Skip to content

ഉണ്ണ്യേട്ടൻ – 10

unniyettan

ഇതേസമയം രാജീവിന്റെ വീട്ടിൽ

ഭാര്യയുടേയും മക്കളുടേയും ശവക്കല്ലറയിൽ പോയി കുറേനേരം അവരോട് സംസാരിച്ച് ഗുഡ് നൈറ്റ്‌ പറഞ്ഞ് രാജീവ്‌ വീട്ടിലേക്ക് കയറി. വീട്ടിലേക്ക് കയറുമ്പോൾ പുഞ്ചിരിച്ച മുഖത്തോടെ രാജീവ്‌ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു

“എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു… ഉം.. ഉം..

അത്രമേലിഷ്ടമായ് നിന്നെയെൻ പുണ്യമേ…ഉം.. ഉം..

ദൂര തീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ  ഉം.. ഉം..

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…

കാറ്റോടു മേഘം മെല്ലെ ചൊല്ലി

സ്നേഹാർദ്രമേതോ സ്വകാര്യം

മായുന്ന സന്ധ്യേ നിന്നെ തേടി

ഈറൻനിലാവിൻ പരാഗം

എന്നെന്നും നിൻ  മടിയിലെ പൈതലായ്

നീ മൂളും പാട്ടിലെ പ്രണയമായ്

നിന്നെയും കാത്തു ഞാൻ നിൽക്കവേ…

എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നു…ഉം.. ഉം..”

ഇതേസമയം ഉണ്ണി ഒരു മണിക്കൂറിനുള്ളിൽ നടക്കാൻ പോകുന്ന കൊലപാതകം തടയാനുള്ള ഓട്ടത്തിലായിരുന്നു. റഹീമിനെ കൂടെക്കൂട്ടി ഉണ്ണി ജീപ്പെടുത്തു

“റഹീമേ, സൈബർ സെല്ലിൽ നിന്നും വിളിച്ചിരുന്നു. കില്ലർ എന്നെ വിളിച്ച നമ്പറിന്റെ ലൊക്കേഷൻ നമ്മുടെ തൊട്ടടുത്താണ്. ഇരുപത് മിനിറ്റിന്റെ ഓട്ടമേയുള്ളു അങ്ങോട്ടേക്ക്”

റഹീം ഉണ്ണിയെ നോക്കി

“സാർ നമ്മൾ രണ്ടുപേർ മാത്രം മതിയോ…? അവൻ ആളെന്തായാലും നിസ്സാരക്കാരൻ ആയിരിക്കില്ല”

ഉണ്ണി റഹീമിനെ നോക്കി പുഞ്ചിരിച്ചു

“പേടിയുണ്ടോ റഹീമിന്…?”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“കില്ലറുടെ ഇന്നത്തെ ടാർഗറ്റ് നവദമ്പതികളല്ല… ഞാനാണ്”

ഒരു ഞെട്ടലോടെ റഹീം ഉണ്ണിയെ നോക്കി

“സാർ…”

ഉണ്ണി റഹീമിനെ നോക്കി

“അവൻ നമ്മളെ ഇപ്പോഴും നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. നമുക്ക് ചുറ്റും കില്ലറുടെ ആയിരം കണ്ണുകളുണ്ട്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി തുടർന്നു

“നമ്മൾ കൂടുതൽ പേർ വന്നാൽ ഒരിക്കലും പിടിക്കപ്പെടരുത് എന്ന് നിർബന്ധമുള്ള കില്ലർ ഒരുപക്ഷേ ഇന്നത്തെ ടാർഗറ്റിൽ നിന്നും പിന്മാറിയേക്കാം… അതിന് ഞാൻ സമ്മതിക്കില്ല, എനിക്കവനെ വേണം… മുഖാമുഖം”

ഭയത്തോടെ റഹീം ഉണ്ണിയെ നോക്കി

“സാർ ഇപ്പോ ചെയ്യുന്നത് ജീവൻ വെച്ചുള്ള കളിയല്ലേ…”

