Skip to content

അകലെ – Part 13

akale-aksharathalukal-novel

✒️F_B_L

ആ കാറ് അജൂന്റെ വീടിന്റെ പടികയറുമ്പോൾ വീടിന്റെ ഉമ്മറത്ത് നിൽക്കുന്ന എല്ലാവരെയും അവർ കണ്ടു.

പക്ഷെ അജു നോക്കിയത് പാത്തൂനെ മാത്രമാണ്.

പാത്തൂന്റെ മുഖംകണ്ടാലറിയാം അവൾ ക്ഷീണിതയാണ്. വാടിയ റോസുപോലെ തളർന്നാണ് നിൽപ്. അജു അവളെനോക്കിയെങ്കിലും പാത്തു അവനുനേരെ കണ്ണുപായിക്കാൻ തയ്യാറായില്ല.
അജു കാറിൽനിന്നിറങ്ങി എല്ലാവരെയും ഒന്ന് നോക്കി.
എല്ലാവരുടെയും കൂട്ടത്തിൽ അനസും നില്പുണ്ട്. അനസിന്റെ ഉള്ളിലെ പിടപ്പ് അവന്റെ മുഖത്ത് വളരെ വ്യക്തമാണ്.
അജൂന്റെ തലയിലുള്ള കെട്ടിൽ രക്തം പറ്റിയത് കണ്ടപ്പോഴാണ് ഉമ്മ അവന്റെ അരികിലേക്ക് വന്നത്.

“അജൂ… ഇതെന്തുപറ്റിയതാ മോനെ, ചോരയൊലിക്കുന്നല്ലോ”

“തെമ്മാടിയല്ലേ ഉമ്മാ ഞാൻ, അപ്പൊ ഇതൊക്കെ ഉണ്ടാവും”
ആ മറുപടികേട്ട ഉമ്മ പിന്നെയൊന്നും ചോദിച്ചില്ല.

ഉമ്മയുടെ ചോദ്യവും അജൂന്റെ മറുപടിയുംകേട്ട് പാത്തു അവനെയും അവന്റെ തലക്കെട്ടും ശ്രദ്ധിച്ചു.
“എന്താ ഈ കാണുന്നത് ന്റെ പടച്ചോനെ” എന്ന് അവൾ മനസ്സിൽ പറഞ്ഞു.

കാറിന്റെ പുറകിലെ ഡോർതുറന്ന്
“ഇറങ്ങിവാ” എന്ന് പറഞ്ഞതും ഫിദയും നൗഫലും പുറത്തിറങ്ങി.

“പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ അല്ലെ. അതിലെന്തെങ്കിലും മാറ്റംവന്നാൽ നിന്റെ അവസാനമാണ്. അത് മറക്കണ്ട”
അതുകേട്ടപ്പോൾ നൗഫൽ
“ഇല്ല ഒരുമാറ്റവും ഉണ്ടാവില്ല” എന്ന് വാക്കുകൊടുത്തു.

ഫിദയെ കണ്ടപ്പോൾ പാത്തൂന്റെ ഉള്ളിലെ ദേഷ്യം അവളുടെ കണ്ണിലേക്കെത്തി.
“അജുക്കയിനി ഫിദയെ കൂട്ടിക്കൊണ്ടുവന്നതാണോ കൂടെ പൊറുപ്പിക്കാൻ” എന്ന് അവൾ സംശയിച്ചു.

പാത്തൂന്റെ സങ്കടപ്പെടുന്ന മുഖംകണ്ട് സഹിക്കാതെ ഹാരിസ് കാറിൽനിഞ്ഞിറങ്ങി നൗഫലിന്റെ പുറത്തൊരു ചവിട്ടുകിടുത്തു.
“കാഴ്ചകാണാൻ നിൽക്കാതെ എന്താണ് സംഭവിച്ചതെന്ന് പറഞ്ഞുകൊടുക്കെടാ പന്നി.”
എന്ന് പറഞ്ഞതും നൗഫലും അനസും ഫിദയും ചേർന്ന് ഒരുക്കിയ നാടകത്തിൽനിന്നും അനസിന്റെ വേഷം എടുത്തുമാറ്റി നാടകതിന്റെ തിരക്കഥ ആ വീട്ടുകാർക്കുമുന്നിൽ വെളിപ്പെടുത്തി.
ഫിദയും അത് ഏറ്റുപിടിച്ചു.
“അജൂന്റെ ജീവിതം തകർക്കാൻ വേണ്ടി ഫിദയുടെ കൂടെ നൗഫൽ ചേർന്നു” അങ്ങനെയായിരുന്നു ആ കഥ.

