Skip to content

രുദ്രാക്ഷം – 12

malayalam thudarkadhakal

നമ്മൾ എങ്ങോട്ടാ പോകുന്നെ….. ഇത് കുറെ ദൂരം ആയല്ലോ

എറണാകുളം..

അവിടെ എന്താ

നിനക്ക് എന്നെ സംശയമല്ലേ. അത് കൊണ്ട് പോകുന്നടത്തു നിന്നെയും കൊണ്ട് പോകാം എന്നുവെച്ചു.

സംശയമാണ് എന്ന് ഞാൻ പറഞ്ഞോ..

പറഞ്ഞു പിന്നെ നീ പറഞ്ഞതിന്റെ അർഥം എന്താടി. ഞങ്ങൾക്ക് നീ ഒരു ശല്യം ആകില്ല എന്ന്. നിനക്ക് നിന്റെ സൈഡ് നിന്നു മാത്രമേ ചിന്തിക്കാൻ പറ്റു. പണ്ടും ഇത് പോലെ ആരുന്നു. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാനോ നിനക്ക് പറ്റില്ല നിന്റെ വാശി ജയിക്കാൻ നീ എല്ലാം ഉപേക്ഷിച്ചു പോകും….

എന്ത് ചോദിച്ചു മനസിലാക്കണമായിരുന്നു ഞാൻ

ഒന്ന് മിണ്ടാതെ ഇരിക്കാമോ നിനക്ക്

പിന്നെ അവൾ ഒന്നും മിണ്ടിയില്ല പറഞ്ഞത് അവളുടെ മനസ്സിൽ കൊണ്ടിട്ടുണ്ട്…. കുറച്ച് വിഷമികട്ടെ 2 ദിവസം കൊണ്ട് ഞാൻ അനുഭവിച്ച ടെൻഷൻ. ശ്വാസം വരെ നിന്നു പോയി പെണ്ണിന്റെ കണ്ണ് ഒക്കെ നിറഞ്ഞിട്ടുണ്ട്. ഞാൻ കാണാതെ ഇരിക്കാൻ വെളിയിലേക്ക് നോക്കിയാണ് ഇരുന്നത്

ഉച്ച കഴിന്നപ്പോൾ ഞങ്ങൾ എറണാകുളത്തു എത്തി. ഞങ്ങൾ നേരെ ചെന്നത് ഒരു വീട്ടിലേക്ക് ആയിരുന്നു.സാമാന്യം വലിപ്പം ഉള്ള രണ്ടു നില വീട് വഴിയിൽ കാർ പാർക്ക്‌ ചെയ്ത്. വിച്ചേട്ടൻ വീട്ടിലേക്ക് നടന്നു. ഞാൻ പോകാതെ അവിടെ തന്നെ നിന്നു. വിച്ചേട്ടൻ തിരിഞ്ഞു നോക്കി

നിന്നോട് ഇനി പ്രത്യേകം വരാൻ പറയണോ?

നല്ല ദേഷ്യത്തിൽ തന്നെ ആണ് പറഞ്ഞത് ഒന്നും മിണ്ടാതെ പുറകെ ഞാനും ചെന്നു.
വിച്ചേട്ടൻ അവിടെ ചെന്നു കാളിങ് ബെൽ അടിച്ചു അകത്തു നിന്നു ഒരു പെൺകുട്ടി പുറത്തേക്ക് വന്നു

ഹായ് ഹർഷൻ വഴി കണ്ട് പിടിക്കാൻ ബുദ്ധിമുട്ടിയോ? അകത്തേക്ക് വാ

ഹേയ് ഇല്ല…. അഞ്ജലി

അകത്തേക്ക് കയറുന്നതിന് ഇടക്ക് വിച്ചേട്ടൻ പറഞ്ഞു. ലിവിങ് റൂമിൽ ഞങ്ങളെ ഇരുത്തി ആ പെൺകുട്ടി എന്നെ നോക്കി പറഞ്ഞു

തൻവി അല്ലേ.. ടു മിനിറ്റീസ് അച്ഛൻ ഇപ്പോൾ വരും.. ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം എന്നിട്ട് നമ്മുക്ക് സംസാരിക്കാം

ഞാൻ വിച്ചേട്ടനെ നോക്കി. അങ്ങേര് അപ്പളും ഫോൺ നോക്കി ഇരിക്കുന്നു. ഞാൻ മിണ്ടാൻ പോയില്ല കുറച്ച് കഴിഞ്ഞു കുറെ ഫയൽ കൊണ്ട് ഒരാൾ അങ്ങോട്ട് വന്നു. വിച്ചേട്ടൻ എഴുന്നേറ്റു അയാൾക് കൈ കൊടുത്തു.

