Skip to content

അസമയം – Part 2

അസമയം Malayalam horror novel

കുറെക്കഴിഞ്ഞ് അഞ്ജലിയുടെ സ്കോർപിയോ തറവാടിന്റെ മുറ്റത്ത് വന്നു നിന്നു.. പൂമുഖത്ത് എല്ലാവരും കൂടി നിൽക്കുന്നത് അഞ്ജലി കണ്ടു…

“ന്റെ പാറൂ.. നീ ഇതെവിടേയ്‌ക്കാ പോയെ.. “

അമ്മ അവളോട് വേവലാതിയോടെ ചോദിച്ചു..

“ഭഗവതിക്കാവ് വരെ ഒന്നു പോയതാ അമ്മേ.. “

അവൾ കളളം പറഞ്ഞു..

“ന്നാലും ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടേ നിനയ്ക്ക്.. വണ്ടി എടുത്ത് ശൂന്നൊരു പോക്ക്.. സതീശൻ ഫോണിൽ വിളിച്ചിട്ട് കിട്ടണില്ലായിരുന്നല്ലോ.. “

ചെറിയമ്മ അവളോട് പറഞ്ഞു…

അഞ്ജലി ഒന്നു ചിരിച്ചു..

“പെട്ടന്നൊരു ആഗ്രഹം തോന്നി കാവിൽ പോയൊന്ന് തൊഴണമെന്ന്.. സതീഷേട്ടാ ഫോണിൽ റേഞ്ച് കാണില്ല അതാ വിളിച്ചിട്ട് കിട്ടാഞ്ഞേ ” അവൾ ചെറിയമ്മയോടും നേരാങ്ങളയോടുമായി പറഞ്ഞു…

“അഹങ്കാരം.. അല്ലാതെന്ത്.. “

അഞ്ജലിയുടെ നാത്തൂന്മാർ അടക്കം പറഞ്ഞു..

കുട്ടികൾ ചീട്ട് കളിക്കാൻ വരാൻ പറഞ്ഞ് അഞ്ജലിയുടെ കയ്യിൽ പിടിച്ചു വലിയ്ക്കാൻ തുടങ്ങി…

“എടാ പിശാചുക്കളെ പോയി കിടന്ന് ഉറങ്ങാൻ നോക്ക്… “

അഞ്ജലിയുടെ വല്ല്യാങ്ങള അയാളുടെ മക്കളെ ശകാരിച്ചു…

കുട്ടികൾ ഭയന്ന് അകത്തേക്കോടി..

“അസമയത്ത് ഇനി യാത്ര വേണ്ട.. “

അഞ്ജലിയുടെ അച്ഛൻ താക്കീത് ചെയ്തു. അവൾ തല കുലുക്കി..

**********

തറവാട്ടിലെ എല്ലാവരും ഉറങ്ങിയ സമയം….

ജനലിന്റെ അടുത്ത് എന്തോ അനക്കം കേട്ട് അഞ്ജലി പോയി ജനൽ പാളി വലിച്ചു തുറന്ന് പുറത്തേക്ക് എത്തി നോക്കി…

പെട്ടന്ന് ഒരു ആനയുടെ തുമ്പിക്കൈ ജനലിലൂടെ കടന്നുവന്ന് അഞ്ജലിയുടെ കഴുത്തിൽ ചുറ്റി പിടിച്ചു കഴിഞ്ഞിരുന്നു..

അവൾ നിലവിളിച്ചുകൊണ്ട് കുതറിമാറാൻ ശ്രമിച്ചു കൊണ്ടിരുന്നു.. പക്ഷെ ആന അതിശക്തനായിരുന്നു..

“അമ്മേ… “

ഒരലർച്ചയോടെ അഞ്ജലി ഞെട്ടി ഉണർന്നു…

അതൊരു സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞ അഞ്ജലിയ്ക്ക് ആശ്വാസമായി…

“പാറൂ… എന്താ പറ്റിയെ.. കതക് തുറന്നെ.. “

“ന്റെ കൃഷ്ണ… കുട്ടി മിണ്ടണില്ലല്ലോ… കതക് തുറക്കൂ.. “

വാതിലിൽ ശക്തിയായി അടിച്ചുകൊണ്ട് അമ്മയും ചെറിയമ്മയും നിലവിളിക്കുന്നത് അവൾ കേട്ടു…

അവൾ ചെന്ന് കതക് തുറന്നു.. പുറത്ത് എല്ലാവരും അമ്പരപ്പോടെ അവളെ നോക്കി നിന്നു..

“എന്തിനാ ന്റെ കുട്ടി നിലവിളിച്ചത്..”

