Skip to content

ഉണ്ണ്യേട്ടൻ – 11

unniyettan

രാജീവ്‌ മെല്ലെ ഫോണെടുത്ത് തന്റെ ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നു. വീട്ടിലെ പെണ്ണുങ്ങൾ എന്ന പ്രൈവറ്റ് ഗ്രൂപ്പിൽ കയറി അതിലേക്ക് ഒരു അറുപത് വയസുള്ള അമ്മ പടിയിലിരുന്ന് മീൻ മുറിക്കുന്ന പിക് ഇടുന്നു. ആ അമ്മ ഇരിക്കുമ്പോൾ മാക്സി ചെറുതായി ഒന്ന് പൊങ്ങി കാലിന്റെ കുറച്ചുഭാഗം കാണാം. പിക് ഗ്രൂപ്പിൽ അപ്‌ലോഡ് ആയതും പിന്നെ കമന്റുകളുടെ പൂരമായിരുന്നു അവിടെ

“ന്റെ പൊന്നോ, ഏതാ ഈ ആന്റി

“ഹോ!!!  കിളിപോയി

“ആ മാക്സി കുറച്ചൂടെ പൊക്കാൻ പറ അവളോട്‌

“നിന്റെ അമ്മയാണോ, വേറേയും പിക് ഉണ്ടേൽ അയച്ചുതാ”

“അമ്മ കുളിക്കുന്ന പിക് അയക്ക്”

“എന്റെ നാല് വയസുള്ള അനിയത്തിയുടെ പിക് ലോഡിങ് മക്കളേ

“ചേട്ടന്റെ ഭാര്യ കുളിക്കാൻ കയറി, പിക് കിട്ടോ നോക്കട്ടെ

“ചേച്ചി കിടക്കാണ്… ഹോ ആർക്കാ ചേച്ചിയുടെ കിടക്കുന്ന പിക് വേണ്ടേ

ഇതേസമയം ഉണ്ണിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. വീണ്ടും രണ്ട് ദമ്പതികൾ കൂടി കൊല്ലപ്പെട്ടിരിക്കുന്നു. ഉണ്ണിക്ക് സസ്പെൻഷൻ ഉറപ്പായി. ഉണ്ണി തന്റെ ഫോൺ ഓഫാക്കി റഹീമിനെ നോക്കി

“റഹീം എന്റെ സസ്പെൻഷൻ അടിച്ച് ഉടനേ കയ്യിൽ കിട്ടും, അതിനുള്ളിൽ എനിക്ക് ഇതിനുപിന്നിലുള്ള യഥാർത്ഥ കൊലയാളിയെ പിടികൂടണം”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി റഹീമിന്റെ കണ്ണിലേക്ക് നോക്കി

“ഞാൻ പൊലീസായത് മെഡലുകൾ വാരിക്കൂട്ടി ഡിപ്പാർട്മെന്റിനെ സേവിക്കാനല്ല. എനിക്കവനെ വേണം, ഒരു നിയമത്തിനും ഞാനവനെ വിട്ട് കൊടുക്കില്ല”

അറസ്റ്റ് ചെയ്ത ഏഴ് പയ്യന്മാരെ ഉണ്ണി ഒരു രഹസ്യ സങ്കേതത്തിലേക്ക് മാറ്റി. എഴുപേരേയും തലങ്ങും വിലങ്ങും മർദിച്ച് ഉണ്ണി എല്ലാവരേയും മാറിമാറി നോക്കി

“എന്തിനാടാ പന്ന %₹#@ മക്കളേ നീയൊക്കെ സ്വന്തം കൂടപ്പിറപ്പുകളെ ഇങ്ങനെ മൃഗീയമായി കൊല്ലുന്നത്…? ആരാടാ നിന്റെയൊക്കെ പിന്നിൽ…?”

ആർക്കും ഉത്തരമില്ലായിരുന്നു. ഉണ്ണി വീണ്ടും അവരെ മർദിച്ചു, എഴുപേരും വേദനകൊണ്ട് നിലവിളിച്ചു. കരയുകയല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അടിച്ചടിച്ച് കൈ വേദനിക്കാൻ തുടങ്ങി ഉണ്ണിക്ക്. ഉണ്ണി അവരെ ദയനീയമായി നോക്കി

“നിങ്ങളുടെ കൂടപ്പിറപ്പുകളെ മൃഗീയമായി ബലാത്സംഗം ചെയ്ത് തല്ലികൊല്ലുന്നത് കാണുമ്പോൾ ഒരിക്കൽ പോലും നിങ്ങളുടെ മനസ്സിനെ വേദനിപ്പിച്ചിട്ടില്ലേ…? നിങ്ങൾക്കൊന്നും മനസാക്ഷിയില്ലേ…?”

