Skip to content

അസമയം – Part 1

അസമയം Malayalam horror novel

“ഓ.. ഈ രാത്രി തന്നെ പോണോ ന്റെ ഫൽഗുണേട്ടാ .. കരിമ്പടനൊക്കെ ഇറങ്ങുന്ന സമയമാ..  “

സത്യഭാമ കൊഞ്ചലോടെ പറഞ്ഞതുകേട്ട് ഫൽഗുണൻ തമ്പി  അവളെ ചെറുചിരിയോടെ ഒന്നു നോക്കി..

“ഉം.. മാങ്ങാത്തൊലി… ഇന്നേവരെ ഞാനെങ്ങും കണ്ടിട്ടില്ല ഈ കരിമ്പടനെ .. എവനോ പടച്ചുവിട്ട കള്ളക്കഥയാണെ ന്നെ.. ഈ പ്രേതഭൂത പിശാചുക്കളെയൊന്നും കണ്ടാൽ ഭയക്കുന്നവൻ അല്ല.. ഈ ഫൽഗുണൻ തമ്പി.. “

“ഉം… വീരൻ തന്നെ.. ” സത്യഭാമ അതിശയത്തോടെ അയാളെ നോക്കി  പറഞ്ഞു…

“എന്റെ ചക്കരേ പോകാൻ മനസ് ഉണ്ടായിട്ടല്ല.. നിന്റെ കെട്ടിയോൻ ആ കാലമാടൻ വാസു എപ്പഴാ ജയിൽ ചാടി വരുന്നതെന്ന് ദൈവത്തിന് പോലും അറിയില്ല.. “

ഫൽഗുണൻ തമ്പി കട്ടിലിരുന്ന സത്യഭാമയുടെ അടുത്തേക്ക് ചേർന്നിരുന്നിട്ട് അവളുടെ താടയിൽ പിടിച്ചു വലിച്ചിട്ട് പറഞ്ഞു…

“എന്നാ പോ.. “

സത്യഭാമ പരിഭവം നടിച്ചുകൊണ്ട് പറഞ്ഞു..

“നീ പിണങ്ങാതെ ന്റെ പൊന്നെ…

വീട്ടിലെയാ മൂതേവിയ്ക്ക് ഉറക്ക ഗുളിക കലക്കി കൊടുത്തിട്ട് ഫൽഗുണേട്ടൻ  നാളെ രാത്രി ഓടി ഇങ്ങുവരില്ലേ.. “

അയാൾ ശൃംഗാരത്തോടെ പറഞ്ഞു.. അവൾ ഒന്ന് കുണുങ്ങി ചിരിച്ചു…

സ്ഥലത്തെ ഒരു പ്രമാണിയാണ് ഫൽഗുണൻ തമ്പി .. സുന്ദരിയായൊരു  ഭാര്യ വീട്ടിൽ ഉണ്ടായിട്ടും അയാൾക്ക് പൂതി വാസുവിന്റെ ഭാര്യയായ സത്യഭാമയോടാണ്…  വാസു നാട്ടിലെ പ്രശസ്തനായൊരു ഗുണ്ടയാണ്. അയാൾ ഈ അടുത്തുകാലത്ത് ഒരു കുത്തു കേസിൽ ജയിലിലായി .. അതോടെ ഫൽഗുണൻ തമ്പി രാത്രി കാലങ്ങളിൽ വാസുവിന്റെ വീട്ടിൽ വിളയാട്ടവും തുടങ്ങി.. 

***********

തലവഴി തോർത്ത്‌ മുണ്ടിട്ട് ഇരുട്ടിലൂടെ ഫൽഗുണൻ തമ്പി കാട്ടുവഴിയിലൂടെ വേഗത്തിൽ വീട്ടിലേക്ക് നടന്നു…

സത്യഭാമയുടെ അംഗലാവണ്യം അയാളുടെ കണ്മുന്നിൽ നിന്ന് അപ്പോഴും മറഞ്ഞിട്ടുണ്ടായിരുന്നില്ല…

നിലാവിന്റെ കിരണങ്ങൾ അങ്ങിങ്ങായി അരിച്ചിറങ്ങിയിട്ടുണ്ടായിരുന്നു..