ആ കഥ കേട്ടപ്പോൾ അനസിനായിരുന്നു കേട്ടുനിന്നവരിൽ ഏറ്റവും ആശ്വാസം.
“ഹാവൂ… അവരെന്റെ പേര് പറഞ്ഞില്ലല്ലോ” എന്നോർത്ത് അനസ് സമാധാനിച്ചു.

അജൂന്റെ ഉപ്പയുടെ കരങ്ങൾ ആദ്യം പതിച്ചത് ഫിദയുടെ മുഖത്തായിരുന്നു.
“നിന്നെയും ഞാനെന്റെ കുഞ്ഞോളെപോലെയാ കണ്ടത്. എന്നിട്ടും നീ” ആ ഉപ്പാക്ക് വാക്കുകൾ ഇല്ലായിരുന്നു.
ഇതൊക്കെ കണ്ട് പാത്തു എന്തുപറയണമെന്നറിയാതെ അജൂനെതന്നെ നോക്കിനിന്നു.

“ഞാൻ തെമ്മാടിയാണ്, ഊരുതെണ്ടിയാണ്, ചതിയനാണ്. എന്നുവെച്ച് എന്നെ സ്നേഹിക്കുന്നവരെ അറിഞ്ഞുകൊണ്ട് ഞാൻ ചതിച്ചിട്ടില്ല” അജു അത്രമാത്രം പറഞ്ഞ് നൗഫലിനോട്‌ “ഇനിയിവിടെ നിൽക്കണ്ട, പെട്ടെന്ന് സ്ഥലം കാലിയാക്കാൻനോക്ക്” എന്ന് പറഞ്ഞതും
നൗഫലും ഫിദയും ആ ഗേറ്റുകടന്ന് പിറത്തേക്ക് നടന്നു.

“അജൂ നീ ഞങ്ങളോട് ക്ഷമിക്കേടാ. ആ ചിത്രങ്ങൾ കണ്ടപ്പോൾ ഈ ഞാനും വിശ്വസിച്ചു പോയെടാ. നീ കേറിവാ” എന്ന് സ്നേഹത്തോടെ അനസ് പറഞ്ഞപ്പോൾ
“വേണ്ട… അജു ഇനി ഈ വീട്ടിലേക്കില്ല” എന്ന് പറഞ്ഞ് തന്റെ കൈപിടിച്ച അനസിന്റെ കൈ തട്ടിമാറ്റി അജു പുറത്തേക്ക് നടന്നു.

“അജുക്കാ…” പാത്തൂന്റെ വിളികേട്ട് അജു നിന്നു.
അജൂനരികിലേക്ക് ഓടിയെത്തിയ പാത്തു അവന്റെ കൈപിടിച്ചു.
“ഒരുപാട് വേദനിപ്പിച്ചു എന്നറിയാം, എന്നോട് ഇക്ക ക്ഷമിക്കണം. അവളയച്ച ഫോട്ടോ കണ്ടപ്പോൾ വിശ്വസിച്ചുപോയി. തെറ്റുപറ്റിയത് എനിക്കാണ്, പോവരുത്” പാത്തു മുട്ടുകുത്തി അവന്റെ കാലിൽ പിടിച്ചു.
“പ്ലീസ് അജുക്കാ, പോവരുത്” എന്നവൾ വീണ്ടും പറഞ്ഞതും…

“നീ വിഷമിക്കണ്ട. നീ ആവശ്യപ്പെട്ട ഡിവോഴ്സ് നാളെത്തരാം” എന്ന അജൂന്റെ വാക്കുകൾ കെട്ട് പാത്തു അജൂന്റെ കാലിലെ പിടിവിട്ട് ഒന്ന് പുറകിലേക്ക് മാറി.
യാതൊരു ഭാവമാറ്റവും ഇല്ലാതെ അജു
“ഹാരിസേ നീ വരുന്നുണ്ടോ അതോ ഇവിടെനിൽകുകയാണോ” എന്ന് ചോദിച്ചതും
ഹാരിസ് വണ്ടിയിലേക്ക് കയറി.

