Skip to content

നിനക്കായ് മാത്രം – ഭാഗം 10

നിനക്കായി മാത്രം

ഞാൻ ആദ്യമായി അവളെ കാണുന്നത് ഹോസ്പിറ്റലിൽ വച്ചാണ്
ആർട്സ് ക്ലബ്ബിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് ഒരു ഫോൺ കോൾ വരുന്നത്
നോക്കിയപ്പോൾ ദേവനാണ്
ദേവൻ എൻറെ സുഹൃത്താണ്

” ഹലോ അളിയാ

” ഡാ നീ എവിടെയാ

” ഞാൻ നമ്മുടെ ക്ലബ്ബിൽ ഉണ്ട് എന്താടാ

” ഡാ നിൻറെ അമ്മ അമ്പലത്തിൽ വച്ച് തലകറങ്ങിവീണു ഇപ്പൊ ഹോസ്പിറ്റലിലാ

” അയ്യോ എന്നിട്ട്

” കുഴപ്പമൊന്നുമില്ല നീ ടെൻഷൻ ആവേണ്ട ബിപി ഒന്ന് ലോ ആയതാ

” ഞാൻ ഇപ്പോൾ തന്നെ വരാം

അതും പറഞ്ഞ് ഞാൻ ബുള്ളറ്റും എടുത്ത് പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി

ഹോസ്പിറ്റൽ എത്തിയപ്പോൾ തന്നെ അമ്മയെ കണ്ടു അധികം അന്വേഷിക്കേണ്ടി വന്നില്ല

” എന്താ അമ്മേ എന്താ പറ്റിയത്

” ഒന്നുമില്ല വിച്ചു നീ ഇങ്ങനെ പേടിക്കാൻ മാത്രം ഒന്നുമില്ല
ഞാൻ അപ്പോഴേ പറഞ്ഞതാ ആ കുട്ടിയോട് നിന്നെ വിളിച്ചു പേടിപ്പിക്കേണ്ട
പ്രാർത്ഥിച്ചു കൊണ്ടിരുന്നപ്പോൾ ഒരു തലകറക്കം പോലെ തോന്നി
നിൻറെ കൂട്ടുകാരൻ അവിടെ ഉള്ളതുകൊണ്ട് ഹോസ്പിറ്റലിൽ എത്തിച്ചു

” എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട്

” ഒന്നുമില്ലെടാ

പെട്ടന്ന് ആണ് ഒരു പെൺകുട്ടി കുറെ മരുന്നുകളുമായി അവിടേക്ക് വന്നത്

“ദാ ഈ മരുന്ന് കഴിക്കാൻ ഉള്ളതാ അമ്മേ

ഞാൻ ഒരു നിമിഷം പകച്ചു നിന്നു ആരാണ് ഇവൾ എന്നറിയാതെ

” വിച്ചു ഈ കുട്ടിയെ ഞാൻ വീഴാൻ പോയപ്പോൾ എന്നെ പിടിച്ചത്
പിന്നെ ട്രിപ്പ് ഇട്ടപ്പോഴും ഒക്കെ എൻറെ കൂടെ ഉണ്ടായിരുന്നു

ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു
അവൾ തിരിച്ചുo
വല്ലാത്ത ഒരു ഐശ്വര്യവും ദേവികതയും അവളുടെ മുഖത്ത് തുളുമ്പിയിരുന്നു
അവളുടെ ആ കണ്ണുകൾ ആരെയും ആകർഷിക്കുന്ന ആയിരുന്നു

