Skip to content

ഇഷ്‌കിൻ താഴ്‌വാരം part 05

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-05

[തുടരുന്നു…]

“ശെരിയാണ്. പക്ഷെ… അവനിപ്പോ ഉപ്പയുടെ മില്ലും പിന്നെ ആ വണ്ടികളും അതുകഴിഞ്ഞാൽ അവന്റെ അനിയത്തിയിലുമായി ഒതുങ്ങിക്കൂടി. പഴയ അജുവിലേക്ക് അവനെ കൊണ്ടുവരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്”

അനസും മിഥുവും അജുവിനെപ്പറ്റി ചർച്ചചെയ്യുമ്പോൾ ഇതൊന്നുമറിയാതെ അജു അവന്റെ അനിയത്തിയുടെ അടുത്തേക്കുള്ള യാത്രയിലായിരുന്നു.

വൈകാതെ അവൻ ഷാനയുടെ വീട്ടിലെത്തി.

“എന്തേ വൈകിയത്” എന്ന് മജീദ്ക്ക ചോദിച്ചപ്പോൾ
“വഴിയിൽ കൂട്ടുകാരെകണ്ടു. അപ്പൊ അവിടെയൊന്ന് നിന്നു”
അജു മജീദ്ക്കയോട് മറുപടിപറഞ്ഞ് അസിയെ നീട്ടിവിളിച്ചു.
“അസീ… കഴിഞ്ഞില്ലേ… പോവണ്ടേ”

“ആ വരുന്നു ഇക്കാക്കാ”
അകത്തുനിന്നും അസിയുടെ ശബ്ദമെത്തി.

ഏതാനും മിനിറ്റുകൾ പിന്നിട്ടപ്പോൾ അസി അവളുടെ സ്കൂൾബഗുമായി അജുവിന്റെ അരികിലേക്കെത്തി.
റൂമിന്റെ ഡോറിനടുത്ത് ഷാന അജുകാണാതെ അവനെയുംനോക്കി നിൽക്കുന്നുണ്ടായിരുന്നു.

അജുവും അസിയും യാത്രപറഞ്ഞ് അവരുടെ വീട്ടിലേക്കായി കാറിൽകയറി പോയതും റസിയാത്ത മജീദ്ക്കയുടെ അടുത്തുചെന്ന്
“എനിക്കൊരു കാര്യം പറയാനുണ്ട്” എന്ന് പറഞ്ഞു.

“എന്താണ്… എന്തെങ്കിലും വാങ്ങിക്കാനാണോ…?”

“അതൊന്നുമല്ല”

“പിന്നെ എന്താണ് റസീ. നീ പറ കേൾക്കട്ടെ”

“ഇന്ന് അസിമോൾ എന്നോടൊരു കാര്യം ചോദിച്ചു” എന്ന് റസിയാത്ത പറഞ്ഞതും മജീദ്ക്ക “എന്താണ്” എന്നർത്ഥത്തിൽ നോക്കി.

അസി റസിയാത്തയോട് പറഞ്ഞതും ചോതിച്ചതുമായ കാര്യം മജീദ്ക്കയോട് പറഞ്ഞതും
“അതൊന്നും ശെരിയാവില്ല റസീ. അജു… അവനെ നമുക്കൊന്നും സ്വപ്നംകാണാൻപോലും അർഹദയില്ല. ഒരുപാട് സമ്പത്തുള്ള ആളാണ് അജു. നമ്മളോ…?”
മജീദ്ക്ക ചോദിച്ചു.

