Skip to content

ദേവഭദ്ര – ഭാഗം 33

devabhadhra-novel

അരുണിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കള്ളം പിടിക്കപ്പെട്ട ഒരു കുട്ടിയെ പോലെ പാച്ചു നിന്നു….

“ഞാൻ ചോദിച്ചത് നീ കേട്ടില്ലേ…? “

അരുണിന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു….

“ഡാ… അത്… “

പാച്ചു എന്ത് പറയണം എന്നറിയാതെ ആകെ ബുദ്ധിമുട്ടിൽ ആയി….

“നീ കള്ളം ആണ് പറയുന്നത് എങ്കിൽ…. “

അരുണിൽ ഇന്ന് വരെ കാണാത്ത ഒരു ഭാവം ആയിരുന്നു അത്…

“അതെ ചിത്രാപൗർണ്ണമി യുടെ അന്ന് നിങ്ങളിൽ ഒരാൾ മരണപ്പെടും..”

പാച്ചു അത് പറഞ്ഞതും അരുൺ തളർന്ന് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു…

“അന്ന് ഇളയന്നൂർ ഗുരുക്കളെ കാണാൻ പോയ ദിവസം അദ്ദേഹം എന്നോട് ഈ സത്യം പറഞ്ഞതാണ്… പക്ഷേ ഈ കാര്യം നീ അറിയരുത് എന്ന്‌ വരുൺ എന്നോട് പറഞ്ഞിരുന്നു… അറിഞ്ഞാൽ ഒരുപക്ഷേ നീ നിന്റെ ജീവൻ നൽകി ആണെങ്കിലും അവനെ സംരക്ഷിക്കും എന്ന്‌ അവന് അറിയാം ആയിരുന്നു…. “

അത് പറയുമ്പോൾ പാച്ചുവിന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു ..

അരുൺ ന്റെ കണ്ണുകൾ നിറഞ്ഞു…. ജനിച്ച നിമിഷം മുതൽ ഇന്നുവരെ തങ്ങൾ പിരിഞ്ഞിട്ടോ പിണങ്ങിയിട്ടോ ഇല്ല എന്ന്‌ അവൻ ഓർത്തു   ….. തനിക്ക് ഇഷ്ടപെട്ടത് എല്ലാം അവൻ വിട്ട് നൽകിട്ടെ ഒള്ളു… ഇപ്പോൾ പോലും തന്റെ ജീവൻ സംരക്ഷിക്കാൻ ശ്രമിച്ചു സ്വന്തം ജീവൻ അവൻ പണയം വച്ചിരിക്കുന്നു..  

അരുൺ ഒരു കൊച്ച് കുഞ്ഞിനെ പോലെ കരഞ്ഞു..  അത് കണ്ട് നിന്ന പാച്ചുവിന് അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന്‌ പോലും അറിയില്ലായിരുന്നു …

ഇത്രയും അധികം പരസ്പരം സ്നേഹിക്കുന്ന ആ സഹോദരങ്ങൾക്ക് ഇടയിലേക്ക് മരണം പോലും കടന്ന് വരരുത് എന്ന്‌ പാച്ചു ഉള്ളു ഉരുകി പ്രാർത്ഥിച്ചു.   …

ആരുടെയോ കൈ തോളിൽ അമർന്നപ്പോൾ ആണ് അരുൺ തല ഉയർത്തി നോക്കിയത്…

“അച്ഛാ…. “

അവൻ ഒരു ആശ്രയം എന്നപോലെ ഗണേശനെ കെട്ടിപിടിച്ചു കരഞ്ഞു….

“മോനെ… എനിക്ക് നിങ്ങൾ രണ്ട് പേരും ഒരു പോലെയാണ്… എന്റെ മരണം വരെ എങ്കിലും എനിക്ക് നിങ്ങളെ ഒരുമിച്ച് കാണണം…. നമുക്ക് ഇപ്പോൾ തന്നെ ഇവിടെ നിന്നും പോകാം…. എന്റെ മക്കളെ ബലികൊടുക്കാൻ എനിക്ക് ആവില്ല… “

അദ്ദേഹം അത് പറഞ്ഞപ്പോൾ അരുൺ അദേഹത്തിന്റെ മുഖത്തേക്ക് നോക്കി….

