Skip to content

ഭദ്ര – പാർട്ട്‌ 10

aksharathalukal novel

ഉറങ്ങാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല ഭദ്രക്ക്……മനസ്സ്  മുഴുവൻ നാളെ നടക്കാൻ പോകുന്ന കാര്യങ്ങളായിരുന്നു…… ഭിത്തിയിലെ ക്ലോക്കിലെ സൂചികളുടെ ചലനംപോലും അവളെ അലോസരപ്പെടുത്തി….. സമയം ഇഴഞ്ഞു നീങ്ങുന്നതുപോലെ…..കിടക്കാൻ പറ്റില്ലാന്നുറപ്പായതോടെ എഴുനേറ്റു നടക്കാൻ തുടങ്ങി……

ഇടക്കെപ്പോഴോ കട്ടിലിൽ വന്നിരുന്നു…..

“നാളെ എല്ലാ സംശയങ്ങളും ചോദിച്ചു മനസിലാക്കണം…….”

ആലോചിച്ചിരുന്നു ഇടക്കെപ്പോഴോ ഉറക്കം വന്നവളെ തഴുകി……. അന്നുമവൾ സ്വപ്നത്തിലേക്ക് കാലെടുത്തു വെച്ചു

ചിലങ്കയണിഞ്ഞ കാൽപാദങ്ങളോടെ ആയിരുന്നു…….. ഒരു നനുത്ത പുഞ്ചിരി ആ ചുണ്ടിൽ തങ്ങി നിന്നു……..

അതേ സമയം പൂജാമുറിയിലെ രഹസ്യ വാതിലിനു മുന്നിലായി വന്നു നിൽക്കുകയായിരുന്നു സേതുമതി……

അവകാശികൾക്ക്‌ മാത്രമായി തുറക്കപ്പെട്ടിരുന്ന കതക് സേതുമാതിക്കുമുന്നിൽ മലർക്കെ തുറന്നു……കെടാവിളക്കിന്ന് പകർന്നെടുത്ത തിരിനാളത്തിൽ നിന്നും ഉള്ളിലുണ്ടായിരുന്ന വിളക്കുകൾ കത്തിച്ചു…….

ഉള്ളിലെ ഇരുട്ടുമാറി……. ചുറ്റുമുള്ളത് കാണാമെന്നായി……ചുവരിൽ നിറയെ ആൽമര വേരുകൾ ഇറങ്ങി നിന്നിരുന്നു….. അതിലെ കൂറ്റൻ വേരുകൾ പാമ്പുകളെ പോലെ തോന്നിച്ചു……..

അങ്ങിങ്ങായി കെട്ടിത്തൂക്കിയ വിളക്കുകൾ……താളിയോലകളിരിക്കുന്ന പീഠത്തിനുപുറകിലായ് ഒരു വാതിൽ…….

താളിയോലകളിൽ ചുറ്റികിടന്ന കരിനാഗം തലപൊക്കി നിന്നു…… സേതുമതിയെക്കണ്ടു ആ കണ്ണുകളൊന്നു തിളങ്ങി……

നടന്നുവന്നു കൈയിലിരുന്ന തട്ടത്തിലെ പാൽ മുന്നിലേക്ക് നീട്ടിവെച്ചു കൈയെടുത്തു തൊഴുതു……

പതുക്കെ താളിയോലകളിൽ നിന്നിറങ്ങി വന്നു പാൽകുന്നതിലേക്കു സാവധാനം തലനീട്ടി…….ശേഷം ഇഴഞ്ഞിറങ്ങി വേരുകളിൽ ഒന്നിൽ കേറി ചുറ്റി കിടന്നു……

സേതുമതി നടന്നുചെന്നു മുന്നിലിരിക്കുന്ന താളിയോലകളിൽ ഒന്നു തൊട്ടു……

വർഷങ്ങൾക്കു മുൻപ് നടന്നതൊക്കെ ഒരു മിന്നായം പോലെ മനസിലൂടെ കടന്നുപോയി……ഒപ്പം ഒരു വേദനയും വന്നു മനസ്സിൽ തട്ടി നിന്നു……. തനിക്കു കിട്ടിയ നഷ്ടങ്ങളുടെ ദിനം….. ഇനി അതുപോലൊന്നും ആവർത്തിച്ചുകൂടാ…… തനിക്കുസംഭവിച്ചതൊരിക്കലും ഭദ്രക്ക് സംഭവിക്കരുത്……. അതിനു മുന്നേ അവളെ പ്രാപ്തയാക്കണം………