“ഇത് ഞാൻ അസിയോട് പറഞ്ഞതാണ്. എന്നിട്ടും അസി വിട്ടില്ല”

“അജുവിനോട് ഞാൻ സംസാരിക്കാം. ഇതിൽനിന്ന് പിന്മാരാൻ ഞാൻപറയാം അവനോട്. ഞാൻ പറഞ്ഞാൽ അജു കേൾക്കും”

“പടച്ചോനെ… ആ കുട്ടിക്ക് ഇതൊന്നും അറിയില്ല. അസിയുടെ ഉള്ളിലുള്ളത് എന്നോട് പറഞ്ഞതാണ്. താല്പര്യം ഇല്ലെങ്കിലും ഉണ്ടെങ്കിലും അസിയോട് പറഞ്ഞാമതി എന്നാണ് അസി പറഞ്ഞത്”

“അപ്പൊ അസിയാണ് ഈ ആലോചനക്ക് പിന്നിലല്ലേ…”

റസിയാത്ത ഒന്നുമൂളി.

“നീ ഫോണെടുത്ത് അസിയെ വിളിക്ക്. ഞാൻ സംസാരിക്കാം അവളോട്”

“അവർ വീട്ടിലെത്തിയിട്ടുണ്ടാവില്ല. കുറച്ചുകഴിഞ്ഞ് വിളിക്കാം” എന്ന് റസിയാത്ത പറഞ്ഞപ്പോൾ മജീദ്ക്ക ഒന്ന് മൂളിക്കൊടുത്തു.

അജ്മലും അസിയും വീട്ടിലെത്തി. അജു ഒരു കുളിയൊക്കെ കഴിഞ്ഞ് രാത്രിയിലേക്കുള്ള ഭക്ഷണമൊരുക്കാൻ അടുക്കളയിലേക്ക് പോകുമ്പോൾ അസി നാളെയുള്ള പരീക്ഷക്ക് അവളുടെ റൂമിലിരുന്ന് പഠിക്കുകയായിരുന്നു. ആ സമയത്ത് ടേബിളിൽ ഇരുന്ന അസിയുടെ ഫോൺ ശബ്ദിച്ചു.

നോക്കിയപ്പോൾ ഷാന എന്നുകണ്ടു.

അസി ഷാനയാകുമെന്നുകരുതി ഫോൺ ചെവിയോട് ചേർത്ത്
“പഠിക്കാൻ നോക്ക് ഷാനാ…” എന്ന് പറഞ്ഞതും
“മോളെ ഞാൻ മജീദ്ക്കയാണ്” എന്ന് കേട്ടപ്പോൾ അസിയുടെ ചുണ്ടിൽ ഒരു ചിരിവിടർന്നു.

“ഞാൻ ഷാനയാണെന്ന് കരുതിയാ പറഞ്ഞത്”

“അത് സാരല്ല. ഞാനിപ്പോ വിളിച്ചത് ഒരു കാര്യം പറയാനാണ്”

“ആ പറ മജീദ്ക്കാ”

“അല്ലാ… മോളിന്ന് ഷാനയുടെ ഉമ്മയോട് ഒരുകാര്യത്തെ പറ്റി ചോദിച്ചിരുന്നില്ലേ. അതിനെപ്പറ്റിയാണ് പറയേണ്ടത്”

“അതായിരുന്നോ”

“മോളെ ഞങ്ങൾ പാവങ്ങളാണ്. സ്വന്തമായി ഒരുവീടുപോലുമില്ല. നാലഞ്ചുവർഷമായി ഈ വീട്ടിൽ വാടകക്കാണ് ഞങ്ങൾ താമസിക്കുന്നത്. ആ ഞങ്ങളുടെ മകളെ നിങ്ങൾക്ക് ചേരില്ല. അതുകൊണ്ട് മോളുടെ ആഗ്രഹം മോള് മറക്കണം”

അസി ഒരുനിമിഷം എന്തുപറയണമെന്നറിയാതെ പകച്ചുനിന്നു.

