Skip to content

ഭാഗ്യരേഖ – 10 (അവസാനഭാഗം)

  • by
bhagyarekha

പൂജകൾ എല്ലാം സമാപിച്ചു. ഞങ്ങൾ എല്ലാവരും ഇല്ലത്തേക്ക് മടങ്ങി.

ശ്രീയേട്ടനോട് എല്ലാം ചോദിച്ചറിയണമെന്നുണ്ടായിരുന്നു പക്ഷേ ശ്രീക്കുട്ടി എന്റെ ഒപ്പം തന്നെ നടന്നതിനാൽ അതിന് കഴിയാതെ വന്നു.

ഇല്ലത്തെത്തിയിട്ടും ശ്രീയേട്ടനോട് സ്വസ്ഥമായൊന്ന് സംസാരിക്കാൻ ആ രാത്രി കഴിഞ്ഞില്ല.

പിറ്റേന്ന് രാവിലെ ശ്രീക്കുട്ടിയുടെ കണ്ണ് വെട്ടിച്ചു ഞാൻ ശ്രീയേട്ടനെ മുറിയിൽ പോയി കണ്ടു..

“”ശ്രീയേട്ടാ പോയിട്ടെന്തായി.. അവളെ കണ്ടോ..?

“”ഇല്ല.. വീണ്ടും അവളെന്നെ ചതിക്കുവായിരുന്നു. അവൾ വന്നില്ല.

“”ഏട്ടൻ അവളെ വിളിച്ചു നോക്കിയോ..

“”മ്മ്..നോക്കി..സ്വിച്ച് ഓഫ്‌ ആയിരുന്നു..

“”അതിപ്പോൾ ഏട്ടാ ചിലപ്പോൾ അവൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായി കാണും..

ഏട്ടൻ എന്തായാലും ഇന്ന് ഒന്നൂടി വിളിച്ചു നോക്ക്..

“”എന്തിന് കഴിഞ്ഞ രാത്രി മുഴുവൻ വിളിച്ചു നോക്കിയതാണ് ഞാൻ പക്ഷേ…..

ശ്രീജിത്ത്‌ വാക്കുകൾ പൂർത്തിയാക്കിയില്ല..

“”ഇനി ചിലപ്പോൾ ഫോൺ എന്തെങ്കിലും കംപ്ലയിന്റ് ആയതാണെങ്കിലോ….?

“”നീ അവളെ ന്യായീകരിക്കാൻ നിൽക്കേണ്ട..

ഇനി ഒരിക്കലും അവളെന്റെ ജീവിതത്തിൽ ഉണ്ടാവില്ല..

എന്റെ ഓർമ്മയിൽ നിന്നു പോലും ഞാൻ അവളെ ഇല്ലാതാക്കും..

അവളുടെ ഓർമ്മകൾ പേറുന്ന ഈ നശിച്ച ഫോണും എനിക്കിനി വേണ്ട എന്നും പറഞ്ഞു ശ്രീജിത്ത്‌ ഫോൺ നിലത്തേക്ക് ശക്തമായി എറിഞ്ഞു പൊട്ടിച്ചു.

ഒരുതരം ഭ്രാന്ത് പിടിച്ചവനെ പോലെയായിരുന്നു അവന്റെ അപ്പോഴത്തെ ഭാവം.

അവനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നറിയാതെ ദക്ഷ കുഴങ്ങി നിന്നു.

വാക്കുകൾ കിട്ടാതെ അവൾ തിരികെ നടന്നു….

—————————————————————-

“””ശ്രീയും ദക്ഷയും തമ്മിൽ നല്ല ചേർച്ചയുണ്ട്..

നമുക്ക് അവരുടെ കാര്യം ഒന്ന് ആലോചിച്ചു കൂടെ വസുമതി.

ഉമ്മറത്ത് ചാരു കസേരയിൽ ഇരുന്ന് വെറ്റില മുറുക്കി കൊണ്ടായിരുന്നു മാധവൻ നായരുടെ ചോദ്യം.

