Skip to content

അകലെ – Part 14

akale-aksharathalukal-novel

✒️F_B_L

നഷ്ടപ്പെടാൻപോകുന്ന ജീവിതത്തെയോർത്ത് വീണ്ടും പാത്തു അവനുമുന്നിൽ കൈകൂപ്പിയെങ്കിലും
“പോയിട്ട് വേറെ പണിയുണ്ട്” എന്നായിരുന്നു യാതൊരു ദയയും കൂടാതെ അജൂന്റെ മറുപടി.

മനസ്സില്ലാമനസയോടെ പാത്തു ആ പേപ്പർ തുറന്നു.

“MUTUAL DIVORCE PETITION” എന്ന ഹെഡിങ് കണ്ടതും പാത്തൂന്റെ കണ്ണുനിറഞ്ഞു.
അവൾ ആ പേപ്പറിൽനിന്നും തലയുയർത്തി അജൂനെനോക്കി.
“ഇക്കാ പ്ലീസ്, എനിക്ക് ഇക്കാടെകൂടെ ജീവിക്കണമെന്നുണ്ട്, പ്ലീസ് ക്ഷമിച്ചൂടെ ഈ പാത്തൂനോട്” അവൾ അവസാനമായി അവനോട് കെഞ്ചി.

“പറഞ്ഞില്ലേ നിന്നോട് പലവട്ടം. പെട്ടെന്ന് അത് വായിച്ച് എന്തെങ്കിലും തെറ്റുണ്ടോന്ന് നോക്കി ഒപ്പ് ഇട്ടോ” അജു ദേഷ്യപ്പെട്ട് പുറത്തേക്ക് നോക്കി തിരിഞ്ഞുനിന്നു.

പാവം പാത്തു. കോളജിലെ പോക്കൊക്കെ അവസാനിപ്പിച്ച് അജൂന്റെകൂടെ ജീവിക്കാൻ തുടങ്ങിയിട്ട് മാസം രണ്ടായില്ല. അപ്പോഴേക്കും ബന്ധം വേർപ്പെടുത്തുന്ന വേദനയിൽ അവളത് വായിക്കാൻ തുടങ്ങി.

അവളെയുംനോക്കിക്കൊണ്ട് അവളുടെ ഉപ്പയും ഉമ്മയും അനിയനും.

“MUTUAL DIVORCE PETITION”
അവൾ തുടർന്ന് വായിച്ചുതുടങ്ങിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയാൻ തുടങ്ങി.
എല്ലാം വായിച്ചുകഴിഞ്ഞപ്പോൾ ആ പേപ്പർ വലിച്ചെറിഞ്ഞ് അജൂനെ പുറകിൽനിന്ന് കെട്ടിപ്പിടിച്ചു.

എന്താണിവിടെ നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല.
അതുകൊണ്ട് ഫായി ആ പേപ്പർ കയ്യിലെടുത്തു.
മുകളിലുള്ള തലക്കെട്ടിനുതാഴെ
“സോറി പാത്തു, നിന്നെ വിട്ട് അജൂനൊരു ജീവിതം ഉണ്ടാകുമെന്ന് നീ കരുതുന്നുണ്ടോ, എനിക്ക് നീയില്ലാതെ പറ്റില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഞാനെത്ര വേദനിച്ചെന്ന് നിനക്കറിയോ, സാരല്ല എല്ലാം വിധി. ഇനി നീ കരയരുത്. നിന്റെ ഉപ്പ പറഞ്ഞ വാക്ക് എനിക്ക് പാലിക്കണം. കഴിഞ്ഞതൊക്കെ മറന്ന് പുതിയൊരു ജീവിതത്തിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. പോരുന്നോ എന്റെകൂടെ…?” വായിച്ചുകഴിഞ്ഞതും “ഉപ്പാ ഇത് love letter ആണ്” എന്ന് ഫായി ഉറക്കെ വിളിച്ചുപറഞ്ഞു.