“മോളെ… അജുവിനെ ഇഷ്ടമില്ലാഞ്ഞിട്ടല്ല. ഉള്ളവർക്കിടയിലേക്ക് എന്റെ മകൾ കേറിവരുമ്പോൾ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞാൽ അത് എന്റെമോൾക്ക് ഒരു കുറച്ചിലായിരിക്കും. അതുകൊണ്ടാണ്”

“ഇല്ല ഒരുകുറവുമില്ല. ഞാൻ ചോദിച്ചത് ഷാനയെ മാത്രമാണ്. അല്ലാതെ നിങ്ങളുടെ സ്വത്ത് ഒന്നുമല്ല. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ വേണ്ട” അസി ഫോൺ കട്ടാക്കി.

അസിയുടെ കണ്ണുകൾ എന്തിനോവേണ്ടി നിറഞ്ഞു.
ഇക്കാര്യത്തിൽ അസിയുടെ സ്ഥിരം അടവായ വാശി വിജയിക്കില്ല എന്ന് അസിക്ക് അറിയാമായിരുന്നു.
നാത്തൂനെന്നും ബാബിയെന്നും മാറിമാറിവിളിച്ച ഷാനയോട് ഇനിയെന്തുപറയും എന്നറിയാതെ അസി കണ്ണുകൾ നിറച്ചു.

പഠിക്കാൻ ഉണ്ടായിരുന്ന മൂടോക്കെ നഷ്ടമായ അസി ബുക്ക് മടക്കിവെച്ച് അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽ പാചകത്തിലായിരുന്നു അജു.
അജുവിനെ ചുറ്റിപ്പറ്റിനിന്ന് അസി സമയംകളഞ്ഞു.
ഇരുവരും ഒന്നിച്ചിരുന്ന് ഭക്ഷണവും കഴിച്ച് എന്നത്തേയുംപോലെ കിടന്നു.
ഏറെനേരം കണ്ണടച്ചുകിടന്നിട്ടും അസിക്ക് ഉറങ്ങാനായില്ല.
അസി കണ്ണുകൾതുറന്ന് അജുവിനെ നോക്കിയപ്പോൾ മൈബൈലിൽ എന്തോ നോക്കിക്കിണ്ടിരിക്കുന്ന അജുവിനെയാണ് അസി കണ്ടത്.

അവൾ അവനിൽനിന്ന് കണ്ണെടുത്ത് മൈബൈലിലേക്ക് അവന്റെ കയ്യിലിരിക്കുന്ന നോക്കിയാപ്പോൾ അതിൽക്കണ്ടത് ഷാനയുടെ ഇന്നത്തെ ചിത്രങ്ങൾ.

“പടച്ചോനെ… പണിയായോ” എന്ന് ചിന്തിച്ച് അസി അജുവിനെ വിളിച്ചു.
“ഇക്കാ…”
പെട്ടെന്നുള്ള അസിയുടെ ശബ്ദംകേട്ട് അജു ഞെട്ടിതിരിഞ്ഞ് അസിയെനോക്കി.

“എന്താത്… എന്തിനാ ഷാനയുടെ ഫോട്ടോ നോക്കിയിരിക്കുന്നത്. ആ ഫോട്ടോ എല്ലാം ഡിലീറ്റ് ചെയ്യ്” എന്ന് അസി ദേഷ്യത്തോടെ പറഞ്ഞപ്പോൾ അജു ഒന്ന് പുഞ്ചിരിച്ചു.
“പറ്റില്ല” എന്ന് മറുപടിയും പറഞ്ഞു.

പക്ഷെ അസി കലിപ്പിൽത്തന്നെയായിരുന്നു.
അസി എഴുനേറ്റ് അജൂന്റെ കയ്യിലിരുന്ന ഫോൺവാങ്ങി അതിലെ ഫോട്ടോസ് എല്ലാം ഡിലീറ്റ് ചെയ്തു.
അതൊന്നും അജുവിന് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.

“നീതന്നെയല്ലേ അസീ ഷാനയെ കെട്ടാൻ പറഞ്ഞത്. ആ നീതന്നെ എന്തിനാ ഇങ്ങനെചെയ്യുന്നേ”
അജു ദേഷ്യം മറച്ചുവെച്ച് ചോദിച്ചു.