ചീവീടിന്റെ മുരൾച്ചയും വവ്വാലുകളുടെ ചിറകടി ശബ്ദവും അന്തരീക്ഷത്തിൽ തങ്ങി നിന്നിരുന്നു…

നല്ല തണുത്ത കാറ്റ് വീശു

ന്നുണ്ടായിരുന്നു…

സർപ്പങ്ങൾ ഇണചേരുന്ന ഗന്ധം കാറ്റിൽ നിറഞ്ഞു…

ഇരുട്ടിൽ എവിടെയോ പൂച്ചയുടെ കരച്ചിൽ കേട്ട് തമ്പി ഒന്നു ഞെട്ടി…

കാട്ടുവഴിയുടെ രണ്ടു വശങ്ങളിലും നിന്ന വലിയ മരങ്ങളുടെ നിഴൽ രൂപങ്ങൾ ഭീതി പടർത്തും വിധം കാണപ്പെട്ടു.. അയാൾ നടത്തം കുറച്ചുകൂടി വേഗത്തിലാക്കി.

പെട്ടന്ന് കരിമ്പടം പുതച്ച് ആരോ കുറച്ചു മുന്നിലായി നടന്നു പോകുന്നത് തമ്പി  കണ്ടു… അയാളുടെ കയ്യിലിരുന്ന് ഒരു മുറിച്ചൂട്ട് മിന്നുണ്ടായിരുന്നു..

“ആരാത്.. വടക്കേലെ നാണു ആന്നോ.. ഒന്ന് നിക്ക് നാണു.. ഞാൻ ഫൽഗുണൻ തമ്പിയാ… “

തമ്പി ഒന്നുകൂടി വേഗത്തിൽ അയാളുടെ അടുത്തേക്ക് നടന്നു…

“അംബാലികയുടെ അച്ഛന് തീരെ സുഖമില്ല… പുള്ളിയെ കണ്ടേച്ച് വരുന്ന വഴിയാ… കുറച്ചു വൈകി.. ആ കരിമ്പടൻ കാവിന്റെ മുന്നിലൂടെ പോകാൻ ലേശം ഉൾഭയം ഉണ്ടേ .. കഥകൾ പലതും നാണുവിനും അറിവുള്ളതല്ലേ… “

അബാലിക തമ്പിയുടെ ഭാര്യയാണ്… തമ്പി പറഞ്ഞത് കരിമ്പടം പുതച്ച ആൾ  കേട്ടതായി ഭാവിക്കാതെ കയ്യിലിരുന്ന ചൂട്ടു വീശി നടന്നു..

കരിമ്പടൻ കാവിന്റെ അടുത്ത് എത്തിയപ്പോൾ ഫൽഗുണൻ തമ്പിയുടെ ശരീരത്തിലൂടെ ഭയം അരിച്ചു കയറാൻ തുടങ്ങി..

“കരിമ്പടനൊക്കെ ഇറങ്ങുന്ന

സമയമാ..  “

സത്യഭാമയുടെ വാക്കുകൾ വീണ്ടും അയാളുടെ കാതുകളിൽ മുഴങ്ങി..

“നാണു… “

കരിമ്പടം പുതച്ച് മുന്നിൽ നടന്ന ആൾ കാവിനുള്ളിലേക്ക് കയറാൻ തുനിഞ്ഞതും തമ്പി ഭയത്തോടെ പതുക്കെ വിളിച്ചു..

അയാളുടെ കയ്യിലിരുന്ന ചൂട്ടിലേക്ക് നോക്കിയ തമ്പി ഞെട്ടി… ചൂട്ട് പിടിച്ചിരുന്ന കയ്യിൽ നീണ്ടു കൂർത്ത നഖങ്ങൾ… !

പെട്ടന്ന് അയാൾ തമ്പിയുടെ നേർക്ക് തിരിഞ്ഞു…

അയാളുടെ വായിൽ നിന്ന് പുറത്തേക്ക് നീണ്ട് നിന്ന കൂർത്ത പല്ലും നീണ്ട നാവും  കണ്ട് ഫൽഗുണൻ തമ്പി നിലവിളിച്ചുപോയി..

“അയ്യോ കരിമ്പടൻ .. “

തമ്പി ഭയന്നോടി …

ഓട്ടത്തിനിടയ്ക്ക് തിരിഞ്ഞു നോക്കിയ അയാൾ അലറിക്കരഞ്ഞു.. പുറകെ കരിമ്പടൻ ഓടി വരുന്നുണ്ട്..

പെട്ടന്ന് കരിമ്പടൻ ഒരു ആനയുടെ രൂപം പ്രാപിച്ചുകഴിഞ്ഞിരുന്നു…

തമ്പി സർവ്വ ശക്തിയുമെടുത്ത് വായനശാല വഴി ഓടി.. പുറകെ ആനയും….

