Skip to content

വർഷം – പാർട്ട്‌ 12

varsham-aksharathalukal-novel

ആശുപത്രി വരാന്തയുടെ മടുപ്പിക്കുന്ന മണം മൂക്കിലേക്ക് തുളച്ചു കയറുന്നുണ്ട്….അവിടെ നിന്നും പുറത്തേക്ക് ഓടി ആ അന്തരീക്ഷതിൽ നിന്നും രെക്ഷപെടാൻ മനസു വല്ലതെ കൊതിക്കുന്നു… പറ്റുന്നില്ല….. കണ്ണുകളിൽ വലിയ ഭാരം തുറക്കാൻ സാധിക്കുന്നില്ല…. കൈകൊണ്ട് കണ്ണ് വലിച്ചു തുറന്നലോ എന്ന് ചിന്തിച്ചു… വയ്യ ഒന്നിനും വയ്യ….. അനങ്ങുന്നില്ല….. ഒരു വിരൽതുമ്പ് പോലും അനങ്ങുന്നില്ല…. ചുറ്റും ആരൊക്കെയോ സംസാരിച്ചു കൊണ്ടു ആളുകൾ ചുറ്റും ഉണ്ടെന്നു മനസിലായി…..അവയ്ക്കിടയിൽ ഇഷ്ട്ടമുള്ള ഒരു ശബ്ദം കേൾക്കാൻ മനസു ദാഹിച്ചു…… ആ രൂപം തെളിഞ്ഞു വന്നു…… ചുണ്ടുകൾ മെല്ലെ ആ പേര് ചൊല്ലി വിളിച്ചു….. വൃന്ദാ……

കൂടെ നിന്നവർ ആരോ കയ്യിൽ മുറുകെ പിടിക്കുന്നുണ്ട്……

ചുറ്റും നടക്കുന്നതും ഒന്നും അറിയാൻ കഴിയുന്നില്ല…. ഓർമകളിൽ ഇരുട്ടു വന്നു മൂടുന്നു സുഖകരമായ മയക്കത്തിലേക്ക് ഒഴുകി പോകുന്നത് അറിഞ്ഞു…..

ജീവൻ ഉണ്ടായിട്ടും….. ജീവശവമായ ശരീരത്തെ താങ്ങി നിർത്താനുള്ള കഴിവ് ഇല്ലാതെ അതു പതുക്കെ ഊർന്നു തറയിലേക്ക് പോകുന്നത് ലക്ഷ്മി അറിഞ്ഞു……. നെഞ്ചിലെ വേദന കൊണ്ടു ഒരു വാക്ക് പോലും വെളിയിലേക്ക് വരുന്നില്ല…… ശരീരത്തിൽ ഒരു താങ്ങു വന്നപ്പോൾ തിരിഞ്ഞു നോക്കി……

“”ചന്ദ്രേട്ടാ……. നമ്മുടെ മനു…… മനുകുട്ടൻ…. “””

“ഒന്നുമില്ലടോ…. അവനു ഒന്നുമില്ല….. കണ്ണുതുറന്നു നിന്നെ വിളിച്ചില്ലേ…. അവനു ഒന്നുമില്ല….. നീ വെറുതെ ആവിശ്യമില്ലാത്ത ചിന്തകൾ മനസ്സിൽ കൊണ്ടു നടക്കരുത്…… നല്ലത് ചിന്തിച്ചാൽ നല്ലതു വരും….. അതുകൊണ്ട് വേണ്ടാത്ത കാര്യങ്ങൾ ഒന്നും ചിന്തിക്കരുത്…… താൻ വാ അങ്ങോട്ട്‌ മാറി ഇരിക്ക്…..”വാ…..

“വരാന്തയിലെ ഒഴിഞ്ഞ ഒരിടത്തു ഇരുന്നു….. ചന്ദ്രേട്ടൻ പറഞ്ഞതാ ശരി നല്ലത് മാത്രം ചിന്തിക്കുക……

പിന്നിൽ ആളനക്കം കണ്ടു തിരിഞ്ഞു നോക്കി……. ജയരാജ്‌… ശ്രീകാന്തും…… മനുവിന്റെ കൂട്ടുകാർ, അവർ ഒരുമിച്ചു ആയിരുന്നല്ലോ….. “ജയാ മോനെ എന്താ ഉണ്ടായതു……? ”

“അറിയില്ല അമ്മേ…. ഇന്ന് ഞങ്ങൾ ലീവ് ആയിരുന്നു അതുകൊണ്ട് വീട്ടിൽ ഉണ്ടായിരുന്നു എല്ലാവരും….. ഭക്ഷണം കഴിഞ്ഞു ഇരുന്നപ്പോൾ കട വരെ പോയിട്ടു വരാം എന്നും പറഞ്ഞു അവൻ ബൈക്കും കൊണ്ട് പോയതാ….. വേറെ ഒന്നും അറിയില്ല…… ”