“”ഞാനും ഇത് ആലോചിച്ചു നോക്കിയതാ അച്ഛാ..

പിന്നെ പിള്ളേരുടെ മനസ്സ് കൂടി അറിയാതെ എങ്ങനെ ആണ്..

“”അതിപ്പോൾ അവരോട് അങ്ങ് നേരിട്ട് ചോദിച്ചാൽ പോരെ..

അവരെ ഇങ്ങോട്ട് വിളിക്ക്..

“””ശ്രീക്കുട്ടിയെ….

വസുമതി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.

“”എന്താ അമ്മേ എന്തിനാ വിളിച്ചത്..?

“”ഡി നീ പോയി.. ദച്ചുവിനെയും ശ്രീയെയും വിളിച്ചു കൊണ്ട് വാ…..

മുത്തശ്ശൻ വിളിക്കുന്നെന്ന് പറഞ്ഞാൽ മതി.

“”ഓ ശെരി.. എന്നും പറഞ്ഞവൾ ചാടി തുള്ളി അകത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞതും ദക്ഷയും ശ്രീയും കൂടി ഉമ്മറത്തേക്ക് വന്നു.

അവർക്ക് പിന്നാലെ മുത്തശ്ശിയും ശ്രീക്കുട്ടിയും ദക്ഷയുടെ അമ്മയും ഉണ്ടായിരുന്നു.

എല്ലാവരും ഉമ്മറത്തെത്തി മാധവൻ നായരുടെ മുഖത്തേക്ക് നോക്കി.

“”ഞാൻ നിങ്ങളെ രണ്ടിനെയും വിളിപ്പിച്ചത് എന്തിനാണെന്ന് അറിയാമോ..?

“”ഇല്ല മുത്തശ്ശാ..

ദക്ഷയാണ് മറുപടി പറഞ്ഞത്.

“”പറയാം….

എന്നും പറഞ്ഞു അദ്ദേഹം കസേരയിൽ നിന്നെഴുന്നേറ്റ് നടന്നു മുറ്റത്തേക്ക് മുറുക്കയത് തുപ്പി….

എന്നിട്ട് ദക്ഷയെയും ശ്രീയെയും നോക്കി.

“”നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തിയാലോ എന്ന് ഞങ്ങൾക്കൊരു ആലോചന….

ജാതകം ഞാൻ നോക്കിച്ചിരുന്നു.

പൊരുത്തങ്ങൾ ഉണ്ടെന്നാണ് ജ്യോൽസ്യൻ പറഞ്ഞത്….

ഇനി ബാക്കി കാര്യങ്ങളൊക്കെ നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് ആവാമെന്ന് വെച്ചു..

അത് കേട്ടതും ദക്ഷയും ശ്രീജിത്തും ഒരു ഞെട്ടലോടെ പരസ്പരം ഒന്ന് നോക്കി..

മുത്തശ്ശൻ ഇങ്ങനെ ഒരു കാര്യം പറയുമെന്നവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..

“”രണ്ടു പേരും അഭിപ്രായം ഒന്നും പറഞ്ഞില്ല…..

“”അതുപിന്നെ മുത്തശ്ശാ.. എനിക്ക് ഈ വിവാഹത്തിൽ താല്പര്യമില്ല..

ദച്ചു എന്റെ മുറപ്പെണ്ണ് ആണെങ്കിലും എനിക്ക് നല്ലൊരു ഫ്രണ്ടിനെ പോലാണ്..

അതുകൊണ്ട് ഇവളെ വിവാഹം കഴിക്കാൻ എനിക്കാവില്ല….. മുത്തശ്ശൻ ക്ഷമിക്കണം..

ശ്രീയേട്ടന്റെ മറുപടി കേട്ട് എനിക്ക് പ്രത്യേകിച്ചു അത്ഭുതം ഒന്നും തോന്നിയില്ല..

എത്ര തള്ളി പറഞ്ഞാലും ആ മനസ്സ് നിറയെ പാർവ്വതി മാത്രമാണെന്ന് എനിക്കറിയാം..

