Skip to content

അനഘ – ഭാഗം 13

anagha aksharathalukal novel

അത് കേൾക്കെ അനഘയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു…..

കാശി-“അപ്പോ ലക്ഷ്മി….നമുക്ക് പോയാലോ..??”

അനഘ-“അതിനെന്താ ഡോക്ടറേ….പോവാലോ…”

രണ്ട് പേരും ചിരിച്ച് കൊണ്ട് എഴുന്നേറ്റ് കാറിനടുത്തേക്ക് നടന്നു…..

കാറിൽ കയറി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ കാശിയുടെ ഫോൺ റിംങ് ചെയ്തു….

കാശി-“അമ്മയാ..”

ഡിസ്പ്ലയിൽ പേര് കണ്ട് കാശി കോൾ കണക്ട് ചെയ്ത് സ്പീക്കറിലിട്ടു…..

ഭവാനി-“കാശീ….

നിങ്ങൾ തിരിച്ച് പോന്നോ..??

നല്ല മഴക്കോളുണ്ട്…

നേരം കളയാതെ വേഗം ഇറങ്ങിക്കോ….”ഏക

മറുഭാഗത്തു നിന്നും ഭവാനിയുടെ സ്വരം കേട്ടു….

കാശി-“ഞങ്ങൾ വന്നോണ്ടിക്കുവാ അമ്മേ…”

ഭവാനി-“ലച്ചു എവിടെ..?”

കാശി-“അമ്മേടെ ലച്ചു എന്റെ കൂടെ തന്നെ ഉണ്ട്….”

ഭവാനി-“മോൾക്ക് അസ്വസ്ഥത ഒന്നുമില്ലല്ലോ അല്ലേ…?”

അനഘ-“ഇല്ല അമ്മേ…എനിക്ക് കുഴപ്പമൊന്നും ഇല്ല….

വിച്ചു ഞങ്ങൾടെ കൂടെ വന്നിട്ടില്ല…..

കുറച്ച് കഴിഞ്ഞ് വന്നോളാം എന്നാ പറഞ്ഞത്…”

ഭവാനി-“വരാം എന്ന് പറഞ്ഞല്ലോ…ഭാഗ്യം…

മക്കൾ വേഗം ഇങ്ങ് വന്നേക്ക്…അമ്മ വെക്കട്ടേ….”

അനഘ-“ശരിയമ്മേ…”

കാശി-“വിച്ചുവും അശ്വതിയും ചെറുപ്പം മുതലേ ഉള്ള കൂട്ടാണ്….

അങ്ങോട്ട് പോയി കഴിഞ്ഞാ പിന്നെ സാധാരണ പിറ്റേന്നെ വീട്ടിലേക്ക് വരാറുള്ളൂ….ഇപ്പോ നീയുള്ളത് കൊണ്ടാവും അവിടെ നിൽകാത്തത്…”

ഭവാനി ഫോൺ വെച്ചതും കാശി പറഞ്ഞു….

കാശി കാർ സ്റ്റാർട്ട് ചെയ്തു….

ആകാശം ഇരുണ്ട് നിന്നിരുന്നു….

കുറച്ച് കഴിയലും മഴ പെയ്ത് തുടങ്ങി….

അനഘ തുറന്നിട്ട ഗ്ലാസിലൂടെ ചാറ്റൽ മഴയെ ആസ്വദിച്ചു…..

പോകെ പോകെ മഴക്ക് ശക്തി കൂടി….

കാശി-“ലക്ഷമീ…ഗ്ലാസ് ഉയർത്തിക്കെ…

വെറുതെ മഴ നനയണ്ട..”

ഗ്ലാസ് ഉയർത്താതെ മുഖം ഡോറിനടുത്തേക്ക് വെച്ച് മഴ നനയുന്ന അനഘയെ കണ്ട് കാശി പറഞ്ഞു……

കാശി പറഞ്ഞത് ശ്രദ്ധിക്കാതെ അവൾ പ്രവർത്തി തുടർന്നു…..

കാശി-“ടീ…..”

കാശി ഒച്ചയിട്ടതും അനഘ ഞെട്ടി തല ഉള്ളിലേക്കിട്ട് അവനെ എന്താ എന്ന രീതിയിൽ നോക്കി…..

കാശി-“മഴ കൊണ്ടിട്ട് വേണം ഓരോ അസുഖം വരുത്തി വെക്കാൻ….

അവിടെ അടങ്ങി ഇരിക്ക്….”