ഉണ്ണി റഹീമിനെ നോക്കി

“ഞാൻ മരിച്ചാൽ എന്റെ ശരീരത്തുള്ള ചോര ഉണങ്ങുന്നതിന് മുന്നേ എന്നെ വീട്ടിലെത്തിക്കാനാണ് റഹീമേ നിന്നെഞാൻ കൂടെ കൂട്ടിയത്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“കില്ലർ ഇന്ന് നമ്മുടെ തൊട്ടടുത്തുള്ള നവദമ്പതികളെ ടാർഗറ്റ് ചെയ്തിരിക്കുന്നത് ഞാൻ അവന്റെ തൊട്ടടുത്ത് എത്തി എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. എന്റെ അച്ഛനെ കൊന്നപോലെ അത്ര എളുപ്പത്തിൽ എന്നെ കൊല്ലാൻ പറ്റില്ല എന്ന് ബുദ്ധിമാനായ കില്ലർക്ക് അറിയാം. എന്നെ ഇല്ലാതാക്കാൻ അവൻ ടാർഗറ്റ് പോലും മറക്കുന്നു. അവൻ അസ്വസ്ഥനാണ്. ഇന്ന് ഒരിക്കലും കില്ലർ നമ്മുടെ കയ്യിൽ നിന്നും വഴുതി പോവരുത്”

ഉണ്ണിയുടെ ജീപ്പ് കല്യാണവീടിന് സമീപം എത്തിയപ്പോൾ കുറച്ച് മാറ്റി ജീപ്പ് നിറുത്തിയിട്ട് ഉണ്ണി റഹീമിനെ നോക്കി

“ന്നാ പിന്നെ റഹീമേ നമുക്ക് കല്യാണം കൂടീട്ട് വരാം ല്ലേ…?”

റഹീം അത്ഭുതത്തോടെ ഉണ്ണിയെ നോക്കി

“ഇത്രെയും അപകടകാരിയായ ഒരു ക്രിമിനലിനെ പിടിക്കാൻ ഒരു പ്ലാനും ഇല്ലാതാണോ സാർ പോകുന്നത്…?”

ഒന്ന് നിറുത്തിയിട്ട് റഹീം ഉണ്ണിയെ നോക്കി

“എനിക്കൊന്നും മനസ്സിലാകണില്ല സാർ”

ഉണ്ണി റഹീമിനെ നോക്കി പുഞ്ചിരിച്ചു

“എന്റെ റഹീമേ ഒന്നെങ്കിൽ ഇന്ന് കില്ലറുടെ കൈകൊണ്ട് ഞാൻ കൊല്ലപ്പെടും അല്ലേൽ, ഞാനവനെ മണിച്ചിത്രത്താഴിട്ട് പൂട്ടും”

ഉണ്ണി ഫോണെടുത്ത് രാജീവിനെ നിരീക്ഷിക്കുന്ന പോലീസുകാരനെ വിളിച്ചു

“മനു, രാജീവ്‌ വീട്ടിലുണ്ടോ…?”

“യെസ് സാർ, അയാൾ ഇന്ന് വീടിന്റെ പുറത്തേക്ക് പോലും ഇറങ്ങിയിട്ടില്ല. ഇടക്കിടെ ഭാര്യയുടേയും കുട്ടികളുടേയും ശവക്കല്ലറയിൽ വന്ന് എന്തൊക്കെയോ സംസാരിച്ച് ഇരിക്കുന്നത് കാണാം”

