Skip to content

മിഴി നിറയും മുൻപേ – 3

mizhi-nirayum-munbe

ആരാ ജഗാ… അയ്യാൾ…

ഹരി ജഗന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു…

വിഷ്ണുവേട്ടൻ…

വിഷ്‌ണുവേട്ടനോ അതാരാ..

കൃഷ്ണയുടെ ഏട്ടൻ..

ആണോ….

മ്മ്…

ആ നേഴ്സ് ന്താണ് അയ്യാളുടെ അടുത്ത് പറയുന്നത്…

നമുക്കും അങ്ങോട്ട് പോയാലോ..

ഹരി ചോദിച്ചു..

വേണ്ടാ….

അവരെന്നെ കാണണ്ട…

അതെന്താ നിന്നെ കണ്ടാൽ..

ഒന്നുമില്ല…

കാണണ്ട അത്രതന്നെ..

ജഗന്റെ ശബ്ദം കനത്തു..

ഹരി പിന്നെ ഒന്നും മിണ്ടിയില്ല…

നേഴ്സ്നോട് ന്തോ ചോദിച്ചു കൊണ്ട് വിഷ്ണു പെട്ടന്ന് നടന്നു പോയി…

നേഴ്സ് പുറത്തേക്ക് നടന്നു വരുന്നത് കണ്ട് ജഗനും ഹരിയും അവരുടെ പിന്നാലെ നടന്നു ചെന്നു…

മാഡം…

എങ്ങനുണ്ട് കൃഷ്ണക്ക്…

ജഗൻ ഉദ്യോഗത്തോടെ ചോദിച്ചു…

ഓപ്പറേഷൻ നടന്നു കൊണ്ടിരിക്കുന്നു…

ഡോക്ടർ കുറച്ചു കഴിയുമ്പോൾ പുറത്തു വരും…

അപ്പോൾ ചോദിച്ചോളൂ…

അങ്ങനെ പറഞ്ഞു അവർ നടന്നകന്നു…

ജഗാ…

ഇനി നമുക്ക് ഇവിടെ നിക്കണോ…

ആ കുട്ടിയുടെ ബന്ധുക്കൾ വന്നു..

ഇനി അവർ നോക്കിക്കോളും എല്ലാം…

നമുക്ക് പോയാലോ…

ഇവിടെ ഇങ്ങനെ പാതി വഴിയിൽ നിർത്തി പോകാൻ മനസ് അനുവദിക്കുന്നില്ല ഹരി എനിക്ക്…

ഇടറി കൊണ്ട് ജഗൻ പറഞ്ഞു…

പെയ്തു തോരൻ കൊതിക്കുന്ന ഒരു മനസ് ജഗനിൽ ഉള്ളതായി ഹരിക്കു തോന്നി..

ആരാടാ..

ആ കുട്ടി..

നിനക്ക് എങ്ങനെ അറിയാം..

അടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ഹരി ജഗനെ നോക്കി ചോദിച്ചു…

ഹരി കണ്ണുകൾ ഇറുക്കി അടച്ചു…

************************************

ഈ നശിച്ച ഹർത്താൽ എന്ന് നിർത്തുന്നോ അന്നേ ഈ നാട് ഗതി പിടിക്കുകയുള്ളു….

കൂട്ടത്തിൽ നിന്നും ആരോ പറയുന്നത് കേട്ട് ജഗൻ തിരിഞ്ഞു നോക്കി…

ഇന്നിനി എപ്പോ വീട്ടിൽ എത്തുമോ ആവോ വീണ്ടും ആ ശബ്ദം ജഗന്റെ കാതിൽ എത്തി…

ന്ത് ചെയ്യാനാ മോളെ ഈ നശിച്ച ഹർത്താൽ കാരണം ന്റെ അമ്മയെ അവസാനമായി  ഒരു നോക്ക് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല..

അടുത്ത് നിന്ന ഒരു ചേച്ചിയും അതേറ്റു പിടിച്ചു….

ഇനിയെന്താ ചെയ്യാ…

ഇത് പറഞ്ഞു നിക്കുന്നിതിനിടയിൽ ഒരു കെ എസ് ർ ടി സി ബസ് വന്നു നിന്നു..

