Skip to content

നിഴൽ – 18

nizhal-novel

അല്ല ദേവേട്ടാ ,,, രൂപം മാറിയ  എന്നെ,നിങ്ങൾക്കെങ്ങനെയാണ് മനസ്സിലായത്? കണ്ണാടിയിൽ നോക്കിയിട്ട് എനിക്ക് തന്നെ  തിരിച്ചറിയാൻ കഴിഞ്ഞില്ല,

പിന്നെ നിങ്ങളെങ്ങനെ തിരിച്ചറിഞ്ഞു? അതാണ് എനിക്ക് ഒരു പിടിയും കിട്ടാത്തത്???

ഗീത, ജിജ്ഞാസയോടെ ചോദിച്ചു.

എല്ലാം ഞാൻ പറയാം ഗീതേ..

നിന്നെ നാട്ടിൽ നിന്നും ബോബെയിലെത്തിക്കണമെന്ന് ബെന്നിച്ചനോട് പറഞ്ഞത് ഞാനായിരുന്നു ,നീ ഇവിടെ എത്തുന്നത് വരെ, യാഥാർത്ഥ്യങ്ങളൊന്നും നീ അറിയരുതെന്ന് അവനോട് ഞാൻ നിഷ്കർഷിച്ചിരുന്നു ,അത് കൊണ്ടാണ് ,ഗൾഫിൽ പോകുന്ന പേര് പറഞ്ഞ് അവൻ നിന്നെ മുംബെയിലേക്ക് ട്രെയിൻ കയറ്റി വിട്ടത് ,താനെ റെയിൽവേ സ്‌റ്റേഷനിൽ നീ എത്തിയാലുടൻ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളാമെന്ന എൻ്റെ ഉറപ്പിൻമേലാണ് അവൻ അങ്ങനെ ചെയ്തത് ,പക്ഷേ, സ്റ്റേഷനിലേയ്ക്ക് വരുന്ന വഴി എനിക്ക് ചെറിയൊരാക്സിഡൻ്റുണ്ടായി,

ങ്ഹേ, അപ്പോൾ ദേവേട്ടൻ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ബെന്നിച്ചനറിയാമായിരുന്നോ?

അവൾ അമ്പരപ്പോടെ ചോദിച്ചു

ഉവ്വ് ഗീതേ,, എന്നെക്കുറിച്ച് അവനെല്ലാമറിയാമായിരുന്നു, പാവം ,അവനും ഒരാക്സിഡൻ്റിൽ പെട്ട്പോയത് കൊണ്ടാണ് ,

അല്ലായിരുന്നെങ്കിൽ

അവനെ കൊണ്ട് ഇനിയും കുറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ടായിരുന്നു

അയാൾ വേദനയോടെ പറഞ്ഞു

പാവം ബെന്നിച്ചൻ ,,,

ഇതൊന്നുമറിയാതെ ഞാനയാളെ ഒരു പാട് ശപിച്ചിട്ടുണ്ട്,

അതോർത്ത് നീയിനി വിഷമിക്കണ്ട ,സത്യം എന്താണെന്ന് അറിയാതെയാണല്ലോ, അന്ന് നീ അങ്ങനെയൊക്കെ ചിന്തിച്ചത് ,,,

അയാൾ അവളെ ആശ്വസിപ്പിച്ചു.

എന്നിട്ട് ബാക്കി പറയ് ദേവേട്ടാ ,,,

ഗീത അക്ഷമയോടെ ചോദിച്ചു.

നിൻ്റെ കാര്യങ്ങളെല്ലാം

ഞാൻ അപ്പപ്പോൾ അറിയുന്നുണ്ടായിരുന്നു,

നീ റെയിൽവേ സ്‌റ്റേഷനിൽ

നിന്നും, ശാരദാമേനോനോടൊപ്പം, രാജൻ ചേട്ടൻ്റെ കാറിലല്ലേ

അവരുടെ വീട്ടിലേക്ക് പോയത് ?

അതെ? അവരെയൊക്കെ ദേവേട്ടനെങ്ങനെ അറിയാം?

ഗീത ,ആശ്ചര്യത്തോടെ ചോദിച്ചു.

