Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 10

aksharathalukal sayaanam namukai mathram

ഭാവി വരനെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണ് ഈ വിവാഹമെങ്കിൽ ഇനിയൊന്നും പറയാനില്ല … അതല്ല ഒന്നുമറിയാതെയാണെങ്കിൽ ഈ വിവാഹത്തിൽ നിന്ന് പിന്മാറുന്നതാണ് താങ്കൾക്ക് നല്ലത് … വീണ്ടും ഞാൻ വരും .. ഇവിടെ … ‘

ഇത്രയുമാണ് ആ സന്ദേശത്തിൽ ഉണ്ടായിരുന്നത് ..

ആരെന്നോ എവിടെ നിന്നെന്നോ പറയാതെ ഒരു മെസേജ് ….!

ഹു ആർ യു ?

അവളങ്ങോട്ട് സന്ദേശം അയച്ചു . ആ സന്ദേശം അയച്ച വ്യക്തി ഓൺലൈനിൽ ഇല്ല എന്ന് മെസേജിന് ഒരു ടിക് വീണപ്പോൾ മനസിലായി …

ആ നമ്പറിലേക്ക് കാൾ ചെയ്തെങ്കിലും സ്വിച്ച്ഡ് ഓഫ് എന്ന മറുപടി കിട്ടി .. ട്രൂ കോളറിൽ ആശിഷ് മേത്ത എന്നാണ് കാണിച്ചത് …

എന്തോ അത് കണ്ടപ്പോൾ , ആ മെസേജിന് പിന്നിൽ ദുരുദ്ദേശമുണ്ടെന്ന് അവൾക്ക് തോന്നി .. എന്തെങ്കിലും ഉണ്ടെങ്കിൽ നേരിട്ട് പറയണം .. ഒളിയമ്പെറിയുന്നവരെ മുഖവിലയ്ക്കെടുക്കേണ്ടതില്ല …

അങ്ങനെ ചിന്തിച്ചെങ്കിലും , ഒരു കരട് അവളുടെ മനസിലിടാൻ ആ മെസേജിന് സാധിച്ചു ….

അവൾ ബെഡിൽ ചാരിയിരുന്ന് മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി …

എങ്ങോട്ടാണ് തന്റെ ജീവിതം ..?

ഇന്നോളം സ്വന്തം ഇഷ്ടപ്രകാരം എല്ലാം ചെയ്തിട്ടും , ഏറ്റവും പ്രധാനപ്പെട്ട വിവാഹ കാര്യത്തിൽ മാത്രം മറ്റുള്ളവരെ അനുസരിക്കേണ്ടി വന്നു ..

അതും മാനസികമായി തനിക്ക് അംഗീകരിക്കാനാകാത്ത ഒരാളെ …

അയാളൊരു ശരിയോ തെറ്റോ എന്നറിയില്ല .. തെറ്റാണെന്ന് മനസ് പറയുന്നു …

അവൾ പ്രദീപിനെ കുറിച്ചോർത്തു …

അവനറിഞ്ഞിട്ടുണ്ടാകുമോ തന്റെ വിവാഹം…. അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലെങ്കിലും വിളിക്കുമായിരുന്നില്ലേ .. അതോ തന്നെ പോലെ , അതെക്കുറിച്ച് സംസാരിക്കാൻ ആത്മവിശ്വാസം പോരാഞ്ഞിട്ടോ …

ഓരോന്നോർത്ത് കിടന്ന് അറിയാതെ അവളൊന്ന് മയങ്ങി …

അപ്പോഴേക്കും ഫോൺ റിങ് ചെയ്യാൻ തുടങ്ങി … അവൾ കണ്ണുകൾ വലിച്ചു തുറന്നു ….

ആയാസപ്പെട്ട് ഇടം കൈ കൊണ്ട് ഫോണെടുത്ത് നോക്കി …

പ്രദീപ് കോളിംഗ് ……..!

അവളുടെ ശ്വാസം വിലങ്ങി …. ശരീരവും മനസും വല്ലാതെ വിറകൊണ്ടു ..

മുഖം അമർത്തി തുടച്ചു കൊണ്ട് അവൾ കോളെടുത്തു …

” പ്രദീപ് ……..” അവൾ മെല്ലെ വിളിച്ചു ..

” എന്തോ ….”