“എവിടെ പോയാലും ഇത് സംഭവിക്കും അച്ഛാ…. ഇത് തുടങ്ങിയ ഇടത്ത് തന്നെ അവസാനിക്കണം .. “

പാച്ചു അത് പറയുമ്പോൾ അവനിലെ മാറ്റം അരുൺ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. .

“അതെ… അച്ഛാ എവിടെ തുടങ്ങിയോ അവിടെ തന്നെ എല്ലാം അവസാനിക്കണം… “

അരുൺ അതും പറഞ്ഞ് പാച്ചുവിനെ ഒന്നൂടെ നോക്കി. . 

“പക്ഷേ അതിന് വരുണും നമുക്ക് ഒപ്പം വേണ്ടേ..  “

പാച്ചു സംശയത്തോടെ ചോദിച്ചു…

“വേണം അവൻ നമ്മുക്ക് ഒപ്പം ഉണ്ടാകും ….. “

അരുണിന്റെ വാക്കുകൾ ഉറച്ചത് ആയിരുന്നു. ..

“പക്ഷേ ഈ അവസ്ഥയിൽ…. “

ഗണേശൻ പറയാൻ തുടങ്ങിയത് പാതി വഴിയിൽ നിർത്തി…

“അവനെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ട് വരാൻ ഒരാൾക്കേ പറ്റു… ഗൗരിക്ക്… അവൻ ആപത്തിൽ ആയപ്പോൾ ആദ്യം അറിഞ്ഞത് അവൾ ആണ് .. അവന് വേദനിച്ചപ്പോൾ അവൾക്കും  വേദനിച്ചു… ഒരുപക്ഷേ അവരുടെ ഹൃദയങ്ങൾ തമ്മിൽ അത്രക്കും അടുപ്പത്തിൽ ആവും… അവനെ അത്ര ഏറെ സ്നേഹിക്കുന്ന അവൾക്ക് പറ്റും അവനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ …. “

അരുൺ അത് പറയുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കുക ആയിരുന്നു പാച്ചു.   

  • •••••••••••••••••••••••••••••••••••••••••••••••••••••••

നിമിഷനേരങ്ങൾക്ക് ഉള്ളിൽ മനക്കൽ തറവാട്ടിൽ പോലീസും നാട്ടുകാരും കൊണ്ട് നിറഞ്ഞു….

കൊല്ലപ്പെട്ട ആളിനെ തിരിച്ചറിഞ്ഞു.. ശേഖരന്റെ സഹായി ചാത്തുണ്ണി.. പക്ഷേ ചാത്തുണ്ണിയെ അറിയില്ല എന്നാണ് ശേഖരൻ പോലീസ് ന് നൽകിയ മൊഴി.. 

ചാത്തുണ്ണിയുടെ മരണം ശേഖരനെ തളർത്തിയെങ്കിലും അത് പുറമെ കാണിക്കാതെ ശേഖരൻ പിടിച്ച് നിന്നു…

ചാത്തുണ്ണിയുടെ ശരീരം ഇൻക്യൂസ്റ്റ് കഴിഞ്ഞ് പോലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു..

ദേവൂന്റെ പേര് കേസിൽ വരാതെ ഇരിക്കാൻ മുത്തശ്ശനും പത്മയും പരമാവധി ശ്രദ്ധിച്ചു…

സുമംഗലയെ ഈ കാര്യത്തിൽ മുത്തശ്ശി താക്കിത് ചെയ്തത് കൊണ്ട് അവരും ദേവൂന്റെ കാര്യം ആരോടും പറഞ്ഞില്ല..