“ഇത് എൻറെ മകനാ

അമ്മ അവൾക്ക് എന്നെ പരിചയപ്പെടുത്തി
അവൾ ഒരിക്കൽ കൂടി എന്നെ നോക്കി പുഞ്ചിരിച്ചു

” എന്താ പേര്
ഞാൻ ചോദിച്ചു

“അമൃത
ഇനി ഞാൻ വേണ്ടല്ലോ ഞാൻ പോകട്ടെ അമ്മേ

അവൾ അനുവാദത്തിനായി അമ്മയെ നോക്കി

” എങ്കിൽ കുട്ടി പൊയ്ക്കോളൂ ഈ കുട്ടി ഒന്ന് വീട്ടിലേക്ക് ആക്കി കൊടുക്കു നീയേ

” അയ്യോ അതൊന്നും വേണ്ട തന്നെ പൊക്കോളാം

” ഒരുപാട് വൈകി ഇല്ലേ മോളെ വീട്ടുകാർ അന്വേഷിക്കുന്നു ഉണ്ടാവും

” ഒരുപാട് ദൂരം ഒന്നുമില്ല ഇവിടെ അടുത്ത് ഞാൻ പൊക്കോളാം

” ഒരു ഓട്ടോ പിടിച്ച് തരാം
ഞാൻ അവളോട് പറഞ്ഞു

” വേണ്ട ഞാൻ പൊയ്ക്കോളാം

ഞങ്ങൾ ഒരുപാട് നിർബന്ധിച്ചിട്ടും അവൾ കൂട്ടാക്കിയില്ല അവസാനം അവൾ ഒറ്റയ്ക്ക് തന്നെ പോയി
ഞാൻ അമ്മയും കൊണ്ട് വീട്ടിലെത്തി
വീട്ടിലെത്തിയിട്ടും എൻറെ മനസ്സ് നിറയെ അവൾ ആയിരുന്നു
അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു
ആദ്യമായി കാണുന്നുവെങ്കിലും ജന്മാന്തരങ്ങളുടെ ബന്ധം എനിക്ക് അവളോട് തോന്നി
അവളുടെ വീട് എവിടെയാണെന്നോ ഇവിടെ ഉള്ളതാണെന്ന് ഒന്നും ചോദിക്കാൻ സാധിച്ചില്ല
എങ്ങനെയെങ്കിലും അവളെ ഒരിക്കൽ കൂടി കണ്ടുപിടിക്കണമെന്ന് എൻറെ മനസ്സിൽ തീരുമാനിച്ചു
ജീവിതത്തിലാദ്യമായി മനസ്സിൽ കയറിയ പെണ്ണാണ്

ഞാൻ പാലക്കാട് വിക്ടോറിയയിൽ പിജിക്ക് പഠിക്കുന്ന കാലം
അന്ന് ഡിഗ്രിക്ക് ചെയ്യാനുള്ള പുതിയ കുട്ടികൾ വരുന്ന ദിവസമായിരുന്നു ഫ്രഷേഴ്സ് ഡേ
ഞാൻ നിരഞ്ജൻ ദേവൻ ആനന്ദ് ലിന്റ അനാമിക
ഞങ്ങൾ ആറു പേരും ഒരുമിച്ചായിരുന്നു ഡിഗ്രി മുതൽ
ഈ സൗഹൃദം നഷ്ടപ്പെടുത്താൻ സാധിക്കാത്തത് കൊണ്ട് തന്നെയാണ് പിജി ഒരുമിച്ച് ചെയ്തത്
ഫ്രഷേഴ്സ് ഡേക്ക് എല്ലാവരുംകൂടി ജൂനിയേർസിനെ അത്യാവശ്യം റാഗ് ഒക്കെ ചെയ്യുന്നുണ്ട്
വലിയ കഠിനമായ റാഗിംഗ് ഒന്നുമല്ല പാട്ടുപാടിപ്പിക്കുക ഡാൻസ് കളിപ്പിക്കുക തുടങ്ങിയ ചെറിയ പരിപാടികൾ

പെട്ടെന്നാണ് ഒരു പച്ച പട്ടു പാവാട ഇട്ടു വരുന്ന ആ പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചത്
ഒരിക്കൽ കൂടി ഞാൻ സൂക്ഷിച്ചു നോക്കി അതെ അവൾ തന്നെ അമൃത