ഉണ്ണി ഫോൺ കട്ട് ചെയ്ത് മുന്നോട്ട് നടന്നതും പെട്ടന്ന് ഉണ്ണിയുടെ ജീപ്പിന്റെ കാറ്റ് ആരോ അഴിച്ചുവിടുന്ന ശബ്ദം റഹീമിന്റെ കാതിൽ മുഴങ്ങി. റഹീം പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ പതിനേഴ് വയസ് പ്രായം തോന്നിക്കുന്ന നാല് പയ്യന്മാർ മുട്ടുകുത്തിയിരുന്ന് കാറ്റ് അഴിച്ച് വിടുന്നു. അതിൽ രണ്ടുപേർ പെട്ടന്ന് എഴുന്നേറ്റ് ഉണ്ണിക്ക് നേരെ ഓടി. അതിൽ ഒരാളുടെ കയ്യിൽ ആസിഡും, മറ്റൊരു പയ്യന്റെ കയ്യിൽ മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. റഹീം അവരുടെ അടുത്തേക്ക് ഓടി ഉണ്ണിയെ ആക്രമിക്കാൻ വരുന്നത് തടയാൻ ശ്രമിച്ചതും ഉണ്ണി റഹീമിനെ നോക്കി

“റഹീമേ, ഇനി അങ്ങോട്ട്‌ പലതും സംഭവിക്കും. തിരിഞ്ഞ് നോക്കാതെ മുന്നോട്ട് നടക്ക്”

ഒന്നും മനസ്സിലാവാതെ റഹീം ഉണ്ണിയെ നോക്കി. പെട്ടന്ന് ആ നാല് പയ്യന്മാരുടെ അലർച്ച റഹീമിന്റെ കാതിൽ മുഴങ്ങി. റഹീം പെട്ടന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ട കാഴ്ച്ച നല്ല ഉരുക്കുപോലത്തെ ശരീരമുള്ള നാല് ലോഡിങ് തൊഴിലാളികൾ പയ്യന്മാരെ കഴുത്തിൽ പിടിച്ച് പൊക്കി നിർത്തിയിരിക്കുന്നു. ഞെട്ടലോടെ റഹീം ഉണ്ണിയെ നോക്കി. ഉണ്ണി തന്റെ അരയിൽ നിന്നും രണ്ട് ഗണ്ണെടുത്ത് അതിൽ ഒന്ന് റഹീമിന്റെ കയ്യിൽ വെച്ച് കൊടുത്തു. എന്നിട്ട് റഹീമിനെ നോക്കി അലറി

“റഹീം, ഇനിയും മൂന്ന് പേർ കല്യാണവീടിന് അകത്തുണ്ട്. അറ്റാക്ക്”

ഇതും പറഞ്ഞ് ഉണ്ണി കയ്യിൽ തോക്കും പിടിച്ച് കല്യാണ വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു. പിറകേ റഹീമും. കയ്യിൽ തോക്കും പിടിച്ച് രണ്ടുപേർ വീട്ടിനുള്ളിലേക്ക് ഓടി വരുന്നത് കണ്ട വീട്ടുകാരും ബന്ധുക്കളും ആകെ പരിഭ്രാന്തരായി. ഉണ്ണി എല്ലാവരേയും നോക്കി

“ആരും പേടിക്കേണ്ട, ഞങ്ങൾ പോലീസാണ്. എത്രയും പെട്ടന്ന് കല്യാണപ്പെണ്ണിനേയും ചെക്കനേയും ഇവിടുന്ന് മാറ്റ്”

പെട്ടന്ന് ഒരു അമ്മാവൻ ഉണ്ണിയെ നോക്കി ദേഷ്യപ്പെട്ടു

“മാന്യവും മര്യാദയുമായി കല്യാണം നടക്കുന്ന വീട്ടിൽ വന്ന് പോക്രിത്തരം കാണിക്കുന്നോ…? ഇതെന്താ വെള്ളരിക്കാ പട്ടണോ…?”