ഞാൻ മുംബൈയിൽ എത്തിയപ്പോൾ, ആദ്യം എനിക്ക് താമസിക്കാനൊരിടം തന്നത് രാജേട്ടനായിരുന്നു ,പിന്നീട് കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണറിയുന്നത് അയാളൊരു പിമ്പാണെന്ന് ,ഇവിടുത്തെ ചില രാഷ്ട്രീയക്കാർക്കും മറ്റ്ചില സെലിബ്രിറ്റികൾക്കുമൊക്കെ പെണ്ണുങ്ങളെ എത്തിച്ച് കൊടുക്കലാണ് അയാളുടെ പ്രധാന ജോലി ,രാജൻ ടാക്സി,,,

എന്ന ചെല്ലപ്പേരുള്ള അയാളും ശാരദാമേനോനുമൊക്കെ ഇന്നാട്ടിൽ കുപ്രസിദ്ധിയാർജ്ജിച്ചവരായിരുന്നു,,

എന്നിട്ടും,,

അയാളോടൊപ്പമാണോ,

ദേവേട്ടൻ ഇപ്പോഴും താമസിക്കുന്നത് ?

ഒരു ഞെട്ടലോടെ ഗീത ചോദിച്ചു.

ഇപ്പോഴല്ല ,പക്ഷേ,, മറ്റൊരു താമസ സ്ഥലം കിട്ടാതിരുന്നത് കൊണ്ട് ,കുറച്ചധികം നാൾ എനിക്കയാളോടൊപ്പം തന്നെ താമസിക്കേണ്ടി വന്നിട്ടുണ്ട്,

അത് കൊണ്ട് ഒരു ഗുണമുണ്ടായി, ഞാൻ ആക്സിഡൻ്റായി കിടന്നപ്പോൾ, എൻ്റെ ടെൻഷൻ മുഴുവൻ നിന്നെ കുറിച്ചായിരുന്നു, അങ്ങനെയിരിക്കുമ്പോഴാണ് രാത്രിയിൽ കയറി വന്ന ,രാജൻ എന്നെ ഒരു ഫോട്ടോ കാണിച്ചിട്ട് എന്നോട് പറഞ്ഞത്

നീയിത് കണ്ടോ ദേവാ ,, നമ്മുടെ ശാരദാ മേനോൻ്റെ വലയിൽ വീണ പുതിയ കിളിയാണ് ,കണ്ടിട്ട് നല്ല തറവാടിത്തമുണ്ട് ,അവരുടെ ബന്ധുവാണെന്നാണ് എന്നോട് പറഞ്ഞത് ,പക്ഷേ ഇവിടുത്തെ ഏതെങ്കിലും സെലിബ്രിറ്റിയെ കാണിച്ച് അവർക്ക് വിലപേശാനുള്ളതാണെന്ന് നമുക്കല്ലേ അറിയൂ?

അന്നയാൾ ഒരു വിടലചിരിയോടെ എന്നെ കാണിച്ച ഫോട്ടോ, എൻ്റെ ഭാര്യയുടേതാണെന്ന് അയാൾക്കറിയില്ലല്ലോ? എനിക്കത് അയാളോട് തുറന്ന് പറയാനും കഴിയില്ല ,പക്ഷേ അവരുടെ ചതിക്കുഴിയിൽ വീഴുന്നതിന് മുൻപ് നിന്നെ എനിക്ക് രക്ഷിക്കുകയും വേണം ,അതിനൊരു മാർഗ്ഗം തേടുമ്പോഴാണ്, എനിക്കൊരു കോള് വരുന്നത് ,അത് അനിതയുടെ കോളായിരുന്നു,,

ങ്ഹേ,, അനിതയോ ?

ഏത് അനിത?

ഒരുൾക്കിടിത്തോടെ ഗീത ചോദിച്ചു

നീയുദ്ദേശിച്ച ആള് തന്നെയാണ് ഗീതു ,അമുദയെന്ന ശാരദാ മേനോനോടൊപ്പം ഉണ്ടായിരുന്നവൾ

അവളെ ദേവേട്ടനറിയാമോ?

