Skip to content

ഇഷ്‌കിൻ താഴ്‌വാരം part 10

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-10

[തുടരുന്നു…]

“സത്യത്തിൽ ഞാൻ ആരാ… അസിയുടെ ഇക്ക ഞാൻ തന്നെയാണോ… അവളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ എനിക്ക് അവകാശമില്ലേ… അവളെ എതിർത്തൊരു തീരുമാനമെടുത്താൽ നബീൽ പറഞ്ഞപോലെ അസി ഇറങ്ങിപ്പോകുമോ…?” അങ്ങനെ ഒരുനൂറുചോദ്യം അജു അവനോടുതന്നെ ചോദിച്ചു.

മില്ലിലെത്തിയിട്ടും അജുവിന് സമാധാനമുണ്ടായിരുന്നില്ല. അജു മില്ലിൽനിന്നും വീട്ടിലേക്ക് തിരികെപോയി.

ഏകദേശം ഇച്ഛയോടടുത്ത സമയത്താണ് അജുവിന്റെ ഫോണിലേക്ക് അനസിന്റെ കോളുവന്നത്.

“അജൂ നീയെവിടെ”

“വീട്ടിലുണ്ട്. എന്താടാ”

“എടാ നമ്മുടെ അസി ഇവിടെ പാർക്കിൽ റാഷിയുടെ കൂടെ” അനസ് പറഞ്ഞു തുടങ്ങിയതും
“നീ കണ്ടോ… അസി ആണെന്ന് നിനക്ക് ഉറപ്പാണോ…?” എന്ന് അജു ചോദിച്ചു.

“അതേടാ അത് അസിയാണ്. എനിക്ക് ഇവിടെയാണ്‌ പണി. അതിനിടക്കാണ് ഞാൻ അവരെ കണ്ടത്” എന്ന് അനസ് പറഞ്ഞപ്പോൾ അജു ഫോൺ കട്ടാക്കി.

അജു വീട്ടിൽനിന്നും ഇരുപത്തിയഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള അനസ് പറഞ്ഞ പാർക്കിലേക്ക് കാറിൽ പുറപ്പെട്ടു.
അവിടെയെത്തിയ അജു ആദ്യം വിളിച്ചത് അനസിനെയാണ്.
“എടാ ഞാനിവിടെ എത്തിയിട്ടുണ്ട്. അവരെവിടെയാ…?”

“ഫുഡ്‌കോർട്ടിലുണ്ട്. ഞാനും അവരെ ചുറ്റിപ്പറ്റി നടക്കുകയാ. അവരെന്നെ കണ്ടിട്ടില്ല”

“ശെരി” അജു ഫോൺ കട്ടാക്കി ഫുഡ്‌കോർട്ടിലേക്ക് വേഗത്തിൽ നടന്നു.

രണ്ട് കസേരകളിൽ അടുത്തടുത്തായി ഇരിക്കുന്ന അസിയും റാഷിയും.
ആ കാഴ്ച അജുവിനെ തളർത്തിയെങ്കിലും അവൻ അവർക്കരികിലേക്ക് നടന്നു.

“മോളെ അസീ…” അസിയുടെ പുറകിൽനിന്ന് അജു ഇടറിയ സ്വരത്താൽ വിളിച്ചതും അസി ഞെട്ടലോടെ തിരിഞ്ഞുനോക്കി.

“ഇക്ക” അസിയുടെ ചുണ്ടുകൾ മൊഴിഞ്ഞു.

“അതേ അസീ… നിന്റെ ഇക്കയാണ്. എന്നെ തോൽപിക്കാനാണോ നീ ഇങ്ങനെയൊക്കെ” അജു പറഞ്ഞുതുടങ്ങിയതും

“ഇത് പൊതുസ്ഥലമാണ്. ഇവിടെവെച്ച് ഇക്ക സെന്റിമൻസ് കളിക്കരുത്. ദയവുചെയ്ത് എന്റെകാര്യങ്ങളിൽ ഇടപെടാതെ മാറിത്തരണം പ്ലീസ്” അസി അജുവിനുനേരെ കൈകൂപ്പി.