പുറകിൽനിന്ന് തന്നെ കെട്ടിപ്പിടിച്ചുനിൽക്കുന്ന പാത്തൂന്റെ കൈ പിടിച്ച് അവൾക്ക് നേരെ തിരിയുമ്പോൾ അജൂന്റെ കണ്ണിലും നനവുണ്ടായിരുന്നു.
അത് നോക്കാതെ പാത്തു അവനെ കെട്ടിപ്പിടിച്ചുനിന്നപ്പോൾ
“പാത്തൂ… വിട്ടേ… ഉപ്പയും ഉമ്മയും ഫായിയും നിൽക്കുന്നു” എന്ന് പതിയെ പാത്തൂന്റെ ചെവിയിൽ അജു പറഞ്ഞപ്പോഴാണ് പാത്തു അവനിൽനിന്ന് അകന്നുനിന്നത്.

ഇതൊക്കെ കണ്ട് സന്തോഷത്താൽ നിറഞ്ഞുവന്ന കണ്ണീരിനെ തുടച്ചുമാറ്റി ഉമ്മ അടുക്കളയിലേക്ക് നടന്നതും
“ഉമ്മാ… എനിക്ക് വിശക്കുന്നു, വല്ലതും ബാക്കിയുണ്ടോ” എന്ന് അജു.

“ഇരിക്ക് മോനെ, ഒരു അഞ്ചുമിനിറ്റ് ഇപ്പോ ഉണ്ടാക്കിത്തരാം” എന്നുപറഞ്ഞ് ഉമ്മ അടുക്കളയിലേക്ക് നടന്നു.

“മക്കളിപ്പോ പോകോ” എന്ന് ഉപ്പ ചോദിച്ചപ്പോൾ
“ഇല്ല, ഉച്ചക്ക് ശേഷമേ പോകൂ” എന്ന് അജു മറുപടിപറഞ്ഞു.
അത് കേട്ടപ്പോൾ ഉപ്പ അങ്ങാടിയിലേക്കിറങ്ങി.

ഉപ്പ ഇറങ്ങിയതും പാത്തു അജൂനെ അവനെ ചേർത്തുപിടിച്ചു.

“എന്തിനാ ഈ പാത്തൂനെ ഇങ്ങനെ സങ്കടപ്പെടുത്തിയത്”

“പാത്തുമ്മാ ദേ ഫായി നോക്കിനിൽക്കുന്നു” എന്ന് അജു.

പാത്തു തിരിഞ്ഞ് “ന്താ ചെക്കാ നോക്കി നിൽകുന്നെ അപ്പുറത്തെങ്ങാനും പോടാ”

ഫായി പോയില്ല എന്നുമാത്രമല്ല നേരെ അജൂന്റെ അടുത്തേക്ക് വന്ന് അവനരികിൽ നിന്നു.
“ഇക്കാ ഇതെന്താ പറ്റിയത്” എന്ന് ഫായി ചോദിച്ചു.

“ഇക്കയിന്നലെ ഒരു കള്ളനെപ്പിടിക്കാൻ പോയപ്പോൾ കള്ളന്റെ കള്ളൻ കൂട്ടുകാരൻ തന്ന സമ്മാനമാണ്” എന്ന് അജു പുഞ്ചിരിയോടെ പറഞ്ഞു.

“നീ ഇങ്ങോട്ടുവരുമ്പോൾ അവിടെയുള്ള നിന്റെ എല്ലാ സാധനങ്ങളും കൊണ്ടുവന്നില്ലേ. അതൊക്കെ തിരിച്ച് ബാഗിലാക്കിക്കോ.” എന്ന് പാത്തൂനോട് പറഞ്ഞതും അവൾ റൂമിലേക്ക് നടന്നു. പുറകെ അജ്മലും.
അവർക്ക് പുറകെ ഫായിയും റൂമിലേക്ക്.
അപ്പോഴേക്കും ഫായിയെ ഉമ്മവിളിച്ചു.