സീ mr harshan എന്റെ മകൾ ഒരാളുടെ നിർബന്ധത്തിന്റെ പേരിലാണ് ഞാൻ ഈ റിസ്ക് എടുത്തത്. അല്ലാതെ എനിക്ക് താല്പര്യം ഉണ്ടായിട്ട് അല്ല ഞാൻ ഇങ്ങനെ ഒന്നും അല്ല ഉദ്ദേശിച്ചത്.

അറിയാം സാർ….. എന്നോട് ഇവർ പറഞ്ഞിട്ടുണ്ട് പക്ഷെ ആ ഒരു സിറ്റുവേഷൻ..ഇതേ നിവർത്തി ഉണ്ടായിരുന്നുള്ളു. ഇനിയും നമുക്ക് ഗ്രാൻഡ് ആകാമലോ.

കാര്യം ഒന്നും മനസിലാകാതെ ഞാൻ അവിടെ ഇരുന്നു. അപ്പോഴേക്കും ആ കുട്ടി ജ്യൂസ്‌ കൊണ്ട് വന്നു.വിച്ചേട്ടൻ എന്നെ നോക്കി പറഞ്ഞു

തൻവി. ഇത് രംഗസ്വാമി സാർ ഇത് സാറിന്റെ മകളാണ് അഞ്ജലി. അഞ്ജലിയുമായി നിന്റെ അമ്മാവന്റെ മകൻ സിദ്ധുവിമായി പ്രണയത്തിൽ ആയിരുന്നു അതിനാണ് ഞാനും കൃഷ്ണയും ബാംഗ്ലൂർ പോയത്. നിന്നെ കല്യാണം കഴിക്കാൻ നിന്റെ ചെറിയമ്മ പറഞ്ഞത് കേട്ടു അവൻ സമ്മതിക്കാതെ നിന്നപ്പോൾ തന്നെ എന്തോ ഉണ്ട് എന്ന് എനിക്ക് മനസിലായതാണ്. അല്ലാതെ നീ വിചാരിക്കുന്ന പോലെ അല്ല. എല്ലാ കാര്യങ്ങളും നമ്മുടെ അവിടെ എല്ലാവർക്കും അറിയം നിന്നോട് എന്തേലും പറയുന്നത് കേൾക്കാൻ ഉള്ള സാവകാശം പോലും നീ കാണിച്ചില്ല. നീ അന്ന് പിണങ്ങി പോയപ്പോൾ തന്നെ അച്ഛനോട് കാര്യങ്ങൾ ഞാൻ പറഞ്ഞിരുന്നു.

