Skip to content

ദേവാമൃത – 26

devamrutha

ഇന്ന്  വിനുവേട്ടൻ  ഹോസ്പിറ്റലിൽ പോയില്ല  .രാവിലെ വിളിച്ചുപറഞ്ഞു ലീവെടുത്തു. എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആയിരുന്നു കോളിംഗ് ബെൽ അടിച്ചത്.

ഞാൻ പോയി നോക്കാം എന്ന് പറഞ്ഞപ്പോൾ അമ്മ വേണ്ട നീയിരുന്നോ ഞാൻ പോയി നോക്കാം എന്ന് പറഞ്ഞു

ആരാ മനസിലായില്ല ?

ഞാൻ കുറച്ചു ദൂരെ നിന്ന് വരുകയാണ്. ബാംഗ്ലൂർ. എനിക്ക് ഡോക്ടർ വർഷ വർദ്ധനെ ഒന്ന് കാണണം ഡോക്ടർ ഇന്നിവിടെ കാണുമെന്ന് പറഞ്ഞിരു.

മോൻ അകത്തുണ്ട് ഞാൻ വിളിക്കാം അകത്തേക്കു ഇരികാം.

അത് വേണ്ട ഞാൻ ഇവിടെ നിന്നോളാം.

അത് ശരിയാല്ലല്ലോ ആരായാലും  അകത്തേക്കു വരാം

എന്റെ കൂടെ മൂന്നാല് പേര് ഉണ്ട് അതാ പറഞ്ഞത് ഞാനിവിടെ ഇരുന്നോളാം.

അതിനെന്താ അവരെക്കൂടെ വിളിച്ചോളൂ വേണ്ട ഞാനിവിടെ ഇരുന്നോളാം.

ശരിയെന്നാൽ ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം.

അമ്മ വന്ന വിധുവേട്ടനെ കാണാൻ ആരോ മൂന്നാല് പേർ ബാംഗ്ലൂരിൽ നിന്നും വന്നുവെന്ന് പറഞ്ഞു

അവർ ഇത്ര നേരത്തെ എത്തിയോ

എന്നും പറഞ്ഞ് വിധുവേട്ടൻ ആഹാരം മതിയാക്കി എഴുന്നേറ്റ് കൈകഴുകി. വിമല്ലേട്ടനും കൂടെ മതിയാക്കി എഴുന്നേറ്റു.

വിധുവേട്ടൻ  അദ്ദേഹത്തെ കണ്ടപ്പോഴേ ഓടിച്ചെന്ന് കാൽതൊട്ട് നമസ്കരിച്ചു.

അദ്ദേഹം വിധുവേട്ടനെ പിടിച്ചെഴുന്നേൽപ്പിച്ചു .

എന്താ വർഷവർദ്ധൻ ഈ കാണിക്കുന്നത്

ചേട്ടൻ എനിക്ക് ദൈവത്തിന് സമമാണ് ദൈവത്തിനെ കണ്ടാൽ ആരാണ് തൊഴാത്തതു

വരും അകത്തിരിക്കാം

അദ്ദേഹം ഹാളിലേക്ക് കയറി.

അപ്പോഴേക്കും ഞങ്ങൾ ഹാളിലേക്ക് ചെന്നിരുന്നു.

സിദ്ധു കാപ്പി എടുക്കു

അതൊന്നും വേണ്ടാ ഒട്ടും സമയം ഇല്ല ഞങ്ങൾക്ക് പെട്ടെന്ന് പോകണം.

അച്ഛാ ഇതാണ് ഷേണായി. ദിനേശ് ഷേണായി ഞാൻ  രണ്ടുകൊല്ലംമുമ്പ് ഇവരുടെ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്തത് .

അച്ഛൻ അദ്ദേഹത്തിനുനേരെ കൈകൂപ്പി ഇരിക്കു എന്നു പറഞ്ഞു അദ്ദേഹം ഇരുന്നു

ഞാൻ വന്നത് ഇവിടെ ഉള്ള ആർഷ.ആർഷ ഷേണായിയെ കൊണ്ടുപോകാനാണ് .അവൾ എൻറെ ജേഷ്ഠന്റെ മകൾ ആണ്. സ്വന്തം മകൾ അല്ല ദത്തുപുത്രി ആണ്.