ആ വിളി കേൾക്കൽ , അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്കാണ് പതിഞ്ഞത് …

അവൾ നിശബ്ദയായി പോയി …

” നിനക്ക് ആക്സിഡൻറ് പറ്റിയ വിവരം ഞാനിന്ന് ഉച്ചക്കാ അറിഞ്ഞത് … ഇപ്പോൾ മാത്രമാണ് ഒന്ന് വിളിക്കാൻ സാധിച്ചത് …..” അവന്റെ വാക്കുകളിൽ എന്തോ ഒരു നൊമ്പരം സ്ഫുരിച്ചിരുന്നു …

” ങും …..” അവൾ മൂളി കേട്ടു …

” ഇപ്പോ എങ്ങനെയുണ്ട് ..? “

” കൈക്കും കാലിനും പൊട്ടലുണ്ട് … വേദനയാ … ഉറങ്ങാൻ പറ്റുന്നില്ല …..”

മറ്റാര് ചോദിച്ചാലും കുഴപ്പമില്ല എന്ന് മാത്രമാണ് അവൾ പറയാറ് … .പക്ഷെ അവനോട് മാത്രം മറച്ചു വയ്ക്കില്ല .. പണ്ട് അങ്ങനെയായിരുന്നു … ഇന്നും ആ പതിവ് അവൾ തെറ്റിച്ചില്ല …

” സാരമില്ലെടാ .. എല്ലാം വേഗം ശരിയാകും … … നീ നന്നായി റസ്റ്റ് എടുക്ക് ….” അവൻ ഉപദേശിച്ചു ….

” ങും …..”

” നിനക്ക് എന്തെങ്കിലും സംശയമുണ്ടോ ..? ” അവൻ പെട്ടന്ന് ചോദിച്ചു …

” എനിക്കറിയില്ല പ്രദീപ് … “

വിവാഹക്കാര്യത്തെ കുറിച്ച് അവനൊന്നും ചോദിക്കാത്തത് അവൾ ശ്രദ്ധിച്ചു …

അറിയാഞ്ഞിട്ടോ … വേണ്ട എന്ന് വച്ചിട്ടോ ….

അങ്ങോട്ട് പറയണോ വേണ്ടയോ എന്ന് മനസിൽ വടം വലി നടന്നു ..

ഒടുവിൽ അവൾ പറഞ്ഞു…

” പ്രദീപ് … എന്റെ വിവാഹം ഉറപ്പിച്ചു ….”

” അറിഞ്ഞു …….. ” അവൻ പറഞ്ഞു ..

” ഞാൻ പറയാതിരുന്നത് ….” അവൾ ഒന്ന് നിർത്തി ..

” അതുമറിയാം .. അതേ കാരണം കൊണ്ട് തന്നെയാണ് മയി , ഞാൻ വിളിച്ച് ചോദിക്കാതിരുന്നതും … “

അവർക്കിടയിൽ മൗനം കടന്നു വന്നു …

” പ്രദീപ് …. വിവാഹത്തിന് ഞാൻ ക്ഷണിക്കില്ല … എനിക്ക് വയ്യ നിന്നെ അവിടെ കാണാൻ … “

” വിളിച്ചാലും ഞാൻ വരില്ല മയി … നീ മറ്റൊരാളുടേതാകുന്നത് കണ്ട് നിൽക്കാൻ എനിക്കാവില്ല …. ” അവന്റെ ശബ്ദം ചെറുതായി ഇടറി ..

അവളുടെ ഹൃദയം വിണ്ടുകീറി ….

ഏതോ മരുഭൂമിയിൽക്കൂടി ആരെയോ തേടിയലഞ്ഞ് തളർന്നു വീഴുന്ന താൻ … അങ്ങനെയൊരു സ്വപ്നം ഇപ്പോൾ ഇടക്കിടക്ക് ഉറക്കത്തിൽ കടന്ന് വരാറുണ്ട് …

ആ സ്വപ്നമാണ് ആ നിമിഷം അവളോർത്തത് …

” ഞാൻ വയ്ക്കട്ടെ പ്രദീപ് …..”

അവന്റെയനുവാദത്തിന് കാക്കാതെ അവൾ ഫോൺ ബെഡിലേക്കിട്ടു പൊട്ടിക്കരഞ്ഞു ….

പ്രദീപിനെയും കൂട്ടി , ഈ രാജ്യം തന്നെ വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോയാലോ എന്ന് പോലും അവളോർത്തു പോയി ..

* * * * * * * * * * * * * * *

പിറ്റേന്ന് , തിരുവനന്തപുരത്തു നിന്ന് ആലപ്പുഴക്ക് മടങ്ങവേ , നിഷിൻ ചെങ്ങന്നൂര് വന്ന് മയിയെ കണ്ടിട്ടാണ് പോയത് …

തലേദിവസം കിട്ടിയ അജ്ഞാത സന്ദേശത്തെ കുറിച്ച് അവനോട് ചോദിക്കാമെന്ന് കരുതിയെങ്കിലും അവളത് ഉപേക്ഷിച്ചു ….