“അതേ… ഒരിക്കൽ ഞാനങ്ങനെ പറഞ്ഞിരുന്നു എന്നത് സത്യമാണ്. ആ ഞാൻതന്നെ അത് തിരുത്തുന്നു. ഷാനയെ നമുക്ക് വേണ്ട. പകരം മറ്റൊരാളെ നമുക്ക് കണ്ടുപിടിക്കാം” എന്ന് അസി പറഞ്ഞപ്പോൾ അജു ഒന്ന് ചിരിച്ചു.

“ഇതെന്താ അസീ ഇങ്ങനെയൊക്കെ പറയുന്നത്…?”

“എനിക്കിപ്പോ ഇങ്ങനെ പറയാനേ കഴിയൂ. ഉപ്പ ഉണ്ടായിരുന്നെങ്കിൽ മജീദ്ക്കയെ സമ്മതിപ്പിച്ചേനെ. ഇതിപ്പോ ഉപ്പയും ഇല്ലല്ലോ. ഞാൻ പറഞ്ഞാൽ ആരുകേൾക്കാനാ”
അസിയുടെ കണ്ണുകൾ നനവ് പടർന്നു.

“നീ ചോദിച്ചോ അവരോട്…?”
അജു അസിയുടെ കണ്ണുനീരിനെ ഒപ്പിയെടുത്ത് ചോദിച്ചു.

“ചോദിച്ചു എന്നുമാത്രമല്ല… അവർക്ക് താല്പര്യം ഇല്ലെന്നും അറീച്ചു”

“അതിന് നീയെന്തിനാ വിഷമിക്കുന്നെ. ഷാനയെ കിട്ടിയില്ലെങ്കിൽ മറ്റൊരുത്തി. എന്തായാലും എന്റെ അസി കാണിച്ചുതരുന്നതിനെ മാത്രമേ ഞാൻ വിവാഹംകഴിക്കൂ” അജു അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

എങ്ങനെ കിടന്നിട്ടും രണ്ടുപേർക്കും ഉറങ്ങാൻ കഴിഞ്ഞില്ല.
ചുരുങ്ങിയ കാലംകൊണ്ട് അജു ഷാനയെ നെഞ്ചിലേറ്റിയിരുന്നു.
എടുത്തുമാറ്റാൻ അവനും കുറച്ച് ബുദ്ധിമുട്ട് തോന്നി.

പിറ്റേന്ന് അസിയെയും ഷാനയെയും സ്കൂളിൽ കൊണ്ടുവിടാൻ പോകുമ്പോൾ മൂവരും ഒന്നും മിണ്ടിയില്ല.
ക്ലാസ്സിൽ എത്തിയാലും അസിക്കും ഷാനക്കുമിടയിൽ മൗനം അതിഥിയായ് വന്നു.

ദിവസങ്ങൾ കടന്നുപോയി.
സ്കൂളിലെ എക്സാം എല്ലാംകഴിഞ്ഞ് അസി വീട്ടിൽ ഒതുങ്ങിക്കൂടി.
അജു പുറത്തുപോയാൽ അസി വീട്ടിൽ തനിച്ചാകും.
ഇടക്ക് ഷാന അസിയെ വീട്ടിലേക്ക് വിളിക്കുമെങ്കിലും അസി പോകാൻ തയാറാല്ലായിരുന്നു.

പതിവുപോലെ അന്നൊരു ഞായറാഴ്ച അസിയും അജുവും വീട്ടിൽ വെറുതെയിരിക്കുന്ന സമയത്താണ് ഷാന അങ്ങോട്ടുവന്നത്. അവൾക്കുപുറകിൽ മജീദ്ക്കയും റസിയാത്തയും ഉണ്ടായിരുന്നു.