ദിനേശ് ഞങ്ങൾ വേറൊന്നും കൊണ്ട് പറയുകയല്ല ആ കുട്ടിയെ ഇവിടെ വന്നതിനുശേഷം ഇവിടെ കാണിച്ചുകൂട്ടിയ കോപ്രായങ്ങൾക്ക് കൈയും കണക്കുമില്ല .അതുമാത്രവുമല്ല ഞങ്ങലുടെ മകളെ അവൾ കൊല്ലാൻ കൂടി നോക്കി. ഇത്രയും നീചമായി ഒരു പെൺകുട്ടിക്ക് ചെയ്യാൻ കഴിയുമോ.

ഇത്രയും പറഞ്ഞില്ല എനിക്ക് ചിലപ്പോൾ എന്നോട് തന്നെ വെറുപ്പ് തോന്നും.

ഇതിനു  മാത്രം എന്ത് തെറ്റാണ് എന്റെ മകൻ അവളോട് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല അവനൊരിക്കലും മോശമായി പെരുമാറില്ല എന്നു ആരെക്കാളും ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്.

അതുകൊണ്ട് അവൾ ഇവിടെ വന്നത് എന്തിന് എന്നു അറിയേണ്ട ഞങ്ങൾക്ക് ഇപ്പോൾ കൊണ്ടുപോകണം ഇവിടെനിന്നും അവളെ .ഇനി എന്തു വിശ്വസിച്ചാണ് അവളെ ഇവിടെ നിർത്തേണ്ടത് .ഇത് അപേക്ഷയായി നിങ്ങക്കു കാണാം.

അതും പറഞ്ഞു അച്ഛൻ അവിടെനിന്നും എഴുന്നേറ്റു

സാർ പറയുന്നത് എനിക്ക് മനസ്സിലാകും. ആർഷയെ ചേട്ടൻ ഒരുപാട് ലാളിച്ചാണ് വളർത്തിയത് അവളുടെ ഇഷ്ടങ്ങൾ എന്തുതന്നെയായാലും ചേട്ടൻ അതൊക്കെ ശരി വെച്ചു കൊടുക്കുകയെ ചെയ്തിട്ടുള്ളൂ. അരുത് എന്നു ഇതുവരെ ചേട്ടൻ അവളോട് പറഞ്ഞിട്ടില്ല .

അൽപമെങ്കിലും അനുസരണയോടെയും ഭയതോടെയും  അവൾ നിൽക്കുന്നത് എന്നോട് മാത്രമായിരുന്നു. ചേട്ടന്റെ മരണശേഷം ഞാൻ ലണ്ടനിലെ ബിസിനസ് നോക്കി നടത്തുകയായിരുന്നു .ഇവൾ അങ്ങോട്ട് വരാൻ തയ്യാറായില്ല. അങ്ങനെ ചേട്ടന്റെ വീട്ടിൽ ആയിരുന്നു അവളുടെ താമസം. രണ്ടാഴ്ചയ്ക്ക് മുമ്പ് ഒരു ഫ്രണ്ടിന്റെ മാരേജ് ഉണ്ടെന്നും പറഞ്ഞു അവിടെനിന്നും ഇറങ്ങിയതാണ്.

പിന്നെ ഒരു വിവരവുമില്ല അപ്പോഴാണ് എനിക്ക് വർഷ വർദ്ധന്റെ കോൾ വരുന്നത് അവൾ ഇവിടെയുണ്ടെന്നും അവൾ വന്നതിനു ഉദ്ദേശം എന്താണെന്നു വർഷ വർദ്ധൻ വിശദമായി എന്നോട് പറഞ്ഞു.