റൂമിന്റെ വാതിലടച്ച് കുറ്റിയിട്ട് അജു പാത്തൂന്റെ അടുത്തേക്ക് പതിയെ നടന്നു.
അവളുടെ മുഖം കയ്യിലെടുത്ത്
“ന്താ പെണ്ണെ നീയാകെ ക്ഷീണിച്ചു” എന്ന് പറഞ്ഞപ്പോൾ
“ഇക്കയും ക്ഷീണിച്ചല്ലോ… എവിടായിരുന്നു ഒരാഴ്ച. ഫോണും ഓഫാക്കിയിട്ട് എവിടെക്കാ മുങ്ങിയത്”

“അതൊക്കെ പറയാ. ഒരുത്തൻ ഇന്നലെരാത്രി പിണങ്ങിപോയതാ. നിന്റെ പേര് പറഞ്ഞിട്ട്. അവനെയൊന്ന് വിളിച്ചിട്ട് പിണക്കം മാറ്റട്ടെ. ഇല്ലങ്കിൽ ശെരിയാവില്ല”

“അതാരാ എന്റെ പേരുപറഞ്ഞ് പിണങ്ങാൻമാത്രം”

“ഹാരിസാ, നിന്റെ ഇന്നലത്തെ കരച്ചിലുകണ്ട അവൻ, നിന്നെകൂട്ടിവരാതെ ഇനി തമ്മിൽ കാണില്ല എന്നുപറഞ്ഞ് പോയതാ”
അജു ഫോണെടുത്ത് ഹാരിസിന് വീഡിയോകാൾ ചെയ്തു.

“എവിടെ ഹാരിസേ…?”

“വീട്ടിലാണ്, എന്തെ…?”

“ഒന്നുല്ലപ്പാ നീയൊന്ന് തണുക്ക്. അപ്പൊ ഒരാളെ കാണിച്ചുതരാം”

“നിങ്ങളാദ്യം നിങ്ങളുടെ പാത്തൂനെ വിളിച്ചിട്ട് വാ, എന്നിട്ട് എന്നെ തണുപ്പിക്ക്”

“ഓ മോനെ… സമ്മതിച്ചു നിന്നെ, ഇതാണോ നീ പറഞ്ഞ പാത്തു” എന്ന് ചോദിച്ച് പാത്തൂനെ അവന്റെ അരികിലേക്ക് വലിച്ചിരുത്തി.

“അജുക്കാ… ഇതെപ്പോ, എന്നോട് പറഞ്ഞില്ലല്ലോ, ഇവിടെപ്പോവാൻ വേണ്ടിയാവുമല്ലേ തിരക്കിട്ട് ഇന്നലെത്തന്നെ ബുള്ളറ്റ് എടുക്കാൻ പോയത്. ന്തായാലും ഉഷാറായിട്ടുണ്ട്.

“സമാധാനായോ നിനക്ക് ഹാരിസേ…”

“ഏറെക്കുറെ. എന്നാലും ഒന്നൂടെ തീരുമാനാവാനുണ്ട്”

“അതെന്താടാ…”

“ഇക്കാടെ വീട്ടിലേക്ക് ഇനി എപ്പോഴാ”

“ഇൻഷാ അല്ലാഹ്… ഒന്നും അകലെയല്ല”

“എപ്പോഴാ അവിടെന്ന് പൊരുന്നേ…”

“ഉച്ചക്ക് ശേഷം ഇറങ്ങും. നീ പോണില്ലേ ഓഫിസിലേക്ക്”

“ആ ഇപ്പോ പോവും”

“ന്നാ ഇനി വന്നിട്ട് കാണാം” അജു ഫോൺ വെച്ചു.
എന്നിട്ട് പാത്തൂനെ നോക്കി.
“കണ്ടില്ലേ പാത്തൂ… ന്റെ ചങ്കാണ് അവൻ. എന്നേക്കാൾ ഒരുവയസ്സേ കുറവൊള്ളൂ. എന്നാലും ഇക്കാന്നാ വിളിക്കാ. മൂന്നുവർഷം മുൻപ് പരിചയപ്പെട്ടതാ, എന്നാലും അനുക്കയെക്കാളും എന്നെ സ്നേഹിച്ചത് ഇവനാ”

“താത്തപ്പെണ്ണേ… അജുക്കാ…. ചായ റെഡി. വായോ” ഫായി വാതിലിനപ്പുറത്തുനിന്ന് വിളിച്ചുകൂവി.
രണ്ടുപേരും വാതിൽതുറന്ന് പുറത്തിറങ്ങി.

