കോണിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ നമുക്കൊരുമ്മിച്ച് അവിടേക്ക് പോണം.

പോകാലോ.. നിന്റെ ആഗ്രഹങ്ങൾ സാധിക്കാൻ ഏത് അറ്റവരയും നമ്മൾ പോകും. എന്റെ ശരീരത്തിൽ നിന്ന് ജീവൻ വേർപിരിയുന്നത് വരെ ഞാൻ നിന്റെ കൂടെ തന്നെയുണ്ടാകും. എന്നെക്കൊണ്ടാവുന്നതെല്ലാം സാധിച്ചു തരും.

“അവൾക്ക് വേണ്ടി ഞാൻ കണ്ടെത്തിയ എന്റെ ഹൃദയമായിരുന്നോരിടാം അതായിരുന്നു ഞങ്ങൾക്ക് മെഹർബ്ബാൻ.

തണുത്ത മഴത്തുള്ളികൾ എന്റെ കൺപോളകളെ പുൽകി. പാതി മയക്കത്തിൽ നിന്ന് ഞാനുണർന്നു.

എന്റെ അരികത്തു അപ്പോൾ ഒരാൾ കൂടി ഉണ്ടായിരുന്നു. ഒരു കുറുമ്പി കുട്ടി. അവളെന്നെ തന്നെ നോക്കിയിരിക്കുന്നു. പെട്ടന്നൊരു ചോദ്യം. എവിടേക്ക പോകുന്നത്. അറിഞ്ഞിട്ട് എന്തിനാ. അറിഞ്ഞിട്ടുന്നൂല്യ. വെറുതെ പറയുന്നേ?

ഞാനൊരു വിപ്ലവ യാത്രയിലാണ്. എന്തെ എന്റെ കൂടെ പോരുന്നോ.

വിപ്ലവമോ അതെന്താ.

എന്റെ ഹൃദയം കൊണ്ട് ഞാൻ വലിയൊരു സമരത്തിലായിരുന്നു.. വർഷങ്ങളോളം പൊരുതി. നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും.. സ്നേഹിച്ചു..

എനിക്കൊന്നും മനസിലായില്ല. ഇങ്ങള് എവിടേക്ക പോണത് അത് പറ?

ഞാൻ പറയുന്നത് മോൾക്ക് മനസ്സിലാകുമോ എന്നറിയില്ല. എന്നാലും പറയാം. എനിക്ക് പ്രിയപ്പെട്ട ഒരാളുണ്ട് അയാളെ കാണാൻ വേണ്ടിയാണു പോകുന്നത്. ഏകദേശം ഞങ്ങൾ തമ്മിൽ കണ്ടിട്ട് ഇരുപത്തിയഞ്ചു വർഷങ്ങളായി. ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഞാൻ ജീവിച്ചതും കാത്തിരുന്നതും.

കൗതുക്കത്തോടെ അവള് പിന്നെയും ചോദിച്ചു.. അതാരാ. എവിടേക്ക ഈ യാത്ര?

ഒരുപാട് സ്നേഹിച്ചിരുന്ന ആളാണ്. ഇത്രയും കാലം എവിടെയാണെന്ന് അറിയില്ലായിരുന്നു. പക്ഷെ ഇന്ന് ഞാൻ പോകുന്ന ഇടത്തേക്ക് അവള് വരുന്നുണ്ടെന്നറിഞ്ഞു. ദൂരെ നിന്നുകൊണ്ട് ഒരു നോക്ക് കാണണം. അതിനു വേണ്ടി മാത്രമാണ് ഈ യാത്ര. മെഹർബാൻ അതാണ് ആ സ്ഥലത്തിന്റെ പേര്.

ഹായ് ഞാനും അവിടെക്കാ പോണത്. ആഹാ മോൾക്ക് അത്രക്ക് ഇഷ്ടമാണോ മെഹർബാൻ. ഞാൻ ആദ്യായിട്ട അവിടേക്ക് പോകുന്നത്. മോൾടെ നാട് എവിടെയാ? പാലക്കാട്. അത്രയും ദൂരത്തു നിന്നാണോ വരുന്നത്. മോളുടെ കൂടെ ആരൊക്കെ വന്നിട്ടുണ്ട്?
ഉമ്മി വാപ്പി വലിയുമ്മി.