“പറ്റില്ല. നിന്നെ എന്നിലേൽപ്പിച്ചാണ് ഉപ്പയും ഉമ്മയും പോയത്. നിന്റെ ഉത്തരവാദിത്തം എനിക്കാണ്. നീയിപ്പോ എന്റെകൂടെ വരണം” അജു അവകാശത്തോടെ അസിയെ വിളിച്ചെങ്കിലും
“പറ്റില്ല… എനിക്ക് ഇക്കയുടെകൂടെ വരാൻ ബുദ്ധിമുട്ടുണ്ട്. ഇക്കാക്ക് പോകാം” എന്നായിരുന്നു അസിയുടെ മറുപടി.

അതുകേട്ട അജു ചുറ്റുമൊന്നുനോക്കി. അവിടെ ഉണ്ടായിരുന്നവരൊക്കെ അജുവിനെ ശ്രദ്ധിക്കുന്നത് അജു കണ്ടു.

“മോളെ… ആളുകൾ ശ്രദ്ധിക്കുന്നു. വാ എന്റെകൂടെ” അജു ഒരിക്കൽക്കൂടി അസിയെ വിളിച്ചതും

“നിന്നോടല്ലേ പറഞ്ഞത് ഇറങ്ങിപ്പോകാൻ” എന്നുംപറഞ്ഞ് റാഷിദ്‌ അജുവിന്റെ നെഞ്ചിൽ ശക്തിയായതി തള്ളി.

പെട്ടെന്നുള്ള പ്രവർത്തിയായതിനാൽ അജുപിന്നിലേക്ക് വീണു.
അപ്പോഴേക്കും ചുറ്റും നിന്നവർ അജൂന്റെ അരികിലേക്കെത്തിയിരുന്നു.

“എന്താ… എന്താപ്രശ്നം” എന്ന് അതിലൊരാൾ അജുവിനോട് ചോദിച്ചപ്പോൾ
“ഏയ്‌… ഒന്നുമില്ല” എന്നുപറഞ്ഞ് അജു നിലത്തുനിന്നും എഴുനേറ്റു.
ഇതൊക്കെകണ്ട അനസ് ഓടിച്ചെന്ന് റാഷിയുടെ കോളറിൽപ്പിടിച്ചതും
“വേണ്ടടാ അനസേ. വിട്ടേക്ക്” എന്നുപറഞ്ഞ് അജു അനസിനെ തടഞ്ഞു.

ആൾക്കൂട്ടത്തിൽനിന്നും അജു പുറത്തെത്തി നബീലിനെ വിളിച്ചു.

“നേബീലെ… നിന്റെ വെല്ലുവിളി സ്വീകരിക്കാൻ എനിക്കാവില്ല. നിങ്ങളോട് വാശിപിടിക്കാനും ഞാനില്ല. എന്റെ ഉപ്പാക്ക് നാട്ടിലൊരു നിലയുംവിലയും ഉണ്ടായിരുന്നു. മരിക്കുന്നവരെ ഉപ്പ അത് കളഞ്ഞിട്ടില്ല. ഉപ്പയുടെ മരണശേഷം എന്റകാരണംകൊണ്ട് അതിനൊരു കോട്ടം വരുത്തുന്നില്ല. അസിയെ റാഷിക്ക് നൽകാൻ എനിക്ക് സമ്മതമാണ്. നിന്നോട് ഞാൻ അപേക്ഷിക്കുകയാണ്… എന്റെ അനിയത്തിയെ ഇപ്പൊ എന്റെകൂടെവിടാൻ നീ റാഷിയോട് പറയണം. പ്ലീസ്”
അജു ഫോൺവെച്ച് കാറിൽകയറി അസി വരുമെന്ന വിശ്വാസത്തിൽ അവളെകാത്തിരുന്നു.

മിനിറ്റുകൾക്കകം അസിവന്ന് കാറിൽകയറി.

അജു വണ്ടിയെടുത്ത് നേരെ വീട്ടിലേക്കുപോയി.
വീറിലെത്തിയതും അസി
“ഇപ്പൊ എന്തായി…” എന്ന് പുച്ഛത്തോടെ ചോദിച്ചു.