വളരെ കുറച്ചു നാളുകൾ കൊണ്ട് എനിക്ക് ശ്രീയേട്ടനോട് ഒരടുപ്പം തോന്നിയെങ്കിൽ ശ്രീയേട്ടന് പാർവ്വതിയോടുള്ള പ്രണയത്തിന്റെ ആഴം അളക്കാൻ ആവുന്നതിനും അപ്പുറമാണ്‌..

അത് മനസ്സിലാക്കാതെ മോഹിച്ച ഞാൻ ഒരു വിഡ്ഢി തന്നെ..

ഞാൻ മനസ്സിൽ ചിന്തിച്ചു.

മുത്തശ്ശന് മറുപടി നൽകി ശ്രീയേട്ടൻ പോവുമ്പോൾ എല്ലാവരുടെയും മുഖത്ത് ശോകം തളം കെട്ടി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

“”ചേച്ചിക്ക് ശ്രീയേട്ടനെ ഇഷ്ടമായിരുന്നല്ലേ…..?

ശ്രീക്കുട്ടി പതിയെ കാതോരം വന്നു മൊഴിയുമ്പോൾ ഞാൻ പുഞ്ചിരിച്ചു.

“”സ്നേഹം പിടിച്ചു വാങ്ങേണ്ടതല്ല മോളെ….

നിന്റെ ശ്രീയേട്ടന്റെ മനസ്സ് എനിക്കിപ്പോൾ മനസ്സിലാവും..

ശ്രീയേട്ടന്റെ തീരുമാനം തന്നെ ആണ് ശെരി.

അതും പറഞ്ഞു ഞാൻ അകത്തേക്ക് കേറി പോയി..

അപ്പോഴാണ് ശ്രീക്കുട്ടിയുടെ ഫോണിലേക്ക്  ശ്രീജിത്തിനെ തേടി ശ്രീജിത്തിന്റെ സുഹൃത്ത് അശോകന്റെ കോൾ വന്നത്.

ശ്രീക്കുട്ടി ഫോൺ ശ്രീയേട്ടന് കൊടുത്തു.

ഫോൺ വാങ്ങി ചെവിയോരം ചേർത്ത ഏട്ടന്റെ മുഖഭാവം പെട്ടെന്ന് മാറി.

ആ കൈകളിൽ നിന്നും ഫോൺ താഴേക്ക് വഴുതി വീണു.

പൊട്ടിക്കരച്ചിലോടെ ഏട്ടൻ മുട്ട് കുത്തി നിലത്തേക്ക് ഇരുന്നു.

“”എന്താ ഏട്ടാ.. എന്തുപറ്റി..?

ശ്രീക്കുട്ടി പരിഭ്രാന്തിയോടെ ചോദിച്ചു.

മറുപടി ഒന്നും പറയാതെ ഒരു ഭ്രാന്തനെ പോലവൻ അലറി കരഞ്ഞു.

പിന്നെ നേരെ റൂമിലേക്ക് ഓടി പോയി…..

എന്താണ് ഉണ്ടായതെന്ന് മനസ്സിലാവാതെ ഞങ്ങൾ പരസ്പരം നോക്കി.

ശ്രീക്കുട്ടി വന്ന നമ്പറിലേക്ക് വിളിച്ചപ്പോൾ ആണ് ഞെട്ടലോടെ ആ സത്യം ഞങ്ങൾ അറിയുന്നത്.

പാർവ്വതി ഇന്നലെ ആക്‌സിഡന്റിൽ മരിച്ചു.

ശ്രീയേട്ടനെ കാണാൻ വരുന്നതിന് ഇടയിൽ ആവണം പാർവ്വതിക്ക് ആക്‌സിഡന്റ് ഉണ്ടായത്.

താൻ സ്നേഹിച്ച  പെണ്ണിന്റെ മൃതശരീരം അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ വന്നവന്റെ സങ്കടം ഊഹിച്ചെടുക്കാൻ കഴിയുന്നതിനും അപ്പുറമായിരിക്കും.