തൊട്ടടുത്തായി പട്ടുവിരിച്ച പീഠത്തിലേക്ക് നോട്ടമെത്തി…….അതിൽ രക്തക്കറ…….തനിക്ക് വേണ്ടി ജീവൻകളഞ്ഞ തന്റെ എല്ലാമെല്ലാമായിരുന്ന മനയ്ക്കൽ കാർത്തികേയന്റെ ചോര…….തന്റെ മടിയിൽ കിടന്നു പറഞ്ഞ വാക്കുകൾ…… രണ്ടുതുള്ളി കണ്ണീർ വന്നാ കാഴ്ചയെ മറച്ചുപിടിച്ചു……

തിരികെ ഇറങ്ങുന്ന സമയം സേതുമതി കണ്ടു…. കരിനാഗം അതിന്റെ സ്ഥാനത്തു വന്നു ചുറ്റികിടക്കുന്നു…….

നാളെ ഹരിയും ദത്തനും എത്തും…… അവർടെ സാന്നിധ്യം തനിക്കൊരാശ്വാസമാണ്…… എല്ലാം മംഗളമായാൽ ഭദ്ര അവൾ ഹരിക്കുള്ളതാണ്…….

അപ്പോഴാണ് ശങ്കരൻ പുറപ്പെട്ട കാര്യം മനസിലേക്ക് വന്നത്….

“എന്തെ താനത് മറന്നു …..”

ഒരു കൊള്ളിയാൻ മിന്നിപ്പോയി നെഞ്ചിൽകുടെ…… പെട്ടെന്ന് തന്നെവന്നു ദേവിക്കുമുന്നിലിരുന്നു……. മനസികാഗ്രമാക്കി ഓട്ടുരുളിയിലേക്കു നോക്കി….. ഒന്നും കാണുന്നില്ല ഒരു കറുത്ത പുക മാത്രം…..

“ദേവി ചതിച്ചോ……?”

മുന്നിലിരിക്കുന്ന തട്ടത്തിൽ നിന്നും ഒരു പിടി അരളിപ്പൂക്കൾ കൈയിലെടുത്തുപിടിച്ചു അല്പം തീർത്ഥം കുടഞ്ഞു പിടിച്ചു…..ധൂമകേതിനി തീർത്ത മായാ പടലം മാറിത്തുടങ്ങി…….. പതിയെ ആ ദൃശ്യം തെളിഞ്ഞു വന്നു…….

സേതുമതിയുടെ നെറ്റിയിൽ സംശയത്തിന്റെ ചുളിവുകൾ വന്നു നിന്നു……

നിലാവുദിച്ചുനിൽകുന്നു…….. റോഡിനോരം ചേർന്ന് പോകുന്ന കാർ….. പൊടുന്നനെ വീണ്ടും ആ ദൃശ്യം മാഞ്ഞുപോയി പകരം മൂടൽ മഞ്ഞുവന്നു നിറഞ്ഞു…….

അപകടം……

അതേ സമയം……..

കാർ കാളിയാർ മഠം കടക്കുകയായിരുന്നു……. ശങ്കരന്റെ മനസ്സിൽ  ആ ഭാഗത്തേക്ക്‌ നോക്കരുത് എന്നുണ്ടായിരുന്നു….. എന്നാൽ എവിടുന്നോ വന്നൊരു ഉൾപ്രേരണയിൽ അറിയാതെ ആ ഭാഗത്തേക്ക്‌ നോക്കിപോയി…..

“വണ്ടി ഒന്നു നിർത്തിക്കെ ഗോപി….. ”

“ഇവിടെയോ….?”