കാശി അനഘയുടെ സൈഡിലെ ഗ്ലാസ് ഉയർത്താനുള്ള ബട്ടൻ അമർത്തി കപട ദേഷ്യത്തോടെ പറഞ്ഞു….

അനഘ കാശിയെ കൂർപ്പിച്ച് നോക്കി…..

കാശി-“എന്താടീ നോക്കി പേടിപ്പിക്കുന്നത് ഉണ്ടക്കണ്ണീ…”

അനഘ കാശിയെ നോക്കി മുഖം കോട്ടി കെറുവിച്ച് ഇരുന്നു….

കാശിയിൽ അതൊരു ചിരി വിരിയിച്ചു……

അനഘ ഒന്നും മിണ്ടാത്തത് കാരണം കാശി കാറിലെ എഫ്.എം ഓൺ ചെയ്തു…….

” ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ

തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ഇന്നെൻ ഇടവഴിയിൽ നിന്നോമൽ കാൽത്താളം

നീയാം സ്വരജതിയിൽ ഈ മൗനം വാചാലം

സാന്ധ്യരാഗങ്ങളേറ്റു പാടുന്നു ഭൂമിയും വാനവും

സാക്ഷിയായ് ഭാവുകങ്ങളേകുന്നു ശ്യാമമേഘങ്ങളും

പവിഴ മഴയേ…നീ പെയ്യുമോ

ഇന്നിവളേ…നീ മൂടുമോ

വെൻ പനിമതിയിവളിലെ മലരൊളിയഴകിലെ

നാളങ്ങളിൽ

എൻ കനവുകൾ വിതറിയ താരകങ്ങളെ

കാണുവാൻ കാത്തു ഞാൻ

ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ

തൂവൽ കവിളിണയിൽ നിൻ മായാലാവണ്യം

ആരാരുമേ തേടാത്ത നിൻ ഉൽനാമ്പു തേടി

ആരാരുമേ കാണാത്തൊരാ ദാഹങ്ങൾ പുൽകി

നീ പോകും ദൂരം നിഴലായ് ഞാൻ വന്നിടാം

തീരങ്ങൾ തേടി ചിറകേറി പോയിടാം

മധുരമൂറും ചിരിയാലെ നീ പ്രിയ സമ്മതം മൂളുമോ

മനതാരിൻ അഴിനീക്കി നീ ഇണയാവാൻ പോരുമോ കാലമാകുന്ന തോണിയിൽ നമ്മൾ ഇന്നിതാ ചേരവേ പീലിനീർത്തുന്നൊരായിരം ജാലം എന്നില്ലിന്നാകവേ

പവിഴ മഴയേ …നീ പെയ്യുമോ

ഇന്നിവളേ …നീ മൂടുമോ

വെൻ പനിമതിയിവളിലെ മലരൊളിയഴകിലെ

നാളങ്ങളിൽ

എൻ കനവുകൾ വിതറിയ താരകങ്ങളെ

കാണുവാൻ കാത്തു ഞാൻ “……..

കാശി അനഘയെ നോക്കിയപ്പോൾ അനഘ ഡോറിൽ തലവെച്ച് പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു….

കാശി ഒന്ന് ചിരിച്ച് ഡ്രൈവിംഗിലേക്ക് ശ്രദ്ധിച്ചു….

വീട്ടിലെത്തിയപ്പോഴും മഴ നിന്നിരുന്നില്ല…..

പോർച്ചിൽ നിന്നും കുറച്ച് നടന്നാലെ ഉമ്മറത്തെത്തുമായിരുന്നുള്ളൂ…..

കാശി-“നീ ഇറങ്ങണ്ട….ഞാൻ പോയി കുടയുമായിട്ട് വരാം….”

സീറ്റ് ബെൽട്ട് ഊരി കാശി കാറിന്റെ ഡോർ തുറകകാൻ നോക്കുമ്പോൾ പറഞ്ഞു….

അനഘ-“അപ്പോ ഡോക്ടർ മഴ നനയില്ലേ..??”

അനഘ ചോദിച്ചതിന് കാശി ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ഡോർ തുറന്നിറങ്ങി..

കാശി ഉമ്മറത്തേക്ക് ഓടി കയറുമ്പോൾ സേതു കുടയുമായി ഇറങ്ങി വരാൻ നോക്കുകയായിരുന്നു…..

കാശി സേതുവിന്റെ കയ്യിൽ നിന്നും കുടയും വാങ്ങി തുറന്ന് കാറിനടുത്തേക്ക് നടന്നു…..