മെഹർബാനെ കുറിച്ചറിയോ മോൾക്ക്?

അറിയാലോ ഭൂമിയിലെ സ്വർഗം.

ഒരിക്കൽ പോലും വന്നിട്ടില്ലാത്ത മോൾക്ക് എങ്ങനെ മെഹർബ്ബാനെ കുറിച്ച് അറിയാൻ കഴിഞ്ഞത്?

എന്റെ വലിയുമ്മച്ചി പറഞ്ഞു തന്നിട്ടുണ്ട്.

യാത്രയുടെ ലക്ഷ്യത്തിലേക്ക് ഞാൻ എത്തി ചേർന്നു. എന്നോട് യാത്ര ചോദിച്ചു അവളും പോയി.

മെഹർബ്ബാന്റെ മണ്ണിലേക്ക് ഞാനും വർഷങ്ങൾക്ക് ശേഷം കാലെടുത്തു വെച്ചു. മെഹർബ്ബാന്റെ ഹൃദയത്തിലേ കാഴ്ചകാണാൻ ഒരുപാട് പേര് വന്നിട്ടുണ്ട്. ഓരോ അടിയും മുന്നോട്ട് പോകും തോറും അവളുടെ ഓർമ്മകൾ എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു. മെഹർബ്ബാന്റെ ആ മലമുകളിലേക്ക് ഞാനും നടന്നു. നടക്കുമ്പോഴും അവളുടെ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു.

“ഞാനാണ് ആദ്യം മരിക്കുന്നതെങ്കിൽ എന്നെ കാണാൻ നീ മെഹർബാന്റെ കുന്നു കയറി വരണം. എന്റെ ഓർമകൾ ഈ മലമുകളിൽ ഉണ്ടാകും.

നീയാണ് ആദ്യം മരിക്കുന്നതെങ്കിൽ ഞാനും വരും നിന്റെ ഓർമകളെ തേടി എത്ര കാലങ്ങൾ കഴിഞ്ഞാലും.”

എന്റെ കണ്ണുകൾ അവളെ തിരഞ്ഞുകൊണ്ടേയിരുന്നു. അവളിനി വരാതിരിക്കുമോ. ഹൃദയത്തിൽ സങ്കടം ഒതുക്കാൻ കഴിയുന്നില്ല. കണ്ണുകൾ അതറിയിക്കുന്നുണ്ട്. പിന്നിൽ നിന്നൊരു വിളി “അങ്കിൽ “അതാ കുറുമ്പിയുടെ ശബ്ദമാണ്. ഞാൻ മെല്ലെ തിരിഞ്ഞു.

കണ്ണുകളെ എനിക്ക് നിയന്ത്രിക്കാൻ ആയില്ല. മിഴികൾ നിറഞ്ഞൊഴുകുകയാണ്… മെഹർബ്ബാന്റെ ഹൃദയത്തിൽ ഒരിക്കൽ കൂടി ഞാങ്ങൾ കണ്ടു മുട്ടി. അവളുടെ വലിയുമ്മച്ചി എന്റെ ഷിനു ആയിരുന്നു.

അവൾക്കൊരു മാറ്റവും ഇല്ല. അവളിപ്പോഴും സുന്ദരിയാണ്.

“എത്ര കാലം കഴിഞ്ഞാലും ഞാൻ വരും ഈ മെഹർബാന്റെ ഹൃദയത്തിൽ എനിക്കായി ഹൃദയം തന്നവനെ കാണാൻ.. ഈ മെഹർബാന്റെ ഹൃദയത്തിൽ ജന്മാന്തരങ്ങളിൽ നമ്മുടെ പ്രണയം നിറഞ്ഞു നിൽക്കും.

അഫ്സൽ എ കെ

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!