Skip to content

അകലെ – Part 24

akale-aksharathalukal-novel

✒️F_B_L

“താത്താ അത് എന്റെ ഉമ്മയാണ്. അജുക്കയോട് എന്നെ വിട്ടുകൊടുക്കല്ലേ എന്ന് പറ” ജുമാന കരയാൻ തുടങ്ങി.

പാത്തൂന്റെ കൈപിടിച്ച് അവൾക്കുപുറകിലായി ജുമാനയും വീടിനകത്തേക്ക് കയറി. അവിടെയിരിക്കുന്ന മൂന്നുപേരെ കണ്ട് ജുമി മുകളിലേക്ക് കയറാനൊരുങ്ങിയതും

“മോളെ ജുമീ ഒന്ന് നിന്നെ” അജു വിളിച്ചു.
ജുമി തിരിഞ്ഞ് അജൂനെയും അവിടെ ഇരിക്കുന്നവരെയും മാറിമാറിനോക്കി.

“മോൾക്ക് ഇവരെ അറിയോ…?”

“അറിയാം. ആ ഇരിക്കുന്നത് എന്റെ ഉമ്മയാണെന്നറിയാം”

“ഇവർ വന്നത് മോളെ കൊണ്ടുപോകാനാ”

“ഇല്ല ഈ ഉമ്മയെ എനിക്ക് വേണ്ട. എനിക്ക് ഇവിടെയുള്ള ഉമ്മയെ മതി. ഞാൻ പോകില്ല ഇവരുടെ കൂടെ. എനിക്ക് ഇവിടെ നിന്നാമതി. അജുക്കയുടെ അനിയത്തിയായി ഇവിടെ നിന്നാമതി” ജുമി അജൂന്റെ അരികിലേക്ക് ഓടിയടുത്തു.

“ആർക്കും വിട്ടുകൊടുക്കില്ല മോളെ. വിട്ടുകൊടുക്കാനല്ലല്ലോ ഇക്ക മോളെ ഇങ്ങോട്ടുകൊണ്ടുവന്നത്.” അജൂന്റെ വാക്കുകൾ അവൾക്ക് ആശ്വാസമേകി.

“അജ്മലെ ഞങ്ങൽ വന്നത് അവളെ കൊണ്ടുപോകാനാണ്. വന്നത് കൊണ്ടുപോകാനാണെങ്കിൽ അത് ഞങ്ങൾ ചെയ്തിരിക്കും.” വന്നതിലൊരാൾ അജൂനോട് പറഞ്ഞു.

“ഹാ പിടക്കാതെ. ഒന്ന് സമാധാനിക്ക്. ഭീഷണിപ്പെടുത്തി അജൂന്റെ കയ്യിൽനിന്ന് ഇവളെ കൊണ്ടുപോകാം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ എത്തിയ നാടും ഇപ്പൊ ഇരിക്കുന്ന വീടും നിങ്ങൾക്ക് തെറ്റി. അജൂനെ വെല്ലുവിളിച്ച് ഇവിടുന്ന് ജുമിയെ കൊണ്ടുപോകാമെന്ന് നിങ്ങൾ വിചാരിക്കരുത്.” അജു അയാളുടെ മുഖത്തിനുനേരെ കൈചൂണ്ടി.

“അവൾക്ക് ജന്മം നൽകിയ ഉമ്മയാണ് ഈ ഇരിക്കുന്നത്. ഈ ഉമ്മയാണ് അവളെ കൊണ്ടുപോകുന്നത്. അതിനെ നിനക്ക് തടുക്കാൻ കഴിയില്ല.”