നഷ്ടപ്പെട്ട സ്നേഹം അവർക്കിടയിൽ വന്നുചേർന്നു.
എപ്പോഴും കരച്ചിൽ മാത്രമായിരുന്ന പാത്തു ഇപ്പോൾ മനസ്സറിഞ്ഞു ചിരിക്കുന്നു. ആ പഴയ കളിയും ചിരിയും പാത്തൂന്റെ അടുത്തെത്തി. രണ്ടുപേയുടെയും സ്നേഹംകണ്ട് മനസ്സുനിറഞ്ഞ് അവരുടെ മാതാപിതാക്കളും. അജൂനും പാത്തൂനും പരാതിയും പരിഭവങ്ങളും പറഞ്ഞുതീർക്കാൻ ഇടം നൽകാതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി ഫായിയും.

ഉച്ചക്ക് ഭക്ഷണവും കഴിച്ച് അജൂന്റെകൂടെ പോകാനൊരുങ്ങി നിൽക്കുകയാണ് പാത്തു.
എല്ലാവരോടും യാത്രപറഞ്ഞിറങ്ങുമ്പോൾ
“ഈ ഗേറ്റ് കടന്ന് പുറത്തെത്തിയാൽ ഇനി നീ കരയരുത്” എന്ന് അജു പറഞ്ഞു.

ബുള്ളറ്റിൽ കയറി രണ്ടുപേരും യാത്രതുടങ്ങി.
യാത്രയിലുടെനീളം പാത്തു അജൂന്റെ വയറിലൂടെ ചുറ്റിപ്പിടിച്ച് ഇരുന്നു.

അജൂന്റെ വീടിനുമുന്നിലൂടെ ബുള്ളറ്റ് കടന്നുപോയപ്പോൾ
“അല്ലാ എവിടെക്കാ പോകുന്നത്, വീട് കഴിഞ്ഞു”
എന്ന് പാത്തു.

“നമ്മളിപ്പോ വീട്ടിലേക്ക് പോകുന്നില്ല. ആദ്യം ഓഫിസിൽപോയി ഹാരിസിനെ കാണണം. എന്നിട്ട് വീട്ടിലേക്ക്. അപ്പോഴേക്കും അളിയനും ഇക്കയും എല്ലാരും വീട്ടിലെത്തും” എന്ന് അജു പറഞ്ഞു.

വണ്ടിഅവിടെയെത്താൻ അധികസമയം വേണ്ടിവന്നില്ല.
ബുള്ളറ്റിൽനിന്നിറങ്ങി അജു പാത്തൂന്റെ കൈപിടിച്ച് ഓഫിസിലേക്ക് കയറി.

വന്നുകേറിയവരെ ശ്രദ്ധിക്കാതെ ഹാരിസ് മറ്റാരുമായോ ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് അജു കണ്ടത്.
അജു പാത്തൂനോട് “മിണ്ടരുത്” എന്ന് ആംഗ്യം കാണിച്ചു.
പതിയെ ഹാരിസിന്റെ അടുത്തെത്തി അവന്റെ സംഭാഷണം ശ്രദ്ധിച്ചു.
“ടാ തെണ്ടി” എന്ന് അജു വിളിച്ചതും ഹാരിസ് ഞെട്ടിക്കൊണ്ട് തിരിഞ്ഞുനോക്കി.

“അ…ജുക്കാ…”

“അതേടാ… ഞാൻ തന്നെ, പൊന്നുമോൻ ആ ഫോണോന്നെടുത്തെ”

“എന്തിനാ അജുക്കാ എന്റെ ഫോൺ”

“അതൊക്കെ പറയാ, ആദ്യം നീ ഫോണെടുക്ക്”

ഫോൺ ലോക്ക് ചെയ്ത് ഹാരിസ് അജൂന് ഫോൺനൽകി.

“ഇത് ഞാൻ എറിഞ്ഞുപൊളിക്കാനോ അതല്ല ഇത് നീതന്നെ തുറക്കോ”

“ഞാൻ തുറക്കാം” ഹാരിസ് അതിന്റെ സെൻസറിൽ അവന്റെ ചൂണ്ടുവിരൽ പതിച്ചതും സ്‌ക്രീനിൽ ഒരു ഉമ്മച്ചിക്കുട്ടിയുടെ ചിത്രം.

“നീ ഇവളുമായാണോ സംസാരിച്ചുകൊണ്ടിരുന്നത്”

അജു ഒന്ന് മൂളി.