ബിസിനസ് കാര്യങ്ങൾ ഇട്ടട്ടും എനിക്ക് പെട്ടെന്ന് അവിടെനിന്നും പുറപ്പെടാൻ പറ്റിയില്ല .എങ്കിൽ ഞാൻ അവിടെനിന്ന് പെട്ടെന്ന് വന്നതാണ് ഇവിടെ ഇത്രയും പ്രശ്നം അവൾ ഉണ്ടാക്കിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു അവൾ ചെയ്ത തെറ്റിന് ക്ഷമ ഒരു പരിഹാരമല്ല എന്ന് എനിക്കറിയാം എങ്കിലും അവളോട് പൊറുക്കുക

മോനേ അവളുടെ മുറി ഏതാ.

ചേട്ടാ ഇന്നലെ മുതൽ അവൾ മുറിയിൽ കയറി കതകടച്ച് ഇരിപ്പാണ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല .

ഞാനിന്നുവരെ അവളെ ഒരു കുഞ്ഞു പെങ്ങളുടെ സ്ഥാനത്താണ് കണ്ടത് എന്നാൽ അവൾ………….

സാരമില്ല മോനെ നീ അത് മറന്നേക്കു ഇനി ഒരു കാരണവശാലും മോന് അവളൊരു ശല്യമാവില്ല .ഞാനവളെ ലണ്ടനിലേക്ക് കൊണ്ടുപോകുകയാണ് അതിനായി എല്ലാം ഏർപ്പാട് ആക്കിയാണ് ഞാൻ ഇങ്ങോട്ടേക്ക് വന്നത് .

ചേട്ടാ ഞാൻ മുറി കാണിച്ചു തരാം .

അദ്ദേഹം മുകളിലേക്ക് നടന്നു. അരമണിക്കൂറിനുശേഷം അദ്ദേഹത്തിനോടൊപ്പം അവൾ താഴേക്ക് വന്നു അവളുടെ കണ്ണുകൾ ചുമന്നിരുന്നു കവിളത്ത് അടിയുടെ പാട് ചുമന്നു കിടപ്പുണ്ട് അത് അദേഹം പൊട്ടിച്ചതു ആണെന്ന് മനസ്സിലാക്കാൻ എളുപ്പമായിരുന്നു. താഴേക്ക് വന്ന് അവൾ വിധുഏട്ടന് നേരെ തിരിഞ്ഞു.

ഇവിടുന്ന് പുറത്താക്കാനാണ് നിന്റെ ഭാവം ഇവിടുന്നു പുറത്തായാലും എന്റെ മനസ്സിൽ നിന്നും നീ പുറത്ത് ആവില്ല.സ്വന്തം ആക്കും ഞാൻ നിന്നെ.

ആർഷ മര്യാദയ്ക്ക് കാറിൽ പോയി ഇരുന്നില്ലെങ്കിൽ രണ്ടു കവിളിൽ ഇപ്പോൾ കിട്ടിയ പോല്ലേ ആയിരിക്കില്ല.

ചവിട്ടികൂട്ടി എടുത്തോണ്ട് പോകും.

അവന്മാരോട് ഒരു വാക്കു പറഞ്ഞാൽ മതി അതിനാണ് അവൻ മാരെ ഞാൻ കൂടെ കൊണ്ടു വന്നത്.അറിയാമല്ലോ നിനക്കു എന്നെ

വേണ്ടാ….വേണ്ട ചെറിയാച്ഛാ

എങ്കിൽ മര്യാദയ്ക്ക് നടക്കും അവൾ  ആരെയും ഫെയ്സ് ചെയ്യാതെ ശിരസ്സുകൾ താഴ്ത്തി മുന്നോട്ടു നടന്നു.

എന്റെ അടുത്തെത്തിയപ്പോൾ അവൾ അവിടെനിന്നും എന്നോടായി പറഞ്ഞു

ഇപ്പോൾ നീ സ്വന്തമായി എടുത്തോ എന്നാൽ ഞാൻ വരും സ്വന്തമാക്കാനായി കാത്തിരുന്നോ

നിന്നോടാണ് നടക്കാൻ ആണ് പറഞ്ഞത് അദ്ദേഹത്തിന് ഗംഭീര്യം നിറഞ്ഞ സ്വരം അവളിൽ ഭയം നിറച്ചു .