അയാളത് പറഞ്ഞതും
“നിങ്ങളായിരിക്കും ഈ ഉമ്മയുടെ പുതിയ കെട്ടിയോൻ അല്ലെ. നിങ്ങൾക്കറിയില്ലേ ഈ പെൺകുട്ടിയെ അനാഥാലയത്തിൽ ചേർത്തത്. അന്ന് ഇവൾക്ക് ഒൻപത് വയസ്സല്ലേ. എന്തെ അന്ന് നിങ്ങൾഇവളെ ഉപേക്ഷിച്ചു. ഇവളുടെ ഉപ്പ എല്ലുരുകുന്ന പൊരിവെയിലിൽ നിന്ന് കഷ്ട്ടപ്പെട്ട് ഇവർക്ക് സുഖമായി ജീവിക്കാനുള്ള വീടും പുരയിടവും ഒരുക്കിയത് ഈ ഉമ്മ മറ്റൊരാൾക്ക് വിറ്റ്, നിങ്ങളുടെ കൂടെ ഇറങ്ങിവരുമ്പോൾ എന്തെ ഈ മോളെ ഓർത്തില്ല. ഇന്നിപ്പോ വളർന്നുവലുതായപ്പോൾ എന്തിനുതേടിവന്നു. ഈ ചോദ്യങ്ങൾക്ക് നിങ്ങൾ മറുപടിനൽകിയാൽ നിങ്ങൾക്ക് ഇവളെ കൊണ്ടുപോകാം. ഇല്ലെങ്കിൽ എന്റെ മയ്യത്തിൽ ചവിട്ടിയായിരിക്കും നിങ്ങളിവളെ കൊണ്ടുപോകുന്നത്” അജു അയാളുടെ മുഖത്തുനോക്കി പറഞ്ഞു.

“നിന്ന് വാജകമടിക്കാതെ അവളെയിങ്ങുതാടാ” അവരുടെ കൂടെവന്നതിൽ നേരത്തെ ഭീഷണിമുഴക്കിയ അയാൾ ജുമിയുടെ കയ്യിൽപിടിച്ചു വലിച്ചതും
അജു മുഷ്ടിമടക്കി അവനെ തൊഴിച്ചു.

“പറഞ്ഞില്ലേ കൂട്ടുകാരാ… എന്റെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയാൽ ജുമിയെ നിങ്ങളുടെ കൂടെ ഞാൻ പറഞ്ഞയക്കും. അതല്ല കയ്യൂക്ക് കാണിക്കാനാണ് ഉദ്ദേശമെങ്കിൽ നേരെചൊവ്വേ തിരിച്ചുപോകില്ല.
അപ്പോഴേക്കും പാത്തൂന്റെ കയ്യിലിരുന്ന അജൂന്റെ ഫോൺ അടിച്ചു.

“ഇക്കാ ഫോൺ, ഉസ്താദ്…” പാത്തു പേടിച്ചാണ് അത് പറഞ്ഞത്.

അജു ഫോൺ വാങ്ങി കോളെടുത്തു.
“ഇല്ല ഉസ്താദ്, ഒരു കല്യാണത്തിലായിരുന്നു. അതാണ്‌” അജു പറയുന്നത് പാത്തു കേട്ടു.

കുറച്ചുനേരം മറുതലക്കൽ പറയുന്നത് മുഴുവനും കേട്ട്
“അപ്പൊ അങ്ങനെയാണ് കാര്യങ്ങളല്ലേ, അവർക്കുവേണ്ടത് ഞാൻ കൊടുക്കുന്നുണ്ട്. ഇത് കഴിഞ്ഞിട്ട് ഞാൻ വിളിക്കാം” എന്നുപറഞ്ഞ് അജു ഫോൺ പാത്തൂനെ തിരികെ ഏല്പിച്ച് ജുമാനയുടെ ഉമ്മയുടെ ഭർത്താവിന്റെ നേരെ ചെന്നു.

“പാലക്കാട്‌ ഓർഫനേജിലെ ഉസ്താദാണ് വിളിച്ചത്. നിങ്ങളുടെ ചാരനായിരുന്ന നിങ്ങളുടെ സുഹൃത് നിങ്ങളെ പറ്റി എല്ലാം ഉസ്താദിനോട് പറഞ്ഞു. അത് പറയാനാ ഉസ്താദ് വിളിച്ചത്.” എന്ന് പറഞ്ഞതും അവരുടെ മുഖഭാവം മാറി.
അജു ആ ഉമ്മയുടെ നേരെ തിരിഞ്ഞു.