അതുവരെ ഒന്നും മിണ്ടാതിരുന്ന എഴുപേരിൽ ഒരുത്തന്റെ കണ്ണുകൾ നിറയുന്നത് ഉണ്ണി ശ്രദ്ധിച്ചു. ഉണ്ണി അവനെ നോക്കി

“ഇനിയും ഒരുപാട് നിരപരാധികളായ പാവങ്ങൾ കൊല്ലപ്പെടും. മോൻ പറ, എന്തിന് വേണ്ടിയാണ് മോൻ സീരിയൽ കില്ലറെ സഹായിക്കുന്നത്…?”

അതുവരെ ശാന്തനായി ഇരുന്ന ആ പയ്യൻ ചാടി എഴുന്നേറ്റ് കണ്ണിൽ തുളുമ്പി നിൽക്കുന്ന കണ്ണീർ തുള്ളികൾ ഷർട്ടിന്റെ അറ്റംകൊണ്ട് തുടച്ചുമാറ്റി ഉണ്ണിയെ നോക്കി

“ബഫൂൺ ഒന്നിനും എന്നെ നിർബന്ധിച്ചിട്ടില്ല”

ഉണ്ണി പയ്യന്റെ കണ്ണിലേക്ക് നോക്കി

“ആരാണ് ബഫൂൺ…?”

പയ്യൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഉണ്ണി അവന് കുടിക്കാൻ വെള്ളം കൊടുത്തു. ആർത്തിയോടെ വെള്ളം കുടിച്ച് അവൻ ഉണ്ണിയെ നോക്കി

“ഞങ്ങളുടെ ഗ്രൂപ്പിന്റെ അഡ്മിൻ”

ഉണ്ണി പയ്യനെ നോക്കി

“ഏത് ഗ്രൂപ്പ്‌…?”

“വീട്ടിലെ പെണ്ണുങ്ങൾ”

ഉണ്ണി പയ്യന്റെ കണ്ണിലേക്ക് നോക്കി

“പറ, ആരാണീ ബഫൂൺ…? നിങ്ങൾ ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ അയാളെ…?”

“ഇല്ല സാർ, ഞങ്ങൾക്കാർക്കും അയാളെ അറിയില്ല. ഒരു വോയ്‌സ് മെസ്സേജ് പോലും കേട്ടിട്ടില്ല”

ഉണ്ണി ആ പയ്യനെ തറപ്പിച്ചൊന്ന് നോക്കി

“പിന്നെ എന്തിനാടാ %₹@# മക്കളേ നീയൊക്കെ ആ ഗ്രൂപ്പിൽ അംഗമായത്…?”

പയ്യൻ ഉണ്ണിയെ നോക്കി

“ഞങ്ങൾക്ക് സെക്സ് ഇഷ്ടായോണ്ട്”

പയ്യൻ പറഞ്ഞ് തീർന്നതും അവന്റെ കരണം നോക്കി ഉണ്ണി ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു

“ഇതാണോടാ മലരേ സെക്സ്…? ഇത് കാടത്തമാണ്”

ഉണ്ണി റഹീമിനെ നോക്കി

“റഹീമേ വണ്ടിയെടുക്ക്”

ഡോർ ലോക്ക് ചെയ്ത് ഉണ്ണിയും റഹീമും പുറത്തിറങ്ങി. ഉണ്ണി സൈബർ സെല്ലിലെ സുഹൃത്തിനെ വിളച്ച് ആ ഗ്രൂപ്പിന്റെ വിവരങ്ങൾ കൈമാറി എത്രയും പെട്ടന്ന് ഗ്രൂപ്പ്‌ അഡ്മിനെ കണ്ടെത്തി അറിയിക്കാൻ ആവശ്യപ്പെട്ടു.