അവൾ നടന്നു കാറിലേക്ക് കയറും  മുന്നേ ഞാൻ നടന്നു അവളുടെ അടുത്തെത്തി അവളുടെ ചെവിയിൽ ആയി ഞാൻ പറഞ്ഞു

ഈ ജന്മമല്ല ഒരു ഏഴ് ജന്മം കഴിഞ്ഞാലും വിധുവേട്ടൻ എന്റെതാണ് നിനക്ക് വിട്ടുതരില്ല ഞാൻ.ഇതു ദേവാമൃതയുടെ വാക്ക് ആണ്.

ദൈവം എനിക്കായി വിധിച്ചതാണെങ്കിൽ ഞാൻ തന്നെ ഇനി വരും  ജന്മത്തിലും സ്വന്തമാക്കി എടുക്കും.

ഇപ്പോൾ നീ പോകുന്നില്ലേ പട്ടി ചന്തയ്ക്ക് പോയപോലെ അതുപോലെ ഇനിയും ഞങ്ങൾക്കുമുന്നിൽ ഒരു തടസ്സമായി വന്നാൽ ഇനിയങ്ങോട്ട് നീ ഇങ്ങനെ ചന്തക്കു പോയിട്ടു വെറും കൈയോടെ  പോകേണ്ടി വരും .അതും പറഞ്ഞു ഞാൻ തിരികെ നടന്നു.

അപ്പോൾ ശരി വർഷവർദ്ധൻ ഞങ്ങൾ പോകുന്നു ഇനി ഒരിക്കലും നിന്റെ ജീവിതത്തിൽ ഒരു നെടുംതൂണായി ഇവൾ വരാതെ ഞാൻ നോക്കിക്കോളാം ഇതു എന്റെ ഉറപ്പാണ് .എന്റെ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ നീ ഇത്രയും വിഷമിക്കേണ്ടി വരില്ലയിരുന്നു.അദ്ദേഹത്തിനു സ്വന്തം മകൻ തന്നെ ആയിരുന്നു നീ. ആർഷ ഇങ്ങനെ ഒരു വാശി മനസിൽ സൂക്ഷിച്ചിരുന്നു എന്നു ചേട്ടൻ അറിഞ്ഞിരുന്നേൽ അവളെ പറഞ്ഞു മനസിൽ ആക്കിയേനെ

അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞു

മോളെ അവളുടെ അറിവില്ലായ്മ ആണെന്ന് ഞാൻ ഒരിക്കലും പറയില്ല എങ്കിലും അവൾ ചെയ്തതിന് മാപ്പ് കൊടുക്കണം

ഞാൻ അദ്ദേഹത്തിനുനേരെ മൗനമായി ഒന്നും ചിരിച്ചു

അപ്പോഴേക്കും അദ്ദേഹം എല്ലാരോടും യാത്ര പറഞ്ഞു കാറിൽ കയറി ഇരുന്നു. ഗേറ്റ് കടന്നു പോകുന്ന രണ്ടു കാറുകളെയും ഞങ്ങൾ ഇമവെട്ടാതെ നോക്കിനിന്നു

അയ്യോ …………..ഇപ്പോഴാണ് സമാധാനമായത് ശല്യം ഒന്നുപോയി കിട്ടിയല്ലോ .

എന്നും പറഞ്ഞു രാഖി ഏട്ടത്തി അകത്തേക്ക് പോയി  ഏട്ടത്തിക്ക് പുറകെ അച്ഛനും ഏട്ടനും അമ്മയും പോയി.

വിധുവേട്ടൻ എന്റെ അടുത്തേക്ക് വന്നു

എന്റെ സിദ്ധുട്ടാനു സമാധാനമായില്ലേ വന്നപോലെ അവൾ പോയിട്ടുണ്ട് .ഞാൻ തന്ന വാക്ക് പാലിച്ചു

അപ്പോഴേക്കും വിധുവേട്ടന്റെ ഫോൺ ബെല്ലടിച്ചു

ഹലോ പറ ദേവേട്ടാ

അതെയോ എങ്കിൽ ഞങ്ങൾ ഇപ്പോൾ തന്നെ വരാം.