“അസിമോളെ ഇപ്പോൾ വീട്ടിലേക്ക് കാണാറില്ലല്ലോ. എന്തുപറ്റി” എന്ന റസിയാത്തയുടെ ചോദ്യത്തിന്
“ഒന്നുല്ല” എന്നവൾ മറുപടിനൽകി.

“മോള് അവിടേക്ക് വരാത്തതുകൊണ്ട് ഷാന എനിക്കൊരു സമാധാനം തരുന്നില്ല. അതാണ് ഇവിടേക്ക് വന്നത്” എന്ന് മജീദ്ജ്ക്ക.

ഷാന അജുവിനെ നോക്കുന്നത് അസി കാണുന്നുണ്ടായിരുന്നു.
അജുവും ഷാനയെ ഇടയ്ക്കിടെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്.

“ഇവർക്കിടയിൽ ചെറിയൊരു അകലം വന്നിട്ടുണ്ട് അല്ലെ” അജു അസിയെയും ഷാനയെയും നോക്കിക്കൊണ്ട് ചോദിച്ചു.

“അത് എനിക്കും തോന്നി” മജീദ്ക്ക ഏറ്റുപിടിച്ചു.

“ശെരിയാണോ മക്കളെ…?” റസിയാത്ത ചോദിച്ചു.

പക്ഷെ അസിയും ഷാനയും ഒന്നും മിണ്ടിയില്ല.

ഈ അകൽച്ചക്കുള്ള കാരണമെന്താണെന്ന് എല്ലാവർക്കും അറിയാം.

“അസീ… ഞങ്ങൾക്ക് കുടിക്കാൻ എന്തെങ്കിലും കിട്ടുമോ” മജീദ്ക്ക ചോദിച്ചു.

അത് കേട്ടപ്പോൾ അസി അടുക്കളയിലേക്ക് നടന്നു. കൂടെ ഷാനയും.

“അജൂ… അസി ഞങ്ങളോട് ഒരു വിഷയത്തെപ്പറ്റി സംസാരിച്ചിരുന്നു.ഞങ്ങളുടെ അസിയെ നിനക്ക് കെട്ടിച്ചുകിടുക്കാമോ എന്നായിരുന്നു അസിയുടെ ചോദ്യം”

അതുകേട്ട് അജു ഒന്നുമൂളി.

“അന്ന് അസിയോട് അത് നടക്കില്ല എന്നൊക്കെ തീർത്തുപറഞ്ഞതാണ്. പക്ഷെ ഈ ബന്ധത്തെപ്പറ്റി ബന്ധുക്കളോടൊക്കെ ചർച്ചചെയ്തപ്പോൾ അവർക്കൊക്കെയും പൂർണ സമ്മതമാണ്. അതുപോലെ ഷാനക്കും”

അജു മജീദ്ക്കയെ നോക്കി.

“ഞങ്ങൾക്ക് സമ്മതമാണ് അജു. അസി പറഞ്ഞ ബന്ധത്തിന് ഞങ്ങൾക്ക് സമ്മതമാണ്. ആ ബന്ധത്തെ വേണ്ടാന്നുവെച്ച അന്നുതൊട്ട് ഞാൻ കാണുന്നതാണ് നിങ്ങളുടെയൊക്കെ മാറ്റം. ഈ റെസിക്കും നിങ്ങളുടെകാര്യത്തിൽ സമ്മതമായിരുന്നു. പക്ഷെ ഇവളെന്നോട് പറഞ്ഞില്ല. അന്ന് ഇവളെന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാനും എതിർക്കില്ലായിരുന്നു” എന്നുകൂടി മേജീദ്ക്ക പറഞ്ഞപ്പോൾ അജുവിന്റെ ഉള്ളിൽ ഒരായിരം പൂത്തിരി കത്തി.
പക്ഷെ ഒരു ചെറുചിരിയാലെ
“നിങ്ങളോട് ഇക്കാര്യം പറഞ്ഞത് അസിയല്ലേ. നിങ്ങളുടെ തീരുമാനം നിങ്ങൾ അവളെ അറീച്ചാൽമതി” എന്ന് പറഞ്ഞു.