“ഡോക്ടർ എന്ത് പറഞ്ഞു അമ്മേ….? ”

“അറിയില്ല മോനെ….. അവന്റെ അച്ഛനോട് ചോദിക്ക്…… എന്നോട് ഒന്നും പറഞ്ഞില്ല….. ”

“അമ്മ സമാധാനമായിട്ട് ഇരിക്ക്…. ഒന്നുമില്ല….. ഞങ്ങൾ ഒന്ന് തിരക്കിയിട്ടു വരാം….. ”

“മ്.,,, ”

ഐസിയൂ വിന്റെ മുന്നിൽ നിന്ന ചന്ദ്രശേഖരന്റെ അടുത്തേക്ക് ചെന്നു ജയൻ ചോദിച്ചു…..

“എന്ത് പറഞ്ഞു അച്ഛാ…… ”

“കൊണ്ടു വന്നവരോട് പറഞ്ഞത്… വലിയ പരിക്കുകൾ ഒന്നും ഇല്ല…. പിന്നെ വണ്ടി ഇടിച്ചപ്പോൾ ഉണ്ടായ ആഘാതത്തിൽ ബിപി കൂടി ഉണ്ട്‌….. ഇസിജി യിൽ ചെറിയ വേരിയേഷൻ ഉണ്ട്‌….. പിന്നെ…. അവന്റെ…. കാല്…. ചിലപ്പോൾ അവനു നടക്കാൻ പറ്റില്ലാന്ന്…. ജയാ…… ജയന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ടു…. അദ്ദേഹം കുട്ടികളെ പോലെ വിങ്ങിപൊട്ടി….
എന്റെ കുഞ്ഞിനി നടക്കില്ലേ ജയാ….. ഞാൻ ജീവിച്ചിരിക്കെ എന്റെ മകനെ കിടത്തിയോ ഈശ്വരൻ……

“ഒന്നുമില്ല അച്ഛാ…. അവൻ ദേ ഇവിടുന്ന് നടന്നു തന്നെ പോകും…. അച്ഛൻ വിഷമിക്കാതെ….. വേറെ എവിടേക്ക് എങ്കിലും മാറ്റി കൊണ്ടു പോകണോ നമുക്ക് കൊണ്ടുപോകാം….. ”

“ചോദിക്കാം മോനെ….. അവർ പുറത്തേക്ക് വരട്ടെ….. ”

ഒരേ വികാരവുമായി ആശുപത്രി വരാന്തയിൽ കാത്തിരുന്നവർ എപ്പോഴൊക്കെയോ നല്ല സുഹൃത്തുകൾ ആയി…. രക്തബന്ധങ്ങളെക്കാൾ വലിയ ബന്ധുക്കൾ ആയി…. സ്വന്തം വേദന മറന്നു മറ്റുള്ളവന്റെ മുറിവിനു അവർ മരുന്നു പുരട്ടി…. പരസ്പരം ആശ്വസിപ്പിച്ചും…. ഓടി നടന്നും എല്ലാവരും ഒരേ മനസോടെ കാത്തിരുന്നു….. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവനുകൾ തിരികെ കിട്ടാൻ……..

ആ രാത്രി കഴിഞ്ഞു പോയി……. പിറ്റേന്നു രാവിലെ…. പാറി പറന്ന മുടി ഇഴകളും നീർ വറ്റിയ കണ്ണുകളും ഉറയ്ക്കാത്ത കാലടികളുമായി വാസുദേവന് പുറകിലായി വൃന്ദ നടന്നു വരുന്നത് ലക്ഷ്മി കണ്ടു………

“ഈശ്വര….. എന്റെ കുഞ്ഞുങ്ങളെ പരീക്ഷിക്കരുതേ……. ”

അടുത്ത് വന്നപ്പോൾ അവൾക്ക് നേരെ നോക്കി… അവൾ ഒന്നും കാണുന്നില്ല….. കണ്ണുകൾ ഉണ്ടെങ്കിലും മുൻപിൽ ഉള്ളത് ഒന്നും അവൾ കാണുന്നില്ല…. ഏതോ വികാരത്തിൽ മുന്നോട്ട് നടക്കുന്നു…..

