Skip to content

അവളറിയാതെ – ഭാഗം 2

avalariyathe aksharathalukal novel

അടച്ചിട്ട മുറിയിൽ ബെഡിൽ കണ്ണടച്ചു കിടക്കുകയായിരുന്നു മഹേഷ്‌. മനസ്സിൽ ആദ്യമായി പ്രണയം തോന്നിയ പെണ്ണ്..

ഒരു നിമിഷത്തെ വാശിപ്പുറത്ത്, തെറ്റിദ്ധാരണയിൽ കൈവിട്ടു പോയതാണ് അവളെ.തന്റെ മുഖമൊന്നു മാറിയാൽ പേടിച്ചു നിൽക്കുന്ന തന്റേതു മാത്രമായിരുന്ന കാർത്തുമ്പി.. തന്നോട് ശബ്ദമുയർത്തി സംസാരിക്കാൻ പോലും പേടിയായിരുന്നു അവൾക്ക്.പൊതുവെ ഉള്ള ഗൗരവത്തിന്റെ മുഖം മൂടി ആയിരുന്നിരിക്കണം അതിനു കാരണം.

വല്ലപ്പോഴും ഉണ്ടായിരുന്ന ചില നോട്ടങ്ങളിലൂടെയും കുസൃതികളിലൂടെയും മാത്രമേ പ്രണയം കൈ മാറിയിട്ടുള്ളു എങ്കിലും ജീവന്റെ ജീവനായി കരുതുന്നത് തിരിച്ചറിഞ്ഞിരുന്നു പരസ്പരം..

അൺറൊമാന്റിക് മൂരാച്ചിയെന്നു പെണ്ണ്, ഞാൻ കേൾക്കാതെ പറയുമ്പോൾ, ചിരി അമർത്തിപിടിച്ചിരുന്നതോർത്ത് ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

പക്ഷെ ഇന്നത്തെ കാഴ്ച്ച മനസിലേക്ക് വന്നതും അത് താനെ മാഞ്ഞു.. ഇത് പഴയ കാത്തു അല്ല… രൂപത്തിലും ഭാവത്തിലും ഒന്നും..

മുട്ടോളമെത്തുന്ന മുടിയിൽ തുളസി കതിർ ചൂടി, ദാവണി ചുറ്റി, നെറ്റിയിൽ ചന്ദന ക്കുറിയുമായ് അമ്പലത്തിൽ നിന്ന് വരുന്ന കാത്തുവിന്റെ രൂപം മനസ്സിൽ മിന്നി മാഞ്ഞു.

ജീൻസും ടോപ്പുമിട്ടു അഴിച്ചിട്ട മുടി കൈ കൊണ്ട് മാടിയൊതുക്കി തന്റെ അടുത്ത് കൂടി പോയത് കാത്തു ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.. പക്ഷെ ആ കണ്ണുകൾ… എന്റേത് മാത്രമാക്കാൻ ഞാൻ കൊതിച്ചിരുന്ന ആ മുഖം…

വാതിൽ മുട്ടുന്ന ശബ്ദം മഹിയുടെ ചിന്തകൾക്ക് വിരാമമിട്ടു.

കാവ്യയാവും.. എത്ര പറഞ്ഞാലും ഒരു ഉളുപ്പുമില്ലാതെ പിന്നെയും തള്ളിക്കേറി വരും അവൾ..
ആന്റിയും അങ്കിളും ദുബായിൽ നിന്ന് വരുന്നുണ്ട് എന്തായാലും അവളെയും കൊണ്ട് പോവാൻ പറയണം ഈ തവണ.

ഇനി സഹിക്കാൻ പറ്റില്ല…
വാതിൽ തുറക്കാതെ അവൾ തിരിച്ചു പോവില്ല ന്നറിയാവുന്നത് കൊണ്ട് മഹി എണീറ്റ് വാതിൽ തുറന്നു..

കൈയിൽ ഒരു കപ്പും പിടിച്ചു കാവ്യ

“എന്താ ”

“അത് മഹിയേട്ടന് ചായ… ”

“ഞാൻ നിന്നോട് ചായ ചോദിച്ചോ?”