തത്ക്കാലം അത് രഹസ്യമായി ഇരിക്കട്ടെ …

* * * * * * * *

ദിവസങ്ങൾ കടന്നു പോയി …

വിവാഹത്തിന് ഒരാഴ്ച ബാക്കിയുള്ളപ്പോഴേക്കും , അവളുടെ കൈയിലേയും കാലിലേയും പ്ലാസ്ടർ എടുത്തിരുന്നു …

അരുൺ കുറേശ്ശെ റിക്കവർ ആയി വരുന്നുണ്ടായിരുന്നു .. എങ്കിലും അവന് സംസാരിക്കാൻ കഴിയുന്നില്ലായിരുന്നു ..

മയിയുടെ വീട്ടിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി .. ആഭരണങ്ങളെടുക്കാനും , വിവാഹ വസ്ത്രങ്ങളെടുക്കാനും എല്ലാം ആ ഒരാഴ്ചയെ ബാക്കിയുണ്ടായിരുന്നുള്ളു …

അതിനിടയിൽ കൂടി , അവൾ തിരുവനന്തപുരത്തെത്തി ഹോസ്റ്റൽ വെക്കേറ്റ് ചെയ്തു … നിഷിന്റെ വീട് അവിടെയായത് കൊണ്ട് അവൾക്കിനി ഹോസ്റ്റലിൽ നിൽക്കണ്ട ..

* * * * * * * * * * * *

നിഷിന്റെ വീട്ടിലും ഒരുക്കങ്ങൾ തുടങ്ങിയിരുന്നു …

നാല് ദിവസം മുന്നേ നിവ നാട്ടിലെത്തി ..

അവൾക്ക് മറ്റ് വഴികളില്ലായിരുന്നു … അകാരണമായൊരു ഭയം നിവയിൽ ഉടലെടുത്തു …

മയി എന്തെങ്കിലും വീട്ടിലറിയിച്ചാൽ ….. അവൾക്കത് ഓർക്കാൻ കൂടി കഴിയില്ലായ്രുന്നു .. ഒരേയൊരു കച്ചിത്തുരുമ്പ് അവൾ കണ്ടത് , മയിയും അന്നാ ഹോട്ടലിൽ ആർക്കൊപ്പമോ വന്നു എന്നതാണ് … തന്നെ ഒറ്റിയാൽ അവൾക്ക് നഷ്ടപ്പെടുന്നത് ജീവിതമായിരിക്കും ….

നിവ ആലോചനയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു ….

* * * * * * * * * *

മേടം 12

അന്ന് സബ്കളക്ടർ നിഷിൻ രാജശേഖർ IAS ന്റെയും ദയാമയിയുടെയും വിവാഹ ദിനമായിരുന്നു …

ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം …

വീട്ടിൽ നിന്ന് തന്നെ , മയിയെ ബ്യൂട്ടീഷൻസ് അണിയിച്ചൊരുക്കി …

റോയൽ ബ്ലൂ സാരിയായിരുന്നു അവളുടെ വസ്ത്രം ….

ഒരുങ്ങിക്കഴിഞ്ഞ് റൂമിൽ കസിൻഡിനൊപ്പം ഫോട്ടോ എടുത്ത് നിൽക്കുമ്പോഴാണ് ടേബിളിലിരുന്ന ഒരു പോസ്റ്റ് കവർ അവൾ കണ്ടത് …

അവളത് കൈയിലെടുത്തു നോക്കി …

” അയ്യോ അതിന്നലെ ചേച്ചിക്ക് വന്നതായിരുന്നു .. . അമ്മായിയാ എന്റെ കൈയിൽ തന്നത് … ബ്യൂട്ടി പാർലറിൽ നിന്ന് വരുമ്പോൾ തരാൻ പറഞ്ഞതാ .. ഞാൻ മറന്നു പോയി ….” സ്വാതി പറഞ്ഞു

അവളത് തിരിച്ചും മറിച്ചും നോക്കി .. ഫ്രം അഡ്രസില്ലായിരുന്നു …

” ചേച്ചി അതവിടെ വയ്ക്ക് …. താഴേക്ക് വിളിക്കുന്നുണ്ട് ….”

പക്ഷെ അവളത് കെയിൽ തന്നെ വച്ചു …

താഴെ എത്തിയപ്പോൾ അവളാ കത്ത് സ്വാതിയെ ഏൽപ്പിച്ചു …

” ഇത് വച്ചേക്ക് .. ഞാൻ ചോദിക്കുമ്പോ തരണം…… “

” ഈ ചേച്ചീടെ കാര്യം .. ” അവൾ പിറുപിറുത്തു കൊണ്ട് അത് വാങ്ങി കൈയിൽ വച്ചു ….