എന്താ വിധുവെട്ടാ പ്രശ്നം എന്നോട് പറ.

പേടിക്കാനൊന്നുമില്ല അമ്മയ്ക്ക് ഒരു തലകറക്കം തന്നെ ഒന്ന് കാണണം നമുക്ക് അവിടം വരെ ഒന്നു പോകാം.

ശരി എന്നാൽ ഞാൻ ഒരുങ്ങട്ടെ

പെട്ടെന്ന് ആവട്ടെ പിന്നെ രണ്ടുദിവസത്തെ ഡ്രസ്സും കൂടി  എടുത്തു വച്ചേര് നമ്മൾ ഇത്ര ദിവസമായിട്ടും അങ്ങോട്ടൊന്ന് പോയതേയുള്ളൂ . ഇനി

രണ്ടുദിവസം കഴിഞ്ഞ് നമുക്ക് മടങ്ങിവരാം .

അച്ഛാ  സിദ്ധുവിന്റെ അമ്മയ്ക്ക് ഒരു തലകറക്കം

അയ്യോ എന്തു പറ്റി മോനെ

അറിയില്ല

സിദ്ധുവിനെ ഒന്നു കാണണമെന്ന്

എങ്കിൽ പെട്ടെന്ന് പോയിട്ട് വാ

ഞങ്ങളു വരണോ മോനെ

വേണ്ട അമ്മേ ഞാൻ അവിടെ ചെന്ന് വിളിക്കാം. അമ്മ ഞങ്ങൾ രണ്ടു ദിവസം അവിടെ നിന്നിട്ട് വരു

ആയിക്കോട്ടെ മോനെ അവിടെ ചെന്നാൽ ഉടനെനീ വിവരം വിളിച്ച് പറയണം

പറയാം അമ്മേ

             താൻ ടെൻഷനടിക്കാതെ അമ്മയ്ക്ക് ഒന്നുമില്ല ബിപി നോർമൽ ആയിരിക്കും എന്തേങ്കിലും ഉണ്ടായിരുന്നെങ്കിൽ അപ്പോൾതന്നെ ഹോസ്പിറ്റലിലെത്തിക്കല്ലേ .തന്നെ കാണുമ്പോൾ തീരാവുന്ന പ്രശ്നമേ ഉള്ളൂ .

മം…….

ഇനി എന്റെ മോൾ ഒന്നു ചിരിച്ചേ

എന്നാൽ പറ അവളുമായുള്ള ഫ്ലാഷ് ബാക്ക് .

അത് അത്ര വലിയ കഥയോന്നുമല്ല.എന്നാലും കുറച്ചുനേരം ഡ്രൈവിംഗ് ഉള്ളതുകൊണ്ട് ഞാൻ ഫ്ലാഷ് ബാക്ക് പറയാം .അപ്പോഴെങ്കിലും എന്റെ ഭാര്യക്ക് ടെൻഷനൊന്നും മാറി കിട്ടുമല്ലോ .

            ഞാൻ രണ്ടുകൊല്ലം മുമ്പ് ബാംഗ്ലൂരിൽ ഷേണായി ഹോസ്പിറ്റലിൽ വർക്ക് ചെയ്തിരുന്നു .അതായതു ആർഷയുടെ അച്ഛന്റെ ഹോസ്പിറ്റൽ. അവിടെ  ഗൈനക്കോളജിസ്റ്റായ പ്രിയ എന്റെ അടുത്ത സുഹൃത്തായിരുന്നു ഒരു പാവം പേടിത്തൊണ്ടി പെണ്ണ്.

ഒരുദിവസം എന്റെ കൺസൾട്ടിംഗ് റൂമിലേക്ക് പ്രിയ ഓടിവന്നു

എന്താ പ്രിയ

എന്റെ കൺസൽട്ടിംഗ് റൂമിലേക്ക് ഒന്ന് വരാമോ.