“അല്ല.. അത് പിന്നെ ഞാൻ… ”

“ലുക്ക്‌ കാവ്യാ, തന്നോട് ഞാൻ പല വട്ടം പറഞ്ഞിട്ടുണ്ട് ഇങ്ങനെ എന്റെ റൂമിലോട്ട് തള്ളിക്കേറി വരരുതെന്ന്, തനിക്കറിയാലോ ആരും ഇവിടെ കയറുന്നത് എനിക്കിഷ്ടമല്ല”.

പറഞ്ഞു നിർത്തിയപ്പോൾ ആണ് അടുത്ത റൂമിന്റെ വാതിൽ തുറന്നു കാത്തു ഇറങ്ങി വരുന്നത് കണ്ടത്.
ആരെയും ശ്രെദ്ധിക്കാതെ അവൾ ഗോവണി ഇറങ്ങി പോയി. കാവ്യ തന്റെ അടുത്തൂടെ പോവുന്നത് കണ്ടാൽ കണ്ണ് നിറച്ചിരുന്ന പെണ്ണാണ്.
വാതിൽ വലിച്ചടച്ചു മഹേഷ്‌ ദേഷ്യം തീർത്തു.കാവ്യയുടെ മുഖം ഇരുണ്ടു.

നാശം പിടിക്കാനായി ആ മൂധേവി പിന്നെയും വന്നിരിക്കുന്നു.അതും മുൻപത്തെക്കാളും ലുക്കിൽ . രൂപത്തിൽ മാത്രമല്ല സ്വഭാവത്തിലും മാറ്റമുണ്ട്. ഇനി സൂക്ഷിക്കണം. പണ്ടത്തെ അടവുകൾ ഒന്നും വിലപ്പോവില്ല.
എന്തു വന്നാലും മഹേഷ്‌ നാരായൺന്റെ ജീവിതത്തിൽ കാർത്തിക ഉണ്ടാവില്ല.. കാവ്യ പല്ല് ഞെരിച്ചു.

കാത്തു നന്ദിനിയുടെ അടുത്തായിരുന്നു.

തന്റെ റൂമിൽ കയറിയപ്പഴേ ഓർമ്മകൾ തികട്ടി വന്നു. ഫ്രഷ്‌ ആയി തിരിച്ചിറങ്ങിയപ്പോളാണ് അയാളെയും അവളെയും കണ്ടത്. എന്നെ കാണിക്കാനാവും.

ഒരു കൂസലും ഇല്ലാതെ കൂൾ ആയി ഇറങ്ങി താഴെ എത്തിയപ്പോൾ സ്വയം ഷോൾഡറിൽ തട്ടി അഭിനന്ദിച്ചു.

താഴെ ഇറങ്ങിയപ്പോഴേ കണ്ടു ഹാളിൽ മൊബൈലിൽ കുത്തികൊണ്ടിരിക്കുന്ന വേദ് നെ. തലയിൽ ഒരു കൊട്ട് കൊടുത്തു ചിറ്റയുടെ മുറിയിലേക്ക് ഓടിക്കയറി.

അവിടെ ഗായു ചിറ്റക്ക് മരുന്ന് കൊടുക്കുകയാണ്. എന്നെ കണ്ടു രണ്ടുപേരും പുഞ്ചിരിച്ചു.

“എവിടെ പോയി സീതേ നിന്റെ രാമൻ”
ഗായുനെ നോക്കി ചോദിച്ചു.

“എടീ എടീ നിന്റെ കുറുമ്പ് ഇപ്പോഴും മാറീട്ടില്ലല്ലെ, അങ്ങേരിപ്പോൾ എന്റെ കെട്ട്യോനാണ് “.

ഗായു എന്റെ അമ്മയുടെ ചേച്ചിയുടെ മകളാണ്. സാവിത്രിയമ്മയുടെ ഇളയതായിരുന്നു എന്റെ അമ്മ ജയ ശ്രീ അതിനു താഴെ നന്ദിനി ചിറ്റ ഏറ്റവും ഇളയത് ശ്രീ മാമനും.. ഇവരുടെ എല്ലാവരുടെയും ഏട്ടനാണ് നാരായണൻ. മഹിയെട്ടന്റെ അച്ഛൻ.