പക്ഷെ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് ഫൽഗുണൻ തമ്പി മറിഞ്ഞു വീണു..

നിലത്തു വീണു കിടന്ന തമ്പിയുടെ നെഞ്ചിൽ ആന ചവിട്ടിയതും അയാളുടെ വായിൽ നിന്ന് ചോര പുറത്തേക്ക് ഒഴുകി… ഒന്ന് പിടഞ്ഞ ശേഷം ഫൽഗുണൻ തമ്പി നിശ്ചലമായി..

“കരിമ്പടനാണ് തമ്പിയെ കൊന്നതെന്ന് ഇന്നും ദേശക്കാർ വിശ്വസിക്കുന്നു.. ഇതുപോലെ പേടിപ്പെടുത്തുന്ന പല തരത്തിലുള്ള കരിമ്പടൻ കഥകൾ കേട്ടാണ് ഞങ്ങൾ കുട്ടികൾ വളർന്നത്.. പകൽ പോലും കരിമ്പടൻ കാവിന്റെ അടുത്ത് കൂടി പോകാൻ ആളുകൾക്ക് ഭയമാണ്.. ഫൽഗുണൻ തമ്പിയോട് ശത്രുതയുള്ള ആരോ അയാളെ തീർത്തതാ..

ഉം എന്തുകൊണ്ടും ഈ കാശുസൂക്ഷിക്കാൻ പറ്റിയ ഇടം ദേശത്തെ ആ കരിമ്പടൻ കാവ് തന്നെയാ..”

അഞ്ജലി ജഗത് പറഞ്ഞു…

അധോലോക രാജാവായ അന്തേരി ബാബുവിനെ കൊന്നിട്ട് അഞ്ഞൂറ് കോടി രൂപയുമായി മുങ്ങുകയായിരുന്നു അഞ്ജലി ജഗതും സഹായിയായ  അഖിലും … പിന്നെ അധോലോകത്തിൽ ചേരാൻ വന്ന അരുൺ കൃഷ്ണനും..

അന്തേരി ബാബുവിന്റെ വലം കൈയ്യായ ഷിബു ഉണ്ണി അവരെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു… അഞ്ജലിയെയും സംഘത്തെയും കണ്ടാൽ അപ്പോൾത്തന്നെ വെടി വെച്ചു കൊല്ലാൻ അയാളുടെ കൈകൾ തരിച്ചുകൊണ്ടിരുന്നു..

**********

വൈകുന്നേരത്തോടെ അഞ്ജലിയും സംഘവും ദേശത്ത് എത്തിച്ചേർന്നു.. അഖിലിലും അരുൺ കൃഷ്ണനും ടൗണിൽ ഒരു റൂം ശരിപ്പെടുത്തി ..

കുറെ കാലമായി അഞ്ജലി മുംബൈയിൽ നിന്ന് തറവാട്ടിലേക്ക്  വന്നിട്ട്… അവളുടെ സ്കോർപിയോ മുറ്റത്ത് വന്നു നിന്നതും തറവാട്ടിലെ കുട്ടികൾ ബഹളം കൂട്ടിക്കൊണ്ട് മുറ്റത്തേക്കോടി…

“പാറൂ…”

കുട്ടികളും അനിയത്തിമാരുമെല്ലാം അവളെ കണ്ടപാടെ വന്നു പൊതിഞ്ഞു…

“നീ വരുന്നെന്ന് അറിഞ്ഞ് ചെറിയമ്മ നല്ല കിടുക്കാച്ചി നെയ്പ്പായസം ഉണ്ടാക്കീട്ടുണ്ട്.. വാ “

ചെറിയമ്മ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു..

“ന്റെ കുട്ട്യോളെ അതിനിച്ചിരി ശുദ്ധ വായു കൊട്… “

അഞ്ജലിയെ വട്ടം ചുറ്റി നിന്ന കുട്ടികളെ ചെറിയമ്മ ശകാരിച്ചു..

പൂമുഖത്തേക്ക് കയറിയപ്പോൾ അമ്മ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ച് നെറുകയിൽ ചുംബിച്ചു..

“ന്റെ കുട്ടി ആളാകെ മാറിപ്പോയി.. മുടിയൊക്കെ മുറിച്ച് പാന്റും പൈജാമയും ഇട്ട്.. ഒരു മദാമ്മ ആയി.. ന്റെ പാറൂ.. “

അമ്മ പരിഭവം പറഞ്ഞു..