നിന്റെ സ്വത്ത്‌ തിരികെ കൊടുക്കാൻ സമ്മതമാണ് എന്ന് ഞാൻ പറഞ്ഞപ്പോൾ അതിന് വേണ്ടി വിളിക്കാൻ തന്നത് സിദ്ധുവിന്റെ നമ്പർ ആയിരുന്നു. ആ സമയത്താണ് അവന്റെ ഫോണിൽ കൃഷ്ണയുടെ കാൾ വരുന്നത് ഞാൻ കണ്ടത്. അതിന് ശേഷമാണ് ഞാൻ കൃഷ്ണയെ നാട്ടിൽ വെച്ച് കണ്ടതും അവളോട് സിദ്ധുവിന്റെ കാര്യം ചോദിച്ചതും സിദ്ധു കൃഷ്ണയുടെ ഫ്രണ്ട് അഞ്ജലിയുടെ ബോയ്ഫ്രണ്ട് അന്നെന്നും അവന്റെ വീട്ടുകാർ അവനു ഇഷ്ടമില്ലാത്ത കല്യാണം കഴിപ്പിക്കാൻ നോക്കുവാണെന്നും പറഞ്ഞു. അപ്പോളാണ് ഞാൻ നിന്റെ കാര്യം അവളോട് പറഞ്ഞത്…….. അവൾ അഞ്ജലിയെ വിളിച്ചിരുന്നു സിദ്ധു അഞ്ജലിയെ കാണാൻ ബാംഗ്ലൂർ എത്തിയിട്ടുണ്ട് എന്നും പറഞ്ഞു. സിദ്ധുവിനെ കണ്ടു നേരിട്ട് സംസാരിച്ചു അപ്പോളാണ് ഞാൻ അറിയുന്നത് നിന്റെ അമ്മയുടെ അച്ഛന്റെ 30%സ്വത്തുക്കളും നിന്റെ പേരിൽ ആണ്. 25 % വെച്ചു നിന്റെ അമ്മാവനും ചെറിയമ്മക്കും ബാക്കി 20% നീ ആ കുടുംബത്തിലെ മരുമകൾ ആയാൽ മാത്രം നിനക്കും സിദ്ധുവിനും കിട്ടും ഇല്ലാത്ത പക്ഷം ആ 20% അനാഥാലയത്തിനു ചെല്ലും. ആ സ്വത്തിലും നിന്റെ പേരിൽ ഉള്ള സ്വത്തിനും വേണ്ടിയാണ് നിന്റെ അമ്മയുടെ വീട്ടുകാർ വന്നത്. ഇനി ഇപ്പോൾ നിന്റെ പേരിൽ ഉള്ളത് അവർക്ക് ഒപ്പിട്ട് കൊടുത്താലും നിന്നെ അവർ ശല്യപെടുത്തികൊണ്ടേയിരിക്കും. നിനക്ക് ഇനി ഒരു പ്രശ്നവും വരാതെ ഇരിക്കാൻ അഞ്ജലിയുടെയും സിദ്ധുവിന്റെയും കല്യാണം നടക്കുക മാത്രമേ മാർഗം ഉണ്ടായിരുന്നോള്ളൂ. അവനെ നിന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ നിർബന്ധിക്കുകയായിരുന്നു. നീ വിളിച്ചത് അവനെ കാണാൻ ഞങ്ങൾ ഇറങ്ങിയപ്പോൾ ആയിരുന്നു.. അവനും നീയുമായുള്ള കല്യാണത്തിന് താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് ഇവരുടെ കല്യാണമേ ഒരു വഴി ഉള്ളായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്തു തൽക്കാലത്തേക്ക്. അവൻ അവന്റെ വീട്ടിൽ സംസാരിക്കാൻ പോയിരിക്കുവാണ്.

എന്തായാലും കല്യാണം കൂടാൻ പറ്റിയില്ല. നീ വിളിച്ചിട്ട് എടുക്കാഞ്ഞപ്പോൾ പേടിച്ചു പോയി ഞാൻ. അതാ അടുത്ത ഫ്ലൈറ്റ്ന് ഞാൻ തിരികെ പോന്നത്.. നിനക്ക് ഉള്ള പേപ്പേഴ്‌സുമായി വന്നതാണ് അഞ്ജലി

വിച്ചേട്ടൻ പറഞ്ഞത് വിശ്വസിക്കാൻ ആകാതെ ഞാൻ ഇരുന്നു..

തൻവി ഇത് സിദ്ധു തനിക് തരാൻ പറഞ്ഞു തന്ന തന്റെ പ്രോപ്പർട്ടീസ്ന്റെ പേപ്പർ ആണ്….
കുറച്ച് ഫയൽ എന്റെ കൈയിൽ തന്നിട്ട് അഞ്ജലി പറഞ്ഞു…
ഞാൻ വിച്ചേട്ടനെ ഒന്ന്നോക്കി വിച്ചേട്ടൻ മേടിച്ചോളാൻ കണ്ണുകൊണ്ട് കാണിച്ചു…

തൻവി സാരിയിൽ സുന്ദരി ആണ് കേട്ടോ…
ഞാൻ ഒന്ന് ചിരിച്ചു . ഞങ്ങൾ പുറത്തേക്ക് ഇറങ്ങി വിച്ചേട്ടൻ കാർ തിരിക്കാനായി പോയി

ഹർഷനെ നിനക്ക് കിട്ടിയത് നിന്റെ ഭാഗ്യമാണ്.കൃഷ്ണ പറഞ്ഞ് എനിക്ക് ഹർഷനെ അറിയാം. കഴിഞ്ഞ ദിവസം കുടി അവൾ ഹർഷനെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിച്ചു അപ്പോളും അവൻ നിന്നെ കുറിച്ചാണ് പറഞ്ഞത് നീ ഇല്ലാതെ അവനു ഒരു ലോകം ഇല്ല. നീ വിളിച്ചിട്ട് ഫോൺ എടുക്കാത്ത ആ രാത്രി അവൻ വട്ടു പിടിച്ചു ഇരിക്കുന്നത് ഞങ്ങൾ കണ്ടതാ. ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല…