ശ്രീയേട്ടനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണം ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു..

പാറുവും ഒന്നിച്ചുള്ള ഓരോ നിമിഷങ്ങളും ഓർമ്മകളായി ശ്രീജിത്തിനെ വേട്ടയാടി കൊണ്ടിരുന്നു…..

ചുറ്റിലും പാറുവിന്റെ മുഖം..

അവളുടെ ചിരികൾ.. അവളുടെ ശബ്ദം എല്ലാം കാതുകളിൽ മുഴങ്ങി കേൾക്കുന്നു….

മുറിക്കുള്ളിൽ അവളുടെ ഗന്ധം തങ്ങി നിൽക്കുമ്പോലെ….

അവന്റെ ചിന്തകളിൽ നഷ്ടപ്രണയത്തിന്റെ ഭ്രാന്ത് നിറഞ്ഞു..

പാറു അവന്റെ ഹൃദയത്തെ കീറി മുറിക്കത്തക്ക വിധം ആഴമേറിയൊരു മുറിവായി..

ആ നോവിൽ നീറി നീറി മുറിക്കുള്ളിലെ ഇരുട്ടിൽ അവൻ ദിവസങ്ങൾ തള്ളി നീക്കി….

——————————————————-

“””ശ്രീയേട്ടാ.. മരിച്ചു പോയവർ പോയി

അവരെ ഓർത്തു ജീവിച്ചിരിക്കുന്നവരെ ഇങ്ങനെ വേദനിപ്പിക്കണോ….

അപ്പച്ചിയും ശ്രീക്കുട്ടിയും ഒക്കെ എത്ര വിഷമിക്കുന്നുണ്ടെന്ന് അറിയാമോ..

ഇനിയും അവരെ വേദനിപ്പിക്കല്ലേ..

ശ്രീയേട്ടൻ പഴയത് പോലെ ആവണം.

ദക്ഷയുടെ വാക്കുകൾ കേട്ട് ശ്രീജിത്ത്‌ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു.

“”എനിക്ക് അറിയാം ദച്ചു നീയടക്കം എല്ലാവരെയും ഞാൻ വിഷമിപ്പിക്കുന്നുണ്ടെന്ന്…..

ഇനി എന്തായാലും ആരെയും ഞാൻ വിഷമിപ്പിക്കില്ല..

“”മ്മ്മം.. പാർവ്വതിയെ മറക്കാൻ ഒന്നും ഞാൻ പറയില്ല….

പക്ഷേ ശ്രീയേട്ടൻ ഒരു വിവാഹം കഴിക്കണം.

എങ്കിലേ അവർക്കൊക്കെ സന്തോഷമാവൂ….

“”വിവാഹം.. അതിനി എന്റെ ജീവിതത്തിൽ ഉണ്ടാവില്ല.

എന്റെ പാറുവിന്റെ ഓർമ്മകളിൽ ജീവിക്കാൻ ആണെനിക്കിഷ്ടം…..

മരിച്ചത് അവൾ മാത്രമല്ലേ.. അവളുടെ പ്രണയമല്ലല്ലോ….

ആ പ്രണയത്തിൽ ജീവിക്കണം ഇനിയെനിക്ക്….

ഇത് കേൾക്കുമ്പോൾ ഭ്രാന്തായി നിങ്ങൾക്കൊക്കെ തോന്നാം..

എന്നാലും എന്റെ തീരുമാനത്തിൽ മാറ്റമുണ്ടാവില്ല.

“”ശെരിക്കും ഏട്ടന്റെ പാറുവിനോട് എനിക്കിപ്പോൾ അസൂയ തോന്നി പോവാണ്..

ഇങ്ങനെ ഒരു സ്നേഹം ലഭിക്കാനും വേണം ഭാഗ്യം…..

“”അതേ ആ ഭാഗ്യം നിനക്കും ഉണ്ട്‌..

“”എനിക്കോ….?