വല്യമ്മാവനും എന്റെ അമ്മയുടെ അടുത്തേക്ക് പോയി. എനിക്ക് ആറു വയസുള്ളപ്പോൾ ദൈവത്തിന്റെ അടുത്തേക്ക് പോയതാണ് എന്റെ അച്ഛനും അമ്മയും.
പിന്നെ ഇവിടെ തറവാട്ടിൽ എല്ലാവരുടെയും ഓമന തുമ്പിയായി കഴിഞ്ഞു. വല്യമ്മാവനും ശ്രീ മാമനുമാണ് തുമ്പിന്നു വിളിക്കാറുണ്ടായിരുന്നത്. പിന്നെ മഹിയേട്ടൻ മാത്രം കാർത്തുമ്പിന്നും.. അത് വേറെ ആരും വിളിക്കുന്നത് അങ്ങേർക്കിഷ്ടവുമല്ലായിരുന്നു.

വേദ്ന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നുണർത്തിയത്.

“എന്താടി സ്വപ്നം കണ്ടിരിക്കുന്നത്, നിന്റെ കാട്ടാളനെയാണോ ”

“ദൈവം സഹായിച്ചു എനിക്കാ ഭാഗ്യം ഇല്ലാലോ അത് നമ്മുടെ കാവ്യാ മാഡത്തിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി അല്ലെ ചക്കരെ ”

പറഞ്ഞു തിരിഞ്ഞതും കൈയിൽ ഫയലും പിടിച്ചു അകത്തേക്ക് വരുന്ന മഹിയെട്ടന്റെ മുഖത്തോട്ടാണ് നോട്ടം എത്തിയത്
ആ കണ്ണുകളിൽ തീയാണെന്ന് തോന്നിപോയി. നോട്ടം പിൻവലിച്ചു തിരിഞ്ഞു നിന്നു

മഹിയേട്ടൻ ചിറ്റയുടെ ബെഡിൽ ഇരുന്നു ഫയലുകൾ ചിറ്റയെ കാണിച്ചു സൈൻ ചെയ്യിപ്പിച്ചു.
ശ്രീലകത്ത് ഗ്രൂപ്പിന്റെ ഒരു ബോർഡ്‌ മെമ്പർ ആണ് ചിറ്റയും.

അവർ സംസാരിക്കുന്നത് ശ്രെദ്ധിക്കാതെ ഞാൻ വേദുമായി കലപില കൂട്ടിക്കൊണ്ടിരുന്നു.

“വേദ് ഷട്ട് യുവർ ബ്ലഡി മൌത്ത് ”

സിംഹഗർജനം കേട്ടതേ വേദ് മാൻകുട്ടിയായി.

ഉള്ളിലെ ഞെട്ടൽ ഒളിപ്പിച്ചു ഭാവഭേദമില്ലാതെ ഞാൻ പറഞ്ഞു.

“വേദ് കം ഓൺ ലെറ്റസ്‌ ഗോ ഔട്ട് സൈഡ് ”

എന്റെ നേർക്കു വരുന്ന അഗ്നി സ്ഫുലിംഗങ്ങളെ വക വെക്കാതെ ഞാൻ പുറത്തെക്കിറങ്ങി..
നോക്കണം എന്നില്ലായിരുന്നു എനിക്ക് അതറിയുവാൻ..

അവസാനം അങ്ങേരെന്നെ തേച്ചെങ്കിലും ചങ്ക് കൊടുത്തു സ്നേഹിച്ചതല്ലേ ഞാൻ…….