വിച്ചേട്ടൻ കാറുമായി വന്നു ആ കുട്ടിയോട് നന്ദിയും പറഞ്ഞു ഞങ്ങൾ തിരികെ ഇറങ്ങി

വഴി നീളം വിച്ചേട്ടൻ ഒന്നും പറഞ്ഞില്ല… ഞാനും മിണ്ടാൻ പോയില്ല കുറച്ച് ദൂരം ചെന്നപ്പോൾ വിച്ചേട്ടൻ കാർ നിർത്തി

തനു…. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
എന്താ വിച്ചേട്ടാ…

നേരെ കാര്യം പറഞ്ഞേയ്ക്കാം. നമ്മൾ തമ്മിൽ ശരിയാകില്ല നിനക്ക് എന്നെ വിശ്വാസം ഇല്ല അത് കൊണ്ട് വിശ്വാസം ഇല്ലാത്തവർ ഒരുമിച്ചു ജീവിക്കുന്നത് ശരിയാകില്ല വെറുതെ നമ്മുടെ ചുറ്റും ജീവിക്കുന്നവർ കൂടെ വിഷമിക്കുന്നതിലും നല്ലതു ഇതാണ്

എന്റെ കണ്ണ് നിറഞ്ഞു. വിച്ചേട്ടാ ഞാൻ….

എനിക്ക് വേണമെങ്കിൽ ഈ പേപ്പേഴ്സ് കൊണ്ട് തന്നിട്ട് കാര്യം പറയാമായിരുന്നു. പക്ഷെ നീ എന്നെ അവിശ്വസിച്ചാൽപോൾ എല്ലാം നിനക്ക് നേരിട്ട് കണ്ടു ബോധ്യപ്പെടണം എന്ന് എനിക്ക് തോന്നി.ഇല്ലങ്കിൽ ഒരു പക്ഷെ നീ വിശ്വസിച്ചില്ലങ്കിൽ ഞാൻ തകർന്ന് പോയേനെ

ഞാൻ ഒന്നും ഉദ്ദേശിച്ചല്ല വിച്ചേട്ടാ

വേണ്ട തനു ഒന്നും പറയണ്ട… എനിക്ക് ഒന്നും ഇനി കേൾക്കാൻ ഇല്ല നിന്റെ ഇന്നലത്തെ പ്രവർത്തികൾ ഞാൻ എന്ത് പേടിച്ചു എന്ന് നിനക്ക് അറിയാമോ. ഇന്നലെ ഞാൻ അങ്ങ് ഇല്ലാതായി പോയി.. ഇങ്ങനെ നീറി ജീവിക്കാൻ എനിക്ക് വയ്യ തനു. നിന്റെ കാര്യത്തിൽ എന്നും ഞാൻ കരഞ്ഞിട്ടെ ഉള്ളു…. വയ്യ എനിക്ക് ഇങ്ങനെ….. നീ ഇപ്പോൾ കോടിശ്വരിആണ് നിന്നെ പോലെ ഒരാൾക്കു ഇനി ഈ സ്കൂൾ മാഷ് ചേരില്ല.
വിച്ചേട്ടാ……

നിന്നെ ചൊല്ലി ഞാൻ കരഞ്ഞിട്ടെ ഉള്ളു ഇനി അതിന് എനിക്ക് മനസില്ല. എനിക്ക് സമാധാനം വേണം..

ബാക്കി കേൾക്കാൻ എനിക്ക് ശക്തി ഇല്ലായിരുന്നു…

തിരികെ വരുമ്പോൾ ഞങ്ങൾ രണ്ടാളും ഒന്നും സംസാരിച്ചില്ല രാത്രി ആയിരുന്നു വീട്ടിൽ എത്തിയപ്പോൾ
കാർ വീടിന്റെ മുന്നിൽ നിർത്തി വിച്ചേട്ടൻ എന്റെ മുഖത്ത് പോലും നോക്കിയില്ല. വിച്ചേട്ടനോട് ഒന്നും പറയാതെ ഞാൻ വീട്ടിലേക്ക് നടന്നു. കാർ നല്ല സ്പീഡിൽ എടുത്തുകൊണ്ടു പോകുന്നത് കണ്ട് ഞാൻ തിരിഞ്ഞു നോക്കി.

തുടരും……….

രുദ്രാക്ഷം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.6/5 - (15 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!