ഞാൻ അത്ഭുതത്തോടെ ചോദിച്ചു.

“””മ്മ്മ്മം.. പക്ഷേ ആ സ്നേഹം കാണാൻ നിനക്ക് കാഴ്ച്ച ഇല്ലാതെ പോയി….

“”ഏട്ടൻ എന്തൊക്കെയാണ് ഈ പറയുന്നത്..

എനിക്കൊന്നും മനസ്സിലാവുന്നില്ല….

“”നീ ഓർക്കുന്നുണ്ടോ..ഒരിക്കൽ ഞാൻ അമ്പലത്തിൽ വെച്ച് നിന്നോട് പറഞ്ഞിരുന്നു ആ ഇഷ്ടത്തെ കുറിച്ച്……

“”മഹിയേട്ടനെ കുറിച്ചാണോ പറയുന്നത്…..

“”അതേ.. മഹേഷിനെ കുറിച്ച് തന്നെ..

“”ഒന്ന് പോ ശ്രീയേട്ടാ.. മഹിയേട്ടന് അങ്ങനെ ഒന്നുമില്ല..

“”ഉണ്ടെടി.. അയാൾക്ക് നിന്നെ ഇഷ്ടമാണ് ഒരുപാട്..

അന്ന് പാറുവിനെ കാണാൻ പോയി കാണാൻ പറ്റാതെ ആകെ ഭ്രാന്ത് പിടിച്ചൊരാവസ്ഥയിൽ തിരികെ വരും വഴിയാണ് നിന്റെ ഫ്രണ്ട് അഞ്ജലിയുടെ കാമുകൻ എന്റെ മുന്നിലേക്ക് വന്നത്….

“”ആര് വിനുവേട്ടനോ….?

“”ആാാ.. അവൻ തന്നെ.. ആള് നല്ല പോലെ കുടിച്ചിട്ട് ഉണ്ടായിരുന്നു..

അവന്റെ വായിൽ നിന്നാണ് മഹേഷിന് നിന്നോടുള്ള ഇഷ്ടം എനിക്ക് മനസ്സിലായത്..

ഞാൻ കാരണം ആണ് മഹേഷിന് നിന്നെ കിട്ടാത്തത് എന്നും പറഞ്ഞു കൂട്ടുകാരന് വേണ്ടി എന്നോട് വഴക്കിടാൻ വന്നതാണ് അവൻ..

ഒന്നാമത് ഞാൻ ആകെ ഭ്രാന്ത് പിടിച്ചു നിൽക്കുന്ന നേരം ആയത് കൊണ്ട് എന്തൊക്കെയോ പറഞ്ഞു  ഞങ്ങൾ തമ്മിൽ ചെറിയൊരു ഉന്തും തള്ളും ഉണ്ടായി….

പിന്നെ എവിടെ നിന്നോ മഹേഷ് ഓടിയെത്തി എന്നോട് ക്ഷമയും പറഞ്ഞു അവനെ പിടിച്ചു കൊണ്ട് പോയി….

കഴിഞ്ഞ ദിവസം നിങ്ങൾ ആരോടും ഒന്നും പറയാതെ ഞാൻ പുറത്തേക്ക് പോയത് നിന്റെ ഫ്രണ്ട് അഞ്ജലിയെ കാണാൻ ആയിരുന്നു..

അവളോട് ഞാൻ എല്ലാം ചോദിച്ചറിഞ്ഞു…..

അപ്പോഴേ മനസ്സിൽ ഞാൻ മനസ്സിൽ കുറിച്ചിട്ടതാണ് നിങ്ങളെ തമ്മിൽ ഒന്നിപ്പിക്കണമെന്ന്…..

കാരണം പ്രണയം നഷ്ടമായവനെ അതിന്റെ വേദന അറിയൂ..

ശ്രീയേട്ടൻ പറഞ്ഞു നിർത്തുമ്പോൾ ഞാനാകെ അന്തം വിട്ടു നിൽക്കുകയായിരുന്നു….