“ഉമ്മയാണത്രെ ഉമ്മ. ഒന്ന് പെറ്റാൽ എല്ലാ സ്ത്രീകളും ഉമ്മയാണ്. അത് വെറും അലങ്കാരം മാത്രം. ശെരിക്കും ഉമ്മയാവണമെങ്കിൽ സ്വന്തം മക്കളെ സ്നേഹിക്കണം. അവർക്ക് ഏറ്റവും വേണ്ടപ്പെട്ട സമയത്ത് ഉമ്മമാര് അവർക്കരികിൽ വേണം. അല്ലാതെ സ്വന്തം മകളെ യത്തീമാക്കി സ്വന്തം സുഖംതേടി പോകുന്ന നിങ്ങളൊന്നും ഒരു ഉമ്മയല്ല. വെറുതെ കിട്ടിയ പണമൊക്കെ തീർന്നപ്പോൾ വീണ്ടും വന്നിരിക്കുന്നു ഉമ്മ എന്ന അവകാശവാദവുമായിട്ട്. ജുമിയുടെ വാർഡൻ നിങ്ങളോട് ഇവളുടെ പേരിൽ സ്വത്തുണ്ട് എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ ഇന്ന് നിങ്ങളിവിടെ വരുമായിരുന്നോ… ഇല്ലല്ലോ… അതുകൊണ്ട് ഇപ്പൊ ഇറങ്ങിക്കോണം നിങ്ങളുടെ കെട്ടിയോനേം കൂട്ടുകാരനെയും വിളിച്ച്. ജുമിനെയോ അവളുടെ പേരിലുള്ള സ്വത്തിലോ കണ്ണുവെക്കാതെ മോളെ കാണണം എന്നുണ്ടേൽ ഇനിയും ഈ പടികടന്ന് നിങ്ങൾക്കിവിടെ വരാം. അല്ലങ്കിൽ…” അജു അത്രയും പറഞ്ഞ് ജുമിക്ക് നേരെ തിരിഞ്ഞു.

“മോളെ നീ ചെല്ല്.”
“പാത്തൂ അവളെ കൊണ്ടുപോ”

പാത്തു ജുമിയെയും കൊണ്ട് മുകളിലേക്ക് കയറിയതും
വന്നവർ മൂന്നുപേരും പുറത്തേക്കിറങ്ങി.

“പറഞ്ഞത് ഓർമയില്ലേ… മകളെ കാണണം എന്നല്ലാതെ മറ്റെന്തെകിലും ആഗ്രഹം നിങ്ങളുടെ മനസ്സിലുണ്ടെൽ ഇനി ഇങ്ങോട്ട് കയറരുത്.” അജു അവർ കാറിലേക്ക് കയറിയപ്പോൾ പറഞ്ഞു.

തിരികെ റൂമിലെത്തിയതും ജുമി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
“ഞാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്നറിയോ ഇങ്ങനെ എന്നെ സ്നേഹിക്കുന്ന എന്നെ സംരക്ഷിക്കുന്ന ഒരു ഇക്കയെ. പടച്ചോൻ എന്റെ ആഗ്രഹം അറിഞ്ഞുതന്നതാ എനിക്ക് അജുക്കയെ”

“ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. അവസാനം ഉമ്മയിൽനിന്ന് അകറ്റി എന്നുമാത്രം പറയരുത്”

“ഇല്ല അജുക്കാ. ഒരിക്കലും പറയില്ല. ന്റെ ഉപ്പ ജീവിച്ചിരുന്നപ്പോൾ പറഞ്ഞിരുന്നത് എന്നെങ്കിലും ഒരിക്കൽ അജുക്ക എന്നെ തേടിവരുമെന്നാ… അല്ലാതെ എന്റെ ഉമ്മ എന്നെ തേടിവരുമെന്നല്ലാ” ജുമി അവനെ കെട്ടിപ്പിടിച്ച് പറയുമ്പോൾ പാത്തൂന്റെ നെഞ്ഞിടിക്കാൻ തുടങ്ങി.