“ആഹ്….. ”

ഗോപി കാർ ഒതുക്കി നിർത്തി…. ശങ്കരൻ ഡോർ തുറന്നു പുറത്തേക്കിറങ്ങി……

വിജനമായ പ്രദേശം….. ഏക്കറുകണക്കെ നീണ്ടു കിടക്കുന്നു…… മുന്നിൽ കൊയ്‌ത്തു കഴിഞ്ഞ നെൽപ്പാടം ആണ്…..നിലാവിൽ പകൽ പോലെ എല്ലാം വ്യക്തം…….

പാടത്തിനപ്പുറം മുളങ്കാടുകൾ കൊണ്ട് മൂടപെട്ടുകിടക്കുന്ന കാളിയാർമഠം……അത്രയും നിലാവിൽ ആ ഭാഗം മാത്രം ഇരുണ്ടു മൂടി കിടന്നു……

ഒന്നു നോക്കിയിട്ടു തിരിഞ്ഞു കാറിൽ കേറാൻ തുടങ്ങുന്ന നേരമാണ് പെട്ടെന്നയാൾ അത്‌ ശ്രദ്ധിച്ചത്…..

ശങ്കരൻ പോലുമറിയാതെ അയാളുടെ കാൽ ആ ഭാഗത്തേക്ക്‌ ചലിച്ചു……. ഇതു കണ്ടു ഗോപി പുറത്തേക്കിറങ്ങി ചോദിച്ചു…..

“ശങ്കരേട്ടാ ഇതെങ്ങോട്ടാ……. ”

ശങ്കരനത് കേട്ടില്ലാന്നു തോന്നി……. ഗോപി ഓടി അയാളുടെ അടുത്തുവന്നു കൈയിൽ പിടിച്ചു വിളിച്ചു…..

“ശങ്കരേട്ടാ…… ”

“നീ ഒരു കരച്ചിൽ കേട്ടോ…..? ”

“കരച്ചിലോ….? ”

ഗോപി ആ ഭാഗത്തേക്ക്‌ നോക്കി….. അപ്പോഴാണവനും അത്‌ കേട്ടത്…… ഒരു കരച്ചിൽ……ശങ്കരനും ഗോപിയും മുഖാമുഖം നോക്കി….. ഉടൻതന്നെ കരച്ചിൽ കേട്ട ഭാഗത്തേക്ക്‌ ഓടി…….

ഇരുട്ടിൽ പാടത്തിന്റെ വരമ്പിലായ്‌ ഒരു സ്ത്രീ തെങ്ങിൽ ചാരി ഇരിക്കുന്നു….. കീറിപ്പറിഞ്ഞ വേഷം….. ദേഹമാകെ ചോരയൊലിച്ചിരിക്കുന്നു……..

“ആരാ…? ”

അവളൊന്നും മിണ്ടിയില്ല തേങ്ങലിന്റെ ആക്കം കൂടി…

“കുട്ടി എന്തിനാ ഈ  സമയമിവിടിരിക്കുന്നെ……? ”

“അതേ എന്താ പറ്റിയെ…..? ”

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ തിരിഞ്ഞു നോക്കി…..

“ഞാൻ ഇവിടടുത്തുള്ള എന്റെ ഒരമ്മാവന്റെ വീട്ടിൽ വന്നതാ…. ബസ് ഇറങ്ങിയപ്പോ വൈകി……ഒരു കൂട്ടം ചെറുപ്പക്കാർ എന്റെ പിറകെ കൂടി……ഞാൻ ഓടി…….ആ കൈതക്കാട്ടിലൊളിച്ചു…………”

അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി അവർ……. ശരിയാണ് അവിടം കൈതക്കാടുകളാൽ മൂടിക്കിടക്കുന്ന……..

“കുട്ടി എഴുനേൽക്കു……. ഇതത്ര നല്ല സ്ഥലമല്ല…..എവിടാ സ്ഥലംന്നു വെച്ച ഞങ്ങൾ കൊണ്ടെത്തിക്കാം…… വിശ്വസം ഉണ്ടേൽ മതി…….. ഇല്ലേൽ അടുത്ത ആൾതാമസുള്ളിടത്താക്കാം…….. ”

ഗോപി ഉടനെ ശങ്കരന്റെ കൈയേൽ പിടിച്ചുവലിച്ചു…..