കാശി അനഘ ഇരിക്കുന്ന ഭാഗത്തേക്ക് വന്ന് ഡോർ തുറന്ന് കൊടുത്തു…..

അനഘ പതിയെ പുറത്തിറങ്ങി കുടയിലേക്ക് കയറി നിന്നു…..

മഴയുടെ ശക്തിയിൽ രണ്ടുപേരും നന്നായി നനയുന്നുണ്ടായിരുന്നു…..

കാശി തന്റെ കൈ പിന്നിലൂടെ കൊണ്ട് വന്ന് അനഘയുടെ തോളിൽ വെച്ച് അവളെ തന്റെ ശരീരത്തോട് ചേർത്ത് നിർത്തി…..

അനഘ പെട്ടന്ന് ഞെട്ടലോടെ കാശിയെ നോക്കിയ അതേ സമയം തന്നെ കാശി അനഘയ്ക്ക് നേരെയും നോക്കി….

രണ്ട് പേരുടേയും കണ്ണുകൾ തമ്മിൽ കൊരുത്തു…..

ഒരു നിമിഷം കണ്ണുകൾ പിൻവലിക്കാൻ രണ്ടുപേർക്കുമായില്ല….

അനഘ ഒരു പിടച്ചിലോടെ കണ്ണുകൾ താഴ്ത്തി….

കാശി അവളേയും ചേർത്ത് നിർത്തി ഉമ്മറത്തേക്ക് കയറി….

സേതുവും ഭവാനിയും അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു…..

ഭവാനി കയ്യിലെ തോർത്തെടുത്ത് അനഘയുടെ നനഞ്ഞ മുടി തുവർത്തി കൊടുത്തു……

ഭവാനിയെ കാണെ അനഘയ്ക്ക് കാശി പറഞ്ഞ കാര്യങ്ങളൊക്കെ ഓർമ്മയിൽ വന്നു…..

അത് അവൾക്ക് അവരോടുള്ള ഇഷ്ടം കൂട്ടി….

കാശി-“അമ്മേ….”

ഭവാനി അനഘയുടെ മുടി തുവർത്തി കൊടുക്കുന്നത് കണ്ട കാശി കുട്ടികളെ പോലെ ചിണുങ്ങി ചുണ്ടു പിളർത്തി നിന്നു…..

ഭവാനി ചിരിച്ച് കൊണ്ട് കാശിക്കടുത്ത് ചെന്ന് അവന്റെ തലയും തുവർത്തി……

അനഘ മുകളിലേക്ക് ചെന്ന് നനഞ്ഞ വസ്ത്രം മാറ്റി താഴേക്ക് പോയി….

ഉമ്മറത്തെ കസേരകളിലിരുന്ന് സംസാരിക്കുകയായിരുന്ന സേതുവിനും ഭവാനിക്കും അരികിലിരുന്നു….

ഡ്രസ്സ് മാറി വന്ന് കാശിയും അവരുടെ കൂടെ കൂടി…..

മഴ പെയ്ത് തോർന്നിരുന്നു…..

അവരെല്ലാവരും കൂടെ സംസാരിച്ച് ഇരിക്കുന്നതിനിടയിലാണ് ഗേറ്റ് കടന്ന് ഒരു കാർ മുറ്റത്തേക്ക് വന്നത്…..

ഡോർ തുറന്ന് വിച്ചുവും അശ്വതിയും ഇറങ്ങി….

അശ്വതിയുടെ ഏട്ടനായിരുന്നു കൊണ്ടു വന്നത്…..

അവരെ രണ്ടു പേരേയും ഇറക്കി തിരിച്ചു പോയി…

അവർ അകത്തേക്ക് കയറി….

അശ്വതി അന്ന് ഇവരുടെ കൂടെ നിൽക്കാനാണ് വന്നത്…..

അശ്വതി വിച്ചുവിനെ പോലെ തന്നെ ഒരു വായാടി ആയിരുന്നു….

അവൾ അനഘയോട് പെട്ടന്ന് തന്നെ കൂട്ടായി…..

രാത്രി കിടക്കാൻ നേരവും അശ്വതിയും വിച്ചുവും അനഘയുടെ കൂടെ തന്നെയായിരുന്നു…..