എന്താഡോ പ്രശ്നം

അത് ഒരു പെണ്ണിനെ അബോർട്ട് ചെയ്യാൻ കൊണ്ടുവന്നതാ എന്നാൽ ആ കുട്ടിയുടെ ബോഡി വളരെ വീക്ക് ആണ്. ചെയ്യാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞു അപ്പോൾ ചെയ്തേപറ്റൂ എന്നു അവന്മാർ എന്നെ ഭീഷണിപ്പെടുത്തൂവാണ്. വിധു അങ്ങോട്ട് ഒന്ന് വരാമോ .ഇവിടുത്തെ ഏതോ എംഎൽഎയുടെ മകനാണ് .

എനിക്ക് വല്ലാതെ പേടി ആകുവാ

അതിനെന്താ ഞാൻ വരാം.

ഞാൻ അവന്മാരോട് റൂൾസും ഇതിൽ നിന്നുണ്ടാകുന്ന പ്രോബ്ലംസും മറ്റും പറഞ്ഞു .എന്നാൽ അവന്മാർ അതൊന്നും കേൾക്കാൻ തയ്യാറായില്ല അവസാനം ഞാൻ പോലീസിനെയും മീഡിയയെയും ഈ വിവരം അറിയിക്കുമെന്ന് പറഞ്ഞപ്പോൾ.

എന്നെ പിന്നെ കണ്ടോളാം എന്നും പറഞ്ഞ് അവന്മാർ പെൺകുട്ടിയെയും കൂട്ടി അവിടുന്ന് പോയി.

ഒരുമാസത്തിനുശേഷം ഒരു അമ്മക്കു ഹാർട്ട് പ്രോബ്ലം ആയി ഒരു സർജറി ഉണ്ടായിരുന്നു .സർജറി വളരെ നന്നായി തന്നെ നടന്നു .ദൈവസഹായത്താൽ അവർക്ക് ഒന്നും സംഭവിച്ചില്ല .എന്നാൽ ഒരു മണിക്കൂറിനുശേഷം അവർ മരണപ്പെട്ടു .അതു സർജറിയുടെ ഇടയിലാണെന്നും. എന്നിൽ നിന്നും വന്ന അബദ്ധമാണെന്ന് അവർ പറഞ്ഞു പരത്തി എനിക്കെതിരെ രണ്ടുമൂന്ന് സാക്ഷികളെയും അവർ കൊണ്ടു വന്നു.

പോലീസ് കേസ് ആകും എന്ന് സിറ്റുവേഷനിൽ ഹോസ്പിറ്റലിലെ മാനേജ്മെൻന്റ് ഷേണായി സാറും ദിനേശ് ചേട്ടനു കൂടി നടത്തിയ പരിശോധനയിൽ ഞാൻ നിരപരാധിയാണെന്ന് അവർക്ക് ബോധ്യമായി .പോലീസിന് മറ്റും അവർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയും തെളിവുകൾ നിരത്തുകയും ചെയ്തു. എന്റെ കൈ  മോശം കൊണ്ട് അല്ല മരണം സംഭവിച്ചതെന്ന് അവർക്ക് വ്യക്തമായി .എന്നെ അതിൽ നിന്ന് രക്ഷപ്പെടുത്തിയത് ആർഷയുടെ അച്ഛൻ ഷേണായി സാറായിരുന്നു.

അന്നുമുതൽ സാറും ഞാനും നല്ല കൂട്ടായി .സാറിന്റെവീട്ടിലേക്ക് ഞാൻ പോകുകയും ആഹാരം കഴിക്കുകയും മറ്റും ചെയ്യും .അപ്പോഴൊക്കെ എന്റെ കുഞ്ഞു അനുജത്തി ആയിരുന്നു ആർഷ (എന്റെ അമ്മു) എന്നെ എപ്പോൾ മുതൽ ആണ് വേറെ രീതിയിൽ കണ്ടു തുടങ്ങിയത് എന്നു അറിയില്ല.

                                 (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Devamrutha written by Lakshmi Babu Lechu

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!