“ചേട്ടനൊന്നു  വന്നേ….. ”

“എന്താടാ……. ”

“ചേട്ടനിതെന്തു ഭാവിച്ചാ……. ആരാ?…. എന്താ?…… ഒന്നുമറിയാതെ കൂടെ കൂട്ടുകാന്നുവെച്ച……. ”

“അതാ കൊച്ചു പറഞ്ഞയല്ലേ…… ”

“ഉടനെ ശങ്കരേട്ടനതങ്ങു വിശ്വസിച്ചു……. ”

“അസ്സമയമല്ലേ ഗോപി……. അതുമൊരു പെൺകുട്ടി ഒറ്റയ്ക്ക്…… ”

“അതാ പറഞ്ഞത് നമുക്ക് ജോലിയാകും…… ”

“നമുക്ക് സഹായിക്കാൻ പറ്റിയാൽ അത്രയും പുണ്യം……. ഞാനത്രെയേ ചിന്തിക്കുന്നുള്ളു…… ”

“കാലം അത്ര നല്ലതല്ല….. ഞാനതെ  പറഞ്ഞുള്ളു……”

പറഞ്ഞിട്ടു ഗോപി തിരിഞ്ഞു നടക്കാൻ തുടങ്ങി…..ശങ്കരൻ നടന്നവളുടെ അടുത്തെത്തി…..കുട്ടി പേടിക്കണ്ട വരൂ……അവൾ പതുക്കെ പിടിച്ചെഴുനേൽകാൻ നോക്കി….. വീഴാൻ പോയ അവളെ ശങ്കരൻ പിടിക്കാൻ കൈ നീട്ടി……

“വേണ്ട…….. ഞാൻ എഴുന്നേറ്റോളം…… ”

“നടക്കാൻ പറ്റില്ലേ…..? ”

“ങും……. ”

ശങ്കരൻ മുന്നിലും അവൾ പുറകിലുമായി നടന്നു…… ഗോപി കാറിനരികിൽ എത്താറായി……

“ഗോപി പറഞ്ഞത് കുട്ടി കാര്യാക്കണ്ട….. എങ്ങട്ടാ പോകേണ്ടേ……. ”

കാറിനരികിലെത്തിയ ഗോപി തിരിഞ്ഞു നോക്കി ഞെട്ടിപോയി അയാൾ….. നടന്നു വരുന്ന ശങ്കരനുപിന്നിലായ് പെണ്ണിനുപകരം ഒരു ചെന്നായ…… തീക്കട്ട പോലത്തെ അതിന്റെ കണ്ണുകൾ നിലവിൽ തിളങ്ങി……. പുറകിൽ അനക്കമൊന്നും കേൾക്കാതായപ്പോൾ ശങ്കരൻ തിരിഞ്ഞൊന്നു നോക്കി……

ഒരു  ഞൊടി ശബ്‌ദിക്കാനാകാതെ നിന്നുപോയി അയാൾ……കാലുകൾ രണ്ടും നിലത്തുറച്ചതു പോലായി…… ഇരയെ മുന്നിൽകിട്ടിയ സന്തോഷത്തിൽ ആ ജന്തു പല്ലുകൾ പുറത്തേക്കെടുത്തു മുരണ്ടു…….

“ശങ്കരേട്ടാ……”

ഒന്നു പിന്നിലേക്ക് ചുവടുവെച്ചു ആ ജന്തു ശങ്കരന് നേരെ ചാടി………                ഉയർന്നു പൊങ്ങി അയാളുടെ നെഞ്ചിൽ ചവിട്ടി നിന്നു……പേടിച്ചു വിറച്ചു ഗോപി അനങ്ങാനാകാതെ നിന്നു……അയാളുടെ കഴുത്തിലേക്ക് അതിന്റെ കൂർത്ത പല്ലുകൾ ചെന്നു……

ഒന്നു നിലവിളിക്കാൻപോലുമാകാതെ ശങ്കരൻ കിടന്നു പുളഞ്ഞു……..

(തുടരും)

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2.5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഭദ്ര – പാർട്ട്‌ 10”

Leave a Reply

Don`t copy text!