ഭൂരിഭാഗം ആളുകളും ആ ബസിൽ ഇടിച്ചു കയറി…

ഒടുവിൽ ആ പെൺകുട്ടിയും ജഗനും കുറച്ചു ആളുകളും മാത്രമായി..

ജഗന്റെ മൊബൈൽ റിങ്ങ് ചെയ്തു…

ഞാൻ ഇവിടെ റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ ഉണ്ട്..

ജഗൻ പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു..

കുറച്ചു കഴിഞ്ഞു ഒരു ഇന്നോവ കാർ  ജഗന്റെ അടുത്ത് വന്നു നിന്നു..

ഡാ… ജഗാ..

കാറിൽ നിന്നും ഒരു പയ്യൻ വിളിച്ചു…

ജീവൻ…

ജഗൻ ഉള്ളിൽ പറഞ്ഞു..

ഡാ ഹർത്താല്കാര് കണ്ടാൽ പ്രശ്നം ആവോ…

ജഗൻ ചോദിച്ചു..

ആരാടാ അവര്..

ഇങ്ങോട്ട് വരട്ടെ അതൊക്കെ ഞാൻ നോക്കികോളം നീ വണ്ടി കേറൂ…

ഡോർ തുറന്നു കൊടുത്തുകൊണ്ട് ജീവൻ പറഞ്ഞു…

ജഗൻ തിരിഞ്ഞു നോക്കി ആ പെൺകുട്ടി പ്രതീക്ഷയോടെ അവനെ നോക്കി…

കാവിൽക്കര വരെയുണ്ട് വരുന്നവർ കേറിക്കോ..

ജഗൻ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു..

കേൾക്കേണ്ട താമസം ആ പെൺകുട്ടി ഓടി വന്നു കയറി.

വേറെ ആരും കേറാതെ നിന്നു..

ജഗൻ മുന്നിൽ കയറി….

പോവാം…

ജഗൻ പറഞ്ഞു…

ജീവൻ തിരിഞ്ഞു ആ പെൺകുട്ടിയെ നോക്കി…

താൻ എവിടേക്കാ….

കുളത്തൂർ മന….

അവിടേക്കു പോവില്ല ട്ടോ…

കാവിൽക്കര വരെയുള്ളൂ…

ജീവൻ പറഞ്ഞു..

കുഴപ്പമില്ല ചേട്ടാ…

അവിടന്ന് അച്ഛനെ വിളിച്ചു പറയാം…

ആരെങ്കിലും വരാതെയിരിക്കില്ല..

അതും പറഞ്ഞു അവൾ മൊബൈൽ എടുത്തു ഡയൽ ചെയ്തു…

അച്ഛാ…

റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു കാർ കിട്ടി…

കാവിൽകര വരെ..

അവിടെ എത്തീട്ടു ഞാൻ വിളിക്കാം അച്ഛനോ ഏട്ടനോ വന്നോളൂ…

അപ്പുറത്തെ മറുപടിക്ക് ശേഷം അവൾ ഫോൺ കട്ട്‌ ചെയ്തു..

ജീവൻ ഇന്നോവ മുന്നോട്ടെടുത്തു….

ജീവാ ന്തേലും പ്രശ്നം ഉണ്ടാവോ…

ഈ ഹർത്താൽ അനുകൂലികൾക്ക് മ്മളെ കണ്ടാൽ കുരു പൊട്ടുമോ..

കുരു പൊട്ടുന്നവരുടെ പൊട്ടട്ടെ ജഗാ…

നിനക്ക് പേടിണ്ടാ…

ഒരു കൂസലുമില്ലാതെ  ചോദിക്കുന്ന ജീവനെ കണ്ട് ജഗനു ചിരി വന്നു..

ഹേയ്…

എനിക്ക് പേടിയില്ല…

നീ വണ്ടി ഇട്ട് ഓടികളയല്ലേ….

ജഗൻ പറഞ്ഞത് കേട്ട് ജീവൻ അവനെ ഒന്നു ഇരുത്തി നോക്കി….

അല്ലാ ന്താ ഇയ്യാള്ടെ പേര്..

തല പതിയെ ചെരിച്ചു ജീവൻ പുറകിൽ ഇരിക്കുന്ന കുട്ടിയോട് ചോദിച്ചു..