“മോളെ…….. ”

തിരിഞ്ഞില്ല……അവൾ പിന്നെയും മുന്നോട്ട് തന്നെ നടന്നു…… പുറകിലൂടെ ചെന്നു അവളുടെ കൈപിടിച്ചു നിർത്തി… ഒരു മാത്ര ഒന്ന് നോക്കിയിട്ട് അവൾ പറഞ്ഞു….. എനിക്ക് ഒന്ന് കാണണം….. അപ്പോഴേക്കും വിങ്ങി പൊട്ടി അവൾ ആ നെഞ്ചിലേക്ക് വീണു……

“സർ എവിടെ…… ”

“അവിടെ നില്പുണ്ട് അങ്ങോട്ടു ചെല്ലൂ.. ”

വൃന്ദയെ ഒന്ന് നോക്കി…..

പോയിട്ടു വാ അവളെ ഞാൻ നോക്കികൊള്ളാം…..

അവളെ നോക്കിയിട്ട് സതീഷും രവിയും വാസുദേവനും ഐസിയൂ വിന്റെ ഫ്രണ്ടിലേക്ക് പോയി…..

ചാഞ്ഞു കിടന്ന വൃന്ദയുടെ തല തഴുകി….. തന്റെ നെഞ്ചിൽ കണ്ണീർ കൊണ്ടു നനവ് പടരുന്നത് ലക്ഷ്മി അറിഞ്ഞു……

ചേർത്തു പിടിക്കാൻ അല്ലാതെ ഒന്നും അവളോട്‌ പറയാനുള്ള ധൈര്യം അവർക്ക് ഉണ്ടായിരുന്നില്ല…..

രണ്ടാഴ്ച കഴിഞ്ഞാൽ മനുവിനെ വീട്ടിലേക്ക് കൊണ്ടു പോകാം……
കാര്യങ്ങൾ ഓക്കെ അറിഞ്ഞു വാസുദേവനും കൂട്ടരും വൈകുന്നേരം വീട്ടിലേക്ക് തിരിക്കാൻ തീരുമാനിച്ചു…… വൃന്ദയെ മടക്കി കൊണ്ടു പോകാൻ ഏറെ വിഷമിക്കേണ്ടി വന്നു…… അവൾക്ക് ഒന്ന് കാണാൻ ഉള്ള ആഗ്രഹം പോലും നടന്നില്ല……

രണ്ടാഴ്ച…. ഇരുട്ടിനെ മാത്രം പ്രണയിച്ചുകൊണ്ടവൾ മുറിക്കുള്ളിൽ ഇരുന്നു…. ചിലപ്പോൾ ബുക്കിൽ നിറയെ എഴുതി വയ്ക്കും… കുറച്ചു കഴിഞ്ഞു അതെല്ലാം കീറി കളയും……അതും അല്ലെങ്കിൽ ഫോണിന്റെ മൂട്ടിൽ ഇരിക്കും….. അതിൽ ബെല്ലടിക്കുന്നതു നോക്കി…..

മനുവിനെ ആശുപത്രിയിൽ നിന്ന് വീട്ടിൽ കൊണ്ടു വന്നു…… പക്ഷേ പോയത് പോലെ അല്ല മനു തിരികെ വന്നത്……

സതീഷ് ആണ് വൈകുന്നേരം മനു വീട്ടിൽ എത്തിയ വിവരം വൃന്ദയുടെ വീട്ടിൽ വന്നു പറഞ്ഞത്……. അപ്പോൾ തന്നെ മംഗലതറയിലേക്ക് പോകാൻ അവൾ വാശി പിടിച്ചു….. ദേവകിഅമ്മ അവളെ പിടിച്ചിരുത്തി അച്ഛൻ വന്നിട്ട് പോകാം എന്ന് പറഞ്ഞു….

വൈകുന്നേരം അച്ഛൻ വരുന്നതും നോക്കി അവൾ പടിക്കെട്ടിൽ തന്നെ ഇരുന്നു……

വൈകിട്ട് അച്ഛൻ വന്നപ്പോൾ മഴ കൂടി അകമ്പടി ആയി വന്നു….

“നീ എന്തിനാ മഴചാറ്റ് കൊള്ളൂന്നത്. ”

“അച്ഛനെ നോക്കി ഇരിക്കുവായിരുന്നു….. ”

“വാ അകത്തേക്ക് വാ….. ”

“അച്ഛാ എനിക്ക് മനുവേട്ടനെ കാണാൻ പോകണം… ”

“പോകാം….. വന്നത് അല്ലേ ഉള്ളൂ സമാധാനത്തിൽ പോകാം… ”

“പറ്റില്ല അച്ഛാ എനിക്ക് പോയെ തീരു ഇന്ന് അല്ലെങ്കിൽ നാളെ…. ”

“എന്താ ഇത്ര നിർബന്ധം… നീ അകത്തു കയറി പോ…. ”