…………

ഭവാനി അടുക്കളയിൽ നിന്നും പണിയൊതുക്കി കിടകക്കാനായി മുറിയിലേക്ക് പോവുന്ന ഭവാനി നടുമുറ്റത്തെ തിണ്ണയിൽ കിടക്കുന്ന കാശിയെ കണ്ട് അങ്ങോട്ട് ചെന്നു……

ഭവാനി-“അമ്മേടെ കാശിക്ക് ഉറക്കൊന്നു ഇല്ലേ??”

കാശിയുടെ അടുത്ത് ചെന്നിരുന്ന് ചോദിച്ചു….

കാശി ഭവാനിയെ നോക്കി ഒന്ന് ചിരിച്ച് അവരുടെ മടിയിലേക്ക് തലവെച്ച് കിടന്നു…..

ഭവാനിയുടെ കൈകൾ അവന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു……

കാശി-“അമ്മേ…ഞാനൊരു കാര്യം ചോദിക്കട്ടേ..??”

കുറച്ച് സമയത്തിന് ശേഷം കാശി മുഖം ചെരിച്ച് ഭവാനിയെ നോക്കികൊണ്ട് ചോദിച്ചു…..

ഭവാനി-“എന്താ മോനെ…??”

കാശി-“ഞാൻ അമ്മേടെ സ്വന്തം മകനല്ലാഞ്ഞിട്ടും അമ്മയ്ക്കെങ്ങനെ എന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നു…??”

ഭവാനി-“അതിന് നീ എന്റെ മോനല്ല എന്ന് ആരാ പറഞ്ഞത്…?”

കാശിയുടെ ചോദ്യം കേട്ട ഭവാനി ഒന്ന് കാശിയെ നോക്കി..പിന്നെ പതിയെ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു….

ഭവാനി-“എന്റെ ചെറുപ്പം മുതലേ കാണുന്ന ആളായിരുന്നു സേതുവേട്ടൻ….

എപ്പഴാ അദ്ദേഹം എന്റെ മനസ്സിൽ കൂടിയത് എന്നെനിക്ക് അറിയില്ല…

പക്ഷേ പേടിയായിരുന്നു…..

ആ നാട്ടിലെ പ്രമാണിയുടെ മകനെ അവരുടെ കാര്യസ്ഥന്റെ മകൾ പ്രേമിക്കുക…..

ഒരിക്കലും അർഹിക്കാൻ കൂടെ പറ്റാത്ത കാര്യം….

ആരേയും അറിയിക്കാതെ ഉള്ളിൽ കൊണ്ട് നടന്നു….

പെട്ടന്നൊരു നാൾ സേതുവേട്ടന്റെ കല്യാണം നിശ്ചയിച്ചു എന്നത് എനിക്ക് താങ്ങാൻ കഴിയാത്ത വാർത്തയായിരുന്നു….

ആകെ തളർന്ന് പോരെങ്കിലും ആരോടും ഒന്നും പറയാതെ നടന്നു…..

പക്ഷേ എന്റെ അച്ഛനും അമ്മയ്ക്കും എന്റെ മാറ്റങ്ങൾ മനസ്സിലായിരുന്നു…..

സേഥുവേട്ടന്റെ അച്ഛന്റെ സ്വഭാവം നന്നായിട്ടറിയാവുന്ന അച്ഛന് ആരെങ്കിലും അറിഞ്ഞാലോ എന്ന പേടിയായിരുന്നു….

അമ്മ എന്നെ ചേർത്ത് പിടിച്ച് ഒന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ……

‘നമുക്ക് അർഹിക്കാത്തത് നമ്മളൊരിക്കലും പിടിച്ചെടുക്കരുത്…ഇനി അഥവാ അത് ദൈവം നമുക്കായി

നിശ്ചയിച്ഛത് അവരെയാണെങ്കിൽ എന്തൊക്കെ നടന്നാലും അത് നമ്മളിലേക്ക് തന്നെ എത്തും’

സേതുവേട്ടൻ വസുച്ചേച്ചിയെ കല്യാണം കഴിക്കുന്നത് നെഞ്ച് തകർന്നാണ് ഞാൻ കണ്ട് നിന്നത്….

ചേച്ചി ഒരു പാവം ആയിരുന്നു…..

തറവാട്ടിലെ ചേച്ചിയുടെ കൂട്ട് ഞാനും….

ചേച്ചിക്ക് സേതുവേട്ടൻ എന്ന വെച്ചാൽ ജീവനായിരുന്നു….