കൃഷ്ണപ്രിയ…

ആഹാ നല്ല പേരാണ് ല്ലോ..

ജീവൻ വീണ്ടും പറയുന്നത് കേട്ടു അവൾ പതിയെ ചിരിച്ചു..

ഇതെവിടെ പോയി വന്നതാ ഈ കൊച്ചു വെളുപ്പാൻകാലത്തു…

ഇന്നലെ ഒരു എക്സാം ഉണ്ടായിരുന്നു…

അതു കഴിഞ്ഞു വരുന്ന വഴി ആണ്…

എവിടായിരുന്നു എക്സാം…

ഇടയിൽ കയറി ജഗൻ ചോദിച്ചു..

ചെന്നൈ….

ഒറ്റക്കാണോ പോയത്…

യെസ്..

അവിടെ അമ്മാവന്റെ വീടുണ്ട്..

സ്റ്റേഷനിൽ അവർ വന്നിരുന്നു..

വീട്ടിൽ പോയി ഫ്രഷ് ആയി എക്സമിനു പോയി..

എക്സാം കഴിഞ്ഞു നേരെ ഇങ്ങോട്ട് പോന്നു..

വെളുപ്പിന് ഇവിടെ എത്തിയപ്പോൾ ആണ് ഹർത്താൽ ആണെന്ന് അറിഞ്ഞത്..

ഏട്ടൻ വീട്ടിൽ ഇല്ല..

അച്ഛന് വയ്യാ വരാൻ..

ഇല്ലേ അവര് വന്നു പിക് ചെയ്താനെ…

ആഹാ…

ഒറ്റ ചോദ്യത്തിന് ഉത്തരം ഒരുപാട് വന്നു ല്ലോ..

അതും വിശദമായി..

ചിരിച്ചുകൊണ്ട് ജീവൻ പറഞ്ഞത് കേട്ട് അവൾ ചിരിച്ചു…

അപ്പൊ അത്രയും ദൂരം പോയിട്ട് ന്തിനാ പെട്ടന്ന് തിരിച്ചു വന്നത്…

ഒന്നു രണ്ട് ദിവസം കഴിഞ്ഞു വന്നാൽ പോരെ..

ജീവൻ വിടാൻ ലക്ഷണമില്ല…

പെട്ടന്ന് തിരിച്ചു പോരേണ്ടിവന്നു..

ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.. തീർന്നതും…

ജഗാ..

പണി പാളിന്നാ തോന്നുന്നത്..

മുന്നിലേക്ക് നോക്കി കൊണ്ട് ജീവൻ പറഞ്ഞു..

റോഡിൽ നിറയെ കല്ലുകളും തടി കഷ്ണങ്ങൾ കൊണ്ടും റോഡ് ബ്ലോക്ക്‌ ചെയ്തിരിക്കുന്നു..

ഇനി ഇപ്പൊ ന്ത് ചെയ്യും..

കൃഷ്ണപ്രിയ ചോദിച്ചു…

അവളുടെ ശബ്ദം വല്ലാതെ പരിഭ്രമിച്ചിരുന്നു അപ്പോൾ..

ന്ത് ചെയ്യാൻ..

തടസങ്ങൾ നീക്കി മുന്നോട്ടു പോകുക തന്നെ ജഗൻ പറയുന്നത് കേട്ട് ജീവൻ ഒന്നു ഞെട്ടി…

അതു വേണോ….

ജീവൻ ചോദിച്ചു…

വീട്ടിപോണോ…

അതു പോണം…

എന്നാ വാ..

മ്മക്ക് ആ തടിയും കല്ലും മാറ്റികളയാം..

ഡോർ തുറക്കാൻ പോകും മുൻപേ കുറച്ചു ആളുകൾ പെട്ടന്ന് മാരകായുധങ്ങളുമായി കുറച്ചാളുകൾ അവരുടെ നേർക്ക് പാഞ്ഞടുത്തു….

ഒരാളുടെ കയ്യിൽ ഒരു കന്നാസ് ഉണ്ടായിരുന്നു…

അതിൽ നിറയെ പെട്രോൾ ആയിരുന്നു ഉണ്ടായിരുന്നത്..