“ജുമീ നീ പോയി കുളിച്ചിട്ടൊക്കെ വാ. അജുക്കയും ഒന്ന് കുളിച്ചോട്ടെ. ആകെ നാറിയിട്ടുണ്ട് അജുക്ക” എന്ന് പാത്തൂന് കണ്ടുനിൽക്കാൻ കഴിയാതായപ്പോ പറഞ്ഞു.

“ഈ താത്താക്ക് അസൂയയാണ്. ഞാൻ ഈ അജുക്കാനേ ഒന്ന് കെട്ടിപ്പിടിച്ചപ്പോ. ന്നാ പിടിച്ചോ താത്താടെ അജുക്കാനേ” ജുമി അജൂനെ പാത്തൂന്റെ അടുത്തേക്ക് തള്ളിവിട്ട് അവളുടെ റൂമിലേക്ക് പോയി.

“എന്താ ഒരു പുന്നാരം.” പാത്തു മുഖം തിരിച്ചു.

“ന്റെ പെണ്ണെ, എനിക്കവൾ എന്റെ സ്വന്തം അനിയത്തിയാ. അവൾക്ക് അവളുടെ സ്വന്തം ഇക്കയും. നീ അതിനെ വേറൊരു അർത്ഥത്തിൽ നോക്കിയാൽ ഉള്ളത് പറയാലോ പാത്തൂ നമ്മൾതമ്മിൽ ഇനിയും തെറ്റും”

“തെറ്റിയാൽ നിങ്ങളെ ഞാൻ കൊല്ലും. എന്നിട്ട് ഞാനും ചാവും”

______________________

ദിവസങ്ങൾ മാസങ്ങളായി കടന്നുപോയി.
ഇണക്കങ്ങളും പിണക്കങ്ങളുമായി അജൂന്റെയും പാത്തൂന്റെയും ദാമ്പത്യജീവിതം സന്തോഷത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു.

വീട്ടിൽ എല്ലാവരും ഉള്ള ഒരു ഞായറാഴ്ച…
റിയാസും കുഞ്ഞോളും ഇച്ചുമോനും ബാബിയും എല്ലാവരും അന്നാ വീട്ടിലുണ്ട്.

“ബാബിക്ക് വിശേഷം ഒന്നുമായില്ലേ” അടുക്കളയിൽ ഉച്ചക്കുള്ള ബിരിയാണി തയ്യാറാക്കുന്നതിനിടയിൽ കുഞ്ഞോള് ചോദിച്ചു.

“അവർക്ക് പടച്ചോൻ വിധിച്ച സമയം ആയിട്ടുണ്ടാവില്ല കുഞ്ഞോളെ” എന്ന് ഉമ്മ മറുപടി നൽകി.

“കല്യാണം കഴിഞിട്ട് ഇപ്പൊ ആറേഴുമാസം കഴിഞ്ഞില്ലേ. ഇവരുടെ ശേഷം കല്യാണം കഴിഞ്ഞ അനുക്കയുടെ കൂട്ടുകാരന്റെ ഭാര്യ ഗർഭിണിയാണ്. അതുകൊണ്ട് ചോദിച്ചതാ”

ഇന്ന് സഹല ചോദിച്ചപോലെ പലരും പാത്തൂനോട് ചോദിക്കാറുണ്ട് വിശേഷം ഉണ്ടോ എന്ന്.
അവരോടൊക്കെ മറുപടിപറഞ്ഞ് മടുത്തിരിക്കുന്നു.
ആദ്യമൊക്കെ പുഞ്ചിയോടെ ആയിട്ടില്ല എന്ന് പറയാറുള്ള പാത്തു ഇന്ന് മറുപടിപറയുമ്പോൾ ഇന്നാ പുഞ്ചിരിയില്ല.