കുറച്ച് മണിക്കൂറുകൾക്ക് ശേഷം സൈബർ സെല്ലിൽ നിന്നും ഉണ്ണിയെ വിളിച്ചു

“ഉണ്ണീ, ആ ഗ്രൂപ്പ്‌ അഡ്മിൻ ഉപയോഗിക്കുന്ന നമ്പർ ആദ്യമായി കൊല്ലപ്പെട്ട ദമ്പതികളിലെ ഭർത്താവിന്റേതാണ്… പക്ഷേ…”

“പക്ഷേ…”

“ഈ കേസുമായി ബന്ധപ്പെട്ട് ഉണ്ണിയുടെ ഊഹങ്ങളെല്ലാം ശരിയാണ്. ഗ്രുപ്പ് അഡ്മിന്റെ ലൊക്കേഷൻ കാണിക്കുന്നത് ഉണ്ണി നിരീക്ഷിക്കുന്ന രാജീവിന്റെ വീടാണ്”

ഉണ്ണി റഹീമിനെ നോക്കി

“റഹീമേ, നമുക്ക് ഉടൻ രാജീവിനെ പിടിക്കണം. വിടരുത് അവനെ”

റഹീം കാർ സ്റ്റാർട്ട് ചെയ്ത് രാജീവിന്റെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു. ഫോൺ കയ്യിലെടുത്ത് രാജീവിനെ നിരീക്ഷിക്കുന്ന പോലീസുകാരനെ വിളിച്ചു

“ഒരു കാരണവശാലും രാജീവ്‌ വീട് വിട്ട് പോവാൻ പാടില്ല, ഞാൻ ഇപ്പോ അവിടെയെത്തും”

“അയ്യോ സാർ, രാജീവ്‌ ഇപ്പോ ഒരു ബാഗും കയ്യിൽ പിടിച്ച് വീട്ടിൽ നിന്നും ഇറങ്ങിയല്ലോ. ഞാൻ ഫോളോ ചെയ്തിരുന്നു. പക്ഷേ പെട്ടന്ന് ആള് മിസ്സായി. ഞാൻ ആകാര്യം സാറിനോട് പറയാൻ ഫോൺ കയ്യിലെടുത്തപ്പോഴാണ് സാർ ഇങ്ങോട്ട് വിളിച്ചത്”

ഉണ്ണി ദേഷ്യംകൊണ്ട് വിറച്ചു

“തന്നെയൊക്കെ പിന്നെ എന്ത് മറ്റേതിനാടോ അവിടെ നിർത്തിയിരിക്കുന്നത്”

ഒന്ന് നിറുത്തിയിട്ട് ഉണ്ണി അലറി

“അവൻ എവിടെ ഉണ്ടെങ്കിലും പെട്ടന്ന് കണ്ടുപിടിക്ക്”

നിരാശയോടെ ഉണ്ണി റഹീമിനെ നോക്കി

“അവനെ ഇപ്പോ കിട്ടിയില്ലെങ്കിൽ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും കിട്ടില്ല. സൂത്രശാലിയാണ് അവൻ… അപകടകാരിയായ സൂത്രശാലി”

പെട്ടെന്നാണ് ഉണ്ണിയുടെ ഫോൺ ശബ്ദിച്ചത്, സൈബർ സെല്ലിലെ സുഹൃത്താണ് വിളിക്കുന്നത്. ഉണ്ണി ഫോണെടുത്തു

“ഉണ്ണീ, ഒരു കാര്യമുണ്ട്”

“പറ…”

“ആദ്യ കൊലപാതകം നടക്കുന്നതിന് മുന്നേ കുറച്ച് ദിവസം ഗ്രുപ്പ് അഡ്മിൻ ഉപയോഗിച്ചിരുന്നത് മറ്റൊരു നമ്പറായിരുന്നു. ആ നമ്പർ ഇപ്പോഴും നിലവിലുണ്ട്”

“വാട്ട്‌…? അതാരുടെ നമ്പറാണ്…?”

“ഇപ്പോഴത്തെ അതിബുദ്ധിമാനായ സീരിയൽ കില്ലർ രാജീവ്‌ തന്റെ ആദ്യ ഇരയെ ടാർഗറ്റ് ചെയ്യാൻ വേണ്ടി പെട്ടെന്നുള്ള എടുത്തുചാട്ടം കാരണം സംഭവിച്ച ഒരു അബദ്ധം”

ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു

“തന്റെ ലിസ്റ്റിലുള്ള ആദ്യ ഇര കൊല്ലപ്പെടുന്ന വരെ രാജീവ്‌ പ്ലാൻഡ് അല്ലായിരുന്നു. ആദ്യ കൊലപാതകം നടന്നപ്പോൾ ആരും തന്നെ സംശയിക്കുന്നില്ല എന്ന് തോന്നി തുടങ്ങിയപ്പോൾ മുതലാണ് ലിസ്റ്റിലുള്ള ബാക്കി ആളുകളെ കൂടി ഈ രീതിയിൽ കൊല ചെയ്യാൻ രാജീവ്‌ തീരുമാനിക്കുന്നത്. അങ്ങനെയാണ് രാജീവ്‌ നമ്പർ മാറ്റിയതും”

ആകാംഷയോടെ ഉണ്ണി ചോദിച്ചു

“അപ്പൊ ആദ്യം ഉപയോഗിച്ച നമ്പർ ആരുടേതാണ്…?”

“അച്ഛനും അമ്മയും കുട്ടിക്കാലത്തെ നഷ്പ്പെട്ട രാജീവിനെ സ്വന്തം മകനെപ്പോലെ സ്നേഹിച്ച, ഒരു കുറവും വരുത്താതെ അവനെ വളർത്തിയ ഹസ്സനിക്കയുടെ മകൻ…”

ഒന്ന് നിറുത്തിയിട്ട് അയാൾ തുടർന്നു

“രാജീവിനേയും കുടുംബത്തേയും ജീവനുതുല്യം സ്നേഹിക്കുന്ന,  രാജീവിന്റെ തുണയായ, സുഹൃത്തായ, സഹോദരനായ, രാജീവിന് മേൽ ഒരു മണ്ണ് വീഴാൻ പോലും സമ്മതിക്കാത്ത കട്ട ചങ്ക്…”

“ആരാണത്…?”

“അവനാണ് നിന്റെ തൊട്ടടുത്തിരുന്ന് കാർ ഡ്രൈവ് ചെയ്യുന്ന റഹീം”

ഒരു ഞെട്ടലോടെ ഉണ്ണി റഹീമിനെ നോക്കിയതും റഹീം കാർ സഡൻ ബ്രേക്കിട്ടതും ഒരുമിച്ചായിരുന്നു…

റഹീം ഉണ്ണിയെ നോക്കി പുഞ്ചിരിച്ചു

“സാറേ, സാറ് പൊലീസായത് രാജീവിനെ പിടിക്കാൻ വേണ്ടി മാത്രാണ്, ഞാൻ ഇന്നും സർവീസിൽ തുടരുന്നത് അവനെ ആരും തൊടാണ്ടിരിക്കാനും”

ഒന്ന് നിറുത്തിയിട്ട് റഹീം ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി

“സാറേ, നാളെ രാത്രി കൃത്യം എട്ട് മണിക്ക് എഴുപത്തിരണ്ടുപേർ കൂടി കൊല്ലപ്പെടും, സാറിനത് തടയാൻ പറ്റില്ല”

ഉണ്ണി റഹീമിനെ നോക്കി

“എന്തിനാടോ ഒന്നുമറിയാത്ത പാവങ്ങളെ ഇങ്ങനെ കൊല്ലുന്നത്. നിന്നോടൊക്കെ ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടേൽ അവരെപ്പോയി കൊല്ല്”

റഹീം ഉണ്ണിയെ നോക്കി പൊട്ടിച്ചിരിച്ചു

“ആര് പറഞ്ഞു സാറേ കൊല്ലപ്പെട്ട ദമ്പതികൾക്കൊന്നും രാജീവിന്റെ ജീവിതവുമായി ഒരു ബന്ധവും ഇല്ലെന്ന്…? അവരൊക്കെ ഒന്നുമറിയാത്ത കുഞ്ഞാടുകളാണെന്ന് സാറിനോട് ആരാ പറഞ്ഞേ…? സാറിന്റെ എല്ലാ ഊഹങ്ങളും ശരിയല്ല”

ഒന്ന് നിറുത്തിയിട്ട് ഉണ്ണിയുടെ കണ്ണിലേക്ക് നോക്കി റഹീം അലറി

“ഇതുവരെ കൊല്ലപ്പെട്ട എല്ലാ ശവങ്ങൾക്കും സന്തോഷത്തോടെ ജീവിച്ചിരുന്ന രാജീവിന്റെ ജീവിതം നശിപ്പിച്ചതിൽ പങ്കുണ്ട്… സാറിനറിയോ രാജീവിന്റെ കഥ…?”

 

 

ഈ നോവലിന്റെ തുടർഭാഗങ്ങൾ വായിക്കുവാൻ

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!