“എന്താവാനാ അസീ… സ്വന്തം കാര്യംവരുമ്പോൾ എല്ലാവരും സ്വാർത്ഥരാണ്”
അജു സോഫയിൽ ഇരുന്നു.
കൂടുതലായി എന്തെങ്കിലും ചോദിക്കാനോ പറയാനോ അജു തയ്യാറായില്ല.
ഫോണെടുത്ത് നബീലിനെതന്നെ വിളിച്ചു.

“നബീലെ… എന്തായി നിന്റെ കാര്യം. ആ കുട്ടിയുടെ വീട്ടുകാർ എന്തുപറഞ്ഞു”

“അവർക്ക് സമ്മതം. നിനക്കും സമ്മതം”
നബീലിന്റെ ചിരി ഫോണിലൂടെ അജുവിന് കേൾക്കാമായിരുന്നു.

“റാഷിയുടെ കാര്യത്തിൽ നിങ്ങളുടെ നിലപാട് എന്താണ്”

“നാളെ ഇവിടെന്ന് കുറച്ചുപേർ അങ്ങോട്ട് വരുന്നുണ്ട്. കാര്യങ്ങളൊക്കെ ഒന്ന് ഉറപ്പിക്കണ്ടേ”

“ആ ഓക്കേ… അപ്പൊ ബാക്കി നാളെ നേരിൽ സംസാരിക്കാം”

ആ കോൾ കട്ടാക്കി അജു പിന്നെ വിളിച്ചത് മാമന്മാരെയാണ്.
അവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവർക്ക് വരാൻ ബുദ്ധിമുട്ടുള്ളതായായി അറീച്ചു.

അജു നിരാശയിൽ ആയിരുന്നു എങ്കിലും അസി ഒരുപാട് സന്തോഷത്തിലായിരുന്നു.

അന്നുതന്നെ അജു മജീദ്ക്കയെയും വിളിച്ചു.

കേട്ടത് വിശ്വസിക്കാൻ കഴിയാത്ത വിധത്തിലായി മജീദ്ക്ക.

അജു അസിയെയുംകൂട്ടി ടൗണിലേക്കിറങ്ങി. അസിക്ക് പുതിയ വസ്ത്രങ്ങൾ വാങ്ങി തിരികെവന്നു. യാത്രയിലും തുടർന്ന് വീട്ടിലും ഇരുവരും മൗനം പാലിച്ചു.

പിറ്റേന്ന്…
മജീദ്ക്കയും കുടുംബവും നേരത്തെ എത്തിയിരുന്നു അജൂന്റെ വീട്ടിൽ.
ഷാന അസിയുടെ കൂടെയാണെങ്കിലും ഷാനയുടെ ശ്രദ്ധമുഴുവൻ, എല്ലാം നഷ്ടമായിരിക്കുന്ന അജുവിലായിരുന്നു.

“അസീ നീ ചെയ്തതൊന്നും ശെരിയായില്ലാട്ടാ”

“അറിയാം. പക്ഷെ റാഷിക്കയെ കിട്ടാൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു”

വൈകാതെ റാഷിയും കുടുംബവുമെത്തി.
കളിയാക്കലോ പരിഹാസങ്ങളോ ഒന്നുംതന്നെ പിന്നീടവിടെ അരങ്ങേറിയില്ല.

“പറയുമ്പോ എല്ലാം പറയണ്ടേ അജൂ… നീ നിന്റെ അനിയത്തിക്ക് എന്തുകൊടുക്കും…?”
എന്ന് നബീലാണ് ചോദിച്ചത്.

“അവൾ ആവശ്യപ്ലെടുന്നത് എന്തും അവൾക്കുകൊടുക്കും” എന്ന് അജു മറുപടിപറഞ്ഞു.

“അത് നീ നിന്റെ അനിയത്തിക്ക് കൊടുക്കുന്നത്. ഞങ്ങൾക്ക് അറിയേണ്ടത് സ്ത്രീധനം ആയിട്ട് എന്തുകൊടുക്കും എന്നാണ്…?” നബീൽ വീണ്ടും ചോദിച്ചു.

