Skip to content

ദേവഭദ്ര – ഭാഗം 30

devabhadhra-novel

“വല്യച്ഛച്ചൻ…. “

വരുണിന്റെ കണ്ണുകളിലേക്ക് ഇരുട്ട് പടരും മുൻപ് അവൻ  അയാളെ വ്യക്തമായി കണ്ടു….

” അതേടാ… ഞാൻ തന്നെ…. നിന്റെ വല്യച്ഛൻ… “

അതും പറഞ്ഞ് ശേഖരൻ ഉറക്കെ ചിരിച്ചു….

“ചാത്തുണ്ണി ഇവൻ ചത്തോ എന്ന്‌ നോക്ക്…. “

വരുണിനെ കൊല്ലാൻ ശ്രമിച്ച ചാത്തുണ്ണിയോട് ശേഖരൻ കല്പിച്ചു….

അയാൾ വരുണിന്റെ അരികിൽ വന്ന് ശ്വാസം ഉണ്ടോ എന്ന്‌ നോക്കി….

“ഇല്ല അങ്ങുന്നേ… പക്ഷേ ഇനിയും ഇങ്ങനെ കിടന്നാൽ ചിലപ്പോൾ… “

ബോധക്ഷയനായി കിടക്കുന്ന വരുണിനെ നിരീക്ഷിച്ചതിന് ശേഷം ചാത്തുണ്ണി പറഞ്ഞു…

“ചാകട്ടെടാ….ഇവന്റെ മരണവും ഇവിടുത്തെ ദുരാത്മാക്കളുടെ തലയിൽ ഞാൻ കെട്ടി വെക്കും…. “

അത്രയും പറഞ്ഞ് ശേഖരൻ പൊട്ടി ചിരിച്ചു….

“അങ്ങുന്നേ… എങ്കിൽ നമുക്ക് പോയാലോ ഇവിടെ നിന്നാൽ ചിലപ്പോൾ നമുക്ക് എന്തെങ്കിലും ആപത്ത് ഉണ്ടായാലോ…. “

ചാത്തുണ്ണി തന്റെ ഉള്ളിലെ ഭയം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു..  

“നീ പറഞ്ഞതും ശരി ആണ്… വാ പോകാം…. “

ശേഖരനും ചാത്തുണ്ണിയുടെ വാക്കുകളോട് യോജിച്ചു…. അവർ രണ്ട് പേരും ചോര വാർന്നു കിടക്കുന്ന വരുണിനെ ഒന്ന് കൂടി നോക്കിയ അവനെ അവിടെ ഉപേക്ഷിച്ചു അവർ കടന്നു കളഞ്ഞു….

  • •••••••••••••••••••••••••••••••••••••••••••••••••••••••

“എനിക്ക് തലപൊട്ടും പോലെ വേദനിക്കുന്നു…. “

തലയിൽ കൈവച്ചുകൊണ്ടു ഗൗരി പറഞ്ഞു…

“എന്ത് പറ്റി മോളെ …? “

മുത്തശ്ശൻ ആകുലതയോടെ ചോദിച്ചു…

“അറിയില്ല മുത്തശ്ശാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല …. “

അവൾ നടത്തം നിർത്തി കണ്ണുകൾ നിറച്ചുകൊണ്ട് പറഞ്ഞു….

“നിന്റെ തല എവിടെ എങ്കിലും തട്ടിയോ…..? “

അരുണിന്റെ ചോദ്യം കേട്ടെങ്കിലും അവൾക്ക് മറുപടി പറയാൻ ആയില്ല….

അവൾ തളർന്നു തറയിൽ ഇരുന്നു….

” മുത്തശ്ശാ…. വരുണിന് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ട്  .. അത്കൊണ്ട് ആണ് ഇവൾ ക്ക് വേദനിക്കുന്നത്… മുത്തശ്ശൻ ഇവളെ നോക്കിക്കോ… ഞാനും അരുണും കൂടെ വരുണിനെ നോക്കട്ടെ…. “

അത്രയും പറഞ്ഞ് കൊണ്ട് തളർന്നിരുന്ന ഗൗരിയെ മുത്തശ്ശനെ ഏല്പിച്ചുകൊണ്ടു അരുണും പാച്ചുവും കൂടെ പഴയ മനക്കൽ ലക്ഷ്യമാക്കി നടന്നു  ….

മുത്തശ്ശൻ ഗൗരി ക്ക് അരികിൽ ഇരുന്നു കൊണ്ട് പരദൈവങ്ങളെ പ്രാർത്ഥിച്ചു …..