വിവാഹ വേഷത്തിൽ മയി അതിസുന്ദരിയായി തിളങ്ങി …

യമുന മകളെ മനം കുളിർക്കെ കണ്ടു …

മയി അച്ഛന്റെ ഫോട്ടോക്കു മുന്നിൽ ചെന്ന് പ്രാർത്ഥിച്ച് അനുഗ്രഹം വാങ്ങി .. പിന്നെ അമ്മയുടേയും അമ്മാവന്റെയും ചെറ്യച്ഛന്റെയും …

പിന്നീട് എല്ലാവരും ഒന്നിച്ച് , ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി …

ക്ഷേത്രത്തിൽ എത്തിയ ശേഷം , മയക്ക് മുഹൂർത്തം വരെ റെസ്റ്റ് എടുക്കാൻ ഒരു റൂം ലഭിച്ചു .. ബ്യൂട്ടീഷൻസ് അവസാന വട്ട ടച്ചപ്പും നടത്തി … അവർ പുറത്തേക്ക് പോയി കഴിഞ്ഞപ്പോൾ മയി സ്വാതിയുടെ കൈയിൽ നിന്ന് ലെറ്റർ വാങ്ങി പൊട്ടിച്ചു ..

‘ പ്രിയപ്പെട്ട അനുജത്തി ,

അങ്ങനെ വിളിക്കാമോ എന്നറിയില്ല്യ.. എങ്കിലും വിളിക്കുകയാണ് .. എന്റെ പേര് തത്ക്കാലം ഞാൻ വെളിപ്പെടുത്തണില്ല്യ .. ഒന്ന് പറയാം .. ഞാനും കുട്ടിയെപ്പോലെ ഒരു സ്ത്രീയാണ് … ചില വ്യത്യാസങ്ങളുണ്ട് . എനിക്ക് കുട്ടിയുടെ അത്ര പഠിപ്പില്ല .. അതുപോലൊരു ജോലിയില്ല .. അത്രയും ധൈര്യമില്ല … സാമ്പത്തികമില്ല… കുട്ടിക്ക് ഇപ്പോൾ ഉറപ്പിച്ചിരിക്കുന്ന വിവാഹം നടന്നാൽ നമ്മൾ തമ്മിൽ മറ്റൊരു സാദൃശ്യം കൂടീണ്ടാകും … എന്താണെന്നല്ലേ .. നമ്മുടെ രണ്ടാളുടേയും ഭർത്താവ് ഒരാളായിരിക്കും .. ഞാൻ പറയുന്നത് കുട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുമോ എന്നറിയില്ല … കുട്ടി വിവാഹം ചെയ്യാൻ പോകുന്ന വ്യക്തി എന്റെ ഭർത്താവാണ് .. എന്റെ കുഞ്ഞിന്റെ അച്ഛനാണ് .. എല്ലാം അറിഞ്ഞു കൊണ്ടാണ് കുട്ടി ഇതിന് തയ്യാറായതെങ്കിൽ നിസഹായയായി നോക്കി നിൽക്കാനേ എനിക്ക് കഴിയൂ … നിങ്ങളെ പോലെ വലിയ ആൾക്കാർക്ക് ചിലപ്പോൾ ഇതൊന്നും പ്രശ്നമായിരിക്കില്ലല്ലോ .. അറിയാതെയാണെങ്കിൽ , ഈ വിവാഹത്തിൽ നിന്ന് പിന്മാറണം .. മുൻപ് എന്റെയൊരു പരിചയക്കാരി വഴി , ഫോണിലൂടെ ഞാൻ മുന്നറിയിപ്പ് തന്നിരുന്നു .. പക്ഷെ കുട്ടിയത് മുഖവിലയ്ക്ക് എടുത്തില്ല്യാന്ന് തോന്നി .. അത് കൊണ്ടാ ന്റെ സ്വന്തം കൈപ്പടയിൽ ഞാനിത് എഴുതിയത് ..