പട്ടു പാവാടയും ബ്ലൗസും ഇട്ടു വരുന്നതിനാൽ അവളെ എല്ലാവരും ശ്രദ്ധിച്ചിരുന്നു
പെട്ടെന്ന് ആനന്ദ അവളുടെ മുൻപിൽ നിന്നു

” നീ എന്താടി തത്തയോ മൊത്തത്തിൽ ഒരു പച്ച കളർ

അവൾ മിണ്ടാതെ ഭയന്ന് നിന്നു ഞാൻ അപ്പോഴും അവളെ തന്നെ നോക്കുകയായിരുന്നു

” എടാ അതിനെ വിട്ടേക്ക് കണ്ടിട്ട് ഒരു പാവമാണെന്ന് തോന്നുന്നു
നിരഞ്ജൻ പറഞ്ഞു

” അത്ര പാവമൊന്നുമല്ല
ആനന്ദ് വിടാൻ ഭാവമില്ലായിരുന്നു

അവളിപ്പോൾ കരയുമെന്ന അവസ്ഥയിലായിരുന്നു
പെട്ടെന്നാണ് എനിക്ക് സ്ഥലകാലബോധം വന്നത് ഇത്രയും നേരം ഞാൻ അവളെ തന്നെ നോക്കി കൊണ്ടിരിക്കുകയായിരുന്നു

” ആനന്ദേ എനിക്കറിയാവുന്ന കുട്ടിയാ വിട്ടേക്ക്
ഞാൻ പറഞ്ഞു

” നിനക്കറിയോ
നിരഞ്ജൻ ചോദിച്ചു

” എനിക്കറിയാം

” എങ്കിൽ പൊക്കോ
ആനന്ദ് പറഞ്ഞു
അവൾ ഒരു നന്ദി രൂപേണെ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു

“ഏതാ ഡിപ്പാർട്മെന്റ്
ഞാൻ ചോദിച്ചു

“കെമിസ്ട്രി
പതിഞ്ഞ ശബ്ദത്തിൽ അവൾ മറുപടി പറഞ്ഞു

“ഉം പൊക്കോ

അവൾ ക്ലാസ്സിലേക്ക് പോയി

” നിനക്ക് അവളെ എങ്ങനെ അറിയാം
നിരഞ്ജൻ ചോദിച്ചു

” ഞാൻ നിന്നോട് പറഞ്ഞില്ലേ അന്ന് അമ്മ തലകറങ്ങി വീണപ്പോൾ ഒരു പെൺകുട്ടി ഹോസ്പിറ്റലിൽ കൊണ്ടുപോയി എന്ന്
അത് ഇവൾ ആയിരുന്നു

” നിൻറെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് അവളല്ല ഞാനാണ് കൂടെ അവൾ വന്നു എന്നേയുള്ളൂ
നിനക്ക് കണ്ണിൽ അവളെ മാത്രമേ കണ്ടുള്ളൂ

എല്ലാവരും ചിരിച്ചു ദേവൻ അത് പറഞ്ഞപ്പോൾ

അന്ന് ദിവസം വല്ലാത്ത സന്തോഷം ആയിരുന്നു അവൾ കയ്യെത്തുംദൂരത്ത് ഉണ്ടല്ലോ എന്ന ആശ്വാസം

അങ്ങനെയിരിക്കെ ഒരിക്കൽ അമ്പലത്തിൽ പോയപ്പോൾ വീണ്ടും അവളെ കണ്ടു

“അമൃത

ഞാൻ വിളിച്ചപ്പോൾ അവൾ നിന്നു

” താൻ എന്നും അമ്പലത്തിൽ വരുമോ

” എന്നും ഇല്ല എങ്കിലും മിക്ക ദിവസങ്ങളിലും വരും

” തൻറെ വീട് ഇവിടെ അടുത്ത് ആണോ

” അതെ ഇവിടുന്ന് രണ്ട് വളവു കഴിഞ്ഞാൽ വീട് ആണ്

” ഇവിടെ എവിടെയാ തൻറെ വീട്
എവിടുത്തെ ആണ് താൻ ഞാൻ ഇതിനു മുമ്പ് തന്നെ കണ്ടിട്ടേയില്ല