മുറ്റത്തോട്ട് ഇറങ്ങിയതും നോട്ടം ചെന്നെത്തിയത് ആമ്പൽ കുളത്തിലേക്കാണ്.
അറിയാതെ തന്നെ കാലുകൾ അങ്ങോട്ട് ചലിച്ചു. വർഷങ്ങൾ എത്ര കഴിഞ്ഞിട്ടും ഉള്ളിലെ നീറ്റലിനു ഒരു കുറവും വന്നില്ലയെന്നു ഞാൻ അറിഞ്ഞു…

നിറയെ പൂക്കൾ ഉണ്ട്.കണ്ണുകൾ നിറഞ്ഞു..
എന്റെ അഞ്ജലി… മഹിയേട്ടനോളം തന്നെ ഞാൻ സ്നേഹിച്ചിരുന്നവൾ.എന്റെ നിഴലായി തന്നെ കൂടെ ഉണ്ടായിരുന്നവൾ..നന്ദിനി ചിറ്റയുടെ മകൾ.

ഒരു നിമിഷം പടവുകളിൽ, തണുത്തു വിറങ്ങലിച്ചു കിടന്നിരുന്ന അവളുടെ രൂപം കണ്ടതായി തോന്നി.. തേങ്ങലിനൊപ്പം കാലുകൾ വഴുതിപ്പോയി. കൈകളിൽ പിടിച്ചു വലിച്ച ആളെ നോക്കാതെ തന്നെ അറിഞ്ഞു.

മുഖത്ത് പതിച്ച അടിയുടെ നീറ്റലിനേക്കാൾ വേദന ഉള്ളിലുണ്ടായിരുന്നു.

“കയറി പോടീ.. സന്ധ്യാ സമയത്ത് വന്നു നിൽക്കാൻ വേറൊരു സ്ഥലവും കണ്ടില്ലല്ലേ നിനക്ക് ”

മുഖം ഉയർത്താതെ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു

“കാത്തു….. ”

കാലുകൾ നിശ്ചലമായിപ്പോയി….
പുറകിൽ ആ നിശ്വാസം അറിഞ്ഞപ്പോഴേക്കും പിന്തിരിഞ്ഞു ആ നെഞ്ചിലേക്ക് വീണു…

“മോളെ…. ”

മഹിയേട്ടൻ നെഞ്ചോട് ചേർത്ത് നെറുകയിൽ ചുണ്ടമർത്തി..

എത്ര സമയം അങ്ങിനെ നിന്നെന്നറിയില്ല…

കരഞ്ഞു തളർന്ന മനസ്സ് തിരികെയെത്തിയപ്പോൾ പൊള്ളി പിടഞ്ഞ പോലെ ആ നെഞ്ചിൽ നിന്നടർന്നു മാറി..

“സോറി… ഞാൻ.. പെട്ടെന്ന്.. അഞ്ജുവിനെ ഓർത്തപ്പോൾ, സോറി….. ”

താണ്ഡവമാടുന്ന മനസിനെ വാരിപിടിച്ചു എങ്ങിനെയൊക്കെയോ, ഓടി മുറിയിലെത്തി..

വാതിൽ അടച്ചു അതിൽ ചാരി നിന്നു..

എന്റെ മനസിനെ ഇനി ഒരിക്കലും സ്വാധീനിക്കുവാൻ മഹിയേട്ടനാവില്ല
എന്ന എന്റെ വിശ്വാസമാണ് ഇപ്പോൾ ഇല്ലാതായത്..

കണ്ണുകൾ നിറഞ്ഞു കൊണ്ടേയിരുന്നു..

ഒന്നും മാറിയിട്ടില്ല കാത്തു.. ഒരിക്കലും മഹിയെ മനസ്സിൽ നിന്ന് ഇറക്കി വിടാൻ നിനക്കൊരിക്കലും കഴിയില്ല..

പക്ഷെ ഇനി ഒരിക്കൽ കൂടി അവഗണന താങ്ങാൻ എനിക്കാവില്ല…

മനസ്സിൽ ഉറപ്പിച്ചു വാഷ് റൂമിലേക്ക് നടന്നു..
ഫ്രഷ് ആയി പുറത്തിറങ്ങി താഴോട്ട് നടന്നതും സ്റ്റെയർ കയറി വരുന്നു കാവ്യ..

മുഖാമുഖം….

(തുടരും )

Click Here to read full parts of the novel

4.2/5 - (24 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!