അറിയാം,, എൻ്റെ നാട്ടുകാരനായ അച്ചുതൻ നായരുടെ മൂത്ത മകളായിരുന്നു അനിത,എനിക്കാ കുട്ടിയെ മുൻപ് പരിചയമില്ലായിരുന്നു, പക്ഷേ അവൾക്ക് എന്നെ അറിയാമായിരുന്നു, ഒരു ദിവസം ഞാൻ ലോക്മാന്യതിലകിൽ

വച്ചാണ് അവരെ കണ്ട് മുട്ടുന്നത് ,അവിടുത്തെ റെയിൽവേ പ്ളാറ്റ്ഫോമിൽ വച്ച് ഒരു പെൺകുട്ടി എന്നോട് ചോദിക്കുവാ

പ്ളാത്തോട്ടത്തെ ദേവേട്ടനല്ലേ?എന്ന്

അപ്രതീക്ഷിതമായ ചോദ്യമായത് കൊണ്ട്, എന്ത് മറുപടി പറയണമെന്നറിയാതെ  ഞാനാകെ പതറി നില്ക്കുമ്പോഴാണ് അവളുടെ അടുത്ത ചോദ്യം

സോറി മദനേട്ടനായിരിക്കുമല്ലേ?

അപ്പോൾ എനിക്ക് നേരിയ ആശ്വാസം തോന്നി ,അവൾക്ക് ഞങ്ങളെ രണ്ട് പേരെയും തമ്മിൽ തിരിച്ചറിയില്ല ,അത് കൊണ്ട് ഞാനവളോട് ഞാൻ  മദനൻ ആണെന്നാണ്  പറഞ്ഞത്,,,

അതെന്തിനാണ് ദേവേട്ടാ,,,

നുണ പറഞ്ഞത് ?

അല്ല ,നാട്ടുകാരുടെ മുന്നിൽ ,, ദേവൻ എന്ന ഞാൻ ,അച്ഛനെ കൊന്ന കുറ്റത്തിന് ജയിലിലൊക്കെ പോയ ആളാണല്ലോ ?അത് കൊണ്ട് ആ കുട്ടിക്ക് എന്നോടൊരു വെറുപ്പ്തോന്നേണ്ടന്ന് കരുതി പറഞ്ഞതാണ് ,,

നിങ്ങളെയെനിക്ക്  നന്നായിട്ടറിയാം,, ഞാൻ നിങ്ങളോടൊരു ഹെൽപ് ചോദിക്കാൻ വന്നതാണെന്നൊക്കെ പറഞ്ഞ് അവളെന്നെ വല്ലാത്തൊരവസ്ഥയിലാക്കി

അവളുടെ കഥകളൊക്കെ അറിഞ്ഞപ്പോൾ ആദ്യമെനിക്ക് വെറുപ്പ് തോന്നിയെങ്കിലും പിന്നീട് ഞാൻ നമ്മളെക്കുറിച്ചോർത്തു നമ്മളും ഒരിക്കൽ അവരെ പോലെ ആയിരുന്നല്ലോയെന്ന്

എന്ത് സഹായമാ ദേവേട്ടാ,, അവള് ചോദിച്ചത് ?

അവർക്ക് സുരക്ഷിതമായി താമസിക്കാനൊരിടവും അജ്മലിന് ഒരു ജോലിയും

എന്നിട്ട് ദേവേട്ടൻ എന്ത് ചെയ്തു

ഞാൻ ആ സമയത്ത് ജോലി ചെയ്തിരുന്നത് ഒരു കൺസ്ട്രക്ഷൻ കമ്പനിയിലായിരുന്നു ,അവിടെ ലേബേഴ്സിനെ ആവശ്യമുള്ളതായി എനിക്കറിയാമായിരുന്നു അത് കൊണ്ട് ഞാൻ ജോലി ശരിയാക്കി കൊടുക്കാമെന്നും, പക്ഷേ  താമസിക്കാൻ എനിക്ക് തന്നെ സ്ഥിരമായൊരു സ്ഥലമില്ലെന്നും പറഞ്ഞപ്പോൾ, അവർ വേറെ വഴി നോക്കാമെന്ന് പറഞ്ഞ് എന്നോട് നമ്പരും വാങ്ങി നന്ദിയും പറഞ്ഞ് അന്ന് പോയതായിരുന്നു ,കുറെ നാളുകൾക്ക് ശേഷം, അനിതയുടെ കോള് വന്നത് എന്നെ സമാധാനിപ്പിക്കുന്ന ഒരു വാർത്തയുമായിട്ടായിരുന്നു,,

അതെന്തായിരുന്നു ദേവേട്ടാ ,,,

മദനേട്ടാ,,, നിങ്ങടെ ദേവൻ്റെ ഭാര്യ ഇവിടെയെത്തിയിട്ടുണ്ട് ,, ഞാൻ പക്ഷേ നിങ്ങളെ അറിയാമെന്ന് പറഞ്ഞിട്ടില്ല ,എന്തേലും പറയണോ?