“”ദച്ചു.. പെട്ടെന്ന് കേൾക്കുമ്പോൾ നിനക്കൊരു ഷോക്ക് ഉണ്ടാവും..

പക്ഷേ ശെരിക്കൊന്ന് ആലോചിച്ചു നോക്ക്..

അവനോളം നിന്നെ സ്നേഹിക്കാൻ ആർക്കും ആവില്ല..

ഇത്രയും കാലം പറയാതെ.. നീ അറിയാതെ അവൻ നിന്നെ സ്നേഹിച്ചു കൊണ്ടിരുന്നു….

നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ പോലും നിന്റെ സന്തോഷം മനസ്സിൽ കണ്ട് സ്വയം വേദനിക്കുകയായിരുന്നു ആ പാവം….

അവനാണ് നിനക്ക് ചേരുക..

എന്തായാലും ഞാൻ ഈ കാര്യം മുത്തശ്ശനോട് പറയാൻ പോവാണ്..

നിന്റെ തീരുമാനം എന്തായാലും നീ അവിടെ പറഞ്ഞാൽ മതി.

എന്നും പറഞ്ഞു ശ്രീയേട്ടൻ അകത്തേക്ക് പോയി..

എന്റെ മനസ്സിലേക്ക് ആദ്യമായി മഹിയേട്ടന്റെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞു വന്നു..

അറിയാതെന്റെ കണ്ണുകൾ നിറഞ്ഞു.

ഉറക്കമില്ലാത്ത രാത്രികൾ മഹിയേട്ടനെ കുറിച്ചുള്ള ചിന്തകൾ..

അതിൽ എപ്പോഴോ ശ്രീയേട്ടനോട് തോന്നിയ ഇഷ്ടവും മനസ്സിൽ നിന്ന് മാഞ്ഞു പോയിരിക്കുന്നു.

ഒരു പക്ഷേ അത് പ്രണയം തന്നെ ആയിരുന്നോ..

അതോ പ്രണയം കൊതിച്ച എന്റെ മനസ്സ്  എന്നെ കബളിപ്പിക്കാൻ നെയ്തുകൂട്ടിയ പാഴ്സ്വപ്നങ്ങളോ…..

ഉത്തരം തേടിയെന്റെ മനസ്സ് അലഞ്ഞു കൊണ്ടിരുന്നു.

———————————————————-

“””ദച്ചു.. നീ പ്രാത്ഥിക്കുകയാണോ അതോ നിന്ന് സ്വപ്നം കാണുവാണോ..

ശ്രീകോവിലിനു മുന്നിൽ നിന്ന എന്റെ കാതോരം പതിഞ്ഞ മഹിയേട്ടന്റെ വാക്കുകൾ ആണ് എന്നെ പഴയ ചിന്തകളിൽ നിന്നുണർത്തിയത്….

ഞാൻ തിരിഞ്ഞു നോക്കി..

പിന്നിൽ പുഞ്ചിരിയോടെ മഹിയേട്ടൻ നിൽക്കുന്നു…..

ആ കണ്ണുകളിൽ ഞാൻ നിറഞ്ഞു നിന്നിരുന്നു..

ഏട്ടന് ഒരു പുഞ്ചിരി സമ്മാനിച്ചു ദേവിയെ തൊഴുമ്പോൾ പ്രണയത്തിന്റെ നൂലിഴകളാൽ മഹിയേട്ടൻ ചാർത്തിയ എന്റെ മാറിലെ താലി കൂടുതൽ ശോഭയോടെ തിളങ്ങി….

ദേവിയോട് എല്ലാത്തിനും നന്ദി പറയുമ്പോൾ മനസ്സിലേക്ക് ശ്രീയേട്ടനും ഓടിയെത്തി…..

അന്ന് ശ്രീയേട്ടൻ മഹിയേട്ടന്റെ കാര്യം അവതരിപ്പിച്ചപ്പോൾ മുത്തശ്ശൻ കുറച്ചു തടസ്സവാദങ്ങൾ ഉന്നയിച്ചെങ്കിലും എല്ലാവരുടെയും വാക്കുകൾക്ക് മുന്നിൽ ഒടുവിൽ മുത്തശ്ശൻ തോൽവി സമ്മതിച്ചു….