അവന്റെ പേരിലുണ്ടായിരുന്ന കേസിന് അവൻതന്നെ തീർപ്പ് കല്പിച്ചു. പൂർണവിജയം നേടിയിട്ടും അവനാ വീട്ടിലേക്ക് കയറാനോ തന്റെ കുടുമ്പക്കാരോടോ തന്റെ ജീവിതത്തിലേക്ക് കയറിവന്ന പെണ്ണിനോടോ കൂടുതൽ മിണ്ടാതെ കാറിൽകയറിപോയ അവനെ കണ്ടപ്പോൾ അനസിനും സങ്കടംതോന്നി.

വീടിന്റെ മുറ്റത്ത് മുഖംപൊത്തി പൊട്ടിക്കരയുന്ന പാത്തൂനെ എല്ലാവരുംചേർന്ന് സമാധാനിപ്പിച്ചു.

“താത്താ നമുക്ക് അജുക്കാനേ വേണ്ട. അജുക്കാക്ക് താത്താനോട് സ്നേഹമില്ല, നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം” എന്ന് ഫായി അവളുടെ കൈപിടിച്ച് പറഞ്ഞപ്പോൾ പാത്തു അവനെ ചേർത്തുപിടിച്ചു.
“ഇല്ല ഫായി, ആർക്കുവേണ്ടങ്കിലും താത്താക്ക് വേണം അജുക്കാനേ, ആ മനസ്സ് ഇപ്പോ വേദനിക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരി താത്തയാണ്… അത്രമാത്രം കുറ്റപ്പെടുത്തിയിട്ടുണ്ട് താത്ത അജുക്കാനേ” എന്ന് പറഞ്ഞ് പാത്തു പൊട്ടിക്കരഞ്ഞു.

____________________

സത്യം എല്ലാവരും മനസ്സിലാക്കിയപ്പോൾ അജൂന്റെതലയിൽനിന്ന് വലിയൊരു ഭാരം ഇറക്കിക്കിവെച്ച പ്രതീതിയായിരുന്നു.
ആ വീട്ടിലേക്കിനിയില്ല എന്ന് പറഞ്ഞിറങ്ങുമ്പോൾ പാത്തൂന്റെ പിൻവിളിക്കായി അവനും കൊതിച്ചിരുന്നു.
കൊതിച്ചപോലെ നടന്നെങ്കിലും പിന്നീടവൻ പ്രവർത്തിച്ചത് മറ്റൊരുതരത്തിലാണ്.

എല്ലാംകഴിഞ്ഞ് തിരികെ കാറിൽ കയറി സീറ്റിലേക്ക് തലചായ്ച്ചതും അതിനേക്കാൾ വേഗത്തിലവൻ മുന്നോട്ടാഞ്ഞു. തലയിലുള്ള മുറിവിന്റെ വേദന ഇപ്പോഴാണവനറിയുന്നത്.
അതുകൊണ്ടുതന്നെ ഹാരിസിനോട്
“വണ്ടി ഹോസ്റലിട്ടലിലേക്ക് വിട്” എന്ന് പറഞ്ഞു.

ഹോസ്പിറ്റലിലെത്തി മുറിവിന്റെ ആഴംമനസ്സിലാക്കിയ ഡോക്ടർ തുന്നലോടുകൂടി മരുന്നവെച്ചുകെട്ടി. കഴിക്കാനുള്ള മരുന്നുകൾ വാങ്ങി തിരികെ വണ്ടിയിലേക്ക് കയറുമ്പോൾ ഇരുട്ടായിരുന്നു.
“ഇനി എങ്ങോട്ടാ” എന്ന് ഹാരിസ് ചോദിച്ചു.
“ബുള്ളറ്റ് ഫിദയുടെ വീടിനടുത്താണ്. അതെടുക്കണം പോയിട്ട്” എന്ന് അജു.
“അജുക്ക പറയുന്നതൊക്കെ ഇന്നേവരെ അനുസരിച്ചിട്ടേയുള്ളു ഈ ഞാൻ. എന്നുവെച്ച് എന്തുപറഞ്ഞാലും അനുസരിക്കുമെന്ന് കരുതരുത്” ഹാരിസിന്റെ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു.