സേതുവേട്ടന്റെ മുഖത്തെ സന്തോഷം അത് മതിയായിരുന്നു എനിക്ക്…

അല്ലെങ്കിലും നമ്മളൊരാളെ ആത്മാർത്ഥമായിട്ടാണ് സ്നേഹിക്കുന്നതെങ്കിൽ അവരുടെ സന്തോഷത്തിനാവും പ്രാധാന്യം കൊടുക്കുക……

അങ്ങനെയിരിക്കെയാണ് വസുച്ചേച്ചി ഗർഭിണിയിണെന്ന് അറിയുന്നത്….

ഒരു പക്ഷേ മറ്റെല്ലാവരേക്കാൾ അന്ന് സന്തോഷിച്ചത് ഞാനായിരിക്കും….

ഞാൻ കൂട്ടിവെച്ച കുഞ്ഞ് കുഞ്ഞ് സ്വപ്നങ്ങളിൽ ഒന്നായിരുന്നു എന്റെയും സേതുവേട്ടന്റെയും കുഞ്ഞ്…

അതും ഒരാൺകുഞ്ഞ്…..

നീ ചേച്ചിയുടെ വയറ്റിലാണ് വളർന്നെതെങ്കിലും നിന്നെ ഞാനും മനസ്സ് കൊണ്ട് ഗർഭം ധരിച്ചിരുന്നു…..

നിന്റെ ഓരോ വളർച്ചയും ചേച്ചിയുടെ കൂടെ ഞാനും അനുഭവിച്ചറിഞ്ഞിരുന്നു…..

നിന്നെ ഈ ഭൂമിയിലേക്ക് കൊണ്ടു വരാൻ ചേച്ചി അനുഭവിച്ച് അതേ പേറ്റ് നോവ് ഞാനും അറിഞ്ഞിരുന്നു…..

നീ ജനിച്ച് കഴിഞ്ഞ് നിന്റെ നിഴല് പോലെ കൂട്ടിന് ഞാനും ഉണ്ടായിരുന്നു…..

പക്ഷേ നീ ആദ്യമായിട്ട് ചേച്ചിയെ അമ്മേ എന്ന് വിളിച്ചപ്പോ…

സേതുവേട്ടനെ നഷ്ടമായപ്പോൾ പോലും ഞാനിത്രയും വേദനിച്ചിട്ടില്ലായിരുന്നു…..

എന്റെ മുന്നിൽ നിന്ന് നീ ചേച്ചിയെ അമ്മേ എന്ന് വിളിക്കുന്ന ഓരോ നിമിഷവും എന്റെ നെഞ്ചിൽ ആഞ്ഞൊരു കത്തി കുത്തുന്നത് പോലെ ആയിരുന്നു….

ഇനിയും കാണാനും കേൾക്കാനും ത്രാണി ഇല്ലാഞ്ഞിട്ടാണ് ഞാൻ മറ്റെവിടേക്കെങ്കിലും പോവാൻ തീരുമാനിച്ചത്……

നിന്നെ വിട്ട് പോയെങ്കിലും ഞാൻ അച്ഛനയക്കുന്ന എല്ലാ കത്തുകളിലും നിന്നെ കുറിച്ചായിരുന്നു എനിക്കറിയേണ്ടിയിരുന്നത്……

പിന്നെ നിന്റെ വളർച്ചയെല്ലാം അച്ഛന്റെ എഴുത്തിലൂടെ ഞാനറിഞ്ഞു…..

ഒരിക്കൽ അച്ഛൻ ഞാൻ ജോലിചെയ്യുന്നിടത്ത് വന്ന് എന്നെ നാട്ടിലേക്ക കൂട്ടി കൊണ്ട് വന്നു….

ഞാനെന്താ കാര്യം എന്ന് ചോദിച്ചിട്ട് ഒരു മറുപടിയും തന്നില്ല….

സേതുവേട്ടന്റെ വീട്ടിലെത്തി വസുചേച്ചി മലിച്ച വിവരം അറിഞ്ഞത്….

തകർന്ന നിൽക്കുന്ന സേതുവേട്ടനെ നോക്കെ മനസ്സിനും ശരീരത്തിനും ആകെ ഒരുമരവിപ്പായിരുന്നു…..

ചേച്ചിടെ അടുത്ത് ആരേയും നോക്കാതെ നിൽക്കുന്ന നിന്നെ എന്റെ മാറോട് ചേർത്ത് പിടിക്കാൻ ഒരുപാട് ആഗ്രഹമുണ്ടായിരുന്നു….