അമ്മയുടെ ചോദ്യം കേട്ട് അഞ്ജലി അവരുടെ നെഞ്ചിലേക്ക് വീണു… അവർ അവളുടെ തലയിൽ തലോടിക്കൊണ്ടിരുന്നു..

“എന്തോ കണ്ട് പേടിച്ചിരിയ്ക്കണു.. ” ചെറിയമ്മ പറഞ്ഞു…

“അസമയത്ത് അല്ലെ യാത്ര എനിയ്ക്ക് തോന്നീരുന്നു.. ന്തേലും അനർത്ഥം ഉണ്ടാകൂന്ന്.. ” അഞ്ജലിയുടെ അച്ഛൻ കുറ്റപ്പെടുത്തും വിധം പറഞ്ഞു…

“പാറൂ… ഇത് നിന്റെ മുംബൈ ഒന്നും അല്ല… “

അച്ഛൻ ഓർമ്മപ്പെടുത്തും വിധം അവളോട് പറഞ്ഞു…

അന്ന് രാത്രി അമ്മയും

അവളോടൊപ്പം കിടന്നു…

**********

പിറ്റേന്ന്…

അഞ്ജലിയെ പിന്തുടർന്ന് വന്ന ഷിബു ഉണ്ണി തലശേരിയിൽ എത്തിച്ചേർന്നിരുന്നു… തലശേരിയിൽ നിന്ന് ഏഴെട്ട് കിലോമീറ്റർ യാത്ര ചെയ്താൽ കോലത്ത് ദേശം എന്ന അഞ്ജലി സാബിന്റെ ഗ്രാമത്തിൽ എത്തിച്ചേരാം..

അഞ്ജലി സാബ് എന്നൊരു പേരുമാത്രമേ ഷിബു ഉണ്ണിയ്ക്ക് അറിയൂ.. കണ്ടാൽ തിരിച്ചറിയും എന്നല്ലാതെ അവളുടെ ഫോട്ടോ ഒന്നും അയാളുടെ കയ്യിൽ ഉണ്ടായിരുന്നില്ല.. അയാൾ പലരോടും അഞ്ജലി സാബിനെ പറ്റി ചോദിച്ചു.. അങ്ങനെയൊരാളെ ആർക്കും അറിയില്ലായിരുന്നു.. കാരണം അഞ്ജലി സാബിന്റെ ശരിക്കുള്ള പേര് പാർവതി ജഗത് എന്നാണല്ലോ …

ഷിബു ഉണ്ണി ദേഷ്യം കൊണ്ട് കത്തിജ്വലിച്ചു…

അയാൾ തോക്കെടുത്ത് ദൂരേയ്ക്ക് ചുമ്മാ വെടി പൊട്ടിച്ചു… കൂടെ ഉണ്ടായിരുന്ന അനുയായികൾ ഭയന്നു..

“ബാബു ഭായിയുടെ നെഞ്ചത്ത് ബുള്ളെറ്റ് കേറ്റിയിട്ട് പുല്ലു പോലെയാണ് അവൾ കോടികളും കൊണ്ട് കടന്നു കളഞ്ഞത്… വിടില്ല ഞാൻ അവളെ… “

ഷിബു ഉണ്ണി ഗർജ്ജിച്ചു…

**********

ഇതേസമയം അഖിൽ ഒരു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു..

അഞ്ജലി സാബ് അറിയാതെ കാവിൽ നിന്ന് പണമടങ്ങിയ ആ ബാഗ് അടിച്ചു മാറ്റുക.. അതായിരുന്നു അവന്റെ പ്ലാൻ..

കേട്ടപ്പോൾ അരുൺ കൃഷ്ണന് ഭയം തോന്നി..

“പദ്ധതി എങ്ങാനം പാളിയാൽ സാബ് നമ്മളെ കൊല്ലും ഭായി.. “

അരുൺ കൃഷ്ണൻ പറഞ്ഞു…

“അതിന് മുൻപ് സാബിനെ നമ്മൾ കൊല്ലും.. അപ്പോൾ പിന്നെ നോ പ്രോബ്ലം.. “

അഖിൽ പറഞ്ഞു…

“ഒരു കൊലപാതകം ചെയ്യാതെ ആ ബാഗ് കടത്താൻ നോക്കാം.. ഇന്ന് രാത്രി നമ്മളാ … എന്തോന്നാ ആ കാവിന്റെ പേര്.. ഉം കരിമ്പടൻ കാവ്… കരിമ്പടൻ കാവിൽ നിന്ന് ബാഗ്

പൊക്കിയിരിക്കും.. “

അഖിലിന്റെ വാക്കുകൾ മൂർച്ച ഉള്ളതായിരുന്നു..