“മുംബൈ പോലൊരു നഗരത്തിലല്ലേ അമ്മേ ജോലി .. നമ്മൾ ആഗ്രഹിക്കാതെ പലതും മാറും… “

അത് പറഞ്ഞ് അഞ്ജലി ഒന്നു ചിരിച്ചു..

അകത്തു നിന്ന് ഇറങ്ങിവന്ന അച്ഛനും അവളോട് കുശലം പറഞ്ഞു..

ബന്ധുക്കളെല്ലാം അഞ്ജലിയോട് കുശലം പറയാൻ തിരക്ക് കൂട്ടി.. നാത്തൂന്മാരുടെ  കുശുമ്പ് ഒട്ടും കുറഞ്ഞിട്ടില്ലെന്ന് അവരുടെ സംസാരത്തിൽ നിന്ന് അഞ്ജലിയ്ക്ക് മനസിലായി..

തറവാട്ടിലെ മാമ്പഴപുളിശ്ശേരി കൂട്ടി ഊണ് കഴിച്ച ശേഷം അവൾ നടുത്തളത്തിലേക്ക് വന്ന് തൂണിൽ ചാരി  പഴയ ഓർമ്മകൾ അയവിറക്കി അങ്ങനെ നിന്നു..

“ഉം.. ഊര് തെണ്ടി വന്നിരിക്കുന്നു പൊന്ന് പെങ്ങള്.. ഒരു ഓട്ടകാലണ പോലും അവൾടെ ബാഗിലില്ല.. ” മൂത്ത നാത്തൂൻ  പറഞ്ഞത് അഞ്ജലി കേട്ടു..

“നീ ഇതിനിടയ്ക്ക് അവൾടെ ബാഗും തപ്പിയോ.. “

വല്ല്യാങ്ങളയുടെ ചോദ്യം കേട്ട അഞ്ജലിയ്ക്ക് ചിരിവന്നു..

“പാറൂ.. നമുക്ക് കുളത്തിൽ കുളിക്കാൻ പോകാം.. “

കുട്ടികൾ ഓടി വന്ന് അഞ്ജലിയോട് പറഞ്ഞു..

എത്ര നാളായി തറവാട്ട് കുളത്തിൽ ഒന്ന് നീന്തി കുളിച്ചിട്ട്… അഞ്ജലി ഓർത്തു.

അവൾ സമ്മതിച്ചു..

**********

രാത്രി….

കരിമ്പടൻ കാവിന് സമീപം വന്നു നിന്ന സ്‌കോർപ്പിയോയിൽ നിന്ന് അഞ്ജലിയും അഖിലും അരുൺ കൃഷ്ണയും ഇറങ്ങി…

അഖിൽ സ്കോർപ്പിയോടെ പിന്നിലെ

സീറ്റ് ഇളക്കിയിട്ട് പണമടങ്ങിയ ബാഗ് വലിച്ചെടുത്തു… എന്നിട്ട് അവർ ആ ബാഗ് ഒരു പോളിത്തീൻ കവറിലാക്കി..

അരുൺ കൃഷ്ണയും കൂടി ചേർന്ന് ആ ബാഗ് താങ്ങിപ്പിടിച്ചുകൊണ്ട് മൊബൈൽ ടോർച്ചിന്റെ വെട്ടത്തിൽ  കാവിനുള്ളിലേക്ക് നടന്നു…

ചുറ്റും കണ്ണോടിച്ചു കൊണ്ട് അഞ്ജലിയും അവരെ അനുഗമിച്ചു..

കണ്ണുകൾ ഉരുട്ടി നാവ് പുറത്തേക്ക് നീട്ടി നിൽക്കുന്ന കരിമ്പടന്റെ കൽപ്രതിമ കണ്ട അഖിലും അരുൺ കൃഷ്ണനും ഒരു നിമിഷം ഭയന്നു…

“ആ ആൽമരത്തിന്റെ ഇടയ്ക്ക് ഈ ബാഗ് ഒളിപ്പിച്ച് വെക്കണം.. ആരുടേയും കണ്ണിൽ പെടില്ല.. പിന്നെ നിങ്ങൾക്കുള്ള പങ്ക് അത് കിട്ടിയിരിക്കും… നിങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ പതിമടങ്ങ്.. “

അഞ്ജലി അവരോടു പറഞ്ഞു..

A rajeev rajus story (തുടരും.. )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!