“ഇവള്ടെ പേരെന്താ”

“അംന”

“ന്താ മോനെ ലൈനാണോ”

“അങ്ങനൊന്നുല്ല”
അത് കേട്ടപ്പോൾ അവന്റെ മൊബൈലിലെ ലാസ്റ്റ് വിളിച്ച നമ്പറിലേക്ക് അജു വിളിച്ചു. ലൗഡ് സ്പീക്കർ ഇട്ട് ഹാരിസിന്റെ കയ്യിൽക്കൊടുത്ത് സംസാരിക്കാൻ പറഞ്ഞു.

ഇതൊക്കെ കണ്ടുനിൽകുന്ന പാത്തൂനോട് അവിടെ ഇരിക്കാൻ പറഞ്ഞ് അജ്മലും അവിടെയിരുന്നു.

“എന്തായി അജുക്ക പോയോ…?” ഫോണിൽ മറുതലക്കൽ നിന്നുള്ള ചോദ്യം.

“ആ പോയി”

“ഹാവൂ രക്ഷപ്പെട്ടു. ഞാൻ വിചാരിച്ചു നമ്മൾപെട്ടെന്ന്”
അത് കേട്ടപ്പോൾ അജു ഫോൺ വാങ്ങി.

“പെങ്ങളെ ഞാനാണ് അജ്മൽ”
അത് പറഞ്ഞതും കോൾ കട്ടായി.

വീണ്ടും വിളിക്കാനൊരുങ്ങിയ അജൂനെ
“വേണ്ട ഇക്കാ. അത് പേടിച്ചിട്ടുണ്ടാവും” എന്നുപറഞ്ഞ് തടഞ്ഞു.

“ന്നാലും എന്നോടൊരുവാക്ക് പറയാതെ… ആ നടക്കട്ടെ” അജു ഫോൺ തിരിച്ചുനൽകി.

“അല്ലാ രണ്ടാളും വരുന്നവഴിയാണോ…?”

“ആ നേരെ ഇങ്ങോട്ടുപോന്നു”

“ഓഫിസ് ബെഡ്‌റൂമാക്കാൻ ഉദ്ദേശമുണ്ടോ അജുക്കാക്ക്”

“വേണ്ടിവന്നാൽ…” എന്ന് അജു പറഞ്ഞപ്പോൾ ഹാരിസൊന്ന് ഞെട്ടി.

“അപ്പൊ വീട്ടിൽപോവാൻ ഉദ്ദേശമില്ലേ അജുക്കാ…”
എന്ന് ഹാരിസ്.

“വെറുതെ പറഞ്ഞതാ ചെക്കാ… ഒരു അഞ്ചുമണി ആവുമ്പോഴേക്കും എല്ലാരും വീട്ടിലെത്തുമല്ലോ. അപ്പൊ കയറിച്ചെല്ലാം എന്ന് വിചാരിച്ചു. അതുവരെ ഇവിടവയിങ്ങനെ”

“എന്നാൽ കണക്ക് നോക്കിയാലോ” എന്ന് ഹാരിസ് ചോദിച്ചപ്പോൾ
“നാളെയാവട്ടെ. ഇന്നിപ്പോ പാത്തു ഇവിടെയില്ലേ. നമ്മള് അതുംനോക്കിയിരുന്നാൽ പാത്തു പോസ്റ്റാവും” എന്ന് അജു.

“അത് കുഴപ്പമില്ല, നിങ്ങൾ കണക്ക് നോക്കിക്കോ” എന്ന് പാത്തു പറഞ്ഞെങ്കിലും അജു സമ്മതിച്ചില്ല.

അപ്പോഴാണ് റിയാസിന്റെ ഫോൺവന്നത്.
“ഇല്ല അളിയാ… ഇരുട്ടുംമുൻപ് വീട്ടിലെത്തും. എന്നുപറഞ്ഞ് ഫോൺ വെച്ചു.