അയ്യാൾ അത് വണ്ടിയുടെ മുകളിലേക്ക്  ഒഴിച്ചു…

ഓടിക്കോ ജഗാ…

അതു പറഞ്ഞു തീരും മുൻപ് ജീവൻ ഡോർ തുറന്നു ഇറങ്ങിയോടി…

മൂട്ടിൽ തീ പിടിച്ച പോലുള്ള ജീവന്റെ ഓട്ടം കണ്ടു  അവന്റെ  പിന്നാലെ വേറെ ഒന്നു രണ്ടു ആളുകൾ ഓടി….

പെട്രോൾ ഒഴിച്ച് തീർന്നു….

കയ്യിലെ ലൈറ്റർ എടുത്തു അയ്യാൾ കത്തിക്കും മുൻപ് ജഗൻ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി…

ജഗനെ കണ്ടു അയ്യാൾ ഒന്നു ഞെട്ടിയത് പോലെ തോന്നി കൃഷ്ണപ്രിയക്ക്…

ജഗൻ അവർക്ക് നേരെ പതിയെ നടന്നടുത്തു…

ജഗൻ…

ലൈറ്റർ കയ്യിൽ പിടിച്ചു കൊണ്ട് അയ്യാൾ പറഞ്ഞു കൊണ്ട് കാലുകൾ പതിയെ പുറകോട്ടു വെച്ചു….

എല്ലാരുടെയും കയ്യിൽ നിന്നും ആയുധങ്ങൾ താഴെ വീണു…

ഇതെല്ലാം കണ്ട് ഞെട്ടി തരിച്ചു ഇരിക്കുകയാണ് കൃഷ്ണപ്രിയ….

എല്ലാവരും തിരിഞ്ഞോടി…

ജഗൻ പതിയെ മുന്നോട്ടു പോയി കല്ലുകൾ എടുത്തു മാറ്റി…

തിരികെ വന്നു ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു…

വണ്ടി സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു…

************************************

കുറച്ചു ദൂരം മുന്നോട്ട് പോയി…

ജഗൻ വണ്ടി നിർത്തി…

താൻ വന്നു മുന്നിൽ ഇരുന്നേ..

അപ്പോളും ഞെട്ടൽ മാറാത്ത കൃഷ്ണപ്രിയയെ നോക്കി ജഗൻ പറഞ്ഞു…

അവൾ വേഗം ഡോർ തുറന്നു മുന്നിലെ സീറ്റിൽ വന്നിരുന്നു…

ഇന്നോവ വീണ്ടും മുന്നോട്ടു…

ആരാണ് ഇയ്യാള്…

ന്തിനാണ് അവരെല്ലാം ഇയ്യാളെ കണ്ട് ഓടിയത്..

നൂറായിരം ചോദ്യങ്ങൾ ഉള്ളിൽ കിടന്നു സ്വയം ചോദിക്കാൻ തുടങ്ങി…

ഒടുവിൽ രണ്ടും കല്പിച്ചു കൃഷ്ണപ്രിയ ചോദിച്ചു.

ജഗൻ.. അങ്ങനെ ആണ് ല്ലേ പേര്…

മ്മ്…

ജഗൻ മൂളി..

ജഗന്റെ ജോലി എന്താ…

ജഗൻ തല ചെരിച്ചു അവളെ നോക്കി..

ക്വട്ടേഷൻ പണിയാ….

ന്താന്നു…

ക്വട്ടേഷൻ….

ആളുകളുടെ കാല് വെട്ടുക കൈ വെട്ടുക… അങ്ങനെയുള്ള ജോലി…

ചിരിച്ചു കൊണ്ട് ജഗൻ അതു പറയുമ്പോൾ…..

കൃഷ്ണ പ്രിയ ഒന്നു ഞെട്ടി…

വണ്ടിയിൽ നിന്നും ചാടിയാലോ….

അവൾ ഒരു നിമിഷം ചിന്തിച്ചു…

തുടരും

 

 

Unni K Parthan

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Unni K Parthan ന്റെ എല്ലാ നോവലുകളും വായിക്കുക

പിൻവിളി കാതോർക്കാതെ

നിഴലായ് എന്നരികിൽ

കൂടെയുണ്ടെങ്കിൽ

നാഗകന്യക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

1/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!