“ഓ അപ്പൊ അതാണ്കാര്യം” അജു ഒന്ന് പുഞ്ചിരിച്ചു.
“സ്ത്രീധനം വേണമെന്ന് നിങ്ങൾക്ക് നിർബന്ധം ഉണ്ടെങ്കിൽ പറഞ്ഞോളൂ എന്താണ് നിങ്ങൾക്ക് ആവശ്യമെന്ന്” അജു പറഞ്ഞു.

“അല്ലാ ഇക്കണ്ട സ്വത്ത് മുഴുവൻ ഉപ്പയുടേതല്ലേ. ഇതിന്റെ ഒരുവിഹിതം അനിയത്തിക്ക് ഉണ്ടാവുമല്ലോ അല്ലെ” എന്ന് നബീൽ ചോദിച്ചപ്പോൾ അജു മജീദ്ക്കയെ നോക്കി. ശേഷം നബീലിനെയും.

“അപ്പൊ എങ്ങനെയാ ഉറപ്പിക്കാലോ ല്ലേ”
നബീലിന്റെ ഉപ്പ ചോദിച്ചു.

അജു എഴുനേറ്റ് അസിയുടെ അടുത്തേക്കുച്ചെന്ന്
“അസീ…ഒരിക്കൽക്കൂടി നിന്നോട് ഞാൻ ചോദിക്കുകയാണ്. റാഷിയുമായുള്ള ജീവിതം നിനക്കുവേണോ അസീ…” അജു ചോദിച്ചു.

“എന്റെ തീരുമാനം ഞാനൊരിക്കൽ പറഞ്ഞതാണ്. അതിൽ മാറ്റമൊന്നും ഇക്ക പ്രതീക്ഷിക്കണ്ട” എന്നായിരുന്നു അസിയുടെ മറുപടി.

അജു വീണ്ടും നബീലിന്റെയും ബന്ധുക്കളുടെയും അടുത്തുചെന്ന് സമ്മതമറീച്ചു.

ചടങ്ങുകൾക്കൊടുവിൽ നബീലും കുടുംബവും യാത്രപറഞ്ഞിറങ്ങി.

“സന്തോഷമായോ അസീ നിനക്ക്” ഷാന അസിയോട് ചോദിച്ചു.

“പിന്നല്ലാതെ”

“സന്തോഷിക്ക് നീ. മതിമറന്ന് ആഘോഷിക്ക്. ഞാനൊരുകാര്യം പറയട്ടെ അസീ നിന്നോട്. എന്നെക്കാൾ കൂടുതലായി അജുക്കയെ അറിയാവുന്നത് നിനക്കാണ്. നിനക്കുവേണ്ടി ജീവിക്കുന്ന അജുക്കയെ നീ ഈയിടെയായി കുറച്ചൊന്നുമല്ല വേദനിപ്പിച്ചിട്ടുള്ളത്. നീ ആ ഇരിപ്പുകണ്ടോ” ഷാന അജുവിനുനേരെ കൈചൂണ്ടി.
“ഉറ്റചങ്ങാതിക്കുമുന്നിൽ തോറ്റ, അതിനേക്കാൾ കൂടുതലായി സ്വന്തം അനിയത്തി തോൽപിച്ച വേദനയിലാണ് അജുക്ക” ഷാന പറഞ്ഞപ്പോൾ അസി അജുവിനെ നോക്കി.
“നിന്നോട് ഞാനൊറ്റകാര്യമേ ആവശ്യപ്പെടുന്നുള്ളു… നിന്റെ വാശിക്കൊപ്പം നീയും ജയിച്ചു. പക്ഷെ ആ തോറ്റിരിക്കുന്ന ഇക്കയെ ഇനിയും വേദനിപ്പിക്കരുത്” എന്നുകൂടി ഷാന പറഞ്ഞപ്പോൾ അസിയുടെ കണ്ണുകൾ നിറഞ്ഞു.

“ബാബീ… ഞാൻ”

“നിന്റെ ഉള്ളിൽ ഇക്കയോടുള്ള സ്നേഹം ഒരംശമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ നീ ചെല്ല്. ചെന്ന് ഇക്കയോട് മാപ്പുപറ” ഷാന പറഞ്ഞുനിർത്തി.

