Skip to content

2018 ൽ ഏറ്റവും വിറ്റഴിക്കപ്പെട്ട പുസ്തകങ്ങൾ

ഓരോ വർഷത്തിലും പുതിയ പുതിയ വായനക്കാർ ജനിക്കുന്നു.. അതുപോലെ വായിക്കുന്ന പുസ്തകങ്ങളുടെ ശേഖരണവും കൂടി വരുന്നു.. വായന ഒരിക്കലും മരിക്കുകയില്ല..  ഓൺലൈൻ വിപ്ലവത്തെയും അത് അതിജീവിച്ചു കാണിക്കുക തന്നെ ചെയ്യും.. ഓരോരുത്തരിലും വായന ഒരു ലഹരി ആയി മാറുകയും ചെയ്യും.. വായനയിലൂടെ ഒരാൾ വിജ്ഞാന പ്രതിഭയായി മാറുന്നു..

വായനയിൽ നിന്ന് ലഭിക്കുന്ന അതിശയിപ്പിക്കുന്ന ഗുണങ്ങൾ

2018 എന്ന വര്ഷത്തെ പിടിച്ച് കുലുക്കി ഏറ്റവും ചിലവായി പോയ പുസ്തകങ്ങൾ കണക്കെടുപ്പ് നോക്കുകയാണെങ്കിൽ അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് താഴെ പറയുന്ന അഞ്ചു പുസ്തകങ്ങൾ ആണ്.

വീഡിയോ കാണുക അല്ലെങ്കിൽ വീഡിയോക്ക് താഴെ വായിക്കുക.

1. എം ടി യുടെ രണ്ടാമൂഴം

രണ്ടാമൂഴം നോവല്‍ ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

ജ്ഞാനപീഠം ജേതാവായ എം.ടി.വാസുദേവന്‍ നായരുടെ വയലാര്‍ അവാര്‍ഡു നേടിയ നോവല്‍…
രണ്ടാമന്റെ കഥയാണ് യഥാർഥ ഭാരതം. അതായത് ഭാരതമെന്നാൽ രണ്ടാമൂഴം. വാക്കുകളിലും അവതരണത്തിലും നവ്യാനുഭവമായിരുന്നു രണ്ടാമൂഴം മലയാളിക്ക്. വ്യാസഭാരതത്തിൽ നിന്ന് ഏറെ വ്യത്യസ്തമായ കാഴ്ചപ്പാടിലേക്ക് മലയാളിയെ കൊണ്ടുപോകാൻ എംടിക്കു സാധിച്ചു. രണ്ടാമൂഴം വായിച്ചവരൊക്കെ കാലമേറെ ചെന്നാലും അതിലെ ഓരോ മുഹൂർത്തവും ഓർത്തവയ്ക്കും

മഹാഭാരതത്തിലെ അത്ര തിളക്കമുള്ള കഥാപാത്രങ്ങളില്‍ ഒന്നല്ല ഭീമന്‍. പാണ്ഡവരില്‍ രണ്ടാമന്‍. ധര്‍മ ചിന്തയുമായി യുധിഷ്ഠിരന്‍, തിളങ്ങുന്ന വില്ലുമായി അര്‍ജുനന്‍, വില്ലനില്‍ വില്ലനായ സുയോധനന്‍, ചാതുരിയും മിഴിവുമായി കൃഷ്ണന്‍, പിന്നെ സൗന്ദര്യവും ശോഭയുമായി ദ്രൗപദിയും. അവര്‍ എല്ലാം അരങ്ങു അടക്കി വാഴുമ്പോള്‍ പിറകില്‍ ആക്കപ്പെട്ട ഭീമന്റെ കണ്ണീരാണ് ഈ കഥ.

എന്തായാലും ജീവിതത്തിൽ ഒരിക്കൽ വായിച്ചാൽ ഒരിക്കലും മനസ്സിൽ നിന്ന് മായ്ച്ച് കളയാൻ സാധിക്കാത്ത മലയാളികളുടെ തന്നെ ഒരു അഭിമാന നോവൽ ആണ് എം ടി യുടെ ‘രണ്ടാമൂഴം’.

രണ്ടാമൂഴത്തെ കുറിച്ച് കൂടുതൽ വായിക്കുവാൻ,

2. അറേബ്യന്‍ മണ്ണിന്റെ ചുട്ടുപൊള്ളുന്ന കഥകളുമായി ബെന്യാമിന്റെ  ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’,  അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി

Mullapooniramulla Pakalukal

Al Arabian Novel Factory ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങളാണ് ബെന്യാമിന്റെ രണ്ട് നോവലുകളായി ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യുലും , ‘മുല്ലപ്പൂ നിറമുള്ള പകലുകൾ ‘ ഉം പ്രതിപാദിച്ചിരിക്കുന്നത്. ഈ നോവലുകളെ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ അവകാശപ്പെട്ടിരുന്നു.

രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. അതായത്, വായിച്ചാൽ മറ്റേതു വായിക്കാതെ വായനക്കാരൻ അസ്വസ്ഥനാവുക…. വായന പൂര്‍ണമാകണമെങ്കില്‍ രണ്ടും വായിക്കണമെങ്കിലും വ്യത്യസ്ത നിലയില്‍ തന്നെ സ്വന്തമായി കഥയുണ്ട് രണ്ടു പുസ്തകങ്ങള്‍ക്കും. സ്വതന്ത്രമായി വായിക്കാൻ സാധ്യതകൾ തരുന്ന നോവലാണ്‌ ഇവ രണ്ടും.