” ഞാൻ അമ്പാടിയിലേതാ

” അമ്പാടിയിലെ ആരുടെ മോളാ

” അമ്പാടിയിലെ ലക്ഷ്മിയുടെ മോള്

” മരിച്ചുപോയ

” അതെ

” താൻ ഇവിടെ തന്നെ ആയിരുന്നോ കുട്ടിക്കാലം മുതലേ

” അതെ
എന്താ അങ്ങനെ ചോദിച്ചത്

” ഞാൻ മുൻപ് തന്നെ കണ്ടിട്ടില്ല അതുകൊണ്ട് ചോദിച്ചതാ

” ഞാൻ അങ്ങനെ അധികം പുറത്തിറങ്ങാറില്ല

പെട്ടെന്നാണ് അവളുടെ തുന്നിയ ചുരിദാർ ഞാൻ കാണുന്നത്

” ഇതെന്താ പഴയതാണോ
അമ്പാടി തറവാട്ടുകാർക്ക് പുതിയൊരു തുണി എടുക്കാനുള്ള മാർഗ്ഗമില്ലേ
ഞാൻ തമാശയായാണ് അത് ചോദിച്ചത്

” അതിനെ എന്നെ ആരും അമ്പാടി തറവാട്ടിലെ അംഗമായി കണ്ടിട്ടില്ല

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു നനവ് പടർന്നിരുന്നു

” അയ്യേ കരയുകയാണോ ഞാൻ വെറുതെ ചോദിച്ചതാ

” അറിയാതെ പറഞ്ഞു പോയതാ

” തൻറെ മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ എന്നോട് പറഞ്ഞോളൂ
ഞാൻ ആരോടും പറയില്ല ഉള്ളിലെ സങ്കടങ്ങൾ ഒക്കെ മറ്റൊരാളോട് പറയുമ്പോൾ ഒരു ആശ്വാസം കിട്ടും

“എയ് അങ്ങനെ ഒന്നും ഇല്ല
ഞാൻ പോകട്ടെ
അതും പറഞ്ഞു അവൾ നടക്കാൻ ഒരുങ്ങി

അന്ന് രാത്രി മുഴുവൻ അവൾ പറഞ്ഞതിനെ പറ്റി ഞാൻ ആലോചിച്ചു
എന്തായിരിക്കും അവൾ അങ്ങനെ പറഞ്ഞത്

പിറ്റേന്ന് കോളേജിൽ എത്തിയപ്പോൾ അവളെ കാണാനായി ഞാൻ കാത്തിരുന്നു
അവൾ വന്നപ്പോൾ അവളുടെ അരികിലേക്ക് ചെന്നു

” ഞാൻ തന്നെ നോക്കിയിരിക്കുകയായിരുന്നു

” എന്തിന്

” ഇന്നലെ എന്താ താൻ അങ്ങനെയൊക്കെ പറഞ്ഞത്

” ഞാൻ പറഞ്ഞല്ലോ അത് വെറുതെ പറഞ്ഞതാണെന്ന്

” എന്നോട് പറയാൻ പറ്റില്ലെങ്കിൽ പറയേണ്ട

” അതുകൊണ്ടല്ല ഈ നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യം ചേട്ടൻ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാവില്ല