സോഫയിൽ മജീദ്ക്കയുടെ മുന്നിലിരിക്കുന്ന അജുവിന്റെ അടുത്തേക്ക് അസി പതിയെ നടന്നു. അജുവിന്റെ മുന്നിലെത്തിയ അസി
“ഇക്കാ… ഇക്കയെ ഞാനൊരുപാട് വേദനിപ്പിച്ചു. എന്നോട്…” അസി മാപ്പുപറയാൻ ഒരുങ്ങിയപ്പോൾ

“വേണ്ട അസീ… ഒരു മാപ്പുപറച്ചിലാണ് നിന്റെ ഉദ്ദേശമെങ്കിൽ അതിനിവേണ്ട. ക്ഷമചോദിക്കേണ്ടത് നിന്നോടാണ്. തെറ്റുപറ്റിയത് എനിക്കാണ്. ഈ നിൽക്കുന്ന ഷാനയെ വിവാഹംകഴിക്കാൻ എന്നോടാവശ്യപ്പെട്ടത് നീയാണ്. ഞാനത് സമ്മതിച്ചു. അതുപോലെ നിന്റെകാര്യത്തിൽ തീരുമാനമെടുക്കാൻ എനിക്കും അവകാശമുണ്ട് എന്ന് ഞാൻ വിശ്വസിച്ചു. അത് എന്റെ തെറ്റ്. പിന്നെ എന്റെ അനിയത്തി എന്നെ മനസ്സിലാക്കുമെന്നും, ഞാൻ പറയുന്നത് അനുസരിക്കുമെന്നും ഞാൻ വിശ്വസിച്ചു. അതും എന്നിൽവന്നൊരു തെറ്റാണ്. നീ എന്നെ തള്ളിപ്പറയാൻ മാത്രം വളർന്നതും ഈ ഞാനറിഞ്ഞില്ല. എല്ലാത്തിനും ഞാൻ നിന്നോട് ക്ഷമചോദിക്കുന്നു” അജു അസിക്കുനേരെ കൈകൂപ്പിയപ്പോൾ അസിയുടെ കണ്ണുകൾ നിറഞ്ഞു.

“ഇക്കാ…” അസി വേദനയോടെ അസി അജുവിന്റെ കാലിൽ വീണു കരഞ്ഞു.
അജുവിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്.
അജു അവളെ പിടിച്ചെഴുനേൽപ്പിച്ചു.
“നീയെന്തിനാ ഇനി കരയുന്നത്. നീ ആഗ്രഹിച്ച ജീവിതം കിട്ടുന്നില്ലേ നിനക്ക്. സന്തോഷിക്ക് നീ” അജു അസിയുടെ കണ്ണുനീരിനെ ഒപ്പിയെടുത്തു.

ഈ രംഗങ്ങൾ കണ്ട് ഷാനയുടെ കണ്ണും നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.

“നീയെന്തിനാ ഷാനാ കരയുന്നെ” മജീദ്ക്കയും റസിയാത്തയും ഉള്ളത് നോക്കാതെ അജു ഷാനയോട് ചോദിക്കുമ്പോൾ അജു അസിയെ ചേർത്ത് പിടിച്ചിരുന്നു.

“ഒന്നുല്ല” എന്ന് ഷാന തലയാട്ടി തൊട്ടടുത്ത മുറിയിലേക്ക് കയറിപ്പോയി.

കത്തിനിന്ന സൂര്യൻ കടലിൽതാഴാനൊരുങ്ങിയപ്പോൾ മജീദ്ക്കയും കുടുംബവും അവരുടെ വീട്ടിലേക്ക് പോകാനൊരുങ്ങി.

മജീദ്ക്കയും റസിയാത്തയെ വീട്ടിൽകൊണ്ടുവിടാനായി പോയ സമയത്ത് ഷാന അജൂന്റെ അടുത്തുവന്നു.
“ഇക്കാ..” ഷാന വിളിച്ചു.