“വരുൺ……. “

പഴയ മനക്കൽ എത്തിയ അരുൺ ഉറക്കെ വിളിച്ചു…. പക്ഷേ തിരികെ മറുപടി ഒന്നും കിട്ടാതെ ആയപ്പോൾ അരുൺ നിരാശയോടെ പാച്ചുവിനെ നോക്കി….

“ഡാ നമുക്ക് അകത്തു കേറി നോക്കിയാലോ….? “

അരുൺ പാച്ചുവിനോട് ചോദിച്ചു….

“ആദ്യം നമുക്ക് പുറത്ത് എല്ലാം നോക്കാം… “

പാച്ചു അത് പറഞ്ഞതും അരുണും അതിനെ അനുകൂലിക്കും പോലെ തല കുലുക്കി….

അവർ ഇരുവരും കൂടി പഴയ മനക്കലിന് ചുറ്റും വരുണിന്റെ പേര് ഉറക്കെ വിളിച്ചു കൊണ്ട് നടന്നു…..

“എന്നാലും അവൻ ഇത് ഇവിടെ പോയി….? എത്ര നേരം ആയി നമ്മൾ അവന്റെ പേര് വിളിച്ചുകൊണ്ടു നടക്കുന്നു…. “

അരുൺ നിരാശയോടെ പറഞ്ഞു…

അപ്പോഴാണ് അവർ നിന്നതിന് അടുത്തുള്ള ചെമ്പകത്തിന് ചുവട്ടിൽ നിന്നും ആരുടെയോ ഒരു ഞെരുക്കം കേട്ടത്….

“പാച്ചു നീ ആ ശബ്ദം കേട്ടോ…. “

അരുൺ പാച്ചുവിനോട് ചോദിച്ചു…

“വാ നോക്കാം… “

അത്രയും പറഞ്ഞ് കൊണ്ട് പാച്ചുവും അരുണും കൂടെ അവിടേക്ക് നോക്കിയതും രക്തത്തിൽ കുളിച്ചു കിടക്കുന്ന വരുണിനെ കണ്ടത്….

“വരുൺ…. “

അരുൺ വരുണിനെ താങ്ങി എടുക്കാൻ ശ്രമിച്ചു കൊണ്ട് വിളിച്ചു …

“ഡാ നമുക്ക് ഇവനെ പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകണം… ഒരുപാട് ബ്ലഡ്‌ പോയിട്ട് ഉണ്ട്…. “

അരുൺ പാച്ചൂനെ നോക്കികൊണ്ട് പറഞ്ഞു….

അരുണും പാച്ചുവും കൂടെ വരുണിനെ താങ്ങി എടുത്ത് കൊണ്ട് നടന്നു….

അവർ ഇരുവരും നടക്കുമ്പോഴും അരുണിന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പുന്നത് പാച്ചു ശ്രദ്ധിക്കുന്നുണ്ടായിരുന്നു…..

“നീ വിഷമിക്കണ്ട വരുണിന് ഒന്നും പറ്റില്ല…. “

ഒരു ആശ്വാസവാക്ക് എന്ന പോലെ പാച്ചു അത് പറഞ്ഞെങ്കിലും അരുണിന്റെ മനസ്സ് ആർത്തിരമ്പുന്ന കടൽ പോലെ അശാന്തമായിരുന്നു…

അവർ ഇരുവരും വരുണിനെയും കൊണ്ട് കഴിവതും വേഗത്തിൽ നടന്നു….

വരുണിനെ താങ്ങി കൊണ്ട് വരുന്ന അരുണിനെയും പാച്ചുവിനെയും കണ്ടതും മുത്തശ്ശന്റെ മനസ്സിൽ ആഘാതമായ ഒരു ഭയം ഉടലെടുത്തു…

“മോളെ…. “

വിറങ്ങലിക്കുന്ന ശബ്ദത്തോടെ മുത്തശ്ശൻ ഗൗരിയെ വിളിച്ചു… അതുവരെ മുത്തശ്ശന്റെ മടിയിൽ തലവച്ചു കിടന്നിരുന്ന അവൾ മുത്തശ്ശനെ നോക്കി… ശേഷം അദേഹത്തിന്റെ നോട്ടം എങ്ങോട്ടു ആണെന്ന് ശ്രദ്ധിച്ചപ്പോൾ ആണ് അവൾ ആ കാഴ്ച കണ്ടത്….