“അച്ഛാ എനിക്ക് നാളെ തന്നെ പോകണം…. പോയിക്കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് തിരികെ വരില്ല… ”

” എന്തൊക്കെയാ മോളെ ഈ വിളിച്ചു പറയുന്നത്”

” നാളെ നടക്കാൻ പോകുന്നത് സത്യം മാത്രം അതാണ് ഞാൻ അച്ഛാ പറഞ്ഞത്”

” എന്തിൻറെ പേരിലാണ് നീ അവിടെ നിൽക്കാൻ പോകുന്നത്”

” എന്തിൻറെ പേരിലാണ് നമുക്ക് ആ വീടുമായി ഒരു ബന്ധം ഉണ്ടാകണം ആഗ്രഹിച്ചത് അതിൻറെ പേരിൽ തന്നെ”

” മനുവിനെ ഈ അവസ്ഥയിൽ അങ്ങനെ ഒരു ബന്ധം ഇനി നടക്കുമോ മോളേ?,,

“എന്താ അച്ഛാ ഇനി അങ്ങനെ നടന്നാൽ…. ”

“മോളെ നീ വിചാരിക്കുന്നത് പോലെ അല്ല കാര്യങ്ങൾ ….. ”

“അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും എൻറെ തീരുമാനത്തിന് മാറ്റമില്ല….. ഒരുപക്ഷേ നാളെ എനിക്ക് ആയിരുന്നു ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നുവെങ്കിൽ മനുവേട്ടൻ വീട്ടുകാരുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അച്ഛൻ തയ്യാറാകുമായിരുനോ?….. എൻറെ അച്ഛൻ ആയിട്ടല്ല ഒരു മനുഷ്യനായി ചിന്തിക് അച്ഛാ….. ”

“ഇതൊക്കെ പറഞ്ഞു കൊണ്ട് അവിടേക്ക് കയറി ചെല്ലുവാൻ പറ്റുമോ മോളെ?”അറിയില്ല പക്ഷേ എനിക്ക് തിരികെ വരാൻ ആവില്ല……. എങ്ങിനെയായാലും ഇനിയുള്ള ജീവിതം അവിടെ തന്നെ….

നിനക്ക് പോകണം എന്ന് തീർച്ചയാണോ?

അതെ അച്ഛൻ സമ്മതിച്ചില്ല എങ്കിൽ അച്ഛൻറെ സമ്മതമില്ലാതെ എനിക്ക് പോകേണ്ടി വരും……

ഒന്നുകൂടി ഒന്ന് ആലോചിക്കു മോളെ…….

ഇല്ലച്ഛാ ഇതിൽ മാറ്റം ഇല്ല നാളെ തന്നെ അച്ഛൻ എന്നെ അവിടെ കൊണ്ട് വിടണം

അച്ഛൻ മറുപടി ഒന്നും പറയാതെ അകത്തേക്ക് തിരിഞ്ഞുനടന്നു മറുപടി പറഞ്ഞില്ല എങ്കിലും നാളെ ഞാൻ പോകാൻ തന്നെ തീരുമാനിച്ചു……

പിറ്റേന്നു രാവിലെ അച്ഛൻ എന്നെ കൊണ്ടുവിടൂവാൻ തയ്യാറായി….

ആരെങ്കിലും എന്തെങ്കിലും പറയുമെന്നോ ഇതിനോട് മനുവേട്ടൻ അച്ഛനുമമ്മയും യോജിക്കും എന്ന് ഒന്നും എനിക്ക് അപ്പോൾ ഉത്തരം ഉണ്ടായിരുന്നില്ല….

അച്ഛൻറെ പുറകിലായി വീടിൻറെ പടിയിറങ്ങുമ്പോൾ മനപൂർവ്വം തിരിഞ്ഞുനോക്കിയില്ല….. നിറകണ്ണുകളുമായി നിൽക്കുന്നവരോട് യാത്ര പറയുവാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല……

മനുവേട്ടന്റെ വീട് എത്തുന്നതു വരെയും അച്ഛൻ എന്നോട് ഒന്നും സംസാരിച്ചില്ല…. പടിക്കൽ എത്തിയപ്പോൾ എന്നെ ഒന്ന് തിരിഞ്ഞു നോക്കുക മാത്രം ചെയ്തു…..

………കാത്തിരിക്കണേ….

 

ശിശിര ദേവ്

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ശിശിര ദേവ് മറ്റു നോവലുകൾ

വൈകി വന്ന വസന്തം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “വർഷം – പാർട്ട്‌ 12”

  1. കുറഞ്ഞു പോയി കുറച്ചൂടെ ആവാമായിരുന്നു കാത്തിരിക്കാം

Leave a Reply

Don`t copy text!