ഉണ്ണി അയാളെ നോക്കി

“പറയുന്നത് അനുസരിക്കടാ പന്ന പുലയനാർ മണിയാ”

പെട്ടന്ന് പെണ്ണിനേയും ചെക്കനേയും വീട്ടുകാർ മാറ്റി. ഉണ്ണി കൂടി നിൽക്കുന്ന എല്ലാവരേയും നോക്കി ഉച്ചത്തിൽ വിളിച്ചു

“ഡിയർ ഫ്രണ്ട്‌സ്, എന്റെ ആളുകൾ മാത്രം മുന്നോട്ട് വരൂ”

ആളുകൾക്കിടയിൽ നിന്നും ഇരുപത് പേർ ഉണ്ണിയെ നോക്കി മുന്നോട്ട് വന്നു. അതിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉണ്ടായിരുന്നു, ചുമട്ട് തൊഴിലാളികൾ ഉണ്ടായിരുന്നു, കാറ്ററിങ് സർവീസിലെ പയ്യന്മാർ ഉണ്ടായിരുന്നു, കൂലിപ്പണിക്കാർ ഉണ്ടായിരുന്നു. റഹീം അത്ഭുതത്തോടെ ഉണ്ണിയെ നോക്കി.

കല്യാണം കൂടാൻ വന്നിരിക്കുന്ന കുടുംബക്കാരേയും നാട്ടുകാരേയും ഉണ്ണി മാറിമാറി നോക്കി

“നമ്മുടെ നാടിനെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സീരിയൽ കൊലപാതകങ്ങളുടെ പ്രതികൾ ഈ വീട്ടിലുണ്ട്. ഈ വീട്ടിലെ നവദമ്പതികളായിരുന്നു അവരുടെ ഇന്നത്തെ ഇര”

ഉണ്ണി തന്നെ സഹായിച്ച ഇരുപത് പേരേയും മാറിമാറി നോക്കി

“പറ, നിങ്ങൾ എന്നോട് പറഞ്ഞ ആ മൂന്നുപേർ എവിടെ…?”

ഇരുപതുപേരും ഒരേ ദിശയിലേക്ക് വിരൽ ചൂണ്ടി. ഉണ്ണി അങ്ങോട്ട്‌ നോക്കിയപ്പോൾ ഇത്രയും ഒച്ചപ്പാടും ബഹളവും ഒക്കെ ഉണ്ടായിട്ടും അതൊന്നും ശ്രദ്ധിക്കാതെ മണിയറ ഒരുക്കുന്ന മൂന്ന് പയ്യന്മാരെ കണ്ടു. കൂടിയാൽ പതിനേഴ് വയസ് പ്രായം തോന്നിക്കും അവർക്ക്.

ഉണ്ണി പയ്യന്മാർക്ക് നേരെ പാഞ്ഞടുക്കാൻ ശ്രമിച്ചപ്പോൾ കല്യാണപ്പെണ്ണിന്റെ അച്ഛൻ തടഞ്ഞു

“നിങ്ങൾ എന്തൊക്കെയാണ് മിസ്റ്റർ പറയുന്നത്…? അതെന്റെ മോനാ, കൂടെയുള്ളത് അവന്റെ സുഹൃത്തുക്കളും”

ഉണ്ണി അയാളെ നോക്കി

“അങ്ങോട്ട് മാറി നിക്കടോ, എന്റെ തൊപ്പി പോയാലും വേണ്ടില്ല. ഞാനിവരെ കസ്റ്റഡിയിൽ എടുക്കും”

മൂന്ന് പയ്യന്മാരും ഉണ്ണി അറസ്റ്റ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഒന്ന് തടയാനോ, പ്രതികരിക്കാനോ നിന്നില്ല. റഹീം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പയ്യന്മാരെ കൊണ്ടുപോകാനുള്ള ജീപ്പ് അയക്കാൻ പറഞ്ഞു.

തിരിച്ച് സ്റ്റേഷനിലേക്ക് പോകുന്ന വഴി റഹീം ഉണ്ണിയെ നോക്കി

“നല്ല ആളാണ് സാറ്, പ്ലാനൊന്നും എന്നോട് പറഞ്ഞില്ലട്ടാ”