ഉടനെ തന്നെ അവശതകൾ മറന്നു കൊണ്ടവൾ വരുണിന്റെ അരികിലേക്ക് ഓടി….

അവൾക്ക് പുറകെ മുത്തശ്ശനും അവർക്ക് അരികിലേക്ക് ചെന്നു.. 

രക്തം വാർന്നു പോയി കൊണ്ടിരിക്കുന്ന വരുണിനെ കണ്ടതും ഗൗരി യുടെ മിഴികൾ നിറഞ്ഞ് തുളുമ്പാൻ ആരംഭിച്ചു….

“വരുണേട്ടാ…. “

അവൾ അവനെ നോക്കി ഒരു നേർത്ത സ്വരത്തിൽ വിളിച്ചു ..

“മക്കളെ ഇവന് എന്താ പറ്റിയത്…? “

മുത്തശ്ശൻ ഇടറിയ സ്വരത്തിൽ ചോദിച്ചു…

“അതൊക്കെ പിന്നെ പറയാം എത്രയും പെട്ടെന്ന് ഇവനെ ഹോസ്പിറ്റലിൽ എത്തിക്കണം…. “

അരുൺ അത് പറഞ്ഞ് കൊണ്ട് വരുണിനെയും കൊണ്ട് പാച്ചുവിന്റെ സഹായത്തോടെ മുൻപോട്ട് നടന്നു…

നിറമിഴികളോടെ ഗൗരിയും പ്രാർത്ഥനയോടെ മുത്തശ്ശനും അവരെ പിന്തുടർന്നു….

അവർ വീട്ടുമുറ്റത്ത് എത്തിയതും പാച്ചു പോയി കാർ സ്റ്റാർട്ട്‌ ചെയ്തു… അരുണും ഗൗരിയും കൂടെ വരുണിനെ പിൻസീറ്റിൽ കിടത്തി…

ആ കാർ ചീറി പാഞ്ഞു പോകുന്നതും നോക്കി മുത്തശ്ശൻ മുറ്റത്ത് നിന്നു….

മുത്തശ്ശന്റെ ഉള്ളിൽ ദേഷ്യവും സങ്കടവും ഒരു പോലെ നുരഞ്ഞു പൊങ്ങി…

അദ്ദേഹം നേരെ മനക്കലിന് അകത്തേക്ക് നടന്നു  ….

“അച്ഛാ… വരുൺ നെ കണ്ടോ….? “

നന്ദിത അദേഹത്തിന്റെ അരികിൽ വന്ന് ആകാംഷയോടെ ചോദിച്ചെങ്കിലും അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ നേരെ പൂജാമുറിയിലേക്ക് പോയി…. ശേഷം അദ്ദേഹം പൂജാമുറിയിൽ കേറി വാതിൽ അടച്ചു….

“എന്തിനാ മഹാദേവാ … എന്നെയും എന്റെ കുടുംബത്തെയും ഇങ്ങനെ പരീക്ഷിക്കുന്നത്…? ഓർമ വച്ച കാലം മുതൽ അങ്ങയുടെ നാമം ജപിച്ചാണ് അവൻ വളർന്നത്. .. എന്നിട്ടും എന്തിനാ എന്റെ കുഞ്ഞിനെ ഈ അവസ്ഥയിൽ ആക്കിയത്…? അങ്ങേയ്ക്ക് ഒരു ജീവനാണ് ആവശ്യമെങ്കിൽ എന്റെ ജീവൻ എടുത്തോളൂ… പകരം എന്റെ കുഞ്ഞിനെ ഒരു ആപത്തും കൂടാതെ ഞങ്ങൾക്ക് തിരികെ നൽകേണമേ..”

നിറമിഴികളോടെ കൈ കുപ്പി കൊണ്ട് അദ്ദേഹം പ്രാർഥിച്ചു.. മുത്തശ്ശൻ പ്രാർത്ഥനയിൽ മുഴുകി പൂജാമുറിയിൽ തന്നെ ഇരുന്നു..