അപ്പോഴേക്കും ചായയുമായി അസി വന്നു.

ഉപ്പയുടെ തീരുമാനം മാറിയതൊന്നും ഷാന അറിഞ്ഞിട്ടില്ല.

എല്ലാവരും ഒന്നിച്ചിരുന്ന് ചായകുടിച്ച് മജീദ്ക്കയും കുടുംബവും പോകാനൊരുങ്ങി.

“അസീ… നിന്റെ ആവശ്യം അംഗീകരിക്കാൻ ഞങ്ങൾ ഒരുക്കമാണ്” എന്ന് ഇറങ്ങാൻനേരം മജീദ്ക്ക പറഞ്ഞു.

കേട്ടത് വിശ്വസിക്കാനാവാതെ അസി ഷാനയുടെ അടുത്തേക്ക് ഓടിച്ചെന്ന് ഷാനയുടെ കയ്യിൽപിടിച്ചി.
ഷാനയും കിളിപോയി നിൽക്കുകയായിരുന്നു.

“ദേ എന്റെ ബാബിയായി ഈ വീട്ടിലേക്കുവരാൻ ഒരുങ്ങിനിന്നോ നീ” എന്ന് അസി പറഞ്ഞപ്പോൾ എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരിവിടർന്നു.

മജീദ്ക്കയും കുടുംബവും അവിടെനിന്നും ഇറങ്ങിയതും അസി അജൂന്റെ അടുത്തേക്കുച്ചെന്ന്
“സന്തോഷായോ ഇക്കാക്ക്” എന്നൊരു ചോദ്യമായിരുന്നു.

അജു അവളെനോക്കി
“ഏറെക്കുറെ” എന്നുമാത്രം പറഞ്ഞു.

“എങ്കിൽ നമുക്ക് പെട്ടെന്ന് എൻഗേജ്‌മെന്റ് നടത്തണം” എന്ന് അസി.

“എന്താണ് നിന്റെ ഉദ്ദേശം”

“ഇക്ക കണ്ടതല്ലേ എന്റെ നാത്തൂനേ. അവളുടെ ആ മൊഞ്ചുമായിട്ട് കോളേജിലേക്ക് കയറിചെല്ലുമ്പോൾ കൊത്തിക്കൊണ്ട്പോകാൻ നല്ല ചെത്ത്പയ്യന്മാർ വരും. വരുന്നവരെ ഓടിക്കാൻ ഇതുതന്നെയാണ് ഏറ്റവുംന്നല്ല വഴി” എന്ന് അസി പറഞ്ഞപ്പോൾ

“ഇക്കാര്യത്തിൽ നീയല്ലേ എല്ലാം തീരുമാനിക്കുന്നത്. എല്ലാം നിന്റെ ഇഷ്ടത്തിന് വിടുന്നു”

“ഗുഡ്… നല്ലകുട്ടി. അപ്പൊ ഇനി ഞാൻ പറയും മോൻ അനുസരിക്കും”

അജു പതിയെ മൂളി.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…
അസി മുൻകൈഎടുത്ത് ഒരാഴ്ചകൊണ്ട് എൻഗേജ്‌മെന്റിലേക്ക് എത്തിച്ചു.

അടുത്തുള്ള അയൽവാസികളോടും ചില ബന്ധുക്കളോടും അസിയും അജ്മലും കാര്യങ്ങൾ അറീച്ചു.

ഇന്നാണ് അജൂന്റെ എൻഗേജ്‌മെന്റ്.
ക്ഷണം സ്വീകരിച്ച് ബന്ധുക്കളും
അയൽവാസികളും അജൂന്റെ വീട്ടിലെത്തി.
ബന്ധുക്കൾ എന്നുപറഞ്ഞാൽ അധികമാരുമില്ല. അജൂന്റെ ഉമ്മയായ ആയിഷാത്തയുടെ കുടുംബം മാത്രം.
ഉപ്പയായ അബ്ദുക്കയെ വിവാഹത്തോടുകൂടി അബ്‌ദുക്കയുടെ വീട്ടിൽനിന്നും എഴുതിത്തള്ളിയതാണ്.