**********

രാത്രി….

പതിവ് പോലെ എട്ട് മണി ആയപ്പോൾ ഷൈനി റഷീദ് റഹ്മാന്റെ കടയിൽ നിന്ന് അവൾടെ ചേച്ചിയുടെ മക്കൾക്ക് രണ്ടു പാക്കറ്റ് യിപ്പീ നൂഡിൽസും ഒരു ലെയിസും വാങ്ങി ഓട്ടോയിലേക്ക് കയറി വീട്ടിലേക്ക് തിരിച്ചു .. തലശേരിയിലെ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുകയാണ് ഷൈനി…

***

അപ്പോൾ കരിമ്പടൻ കാവിന്റെ സമീപത്ത് ഒമ്നി വാനിൽ വന്നിറങ്ങിയ അഖിലും അരുൺ കൃഷ്ണനും ചുറ്റും ഒന്ന് പരതിയിട്ട് കാവിലേക്ക് കയറിപ്പോയി..

കാവിന്റെ കുറച്ച് അകലെയുള്ള മറ്റൊരു വഴിയിലൂടെയാണ് ഷൈനിയുടെ വീട്ടിലേക്ക് പോകുന്നത് .. കാവിന്റെ സമീപം ഒരു ഓമ്നി വാൻ കിടക്കുന്നത് ഷൈനിയുടെ കണ്ണിൽ പെട്ടു.. അവൾ ഓട്ടോ തിരിച്ചു..

ബാഗും എടുത്തുകൊണ്ട് അഖിലും അരുൺ കൃഷ്ണനും പുറത്തേക്ക് നടന്നു.. പെട്ടന്ന് കാവിന്റെ മുന്നിൽ ഒരു ആന നിൽക്കുന്നത് കണ്ട് അഖിലും അരുൺ കൃഷ്ണയും ഭയന്നുപോയി…

ശക്തയായി കാറ്റ് വീശാൻ തുടങ്ങിയത് പെട്ടന്നായിരുന്നു…

അഖിലും അരുൺ കൃഷ്ണയും ബാഗ് അവിടെ ഇട്ടിട്ട് പാതി ഇടിഞ്ഞുപൊളിഞ്ഞ കാവിന്റെ മതിൽ ചാടി ഓടിച്ചെന്ന് വാനിൽ കയറി…

വാൻ സ്റ്റാർട്ട് ചെയ്യാൻ അഖിൽ ശ്രമം തുടങ്ങി.. അപ്പോൾ ആന തുമ്പിക്കൈയ്യും ഉയർത്തി ഓടി വരുന്നത് കണ്ട് അവർ നിലവിളിച്ചുപോയി.. പെട്ടന്ന് വാൻ സ്റ്റാർട്ട് ആയി.. അഖിൽ വേഗം റിവേഴ്സ് എടുത്ത് വാൻ വെട്ടിത്തിരിച്ചു… എതിരെ വന്ന ഷൈനിയുടെ ഓട്ടോയിൽ ഇടിക്കാതെ വാൻ മിന്നൽ പോലെ കടന്നു പോയി..

നിയന്ത്രണം വിട്ട ഷൈനിയുടെ ഓട്ടോ നേരെ പോയി ഒരു പൊന്തക്കാട്ടിൽ കയറി നിന്നു…

“ഏത് നായിന്റെ മക്കളാടാ അത്.. “

ഓട്ടോയിൽ നിന്ന് ചാടി ഇറങ്ങിയ ഷൈനി അലറി..

അപ്പോൾ കാവിന്റെ മുന്നിൽ കിടന്ന ബാഗ് അവളുടെ കണ്ണിൽ പെട്ടു.. അമ്പരപ്പോടെ ഷൈനി ചെന്ന് ആ

ബാഗ് തുറന്നു നോക്കി..

“ഈശ്വരാ.. ഈ ബാഗ് നിറച്ചും കാശാണല്ലോ… ” അവൾ അടക്കം പറഞ്ഞു…

അവൾ വേഗം ആ വലിയ ബാഗ് നിലത്തുകൂടി വലിച്ച് ഓട്ടോയുടെ അടുത്തേക്ക് കൊണ്ടുപോകാൻ ശ്രമമാരംഭിച്ചു..

അപ്പോൾ കാവിനുള്ളിലെ കാഞ്ഞിരമരത്തിനു പിന്നിൽ തീക്കനൽ പോലെ രണ്ടു കണ്ണുകൾ പ്രത്യക്ഷമായി…

A rajeev rajus story (തുടരും.. )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!