“നിന്റെ കണ്ണീരിന് അവസാനമില്ലേ ഷാനാ”

അതുകേട്ട ഷാന കണ്ണുതുടച്ചു.
“ഇക്കയിങ്ങനെ ഇരിക്കുമ്പോൾ എനിക്ക് ചിരിക്കാൻ കഴിയുന്നില്ല” എന്ന് ഷാന അജുവിനോട് പറഞ്ഞപ്പോൾ അജു ഷാനയുടെ അടുത്ത് ചെന്നുനിന്ന് ഷാനയുടെ കൈകളെ അവന്റെ കൈകളിൽ ചേർത്തുപിടിച്ചു.

“എല്ലാം ശെരിയാവും ഷാനാ… ഇതൊന്നുംകണ്ട് നീ സങ്കടപ്പെടണ്ട” അജു അവളെ സമാധാനിപ്പിച്ചു.

“അസിയോട് ദേഷ്യം കാണിക്കല്ലേട്ടാ”

“എനിക്ക് ആരോടും ദേഷ്യമില്ല. ചെറിയൊരു സങ്കടമുണ്ട്. അത് മാറിക്കോളും” എന്ന് അജു പറഞ്ഞു.

അപ്പോഴേക്കും പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടു.
“ഉപ്പ വന്നു. ഞാൻ പോട്ടെ”

“പോണോ പെണ്ണെ”

“റബ്ബേ… എന്താണീ ചെക്കന്. വിട്… ഇല്ലെങ്കിൽ ഉപ്പ കയറിവരുട്ടാ”

അജു ഷാനയുടെ കൈകളെ സ്വാതന്ത്രമാക്കി. ഷാന പുറത്തേക്ക് ഓടിപ്പോകുന്നത് ഒരു പുഞ്ചിരിയോടെ അജു നോക്കിനിന്നു.
ഉപ്പയുടെ പുറകിലായി ബൈക്കിൽ കയറിയ ഷാന കൈവീശിക്കാണിച്ചു.

അവിടന്നങ്ങോട്ടുള്ള നാളുകളിൽ അസിയുടെ കല്യാണത്തെ പറ്റിയുള്ള ചിന്തകളായിരുന്നു അജുവിന്റെ ഉള്ളുനിറയെ.
രണ്ട് മാസത്തിനുള്ളിൽ അസിയുടെയും റാഷിയുടെയും കല്യാണം വേണമെന്ന് നബീൽ ആവശ്യപ്പെട്ടപ്പോൾ
അജു അസിയോട് ചോദിച്ചു
“അസീ… രണ്ടുമാസത്തിനുള്ളിൽ കല്യാണം നടത്തണമെന്നാ അവർ പറയുന്നത്. നീ എന്തുപറയുന്നു… എന്താണ് നിന്റെ തീരുമാനം”

ഞാൻ പോയാൽ ഇക്ക… ” അസി ചോദിച്ചു.

“എന്റെകാര്യം വിട്ടേക്ക്. എന്നിട്ട് നിന്റെകാര്യം പറ”

“അത് ശെരിയാവില്ല. ഇക്കയുടെ വിവാഹം കഴിയാതെ എന്റെ വിവാഹം വേണ്ട”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ഴെരിയാവാ. അവർ നബീലിന്റെയും രാഷിയുടെയും വിവാഹം ഒരുമിച്ച് നടത്താനാണ് ഉദ്ദേശിക്കുന്നത്”

“എങ്കിൽ അതുപോലെ നമുക്ക് ഇവുടെയും രണ്ടുവിവാഹം നടത്തിക്കൂടെ” എന്ന് അസി ചോദിച്ചു.

അതുകേട്ട അജു ഒന്ന് ചിരിച്ചു.
“അതേയ്… ഞാൻ നിന്നെ കെട്ടിക്കുന്നപോലെ എളുപ്പമല്ല മജീദ്ക്കക്ക് ഷാനയെ കെട്ടിക്കൽ. അത് നീ മനസ്സിലാക്കണം. മജീദ്ക്കക്ക് കൊടുത്തവാക്ക് മാറ്റിപ്പറയാൻ എനിക്കാവില്ല” എന്ന് അജു പറഞ്ഞു.