അജൂന്റെ മാമന്മാരും മാമിമാരും അവരുടെ മക്കളും എല്ലാവരും എത്തിയിട്ടുണ്ട്.
അബ്‌ദുക്കയുടെയും ആയിഷാത്തയുടെയും മരണത്തിന് ശേഷമുള്ള വീട്ടിലെ ആദ്യത്തെ ആൾക്കൂട്ടം.

“മൂത്താപ്പമാരെയൊന്നും ക്ഷണിച്ചില്ലേ അജൂ നീ” മൂത്ത മാമൻ അബു ചോദിച്ചു.

“എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്. വരേണ്ടത് അവരുടെ ഇഷ്ടമല്ലേ മാമ”

അതുകേട്ട അബുക്ക കൂടുതലൊന്നും ചോദിച്ചില്ല.

“അജുക്കാ റെഡിയാവുന്നില്ലേ” എന്ന് അബു മാമന്റെ മകൻ ആദിൽ ചോദിച്ചു.

അജു റെഡിയാവാൻ മുറിയിൽ കയറി.
കൂടെ ആദിലും.

അസിയും മാമന്മാരുടെ മക്കളായ ആദിലയും ബിൻസിയും മാമിമാരോടൊപ്പം അടുക്കളയിൽ ഉണ്ടായിരുന്നു.

അജു റെസിയായി ഇറങ്ങുമ്പോഴും അജൂന്റെ ചങ്ങാതിമാരുമെത്തി.

“മാമാ ഒരു പത്തുമിനിറ്റ്. ഞാനിപ്പോ വരാം” എന്നുംപറഞ്ഞ് അജു ആദിലിന്റെ ബുള്ളറ്റുമെടുത്ത് ജുമാമസ്ജിദിലേക്ക് പുറപ്പെട്ടു.

പള്ളിക്കാട്ടിലെ മൈലാഞ്ചിചെടികൾക്കിടയിലൂടെ നടന്ന് ഉമ്മയുടെയും ഉപ്പയുടെയും കബറിടത്തിനരികിൽ ചെന്നുനിന്നു.

“നിങ്ങൾ അറിയുന്നുണ്ടോ വല്ലതും. ദേ നിങ്ങളുടെ കാന്താരിപ്പെണ്ണില്ലേ നമ്മുടെ അസി, അവൾ എന്നെക്കൊണ്ട് പെണ്ണുകെട്ടിക്കാൻ നോക്കുകയാണ്. ഉപ്പയുടെ ചങ്ങാതി മജീദ്ക്കയുടെ മോള് ഷാനയെയാണ് എനിക്കുവേണ്ടി അസി കണ്ടുപിടിച്ചത്. ഇന്ന് ഞാൻ ഷാനക്ക് വളയിടാൻ പോവുകയാണ്. ഉപ്പയുടെ ആൾക്കാർ ആരുമില്ലങ്കിലും ഉമ്മയുടെ ആൾകാർ എല്ലാവരും വീട്ടിലുണ്ട്. ഞാൻ ലീവിനുവന്നാൽ എന്നെക്കൊണ്ട് പെണ്ണുകെട്ടിക്കണമെന്ന് ഉമ്മ വിളിക്കുമ്പോഴൊക്കെ പറയാറില്ലേ… ദേ അത് നടന്നു. ഇതൊക്ക കാണാനും അറിയാനും നിങ്ങളില്ലാത്ത കുറവ് അവിടെയുണ്ട്”
അജു ഉമ്മയോടും ഉപ്പയോടും വിശേഷവും സങ്കടവും ഒക്കെയും പറഞ്ഞ് തിരികെ നടക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

പള്ളിക്കാട്ടിലെ മൈലാഞ്ചിചെടികൾക്കിടയിൽനിന്നും അജു പുറത്തുകടന്ന് ബുള്ളറ്റുമെടുത്ത് വീട്ടിലേക്ക് വിട്ടു.