ഉണ്ണി ഒന്ന് പുഞ്ചിരിച്ചു

“എന്റെ റഹീമേ, എനിക്ക് കില്ലർ മെസ്സേജ് അയച്ച ഉടൻ തന്നെ ഞാൻ കല്യാണ വീടിന്റെ അടുത്തുള്ള ചില സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞിരുന്നു. അവരാണ് ഇത്രേം പേരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏർപ്പാടാക്കി തന്നത്. അവരോടൊക്കെ ഞാൻ മെസ്സേജിലൂടെ വിവരങ്ങൾ കൈമാറിയിരുന്നു. പിന്നെ നിന്നോട് പറയാഞ്ഞത് വേറൊന്നും കൊണ്ടല്ല, അല്ലെങ്കിലേ നീ പേടിച്ച് നിക്കായിരുന്നു ഇനി ഇതുംകൂടി പറഞ്ഞ് നിന്നെ കൂടുതൽ കൺഫ്യൂഷൻ ആക്കേണ്ടാ കരുതി”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിനെ നോക്കി

“ഈ ക്രിമിനലുകൾ ഇന്ന് കൂടുതൽ ടാർഗറ്റ്  ചെയ്തത് എന്നെ മാത്രമായിരുന്നു. അതാണ് അവർക്ക് പറ്റിയ പിഴവും. എന്നെ കൊന്നിട്ട് നവദമ്പതികളെ കൊല്ലാം എന്ന ഓവർ കോൺഫിഡൻസാണ് അവർക്ക് വിനയായത്. എന്നിൽ നിന്നും ഇങ്ങനൊരു ഗെയിം അവർ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ഞാൻ ഒറ്റക്ക് അവരുടെ മുന്നിൽ വന്ന് മാസ് കാണിക്കും എന്നവർ ചിന്തിച്ചു. എന്നെ പ്രലോഭിപ്പിച്ച് കൊണ്ടുവന്നത് ഇപ്പോ അവർക്കുതന്നെ വിനയായി”

ഉണ്ണി സ്റ്റേഷനിലെത്തി പ്രതികളെ ലോക്കപ്പിലടച്ചു. ഉണ്ണി പ്രതികളെ പിടിച്ച കഥ വൻവാർത്തയായി. ഉണ്ണിയെ വാനോളം പുകഴ്ത്തി മാധ്യമങ്ങൾ ചർച്ചകൾ നടത്തി.

നാളെ രാവിലെ പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ളത് കൊണ്ടുതന്നെ ഉണ്ണിയും റഹീമും സ്റ്റേഷനിൽ തന്നെ നിന്നു. നല്ല ക്ഷീണം കാരണം കസേരയിൽ ഇരുന്ന് ഉണ്ണിയൊന്ന് മയങ്ങിപ്പോയി. പുലർച്ചെ നിറുത്താതെയുള്ള ഫോണിന്റെ റിംങ് കേട്ടാണ് ഉണ്ണി ഉണർന്നത്. കണ്ണുകൾ തിരുമ്മി ഉണ്ണി ഫോണിലേക്ക് നോക്കി, DYSP സാറാണ്. അവൻ വേഗം ഫോണെടുത്തു

“സാർ”

ഫോണിന്റെ അങ്ങേ തലക്കൽ സാറിന്റെ ദേഷ്യത്തോടെയുള്ള അലർച്ച

“താനെന്താടോ കളിക്കാണോ…? താൻ ഏത് പ്രതികളെ പിടിച്ചെന്നാണ് ഈ പറയുന്നേ…? ചെറിയ പയ്യന്മാരെയാണ് താൻ അറസ്റ്റ് ചെയ്തിരിക്കുന്നത്. താൻ ഇതിന് ജനങ്ങളോട് സമാധാനം പറയേണ്ടി വരും… നോക്കിക്കോ… തന്റെ തൊപ്പി ഞാൻ തെറുപ്പിക്കും”

“സാർ എന്തൊക്കെയാണീ പറയുന്നത്…?”