“മോള് വിഷമിക്കണ്ട സമയമാവുമ്പോൾ പടച്ചവൻതന്നെ നിങ്ങൾക്ക് നല്ലൊരു കുഞ്ഞിനെതരും” ഉമ്മ അവളെ തലോടി സമാധാനിപ്പിച്ചു.

“കുഞ്ഞിക്ക എവിടെപ്പോയി”

“അറിയില്ല. അവിടെ ഉണ്ടായിരുന്നു. നേരത്തെ ഇച്ചു മോനേ കളിപ്പിക്കുന്നുണ്ടായിരുന്നു”

“അതേ കഥപറഞ്ഞ് നിക്കാതെ ഇതൊക്കെ ആ ടേബിളിലേക്ക് എത്തിക്കാൻ നോക്ക് മക്കളെ” ഉമ്മ പറഞ്ഞപ്പോൾ
പാത്രങ്ങളുടെ അവർ ടേബിളിലേക്ക് നടുന്നു.

“ഈ ചെക്കൻ നട്ടുച്ചക്ക് എവിടെപ്പോയി മക്കളെ”

“ഇച്ചു കരഞ്ഞപ്പോൾ കടയിലേക്ക് പോയതാ രണ്ടാളും” എന്ന് റിയാസ് ഉമ്മയുടെ ചോദ്യത്തിന് മറുപടിപറഞ്ഞു.

“ദേ വരുന്നു മാമയും മോനും. മിട്ടായി കിട്ടിയപ്പോൾ ചെക്കന്റെ സന്തോഷം നോക്ക്” ഗേറ്റ് കടന്ന് നടന്നുവരുന്ന അവരെ നോക്കി അനസ്.

“എന്നാണാവോ അവനും ഒരു കുഞ്ഞുണ്ടാകുന്നത്” എന്ന് ഉപ്പ.

“കൈകഴുകി ഇരിക്ക് അജൂ…” റിയാസ് പറഞ്ഞു.

അജു കൈകഴുകി അവർക്കൊപ്പം ഇരുന്നു.

“അനുക്കാ അളിയാ നമുക്കൊരു ട്രിപ്പ് പോയാലോ.”
അജു ചോദിച്ചു.

“ഇപ്പോഴോ…” എന്ന് അനസ്.

“ഇപ്പോഴല്ല. അടുത്താഴ്ച മറ്റന്നാൾ ജുമിയുടെ പരീക്ഷ കഴിയും. ഫായിമോന്റെ പരീക്ഷ കഴിഞ്ഞോ പാത്തൂ”

“ഇന്നലെ കഴിഞ്ഞു”

“അപ്പൊ അടുത്ത ആഴ്ച വിട്ടാലോ. പിന്നൊരുകാര്യം എല്ലാരും വേണം. ആരും ഇല്ലാന്ന് പറയരുത്”

“ശെരി ഞങ്ങൾ റെഡി, അല്ലെ അനസേ”

“ആ അളിയാ.”

അന്നത്തെ ആ പകലുമുഴുവൻ ട്രിപ്പിനെ പറ്റിയുള്ള ചർച്ചകളായിയുന്നു. ചർച്ചകൾക്കൊടുവിൽ ബെഡിലേക്ക് ചാഞ്ഞ അജു പാത്തൂന്റെ തേങ്ങലുകേട്ട് കണ്ണുതുറന്നു.
അജൂനെ ചേർന്ന് കിടക്കുന്ന പാത്തു കരയുന്നുണ്ടെന്ന് അവന് മനസ്സിലായി.
കയ്യെത്തിച്ച് ബെഡ്ലാമ്പ് ഓണാക്കിയപ്പോൾ പാത്തൂന്റെ കലങ്ങിയ കണ്ണുകളാണ് അജു കണ്ടത്.