മുത്തശ്ശൻ പുറത്തേക്കു വരുന്നതും കാത്ത് നന്ദിത നിന്നെങ്കിലും നിരാശയായിരുന്നു ഫലം…

  • •••••••••••••••••••••••••••••••••••••••••••••••••••••••

കാർ ചീറിപ്പാഞ്ഞു ഹോസ്പിറ്റലിന് മുൻപിൽ എത്തി…… ഞൊടിയിടയിൽ തന്നെ അരുൺ ഹോസ്പിറ്റലിൽ അകത്തേക്ക് പോയി ഒരു വീൽചെയറും ആയി  തിരികെ വന്നു….. പാച്ചുവും അരുണും കൂടി അരുണിനെ വീൽ ചെയറിൽ ഇരുത്തി കാഷ്വാലിറ്റി യിലേക്ക് പാഞ്ഞു… ഗൗരി അവരിരുവരെയും പിന്തുടർന്നു… ഓരോ നിമിഷവും വരുണിനെ  ഓർത്ത് അവളുടെ നെഞ്ച് പിടഞ്ഞു…

അതിനിടയിൽ ഡോക്ടർ വരികയും വരുണനെ പരിശോധിക്കാൻ തുടങ്ങുകയും ചെയ്തു…

“പേഷ്യന്റ് ന് നല്ല ബ്ലീഡിങ് ഉണ്ട്…. ഇയാളുടെ ബ്ലഡ് ഗ്രൂപ്പ് അറിയാമെങ്കിൽ ഉടനെ ബ്ലഡ് ഡൊണേറ്റ് ചെയ്യാൻ ആളെ ഏർപ്പാടാക്കണം…. “

അത്രയും പറഞ്ഞ് കൊണ്ട് ഡോക്ടർ കൂടുതൽ പരിശോധനകൾക്കും മറ്റുമായി വരുണിന്റെ അടുത്തേക്ക് പോയി….

” ഡാ വരുണിന്റെ ബ്ലഡ് ഗ്രൂപ്പ് ഏതാണെന്നറിയാമോ…..? “

പാച്ചു അരുണിനോട് ചോദിച്ചു..

” അതോർത്തു ടെൻഷൻ വേണ്ട എന്റെയും അവന്റെയും  ഒരേ ബ്ലഡ് ഗ്രൂപ്പ് ആണ്…. “

അരുണിന്റെ ആ വാക്കുകൾ സത്യത്തിൽ പാച്ചുവിന് ഒരു ആശ്വാസമായി തോന്നി….

സമയം പാഴാക്കാതെ അരുൺ രക്തദാനത്തിനു തയ്യാറായി,…

പാച്ചു ആണെങ്കിൽ മറ്റ് ടെസ്റ്റുകൾക്കും ഒക്കെയായി ഓടുകയായിരുന്നു….

അപ്പോഴും ഗൗരി ഒരു മൂലയിൽ തളർന്നിരുന്ന കരയുകയായിരുന്നു… വരുണിന്  ഒരു ആപത്തും സംഭവിക്കാതിരിക്കാൻ അവൾ നെഞ്ചുരുകി പ്രാർത്ഥിച്ചു…

അവളുടെ മനസ്സിൽ വരുണന് ആദ്യമായി കണ്ടപ്പോൾ മുതലുള്ള കാര്യങ്ങൾ തെളിഞ്ഞു വന്നു…. ഓരോ തവണയും അവൻ നൽകിയ സ്നേഹവും കരുതലും ഓർത്ത് അവൾ വേദനിച്ചു…..

അന്ന് സുമംഗല കുറ്റപ്പെടുത്തിയപ്പോൾ തനിക്കൊപ്പം നിന്ന വരുണിനെ അവൾ നിറമിഴികളോടെ  ഓർത്തു….

ഒരു ആപത്തിലും തന്നെ അവൻ ഉപേക്ഷിച്ചിട്ടില്ല എന്ന സത്യം ഓർക്കുന്തോറും അവളുടെ മിഴികൾ പെയ്തുകൊണ്ടേയിരുന്നു…

ആദ്യമായി അവനെ കണ്ടതും കുളക്കരയിൽ വെച്ച് അന്ന് ആദ്യമായി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചതും… പിന്നെ അങ്ങോട്ടുള്ള ഓരോ അവസരത്തിലും തന്നെ സംരക്ഷിച്ചതും എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു…..

അവളുടെ ഉള്ളിൽ വരുണും  ഒത്തുള്ള ഓർമ്മകൾ മാത്രം നിറഞ്ഞു….

അവൾ തനിക്ക് അറിയാവുന്നസകല ദൈവങ്ങളെയും വിളിച്ചു പ്രാർഥിച്ചു….

അവളുടെ അവസ്ഥ കണ്ട് പാച്ചുവിന്റെ  കണ്ണു പോലും നിറഞ്ഞു പോയി…

എന്നാൽ ഇതേ സമയം മനക്കൽ തറവാട്ടിൽ മറ്റൊരു ജീവനും കൂടി ആപത്തിലായിരുന്നു….

( തുടരും…. )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!