ഈ സമയം ഉടുത്തൊരുങ്ങി അജുവിന്റെ വരവിനായി കാത്തിരിക്കുകയാണ് ഷാന.
കൂട്ടുകാരികളും ബന്ധുക്കളും അവൾക്കുചുറ്റിലുമുണ്ട്.
“കഴിഞ്ഞോ ഒരുക്കം… അവരിപ്പോ ഇങ്ങെത്തും” ഷാനയുടെ അമ്മായി പറഞ്ഞു.

ഒരുക്കമൊക്കെ കഴിഞ്ഞ് ഷാനയും കൂട്ടരും പുറത്തിറങ്ങി.

വൈകാതെ
“അവരെത്തി” എന്നവാക്ക് ഷാനയുടെ കാതുകളിലേക് എത്തിയതും ഷാനയുടെ കാലുകൾ വിറക്കാൻ തുടങ്ങി.

അജുവും അവന്റെകൂടെവന്ന ആൺപടകളും മുറ്റത്തെ പന്തലിൽ സ്‌ഥാനമുറപ്പിച്ചപ്പോൾ പെൺപടകൾ വീടിനകത്തേക്ക് കയറി ഷാനയുടെ അടുത്തേക്കുവന്നു.

അവരെല്ലാം ഷാനയോട് ഓരോന്നും പറയുമ്പോഴും അവളിൽ ചെറിയൊരു ഭയം നിഴലിച്ചിരുന്നു.

“പൊന്നും പണവുമായി ഞങ്ങളൊന്നും ആവശ്യപ്പെടുന്നില്ല. പകരം എത്രപെട്ടെന്ന് നിക്കാഹ് നടത്താൻപറ്റുമോ അങ്ങനെ നടത്തുക എന്നതുമാത്രമാണ് ഞങ്ങളുടെ ആവശ്യം” അബുമാമ മജീദ്ക്കയോട് പറഞ്ഞു.

“പെട്ടെന്ന് എന്നൊക്കെ പറയുമ്പോൾ… മോൾക് പതിനെട്ട് തികഞ്ഞതേയുള്ളു. പിന്നെ പഠിക്കുകയുമാണ്. ഞാനാണെങ്കിൽ പെട്ടെന്നൊരു കല്യാണം നടത്താനായി സാമ്പത്തികപരമായി തയ്യാറായിട്ടുമില്ല” മജീദ്ക്ക ന്യായമായ ആവശ്യങ്ങൾ പറഞ്ഞപ്പോൾ

“എങ്കിൽ ഒരുവർഷം. അതിനപ്പുറത്തേക്ക് നീട്ടിക്കൊണ്ടുപോകണ്ടാ എന്നാണ് ഞങ്ങളുടെ ഒരു ഇത്” ബഷീർമാമ പറഞ്ഞു.

മജീദ്ക്ക ആ വാക്കുകൾ ഉൾക്കൊണ്ടു.

“എങ്കിലിനി ബാക്കി കാര്യങ്ങളിലേക്ക് കടക്കാം” എന്ന് ഷാനയുടെ മൂത്താപ്പ പറഞ്ഞ് അജുവിനെ അകത്തേക്ക് കൊണ്ടുപോയി.

ആൾക്കൂട്ടത്തിനിടയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഷാനയെ അജു ഒന്നുനോക്കി.

“ബാബീ… ദേ വന്നു അജുക്ക… നോക്ക്” ഷാനയുടെ തോളിൽ തൂങ്ങി അസി പറഞ്ഞപ്പോഴേക്കും അജു ഷാനയുടെ മുന്നിലെത്തിത്തിയിരുന്നു.

 

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!