“എന്താ കാര്യം

” എൻറെ അച്ഛനും അമ്മയും മരിച്ചതാണെന്ന് അറിയാല്ലോ
അമ്പാട്ട് തറവാട്ടിലെ രാജശേഖരന്റെ ഒരേയൊരു പെങ്ങളുടെ മകൾ ആണ് ഞാൻ
എനിക്ക് മൂന്ന് വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും മരിക്കുന്നത് അന്ന് ഒറ്റക്കായി പോയേന്നെ അമ്മമ്മയാണ് ഇങ്ങോട്ട് കൊണ്ടുവരുന്നത്
എൻറെ അമ്മ പ്രണയിച്ച് വിവാഹം കഴിച്ചത് ഒരു അനാഥനെ ആയതുകൊണ്ട് അമ്മയുടെ വീട്ടിൽ ആരും ആയിട്ടും ഞങ്ങൾക്ക് ഒരു സഹകരണം ഉണ്ടായിരുന്നില്ല
പിന്നെ അവര് രണ്ടുപേരും മരിച്ചപ്പോൾ ഞാൻ ഒറ്റയ്ക്കായി പോകുമല്ലോ എന്ന് കരുതിയ അമ്മമ്മ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്
അത് അമ്മാവനും അമ്മായിയും തീരെ ഇഷ്ടമായിരുന്നില്ല
അമ്മമ്മയുടെ കാലം കഴിയുന്നത് വരെ കുഴപ്പമില്ലാതെ പോയി
അമ്മമ്മ മരിച്ചപ്പോൾ സ്വത്തിൽ ഒരു വിഹിതം എൻറെ പേരിലും എഴുതിവെച്ചിരുന്നു
അത് നഷ്ടപ്പെടാതിരിക്കാൻ മാത്രം അവർ എന്നെ ഇറക്കി വീട്ടിലാ പകരം ഒരു വേലക്കാരിയുടെ സ്ഥാനം നൽകി അവിടെ താമസിപ്പിച്ചു
അവിടെ ജോലി എടുക്കാൻ ഒരാൾ വേണ്ടേ
പഠിക്കാൻ ഒന്നും വിടാൻ ഇഷ്ട്ടം ഉണ്ടായിട്ടല്ല
എന്നെ പഠിപ്പിച്ച സാർ വന്നു സംസാരിച്ചോണ്ടാ കോളേജിൽ വിട്ടത്
ഇതൊക്കെ ഈ നാട്ടിൽ എല്ലാവർക്കും അറിയാവുന്നതാണ്

ഞാൻ ഒന്നും മിണ്ടിയില്ല

“ഞാൻ ക്ലാസ്സിൽ പൊക്കോട്ടെ

“ഉം

പിന്നീട് ഉള്ള ദിവസങ്ങൾ അവളെ കാണാൻ വേണ്ടി മാത്രം ആയിരുന്നു കോളേജിൽ പോയത്

ഒരു ദിവസം അവളെ ഒറ്റക്ക് കിട്ടിയപ്പോൾ ഞാൻ അവളോട് പറഞ്ഞു

“അമൃത എനിക്ക് തന്നെ ഇഷ്ട്ടം ആണ്
തനിക് എന്നെ ഇഷ്ട്ടം ആണോന്ന് ആലോചിച്ചു പറയണം

അവൾ ഒന്നും പറയാതെ നടന്നു പോയി

എൻറെ മനസ്സ് അസ്വസ്ഥമായിരുന്നു അവൾ എന്ത് മറുപടി പറയും എന്നോർത്ത്

ഒരാഴ്ചയായി ഒരുമാസമായി അവൾ ഒന്നും പറഞ്ഞില്ല ഞാൻ അവളോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു

” അമൃത എനിക്ക് മറുപടി വേണം അത് ഇഷ്ടമല്ല എന്നാണെങ്കിലും
അത് പറയണം എനിക്ക് തന്നെ ഇഷ്ടമാണ് അത് തൻറെ കാര്യങ്ങളൊക്കെ കേട്ടാൽ സഹതാപം തോന്നിയത് കൊണ്ടല്ല
ആദ്യം കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമാണ്
അതുകൊണ്ട് തൻറെ മനസ്സ് എനിക്ക് അറിയണം