“തനിക്കൊന്നും മനസ്സിലാവണില്ല അല്ലേ…? ടീവി ഓണാക്കി ന്യൂസ്‌ ചാനൽ ഒന്ന് വെച്ചുനോക്ക്”

ഇതും പറഞ്ഞ് ദേഷ്യത്തോടെ സാർ ഫോൺ കട്ടാക്കി. ഉണ്ണി റിമോട്ട് എടുത്ത് ടീവി ഓണാക്കി ന്യൂസ്‌ ചാനൽ വെച്ചു. വാർത്ത കണ്ടപ്പോൾ ഞെട്ടിവിറച്ച് ഉണ്ണി ചെയറിൽ നിന്നും എഴുന്നേറ്റു

“കേരളത്തെ നടുക്കി വീണ്ടും നവദമ്പതികളുടെ ക്രൂര കൊലപാതകം. ഈ പ്രാവശ്യം ഒരേ സമയം രണ്ടിടങ്ങളിലായി കൊല്ലപ്പെട്ടത് രണ്ട് നവദമ്പതികൾ”

ഇതേസമയം രാജീവിന്റെ വീട്ടിൽ…

രാജീവ്‌ മെല്ലെ ഫോണെടുത്ത് തന്റെ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നു. വീട്ടിലെ പെണ്ണുങ്ങൾ എന്ന പ്രൈവറ്റ് ഗ്രൂപ്പിൽ കയറി അതിലേക്ക് ഒരു അറുപത് വയസുള്ള അമ്മ പടിയിലിരുന്ന് മീൻ മുറിക്കുന്ന പിക് ഇടുന്നു. ആ അമ്മ ഇരിക്കുമ്പോൾ മാക്സി ചെറുതായി ഒന്ന് പൊങ്ങി കാലിന്റെ കുറച്ചുഭാഗം കാണാം. പിക് ഗ്രൂപ്പിൽ അപ്‌ലോഡ് ആയതും പിന്നെ കമന്റുകളുടെ പൂരമായിരുന്നു അവിടെ

“ന്റെ പൊന്നോ, ഏതാ ഈ ആന്റി

“ഹോ!!!  കിളിപോയി

“ആ മാക്സി കുറച്ചൂടെ പൊക്കാൻ പറ അവളോട്‌

“നിന്റെ അമ്മയാണോ, വേറേയും പിക് ഉണ്ടേൽ അയച്ചുതാ”

“അമ്മ കുളിക്കുന്ന പിക് അയക്ക്”

“എന്റെ നാല് വയസുള്ള അനിയത്തിയുടെ പിക് ലോഡിങ് മക്കളേ

“ചേട്ടന്റെ ഭാര്യ കുളിക്കാൻ കയറി, പിക് കിട്ടോ നോക്കട്ടെ

“ചേച്ചി കിടക്കാണ്… ഹോ ആർക്കാ ചേച്ചിയുടെ കിടക്കുന്ന പിക് വേണ്ടേ

ഇനി കഥ നടക്കുന്നത്… ചികിത്സയില്ലാത്ത, മാനസികവൈകൃതം എന്ന ഓമനപേരിട്ട് വിളിച്ച് പ്രായപൂർത്തിയാവാത്ത കൊച്ചല്ലേ അവൻ എന്ന വീട്ടുകാരുടേയും സമൂഹത്തിന്റേയും ചേർത്ത് നിർത്തലിൽ രക്ഷപ്പെടുന്ന ഒരുകൂട്ടം പേപിടിച്ച നായകളുടെ ഇടയിലേക്കാണ്….

ഇങ്ങനെയുള്ള ഒരുപാട് ഗ്രൂപ്പുകൾ ഇന്ന് സോഷ്യൽ മീഡിയയിൽ ഉണ്ട്, അവർക്കെതിരെയാണ് ഇനിയുള്ള ഭാഗങ്ങൾ, അവരെ സൂക്ഷിക്കാനാണ് ഇനിയുള്ള ഭാഗങ്ങൾ…

ഇനി കൂടിപ്പോയാൽ രണ്ട് ഭാഗങ്ങളേ ഉണ്ടാകൂ, ചിലപ്പോൾ അടുത്ത ഭാഗത്തോട് കൂടി അവസാനിക്കും….

                                                   തുടരും

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!