കുറച്ചുനേരം അവിടെ ഹാരിസിനൊപ്പം ചിലവഴിച്ച് പോകാനൊരുങ്ങിയപ്പോൾ
“അജുക്കാ പറയാൻ മറന്നു. പെങ്ങളുടെ കല്യാണം ഉറപ്പിച്ചു. അടുത്തമാസം ചെക്കൻ നാട്ടിലെത്തും. അപ്പൊ കല്യാണം എന്നാണ് തീരുമാനിച്ചത്”

“ആഹാ നന്നായി എന്തായാലും. വീട്ടിൽ എത്തിയാൽ ഉമ്മയോട് പറഞ്ഞേക്ക് നാളെ ഞങ്ങൾ വരുമെന്ന്. എന്നുവെച്ച് ആഘോഷമാക്കാനൊന്നും നിൽക്കണ്ട. ഉച്ചക്ക് ശേഷമേ വരൂ…” എന്ന് പറഞ്ഞ് അജ്മലും പാത്തുവും വീട്ടിലേക്ക് പുറപ്പെട്ടു.

ഉമ്മറത്ത് അവരെയും കാത്ത് റിയാസ് നിൽപ്പുണ്ടായിരുന്നു.
പുറത്തെ ബുള്ളറ്റിന്റെ ശബ്ദം അകത്തേക്ക് എത്തിയതും ഓരോരുത്തരായി പുറത്തേക്കെത്തി.

ബുള്ളറ്റിൽനിന്നിറങ്ങി അജു ഒരുകയ്യിൽ പാത്തൂന്റെ ബാഗും മറുകയ്യിൽ പാത്തൂന്റെ കയ്യും പിടിച്ച് സ്റ്റെപ്പിന്റെ മുന്നിലെത്തിയതും
“ഞങ്ങൾക്ക് അകത്തേക്ക് വരാമോ” എന്ന് ചോദിച്ചു.

“നിന്റെവീട്ടിലേക്ക് കേറിവരാൻ നീയെന്തിനാ സമ്മതം ചോദിക്കുന്നത്. കേറിപ്പോര്” എന്ന് ഉപ്പ.

അജു അവളെയുംകൊണ്ട് അകത്തുകയറി.

“മോനെ…” കോണിപ്പടി കയറി മുകളിലെ തന്റെ റൂമിലേക്ക് പോകാനൊരുങ്ങുന്ന അജൂനെ അവന്റെ ഉമ്മ വിളിച്ചു.
അജു ഉപ്പയെ നോക്കി “എന്തെ ഉമ്മാ”

“ഈ ഉമ്മയോട് പൊറുക്കില്ലേ എന്റെ മോൻ, അവരൊക്കെ ചേർന്ന് എന്റെ മോനെ ഒരുപാട് വേദനിപ്പിച്ചു എന്നറിയാം, അതൊക്കെ കണ്ടപ്പോൾ വിസ്വാസിക്കാതിരിക്കാൻ കഴിഞ്ഞില്ല ഉമ്മാക്ക്…” ആ ഉമ്മയുടെ കണ്ണുകൾ നിറയാൻ തുടങ്ങി.

അജു ഉമ്മയുടെ അരികിലേക്ക് നടന്ന്
“അതൊന്നും സാരല്ല ന്റെ ഉമ്മാ… കഴിഞ്ഞതൊക്കെ കഴിഞ്ഞു, ഇനി അതൊന്നും ഓർത്ത്‌ സങ്കടപ്പെടണ്ട, അജൂന് ആരോടും ദേഷ്യമില്ല. മനസ്സിലാക്കിയില്ലേ എന്നെ അതുമതി.” എന്ന് ആ ഉമ്മയെ കെട്ടിപ്പിടിച്ച് അജു പറഞ്ഞു.
ഇതൊക്കെ കണ്ട് ഉപ്പയും ദയനീയമായി അജൂനെ നോക്കുന്നുണ്ടായിരുന്നു.

“അജൂ… ഞാൻ നാളെ എന്റെവീട്ടിലേക്ക് പോവും” എന്ന് സഹല പറഞ്ഞപ്പോൾ
“പടച്ചോനെ ഇക്കയുടെ കാര്യം ബാബി അറിഞ്ഞോ” എന്നവൻ സംശയിച്ചു.

“എന്താ നീ ഇങ്ങനെ നോക്കുന്നെ, കുഴപ്പൊന്നുല്ല അജു, അടുത്തമാസം പത്തിനാ ഡെലിവറി പറഞ്ഞിരിക്കുന്നെ” എന്ന് സഹല പറഞ്ഞപ്പോൾ അവനൊരു ആശ്വാസം തോന്നി.