എങ്കിലും എല്ലാവരെയും ചോദ്യം ചെയ്യുന്നതിനിടയിൽ ഒന്ന് രണ്ട് ചോദ്യങ്ങൾ ദേവുനോടും പോലീസ് ചോദിച്ചു.. അവൾ അതിന് മറുപടി ഒന്നും പറയാതെ ഇരുന്നപ്പോൾ അവൾക്ക് സുഖമില്ലാത്തതിനാൽ ആണ്  ഇങ്ങനെ എന്ന് പറഞ്ഞു പത്മ അവളെ സംരക്ഷിച്ചു…

സന്ധ്യ ആകാറായപ്പോഴേക്കും പോലീസും നാട്ടുകാരുമെല്ലാം തിരികെ പോയിരുന്നു…

“ശേഖരാ… നിനക്ക് മരിച്ച ആളെ അറിയാമോ…”

മുത്തശ്ശന്റെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ ശേഖരൻ ഒന്ന് പതറി പോയെങ്കിലും അയാൾ അത് പുറമെ പ്രകടിപ്പിച്ചില്ല…

“ഇല്ല… അച്ഛാ… “

ശേഖരൻ മുത്തശ്ശന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു ..

അതിന് അദ്ദേഹം വെറുതെ ഒന്ന് മൂളുക മാത്രം ചെയ്തു…

ശേഖരന്റെ ഉള്ളിൽ അകാരണം ആയ ഒരു ഭയം കടന്ന് കൂടി…

  • ••••••••••••••••••••••••••••••••••••••••••••••••••••••

വരുൺ ഹോസ്പിറ്റലിൽ ആയത് കൊണ്ട് പാച്ചുവിനോടും അരുണിനോടും ആരും ഇന്ന് മനക്കൽ നടന്ന സംഭവങ്ങൾ ഒന്നും അറിയിച്ചില്ല….

വരുണിന്റെ അവസ്ഥയിൽ വിഷമിക്കുന്ന അവരോട് ഇതും കൂടെ പറയണ്ട എന്നത് മുത്തശ്ശന്റെ തീരുമാനം ആയിരുന്നു….

രാത്രി വരെ പത്മയും അപ്പുവും ദേവുവിന് ഒപ്പം തന്നെ ഇരുന്നു…

ഇടക്ക് മുത്തശ്ശിയും അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. .

എങ്കിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ ഒന്നും തന്നെ അവൾക്ക് എളുപ്പം മറക്കാവുന്നത് ആയിരുന്നില്ല… അല്ലെങ്കിലും ഏത് പെൺകുട്ടിക്ക് ആണ് അവളുടെ ഇഷ്ടമില്ലാതെ ശരീരത്തിൽ തൊടുന്നത് സഹിക്കാൻ ആവുക…

“അമ്മേ.. എന്നെ കണ്ടാൽ മോശം പെണ്ണായി തോന്നുവോ..? “

ദേവു പത്മയുടെ മടിയിൽ കിടന്ന് കൊണ്ട് ചോദിച്ചു…

“എന്താ മോളെ നീ ഈ ചോദിക്കുന്നത്…? “

അവളുടെ ഭാഗത്ത്‌ നിന്നും അങ്ങനെ ഒരു ചോദ്യം ഒരിക്കലും പത്മ പ്രതീക്ഷിച്ചിരുന്നില്ല…

“പിന്നെ എന്തിന് ആവും അയാൾ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചത്…? “

അവൾ നിറഞ്ഞ് തുളുമ്പിയ മിഴികൾ തുടച്ചുകൊണ്ട് ചോദിച്ചു…

“മോളെ… അത് നിന്റെ തെറ്റല്ല… കുഞ്ഞുങ്ങളിൽ പോലും കാമം ശമിപ്പിക്കാൻ ശ്രമിക്കുന്നവരെ കണ്ടിട്ടില്ലേ.. അതൊക്കെ ആ കുഞ്ഞിന്റെ തെറ്റാണോ..?  ഈ ലോകത്ത് പലയിടത്തും അങ്ങനെ പലരും ഉണ്ട്… അവർ ചെയുന്ന തെറ്റിന് ഉത്തരവാദികൾ അവർ മാത്രം ആണ്… നീ ഒരിക്കലും അതോർത്ത് വിഷമിക്കരുത്.  ദൈവഭാഗ്യം കൊണ്ട് മോൾക്ക്‌ ഒന്നും സംഭവിച്ചില്ലല്ലോ  .. അതോർത്തു സമാധാനിക്ക്… “