“ന്താ ചെക്കാ അനക്ക്, ന്താപ്പോ ഞാനീ കേൾക്കുന്നേ…”

“വേണ്ട അജുക്കാ… എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ, എന്നിട്ടെന്തേ വീട്ടിൽ പോവാത്തത്, അത് പോട്ടെ ഞാൻ ക്ഷമിച്ചു. പക്ഷെ ഇപ്പോൾ പാത്തൂനോട് ചെയ്തത് ഞാൻ ക്ഷമിക്കില്ല” ഹാരിസ് അവനോട് ദേഷ്യപ്പെട്ടു.

“ചൂടാവാതെ നീ വണ്ടിയെടുക്ക്, ഇല്ലേൽ ഞാൻ ഓട്ടോവിളിച്ച് പോവും”

“എന്നാ അങ്ങനെപൊയ്ക്കോ… നിങ്ങൾ ആ പാത്തൂന്റെ കരച്ചിൽനിർത്താതെ ഹാരിസിനി നിങ്ങളോടൊപ്പമില്ല” ദേഷ്യത്തോടെ ഹാരിസ് പറഞ്ഞു.
അജു കാറിൽനിന്നിറങ്ങിയതും ഹാരിസ് വണ്ടിയെടുത്തുപോയി.
ഒരു ഓട്ടോപിടിച്ച് അജു അതിൽ യാത്രതുടങ്ങി.

__________________

എല്ലാവരുടെയും മുന്നിൽവെച്ച് തെറ്റൊന്നും ചെയ്തിട്ടിലില്ലെന്ന് അജുക്ക തെളീച്ചിട്ടും അജുക്ക വീട്ടിൽകയറാതെ പോയതെന്തേ…? കരഞ്ഞുകാലുപിടിച്ചിട്ടും എന്റെ കണ്ണീരുകാണാത്തതെന്തെ?
അവസാനം എന്നോട് പറഞ്ഞത് നാളെ എനിക്ക് ഡിവോഴ്സ് നൽകുമെന്നല്ലേ…?
ക്ഷമചോദിച്ചിട്ടും ക്ഷമിക്കാതിരുന്നത് ഞാൻ പറഞ്ഞുപോയ വാക്കിന്റെ മൂർച്ചകൊണ്ടാകുമോ…?
തിരികെ വീട്ടിലെത്തി റൂമിൽ തനിച്ചിരുന്ന പാത്തൂന്റെ മനസ്സിലേക്ക് ഒരുനൂറുചോദ്യങ്ങൾ ഓടിയെത്തി.
“ഇല്ല… അജുക്കയെ നഷ്ടപ്പെടുത്താൻ പാടില്ല” എന്ന് പറഞ്ഞ് അജൂനെ വിളിച്ച് മാപ്പുപറയാൻ ഫോണെടുത്തതും അജൂന്റെ പേര് അവളുടെ സ്‌ക്രീനിൽ തെളിഞ്ഞു.
കോളെടുക്കാൻ വിരൽ ചലിച്ചപ്പോഴേക്കും സ്‌ക്രീനിൽനിന്നും ആ പേര് പോയി.

എങ്കിലും അവന്റെ മിസ്കോൾ കണ്ടപ്പോൾ അവളുടെ ചുണ്ടിലേക്ക് പുഞ്ചിരി ഓടിയെത്തി.
തിരികെ അവനെ വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
ഒന്നുരണ്ടുതവണ വിളിച്ചപ്പോഴും അവൻ ഫോണെടുത്തില്ല.
മൊബൈൽ ബെഡിലേക്കെറിഞ്ഞ് കാൽമുട്ടുകളിൽ തലവെച്ച് ബെഡിലിരുന്ന് കരയാൻ തുടങ്ങിയപ്പോൾ മൈബൈലിൽ മെസേജിന്റെ ശബ്ദം.