എന്റെ പേര് വെളിപ്പെടുത്താത്തത് എന്താച്ചാൽ , എല്ലാം കുട്ടി അറിഞ്ഞു കൊണ്ടാണെങ്കിൽ , കുട്ടിക്കിതൊന്നും പ്രശ്നമല്ലെങ്കിൽ ഞാനെന്നെ തന്നെ പരിഹാസവസ്തു ആക്കേണ്ടല്ലോ …

കുട്ടിയിപ്പോൾ ചിന്തിക്കുന്നത് എന്ത് കൊണ്ടാണ് ഞാൻ നിയമപരമായി മുന്നോട്ട് പോകാത്തത് എന്നാണെങ്കിൽ , ഞങ്ങൾ തമ്മിൽ നിയമപരമായി വിവാഹം ചെയ്തിട്ടില്ല … ഒരു ചതിയുടെ ബാക്കി പത്രമാണ് ഞാൻ …

മനസാക്ഷിയുണ്ടെങ്കിൽ , ഒരു പെണ്ണിന്റെയും പിഞ്ചു കുഞ്ഞിന്റെയും, ക്ഷയിച്ചു പോയ ഒരു ബ്രാഹ്മണ കുടുംബത്തിന്റേയും നിസഹായവസ്ത മനസിലാകുമെങ്കിൽ , ആകുമെങ്കിൽ മാത്രം കുട്ടി ഈ വിവാഹത്തിൽ നിന്ന് പിന്മാറണം …

ഒരു പാട് ബുദ്ധിമുട്ടിയാണ് അഡ്രസ് കണ്ട് പിടിച്ചു എഴുതിയത് .. ഈ കത്ത് എപ്പോൾ കിട്ടും എന്നറിയില്ല … കിട്ടുമ്പോഴേക്കും എല്ലാം കഴിഞ്ഞിട്ടുണ്ടാകുമോന്നു പോലും നിശ്ചയല്ല്യ …

ഈ വിവാഹം നടക്കാതിരുന്നാൽ മാത്രം ഞാൻ കുട്ടിയെ വന്ന് കാണും … നേരിൽ …

ഏടത്തി

ദയാമയിയുടെ ചുണ്ടിൽ വിയർപ്പു പൊടിഞ്ഞു …. ലോകം അവൾക്ക് ചുറ്റും നിന്ന് കറങ്ങി …. എങ്ങനെയോ അവൾ ടേബിളിനരികിൽ വന്ന് മിനറൽ വാട്ടറെടുത്ത് രണ്ട് കവിളിറക്കി …

പുറത്ത് വരനെ സ്വീകരിക്കുന്നതിന്റെ നാദസ്വരമേളം കേൾക്കാമായിരുന്നു ..

മയി തൊണ്ട വരണ്ടു നിന്നു .. വെറുമൊരു ഊമക്കത്ത് … പക്ഷെ അതിൽ ഒരു ജീവിതമുണ്ടെന്ന് അവളുടെ മനസ് പറഞ്ഞു ..

പെട്ടന്നാരോ വന്നു റൂം തുറന്നു .. സന്ധ്യ ചെറിയമ്മയും അമ്മായിയും ഒക്കെയാണ് …….

പുറത്ത് താലപ്പൊലിയേന്തി പെൺകുട്ടികൾ നിൽക്കുന്നു …

സന്ധ്യ അവളെ അവർക്കൊപ്പം പിടിച്ചു നിർത്തി …

” നടന്നോളു … “

എന്ത് വേണമെന്നറിയാതെ അവൾ കൂടെച്ചെന്നു ……..

ക്ഷേത്രത്തിനുള്ളിൽ നിഷിനും ബന്ധുക്കളുമെല്ലാം എത്തിയിരിരുന്നു ..

അവൾ യമുനയെ നോക്കി …

സന്തോഷവതിയായി കൂപ്പ് കൈകളോടെ നിൽക്കുന്ന അമ്മ! ….

” അമ്മേ …… ” അവൾ വിളിച്ചപ്പോഴേക്കും എല്ലാവരും ചേർന്ന് അവളെയും നിഷിനെയും ശ്രീകോവിലിനു നേർക്ക് നിർത്തിക്കഴിഞ്ഞിരുന്നു …

പക്കമേളമുയർന്നു ….

ചടങ്ങുകൾ ആരംഭിച്ചു …

തിരുമേനി , തീർത്ഥം തളിച്ചു …

പിന്നെ പൂജിച്ച താലി നിഷിന്റെ കൈയിലേക്ക് കൊടുത്തു ….

അവനത് അവളുടെ നേർക്ക് നീട്ടിപ്പിടിച്ചു ..

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

NB : അഭിപ്രായങ്ങൾ അറിയിക്കണെ ..

 

അമൃത അയന്റെ മറ്റു നോവലുകൾ

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 10”

  1. ഇതെങ്ങനെയായി തീരുമോ??? പാവം മയി …. കാത്തിരുന്നു കാണാം ….

Leave a Reply

Don`t copy text!