പത്മ അവൾക്ക് തന്നാൽ കഴിയുന്ന രീതിയിൽ ധൈര്യവും കരുത്തും നൽകാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു… അവൾ ഉറങ്ങും വരെ പത്മ അവൾക്ക് ഒപ്പം തന്നെ ഇരുന്നു…

രാത്രിയിൽ എപ്പോഴോ ഇടി വെട്ടുന്ന ശബ്ദം കേട്ടാണ് ദേവു ഉണർന്നത്…

അവൾ എഴുന്നേറ്റ് ജനലുകൾ അടക്കാൻ തുടങ്ങിയതും മുറിയിലാകെ ചന്ദനത്തിന്റെ ഒരു പ്രതേക മണം നിറഞ്ഞു …

അവൾക്ക് അരികിലേക്ക് ഒരു പുക ചുരുളായി മായ വന്നു  …

“മായ…. “

ദേവൂന്റെ ചുണ്ടുകൾ മന്ത്രിച്ചു  ..

“അതെ ദേവു ഞാൻ തന്നെ ആണ്… “

മായ ശാന്തമായി ഭാവത്തിൽ പറഞ്ഞു..

“നിന്നെ വരുണേട്ടൻ ആവാഹിച്ചത് അല്ലേ…? “

ദേവു അല്പം ഭയത്തോടെ ചോദിച്ചു…

“അതെ പക്ഷേ അദ്ദേഹം ഇന്ന് എന്നെ കണ്ടിട്ട് തിരികെ പോയപ്പോൾ എന്നെ ശരിയായ രീതിയിൽ ബന്ധിക്കാൻ മറന്നു… അത്കൊണ്ട് മാത്രം ആണ് എനിക്ക് നിന്നെ ഇന്ന് രക്ഷിക്കാൻ സാധിച്ചത്…. “

മായ സൗമ്യതയോടെ പറഞ്ഞു…

“നീ ആണോ എന്നെ രക്ഷിച്ച ആ അദൃശ്യ ശക്തി ..? “

ദേവു ഇടറിയ ശബ്ദത്തിൽ ചോദിച്ചു…

“അതെ… ഇന്നത്തെ നിന്റെ അവസ്ഥ പണ്ടൊരിക്കൽ ഞാനും അനുഭവിച്ചിട്ടുണ്ട് …  അന്ന് എന്നെ രക്ഷിക്കാൻ ആരും ഇല്ലായിരുന്നു… മനയ്ക്കലെ പത്മനാഭഗുരുക്കളുടെ മകൻ ദേവന്റെ കൈകളിൽ കിടന്ന് ഞാൻ പിടഞ്ഞത് അന്ന് ആരും അറിഞ്ഞില്ല.. ഞാൻ അത് പുറത്ത് അറിയിക്കാതെ ഇരിക്കാൻ അയാൾ എന്നെ വിവാഹം ചെയ്യാമെന്ന് വാക്ക് നൽകി… പക്ഷേ “

മായ അവളുടെ വാക്കുകൾ പൂർത്തിയാകാതെ അങ്ങനെ തന്നെ നിന്നു…

”ഇന്ന് നീ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ…. “

ദേവു വിതുമ്പി കൊണ്ട് പറഞ്ഞു…

“നീ വിഷമിക്കണ്ട ദേവു… അനന്തേട്ടൻ എന്നെ ശരിയായ രീതിയിൽ ബന്ധിക്കാത്ത നിമിഷത്തേ ഞാൻ നന്ദിയോടെ സ്മരിക്കുന്നു… “

മായ അത് പറഞ്ഞതും ദേവൂന്റെ ഉള്ളിൽ ഒരു സംശയം നുരഞ്ഞു പൊങ്ങി….

“നീ ബന്ധനത്തിൽ അല്ലായിരുന്നിട്ടും എന്താ ഏട്ടന് അപകടം പറ്റിയപ്പോൾ രക്ഷിക്കാത്തത്…? “

ദേവു തന്റെ ഉള്ളിലെ സംശയം മായ്ക്ക് നേരെ എയ്തു…

(തുടരും… )

 

 

സ്നേഹപൂർവ്വം,

രേവതി ജയമോഹൻ  

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devabhadra written by Revathy

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!