കൈ എത്തിച്ച് മൊബൈൽ എടുത്തുനോക്കിയപ്പോൾ അജൂന്റെ മെസ്സേജ്.
പ്രതീക്ഷയോടെ പാത്തു മെസ്സേജ് തുറന്നതും
“സോറി നമ്പർ മാറിയതാണ്” എന്ന് കണ്ടതും തുലാത്തിലെ മഴപോലെ അവളിരുന്ന് കരഞ്ഞു.

“പാത്തു ചോറുവേണ്ടേ മോളെ” റൂമിനുപുറത്ത് വാതിലിൽ മുട്ടി ഉമ്മയത് ചോദിച്ചപ്പോൾ
“വേണ്ട” എന്നവൾ ഇടറിയ ശബ്ദത്തിൽ മറുപടിനൽകി.
“ഉപ്പയും ഫായിമോനും നിന്നെ കാത്തിരിക്കുകയാണ്” എന്നുകൂടി ഉമ്മ പറഞ്ഞപ്പോൾ
“ഞാൻ വരാം” എന്ന് മറുപടിനൽകി.

ബെഡിൽനിന്നെഴുനേറ്റ പാത്തു മുഖമൊക്കെ കഴുകി ഭക്ഷണത്തിനുമുന്നിൽ തന്നെയുംകാത്തിരിക്കുന്ന കുടുംബാങ്കങ്ങൾക്കൊപ്പം ഇരുന്നു.
കഴിച്ചെന്നുവരുത്തി എഴുനേറ്റ് പോയി.

രാതിയിലെപ്പോഴോ ഉറക്കത്തിലേക്ക് വീഴും മുൻപുവരെ പാത്തൂന്റെ കണ്ണുകളിൽ കണ്ണുനീരിന്റെ നനവുണ്ടായിരുന്നു. ഉറക്കത്തിൽ പലപ്പോഴായി ഞെട്ടിയുണർന്ന് ബെഡിൽ അവൾക്കരികിൽ അജുവിനെ തിരയുന്ന പാത്തൂനെ ആരുംതന്നെ കണ്ടില്ല. അവളുടെ മനസ്സിന്റെ നൊമ്പരം അറിഞ്ഞ് അജു അവളെ കൂടെകൂട്ടിയില്ല എന്ന പരാതിയുമായി പിന്നീടെപ്പോഴോ അവൾ ഉറങ്ങിപ്പോയി.

രാവിലെ ഉറക്കമുണർന്ന പാത്തു അജു ഡിവോഴ്സുമായി വരുമല്ലോ എന്നോർത്ത് ബെഡിൽത്തന്നെ തളർന്നിരുന്നു.
വാതിലിൽ തട്ടി “താത്താ” എന്നുള്ള ഫായിടെ വിളികേട്ട് പാത്തു വാതിൽ തുറന്നു.

“സമയം എത്രായെന്നറിയോ” എന്ന ഫായിടെ ചോദ്യം കേട്ടപ്പോൾ പാത്തു ചുമരിലെ ക്ലോക്കിലേക്ക് നോക്കി
“റബ്ബേ പത്തുമണിയായോ, ഞാൻ ഒന്ന് ഫ്രഷായിട്ട് ഇപ്പോവരാം നീ ചെല്ല്” എന്നുപറഞ്ഞ് പാത്തു ബാത്റൂമിലേക്ക് കയറി.

ഇറങ്ങിവന്നപ്പോൾ ഉപ്പയോട് സംസാരിക്കുന്ന അജൂന്റെ ശബ്ദം കേട്ടതും അവൾ റൂമിൽനിന്ന് പുറത്തിറങ്ങിയതും
തലയിലൊരു കെട്ടുമായി അവളുടെ റൂമിനുനേരെ ഇരിക്കുന്ന അജൂനെയാണ്കണ്ടത്.
“പാത്തൂ… നീ സ്വപ്നം കണ്ട അജ്മലുമൊത്തുള്ള ജീവിതം ഇവിടെ അവധാനിക്കുകയാണ്” എന്ന് ആരോ അവളോട് പറയുന്നപോലെ.
പാത്തു തിരികെ റൂമിലേക്ക് കയറി ചുമരുംചാരിനിന്നപ്പോൾ അജു അങ്ങോട്ട് കയറിവന്നു.