“ആഹാ അപ്പൊ ഈ വീട്ടിലേക്ക് ഒരാൾകൂടി വരാൻപോവുകയാണ് അല്ലെ. അപ്പൊ ഞാനൊരു കൊച്ചുപ്പ ആവുമല്ലേ” എന്ന് അജു.

“കുഞ്ഞളിയാ… പെട്ടെന്ന് നോക്കിക്കോ, അപ്പൊ വാപ്പയും ആവാം” എന്ന് റിയാസ് പറഞ്ഞപ്പോൾ എല്ലാവരും ഒന്ന് ചിരിച്ചു.
അതൊക്കെ കണ്ടപ്പോൾ പാത്തൂന് ന്തോ നാണം തോന്നി.

“അല്ലാ കുഞ്ഞിക്കാ ഈ കെട്ട്…” എന്ന് അജൂന്റെ തലയിൽനോക്കി കുഞ്ഞോളാണ് ചോദിച്ചത്.

“അത് കുഴപ്പൊന്നുല്ല, ഇന്നലെ ഒരു അടികൊണ്ടതാ, മൂന്ന് സ്റ്റിച്ചുണ്ട്” എന്നവൻ മറുപടിനൽകി കുഞ്ഞോളെ പറ്റിപ്പിടിച്ചിരിക്കുന്ന ഇച്ചാനുവിനെ എടുത്തു.

“ഇച്ചുട്ടി മാമാനെ മറന്നോ…?” എന്ന് ചോദിച്ച് അവനെയുമെടുത്ത് മുകളിലെ അവന്റെ റൂമിലേക്ക് കയറിപ്പോയി. പുറകെ പാത്തുവും

റൂമിലെത്തി പാത്തു അവളുടെ ഡ്രെസ്സൊക്കെ തിരികെ അലമാരയിലേക്ക് വെച്ച് ഇച്ചുട്ടിയുമായി കളിച്ചുകൊണ്ടിരുന്ന അജൂന്റെ അരികിലിരുന്ന് അവന്റെ തോളിലേക്ക് തലചായ്ച്ചു.

“അജുക്കാ… എല്ലാം തിരികെ കിട്ടിയില്ലേ… സങ്കടമൊക്കെ മാറിയില്ലേ…?” എന്ന് പാത്തു ചോദിച്ചപ്പോൾ അവളെ ചേർത്തുപിടിച്ച്
“ഇനി നമുക്ക് പുതിയൊരു ജീവിതം ജീവിച്ചുതുടങ്ങണം” എന്നവൻ പറഞ്ഞു.

രാത്രിയിലെ ഭക്ഷണമൊക്കെ കഴിച്ച് റൂമിലെത്തിയപ്പോൾ അജൂന്റെ നെഞ്ചിൽ തലചായ്ക്ക് പാത്തൂന് കിടക്കാൻ പറ്റിയില്ലെങ്കിക്കും അവളെ ചേർത്തുപിടിച്ച് രണ്ടുപേരും സങ്കടങ്ങളില്ലാതെ, പരാതിയില്ലാതെ ഉറങ്ങി.

_____________________

അജൂന്റെ ജീവിതത്തിന് വിള്ളലൂവീഴാൻ കാരണക്കാരിയായ ഫിദയെ അവളുടെ ഉപ്പയും ഉമ്മയും ശകാരിച്ചുകൊണ്ടിരുന്നു.
അത്തരമൊരു ചിത്രങ്ങൾ മെനെഞ്ഞെടുത്തതിന്
അവളെ ആ വീട്ടുകാർ കുറ്റപ്പെടുത്തി.
ഊണിലും ഉറക്കത്തിലും ചെയ്തുപോയ തെറ്റുകളോർത്ത് ഫിദ വേദനിച്ചു.

______________________

കുറച്ചുദിവസങ്ങളായി കാണ്ണീരുമാത്രം ഉണ്ടായിരുന്ന പാത്തൂന്റെ വീട്ടിലിപ്പോൾ എല്ലാവരും സന്തോഷത്തിലാണ്‌. കളഞ്ഞുപോയ വിലപ്പെട്ട ഒന്ന് തിരികെ കിട്ടിയ സന്തോഷത്തിലാണ്‌ ഫായി എന്ന പത്തുവയസ്സുകാരൻ.

______________________

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!