പക്ഷേ അപ്പോഴും ഒരു തീരുമാനം എടുക്കാനാവാതെ ഉഴറുകയായിരുന്നു എന്റെ മനസ്സ്….

പക്ഷേ എല്ലാവരുടെയും നിർബന്ധത്തിന്

വഴങ്ങി ഞാനും ഒടുക്കം കല്യാണത്തിന് സമ്മതിച്ചു..

പ്രതീക്ഷകൾ ഏതുമില്ലാതെ മഹിയേട്ടന്റെ ജീവിതത്തിലേക്കു കടന്നു ചെന്ന എന്നെ ഏട്ടൻ പ്രണയം കൊണ്ട്  പൂർണ്ണമായും കീഴടക്കി കളഞ്ഞു….

ദിവസങ്ങൾ കഴിയും തോറും പ്രണയം എന്തെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…..

സ്വത്തും സൗന്ദര്യവും നോക്കാതെ പെണ്ണിന്റെ മനസ്സ് കണ്ട് സ്നേഹിക്കുന്ന ആണൊരുത്തന്റെ താലിയാണ് എന്റെ കഴുത്തിലെന്ന അഭിമാനത്തോടെ മഹിയേട്ടനൊപ്പം കൊച്ചു കൊച്ചു പിണക്കവും ഇണക്കവുമായി പ്രണയത്തിന്റെ മധുരമൂറുന്ന ജീവിതം ആസ്വദിക്കുകയാണ് ഞാനിന്ന്……

പക്ഷേ എന്റെ ഈ സന്തോഷങ്ങൾക്കെല്ലാം കാരണമായ ശ്രീയേട്ടൻ ഇന്നും  പാർവ്വതിയുടെ ഓർമ്മകളിൽ ജീവിക്കുകയാണ്…..

ഇനിയൊരു പക്ഷേ പാർവ്വതി ആ ഓർമ്മകളായി ശ്രീയേട്ടനൊപ്പം ജീവിക്കുന്നതും ആവാം…..

ഒരുപാട് സ്നേഹിച്ചിട്ടും ഒന്നിക്കാനാവാതെ പോയ നഷ്ടപ്രണയത്തിന്റെ നോവും പേറിയുള്ള ജീവിതം…..

കാലം മായിക്കാത്ത മുറിപ്പാടില്ല എന്ന് പറയാറുള്ളത് പോലെ ശ്രീയേട്ടന്റെ ഉള്ളിലെ മുറിപ്പാടും എന്നെങ്കിലും മായുമായിരിക്കും……

അന്ന് പുതിയൊരു ജീവിതം ഏട്ടന് കിട്ടുമെന്ന് പ്രതീക്ഷിക്കാം…..

——————————————————–

പ്രണയം നിർവചിക്കാനാവാത്ത വികാരമാണ്….

ചിലപ്പോൾ അത് നഷ്ടപ്രണയത്തിന്റെ നോവ് സമ്മാനിക്കും….

മറ്റു ചിലപ്പോൾ പ്രണയത്തിന്റെ മധുരവും….

———————*അവസാനിച്ചു*————–

(മറ്റൊരു കഥ എഴുതാൻ ഇരിക്കുന്നതിനിടയിൽ പെട്ടെന്ന് മനസ്സിൽ തോന്നിയൊരു തീം ഒരു കുഞ്ഞു കഥയാക്കി എഴുതി നോക്കിയതാണ്.

എത്രത്തോളം നന്നായെന്നറിയില്ല….

ഒരു കുഞ്ഞു കഥയായി മാത്രം കണ്ട് അഭിപ്രായം പറയണേ..

 

 

 

ശിവ യുടെ മറ്റു നോവലുകൾ

രണ്ടാം ജന്മം

രണ്ടാം താലി

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Bhagyarekha written by Shiva

3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!