“എന്തുപറ്റി ഈ പാതിരാക്ക് കരയാൻ.”

“ഒന്നുല്ല” പാത്തു കണ്ണുതുടച്ചു.

“ഒന്നുല്ലാതെ പിന്നെയെന്തിനാ ഇരുന്ന് മോങ്ങുന്നേ”

“ഒന്നുല്ല ഇക്കാ… ഇക്ക ഉറങ്ങിക്കോ” പാത്തു അവന്റെ നെഞ്ചിലേക്ക് തലവെച്ച് അവനെ കെട്ടിപ്പിടിച്ചു.

തന്നെ ചുറ്റിപ്പിടിച്ച കൈ വിടുവിച്ച് അജു ബെഡിലിരുന്ന് അവളെ എഴുന്നേൽപ്പിച്ചു.
അവൾക്കഭിമുഖമായി തലയും കുനിച്ചിരിക്കുന്ന പാത്തൂന്റെ കൈപിടിച്ച്
“ദേ ഇങ്ങോട്ട് നോക്ക് പാത്തൂ. നിനക്കിവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ”

“ഇല്ല”

“ഞാൻ നിന്റെ ആവശ്യങ്ങൾ അറിഞ്ഞിട്ട് ചെയ്തുതരാതിരിക്കുന്നുണ്ടോ…?”

“ഇല്ല”

“ദേ ഇങ്ങോട്ട് നോക്ക്” അജു അവളുടെ മുഖം കൈകളിൽ എടുത്തു. അപ്പോഴും പാത്തൂന്റെ കണ്ണുകളിൽ കണ്ണീരിന്റെ നനവുണ്ടായിരുന്നു.

“ഞാൻ നിന്നെ സ്നേഹിക്കാതിരിക്കുന്നുണ്ടോ പെണ്ണെ”

ആ ചോദ്യം അവൾക്ക് ഇഷ്ടപ്പെട്ടുകാണില്ല. അതാവും അവന്റെ ചുണ്ടുകളിൽ പാത്തൂന്റെ കൈപതിഞ്ഞത്.
“അങ്ങനെയൊന്നും പറയല്ലേ ഇക്കാ”

“ഇതൊന്നുമല്ലങ്കിൽ പിന്നെ എന്തിനാ എന്റെ പെണ്ണ് കരയുന്നെ” പാത്തൂന്റെ കൈ എടുത്തുമാറ്റി അജു ചോദിച്ചു.

“എല്ലാരും ചോദിക്കുന്നു വിശേഷം ആയില്ലേ എന്ന്.”

“അതാണോ കാര്യം. നീയിങ്ങ് അടുത്ത് വാ”അജു അവളെ അവന്റെമുന്നിൽ ഇരുത്തി. പുറകിൽനിന്ന് അവളെ അരയിലൂടെ കയ്യിട്ട് കോർത്തുപിടിച്ചു.
രണ്ടുപേരുടെയും മുഖം കണ്ണാടിയിൽ രണ്ടുപേർക്കും കാണാമായിയുന്നു.
പാത്തൂനെ ചുറ്റിപ്പിടിച്ച അജൂന്റെ കൈകളിൽ പിടിച്ച് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.

“ആരാ ന്റെ പെണ്ണിനെ ഇപ്പൊ സങ്കടപ്പെടുത്തിയത്”

“എല്ലാവരും ചോദിക്കുന്നുണ്ട്. ഇന്ന് കുഞ്ഞോളും ചോദിച്ചു. ഫിദ വിളിച്ചിരുന്നു ഇന്ന്. അവളും ചോദിച്ചു. അവള് പറയാ നല്ലൊരു ഡോക്ടറെ കാണാൻ.”