അജൂനെ കണ്ട പാത്തു കണ്ണുകൾ തുടച്ചു. കയ്യിൽ ഒരു വെള്ള പേപ്പറും പിടിച്ച് നിൽക്കുന്ന അവനെ നോക്കി
“അജുക്കാ… ഞാൻ…എ…” അവളുടെ ശബ്ദമിടറി. വാക്കുകൾ മുറിഞ്ഞുപോയി.

“നീയൊന്നും പറയണ്ട. ഞാനിന്ന് വന്നത് നീ ആഗ്രഹിച്ചത് നൽകാൻ വേണ്ടിയാണ്. അല്ലാതെ നിന്റെ കണ്ണീരുകാണാനല്ല” ഉള്ളിൽ വേദനയുണ്ടെങ്കിലും അതൊട്ടും പുറത്തുകാണിക്കാതെ അജു ഉറച്ച സ്വരത്തിൽ പറഞ്ഞു.

“ഇക്കാ… ചെയ്തത് തെറ്റാണെന്നറിയാം, ഇക്കയെ മനസ്സിലാക്കാൻ ശ്രമിക്കാതെ കുത്തുവാക്കുകൾ ഒരുപാട് ഞാൻ പറഞ്ഞു…”

“അതൊന്നും കുഴപ്പല്ല. എനിക്കിത് ആദ്യമായിട്ടല്ലല്ലോ… എനിക്ക് ആരോടും ദേഷ്യമൊന്നുമില്ല”

“എന്നെ കൊണ്ടുപോവോ കൂടെ” ദയനീയമായിയുന്നു ആ ചോദ്യം.

“ബുദ്ധിമുട്ടാണ്. എന്നെ വിശ്വാസമില്ലാത്തവളാണെന്നറിഞ്ഞിട്ട് ഇനിയും നിന്നെ കൂടെകൂട്ടുന്നതിൽ അർത്ഥമില്ല” അജൂന്റെ വാക്കുകൾ അവൾക്ക് ഉൾകൊള്ളാനാവുന്നില്ല.

“ഇക്കാ അവരൊക്കെ ചേർന്ന് വിശ്വസിപ്പിച്ചതല്ലേ… അതുകൊണ്ട് വിശ്വസിച്ചുപോയി, ആ വിശ്വാസം തെറ്റായിരുന്നു എന്ന് ഇന്നലെയാണ് മനസ്സിലായത്. ഇക്ക ഒരുതെറ്റും ചെയ്തിട്ടില്ല. സത്യമറിയാതെ ഇക്കയെ സംശയിച്ച ഇക്കയെ കുറ്റപ്പെടുത്തിയ ഞാനാണ് തെറ്റുകാരി.” ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ തുടച്ചുകൊണ്ടവൾ പറഞ്ഞു.

“നീയെന്നല്ല ആരായാലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും എല്ലാവരുടെയുംമുന്നിൽ തെറ്റുകാരനായി കാലംകഴിക്കുന്നവന്റെ അവസ്ഥ നിനക്കറിയോ… ഇല്ല. എനിക്കറിയാം. ചുരുക്കം ദിവസത്തേക്ക് മാത്രമായിരുന്നു എങ്കിലും അങ്ങേയറ്റം വേദനിച്ചിട്ടുണ്ട് ഞാനും”

“ഇക്കാ മാപ്പ്…” പാത്തു അജൂന്റെ കാലിൽവീണു.

“പറഞ്ഞല്ലോ നിന്നോട്, എനിക്കാരോടും ദേഷ്യമില്ല എന്ന്. വേദനിച്ചു എന്നത് സത്യമാണ്, ഇപ്പോൾ ആ വേദനയില്ല. നീ എഴുന്നേൽക്ക്”

പാത്തു എഴുന്നേറ്റതും
“പുറത്തേക്കിറങ്ങ്, നിന്നെ കൈപിടിച്ചേൽപ്പിച്ച ഉപ്പയുടെ കയ്യിലേക്ക് തന്നെ നിന്നെ തിരിച്ചേൽപ്പിക്കാം” എന്ന് അജു പറഞ്ഞതും പാത്തു തകർന്നുപോയി.