നീ പൊട്ടി കരയുമ്പോ ഞാനുണ്ട് നിനക്ക് എന്ന് ആശ്വസിപ്പിക്കാനും…

പക്ഷേ..നിനക്ക് ഞാൻ വെറുമൊരു അപരിചിതയായിരുന്നു….

പിന്നെ സേതുവേട്ടന്റെ ഭാര്യയായി മാറിയപ്പോഴും ഏറെ ആഗ്രഹിച്ച ജീവിതം കിട്ടിയതിന്റെ സന്തോഷമല്ലായിരുന്നു നീ എന്നെ അമ്മയായി കാണ്ടില്ലെങ്കിലോ എന്ന ഭയമായിരുന്നു എന്നിൽ….

കാരണം സേതുവേട്ടന്റെ ഭാര്യയാവുന്നതിനേക്കാൾ നിന്റെ അമ്മയായാൽ മതിയായിരുന്നു…..

നീ എന്റെ കുഞ്ഞല്ലേ കാശീ…..

ആ നിന്നെ എനിക്കെങ്ങനെയാ സ്നേഹിക്കാതിരിക്കാനാവുക……”

ഭവാനി പറഞ്ഞു തീർന്നതിനോടൊപ്പം ഉതിർന്നു വീണ കണ്ണുനീർ തുള്ളികൾ കാശിയുടെ നെറ്റിയിൻ മേൽ പതിച്ചു…..

കാശി മടിയിൽ നിന്നും എഴുന്നേൽക്കുന്നത് കണ്ട ഭവാനി കൈകൾ കൊണ്ട് കണ്ണുനീർ തുടച്ചു…..

കാശി-“അയ്യേ….എന്റെ അമ്മക്കുട്ടി കരയുന്നോ…

ചെറിയ കുട്ടികളെ പോലെ….

മോശം ആണേ…..”

കാശി ഭവാനിയുടെ കണ്ണുനീർ തുടച്ച് നെഞ്ചിലേക്ക് അടക്കി പിടിച്ചു….

തന്റെ കണ്ണിലൂറിയ കണ്ണീരിനെ ഭവാനി കാണാതെ കാശി തുടച്ച് നീക്കി……

കാശി-“അമ്മക്കുട്ടീ…”

കാശി വിളിച്ചതിന് ഭവാനി ഒന്ന് മൂളി…

കാശി-“പിണക്കമാണോ എന്റെ ഭവാനിക്കുട്ടിക്ക്…?”

ഭവാനി-“പോടാ…നീ എന്നോട് മിണ്ടണ്ട…”

കാശി-“ഞാൻ മിണ്ടും…..എന്റെ അമ്മേടെ പിണക്കം മാറ്റാൻ ഞാനൊരു പാട്ട് പാടി തരട്ടെ…?”

കാശി ചോദിച്ചത് കേട്ട് ഭവാനി അവനെ നോക്കി സമ്മതം എന്ന രീതിയിൽ പുഞ്ചിരിച്ചു…..

കാശി ഭവാനിയെ മടിയിലേക്ക് തലചായ്ച് കിടത്തി….

“ആരാരിരാരോ..നാനിങ്ക് പാടാ

തായെ നീ കണ്ണുറങ്ക്

യെന്നോട മടി സായ്ന്ത്..

..

..

..”

ഇത് കണ്ട് നിന്ന സേതു ഒരു ചിരിയോടെ നിറഞ്ഞ കണ്ണുകൾ തുടച്ച് മുറിയിലേക്ക് തിരികെ പോയി…..

കാശി നോക്കുമ്പോൾ ഭവാനി മടിയിൽ സുഖമായി ഉറങ്ങുന്നതാണ് കണ്ടത്….

അവൻ പതിയെ അവരെ ഉണർത്താതെ തല മടിയിൽ നിന്നും മാറ്റി വെച്ച് ഭവാനിയെ കൈകളിലെടുത്ത് റൂമിൽ കൊണ്ട് ചെന്ന് കിടത്തി….

സേതുവിനും ഭവാനിക്കും പുതപ്പിച്ച് കൊടുത്ത ശേഷം ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി പുറത്തേക്ക് പോയി…

കാശി പോയതും കണ്ണുകൾ തുറന്ന സേതു ചെരിഞ്ഞ് കിടന്ന് ഭവാനി തന്റെ ദേഹത്തോടെ ചേർത്ത് കിടത്തി കണ്ണുകളടച്ചു…..

(തുടരും)

തിരക്കിട്ട് എഴുതിയതാണ്…തെറ്റുകളുണ്ടാവും….

Fabi

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!