ഈ നോവലുകളെ കുറിച്ച് കൂടുതൽ അറിയുവാൻ,

3. എസ് ഹരീഷിന്റെ മീശ

Meesa നോവല്‍ ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

അരനൂറ്റാണ്ട് മുൻപുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച ആദ്യ നോവലാണ് മീശ. വളരെ കുറച്ച് മാത്രമേ എസ്. ഹരീഷ് എഴുതാറുള്ളൂ. നീണ്ട വര്‍ഷങ്ങളില്‍ ഹരീഷിന്റേതായി പുറത്തുവന്നത് രണ്ട് കഥാസമാഹാരങ്ങള്‍ മാത്രമാണ്. എന്നാല്‍ ആ കഥകളില്‍ കൂടി സമകാലിക മലയാള സാഹിത്യലോകത്തില്‍ തന്റെ പേര് അടയാളപ്പെടുത്താന്‍ അദ്ദേഹത്തിനായി.

മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ തീവ്രഹിന്ദുസംഘടനകളുടെ ഭീഷണിയെത്തുടർന്ന് പിൻവലിച്ചു. ജാതിക്കും മതത്തിനും സ്ത്രീത്വത്തിനും എതിരെ പരമാര്ശനങ്ങൾ നോവലിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന വിവാദത്തിലായിരുന്നു ഈ പിൻവലിക്കൽ.  തുടർന്ന് ഡിസി ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. വിവാദത്തിൽ കൂടി ആണെങ്കിലും 2018 വർഷത്തിൽ ഏറ്റവും ചിലവായി പോയതും ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉണ്ടായതുമായ പുസ്തകങ്ങളിൽ ഒന്നായിരുന്നു മീശ എന്ന എസ് ഹരീഷിന്റെ ഈ പുസ്തകം.

മീശ നോവലിനെ കുറിച്ച് കൂടുതൽ അറിയുവാൻ

4. ‘ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍’ – നമ്പി നാരായണന്‍റെ ആത്മകഥ

Ormakalude brahmanapadham നോവല്‍ ലഭ്യമാകാന്‍ സന്ദര്‍ശിക്കുക

24 വര്‍ഷങ്ങള്‍ക്കിപ്പുറം നീതിയുടെ പരമോന്നത നീതി പീഠം കുറ്റക്കാരനല്ലെന്ന് വിധിച്ച  77 വയസുള്ള ആ വയോധികന്‍റെ ആത്മരോദനം… ഒരു കാലത്ത് അറപ്പും വെറുപ്പും കലര്‍ന്ന് നോക്കി കണ്ടിരുന്നവര്‍ക്ക് ഇഷ്ടമേറുകയാണ് അദ്ദേഹത്തിനെയും അദ്ദേഹത്തിന്റെ ഈ പുസ്തകത്തെയും.. 77 വയസുള്ള ആ വയോധികന്‍റെ നരകയറാത്ത ആത്മാഭിമാന പോരാട്ടം ആണ് ഈ പുസ്തകം.

2018 വർഷത്തിൽ ഏറ്റവും ചിലവായി പോയ പുസ്തകങ്ങളിൽ ഒന്നായി തന്നെ എത്തിച്ചേർന്നു.
കേരളത്തിലെ ബുക്ക്‌ ഷോപ്പുകളില്‍ ഇപ്പോള്‍ പുസ്തകത്തിന്‍റെ ഒരു പകര്‍പ്പ് പോലും ഇല്ലാത്ത അവസ്ഥയാണ്.  കഴിഞ്ഞ ഒക്ടോബറിലാണ് ഓര്‍മ്മകളുടെ ഭ്രമണപഥം പുറത്തിറങ്ങിയത്. തന്നെ കരുവാക്കിയവരെ ചൂണ്ടിക്കാണിച്ച പുസ്തകത്തിന് അന്ന് വിവാദത്തോടെയായിരുന്നു വിപണിയില്‍ സ്ഥാനം ലഭിച്ചത്.

ഈ അടുത്ത് ഉണ്ടായ  സുപ്രീംകോടതി വിധിയോടെയാണ് പുസ്തകത്തിന് ആവശ്യക്കാരേറിയത്. നേരത്തെ രാജ്യദ്രോഹിയായി കണക്കാക്കി അകലം പാലിച്ചവര്‍ക്ക് നമ്പി നാരായണനോട് ഇഷ്ടം തോന്നിയതാവാം ഇപ്പോഴത്തെ പുസ്തകം തേടിയുള്ള വരവെന്ന് പറയുന്നു.

‘ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍’ നോവലിനെ കുറിച്ച് കൂടുതൽ അറിയുവാൻ,

ഈ അഞ്ചു നോവലുകൾ 2018 എന്ന വർഷത്തിൽ ജനഹൃദയത്തിൽ ഇടം തേടിയ പുസ്തകങ്ങളാണ്. വിവാദം കൊണ്ടോ എങ്ങനെ ആയാലും ഈ വർഷത്തിൽ ഏറ്റവും കൂടുതൽ പേര് അന്വേഷിച്ച് നടന്ന് വാങ്ങിയ പുസ്തകത്താളുകൾ ആണിവ. എം ടി യുടെ രണ്ടാമൂഴം പോല,  ഇതിൽ പലതും ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കാനുള്ളതും കാലങ്ങളെ ഭേദിക്കുവാൻ ശക്തിയാർജിച്ചവയുമാണ്.

ജീവിതത്തിൽ ഒരിക്കലെങ്കിലും മലയാളികൾ വായിക്കേണ്ട അഞ്ചു പുസ്തകങ്ങൾ

വായന തുടങ്ങുവാൻ തുടക്കത്തിൽ വായിക്കേണ്ട പുസ്തകങ്ങൾ

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

Leave a Reply

Don`t copy text!