“ഇക്കാ പ്ലീസ്… ഒരു ചാൻസ്, ഒരേയൊരു ചാൻസ് എനിക്ക് തന്നൂടെ, സത്യമറിയാതെ ഇനി ഒന്നിനുവേണ്ടിയും ഈ പാത്തു വാദിക്കില്ല. പ്ലീസ് ഇക്കാ” പാത്തു അജൂന്റെ ഷർട്ടിൽ പിടിച്ചു.

“കണ്ണാടിയും വിശ്വാസവും ഒരുപോലെയാ… വീണുടഞ്ഞതിന് ശേഷം എങ്ങനെ ചേർത്തുവെച്ചാലും ഒരു പൂർണത കിട്ടില്ല. അതുകൊണ്ട് ഇനി നിനക്ക് ചാൻസ് ഒന്നുമില്ല. പോയിട്ട് വേറെ പണിയുണ്ട് പുറത്തേക്കിറങ്ങ്”
ഷർട്ടിൽനിന്നും പാത്തൂന്റെ കൈ വിടുവിച്ച് അജു റൂമിൽനിന്ന് പുറത്തേക്കിറങ്ങി.

“അജുക്കാ എന്റെ താത്ത ഒരു പാവാണ്‌, വന്നിട്ട് ഇന്നുവരെ കരയാത്ത ഒരു ദിവസംപോലുമില്ല. നേരെചൊവ്വേ ഒന്നും കഴിച്ചിട്ടില്ല. ഇനിയും കാരയിക്കരുത്” പത്തുവസ്സുള്ള അനിയൻ താത്താക്കുവേണ്ടി സംസാരിച്ചു.
അപ്പോഴേക്കും റൂമിൽനിന്നും പുറത്തേക്കുവന്ന പാത്തൂനെ കണ്ടപ്പോൾ ഫായിക്ക് മറുപടി നൽകാതെ പാത്തൂന്റെ കയ്യിലേക്ക് അജൂന്റെ കയ്യിലുണ്ടായിരുന്ന പേപ്പർ നീട്ടി.
“വായിച്ചുനോക്കി ഒപ്പിടണം”

അത് വാങ്ങാൻ മടിച്ച പാത്തൂന്റെ കൈപിടിച്ച് അജുതന്നെ അതവളുടെ കൈകളിൽ വെച്ചുകൊടുത്തു.

“മോനെ… ഒന്നൂടെ ആലോചിച്ചിട്ട് പോരെ ഇങ്ങനെയൊക്കെ” കാണാനുള്ള ശക്തിയില്ലാതെ ആ ഉപ്പ ചോദിച്ചു.

“ഇല്ല. ഒന്നും ആലോചിക്കാതെ ഇവളാണ് ഡിവോഴ്സ് ആവശ്യപ്പെട്ടത് എങ്കിലും ഞാൻ ഒരുപാട് ആലോചിച്ചാണ് ഇവൾക്കിത് നൽകിയത്.”

“ഇക്കാ… പ്ലീസ്, എന്റെ താത്താനെ കൊണ്ടുപൊയ്ക്കൂടെ…?”

“നീ ചെറുതല്ലേ ഫായി, നിനക്കിതൊന്നും മനസ്സിലാവില്ല”

നഷ്ടപ്പെടാൻപോകുന്ന ജീവിതത്തെയോർത്ത് വീണ്ടും പാത്തു അവനുമുന്നിൽ കൈകൂപ്പിയെങ്കിലും
“പോയിട്ട് വേറെ പണിയുണ്ട്” എന്നായിരുന്നു യാതൊരു ദയയും കൂടാതെ അജൂന്റെ മറുപടി.

മനസ്സില്ലാമനസയോടെ പാത്തു ആ പേപ്പർ തുറന്നു.

“MUTUAL DIVORCE PETITION” എന്ന ഹെഡിങ് കണ്ടതും പാത്തൂന്റെ കണ്ണുനിറഞ്ഞു.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

3.4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അകലെ – Part 13”

Leave a Reply

Don`t copy text!