“അങ്ങനെയാണെങ്കിൽ റാഷിക്കയുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചേക്ക്” എന്നുപറഞ്ഞ് അസി അടുക്കളയിലേക്ക് നടന്നു.
പുറകിൽ അജുവും.

“അജുക്ക എനിക്ക് എന്താണ് തരാൻ ഉദ്ദേശിക്കുന്നത്”

“അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല. നിനക്ക് എന്താണ് വേണ്ടത്?”

“ഈ വീടും സ്ഥലവും പിന്നെ അപ്പുറത്തുള്ള സ്ഥലവും മില്ലും ഒക്കെ ഉപ്പയുടെ പേരിലല്ലേ…?”

“അതെ”

“ഞാൻ ഇവിടെനിന്ന് പോയാൽ ഇതൊക്കെയും ഇക്കാക്ക് ഒറ്റക്ക്”

അജു ഒന്ന് മൂളി.

“ഇതിന്റെ ഒരുവിഹിതം എന്റെപേരിൽ വേണം”
എന്ന് അസി പറയുമെന്ന് അജു ഒരിക്കൽപോലും ചിന്തിച്ചതല്ല.
അജുമറുപടിയൊന്നും നൽകാതായപ്പോൾ അസി
“ഇക്ക ഒന്നും പറഞ്ഞില്ല” എന്ന് വീണ്ടും ചോദിച്ചു.

“നിനക്ക് അവകാശപ്പെട്ടതൊക്കെ ഇപ്പൊത്തന്നെ വേണമെന്നുണ്ടോ നിനക്ക്”

“വേണം… റാഷിക്കക്ക് ജോലിയൊക്കെയുണ്ട് എങ്കിലും എന്നായാലും അവരുടെ വീട്ടിൽനിന്നും റാഷിക്കക്ക് മാറേണ്ടിവരില്ലേ. അപ്പൊ ഞങ്ങൾക്ക് ജീവിക്കാൻ എന്തെങ്കിലും വേണ്ടേ ഇക്കാ”

“ആ… അത് ഞാൻ ആലോചിച്ചില്ല അസീ. എന്തായാലും നീ പറഞ്ഞോളൂ നിനക്ക് ഉപ്പയുടെ സ്വത്തിലെ ഏത് ഭാഗമാണ് വേണ്ടതെന്ന്”

അജു ആകെ തളർന്നുപോയിരുന്നു. പക്ഷെ അതൊന്നും പുറത്തുകാണിക്കാതെ അജു അസിക്കുമുന്നിൽ നിന്നു.

“മില്ലും ട്രാവൽസും ട്രാവസ്ൽസ് നിൽക്കുന്ന ആ സ്ഥലവും ഇക്കയെടുത്തോ. എനിക്ക് ഉപ്പയും ഉമ്മയും ജീവിച്ച ഈ വീടുംസ്ഥലവും വേണം”
ഞെട്ടലോടെയാണ് അജു അത് കേട്ടത്.
അജുവിന്റെ കയ്യിലിരുന്ന ഗ്ലാസ് താഴെവീണുടഞ്ഞു.

“പിന്നെ സമ്പത്തുള്ള ഒരു വീട്ടിലേക്ക് അനിയത്തിയെ കെട്ടിച്ചയക്കുമ്പോൾ എത്രത്തോളം നൽകേണ്ടിവരുമെന്ന് ഞാൻ പറയേണ്ടല്ലോ…?” എന്നുകൂടി അസി കൂട്ടിച്ചേർത്തു.

അജുവിന് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. സുഖവും സന്തോഷവും മറന്ന് അനിയത്തിക്ക് കൂട്ടിരുന്നിട്ട്, അവൾ ആഗ്രഹിച്ച ജീവിതം തോൽവിയോടെയാണെങ്കിലും അവൾക്ക് നൽകിയിട്ട്, അവൾ കളിച്ചുവളർന്ന വീട്ടിൽനിന്ന് അവളിറങ്ങുന്ന അതെ ദിവസം അവനും ഇറങ്ങണമല്ലോ എന്നോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണും നിറഞ്ഞു. അസിയുടെ ജീവിതത്തിൽ അവനാരുമല്ല എന്നൊരു തോന്നൽ അവനിലേക്കെത്തി.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!