“അതൊന്നും എന്റെ പെണ്ണ് കാര്യാക്കണ്ട. നമ്മുടെ കല്യാണം കഴിഞ്ഞപ്പോൾ നമ്മള് അത്ര രസത്തിൽ അല്ലായിരുന്നു. പിന്നെ പ്രശ്നങ്ങളായി. പിന്നെ നിന്റെ കാലും ഒടിഞ്ഞു. മാസം എത്രപോയി.”

“അതൊക്കെ കഴിഞ്ഞിട്ട് ഇപ്പൊ എത്രമാസമായി. നമുക്കൊരു ഡോക്ടറെ കണ്ടാലോ.”

“എന്താ മോളെ, കുറച്ചൂടെ കഴിയട്ടെ. ഇപ്പൊ നമുക്ക് നമ്മളില്ലേ…”

“അതല്ല ഇക്കാ… ഇന്ന് കുഞ്ഞോള് സഹലാത്താനോട് പറയുന്നത് കേട്ടു”

“എന്ത്”

“എനിക്ക് ന്തേലും പ്രശ്നം ഉണ്ടാവും. അതോണ്ടാവും ഇങ്ങനെയെന്ന്. പിന്നെ…” പാത്തൂന്റെ ശബ്ദം ഇടറി. വറ്റിയ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ചിലപ്പോൾ ഞാനൊരു മച്ചിയായിരിക്കും എന്നുവരെ പറഞ്ഞു കുഞ്ഞോള്” അവളതുപറയുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ അജു കണ്ണാടിയിൽ കണ്ടു.

അജു അവളെ പിടിവിട്ട് അവന് അഭിമുഖമായി തിരിച്ചിരുത്തി.
“അവരത് പറഞ്ഞോട്ടെ. നീയത് കാര്യമാക്കണ്ട. പിന്നെ കല്യാണം കഴിഞ്ഞിട്ട് ഏഴുമാസമല്ലേ ആയുള്ളു. ഏഴുവർഷമൊന്നും അല്ലല്ലോ. എട്ടും പത്തും വർഷം കഴിഞ്ഞിട്ട് മക്കളില്ലാത്ത എത്രയോപേരുണ്ട്. എപ്പോഴാണോ പെണ്ണെ നമ്മള്.”

“എനിക്കെന്തോ അതൊക്കെ കേട്ടപ്പോൾ സങ്കടായി. ഞാൻ കാരണം ഇക്കാക്ക് ഒരു വാപ്പയാകാൻ കഴിഞ്ഞില്ലെങ്കിലോ”

“അതൊന്നുല്ല പെണ്ണെ. നീ വാ ഇവിടെ കിടക്ക്. ഞാനൊന്ന് നോക്കട്ടെ നിനക്ക് ഉമ്മയാവാൻ പറ്റുമോ ഇല്ലേ എന്ന്”

അജു അവളെ നെഞ്ചിലേക്കിട്ട് ലൈറ്റ് ഓഫാക്കി.
അവളുടെ കണ്ണിലെ നീരുറവ വറ്റി.
അവർക്കിടയിലെ വിടവുകൾ നികന്നു…

“പാത്തൂസേ…”

അവളൊന്ന് മൂളി

“നീ നോക്കിക്കോ പെണ്ണെ, നമ്മുടെ സങ്കടം പടച്ചവൻ കാണും. നിന്നെപ്പോലെ നല്ലൊരു സുന്ദരിമോളെ നമുക്ക് കിട്ടും. അഥവാ ഇനി ഒരുപാടുകാലം വൈകിയാലും മരണംവരെ എന്നും നീ എന്റെ നെഞ്ചിലുണ്ടാകും. ആരെന്തുപറഞ്ഞാലും ഞാൻ നിന്നെ കുറ്റപ്പെടുത്തില്ല. അതുപോരെ നിനക്ക്. ഇനി അതാലോചിച്ച് സങ്കടപ്പെട്ട് വേറെ അസുഖമൊന്നും വരുത്തിവെക്കരുത്.”

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

2.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!