” നാളെ പറഞ്ഞാൽ മതിയോ

” മതി

അന്നത്തെ രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല
നാളെ അവൾ പറയാൻ പോകുന്ന മറുപടി എന്തായിരിക്കും എന്നോർത്ത്

പിറ്റേന്ന് പതിവിലും നേരത്തെ ഉണർന്ന് കുളിച്ച് അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു

കോളേജിൽ എത്തിയപ്പോൾ സമയം ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നി
അവളെ കണ്ട പാടെ ഓടി അരികിലേക്ക് ചെന്നു

അവൾ ഒന്നും പറയാതെ ഒരു കത്ത് നീട്ടിയിട്ട് പോയി
അവളുടെ മുഖഭാവം കണ്ടപ്പോൾ പറയാതെതന്നെ എനിക്കറിയാമായിരുന്നു ഇഷ്ടമല്ല എന്നാണ് ആ കത്തിൽ എഴുതിയിരിക്കുന്നത്

ഞാൻ വർദ്ധിച്ച ഹൃദയമിടിപ്പോടെ അത് തുറന്നു
അതിൽ ഇങ്ങനെ എഴുതി

” നീ കുളിർമഴ ആകുമ്പോൾ
ഞാൻ കുതിർന്ന മണ്ണാകും
നീ പൊള്ളുന്ന വേനൽ ആകുമ്പോൾ
ഞാൻ പുകയുന്ന കാറ്റ് ആവും
നീ തണുത്ത മഞ്ഞു ആകുമ്പോൾ ഞാൻ വിടർന്ന പൂവ് ആകും
നീ പതയുന്ന തിര ആകുമ്പോൾ
ഞാൻ തീരത്ത് ചിതറിയ ചിപ്പി ആകും
നീ അലയുന്ന മേഘമാകുമ്പോൾ ഞാൻ ഒഴുകുന്ന പുഴ ആകും
നീ അലിയുന്ന നിലാവ് ആകുമ്പോൾ
ഞാൻ മറയുന്ന നിശ ആകും
നീ ഇല്ലാതാകുമ്പോൾ
ഞാൻ ഒന്നും അല്ലാതാകും”

“ഇഷ്ട്ടം ആണ് ഒരുപാട് ”
“നിനക്കായി മാത്രം….. ❤️

എൻറെ സന്തോഷത്തിന് അതിരില്ലായിരുന്നു
ഞാൻ അവളെ കാണാനായി തിടുക്കത്തിൽ ഓടി

അമൃത ക്ലാസിലേക്ക് പോവുകയായിരുന്നു പെട്ടന്ന് ആണ്
ആരുടെയോ കൈകൾ തന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ടത് അവൾ അറിഞ്ഞത്
ഒരു നിമിഷം പേടിച്ചു എങ്കിലും ആളുടെ മുഖം കണ്ടപ്പോൾ അവൾക് ആശ്വാസം ആയി
വിശാൽ

“വിട് ക്ലാസ്സിൽ കേറണം

അവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ സൂക്ഷിച്ചു നോക്കി

“വിട്

” സാഹിത്യം കൊള്ളാം

“ഞാൻ പോട്ടെ വിട്

അവൻ അവളെ ഒന്നുടെ വലിച്ചു നെഞ്ചിലേക്ക് ചേർത്ത് നിർത്തി
അവളുടെ കാതിൽ പറഞ്ഞു

“നീ എന്റെ മാത്രം ആണ് പെണ്ണെ ”

അവന്റെ ശ്വാസം അവളുടെ കഴുത്തിൽ ഒരു സ്പാർക്ക് ഉണ്ടാക്കി അവൾ കുതറി മാറാൻ നോക്കി

അവൻ അവളെ മുറുക്കി പിടിച്ചു
എന്നിട്ട് ആ അധരങ്ങളിൽ ചുംബിച്ചു

(തുടരും )

Click Here to read full parts of the novel

3.9/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!