അവളന്ന് അങ്ങനെ എന്നോട് ചോദിച്ചപ്പോൾ വേണ്ടെന്ന് ഞാൻ പെട്ടെന്ന് പറഞ്ഞെങ്കിലും പിന്നീടാണ് നീ ശാരദാ മേനോൻ്റെ വീട്ടിൽ നിന്നാലുണ്ടാകാൻ പോകുന്ന ഭവിഷ്യത്തിനെക്കുറിച്ച് ഞാൻ ചിന്തിച്ചത്,, ഉടനെ തന്നെ ഞാനവളെ തിരിച്ച് വിളിച്ചെങ്കിലും അവളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു ,പക്ഷേ ഭാഗ്യമെന്ന് പറയട്ടെ അനിതയെ ഞാൻ വീണ്ടും റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ട് മുട്ടി ,അന്നവൾ എന്നോട് വിശദമായി എല്ലാം പറഞ്ഞു ,നിൻ്റെ അടിയേറ്റ് ശാരദാ മേനോൻ ബോധരഹിതയായ കഥ വരെ ,,,

ആങ്ഹാ ,അപ്പോഴവൾ എന്നെ നടുക്കടലിലേക്ക് തള്ളിയിട്ട് ദേവേട്ടനെ കാണാനാണോ വന്നത്?

അല്ല ,അവളവിടുന്ന് പ്രാണനും കൊണ്ട് രക്ഷപ്പെട്ടത് അജ്മലിനെ ജാമ്യത്തിലെടുക്കാനുള്ള ഒറ്റ ലക്ഷ്യവുമായിരുന്നു, നിനക്കറിയുമോ ഗീതേ ,,, ശാരദാ മേനോൻ്റെ രതിവൈകൃതങ്ങൾക്ക് അവൾ മനസ്സില്ലാ മനസ്സോടെ കൂട്ട് നിന്നത് അജ്മലിനെ ജയിൽ മോചിതനാക്കാനുള്ള മൂന്ന് ലക്ഷം രൂപ ശാരദമേനോൻ കൊടുക്കാമെന്ന ഉറപ്പിൻമേൽ മാത്രമായിരുന്നു ,പക്ഷേ, അവർ പറഞ്ഞ വാഗ്ദാനങ്ങൾ പാലിക്കാതെ ഓരോ ദിവസവും അവളെ കബളിപ്പിച്ച് കൊണ്ടിരുന്നു

അങ്ങനെയിരിക്കുമ്പോഴാണ് നിൻ്റെ അടിയേറ്റ് ശാരദമേനോൻ അബോധാവസ്ഥയിലാകുന്നത് ,ആ അവസരം അവൾ മുതലെടുത്തു എന്നുള്ളത് സത്യമാണ് അത് മറ്റൊന്നിനുമായിരുന്നില്ല ,തൻ്റെ ഏക ആശ്രയവും ജീവിതവുമായ അജ്മലിനോടൊപ്പം ഇനിയുള്ള കാലമെങ്കിലും ജീവിക്കണമെന്ന ആഗ്രഹം ഒന്ന് കൊണ്ട് മാത്രമായിരുന്നു,,

അപ്പോൾ അവളുടെ കുട്ടികൾ ?

ഗീത ,ജിജ്ഞാസയോടെ ചോദിച്ചു.

അവൾക്ക് കുട്ടികളൊന്നുമില്ല ഗീതേ ,, അതിനുള്ള സാവകാശമൊന്നും അവർക്ക് കിട്ടിയിരുന്നില്ല ,

മുംബയിലെത്തി ഏതാനും ദിവസങ്ങൾക്കകം, അജ്മൽ പോലീസ് കസ്റ്റഡിയിലായി ,പാവം അവനൊരു നിരപരാധി ആയിരുന്നു

ദേവൻ പറഞ്ഞ അനിതയുടെ കദന കഥകൾ കേട്ട് ,മിഴിച്ചിരുന്ന ഗീത ,ബാക്കിയുള്ള വിശേഷങ്ങളറിയാൻ വ്യഗ്രതയോടെ കാത്തിരുന്നു

തുടരും ,,,

 

 

സജി തൈപ്പറമ്പ് ൻ്റെ കൂടുതൽ കഥകൾ വായിക്കുക

Novels

 

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!